ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 14 ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി ബ്രഹ്മാവ് പറഞ്ഞു : "ഹേ സ്തുത്യനായ കൃഷ്ണാ!, ഹേ നീലമേഘവർണ്ണാ!, മിന്നലിനൊത്ത മഞ്ഞവസ്ത്രം ധരിച്ചവനേ!, കുന്നിക്കുരുകൊണ്ടുള്ള കർണ്ണാഭരണങ്ങൾ ധരിച്ചവനേ!, മയില്പീലി ചാർത്തി വിളങ്ങുന്ന സുന്ദരവദനാ!, വനപുഷ്പങ്ങൾ കോർത്ത വനമാലയണിഞ്ഞവനേ!, കൈയ്യിൽ ചോറ്റുരുള, ചൂരൽ, കൊമ്പ്, കുഴൽ എന്നിവ ധരിച്ചവനേ!, ഹേ മൃദുലപാദാ!, അല്ലയോ ഗോപകുമാരാ!, ഞാനിതാ നിന്തിരുവടിയെ സ്തുതിക്കുന്നു. ഹേ ദേവാ!, എന്നെ അനുഗ്രഹിക്കുവാനായി, അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹപൂർത്തിക്കായി ആവിർഭവിച്ച, പഞ്ചഭൂതാത്മകമല്ലാത്ത, ഈ തിരുവുടലിന്റെ മഹിമ എത്രയെന്ന് അറിയുവാൻ ചിത്തത്തെ ഏകാഗ്രമാക്കിയ എനിക്കുപോലും കഴിയുന്നില്ല. അങ്ങനെയിരിക്കെ, അതറിയുവാൻ യോഗ്യതയുള്ളവർ ആരാണിവിടെയുള്ളത്?... ജ്ഞാനവിഷയത്തിലുള്ള പരിശ്രമത്തെ ഉപേക്ഷിച്ച്, ഒരുവൻ എങ്ങനെയാണോ അങ്ങനെതന്നെയിരുന്നുകൊണ്ട്, സജ്ജനങ്ങൾ കീർത്തിക്കുന്നതും അതുവഴി തങ്ങളുടെ കാതിൽ വീണിട്ടുള്ളതുമായ അവിടുത്തെ പുണ്യകഥകളെ ആരാണോ ശരീരം, മനസ്സ്, വാക്ക് എന്നിവകൊണ്ട് നമിക്കുന്നത്, അവർക്കുമാത്രമാണ് യഥാർത്ഥത്തിൽ മൂലോകൾങ്ങൾക്കും ജയിക്കാൻ കഴിയാത്ത അങ്ങയെ
ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 13 (ബ്രഹ്മസമ്മോഹനം) ശ്രീശുകൻ പറഞ്ഞു : “അല്ലയോ! ഭാഗവതോത്തമാ!, ഭഗവാന്റെ ലീലാമൃതം എന്നെന്നും പുതുയാർന്നതാകുന്നു. ആയതിനാലാണ്. വീണ്ടും വീണ്ടും അങ്ങത് ചോദിച്ചുകൊണ്ടേയിരിക്കുന്നതു. സർവ്വാത്മനാ ഭഗവദ്ഭക്തന്മാർ അവിടുത്തെ കഥാമൃതത്തെ കേട്ടുകൊണ്ടിരിക്കുന്നവരാണെങ്കിലും സാരഗ്രാഹികളായ അവർക്ക് ആ സത്കഥ, കാമുകന്മാർക്ക് സ്ത്രീജനങ്ങളുടെ കഥ എന്നതുപോലെ എപ്പോഴും പ്രിയമാണെന്നുള്ളത് തികച്ചും സ്വാഭാവികം മാത്രമാണ്. ഹേ രാജൻ!, അങ്ങിത് ശ്രദ്ധയോടെയിരിന്ന് കേട്ടുകൊള്ളുക. ഭഗവാന്റെ ലീലകൾ അതീവരഹസ്യമാണ്. എങ്കിലും ഞാൻ അവയെല്ലാം അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകൊള്ളാം. കാരണം, സ്നേഹനിധിയായ ഒരു ശിഷ്യന് ഗോപ്യമായതുപോലും ചൊല്ലിക്കൊടുക്കാതിരിക്കുവാൻ ഉത്തമനായ ഒരു ഗുരുനാഥന് കഴിയുകയില്ല. രാജൻ!, അങ്ങനെ അഘാസുരന്റെ മുഖമാകുന്ന ആ മരണക്കുടുക്കിൽനിന്നും ആ പൈക്കിടാങ്ങളേയും ഗോപാലന്മാരേയും രക്ഷിച്ചെടുത്ത് ശ്രീകൃഷ്ണഭഗവാൻ അവരെ യമുനാനദീതീരത്തിലേക്ക് കൊണ്ടുപോയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ കൂട്ടുകാരേ!, അത്യാശ്ചര്യമായിരിക്കുന്നു. ഈ മണൽത്തിട്ട് നോക്കൂ. അതിരമണീയമായിരിക്കുന്നു. നമുക്കുല്ലസിക്കുവാനുള്ള സകല സൌകര