ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

10.10 നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 10 ( നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും )   പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു : “ അല്ലയോ സർവ്വജ്ഞ !, നളകൂബരും മണിഗ്രീവനുമുണ്ടായ ശാപത്തിന് കാരണമെന്തായിരുന്നുവെന്നും , അത്തരത്തിൽ എന്ത് ഹീനപ്രവൃത്തിയായിരുന്ന് അവർ ചെയ്തതെന്നും , കൂടാതെ എന്തുകൊണ്ടായിരുന്ന് ദേവർഷി നാരദർക്കുപോലും കോപമുണ്ടായതെന്നും പറഞ്ഞുതരിക . ശ്രീശുകൻ പറഞ്ഞു : “ രാജൻ !, രുദ്രാനുചാരികളായിരുന്നുവെങ്കിലും ഈ നളകൂബരമണിഗ്രീവന്മാർ മ ദം മുഴുത്തവരായിരുന്നു . വാരുണി എന്ന മദ്യം സേവിച്ച് ഇവർ ചുഴലുന്ന കണ്ണുകളോടുകൂടി മന്ദാകിനിയുടെ തീരത്തുള്ള കൈലാസപർവ്വതത്തിലെ പൂങ്കാവിൽ വനം പുഷ്പിച്ചിരുന്ന ഒരു സമയത്ത് കുറെ സ്ത്രീകൾക്കൊപ്പം പാട്ടും പാടി സഞ്ചരി ച്ചിരുന്നു. താമരപ്പൂക്കൾ നിറഞ്ഞ ഗംഗയിലിറങ്ങി ഇവർ , പിടിയാനകൾക്കൊപ്പം കൊമ്പന്മാരെന്നതുപോലെ , ആ യുവതികൾക്കൊത്ത് ക്രീഡിച്ചു . ഹേ കൌരവ !, ആ സമയത്തായിരുന്നു ഭഗവാൻ ദേവർഷി നാരദർ യാദൃശ്ചികമായി അതുവഴി വരികയും മദോന്മത്തമാരായ ഈ ദേവന്മാരെ കാണുകയും ചെയ്തതു . നഗ്നരായിരുന്ന ആ അപ്സരസ്സുകൾ ദേവർഷിയെ കണ്ടതും ശാപത്തെ പേടിച്ചും ലജ്ജിതരായും തങ്ങളുട

10.9 ഉലൂഖലബന്ധനം

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 9 ( ഉലൂഖലബന്ധനം )   ശ്രീശുകൻ പറഞ്ഞു : “ രാജൻ !, ഒരിക്കൽ വീട്ടിലുള്ള മറ്റു ഗോപികൾ മറ്റോരോ കർമ്മങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ യശോദ സ്വയം തൈർ കടയുകയായിരുന്നു . വീട്ടുജോലികൾക്കിടയിലും അവൾ ഭഗവദ് ‌ ലീലകളെത്തന്നെ നിരന്തരം ഓർത്തുപാടിക്കൊണ്ടിരുന്നു . സുന്ദരിയായ ദേവി തൈർ കടയുകയാണ് . അവൾ അരഞ്ഞാണിട്ട് മുറുക്കിയ വെൺപ്പട്ടുവസ്ത്രങ്ങളാണണിഞ്ഞിരിക്കുന്നത് . പുത്രവാത്സല്യത്താൽ അവളുടെ സ്തനങ്ങൾ സദാ ചുരന്നുകൊണ്ടേയിരുന്നു . കയർ വലിക്കുമ്പോൾ കൈകളിലണിഞ്ഞിരിക്കുന്ന പൊൻ ‌ വളകളും കാതിലെ ഭൂഷണങ്ങളും ഇളകിയാടുന്നു . മുഖത്ത് വിയർപ്പ് പൊടിഞ്ഞിരിക്കുന്നു . വാർമുടിക്കെട്ടിൽനിന്നും പിച്ചകപ്പൂക്കൾ ഉതിർന്നുവീഴുന്നു . അങ്ങനെ തൈർ കടയുന്ന സമയത്ത് അവിടെയെത്തി പാൽകുടിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി മാതാവിനെ സമീപിച്ച ഉണ്ണിക്കണ്ണൻ കടക്കോലിനെ പിടിച്ചുനിർത്തിക്കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി . തന്റെ മടിയിൽ കയറിയിരിക്കുന്ന ഉണ്ണിയെ അവൾ വാത്സല്യത്തോടുകൂടി തന്റെ ചുരന്നിരിക്കുന്ന സ്തനം കുടിപ്പിച്ചു . എന്നാൽ അടുപ്പത്ത് തിളച്ചുപൊന്തുന്ന പാൽ ഇറക്കിവയ്ക്കാനായി പാൽ കുടിച്ചുകൊണ്ടിരുന്ന ഉണ്

10.8 നാമകരണം, ബാലലീലാനിരൂപണം, മൃദ്ഭക്ഷണം, വിശ്വരൂപദർശനം

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 8 ( നാമകരണം , ബാലലീലാനിരൂപണം , മൃദ്ഭക്ഷണം , വിശ്വരൂപദർശനം )   ശ്രീശുകൻ പറഞ്ഞു : “ അല്ലയോ പരീക്ഷിത്ത് രാജൻ !, വസുദേവർ പറഞ്ഞയയ്ക്കപ്പെട്ട് യദുക്കളുടെ ഗുരുവും മഹാതപസ്വിയുമായ ഗർഗ്ഗമുനി അങ്ങനെയിരിക്കെ ഒരുദിനം നന്ദന്റെ ഗോകുലത്തിലേക്ക് വന്നു . കണ്ടപാടേ സന്തുഷ്ടനായി നന്ദഗോപർ എഴുന്നേറ്റ് കൈകൂപ്പി വണങ്ങി അദ്ദേഹത്തെ ആദരിച്ചുപൂജിച്ചു . അതിഥിസത്ക്കാരത്തിനുശേഷം സന്തോഷപൂർവ്വം ഉപവിഷ്ടനായ ഗർഗ്ഗമുനിയോട് ആനന്ദം തുളുമ്പുന്ന വാക്കുകളാൽ നന്ദൻ ചോദിച്ചു : “ അല്ലയോ ബ്രഹ്മർഷേ !, പൂർണ്ണനായ അങ്ങേയ്ക്കുവേണ്ടി എന്താണ് ഞങ്ങൾ ചെയ്യേണ്ടതു ?. ഹേ സർവ്വജ്ഞ !, അങ്ങയെപ്പോലുള്ള മഹാത്മാക്കളുടെ സന്ദർശനം ദീനചിത്തന്മാരായ ഞങ്ങൾ കുടുംബികൾക്ക് അനുഗ്രഹമായി ഭവിക്കുന്നു . അങ്ങയാൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്രം കൊണ്ടാണ് പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള ഭൂതം , ഭാവി മുതലായവയുടെ അറിവ് ലോകത്തിനുണ്ടാകുന്നതു . ബ്രാഹ്മണർ സമൂഹത്തിൽ മറ്റുള്ളവർക്ക് ആചാര്യന്മാരാകുന്നു . അങ്ങാണെങ്കിൽ ബ്രഹ്മഞ്ജാനികളിൽ ശ്രേഷ്ഠനും . ആകയാൽ ഈ രണ്ട് കുട്ടികളുടേയും നാമകരണാദി സംസ്ക്കാരങ്ങളെ ചെയ്തനുഗ്രഹിക്കണം . ” ഗർഗ്ഗമുന

10.7 ശകടഭഞ്ജനം-തൃണാവർത്തവധം

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 7 ( ശകടഭഞ്ജനം - തൃണാവർത്തവധം - ഉണ്ണിക്കണ്ണന്റെ വായിൽ യശോദ വിശ്വരൂപം ദർശിക്കുന്നു )   പരീക്ഷിത്ത് രാജാവ് പറഞ്ഞു : “ ഹേ പ്രഭോ !, ഭഗവാൻ ശ്രീഹരി വിവിധ അവതാരങ്ങളിലൂടെ ആടുന്ന ലീലക ളുടെ ശ്രവണം ഞങ്ങളുടെ കാതുകൾക്ക് സുഖാവഹവും മനസ്സിനെ അത്യന്തം ആഹ്ലാദിപ്പിക്കുന്നവയുമാണു . ഏതൊരുവൻ അതിനെ കേൾക്കുന്നുവോ , അവന്റെ മനോവേദനയും ദുഃഖങ്ങളും അകന്ന് അന്തഃകരണം ശുദ്ധമായി അവന് ഭഗവാങ്കൽ ഭക്തിയും , അതുപോലെ ഭഗവദ്ഭക്തന്മാരിൽ മൈത്രിയും പെട്ടെന്നുതന്നെ ഉണ്ടാകുന്നു . ആ മഹിമകളെ പറഞ്ഞുതന്ന് അടിയനിൽ കനിയുമാറാകണം . മനുഷ്യരൂപത്തിൽ അവതരിച്ച് അതിഗൂഢമായി അവർക്കിടയിൽ അവൻ നടത്തിയ മറ്റ് ബാലലീലകളേയും അങ്ങ് പറഞ്ഞുതരിക . ” ശ്രീശുകൻ പറഞ്ഞു : “ രാജാവേ !, ഉണ്ണിക്കണ്ണന്റെ ‘ ഔത്ഥാനികം ’ എന്ന മംഗളസ്നാനകർമ്മത്തിന് സമയമായപ്പോൾ ദേവി യശോദ മറ്റ് ഗോപികമാരോടൊപ്പം ചേർന്ന് വാദ്യഗീതങ്ങളോടും ബ്രാഹ്മണരുടെ വേദമന്ത്രോച്ചാരണത്തോടുംകൂടി ആ കർമ്മം നിർവ്വഹിച്ചു . കുളിപ്പിച്ച് പുതിയ വേഷഭൂഷാദികളണിയിച്ച് ആഹാരം നൽകിയതിനുശേഷം ഉറക്കം വന്ന കണ്ണനെ ഉണർത്താതെ പതുക്കെ അവൾ കിടക്കയിലേക്ക് കിടത്തി . പിന്നീട് , ആഘോഷ