ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

8.5 ദേവന്മാർ ജരാനരയിൽനിന്നും മുക്തരാകുവാൻ ബ്രഹ്മദേവൻ ഭഗവാനെ സ്തുതിക്കുന്നു.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 5 (ജരാനരയിൽനിന്നും മുക്തരാകുവാൻ ബ്രഹ്മദേവൻ ഭഗവാനെ സ്തുതിക്കുന്നു.) ശ്രീശുകൻ പറഞ്ഞു : “ രാജൻ !, സർവ്വപാപങ്ങളേയും തീർക്കുന്ന ഗജേന്ദ്രമോക്ഷമെന്ന ഈ ഉപാഖ്യാനത്തെ ഞാൻ അങ്ങേയ്ക്കായി പറഞ്ഞുതിന്നിരിക്കുന്നു . ഇനി ‘ രൈവതം ’ എന്ന അടുത്ത മന്വന്തരത്തെക്കുറിച്ചു് വിശദീകരിക്കാം . രാജാവേ !, താമസ്സൻ എന്ന നാലാമത്തെ മനുവിന്റെ സഹോദരനായ രൈവതനായിരുന്നു അഞ്ചാം മനു . അദ്ദേഹത്തിന്റെ മക്കളായിരുന്നു , അർജ്ജുനൻ , ബലി , വിന്ധ്യൻ എന്നിവർ . ഈ മന്വന്തരത്തിൽ വിഭു ഇന്ദ്രനും , ഭൂതരയൻ മുതലായിട്ടുള്ളവർ ദേവന്മാരും , ഹിരണ്യരോമാവു് , വേദശിരസ്സ് , ഊർദ്ദ്വബാഹു തുടങ്ങിയവർ പ്രമുഖരായിട്ടുള്ള വർ സപ്തർഷികളുമായിരുന്നു . ഇതിൽ ശുഭ്രൻ എന്ന ഋഷിക്കു് , വികുണ്ഠയെന്ന തന്റെ പത്നിയിൽ സ്വകലയാൽ ഭഗവാൻ ശ്രീനാരായണൻ മറ്റുദേവതകൾക്കൊപ്പം ‘ വൈകുണ്ഠൻ ’ എന്ന നാമത്തിൽ സ്വയം അവതരിച്ചു . ലക്ഷ്മീഭഗവതിയെ സന്തോഷിപ്പിക്കുന്നതിനായി , അവളുടെ ആഗ്രഹപ്രകാരം , വൈകുണ്ഠ ൻ സർവ്വലോകങ്ങളും നമസ്ക്കരിക്കുന്ന മറ്റൊരു വൈകുണ്ഠലോകംതന്നെ സൃഷ്ടിച്ചു . പലേ   അവതാരങ്ങളിൽ വന്നു് ശ്രീഹരി ആടിയിട്ടുള്ള ലീലകളെ ഞാൻ മുൻപും വ

8.4 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രന്റെ പൂർവ്വചരിത്രം.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 4 ( ഗജേന്ദ്രമോക്ഷം – ഗജേന്ദ്രന്റെ പൂർവ്വചരിത്രം .) ശ്രീശുകൻ പറഞ്ഞു : “ ഹേ പരീക്ഷിത്തു് രാജൻ !, ഭഗവാൻ ശ്രീഹരി ഗജേന്ദ്രനെ നക്ര വൿത്ര ത്തി ൽ നിന്നും മുക്തനാക്കി . ആ സമയം ബ്രഹ്മാദിദേവതകൾ ഭഗവാനെ സ്തുതിച്ചുകൊണ്ടു് പൂമഴ ചൊരിഞ്ഞു . ദേവലോകത്തു് ദുന്ദുഭികൾ മുഴങ്ങി . ഗന്ധർവ്വന്മാർ പാടുകയും , അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു . ഋഷികളും , സിദ്ധന്മാരും , ചാരണന്മാരും ഭഗവാനെ സ്തുതിച്ചു . രാജൻ !, ‘ ഹൂഹൂ ’ എന്നു് പേരുള്ള ഒരു ഗന്ധർവ്വനായിരുന്നു ഈ മുതല . ഒരിക്കൽ , ദേവലൻ എന്ന മുനിയുടെ ശാപം കാരണമാണു് അവൻ നക്രരൂപത്തെ പൂണ്ടു് ജനിക്കാനിടയായതു . ഇന്നിതാ ഗജേന്ദ്രനോടൊപ്പം ആ ഗന്ധർവ്വനും ശാപമോക്ഷം നേടി, തന്റെ ഗന്ധർവ്വരൂപത്തെ വീണ്ടെടുത്തിരിക്കുന്നു . [ ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വൻ ഒരിക്കൽ ഈ തടാകത്തിൽ ജലക്രീഡ ചെ യ്തുകൊണ്ടി രുന്ന സമയം , ദേവലൻ എന്ന മുനി കുളി യ്ക്കുവാ നായി ഇതിലിറങ്ങുകയും , അഹങ്കാരമത്തനായ ഹൂഹൂ വെള്ളത്തിനടിയിലൂടെ ചെന്നു് മുനിയുടെ കാലിൽ പിടിച്ചുവീഴ്ത്തുകയും ചെയ്തു . പ്രകോപിതനായ മുനി , ‘ ഇനിമേൽ നീ ജലത്തിൽ മുതലയായി ഭവിക്കുക ! ’ എന്ന

8.3 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 3 ( ഗജേന്ദ്രമോക്ഷം – ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു .) ശ്രീശുകൻ പറഞ്ഞു : “ അല്ലയോ പരീക്ഷിത്തു് രാജൻ !, ഭഗവാൻ മാത്രമാണു് ഏകാശ്രയം എന്നു് ഉള്ളിലുറച്ച ഗജേന്ദ്രൻ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ടു് കഴിഞ്ഞ ജന്മത്തിൽ താൻ ഗ്രഹിച്ചിരുന്ന പര മ മായ ആ സ്തോത്രത്തെ ജപിക്കുവാൻ തുടങ്ങി . ” ഗജേന്ദ്രൻ പറഞ്ഞു : “ ദേഹേന്ദ്രിയാദി സംഘാതത്തിനെ ചൈതന്യവത്താക്കിവയ്ക്കുന്നവനും , അതിനുള്ളിൽ അന്തര്യാമിയായി വർത്തിക്കുന്നവനും , സർവ്വൈശ്വര്യപൂർണ്ണനുമായ ആ പ്രണവസ്വരൂപനു് ഹൃദയംകൊണ്ടു് എന്റെ നമസ്ക്കാരം !. വിശ്വത്തെ ധരിക്കുന്നവനും , അതിന്റെ പരമകാരണമായവനും , അതിന്റെ സൃഷ്ടാവായവനും , അതിനെ തന്റെ വിരാട്സ്വരൂപമായി സ്വീകരിച്ചിരിക്കുന്നവനും , എന്നാൽ സർവ്വതിനും പരനായി വർത്തിക്കുന്നവനുമായ ആ സ്വയംഭുവിനെ ഞാൻ ശരണം പ്രാപിക്കുന്നു . ആ പരമപുരുഷൻ ഈ വിശ്വത്തെ തന്റെ മായാശക്തിയാൽ ചിലപ്പോൾ വ്യ ക്തമാക്കുക യും , മറ്റുചിലപ്പോൾ അവ്യക്തമാക്കുകയും ചെയ്യുന്നു . അവൻ കാര്യവും കാരണ വും സർവ്വസാക്ഷിയു മാകുന്നു . ഈവിധം സർവ്വതിനും പരനായി നിൽക്കുന്ന ആ ഈശ്വരൻ എന്നെ രക്ഷിക്കുമാറകട്ടെ !. ഈ പ്രപഞ്ച

8.2 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രനെ മുതല പിടികൂടുന്നതു.

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 2 (ഗജേന്ദ്രമോക്ഷം – ഗജേന്ദ്രനെ മുതല പിടികൂടുന്നതു.) പരീക്ഷിത്തുരാജാവിന്റെ ചോദ്യത്തിനുത്തരമായി ശ്രീശുകബ്രഹ്മർഷി പറഞ്ഞു: “ രാജൻ!, ഒരു പാൽക്കടലിനു് നടുവിൽ നൂറു് യോജന ഉയരമുള്ള ത്രികുടമെന്ന ഒരു മഹാപർവ്വതമുണ്ടു. ആ പർവ്വതത്തിലുള്ള വെള്ളി, ഇരുമ്പു്, സ്വർണ്ണം എന്നിവയുടെ മൂന്നു് ശൃംഗങ്ങൾ സമുദ്രത്തേയും, ദിക്കുകളേയും, ആകാശത്തേയും പ്രാകാശമാനമാക്കി. കൂടാതെ, രത്നങ്ങളാലും മറ്റു് ധാതുക്കളാലും നിർമ്മിതമായ വേറെയും ചില ശൃംഗങ്ങളും, വിവിധയിനം വൃഷങ്ങളും അരുവികളും അവിടെയുണ്ടു. ആ പർവ്വതത്തിന്റെ അടിവാരത്തിൽ നിരന്തരമായി പാൽക്കടലിന്റെ തിരകളടിച്ചുകൊണ്ടിരിക്കുന്നു. അതിലെ ഭൂപ്രദേശം മരതകപ്പച്ചരത്നക്കല്ലുകളാൽ മനോഹരമാണു. സിദ്ധന്മാരും ചാരണന്മാരും ഗന്ധർവ്വന്മാരും വിദ്യാധരന്മാരും ഉരഗങ്ങളും കിമ്പുരുഷന്മാരും അപ്സരസ്സുകളും അവിടെ വിഹരിച്ചു. അവരുടെ സംഗീതം അവിടെയുണ്ടായിരുന്ന ഗുഹകൾക്കിടയിൽ മാറ്റൊലികൊണ്ടു. സിംഹങ്ങൾ അതിനെക്കേട്ടു് പരസ്പരം ശത്രുത്വത്തിൽ ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ആ പർവ്വതത്തിന്റെ താഴ്വരയിൽ വിവിധയിനം മൃഗങ്ങൾ വിഹരിക്കുന്നുണ്ടായിരുന്നു. അതിലെ ദേവവൃക്ഷങ

8.1 മന്വന്തരങ്ങളുടെ വർണ്ണനം

ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം ‌ 1 ( മന്വന്തരങ്ങളുടെ വർണ്ണനം ) പരീക്ഷിത്തു് രാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു : “ ഗുരോ !, സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചു് അങ്ങു് പറഞ്ഞുകഴിഞ്ഞു . അതുപോലെ , മറ്റുള്ള മനുക്കളുടെ വംശപരമ്പരയെക്കുറിച്ചുകൂടി ഞങ്ങൾക്കു് പറഞ്ഞുതന്നാലും . ഹേ ബ്രഹ്മർഷേ !, ഭഗവാൻ ഹരിയുടെ അവതാരങ്ങളും കർമ്മങ്ങളും കൊണ്ടു് മഹത്തരമായിരിക്കുന്ന അവയെ കേൾക്കുവാൻ ഞങ്ങൾക്കതിയായ ആഗ്രഹമുണ്ടു . അവൻ കഴിഞ്ഞുപോയ മന്വന്തരങ്ങളിൽ എന്തെല്ലാം ചെയ്തിരുന്നുവോ , ഇനി വരാൻ പോകുന്നവയിൽ എന്തെല്ലാം ചെയ്യാനിരിക്കുന്നുവോ , ഇപ്പോ ഴത്തെ മന്വന്തരത്തിൽ എന്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുവോ , അതെല്ലാം ഒന്നൊഴിയാതെ അങ്ങു് ഞങ്ങൾക്കു് പറഞ്ഞുതരിക . ” ശ്രീശുകൻ പറഞ്ഞു : “ ഹേ പരീക്ഷിത്തുരാജൻ !, ഈ കല്പത്തിൽ ഇതിനകം ആറു് മനുക്കൾ കടന്നുപോയിരിക്കുന്നു . ആദിമനായ ആ സ്വായംഭുവമനുവിന്റെ കാലത്താണു് വിവിധ ദേവതകളുടെ പ്രാദുർഭാവമുണ്ടായതു . അദ്ദേഹത്തിന്റെ പുത്രിമാരായ ആകൂതിയിലൂടെയും ദേവഹൂതിയിലൂടെയും ഭഗവാൻ മഹാവിഷ്ണു   അവളുടെ പുത്രഭാവത്തിൽ അവതീർണ്ണനായി ധർമ്മജ്ഞാനങ്ങളെ പ്രചരിപ്പിക്കുകയുണ്ടായി . ഹേ രാ

7.15 മോക്ഷധർമ്മം.

ഓം ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം ‌ 15 ( മോക്ഷധർമ്മം .) നാരദർ പറഞ്ഞു : “ ഹേ നൃപാ !, ബ്രാഹ്മണർ പലവിധ കർമ്മങ്ങളിലേർപ്പെട്ടു് ജീവിതം നയിക്കുന്നു . ചിലർ കർമ്മത്തിൽ നിഷ്ഠയുള്ളവരാണെങ്കിൽ , മറ്റുചിലർ തപസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു . എന്നാൽ മറ്റുചിലരാകട്ടെ , വേദാധ്യയനത്തിലും , പിന്നെ ചിലർ അവയുടെ വ്യാഖ്യാനത്തിലും മനസ്സൂന്നുന്നു . തങ്ങൾക്കായോ , തങ്ങളുടെ പിതൃക്കൾക്കായോ മോക്ഷമാഗ്രഹിക്കുന്നവൻ ആദ്യം ദാനത്തെ ജ്ഞാനനിഷ്ഠനായ ബ്രാഹ്മണർക്കു് സമർപ്പിക്കണം . അവരുടെ അഭാവത്തിൽ അതു് കർമ്മികൾക്കു് നൽകാവുന്നതാണു . ശ്രാദ്ധമൂട്ടുമ്പോൾ , ദേവന്മാരുടെ കാര്യത്തിൽ ഒന്നോ രണ്ടോ ബ്രാഹ്മണരേയും , പിതൃ ക്കളുടെ കാര്യത്തിൽ ഒന്നോ മൂന്നോ ബ്രാഹ്മണരേയും സ്വീകരിക്കുക . ദ്രവ്യസ്ഥാനാണെങ്കിലും അമിതമാ ‍ യ ആഢംബരച്ചടങ്ങുകൾ ഒഴിവാക്കണം . ധാരാളം ബന്ധുക്കളേയും മറ്റും കൂട്ടി ചെയ്യപ്പെടുന്ന ആ ചടങ്ങിൽ , കാലം , ദേശം , ദ്രവ്യം , ആരാധ്യർ , അനുഷ്ഠാനം മുതലായവകൾക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുകയും , കർത്താക്കളുടെ ശ്രദ്ധ വേർതിരിയുകയും ചെയ്യുന്നു . കാലവും സമയവുമൊത്തുവരുമ്പോൾ ഭക്ത്യാദരവുകളോടെ നിർമ്മിച്ചിട്ടുള്ള നൈവേദ്യങ്ങളെ