ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

7.4 ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും, പ്രഹ്ളാദമഹിമയും.

ഓം ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം ‌ 4 ( ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും , പ്രഹ്ലാദമഹിമയും .) നാരദർ പറഞ്ഞു : “ ഹേ രാജാവേ ! ഹി ര ണ്യകശിപുവിന്റെ തപസ്സിലും സ്തുതിയിലും പ്രീതനായ ബ്രഹ്മദേവൻ അവനാവശ്യപ്പെട്ട സകലവരങ്ങളും ക്ഷണത്തിൽത്തന്നെ പ്രദാനം ചെയ്തുകൊണ്ടു് അവനോടു് പറഞ്ഞു : “ മകനേ !, വരിക്കുവാൻ അത്യന്തം സുദുർലഭമായതാണെങ്കിൽകൂടി നീ ചോദിച്ചതായ വരങ്ങളെ ല്ലാം ഞാനിതാ നിനക്കായി തരുകയാണു . ” നാരദർ തുടർന്നു: “ രാജൻ !, അതിനുശേഷം , ഹിരണ്യാക്ഷനാൽ ആരാധിതനായും , മരീചി മുതലായ പ്രജാപതിമാരാൽ സ്തുത്യനായിക്കൊണ്ടും വിരിഞ്ചൻ അവിടെനിന്നും മറഞ്ഞരുളി . ബ്രഹ്മദേവന്റെ അനുഗ്രഹത്താൽ കരുത്തും വരവുമാർജ്ജിച്ച ഹിരണ്യകശിപു തന്റെ സഹോദരന്റെ മരണ ത്തെയോർത്തുകൊണ്ടു് പ്രതികാരദാഹിയായി വിഷ്ണുവിൽ വിരോധം പ്രകടമാക്കുവാൻ തുടങ്ങി . അവൻ സകല ദിക്കുകളും മൂന്നു് ലോകങ്ങളേയും ജയിച്ചുവന്നു . ദേവന്മാർ , മനുഷ്യന്മാർ , ഗന്ധർവ്വന്മാർ , ഗരുഡന്മാർ , നാഗദേവതകൾ , സിദ്ധന്മാർ , ചാരണന്മാർ , വിദ്യാധരന്മാർ , ഋഷികൾ , പിതൃക്കൾ , മനുക്കൾ , യക്ഷന്മാർ , രക്ഷസ്സുകൾ , പിശാചുക്കൾ , ഭൂതങ്ങൾ , പ്രേതങ്ങൾ , എന്നുവേണ്ടാ സകല ജീവഭൂതങ്ങളുട

7.3 ഹിരണ്യകശിപുവിന്റെ തപസ്സു്.

ഓം ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം ‌ 3 ( ഹിരണ്യകശിപുവിന്റെ തപസ്സു് .) ശ്രീനാരദർ പറഞ്ഞു : “ അല്ലയോ യുധിഷ്ഠിരരാജാവേ !, തന്റെ ദൌത്യം പൂർത്തിയാക്കുന്നതിനുവേണ്ടി ഹിരണ്യകശിപു സ്വയം ആരാലും ജയിക്കപ്പെടാത്തവനാകുവാനും , ജരാമണങ്ങളില്ലാത്തവനാകുവാനും , തനിക്കെതിരാളിയായി മറ്റൊരുത്തരില്ലാതാകുവാനും , എവിടെയും തന്റെ ഏകാധിപത്യം വരുന്നതിനുമായി ആഗ്രഹിച്ചു . തുടർന്നു് , മന്ദരഗിരിയുടെ താഴ്വരയിലെത്തി , അവിടെ , പാദങ്ങളുടെ പെരുവിരൽമാത്രം നിലത്തുറപ്പിച്ചും , കൈകളുയർത്തിപ്പിടിച്ചും , ആകാശത്തേക്കുനോക്കിയും അതിഘോരമായ തപസ്സനുഷ്ഠിക്കുവാൻ തുടങ്ങി . അവന്റെ ജടയിൽനിന്നുതിർന്ന തേജസ്സ് , കല്പാന്തത്തിലെ സൂര്യനെപ്പോലെ , ജ്വലിച്ചു . ആ വിവരമറിഞ്ഞ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു് തിരിച്ചുചെന്നു . അവന്റെ മൂർദ്ധാവിൽനിന്നുമുണ്ടായ അഗ്നി എമ്പാടും പ്രസരിച്ചുകൊണ്ടു് സകലലോകങ്ങളേയും തപിപ്പിച്ചു . നദികളും സമുദ്രങ്ങളും ക്ഷോഭിക്കുവാൻ തുടങ്ങി . ഭൂമി വിറച്ചു . നക്ഷത്രങ്ങൾ ആകാശത്തുനിന്നും കൊഴിഞ്ഞുവീഴാൻ തുടങ്ങി . ദിക്കുകൾ ജ്വലിച്ചു . തപ്തരായ ദേവതകൾ സത്യലോകത്തിലെത്തി ബ്രഹ്മാവിനെ കണ്ടു് തങ്ങളുടെ സങ്കടമുണർത്തിച്ചു : “ ഹേ

7.2 ഹിരണ്യകശിപുവിന്റെ ചരിത്രം.

ഓം ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം ‌ 2 ( ഹിരണ്യകശിപുവിന്റെ ചരിത്രം .) ശ്രീശുകൻ പറഞ്ഞു : “ ഹേ രാജൻ !, ഹിരണ്യകശിപുവിനു് തന്റെ പുത്രനായ പ്രഹ്ലാദനോടു് വിദ്വേഷം തോന്നാനുള്ള കാരണത്തെക്കുറിച്ചു് യുധിഷ്ഠിരൻ ചോദിച്ചപ്പോൾ , നാരദമഹർഷി അതിനുത്തരം പറഞ്ഞു : “ ഹേ ധർമ്മപുത്രരേ !, വരാഹരൂപം ധരിച്ച ശ്രീഹരി യാൽ, തന്റെ ഭ്രാതാവയ ഹിരണ്യാക്ഷ ൻ വധി ക്കപ്പെട്ട തറിഞ്ഞ ഹിരണ്യകശിപുവിനു് ദേഷ്യവും സങ്കടവും അടക്കാനായില്ല . രോഷത്താൽ അവൻ ചുണ്ടുകൾ അമർത്തിക്കടിച്ചുപിടിച്ചു . ക്രോധം കത്തിജ്ജ്വലിക്കുന്ന കണ്ണുകൾകൊണ്ടു് ആകാശത്തേയ്ക്കുനോക്കി . ഭീഷണമായ ദംഷ്ട്രകൾ . ജ്വലിക്കുന്ന കണ്ണുകൾ . വളഞ്ഞ പുരികങ്ങൾ . കണ്ടാൽ ഭയക്കുന്ന മുഖം . സദസ്സിൽ ശൂലം ഉയർത്തിപ്പിടിച്ചുകൊണ്ടു് അവിടെ കൂടിയ ദ്വിമൂർദ്ധാവു് , ത്ര്യക്ഷൻ , ശംബരൻ , ശതബാഹു , ഹയഗ്രീവൻ , നമുചി , പാകൻ , ഇല്വലൻ , വിപ്രചിത്തി , പുലോമാവു് , എന്നീ പ്രധാനികളായ അസുരന്മാരോടു് ഹിരണ്യകശിപു പറഞ്ഞു : “ ഹേ ശകുനൻ മുതലായ ദാനവന്മാരേ !, ഹേ ദൈത്യന്മാരേ !, നിങ്ങളെല്ലാവരും എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടിട്ടു് സർവ്വരും അവരവരുടെ ദൌത്യ ങ്ങളി ലേർപ്പെടുക . നമ്മുടെ ശത്രുക്കളായ ദേവന

7.1 ജയവിജയന്മാർക്കു് സനകാദികളിൽനിന്നും ശാപമുണ്ടാകുന്നു.

ഓം ശ്രീമദ്ഭാഗവതം സപ്തമ സ്കന്ധം അദ്ധ്യായം ‌ 1 (ജയവിജയന്മാർക്കു് സനകാദികളിൽനിന്നും ശാപമുണ്ടാകുന്നു.) പരീക്ഷിത്തുരാജാവു് ചോദിച്ചു: “ ഹേ ബ്രഹ്മർഷേ!, ഭഗവാൻ നാരായണൻ ഭേദഭാവങ്ങളില്ലാത്തവനും സകലജീവഭൂതങ്ങളുടെ ഹിതകാരിയും സുഹൃത്തുമായിരിക്കെ, ഭേദബുദ്ധിയും പക്ഷപാതവുമുള്ളവനെപ്പോലെ, ഇന്ദ്രനു് പ്രിയം ചെയ്‌വാനായിട്ടു് അസുരന്മാരെ വധിച്ചതെന്തുകൊണ്ടായിരുന്നു?. യഥാർത്ഥത്തിൽ സർവ്വശക്തനായ ഭഗവാനു് ദേവന്മാരിൽനിന്നും നേടുവാനും, അസുരന്മാരിൽ നിന്നു് ഭയപ്പെടുവാനും എന്താണുള്ളതു?. ഹേ ഭക്തോത്തമാ! ഞങ്ങളുടെയുള്ളിൽ വളർന്ന ഈ സന്ദേഹം അങ്ങു് തീർത്തുതരുക. ” ശ്രീശുകൻ പറഞ്ഞു: “ ഹേ രാജൻ!, അങ്ങയുടെ ചോദ്യം ഭാഗവതന്മാരുടെ മാഹാത്മ്യത്തെ സംബന്ധിച്ചതും, ഭഗവാനിൽ ഭക്തി വളർത്തുന്നതും, യുക്തവുമാണു. ഹരിയുടെ മഹിമകൾ വിസ്മയാവഹം തന്നെ. വിശുദ്ധമായ ആ ചരിതത്തെ നാരദാദികൾ സദാ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും, വ്യാസഭഗവാനെ നമിച്ചുകൊണ്ടു് ആ അദ്ഭുതചരിതത്തെ ഞാൻ അങ്ങേയ്ക്കുവേണ്ടി വിസ്തരിക്കാം. ഈശ്വരൻ പ്രകൃതിയ്ക്കു് പരനും നിർഗ്ഗുണനും ജന്മരഹിതനും നാമരൂപങ്ങൾക്കതീതനുമാണു. എങ്കിലും അവൻ തന്റെ മായാ‍ശക്തിയെ അവലംബിച്ചു് ദേഹ

6.19 പുംസവനവ്രതാനുഷ്ഠാനവിധി.

ഓം ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം ‌ 19 (പുംസവനവ്രതാനുഷ്ഠാനവിധി.) പരീക്ഷിത്തു് മഹാരാജാവു് പറഞ്ഞു: “ ഹേ ബ്രഹ്മർഷേ!, ദിതിയ്ക്കു് കശ്യപനാൽ ഉപദേശിക്കപ്പെട്ട പുസംവനം എന്ന വ്രതത്തെക്കുറിച്ചു് അങ്ങു് പറയുകയും, ഞാൻ അതു് കേൾക്കുകയും ചെയ്തു. വിഷ്ണുപ്രീത്യർത്ഥമുള്ള ആ മഹാവ്രതത്തിന്റെ അനുഷ്ഠാനവിധികളെക്കുറിച്ചുകൂടിയറിയാൻ അടിയനാഗ്രഹിക്കുന്നു. ” ശീശുകൻ പറഞ്ഞു: “ ഹേ രാജൻ!, ഈ വ്രതം സകല അഭീഷ്ടങ്ങളേയും നേടിത്തരുന്നതാണു. സ്ത്രീ ഭർത്താവിന്റെ അനുവാദത്തോടെ മാർഗശീർഷമാസത്തിലെ വെളുത്തപക്ഷത്തിൽ തുടക്കം മുതൽ ഈ വ്രതം, മരുത്തുകളുടെ കഥയെ വായിച്ചറിഞ്ഞതിനുശേഷം, ബ്രഹ്മണരുടെ നിർദ്ദേശപ്രകാരം അനുഷ്ഠിക്കണം. പ്രഭാതത്തിലുണർന്നു്, പല്ലുതേച്ചുകുളിച്ചതിനുശേഷം, വെണ്മയുള്ള വസ്ത്രങ്ങളണിഞ്ഞു്, പ്രാതലിനുമുമ്പായി ലക്ഷ്മീഭഗവതിയോടുകൂടി ശ്രീമന്നാരായണനെ പൂജിക്കണം. തുടർന്നു്, ഈ മന്ത്രത്തെ ഉരുവിടുക. [നിഷ്കാമനും നിരപേക്ഷനും സർവ്വേശ്വരനുമാ‍യ നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. സർവ്വൈശ്വര്യങ്ങളുടെ നായകനും, സകലസിദ്ധികളുമുള്ള അവിടുത്തേയ്ക്കു് നമസ്ക്കാരം!. ഈശ്വരാ!, കാരുണ്യവും ഐശ്വര്യവും ഓജസ്സും തേജസ്സും മഹിമയും തുടങ്ങിയ

6.18 മരുത്തുകളുടെ ഉല്പത്തി.

ഓം ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം ‌ 18 ( മരുത്തുകളുടെ ഉല്പത്തി .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ ഹേ പരീക്ഷിത്തേ !, സവിതാ വെന്ന ആദിത്യനു് തന്റെ ഭാര്യയായ പൃശ്നിയിൽ , സാവിത്രി , വ്യാഹൃതി , ത്രയി , അഗ്നിഹോത്രി , പശുമേധം , സോമം , ചാ ‍ തുർമാസ്യം , പഞ്ചമഹായജ്ഞം മുതലായ യാഗങ്ങൾ മക്കളായി ജനിച്ചു . ശ്രീമാൻ !, അതുപോലെ , ഭഗൻ എന്ന ആദിത്യന്റെ ഭാര്യ സിദ്ധിയാകട്ടെ , മഹിമ , വിഭു , പ്രഭു , ആശിസ്സ് എന്നിവർക്കും ജന്മം നൽകി . ധാതാ എന്ന ആദിത്യനു് കുഹു , സീനീവാലി , രാക , അനുമതി എന്നിങ്ങനെ നാലു് പത്നിമാരുണ്ടായിരുന്നു . അവരിൽനിന്നും യഥാക്രമം ശ്യാമം , ദർശം , പ്രാതം , പൂർണ്ണമാസം എന്നിങ്ങനെ നാലുപേർ മക്കളായി ജനിച്ചു . വിധാതാവെന്ന ആദിത്യന്റെ ക്രിയ എന്ന ഭാര്യയിൽനിന്നും പുരീഷ്യ എന്ന നാമത്തിൽ അഞ്ചു് യാഗാഗ്നികളുണ്ടായി . വരുണനെന്ന ആദിത്യന്റെ പത്നി ചർഷണിയിൽ ഭൃഗുമുനിയും പുനർജ്ജനിച്ചു . വാത്മീകത്തിൽനിന്നും വാത്മീകിയുണ്ടായി . ഋഷിമാരായ അഗസ്ത്യനും വസിഷ്ഠനും മിത്രന്റേയും വരുണന്റേയും മക്കളായി പിറന്നു . ഉർവ്വശി എന്ന അപ്സരസ്സിനെ കണ്ടു് സ്ഖലിച്ച രേതസ്സിനെ അവരിരുവരും ഒരു കുടത്തിൽ സൂക്ഷി ച്ചു. അതിൽനിന്നുമാണു് അഗസ