ഓം ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം 4 ( ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും , പ്രഹ്ലാദമഹിമയും .) നാരദർ പറഞ്ഞു : “ ഹേ രാജാവേ ! ഹി ര ണ്യകശിപുവിന്റെ തപസ്സിലും സ്തുതിയിലും പ്രീതനായ ബ്രഹ്മദേവൻ അവനാവശ്യപ്പെട്ട സകലവരങ്ങളും ക്ഷണത്തിൽത്തന്നെ പ്രദാനം ചെയ്തുകൊണ്ടു് അവനോടു് പറഞ്ഞു : “ മകനേ !, വരിക്കുവാൻ അത്യന്തം സുദുർലഭമായതാണെങ്കിൽകൂടി നീ ചോദിച്ചതായ വരങ്ങളെ ല്ലാം ഞാനിതാ നിനക്കായി തരുകയാണു . ” നാരദർ തുടർന്നു: “ രാജൻ !, അതിനുശേഷം , ഹിരണ്യാക്ഷനാൽ ആരാധിതനായും , മരീചി മുതലായ പ്രജാപതിമാരാൽ സ്തുത്യനായിക്കൊണ്ടും വിരിഞ്ചൻ അവിടെനിന്നും മറഞ്ഞരുളി . ബ്രഹ്മദേവന്റെ അനുഗ്രഹത്താൽ കരുത്തും വരവുമാർജ്ജിച്ച ഹിരണ്യകശിപു തന്റെ സഹോദരന്റെ മരണ ത്തെയോർത്തുകൊണ്ടു് പ്രതികാരദാഹിയായി വിഷ്ണുവിൽ വിരോധം പ്രകടമാക്കുവാൻ തുടങ്ങി . അവൻ സകല ദിക്കുകളും മൂന്നു് ലോകങ്ങളേയും ജയിച്ചുവന്നു . ദേവന്മാർ , മനുഷ്യന്മാർ , ഗന്ധർവ്വന്മാർ , ഗരുഡന്മാർ , നാഗദേവതകൾ , സിദ്ധന്മാർ , ചാരണന്മാർ , വിദ്യാധരന്മാർ , ഋഷികൾ , പിതൃക്കൾ , മനുക്കൾ , യക്ഷന്മാർ , രക്ഷസ്സുകൾ , പിശാചുക്കൾ , ഭൂതങ്ങൾ , പ്രേതങ്ങൾ , എന്നുവേണ്ടാ സകല ജീവഭൂതങ്ങളുട
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം