ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 13 ( നിമിവംശവർണ്ണനം ) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ അല്ലയോ രാജാവേ !, ഇക്ഷ്വാകുവിന്റെ മറ്റൊരു പുത്രനായിരുന്നു നിമി . അദ്ദേഹം വസിഷ്ഠമഹർഷിയുടെ കാർമികത്വത്തിൽ ഒരു മഹാസത്രം ആരംഭിക്കുവാൻ അലോചിച്ചു . നിമിയുടെ ആഗ്രഹമറിഞ്ഞ വിസിഷ്ഠഗുരു പറഞ്ഞു : “ രാജൻ !, ഞാൻ ഇന്ദ്രനാൽ ഈ പദം മുൻ കൂട്ടി വരിച്ചിരിക്കുകയാണ് . ഇന്ദ്രയാഗം കഴിഞ്ഞാലുടൻ അങ്ങയുടെ ആഗ്രഹം നിറവേറ്റിക്കൊള്ളാം . അതുവരെ അങ്ങ് കാത്തിരിക്കുക . ” രാജൻ !, ഈ സമയം ഗൃഹസ്ഥനായ നിമി വസിഷ്ഠന്റെ വരവ് കാത്തിരിക്കുകയും , വസിഷ്ഠനാകട്ടെ , ഇന്ദ്രന്റെ യാഗം നടത്തിക്കൊടുക്കുകയും ചെയ്തു . എന്നാൽ , കുറെ കാലമായിട്ടും വസിഷ്ഠഗുരു വരാഞ്ഞതിനാൽ മറ്റ് ഋത്വിക്കുകളുടെ സഹായത്തോടെ നി മി യാഗം ആരംഭിച്ചു . പക്ഷേ , തന്റെ ആഗമനം പ്രതീക്ഷിക്കാതെ യാഗം തുടങ്ങിയത് കണ്ട് കോപാകുലനായ വസിഷ്ഠൻ നിമിചക്രവർത്തിയെ ശപിച്ചു . ‘ അറിവുള്ളവനെന്ന് സ്വയം അഭിമാനിക്കുന്ന നിമിയുടെ ദേഹം പതിക്കട്ടെ . ’ എന്ന ഗുരുവിന്റെ ശാപത്തിന് പകരമായി , നിമിയും , ‘ അത്യാശ കൊണ്ട് ധർമ്മത്തെ മറന്ന് പ്രവർത്തിച്ച വസിഷ്ഠനും പതിക്കട്ടെ , ’ എന്ന് മറുശാപം ചെയ്തു . ജ്ഞാനിയാ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം