ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

5.19 ജംബൂദ്വീപവർണ്ണനം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  19 ( ജംബൂദ്വീപവർണ്ണനം ) ഗുരുവായൂരപ്പൻ ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് രാജൻ !, കിം ‌ പുരുഷവർഷത്തിൽ ഭക്തോത്തമനായ ഹനുമാൻ അവിടുത്തെ നിവാസികളുമൊത്ത് ജാനകീരമണനും ലക്ഷ്മണസോദരനുമായ ശ്രീരാമചന്ദ്രനെ ഭജിക്കുന്നു . അവിടെ ഗന്ധർവ്വന്മാർ സദാ ശ്രീ രാമദേവ ന്റെ മഹിമകളെ പാടിസ്തുതിക്കുന്നു . അവർക്കൊപ്പം കിമ്പുരുഷത്തി ലെ അധിപനായ അർഷ്ടിസേനനുമൊത്ത് ഹനുമാൻ ശ്രീരാമമഹിമകൾ കേട്ടുരസിക്കുന്നു . ഹനുമാൻ ശ്രീരാമദേവനെ ഇങ്ങനെ സ്തുതിക്കുന്നു : “ പുരുഷോത്തമനായ ഭഗവാൻ ശ്രീരാമചന്ദ്രന് അവിടുത്തെ ദാസനായ ഹനുമാന്റെ നമസ്ക്കാരം !. അങ്ങ് പണ്ഡിതന്മാരിലെ അറിവിന്റെയും സത്ഗുണങ്ങളുടേയും ഉറവിടമാകുന്നു . അങ്ങ് ഇന്ദ്രിയങ്ങൾക്കധീതനാകുന്നു . പുരുഷോത്തമാനായി ജീവിച്ചുകൊണ്ട് അങ്ങ് ലോകത്തെ വ്യവഹാരരീതിക ൾ പഠിപ്പിക്കുന്നു . അ ങ്ങിവിടെ ലോകത്തിന് മാതൃകാപുരുഷനായി നിലകൊള്ളുന്നു . ഭക്തോത്തമന്മാർ അങ്ങയെ സദാ വന്ദിച്ചുപൂജിക്കുന്നു . മാഹാരാജനായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം !. സത്ചിതാനന്ദമയമായ അങ്ങയുടെ രൂപം ഒന്നിനാലും കളങ്കപ്പെടാത്തതാണു . വേദാന്തങ്ങൾ അങ്ങയെ രണ്ടെന്നില്ലാത്ത പരമസത്

5.18 ജംബൂദ്വീപനിവാസികളുടെ പ്രാർത്ഥന

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  18 ( ജംബൂദ്വീപനിവാസികളുടെ പ്രാർത്ഥന ) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്തേ !, ധർമ്മരാജന്റെ പുത്രനായ ഭദ്രശ്രവസ്സായിരുന്നു ഭദ്രാശ്വവർഷം ഭരിച്ചിരുന്നതു . ഇളാവൃതവർഷത്തിൽ മഹാദേവൻ സങ്കർഷണമൂർത്തിയെ പൂജിക്കുന്നതുപോലെ , ഇവിടെ ഭദ്രശ്രവസ്സ് സകലരുമൊത്ത് ഭഗവാൻ ഹരിയുടെ അവതാരമായ ഹയശീർഷനെന്ന വാസുദേവനെ ഭജിക്കുന്നു . ഭക്തവത്സലനും ധർമ്മപാലകനുമായ ഹയശീർഷനെ ഭദ്രശ്രവസ്സ് ഇങ്ങനെ സ്തുതിക്കുന്നു : “ ഹേ വാസുദേവാ !, ധർമ്മപരിപാലകനും ഭക്തഹൃദയങ്ങളെ പരിശുദ്ധമാക്കുന്നവനുമായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം !. അഹോ ! കഷ്ടം !. വിഷയികളായവർ സർവ്വാന്തകമായ മരണത്തെപ്പോലും ഭയക്കുന്നില്ല . ഒരിക്കൽ മരണം തീർച്ചയായും സംഭവിക്കുമെന്നറിഞ്ഞിട്ടും അവർ അതിനെ നിശ്ശേഷം അവഗണിക്കുന്നു . അവർ വിഷയഭോഗവും ധനസമ്പാദനവും മാത്രമണാഗ്രഹിക്കുന്നതു . ഹേ അജനായ ഭഗവാനേ !, ജ്ഞാനികളും പണ്ഡിതന്മാരും ഈ പ്രപഞ്ചത്തെ നശ്വരമായി കാണു ന്നു . ആ സ ത്യം അവർ അജ്ഞാനിജനങ്ങളെ പഠിപ്പിക്കുവാനും ശ്രമിക്കുന്നു . എന്നാൽ , അവർ പോലും ചിലനേരം അവിടുത്തെ മായയിൽ ഭ്രമിച്ചുപോകുന്നു . ആ മായയുടെ ഉറവിടമായ അങ്ങയെ ഞാനിതാ

5.17 ഗംഗയുടെ ഭൂമിയിലേക്കുള്ള പ്രവാഹം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം   അ ദ്ധ്യായം  17 ( ഗംഗയുടെ ഭൂമിയിലേക്കുള്ള പ്രവാഹം) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ രാജൻ !, ഭഗവാൻ ഹരി വാമനവേഷത്തിൽ ഒരിക്കൻ മഹാബലി ചക്രവർത്തിയെ കാണാനെ ത്തുകയുണ്ടായി. അന്ന് , അവൻ തന്റെ ഇടതുകാൽ മുകളിലേക്കുയർത്തി തള്ളവിരലി ലെ നഖംകൊണ്ട് അണ്ഡകടാഹത്തിൽ ഒരു സുഷിരം നിർമ്മിച്ചു . ആ ദ്വാരത്തി ലൂടെ കാരണസമുദ്രത്തിലെ പവിത്ര മായ ജലം ഗംഗയായി പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചു . ഭഗവദ്പാദസ്പർശ നംകൊണ്ട് ആ ജലത്തിന് ഇളം ചുവപ്പ് നിറം ലഭിച്ചു . ഈ പവിത്രജല മാകട്ടെ, അതിൽ മുങ്ങുന്ന സർവ്വമനസ്സുകളിലേയും സകലപാപങ്ങളേയും കഴികി സ്വയം ശുദ്ധമായി ഒഴുകുന്നു. ഭഗവാൻ വിഷ്ണുവിന്റെ പാദസ്പർശമുണ്ടായതിനാൽ ഗംഗയെ വിഷ്ണുപദി എന്നു വിളിക്കുന്നു . പിന്നീടവൾക്ക് ജാഹ്നവി , ഭാഗീരഥി തുടങ്ങിയ നാമങ്ങൾ ലഭിക്കുകയുണ്ടായി . ഹേ രാജൻ!, ആയിരം യുഗങ്ങൾക്കുശേഷം , അവൾ ധ്രുവലോകത്തിലേക്ക് ഒഴുകപ്പെട്ടു . അന്നുമുതൽ ധ്രുവലോ കം വിഷ്ണുപദം എ ന്നപേരിലുമറിയപ്പെടുന്നു. ഭക്തിയാൽ ഭഗവദ്പ്രസാദം സാധിപ്പിച്ചവരിൽ സർവ്വോത്തമനായിരുന്നു ഉത്താനപാദമഹാരാജാവിന്റെ പുത്രനായ ധ്രുവൻ . ഭഗവദ്പാദങ്ങളെ തഴുകിയൊഴുകുന്ന ആ ഗംഗാധാരയെ തന്റെ ശിരസ്സി

5.16 ജംബൂദ്വീപ് വർണ്ണന

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  16 ( ജംബൂദ്വീപ് വർണ്ണന ) പരീക്ഷിത്ത് ശുകദേവനോടു ചോദിച്ചു : “ ഹേ ബ്രാഹ്മണശ്രേഷ്ഠാ !, ഈ ഭൂമണ്ഡലത്തിന്റെ വിസ്തീർണ്ണപരിധിയെക്കുറിച്ച് അങ്ങ് മുൻപെ ന്നോടു പറയുകയുണ്ടായി . അത് ആദിത്യന്റെ കിരണങ്ങളെത്തുന്നിടത്തോളം നീളുന്നുവെന്നും , ഇവിടെനിന്നും ചന്ദ്രനേയും മറ്റു നക്ഷത്രങ്ങളേയും കാണാൻ കഴിയുന്നത്ര ദൂരത്തിൽ വ്യാപിച്ചിരിക്കുന്നുവെന്നും അന്ന് അങ്ങെന്നോട് പറ ഞ്ഞിരുന്നു. ഹേ പ്രഭോ!, പ്രിയവ്രതമഹാരാജന്റെ രഥചക്രങ്ങൾ ഈ ഭൂമിയിന്മേൽ ഏഴ് ചാലുകൾ സൃഷ്ടിച്ചതായും , അവ പിന്നീട് ഏഴു സമുദ്രങ്ങളായിമാറിയതായും , ആ സമുദ്രങ്ങളാൽ ഇവിടെ ഏഴു ദ്വീപുകൾ ഉണ്ടായ കഥകളും, അതുപോലെ, അവയുടെ പേരുകളും വിസ്തീർണ്ണങ്ങളും മറ്റും അങ്ങ് അന്നെന്നോട് സംക്ഷേപിച്ചരുളിചെയ്തതാണു . ഹേ ഗുരോ!, ഇപ്പോൾ അടിയൻ അവയെല്ലാം വിസ്തരിച്ചറിയുവാൻ ആഗ്രഹിക്കു ന്നു. ഭഗവാൻ ഹരിയുടെ വിരാട്രൂപത്തിൽ മനസ്സുറയ്ക്കുമ്പോൾ ജീവൻ സത്വഗുണത്തിൽ അധിഷ്ഠിതമാകുന്നു . ആ സമയം ഗുണാധീതനായ അവന്റെ മഹിമയെ കൂടുതൽ വ്യക്തമായി അറിയാൻ സാധിക്കുന്നു . അല്ലയോ ബ്രാഹ്മണോത്തമാ!, ആ രൂപം എങ്ങനെ ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നുവെന്ന് പറഞ്

5.15 പ്രിയവ്രതവംശപരമ്പര

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  15 (പ്രിയവ്രതവംശപരമ്പര) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് മഹാരാജൻ !, ഭരതമഹാരാജാവിന്റെ പുത്രനായ സുമതി ഭഗവദവതാരമായ ഋഷഭദേവന്റെ ശിഷ്യനായിരുന്നു. എന്നാൽ കലിയുഗത്തിൽ സ്വാർത്ഥമതികളായ ചില പാഷണ്ഡികൾ അദ്ദേഹത്തെ അനാര്യന്മാരായ ദേവതകളിലൊന്നായി കണക്കാക്കുന്നു. സുമതിക്ക് തന്റെ പത്നിയായ വൃദ്ധസേനയിൽ ദേവതാജിത്ത് എന്ന ഒരു പുത്രനുണ്ടായി. ദേവജിത്തിന് തന്റെ ഭാര്യ ആസുരിയിൽ ദേവദ്യുംനൻ എന്ന നാമധേയത്തിൽ ഒരു പുത്രൻ ജനിച്ചു. ദേവദ്യുംനന് തന്റെ പത്നി ധേനുമതിയിൽ പരമേഷ്ഠി എന്ന ഒരു പുത്രനുണ്ടായി. പത്നി സുവർച്ചലയിൽ പരമേഷ്ഠിക്കുണ്ടായ പുത്രനായിരുന്നു പ്രതീഹൻ. പ്രതീഹരാജാവ് ആത്മസാക്ഷാത്കാരസാധനയെ പ്രചരിപ്പിക്കുന്നതിൽ തല്പരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഹരിയുടെ പരമഭക്തനും ജീവന്മുക്തനുമായിരുന്നു. പ്രതീഹന് മൂന്നു പുത്രന്മാരായിരുന്നു. അവർ യഥാക്രമം പ്രതിഹർത്താവ്, പ്രസ്തോതാവ്, ഉദ്ഗാതാവ് എന്നറിയപ്പെട്ടു. അവർ ധാരാളം വേദയജ്ഞങ്ങളെ ആചരിക്കുകയുണ്ടായി. പ്രതിഹർത്താവിന് തന്റെ ഭാര്യ സൂതിയിൽ അജൻ, ഭൂമാൻ എന്നീ രണ്ടു പുത്രന്മാർ ജനിച്ചു. ഋഷികുല്യയുടെ ഗർഭത്തിൽ ഭൂമാന് ഉദ്

5.14 സംസാരമഹാവനം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  14 ( സംസാരമഹാവനം ) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് മഹാരാജൻ !, വ്യാപാരിയായ ഒരാൾ എപ്പോഴും പണത്തെക്കുറിച്ചുമാത്രമാണ് ചിന്തിക്കുന്നതു . അവൻ ചിലപ്പോൾ കാട്ടിൽനിന്നും ദ്രവ്യങ്ങൾ കൊണ്ടുവന്ന് നഗരത്തിൽ വിലകൂട്ടി വിൽക്കുന്നു . അതുപോലെ , മനുഷ്യരൂപികളായ ജീവാത്മാക്കൾ സംസാരമാകുന്ന ഈ കൊടും വനത്തിൽ വിഷയഭോഗി കളായി എത്തപ്പെടുന്നു . തിരികെ മടങ്ങേണമെന്ന ബോധം പോലുമില്ലാതെ അവർ ആ കാടിന്റെ അന്തർഭാഗത്തേക്ക് നടന്നുകയറുന്നു . അങ്ങനെ ജീവൻ മായയുടെ പിടിയിലകപ്പെടുന്നു . അവിടെ അവർക്ക് സത്സം ഗത്തെ നഷ്ടമാകുന്നു . മായയുടേയും ത്രിഗുണങ്ങളുടേയും അധീനതയിലകപ്പെടുന്ന ഈ ജീവാത്മാക്കൾ തങ്ങളുടെ സ്വരൂപത്തെ മറന്ന് , തങ്ങൾ ഈ ശരീരമാണെന്ന മിഥ്യാബോധത്തിൽ അധിഷ്ഠിതനാകുന്നതോടെ , നരദേവതിര്യക്യോനികളിൽ ജന്മങ്ങളെടുക്കുകയും അവയിലൂടെ സുഖദുഃഖങ്ങളനുഭവിക്കുകയും ചെയ്യുന്നു . മനസ്സാണ് ഇങ്ങനെ ജീവന്മാർക്ക് വിവിധ ശരീരങ്ങളെ നേടിക്കൊടുക്കുന്നതു . മനസ്സും ഇന്ദ്രിയങ്ങളും വഴി ജീവന്മാർ വിവിധ ആഗ്രഹങ്ങൾക്ക് വിധേയരാകുന്നു . ആ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുതകുംവിധമുള്ള വിവിധ ശരീരങ്ങളെ പിന