ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

10.14 ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി...

 ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 14 ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി ബ്രഹ്മാവ് പറഞ്ഞു : "ഹേ സ്തുത്യനായ കൃഷ്ണാ!, ഹേ നീലമേഘവർണ്ണാ!, മിന്നലിനൊത്ത മഞ്ഞവസ്ത്രം ധരിച്ചവനേ!, കുന്നിക്കുരുകൊണ്ടുള്ള കർണ്ണാഭരണങ്ങൾ ധരിച്ചവനേ!, മയില്പീലി ചാർത്തി വിളങ്ങുന്ന സുന്ദരവദനാ!, വനപുഷ്പങ്ങൾ കോർത്ത വനമാലയണിഞ്ഞവനേ!, കൈയ്യിൽ ചോറ്റുരുള, ചൂരൽ, കൊമ്പ്, കുഴൽ എന്നിവ ധരിച്ചവനേ!, ഹേ മൃദുലപാദാ!, അല്ലയോ ഗോപകുമാരാ!, ഞാനിതാ നിന്തിരുവടിയെ സ്തുതിക്കുന്നു. ഹേ ദേവാ!, എന്നെ അനുഗ്രഹിക്കുവാനായി, അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹപൂർത്തിക്കായി ആവിർഭവിച്ച, പഞ്ചഭൂതാത്മകമല്ലാത്ത, ഈ തിരുവുടലിന്റെ മഹിമ എത്രയെന്ന് അറിയുവാൻ ചിത്തത്തെ ഏകാഗ്രമാക്കിയ എനിക്കുപോലും കഴിയുന്നില്ല. അങ്ങനെയിരിക്കെ, അതറിയുവാൻ യോഗ്യതയുള്ളവർ ആരാണിവിടെയുള്ളത്?... ജ്ഞാനവിഷയത്തിലുള്ള പരിശ്രമത്തെ ഉപേക്ഷിച്ച്, ഒരുവൻ എങ്ങനെയാണോ അങ്ങനെതന്നെയിരുന്നുകൊണ്ട്, സജ്ജനങ്ങൾ കീർത്തിക്കുന്നതും അതുവഴി തങ്ങളുടെ കാതിൽ വീണിട്ടുള്ളതുമായ അവിടുത്തെ പുണ്യകഥകളെ ആരാണോ ശരീരം, മനസ്സ്, വാക്ക് എന്നിവകൊണ്ട് നമിക്കുന്നത്, അവർക്കുമാത്രമാണ് യഥാർത്ഥത്തിൽ മൂലോകൾങ്ങൾക്കും ജയിക്കാൻ കഴിയാത്ത അങ്ങയെ
ഈയിടെയുള്ള പോസ്റ്റുകൾ

10.13 ബ്രഹ്മാവിനെ ഭഗവാൻ മോഹിപ്പിക്കുന്നത്..

ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 13 (ബ്രഹ്മസമ്മോഹനം) ശ്രീശുകൻ പറഞ്ഞു : “അല്ലയോ! ഭാഗവതോത്തമാ!, ഭഗവാന്റെ ലീലാമൃതം എന്നെന്നും പുതുയാർന്നതാകുന്നു. ആയതിനാലാണ്. വീണ്ടും വീണ്ടും അങ്ങത് ചോദിച്ചുകൊണ്ടേയിരിക്കുന്നതു. സർവ്വാത്മനാ ഭഗവദ്ഭക്തന്മാർ അവിടുത്തെ കഥാമൃതത്തെ കേട്ടുകൊണ്ടിരിക്കുന്നവരാണെങ്കിലും സാരഗ്രാഹികളായ അവർക്ക് ആ സത്കഥ, കാമുകന്മാർക്ക് സ്ത്രീജനങ്ങളുടെ കഥ എന്നതുപോലെ എപ്പോഴും പ്രിയമാണെന്നുള്ളത് തികച്ചും സ്വാഭാവികം മാത്രമാണ്. ഹേ രാജൻ!, അങ്ങിത് ശ്രദ്ധയോടെയിരിന്ന് കേട്ടുകൊള്ളുക. ഭഗവാന്റെ ലീലകൾ അതീവരഹസ്യമാണ്. എങ്കിലും ഞാൻ അവയെല്ലാം അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകൊള്ളാം. കാരണം, സ്നേഹനിധിയായ ഒരു ശിഷ്യന് ഗോപ്യമായതുപോലും ചൊല്ലിക്കൊടുക്കാതിരിക്കുവാൻ ഉത്തമനായ ഒരു ഗുരുനാഥന് കഴിയുകയില്ല.   രാജൻ!, അങ്ങനെ അഘാസുരന്റെ മുഖമാകുന്ന ആ മരണക്കുടുക്കിൽനിന്നും ആ പൈക്കിടാങ്ങളേയും ഗോപാലന്മാരേയും രക്ഷിച്ചെടുത്ത് ശ്രീകൃഷ്ണഭഗവാൻ അവരെ യമുനാനദീതീരത്തിലേക്ക് കൊണ്ടുപോയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ കൂട്ടുകാരേ!, അത്യാശ്ചര്യമായിരിക്കുന്നു. ഈ മണൽത്തിട്ട് നോക്കൂ. അതിരമണീയമായിരിക്കുന്നു. നമുക്കുല്ലസിക്കുവാനുള്ള സകല സൌകര

കണ്ണനുമുണ്ണിയും

താതന്റെ ആജ്ഞയാ പണ്ടൊരു ബാലകൻ  വാതപുരേശന് പൂജ ചെയ്തു. നന്നായ് കുളിപ്പിച്ചുടുപ്പിച്ചണിയിച്ച്  നല്ലൊരു മാല കൊരുത്തുചാർത്തി.  ദീപമുഴിഞ്ഞ് ദീപാരാധന ചെയ്ത്  ധൂപം പുകച്ച് സുഗന്ധമേകി തെച്ചി തുളസി ചെന്താമരപ്പൂക്കളാ- ലർച്ചനം ചെയ്ത് നമസ്ക്കരിച്ചു. പിന്നവൻ ചെന്നൊരു പൊന്നിൻ തളികയിൽ  വന്നതാ പായസച്ചോറുമായി. അഞ്ജനകണ്ണനാ പായസം കണ്ടതും  കുഞ്ഞുവായ്ക്കുള്ളിലോ, വെള്ളമൂറി. ഉണ്ണികൈ കൊണ്ടവൻ മെല്ലെയെടുത്തത്  കണ്ണനെയൂട്ടാൻ തുനിഞ്ഞനേരം  കണ്ണനതുണ്ണുന്നതില്ലെന്നു കണ്ടുടൻ  ഉണ്ണി പരിഭ്രമിച്ചങ്ങിരുന്നു. "കണ്ണാ!, നിനക്കറിയില്ലയോ ഞാനൊരു  ഉണ്ണിയാണെന്നുള്ള കാര്യമിപ്പോൾ?. എന്നാലുമിന്നെനിക്കാകുന്ന പോലിത്  നിർമ്മിച്ചതങ്ങ് നിനക്കുവേണ്ടി. കണ്ണനെപ്പോലെ മറിമായമൊന്നുമീ- യുണ്ണിക്കറിവീല കാട്ടീടുവാൻ. കള്ളത്തരം കാട്ടി വാ മുറുക്കീടാതെ  എള്ളോളമെങ്കിലും നീ ഭുജിക്കു...  തേനും പയസസും നറുനെയ്യ് ശർക്കര  തേങ്ങ ഇടിച്ചുപിഴിഞ്ഞ പാലും... ...കൊണ്ട് ഞാനുണ്ടാക്കിവച്ചോരിതിൻ രസം  ഉണ്ടുനോക്ക്യാലേ മനസ്സിലാകൂ. കണ്ണനിതുണ്ടില്ലയെങ്കിലതിന്നുടെ  ദണ്ഡമെനിക്ക് സഹിക്കവേണം. അച്ഛൻ വരുന്നതിൻ മുന്നമിതിണ്ടു നീ  ഇച്ചെറുബാലനെ കാത്തിടേണം." എന്നുപറഞ്ഞുകരഞ്ഞു

കുന്തീസ്തുതി...

ആദ്യാ! പുരാണപുരഷ നമോസ്തുതേ നാഥാ പ്രപഞ്ചത്തിനാധാരഹേതുവേ നീതാൻ ഗുണങ്ങൾക്കധീതനാം ദൈവവും ഭൂതങ്ങൾക്കെല്ലാം അകംപുറം കൊണ്ടതും. മായായവനികയ്ക്കപ്പുറമുള്ളൊരു മൂഢദൃശന്മാർക്കദൃശ്യനായുള്ള നീ ചായമിട്ടോരു നടനെന്നപോലങ്ങ് മായയ്ക്കധീതം മറഞ്ഞങ്ങിരിക്കുന്നു. നിന്നുടെ കാരുണ്യമൊന്നുകൊണ്ടല്ലാതെ നിന്നെയറിവതിനാരാലുമൊത്തിടാ. എന്നത് പാർക്കുകിൽ ഞങ്ങളീ സ്ത്രീകൾക്കി ന്നെങ്ങനെ നിന്നെയറിവതിനാകുന്നു? വാസുദേവാ ഹരേ കൃഷ്ണാ തൊഴുന്നു ഞാൻ ദേവകീനന്ദനാ നിന്നെ തൊഴുന്നു ഞാൻ നന്ദഗോപർക്ക് മകനായ ശ്രീഹരേ ഗോവിന്ദാ നിന്നെ നമിക്കുന്നു ഞാനിതാ. പങ്കജനാഭാ നമസ്തേ നമോസ്തുതേ പങ്കജമാലിനേ നിത്യം നമോസ്തുതേ പങ്കജനേത്രാ നമസ്തേ നമോസ്തുതേ പങ്കജപാദാ നമസ്തേ നമോസ്തുതേ കംസന്റെ കാരാഗൃഹത്തിങ്കൽ നിന്ന് നീ നിന്റെ മാതാവിനെ രക്ഷിച്ചതില്ലയോ? എന്നെയും എന്റെ സുതന്മാരെയൊക്കെയും എന്തെല്ലാം ആപത്തിൽനിന്ന് നീ കാത്തിതു. ഉഗ്രവിഷത്തിൽനിന്നഗ്നിയിൽനിന്നഥ രക്ഷോഗണങ്ങളിൽ ദുഃസഭാമധ്യത്തിൽ പണ്ട് വനവാസകാലത്തിൽനിന്നുമാ ഭാരതയുദ്ധമത്തിങ്കലും കാത്തു നീ. ഇന്നിതാ നീതന്നെ അശ്വത്ഥാമാവിന്റെ ബ്രഹ്‌മാസ്‌ത്രതേജസ്സിൽനിന്ന് രക്ഷിച്ചിതു. ഞങ്ങൾക്ക് നീയൊഴിഞ്ഞില്ല മറ്റാശ്രയം കൃഷ്ണാ മുകുന്ദാ മുര

ഉത്തരയുടെ സ്തുതി...

  ദേവന്മാർക്കെല്ലാർക്കും ദേവനായുള്ളോരു  ദേവദേവാ! നിന്നെ കൈതൊഴുന്നേൻ  ലോകങ്ങൾ സൃഷ്ടിച്ച് കാത്ത് ഹരിച്ചീടും  ഏകനാഥാ! നിന്നെ കൈതൊഴുന്നേൻ...  യോഗികൾക്കെല്ലാം ഗുരുവായിടുന്നൊരു  യോഗേശ്വരാ! നിന്നെ കൈതൊഴുന്നേൻ  വേദങ്ങൾ പാടിപ്പുകഴ്ത്തുന്ന നിന്നുടെ പാദാരവിന്ദം ഞാൻ കൈതൊഴുന്നേൻ  രക്ഷ! രക്ഷ! ജഗദീശ്വരാ! ദൈവമേ! ഇക്ഷിതി വന്നു പിറന്ന ദേവാ! മൃത്യുവിൽനിന്നെന്നെ രക്ഷിച്ചുകൊള്ളുവാൻ  ഇത്രിലോകങ്ങളിൽ മാറ്റാരുള്ളൂ? ദേവാ! നിൻ ശക്തിതൻ വൈഭവം ചൊല്ലുവാൻ  ആവില്ലനന്തനും മൂലോകത്തിൽ  നീയല്ലാതാരറിയുന്നു നിൻ ലീലകൾ  നീലക്കടലൊളിവർണ്ണാ ഹരേ! തീഗോളമേതോ പറന്നടുക്കുന്നിതാ  നീരജലോചനാ!, നീയല്ലാതെ  ആരാലുമിന്നെളുതല്ലിതു കേശവാ! പാരിതിൽ സംഹരിച്ചീടുവാനായ്  എന്നെയെരിച്ചുകളഞ്ഞീടിലുമെനി  ക്കില്ല ദുഃഖം മധുകൈടഭാരേ! നിന്നുടെയിച്ഛയതെങ്കിലിന്നാർക്കത്  വന്നു തടുക്കുവാനൊത്തിടുന്നു... ഇന്നെൻ ജഠരത്തിൽ വന്നു ശയിച്ചൊരു  കുഞ്ഞിനെ കാത്തുരക്ഷിക്ക ശൗരേ! ഇന്നിതല്ലാതെനിക്കില്ല തെല്ലാഗ്രഹം  വന്നു നീ പാലിച്ചുകൊൾക ചാരേ... ഇങ്ങനെ സ്തുതി ചെയ്തതിനുശേഷം ഉത്തര ഭഗവാനോട് തന്റെ ഗർഭത്തിൽ കിടക്കുന്ന ശിശുവായ പരീക്ഷിത്തിനെ രക്ഷിക്കുവാനായി പ്രാർത്ഥിക്കുന്നു. പാണ്ഡവവംശത്

അർജ്ജുനന്റെ സ്തുതി.

മഹാഭാരതയുദ്ധത്തിനിടയിൽ അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രത്തിന്റെ അഴലിൽനിന്നും രക്ഷയ്ക്കായി ഭഗവാനോടുള്ള അർജ്ജുനന്റെ സ്തുതി. മാധവാ! സർവ്വശക്താ! ഭഗവാനേ! നിസ്സീമമായ ശക്തിയുള്ള ദേവാ! നീയല്ലാതില്ലിഹ മറ്റൊരാശ്രയം ഭക്തരുടെ ഭയമകറ്റീടുവാൻ... ഈ പ്രപഞ്ചത്തിനാധാരഹേതുവായ്  വർത്തിച്ചീടുന്നൊരാദ്യാ! ജനാർദ്ദനാ! ഈ ഭവാബ്ധിയിൽനിന്നങ്ങ് ഞങ്ങളെ രക്ഷിച്ചീടുവാൻ നീയൊഴിഞ്ഞാരുള്ളൂ? മായാധീതാനാം നീ തന്നെയല്ലയോ  മായായാൽ ജഗത് നിർമ്മിച്ച ശില്പിയും  നിന്റെ ചിത്ശക്തി കൊണ്ട് നീയെപ്പോഴും  മായയെ ദൂരെ മാറ്റി നിർത്തീടുന്നു... എപ്പോഴും നിത്യകൈവല്യമൂർത്തിയായ്  നില്പവനായ ബ്രഹ്മനും നീ തന്നെ  ആശ്രയിപ്പവർക്കുള്ള ഭയം നീക്കി  കാത്തുരക്ഷിച്ചുകൊൾവതും നീതന്നെ... മായാശക്തിക്കുമേലെ വിളങ്ങുന്ന  മാധവാ! നീയൊഴിഞ്ഞിവിടാർക്കിഹ  മായാമോഹിതർക്കെങ്കിലും ധർമ്മാർത്ഥ- കാമമോക്ഷങ്ങൾ നല്കുവാനാകുന്നു?... അങ്ങനെ നീയവതരിച്ചിട്ടിഹ വന്ന് ഭൂഭാരം തീർത്തുരക്ഷിക്കുന്നു നിന്റെ ഭക്തരായുള്ളോരെ നിത്യവും  നിർമ്മലാ! നീ കനിഞ്ഞു കാത്തീടുന്നു. പദ്യവിവർത്തനം : By Suresh C. Kurup

10.12 അഘാസുരമോക്ഷം.

ഓം അഘാസുരമോക്ഷം ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഒരിക്കൽ അതിരാവിലെ എഴുന്നേറ്റ് ഭഗവാൻ തൻ്റെ അതിമനോഹരമായ കുഴൽവിളിയാൽ  ചങ്ങാതിമാരായ മറ്റ് ഗോപക്കിടാങ്ങളെ ഉണർത്തി അവരുമായി വനഭോജനത്തിന് ഗോകുലത്തിൽ നിന്നും യാത്രയായി. അന്ന് ഭഗവാൻ ആയിരക്കണക്കിന് ഗോപന്മാരെ കൂടെ കൂട്ടി വേണ്ട സാധനസാമഗ്രികളുമായി അവരവരുടെ പശുക്കിടാങ്ങളേയും മുൻപേ നടത്തിക്കൊണ്ട് സന്തോഷത്തോടെ നടന്നുതുടങ്ങി. ആ ബാലന്മാർ തങ്ങളുടെ പശുക്കിടാങ്ങളെ ഭഗവാൻ്റെ പശുക്കിടാങ്ങളോടൊത്തുചേർത്ത് മേച്ചുകൊണ്ട് പലതരം ക്രീഡകളാൽ ഉല്ലസിച്ചു. പലവിധ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവരാണെങ്കിലും അവർ കാട്ടിലെ കായ്കൾ, തളിർതൊത്തുകൾ, പൂക്കൾ, മയിൽപീലികൾ മുതലായവയാൽ വീണ്ടും സ്വയം അലങ്കരിച്ചുരസിച്ചു.  കുട്ടികൾ പരസ്പരം അവരുടെ പൊതിച്ചോറുകളും മറ്റ് സാധനങ്ങളും തമ്മിൽ കാണാതെ ഒളിച്ചുവയ്ക്കുകയും, അവർ അത് കണ്ടുപിടിക്കുമ്പോൾ അത് ദൂരെ നിൽക്കുന്നവർക്കെറിഞ്ഞുകൊടുക്കുകയും അവർ വീണ്ടും അത് മറ്റുള്ളവർക്കെറിഞ്ഞുകൊടുക്കുകയും, ഒടുവിൽ ഉടമസ്ഥൻ്റെ വല്ലായ്മ കണ്ട് പിന്നീട് അത് തിരികെ കൊടുക്കുകയും ചെയ്യും. ഭഗവാൻ വനശോഭയെ കാണാൻ അകലേക്ക് പോയാൽ ‘ഞാൻ മുമ്പേ... ഞാൻ മുൻപേ’ എന്ന് സ്പർദ്ധയോടുകൂടി ഭഗവാനെ തൊ