ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

3.4 വിദുരര്‍ മൈത്രേയമുനിയെ കാണാനെത്തുന്നു.

ഓം  ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 4 ഉദ്ധവര്‍ തുടര്‍ന്നു: "പ്രഭാസതീര്‍ത്ഥത്തിലെത്തി ബ്രാഹ്മണരെ പൂജിച്ചതിനുശേഷം, വൃഷ്ണികളും ഭോജന്‍‌മാരും തുടര്‍ന്ന് ഈ ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് പ്രാസാദം കഴിക്കുകയും, വാരുണിമദ്യം സേവിക്കുകയും ചെയ്തു. തത്ക്കാരണാല്‍ സ്വബോധം നഷ്ടപ്പെട്ട ഇവര്‍ പരുഷമായ വാക്കുകള്‍ പറഞ് അന്യോന്യം കലഹിക്കാന്‍ തുടങി. സായംകാലമായപ്പോഴേക്കും, അവരുടെ ബുദ്ധി മദ്യലഹരിയില്‍ അസന്തുലിതമായ അവസ്ഥയിലായി. അത് അവരുടെ സര്‍‌വ്വനാശത്തിന്റെ ആരംഭമായിരുന്നു. താന്‍ ഇച്ഛിച്ചതുപോലെ തന്റെ വംശത്തിന്റെ സര്‍‌വ്വനാശം മുന്നില്‍ കണ്ട ഭഗവാന്‍ ശ്രീകൃഷ്ണന്‍ താമസിയാതെ സരസ്വതീതീരത്തെത്തി. നദിയിലിറങി അല്പ്പം ജലം മൊത്തിക്കുടിച്ചു. അനന്തരം ഒരു വൃക്ഷച്ചുവട്ടില്‍ ഉപവിഷ്ടനായി. ശരണാഗതരുടെ സര്‍‌വ്വദുഃഖങളും തീര്‍ക്കുന്ന ഭഗവാന്‍ യഥുക്കളുടെ വിനാശം മനസ്സില്‍ വിചാരം ചെയ്യുന്ന സമയംതന്നെ എന്നോട് ബദരികാശ്രമത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്ലയോ വിദുരരേ!, എനിക്കവന്റെ ആഗ്രഹം നന്നേയറിയാമായിരുന്നു. ആയതിനാല്‍ ആ പാദപങ്കജത്തെപ്പിരിഞിരിക്കുവാന്‍ അസാധ്യമെങ്കിലും, അവന്റെ ആജ്ഞയെ ഞാന്‍ ശിരസ്സാവഹിച്ചു

3.3 മധുരയിലും ദ്വാരകയിലുമായുള്ള ഭഗവാന്റെ ലീലകൾ

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 3 ഉദ്ധവര്‍ തുടര്‍ന്നു: "വൃന്ദാവനത്തില്‍നിന്നും ശ്രീകൃഷ്ണന്‍ ബലരാമനോടൊപ്പം മധുരയിലെത്തി. പരദ്രോഹിയായ കംസനെ സിംഹാസനത്തില്‍നിന്നും വലിച്ച് താഴെയിട്ട്, അവിടെനിന്നും നിലത്തുകൂടെ ശക്തിയോടെ വലിച്ചിഴച്ച് കാലപുരിക്കയച്ചു. പിന്നീട് തന്റെ മാതാപിതാക്കളെ കാരാഗ്രഹത്തില്‍നിന്നും മോചിതരാക്കി. കൃഷ്ണന്‍ സാന്ദീപനിമഹര്‍ഷിയില്‍നിന്നും സകലവേദങളും ഉപനിഷത്തുക്കളും വളരെപ്പെട്ടെന്നുതന്നെ പഠിച്ചിരുന്നു. ഒരുമാത്ര തന്റെ ഗുരുവില്‍ നിന്നും ശ്രവിക്കുന്നതോടെ അവയൊക്കെ അവന് ജ്ഞേയമാകുന്നു. തുടര്‍ന്ന് മൃതിയടഞ ഗുരുപുത്രനെ പഞ്ചജനനില്‍നിന്നും പിടിച്ചെടുത്ത് ഗുരുദക്ഷിണയായി ഗുരുവിന് നല്‍കി. ഭീഷ്മകരുടെ പുത്രിയായ രുഗ്മിണിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ കൊട്ടാരത്തിലെത്തി അവളുടെ സ്വയം‌വരത്തിനായെത്തി ആ സൗഭാഗ്യവും കാത്തിരിക്കുന്ന നിരവധി രാജകുമാരന്‍‌മാരുടെ ഇടയിലൂടെ, ഗരുഡന്‍ പണ്ട് അമൃതം റാഞ്ചിക്കൊണ്ടുപോയതുപോലെ, ഭഗവാന്‍ കൃഷ്ണന്‍ രുഗ്മിണിയെ കടത്തിക്കൊണ്ടുപോയി. പിന്നീടൊരു സ്വയം‌വരാവസരത്തില്‍ ഏഴ് കാളക്കൂറ്റന്‍‌മാരെ പരാജയപ്പെടുത്തി നാഗ്നാജിതി രാജകുമാരിയെ പാണിഗ്രഹണം ചെയ്തു. എത

3.2 ഉദ്ധവരുടെ ഭഗവത്സ്മരണ

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 2 ശ്രീശുകന്‍ പറഞു: "ആകാംശാഭരിതനായി ഇങനെ അനേകം ചോദ്യങള്‍ വിദുരര്‍ ഉദ്ധവരോട് ചോദിച്ചു. പക്ഷേ ഭഗവത് സ്മൃതിയുടെ അതിരേകത്തിലുണ്ടായ ഹൃദയത്തുടിപ്പില്‍ തന്നെതന്നെ മറന്നുപോയ ഉദ്ധവര്‍ക്ക് ആ ചോദ്യങള്‍ക്കൊന്നും ഉടനെ ഉത്തരം പറയാന്‍ കഴിഞില്ല. കുട്ടിക്കാലത്ത് അഞ്ചുവയസ്സുള്ളപ്പോല്‍ പോലും ഉദ്ധവര്‍ ഭഗവത് പ്രേമത്തില്‍ അലിഞുപോകുമായിരുന്നു. മാതാവ് പ്രഭാതഭക്ഷണത്തിനുവിളിച്ചാല്‍ പോലും അദ്ദേഹം ഭഗവാനില്‍ മതിമറന്ന് അത് ഉപേക്ഷിക്കുമായിരുന്നു. ചെറുപ്പകാലം മുതല്‍ക്കേയുള്ള കൃഷ്ണപ്രേമം വയസ്സായ അവസ്ഥയിലും തീവ്രമായിരുന്നതിനാല്‍ ഭഗവാനെക്കുറിച്ച് കേട്ടനിമിഷം തന്നെ ഉദ്ധവരുടെ മനസ്സില്‍ ഭഗവാനുമായുള്ള സകല സ്മൃതികളുമുണര്‍ന്നു. ഒരുനിമിഷത്തേക്ക് ഉദ്ധവര്‍ ശരീരമിളകാതെ സ്തബ്ദനായി നിന്നു. ഭഗവദ്പാദപങ്കജങളെ സ്മരിച്ചുണ്ടായ ഹര്‍ഷോന്മാദത്തില്‍ അദ്ദേഹം അലിഞുചേര്‍ന്നു. അതില്‍ അദ്ദേഹം കൂടുതല്‍ ആഴ്ന്നിറങുന്നതുപോലെ വിദുരര്‍ക്കുതോന്നി. ഉദ്ധവരുടെ അംഗങള്‍തോറുമുണ്ടായ അത്യുത്കൃഷ്ടമായ ചലനങള്‍ കണ്ടപ്പോള്‍, കൃഷ്ണനോടുള്ള അദ്ദേഹത്തിന്റെ തീവ്രസ്നേഹം പ്രസരിച്ച് സം‌പ്ലുതമായ അനുഭൂതിയെ വിദുരര്

3.1 ഉദ്ധവരോട് വിദുരരുടെ ചോദ്യങള്‍

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 1 ശുകദേവന്‍ പറഞു: "ഹേ രാജന്‍!, സര്‍‌വ്വസമ്പത്സമൃദ്ധമായ തന്റെ വീടുപേക്ഷിച്ച് കാട്ടിലെത്തിയ ഭക്തോത്തമനായ വിദുരര്‍ മൈത്രേയമുനിയോട് ചോദിച്ചു. അല്ലയോ മൈത്രേയമുനേ!, ദുര്യോധനാദികളെ അവഗണിച്ചുകൊണ്ടും, അവരുടെ ഗൃഹത്തില്‍ നിന്നകന്നുനിന്നുകൊണ്ടും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവന്‍‌മാരുടെ മന്ത്രിപദം അലങ്കരിച്ചു. ഇനിയെന്താണ് അവരുടെ ഗൃഹത്തെക്കുറിച്ച് അങേയ്ക്കു പറയാനുള്ളത്?." അപ്പോള്‍ പരീക്ഷിത്ത് മഹാരജാവ് ശ്രീശുകനോട് ചോദിച്ചു. "ഹേ ഗുരോ!, എവിടെ, എപ്പോഴാണ് ഇതൊക്കെ ചര്‍ച്ചചെയ്യുവാനായി വിദുരന്‍ മൈത്രേയനെ കണ്ടുമുട്ടിയത്? മഹാനും, ഭക്തോത്തമനുമായ വിദുരരുടെ ചോദ്യം അത്യന്തം ഉചിതവും, സദുദ്ദേശ്യപരവുമായിരിന്നു. അവയൊക്കെ ജ്ഞാനികളാല്‍ അങേയറ്റം സമ്മതവുമാണ്." സൂതന്‍ പറഞു: ഋഷികളേ, മഹാപണ്ഡിതനായ ശ്രീശുകന്‍ തനിക്ക് ഏറെ പ്രിയം തോന്നിയ പരീക്ഷിത്ത് മഹാരാജാവിനോട് ആദ്ദേഹത്തിന്റെ ചോദ്യങള്‍ക്കുള്ള ഉത്തരങള്‍ കേട്ടുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ശ്രീശുകന്‍ പറഞു: "ധൃതരാഷ്ട്രര്‍ തന്റെ മക്കളോടുള്ള അന്ധമായ സ്നേഹത്താല്‍ മനസ്സില്‍ അധാര്‍മ്മി

2.10 ശ്രീമദ് ഭാഗവതം - സകല ചോദ്യങള്‍ക്കുമുള്ള ഉത്തരം

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 10 ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീമദ് ഭാഗവതത്തില്‍ അദ്ധ്യാത്മികതത്വങളെ പത്തുലക്ഷണങളായി തരം തിരിച്ചിരിക്കുന്നു. സര്‍ഗ്ഗം (സൃഷ്ഠി), വിസ്സര്‍ഗ്ഗം (ഉപസൃഷ്ടി), സ്ഥാനം (ഗ്രഹങളുടെ ഘടന), പോഷണം (സം‌രക്ഷണം), ഊതയം (കര്‍മ്മ പ്രേരണ), മന്വന്തരം (മനുയുഗങള്‍), ഈശാനുകഥകള്‍ (ഭഗവദ് കഥകള്‍), നിരോധം (ഭഗവാനിലേക്കുള്ള തിരിച്ചുപോക്ക്), മുക്തി (ആത്മസാക്ഷാത്കാരം), ആശ്രയം (നിശ്രയസ്സ്) എന്നിങനെ അവ പ്രത്യേകം പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു. ആശ്രയം എന്ന പത്താം ലക്ഷണത്തെ വേര്‍തിരിച്ചുകാണിക്കുന്നതിനുവേണ്ടി മഹാത്മാക്കള്‍ മറ്റുള്ള ഒമ്പത് ലക്ഷണങളെ ശ്രുതിക്കനുസരിച്ചോ, ആചാരങള്‍ മുഖേനയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ ലഘൂകരിച്ചോ അതില്‍ വിവരിച്ചിരിക്കുന്നു. ഭൂമി, ജലം, അഗ്നി, വായൂ, ആകാശം എന്നിങനെ പഞ്ചഭൂതങളും, ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്ന അവയുടെ മാത്രകളും, കണ്ണ്, മൂക്ക്, നാക്ക്, കാത്, ത്വക്ക് എന്ന അഞ്ച് ജ്ഞാനേന്ദ്രിയങളും, മനസ്സും ചേര്‍ന്ന് സര്‍ഗ്ഗം എന്നറിയപ്പെടുന്നു. അതുപോലെ പ്രകൃതിയുടെ തൃഗുണങളുടെ പരിണിതഫലമായി വരുന്നതിനെ വിസ്സര്‍ഗ്ഗമെന

സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍

പ്രാരാബ്ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു ഭാഗവതസേവാരത്നം, ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ് മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് രാജകൊട്ടാരവുമായി നല്ല ബന്ധമുള്ള ഒരു സമ്പന്ന കാലവും മള്ളിയൂര്‍മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ആര്യാ അന്തര്‍ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു.  സ്കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും, ദുശ്ശീലം പഠിക്കും. അതിനായി അമരഭാഷ തന്നെ പഠിപ്പിക്കണമെന്നായി അച്ഛന്റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നാണ് ചരിത്രം. 14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി. പഠനം, ഉറക്കക്കുറവ് ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി.

2.9 പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് ശ്രീശുകന്‍ ഉത്തരം നല്‍കുന്നു.

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 9 ശ്രീശുകന്‍ പറഞു: ഹേ രാജന്‍!, ഭഗവതനുഗ്രഹം കൂടാതെ ഈ ജീവന് ശരീരവുമായി യാതൊരുവിധസംബന്ധവും ഉണ്ടാകാന്‍ സാധ്യമല്ല. അങനെതോന്നുന്ന ബന്ധങളെല്ലാം സ്വപ്നത്തില്‍ ഒരുവന്‍ തന്നെതന്നെ ദര്‍ശിക്കുന്നതുപോലെ അയഥാര്‍ത്ഥമാണ്. ഭഗവാന്റെ അത്ഭുതമായാവലയത്തില്‍ പെട്ട് ഈ ജീവന്‍‌മാര്‍ അനേകവിധം ശരീരങള്‍ സ്വീകരിച്ചുകൊണ്ട് ഇവിടെ പ്രത്യക്ഷമാകുന്നു. അങനെ ഈ പ്രകൃതിയുടെ ഗുണങളെ ആസ്വദിച്ചുകൊണ്ട് അവര്‍ ഞാനെന്നും എന്റേതെന്നുമുള്ള തെറ്റിദ്ധാരണയില്‍ പെട്ടുഴലുന്നു. പക്ഷേ, ഈ ജീവന്‍‌മാര്‍ ആത്മസ്വരൂപത്തില്‍ ഉറച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിക്കാന്‍ തുടങുമ്പോള്‍ ഈ തെറ്റിദ്ധാരണ മറഞ് ഉള്ളില്‍ പരമാത്മചൈതന്യം നിറയുന്നു.  ഹേ രാജന്‍!, ആത്മതത്വവിശുദ്ധിക്കായി അവ്യളീകമായ തപസ്സുചെയ്ത ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ തന്റെ അദ്ധ്യാത്മികരൂപത്തില്‍ പ്രത്യക്ഷനായി. ആദിദേവനായ ബ്രഹ്മാവിന് തന്റെ ആസനമായ സരസിജത്തിന്റെ ഉത്ഭവസ്ഥാനത്തെ അറിയുവാന്‍ കഴിഞില്ല. മാത്രമല്ല, പ്രപഞ്ചനിര്‍മ്മാണത്തിനുള്ള വ്യവസ്ഥകളോ അതിനുള്ള സംവിധാനങളോ യാതൊന്നും അദ്ദേഹത്തിന് ജ്ഞാതമായിരുന്നില്ല. ഇങനെ ബ്രഹമാവ് ചിന്താധീനനായിരുന്