ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 13 (ബ്രഹ്മസമ്മോഹനം) ശ്രീശുകൻ പറഞ്ഞു : “അല്ലയോ! ഭാഗവതോത്തമാ!, ഭഗവാന്റെ ലീലാമൃതം എന്നെന്നും പുതുയാർന്നതാകുന്നു. ആയതിനാലാണ്. വീണ്ടും വീണ്ടും അങ്ങത് ചോദിച്ചുകൊണ്ടേയിരിക്കുന്നതു. സർവ്വാത്മനാ ഭഗവദ്ഭക്തന്മാർ അവിടുത്തെ കഥാമൃതത്തെ കേട്ടുകൊണ്ടിരിക്കുന്നവരാണെങ്കിലും സാരഗ്രാഹികളായ അവർക്ക് ആ സത്കഥ, കാമുകന്മാർക്ക് സ്ത്രീജനങ്ങളുടെ കഥ എന്നതുപോലെ എപ്പോഴും പ്രിയമാണെന്നുള്ളത് തികച്ചും സ്വാഭാവികം മാത്രമാണ്. ഹേ രാജൻ!, അങ്ങിത് ശ്രദ്ധയോടെയിരിന്ന് കേട്ടുകൊള്ളുക. ഭഗവാന്റെ ലീലകൾ അതീവരഹസ്യമാണ്. എങ്കിലും ഞാൻ അവയെല്ലാം അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകൊള്ളാം. കാരണം, സ്നേഹനിധിയായ ഒരു ശിഷ്യന് ഗോപ്യമായതുപോലും ചൊല്ലിക്കൊടുക്കാതിരിക്കുവാൻ ഉത്തമനായ ഒരു ഗുരുനാഥന് കഴിയുകയില്ല. രാജൻ!, അങ്ങനെ അഘാസുരന്റെ മുഖമാകുന്ന ആ മരണക്കുടുക്കിൽനിന്നും ആ പൈക്കിടാങ്ങളേയും ഗോപാലന്മാരേയും രക്ഷിച്ചെടുത്ത് ശ്രീകൃഷ്ണഭഗവാൻ അവരെ യമുനാനദീതീരത്തിലേക്ക് കൊണ്ടുപോയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ കൂട്ടുകാരേ!, അത്യാശ്ചര്യമായിരിക്കുന്നു. ഈ മണൽത്തിട്ട് നോക്കൂ. അതിരമണീയമായിരിക്കുന്നു. നമുക്കുല്ലസിക്കുവാനുള്ള സകല സൌകര
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം