ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

3.10 വിദുരമൈത്രേയ സം‌വാദം - സൃഷ്ടിയുടെ വിഭജനം.

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  10 വിദുരന്‍ മൈത്രേയരോട് പറഞു: "ഹേ മഹാമുനേ!, ഭഗവാന്‍ ഹരി മറഞരുളിയതിനുശേഷം, എങനെയായിരുന്നു ബ്രഹ്മദേവന്‍ തന്റെ മനസ്സും ശരീരവുമുപയോഗിച്ച് ഈക്കണ്ട അനന്തകോടി നാമരൂപങളുടെ രചന നിര്‍‌വ്വഹിച്ചത്?. ഹേ പണ്ഡിതശ്രേഷ്ഠാ!, ഞാന്‍ അങയോട് ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കി എന്റെ സകലസന്ദേഹങളും തീര്‍ത്തുതരുവാന്‍ ഞാനിതാ അങയോട് പ്രാര്‍ത്ഥിക്കുകയാണ്." സൂതന്‍ പറഞു: "ഹേ ഭൃഗുനന്ദനാ!, മഹാപണ്ഡിതനായ മൈത്രേയമുനി എല്ലാം അറിയുന്നവനായിരുന്നു. വിദുരന്റെ അപേക്ഷയെ മാനിച്ച് അഹ്ലാദചിത്തനായി അദ്ദേഹം വിരുരരുടെ ചോദ്യങള്‍ക്കെല്ലാം ഓരോന്നോരോന്നായി മറുപടിപറഞുതുടങി." "വിദുരരേ!, ഭഗവാന്റെ അനുജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ വീണ്ടും നൂറ് ദിവ്യസം‌വത്സരങളോളം ഭഗവത് പ്രീതിക്കായി തീവ്രമായ തപസ്സനുഷ്ഠിച്ചു. പിന്നീടൊരിക്കല്‍ താനിരിക്കുന്ന താമരപ്പൂവും അതിന്റെ മൂലസ്ഥാനമായ ഭഗവാന്റെ നാഭീസരസ്സും അതിതീഷ്ണമായ ഒരു ചുഴലിയില്‍ അധിധ്രുതം ഉലഞാടുന്നത് ബ്രഹ്മദേവന്‍ മനസ്സിലാക്കി. പക്ഷേ ഒട്ടുംതന്നെ പരിഭ്രമിക്കാതെ തന്റെ ഏറെക്കാലത്തെ തപഃശക്തിയും ആത്മജ്ഞാനവ

3.9 ബ്രഹ്മസ്തുതി.

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  9 പങ്കജാസനനായി ബ്രഹ്മദേവന്‍ ഭഗവാന്‍ ഹരിയെ സ്തുതിച്ചുതുടങി. "ഭഗവാനേ!, എത്രയോ കാലങളായി ഞാന്‍ തപം ചെയ്തുവെങ്കിലും ഇന്നാണ് അങയുടെ അദ്ധ്യാത്മികരൂപത്തെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചതും, അങയെ അറിയാന്‍ കഴിഞതും. അനേകവിധം ശരീരങള്‍ ധരിച്ച്, അനന്തകോടിജീവന്‍‌മാര്‍ ഇവിടെ നിന്നെയറിയാതെ കാലം പോക്കുന്നു. എത്ര നിര്‍ഭാഗ്യവാന്‍‌മാരാണവര്‍!.... നാഥാ!, ഏകമായിയറിയേണ്ടത് നിന്നെ മാത്രമാണ്. കാരണം നിന്നെക്കവിഞൊരു ശക്തി ഇവിടെ ഇല്ലതന്നെ. അവിടുത്തേക്കാള്‍ പരമമായ ഒരു ശക്തി എങനെയുണ്ടാകാനാണ്? ത്രിഗുണങളുടേയും മായയുടേയും വികാരഭാവത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നീ മാത്രമാണ് ഇവിടെ പരമസത്യമായി നിലകൊള്ളുന്നത്. ഭഗവാനേ!, അങയുടെ അലൗകികമായ രൂപത്തെയാണ് ഞാനീക്കാണുന്നത്. ഈ ദിവ്യരൂപം തന്റെ ഭക്തര്‍ക്ക് ആവബോധരസമാകുന്ന നിന്റെ പരമകാരുണ്യത്തെ പ്രദാനം ചെയ്യുന്നു. ഈ ബൃഹത് രൂപത്തില്‍നിന്നാണ് അവിടുത്തെ മറ്റെല്ലാ അവതാരങളും പിറവിയെടുത്തിരിക്കുന്നത്. ഞാനും ഇതാ അവിടുത്തെ നാഭീപങ്കജത്തില്‍ അധിവസിച്ചുകൊണ്ട് അങയില്‍ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു. ഭഗവാനേ!, ഇതില്പരം അദ്

3.8 ഗര്‍ഭോദകശായി വിഷ്ണുവില്‍ നിന്നും ബ്രഹ്മദേവന്റെ ഉല്പ്പത്തി.

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  8 പണ്ഡിതനായ മൈത്രേയമുനി വീണ്ടും വിദുരരോട് ഭഗവാന്റെ അത്ഭുതലീലകളെക്കുറിച്ച് പറഞുതുടങി: "വിദുരരേ!, പുരുവംശജരായ സകലരാജാക്കന്‍‌മാരും ഭാഗവതോത്തമന്‍‌മാരെ പ്രീതിപ്പെടുത്തുവാന്‍ യോഗ്യരാണ്. കാരണം, അവരെല്ലാം ഭഗവാനില്‍ അടിയുറച്ച ഭക്തിയുള്ളവരാണ്. അങും ആ പരമ്പരയുടെ ഭാഗമാണല്ലോ!. അങയുടെ അഭിരുചിയും ഉദ്യമവും കൊണ്ടുതന്നെ അവന്റെ അദ്ധ്യാത്മലീലകള്‍ നിമിഷം തോറും പുതുമയാര്‍ന്നുവരികയാണ്. അതിനാല്‍ ഇനി ഞാന്‍ പുരാണങളില്‍ അത്യുത്തമമായ ഭാഗവതകഥ പറയുവാന്‍ പോകുകയാണ്. പരമപവിത്രമായ ഈ കഥ ഭഗവാന്‍ സ്വയമേവ പലേ ഋഷികള്‍ക്കും ഉപദേശം ചെയ്തിട്ടുള്ളതാണ്. അല്പ്പസുഖത്തിനുവേണ്ടി ലൗകികവിഷങളിലുപരമിച്ച് തീരാദുഃഖം പേറി സംസാരസാഗരത്തിലലയുന്ന മാനുഷര്‍ക്ക്, തങളുടെ മഹാദുരിതങളില്‍ നിന്നു കരകയറുവാനുള്ള ഒരേയൊരു ഉപാധിയാണ് ഈ ജ്ഞാനം. പണ്ട്, കുറേ ഋഷികളോടൊപ്പം, യുവാവായ സനത്കുമാരമുനിമുഖ്യന്‍, അങിന്നു എന്നോട് ചോദിക്കുന്നതുപോലെ ഭൂലോകവാസിയായ സങ്കര്‍ഷണമൂത്തിയോട് ആ പരമപുരുഷനെക്കുറിച്ചറിയാന്‍ വെമ്പല്‍കൊണ്ടുചോദിച്ചു. ആ സമയം സങ്കര്‍ഷണന്‍ ഭഗവാന്‍ വാസുദേവനില്‍ ലീനനായി ഇരിക്കുകയായിരുന്നു. പക്ഷേ

3.7 തുടര്‍ന്നുള്ള വിദുരമൈത്രേയസം‌വാദങള്‍.

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 7 ശ്രീശുകന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഭഗവന്മഹിമകളെപറ്റി അവിരാമം സംസാരിച്ചുകൊണ്ടിരിക്കുന്ന മൈത്രേയമുനിയോട് ശ്രദ്ധയും ഭക്തിയുമുള്‍ക്കൊണ്ടുകൊണ്ട് പണ്ഡിതനും വ്യാസപുത്രനുമായ വിദുരര്‍ ചോദിച്ചു. "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ചിന്‍‌മയനും നിര്‍‌വികാരനുമായ നാരായണന്‍ എങനെയാണ് പ്രകൃതിയും അവയുടെ ത്രിഗുണങളുമായി ബന്‍ന്ധപ്പെട്ടിരിക്കുന്നത്?. അഥവാ, ഇതെല്ലാം അവന്റെ ലീലകളാനെങ്കില്‍കൂടി പ്രകൃതിഗുണങളെ കൂടാതെ നിര്‍‌വികാരനും നിസ്പൃഹനുമായി എങനെയായിരിക്കും അവന്‍ ഇവിടെ കര്‍മ്മങള്‍ ചെയ്യുക?. കുട്ടികള്‍ അത്യുത്സാഹത്തോടെ തങളുടെ കൂട്ടുകാരുമായിച്ചേര്‍ന്ന് വിവിധതരം ക്രീഡകളില്‍ ഏര്‍പ്പെടുന്നു. പക്ഷേ അതിനൊരുകാരണമുണ്ടു. അവര്‍ അതില്‍ നിരന്തരം ആഗ്രഹങള്‍ വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍, സ്വതതൃപ്തനായ ഭഗവാനില്‍ ആഗ്രഹമുണ്ടാകുക എന്നത് തികച്ചും അസാധ്യമാണ്. പിന്നെയെങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്?. ഗുണമയമായ തന്റെ മായാശക്തിയാല്‍ ഈ പ്രപഞ്ചത്തെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അതേ മായയാല്‍തന്നെ അവന്‍ ഇതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു. കാലദേശാവസ്ഥാ