ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

8.19 വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 19 ( വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു .) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ രാജൻ !, മഹാബലിയുടെ ദാനശീലത്തിൽ സന്തുഷ്ടനായ വാമനമൂർത്തി ധർമ്മയുക്തവും സത്യസന്ധവുമായ ആ വാക്കുകൾ കേട്ട് അദ്ദേഹത്തെ പ്രതിനന്ദിച്ചുകൊണ്ട് ഈങ്ങനെ അരുൾചെയ്തു : “ അല്ലയോ മഹാരാജൻ !, അങ്ങയുടെ വാക്കുകൾ പ്രിയം ഉളവാക്കുന്നതും സത്യവും കുലമഹിയ്ക്കുചേർന്നതും ധർമ്മയുക്തവും യശസ്കരവുമാണു . അതിൽ സംശയിക്കുവാനൊന്നുംതന്നെയില്ല . കാരണം . ആ ധർമ്മാചരണത്തിൽ ശുക്രാദികളും , അങ്ങയുടെ മുത്തച്ഛൻ പ്രഹ്ലാദരും അങ്ങേയ്ക്ക് മാതൃകയാണല്ലോ !. ബ്രാഹ്മണർക്ക് ഭിക്ഷ കൊടുക്കാത്തവരായും , ഒരിക്കൽ കൊടുക്കാമെന്നു് പറഞ്ഞിട്ടു് പിന്നീടൊ ഴിഞ്ഞുമാറിയവരാ യും ആരുംതന്നെ അങ്ങയുടെ കുലത്തിൽ പിറന്നിട്ടില്ല . ദാനത്തിനായോ യുദ്ധത്തിനായോ ആഗ്രഹിച്ചെത്തുന്നവരെ മടക്കിയയയ്ക്കുന്ന ഒരു പാരമ്പര്യ വും അങ്ങയുടെ കുടുംബത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല . മാത്രമല്ല . ആകാശത്തിൽ പൂർണ്ണചന്ദ്രനെന്നതുപോലെയല്ലേ , ശുദ്ധനും കീർത്തിമാനുമായ പ്രഹ്ലാദൻ അങ്ങയുടെ വംശത്തിൽ തിലകക്കുറിയായി വർത്തിക്കുന്നതു ?. ഹിരണ്യാക്ഷൻ എന്ന വീരൻ ഗദ

8.18 വാമനാവതാരം.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 18 (വാമനാവതാരം.) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ പരീക്ഷിത്തുരാജൻ!, ഇപ്രകാരം, ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ട ഗുണങ്ങളോടുകൂടിയവനും, ജനനമരണങ്ങളില്ലാത്തവനുമായ വിഷ്ണുഭഗവാൻ, നാലു് തൃക്കൈകളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവയേന്തി, തിരുവുടലിൽ മഞ്ഞപ്പട്ടുടുത്തു്, താമരദളം പോലെ വിശാലമായ നേത്രയുഗ്മങ്ങളോടുകൂടി, കാതിൽ മകരാകാരം പൂണ്ട കുണ്ഡലങ്ങളണിഞ്ഞ്, മിന്നിത്തിളങ്ങുന്ന തിരുമുഖകമലത്തിന്റെ ശോഭയോടുകൂടി, തിരുമാറിൽ ശ്രീവത്സം ചാർത്തി, കടകം, തോൾവള, പൊന്നരഞ്ഞാണം, കാൽത്തള,   മിന്നിത്തിളങ്ങുന്ന കിരീടം, മൂളിത്തിമർക്കുന്ന വണ്ടുകളെ മത്തരാക്കുന്ന നറുമണത്തോടുകൂടിയ വനമാല, കഴുത്തിൽ കൌസ്തുഭമണി,   എന്നിവയണിഞ്ഞ ശ്യാമളവർണ്ണത്തോടുകൂടിയ സ്വദേഹകാന്തിയാൽ കശ്യപപ്രജാപതിയുടെ വീടിനുള്ളിലെ അന്തകാരത്തെ അകറ്റിക്കൊണ്ടു് അദിതിദേവിയിൽ തിരുവവതാരം കൊണ്ടു. രാജൻ!, ആ സമയത്തു്, ദിശകളും, ജലാശയങ്ങളും തെളിഞ്ഞു. പ്രജകളെല്ലാം സന്തോഷിച്ചു. ഋതുക്കൾക്ക് അവയുടെ ഗുണങ്ങൾ ലഭിച്ചു. സ്വർഗ്ഗം, ആകാശം, ഭൂമി, ദേവന്മാർ, പശുക്കൾ, ബ്രാഹ്മണർ, പർവ്വതങ്ങൾ എന്നിവയെല്ലാം ആനന്ദിച്ചു. രാജാവേ!, ശ്രവണദ്വാദശിയായ ദിവസം

8.17 അദിതിയ്ക്ക് ഭഗവാൻ വരം നൽകുന്നതു.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 17 (അദിതിയ്ക്ക് ഭഗവാൻ വരം നൽകുന്നതു.) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ അല്ലയോ രാജാവേ!, തന്റെ ഭർത്താവായ കശ്യപന്റെ ഉപദേശപ്രകാരം അദിതീദേവി പയോവ്രതത്തെ പന്ത്രണ്ടു് ദിവസം ശ്രദ്ധയോടും ഭക്തിയോടും അനുഷ്ഠിക്കുകയുണ്ടായി. ഈശ്വരനും മഹാപുരുഷനുമായ ശ്രീഹരിയെ ഏകാഗ്രമായ മനസ്സോടെ ധ്യാനിച്ചുകൊണ്ടും, ബുദ്ധിയെ സാരഥിയാക്കിയും, ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ മാനസപാശത്താൽ നിയന്ത്രിച്ചുകൊണ്ടും, സർവ്വാത്മാവായ ഭഗവാൻ ശ്രീവാസുദേവനിൽ ചിത്തത്തെയുറപ്പിച്ചുകൊണ്ടും ആ മഹാവ്രതത്തെ അവൾ അനുഷ്ഠിച്ചു. കുഞ്ഞേ!, പരീക്ഷിത്തേ!, വ്രതാവസാനത്തിൽ ആദിപുരുഷനായ മഹാവിഷ്ണു മഞ്ഞപ്പട്ടുടുത്ത് നാലു് തൃക്കരങ്ങളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചു് അദിതിയുടെ മുന്നിൽ പ്രത്യക്ഷനായി. മുന്നിൽ സാക്ഷാത്തായി കാണപ്പെട്ട ഭഗവാനെ ദർശിച്ച് ആദരവോടെ ചാടിയെഴുന്നേറ്റ് അവൾ ഭക്തിയാൽ വിവശയായി ഭൂമിയിൽ ദണ്ഡുപോലെ വീണുനമസക്കരിച്ചു. പിന്നിടെഴുന്നേറ്റ് ഭഗവാനെ സ്തുതിക്കുവാനായി തൊഴുകൈകളോടെ ആ തിരുമുമ്പിൽ നിന്നു. അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളെക്കൊണ്ടുനിറഞ്ഞിരുന്നു. തന്തിരുവടിയെ മുന്നിൽക്കണ്ട അവളുടെ ശരീരം രോമ

8.16 കശ്യപൻ അദിതിയ്ക്ക് പയോവ്രതോപദേശം നൽക്കുന്നതു.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 16 ( കശ്യപൻ അദിതിയ്ക്ക് പയോവ്രതോപദേശം നൽക്കുന്നതു .) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ അല്ലയോ പരീക്ഷിത്തുമഹാരാജാവേ !, തങ്ങൾക്കു് വന്നുഭവിച്ച കഷ്ടകാലത്തിൽ ദേവന്മാർ ദേ വലോകത്തെ ഉപേക്ഷിച്ച് ഒളിവിൽ പോയി എന്ന് ഞാൻ പറഞ്ഞുവല്ലോ !. ദൈത്യന്മാർ ദേവലോകം പിടച്ചടക്കുകയും ദേവന്മാരെ കാണാതാകുകയും ചെയ്തപ്പോൾ ദേവമാതാവാ യ അദിതി ഒരനാഥയെപ്പോലെ ദുഃഖത്തിലാണ്ടുപോയി . അങ്ങനെയിരിക്കെ , കശ്യപമുനി ദീർഘകാലമായി അനുഷ്ഠിച്ചുവരികയായിരുന്ന തന്റെ സാമാധിയിൽനിന്നു് വിരമിച്ചതിനുശേഷം , ഒരിക്കൽ അദിതിയുടെ ഭവനത്തിലേക്ക് വരിക യുണ്ടായി . അല്ലയോ കുരൂദ്വഹാ ! അദിതി അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചിരുത്തി . അവളുടെ മുഖത്തെ ദീനഭാവം ശ്രദ്ധിച്ചുകൊണ്ട്   കശ്യപൻ ചോദിച്ചു : “ ഭദ്രേ !, എന്താണു് നിന്റെ മുഖം വാടിയിരിക്കുന്നതു ?. വിപ്രന്മാർക്കാർക്കും ഇവിടെ അഭദ്രമൊന്നും സംഭവിച്ചിട്ടില്ലല്ലോ അല്ലേ ?. അഥവാ ധർമ്മത്തിനെന്തെങ്കിലും കോട്ടം സംഭവിച്ചോ ?. മർത്ത്യന്മാർക്കും ഇവിടെ സുഖംതന്നെയല്ലേ ?. ദേവീ !, ഗൃഹസ്ഥാശ്രമവൃത്തികളിലൂടെ ഒരുവനു് യോഗഫലംതന്നെ സിദ്ധിക്കുന്നു . ഹേ കുടുംബിനീ !, അങ്ങനെ വിധിപ്രക

8.15 മഹാബലിയുടെ പടയൊരുക്കം.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 15 (മഹാബലിയുടെ പടയൊരുക്കം.) പരീക്ഷിത്ത് മഹാരാജാവു് ചോദിച്ചു : “ അല്ലയോ മ ഹാ മുനേ !, ശ്രീമഹാവിഷ്ണു എന്തിനുവേണ്ടിയായിരുന്നു ഒരു ദരിദ്രനെപ്പോലെ മഹാ ബലിയുടെ അടുക്കൽ ചെന്ന് മൂന്നടി മണ്ണ് യാചിച്ചതു ?. ആവശ്യപ്പെട്ട ത് ലഭിച്ചിട്ടും ബലിയെ എന്തിനായിരുന്നു ഭഗവാൻ ബന്ധിച്ചതു ?. സർവ്വേശ്വരനായ ഹരിയുടെ യാചനത്തെക്കുറിച്ചും , അതുപോലെ നിരപരാധിയായിരുന്ന മഹാബലിയുടെ ബന്ധനത്തെക്കുറിച്ചും കേൾപ്പാൻ ഞങ്ങൾ ആഗ്രഹിക്കുകയാണു . ആയത് രണ്ടും ഞങ്ങൾക്ക് പറഞ്ഞുതന്നാലും . ” അതുകേട്ട് ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ രാജാവേ !, ദേവാസുരയുദ്ധത്തിൽ തികച്ചും പരാജിതാനായ മഹാബലിയെ ശുക്രാദികൾ ചേർന്ന് പുനർജ്ജീവിപ്പിച്ച കഥ അങ്ങ് കേട്ടുവല്ലോ !. അതിനുശേഷം , അദ്ദേഹം ഭൃഗുവംശജരായ ആ ശുക്രാദികളെത്തന്നെ രക്ഷയ്ക്കായി അഭയം പ്രാപിക്കുകയുണ്ടായി . മഹാനുഭാവന്മാരായ അവർ ബലിയിൽ സമ്പ്രീതരാകുകയും , സ്വഗ്ഗലാഭത്തെ ആഗ്രഹിക്കുന്ന ബലിയെ വിധിപ്രകാരം അഭിഷേകം ചെയ്ത് , അദ്ദേഹത്തെക്കൊണ്ട് ‘ വിശ്വജിത്തെ ’ ന്ന ഒരു യാഗം യജിപ്പി ക്കുകയും ചെയ്തു. യാ ഗാ ഗ്നിയിൽനിന്നും തങ്കത്തകിടുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു ര

8.14 ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 14 ( ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ .) പരീക്ഷിത്ത് മഹാരാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു : “ അല്ലയോ സർവ്വജ്ഞനായ ഋഷേ !, അങ്ങ് മുമ്പ് പറഞ്ഞ ആ മന്വന്തരങ്ങളിലെല്ലാം അതാത് മനുക്കളും അവരുടെ പുത്രന്മാരും മറ്റു ള്ളവരുമൊക്കെ എന്തൊക്കെ കർമ്മങ്ങളായിരുന്നു അനുഷ്ഠിച്ചിരുന്നതു ?. ആരുടെ പ്രേരണയാൽ , ആരെല്ലാം , എപ്രകാരം , എന്തെല്ലാം പ്രവൃത്തികൾ ചെയ്തുവോ , അതെല്ലാം ദയവായി എനിക്ക് പറഞ്ഞുതന്നാ ‍ ലും . ” ശ്രീശുകൻ പറഞ്ഞു : “ രാജാവേ !, മനുക്കളും അവരുടെ പുത്രന്മാരും സപ്തർഷികളും ഇന്ദ്രന്മാരും അതുപോലെ ദേവതകളുമെല്ലാം പരമപുരുഷനായ ഭഗവാൻ ഹരിയുടെ ശാസനങ്ങൾക്ക് വിധേയരായിട്ടാണു വർത്തിക്കുന്നതു . രാജൻ !, ഓരോ മന്വന്തരത്തിലും യജ്ഞദേവൻ മുതലായ ഭഗവദവതാരങ്ങളാൽ പ്രചോദിതരായിട്ട് അക്കാലത്തെ മനുക്കളും മറ്റുള്ളവരും ലോകത്തിലെ വ്യവഹാര വ്യവസ്ഥിതികളെ നടത്തിക്കൊണ്ടുപോകുന്നു .   നാലുയുഗങ്ങളും അവസാനിക്കുന്ന സമയം കാലത്താൽ ഗ്രസിക്കപ്പെടുന്ന വേദങ്ങളെ ഋഷികൾ കണ്ടെടുക്കുന്നു . കാരണം , അവയെ ആശ്രയിച്ചുകൊണ്ടാണു സനാതനധർമ്മം നിലനിൽക്കുന്നതു . തുടർന്ന് യുഗാരംഭത്തിൽ മനുക്കൾ ഭ

8.13 ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 13 (ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.) ശ്രീശുകൻ പറഞ്ഞു : “ പരീക്ഷിത്തുരാജൻ!, വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന ഏഴാമത്തെ മനുവിന്റെ കാലമാണു് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതു. ഈ ശ്രാദ്ധദേവന്റെ പത്ത് പുത്രന്മാർ ഇഷ്വാകു, നഭഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്തൻ, നാഭാഗൻ, ദിഷ്ടൻ, കരൂഷൻ, പൃഷഘ്നൻ, വസുമാൻ എന്നിവരാണു. ഈ മന്വന്തരത്തിൽ പ്രധാന ദേവന്മാരായിരിക്കുന്നത് ദ്വാദശാദിത്യന്മാർ, അഷ്ടവസുക്കൾ, ഏകാ‍ദശരുദ്രന്മാർ, വിശ്വേദേവന്മാർ, മരുത്തുക്കൾ, അശ്വിനീദേവതകൾ, ഋഭുക്കൾ, എന്നിവരും, അതുപോലെ, അവരുടെ ഇന്ദ്രൻ പുരന്ദരനുമാണു. കശ്യപൻ, അത്രി, വസിഷ്ടൻ, വിശ്വാമിത്രൻ, ഗൌതമൻ, ജമദഗ്നി, ഭരദ്വാജൻ എന്നിവരാണു ഇക്കാലത്തിൽ സപ്തർഷികൾ. ഈ മന്വന്തരത്തിൽ വിഷ്ണുഭഗവാൻ പന്ത്രണ്ടാമത്തെ ആദിത്യനായി കശ്യപാദിതികളുടെ പുത്രനായ വാമനമൂർത്തിയായി അവതരിക്കുകയുണ്ടായി. രാജാവേ!, ഇങ്ങനെ ഏഴ് മന്വന്തങ്ങളെപ്പറ്റി ഞാൻ അങ്ങയോടിതിനകം പറഞ്ഞുകഴിഞ്ഞു. ഭഗവദവതാരത്തോടുകൂടി ഇനി വരാൻപോകുന്ന മറ്റേഴു മന്വന്തരങ്ങളേപറ്റിയും ഞാൻ ചൊല്ലിത്തരുന്നുണ്ടു. രാജൻ!, വിവസ്വാന്റെ പത്നിമാരായ സംജ്ഞയും