ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

5.06 ഋഷഭചരിതം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  6 ( ഋഷഭചരിതം ) പരീക്ഷിത്ത് രാജൻ ശ്രീശുകബ്രഹ്മമഹർഷിയോട് ചോദിച്ചു: “ ഹേ മഹർഷേ !, ഭക്തിയോഗം കൊണ്ട് ശുദ്ധമായ ഹൃദയത്തിൽ ജ്ഞാനം താനേ ഉദിക്കുന്നു . മാത്രമല്ല , ഭക്തിയിലൂടെ കർമ്മത്തിലുള്ള ആസക്തിയും ക്രമേണ ജീവനിൽ ഇല്ലാതാകുന്നു . അങ്ങനെയുള്ള ഭക്തന്മാരിൽ അത്ഭുതസിദ്ധികൾ താനേ കൈവരുന്നതായും , ആ സിദ്ധികളെ പ്രയോഗിക്കുന്നതിലൂടെ അവർക്ക് യാതൊരു ദോഷ വും സംഭവിക്കുന്നില്ലെ ന്നും അടിയൻ കേട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, ഋഷഭദേവൻ തന്റെ മായാസിദ്ധികളെ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നതു ? ” ശ്രീശുകൻ മറുപടി പറഞ്ഞു : “ ഹേ രാജൻ !, അങ്ങ് ചോദിച്ചത് വളരെ ഉചിതമായ ചോദ്യമാണു . അതിനുത്തരം കേട്ടുകൊള്ളുക . മൃഗത്തെ വേട്ടയാടി അതിനെ തന്റെ അധീനതയിലാക്കിയ ഒരു വേട്ടക്കാരൻ , ബുദ്ധിയുള്ളവനാണെങ്കിൽ , ആ മൃഗത്തെ വിശ്വസിച്ചുകൊണ്ട് അതിനെ സ്വതന്ത്രമായി വിടുകയില്ല . കാരണം , തരം കിട്ടിയാ ൽ ആ മൃഗം ഓടി രക്ഷപ്പെടുമെന്ന് വേട്ടക്കാരന് നന്നായി അറിയാം . അതുപോലെ , ഒരു സാധകൻ ഒരിക്കലും തന്റെ മനസ്സിനെ വിശ്വസിക്കുകയില്ല . മാത്രമല്ല , അദ്ദേഹം എപ്പോഴും അതിനെ തന്റെ ചൊൽ ‌ പ്പടിക്ക് നിർത്തിക്കൊണ

5.05 ഋഷഭോപദേശം

ഓം   ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  5              ( ഋഷഭോപദേശം ) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: “ ഹേ പരീക്ഷിത്ത് രാജൻ !, ലോകപര്യടനത്തിനിടയിൽ ബ്രഹ്മാവർത്തത്തിൽ ‌ വച്ച് ഋഷഭദേവൻ തന്റെ പുത്രന്മാരെ ഇങ്ങനെ ഉപദേശിച്ചു : “ കുമാരന്മാരേ !, കോടാനുകോടി ജീവജാലങ്ങളുള്ളതിൽ ‌ വച്ച് മനുഷ്യജന്മം ഭഗവാൻ ഹരിയുടെ കാരുണ്യത്താലും മുജ്ജന്മസുകൃതത്താലും കിട്ടുന്നതാണു . കൃമിജന്മങ്ങളെപ്പോലെ കേവലം വിഷയാനുഭവത്തിനായി മാത്രം ഈ ശരീരത്തെ നാം ഉപയോഗിക്കാൻ പാടില്ല . മറിച്ച് , ഇതിലൂടെ ജീവനെ ഭഗവദഭിമുഖമാക്കിത്തീർക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടതു . വിഷയഭോഗങ്ങളിലൂടെ കിട്ടുന്ന അല്പസുഖങ്ങൾക്ക് പകരം അനന്തമായ ആത്മാനന്ദം മനുഷ്യന് ഈ ശരീരത്തിലൂടെ ലഭ്യമാകുന്നു . ഈ ശരീരത്തിലിരുന്നുകൊണ്ട് ഭക്തിസാധനയിലൂടെ ഒരുവന് വൈകുണ്ഠപ്രാപ്തിയുണ്ടാകുന്നു . സത്തുക്കളുടെ സംഗംകൊണ്ട് മാത്രമേ ജീവന് മുക്തി സിദ്ധിക്കുകയുള്ളൂ . അതുകൊണ്ട് ഭഗവദ്പ്രാപ്തി ആഗ്രഹിക്കുന്നവർ എപ്പോഴും അവരോട് സംഗം ചേരുക . അല്ലാത്തപക്ഷം , മായയുടെ പിടിയിലകപ്പെട്ട് സുഖദുഃഖങ്ങളനുഭവിച്ചുകൊണ്ട് ഒടുവിൽ നരകത്തിൽതന്നെ പതിക്കാനിടയാകുന്നു . സത്തുക്കൾ സകലഭൂതങ്ങളേയും സമമായി

5.04 ഋഷഭചരിതം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  4              ( ഋഷഭ ചരിതം) ശുകബ്രഹ്മമഹർഷി പറഞ്ഞു: “ ഹേ പരീക്ഷിത്ത് രാജ വേ!, ജനനത്തിനുശേഷം ഋഷഭദേവനിൽ വിഷ്ണുചിഹ്നങ്ങളെല്ലാം കണ്ടുതുടങ്ങി. അദ്ദേഹം ജന്മനാൽ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചവനായിരുന്നു. ഭൌതികതയിൽ തികച്ചും നിസ്സംഗനായ ഋഷഭദേവൻ കരുത്തനായി വളർന്നുവന്നു. അതുകണ്ട് ഋഷീശ്വരന്മാരും ദേവഗണങ്ങളും പ്രജകളുമൊക്കെ അദേഹത്തെ രാജാവാക്കണമെന്ന് അഭിപ്രായപ്പെട്ടു. സർവ്വഗുണസമ്പന്നനായ തന്റെ മകനെ നാഭി സർവ്വോത്തമനെന്ന അർത്ഥത്തിൽ ‘ ഋഷഭൻ ’ എന്ന് നാമകരണം ചെയ്തു. ഋഷഭദേവന്റെ ഉയർച്ചയിൽ ദേവേന്ദ്രൻപോലും അസൂയപ്പെട്ടു. തത്ക്കാരണാൽ, ഇന്ദ്രൻ ഭൂമിയിലേക്ക് പതിക്കേണ്ട മഴയെ ആകാശത്തിൽതന്നെ തടഞ്ഞുവച്ചു. എന്നാൽ, ഇന്ദ്രന്റെ ഉദ്ദേശത്തെ മനസ്സിലാക്കിയ ഋഷഭദേവൻ പുഞ്ചിരിച്ചുകൊണ്ട് തന്റെ യോഗമായയാൽ, അജനാഭവർഷമെന്നറിയപ്പെട്ടിരുന്ന ഭൂമിലേക്ക് വേണ്ടത്ര മയ പെയ്യിച്ചു. തന്റെ പുത്രന്റെ പ്രവൃത്തിയിലും കഴിവിലും പിതാവായ നാഭിരാജൻ അഭിമാനംകൊണ്ടു. അതോടൊപ്പം വളരെ വാത്സല്യത്തോടെ മകനെ വളർത്തുകയും ചെയ്തു. ഭഗവദവതാരമായ ഋഷഭദേവൻ നാഭിയുടെ പുത്രനായി, ഒരു സാധാരണ മനുഷ്യനെപ്പോലെ ജനങ്ങ

5.03 ഋഷഭാവതാരം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  3 (ഋഷഭാവതാരം ) ശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് രാജൻ !, ഇനി ഞാൻ പറയാൻ പോകുന്നത് ഭഗവദവതാരമായ ഋഷഭദേവന്റെ കഥയാണു. ആഗ്നീധ്രമഹാരാജാവിന്റെ ആദ്യപുത്രൻ നാഭിയും അദ്ദേഹത്തിന്റെ പ്രിയപത്നി മേരുദേവിയും ചേർന്ന് യജ്ഞങ്ങൾ ചെയ്തുകൊണ്ട് പുത്രലാഭാർത്ഥം ഹരിയെ ഭജിച്ചു. അവരിൽ സമ്പ്രീതനായി ഭക്തവത്സലനായ നാരായണൻ ചതുർഭുജധാരിയായി തന്റെ ദിവ്യവും നയനമനോഹരവുമായ വേഷത്തിൽ ആ ദമ്പദികൾക്ക് മുന്നിൽ പ്രത്യക്ഷനായി. മഞ്ഞപ്പട്ടുടുത്ത്, ശംഖചക്രഗദാപത്മങ്ങൾ നാല് തൃക്കൈകളിൽ ചേർത്ത്, ദിവ്യാഭരണങ്ങളണിഞ്ഞ്, വനമാലയും ചാർത്തി, മന്ദസ്മിതസുന്ദരവദനനായി അവർക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷനായപ്പോൾ, നാഭിയും അദ്ദേഹത്തിന്റെ പത്നി മേരുദേവിയും പണ്ഡിതന്മാരും സദസ്സിലുണ്ടായിരുന്ന മറ്റ് സർവ്വരും എഴുന്നേറ്റുനിന്ന് ശിരസ്സ് കുമ്പിട്ട് ഭഗവാനെ നമസ്ക്കരിച്ചു. പണ്ഡിതന്മാർ ഹരിയെ പ്രകീർത്തിച്ചു: “ ഭഗവാനേ!, അവിടുത്തെ ദാസന്മാരായ ഞങ്ങളാൽ ചെയ്യപ്പെട്ട ഈ പൂജയിൽ സമ്പ്രീതനായി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ!. ഞങ്ങൾ അവിടുത്തെ മഹിമകളെ അറിയുന്നില്ല. അതുകൊണ്ട്, ഗുരുക്കന്മാരുടെ കാരുണ്യംകൊണ്ട് അവർ പ

5.02 ആഗ്നീധ്രചരിത്രം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അ ദ്ധ്യായം   – 2 (ആഗ്നീധ്രചരിതം) ശുകബ്രഹ്മമഹർഷി പറഞ്ഞു: “ ഹേ പരീക്ഷിത്ത് രാജൻ! , പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽ‌പ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി. ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി. അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ , കുറെ കാലങ്ങൾക്കുശേഷം , ആഗ്നീധ്രന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു. പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി , മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി. അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി. മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു. ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവൻ , പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു. പൂർവ്വചിത്തി മന്ദരപർവ്വതത്തിന്റെ താഴ്വാരത്തിന

5.02 ആഗ്നീധ്രചരിത്രം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  2 ( ആഗ്നീധ്രചരിത്രം ) ശുകബ്രഹ്മമഹർഷി പറഞ്ഞു: “ ഹേ പരീക്ഷിത്ത് രാജൻ !, പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽ ‌ പ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി . ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി . അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ , കുറെ കാലങ്ങൾക്കുശേഷം , ആഗ്നീധ്ര ന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു . പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു . അതിനായി , മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി . അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങ ളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി . മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു . ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവ ൻ, പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു . പൂർവ്വചിത്തി മന്ദരപർവ്വത ത്തിന്

5.01 പ്രിയവ്രതന്റെ കർമ്മങ്ങൾ

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  1 ( പ്രിയവ്രതന്റെ കർമ്മങ്ങൾ ) പരീക്ഷിത്ത് മഹാരാജാവ് ശുകദേവനോട് ചോദിച്ചു: “ ഹേ ബ്രഹ്മർഷേ !, ആത്മജ്ഞാനിയായിരുന്ന പ്രിയവ്രതമഹാരാജൻ ഏത് സാഹചര്യത്തിലായിരുന്ന് വീണ്ടും ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് മടങ്ങിയതു ? അദ്ദേഹം ജീവന്മുക്തന്മാനായ ഒരു മഹാത്മാവായിരുന്നല്ലോ !. ഭഗവാനിൽ അഭയം പ്രാപിച്ചവർ സദാ ആ പാദപത്മങ്ങളുടെ ഛായയിലായിരിക്കും ജീവിക്കുക . അവർ ഒരിക്കലും കുടുംബജീവിത ത്തിലെ നൂലാമാലകളിൽ ചെന്ന് പെടുവാനാഗ്രഹിക്കില്ല . എന്നാൽ പ്രിയവ്രതമാഹാരജനാകട്ടെ , ഗൃഹാന്ധകൂപത്തിൽ പെട്ട് പുത്രദാരങ്ങളൊടൊത്ത് എത്രയോ വർഷങ്ങളാണ് വൃഥാവിലാക്കിയതു !. ഹേ ബ്രാഹ്മണോത്തമാ !, മറ്റൊരു സന്ദേഹമുള്ളത് , ഗൃഹസ്ഥാശ്രമത്തിൽ അങ്ങേയറ്റം രമിച്ച് ജീവിച്ച പ്രിയവ്രതൻ പിന്നീടെപ്പോൾ , എങ്ങനെയായിരുന്ന് വീണ്ടും ഭഗവാന്റെ ഉത്തമഭക്തനായി മാറിയതു ? ” ശുകദേവൻ മറുപടി പറഞ്ഞു : “ ഹേ രാജൻ !, അങ്ങയുടെ ചോദ്യം സ്പഷ്ടമാണു . ഭഗവദ്ഭക്തന്മാർ എപ്പോഴും ആ ഉത്തമശ്ലോക ന്റെ മഹികളിൽ മാത്രം ആശ്രയം കൊള്ളുന്നവരാണു . കാ ‍ രണം , ആ കഥാമൃതം സദാ ഭക്തന്മാരുടെ ഹൃദയത്തെ രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു . എന്നാൽ , ചില പ്