ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

4.24 രുദ്രഗീതം

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ദം   അ ദ്ധ്യായം  24 ( രുദ്രഗീതം )    മൈത്രേയൻ പറഞ്ഞു: “ വിദുരരേ ! പൃഥുമഹാരാജൻ തപസ്സിനായി വനത്തിലേക്ക് പോകുന്നതിനുമുമ്പ് തന്റെ ആദ്യപുത്രൻ വിജിതാശ്വനെ രാജ്യഭാരമേൽ ‌ പ്പിച്ചിരുന്നു . വിജിതാശ്വൻ അനുജന്മാരെ രാജ്യപാലനവുമായി ബന്ധപ്പെട്ട വിവിധ ചുമതലകളേൽ ‌ പ്പിച്ചു . കിഴക്കൻ മേഖലയിൽ ഹര്യാക്ഷനും , തെക്ക് ധൂമ്രകേശനും , പടിഞ്ഞാറ് വൃകനും , വടക്കേ മേഖലയിൽ ദ്രവിണനും അധികാരം ഏറ്റെടുത്തു . വിജിതാശ്വൻ ഇന്ദ്രന്റെ പ്രീതിക്ക് പാത്രമായി അദ്ദേഹത്തിൽനിന്നും അന്തർധാനമെന്ന കഴിവും പട്ടവും കരസ്ഥമാക്കിയിരുന്നു . അദ്ദേഹത്തിന് തന്റെ പത്നി ശിഖണ്ഡിനിയിൽ മൂന്ന് സത്പുത്രന്മാർ ജനിച്ചു . അവർ പാവകൻ , പവമാനൻ , ശുചി എന്നീ നാമധേയങ്ങളിൽ അറിയപ്പെട്ടു . ഇവർ പണ്ട് അഗ്നിദേവതകളായിരുന്നു . എന്നാൽ വസിഷ്ഠമഹർഷിയുടെ ശാപപ്രകാരം അന്തർധാനനെന്ന വിജിതാശ്വന്റെ മക്കളായി പുനർജ്ജനിക്കുകയായിരുന്നു . അതുകൊണ്ടുതന്നെ അവർ വീണ്ടും അഗ്നിദേവതകളായിത്തന്നെ തുടരുകയും ചെയ്തു . വിജിതാശ്വന് തന്റെ മറ്റൊരു ഭാര്യയിൽ ഹവിർധാനൻ എന്ന വേറൊരു പുത്രൻ ‌ കൂടിയുണ്ടായിരുന്നു . വിജിതാശ്വൻ പണ്ടുമുതലേ കാരുണ്യവാനായ ഒരു വ്യക്തിത്വ

4.23 പൃഥുമഹാരാജാവിന്റെ സ്വധാമഗമനം

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  23 ( പൃഥുമഹാരാജാവിന്റെ സ്വധാമഗമനം ) മൈത്രേയൻ പറഞ്ഞു : “ വിദുരരേ ! പൃഥുമഹാരാജൻ തന്റെ ജീവിതത്തിന്റെ സന്ധ്യാവേളയായപ്പോൾ തനിക്കുണ്ടായിരുന്ന സർവ്വതും സകലചരാചരങ്ങൾക്കായി ദാനം ചെയ്തു . പ്രജകളുടെ ഭാവിക്ഷേമം വിധിയാംവണ്ണം ഉറപ്പുവരുത്തിയതിനുശേഷം രാജ്യം തന്റെ പുത്രന്മാരിലേൽ ‌ പ്പിച്ച് , ഭഗവദാദേശത്തെ പൂർണ്ണമായും നടപ്പിലാക്കി , ഒടുവിൽ ഭാര്യാസമേതം തപസ്സിനായി വനത്തിലേക്ക് പുറപ്പെട്ടു . ജനങ്ങ ളിൽ അദ്ദേഹത്തിന്റെ അഭാ വം ഒരു തീരാദുഃഖമായി അവശേഷിച്ചു. വനത്തിൽ പൃഥുമഹാരാ‍ജൻ അതി കഠിനമായ തപ സ്സുകളി ലേർപ്പെട്ടു . ഗൃഹസ്ഥാശ്രമജീവിതത്തിലെ രാജ്യപരിപാലനത്തിൽ കാട്ടിയ അതേ കർമ്മകുശലത വാനപ്രസ്ഥാശ്രമത്തിലെ തപസ്ശ്ചര്യ കളി ലും അദ്ദേഹം മുറുകെപ്പിടിച്ചു . തപസ്സിന്റെ ആദ്യനാളുകളിൽ വൃക്ഷകാണ്ടങ്ങളും അവയുടെ മൂലങ്ങളും ഭക്ഷിച്ചു . പിന്നീട് പഴങ്ങളും ഉണങ്ങിയ ഇലകളുമായി മാസങ്ങൾ ചിലത് കടന്നുപോയി. അതുകഴിഞ്ഞുള്ള ദിവസങ്ങളിൽ പൃഥുരാജൻ ജലപാനം മാ ത്രം ചെയ്ത് ജീവിച്ചു . അതിനുശേ ഷം അദ്ദേഹം വായു മാത്രം ഭക്ഷണമാക്കി . പൂർ വ്വീകമു നി മാരുടെ പാദകളെ പിന്തുടർന്നുകൊണ്ട് അദ്ദേഹം ഗ്രീഷ്മകാലങ്ങ

4.22 പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  22 ( പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു ) മൈത്രേയൻ പറഞ്ഞു: “ വിദുരരേ ! ജീവൻ പക്വമായാൽ ആത്മീയ ഗുരു യഥൃശ്ചയാതന്നെ ആഗതമാകു മെന്നത് സത്യംതന്നെ . പൃഥുമഹാരാജാവിന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു . അദ്ദേഹം തന്റെ പ്രജക ളുമായി സംവദിച്ചുകൊണ്ടുനി ൽക്കുന്ന സമയം സനത്കുമാരന്മാർ അവിടെയെത്തി . കുമാരന്മാരെ യഥോചിതം സ്വീകരിക്കുന്ന കാര്യത്തിൽ രാജാവിന് വല്ലാത്ത ഉത്കണ്ഠയുണ്ടായി . സംസാരികളായ ജീവഭൂതങ്ങൾ നിമിഷാർദ്ധത്തിൽതന്നെ ത്രിഗുണങ്ങളുടെ പിടിയിൽ പെട്ടുപോകുന്നതുപോലെ , രജാവും സദസ്സിലുണ്ടായിരുന്ന മറ്റെ ല്ലാവരും കുമാരന്മാരെ കണ്ടപ്പോൾ ഝടുതിയിൽ ചാടിയെഴുന്നേറ്റു . പൃഥുമഹാരാജാവ് സനകാദികളെ ശിരസ്സാ നമസ്കരിച്ചു . തുടർന്ന് യഥാവിധി പൂജിച്ച് അവരെ സർവ്വോത്തമങ്ങളായ ഇരിപ്പിടങ്ങളിലിരുത്തി . അനന്തരം അവരുടെ തിരുവടികൾ കഴുകി ആ ജലം തന്റെ ശിരസ്സിൽ തളിച്ചു . വിദുരരേ !, മഹത്തുക്കളെ എവ്വിധം സ്വീകരിക്കണമെന്ന് തന്റെ കർമ്മങ്ങളിലൂടെ പൃഥു ഈ ലോകത്തിന് കാട്ടിക്കൊടുത്തു . സ്വർണ്ണസിംഹാസനങ്ങളിലിരിക്കുന്ന ശിവാഗ്രജന്മാരായ ആ യോഗീശ്വരന്മാർ യജ്ഞശാലയിൽ ആളിജ്വലിക്കുന്ന അഗ്നി നാള ങ

4.21 പൃഥുമഹാരാജാവിന്റെ ഉപദേശങ്ങൾ

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  21 ( പൃഥുമഹാരാവിന്റെ  ഉപദേശ ങ്ങൾ ) മൈത്രേയൻ പറഞ്ഞു : “ വിദുരരേ ! പൃഥുമഹാരാജാവിനെ സ്വീകരിക്കുവാനായി രാജ്യം എല്ലാ വിധത്തിലും അണിഞ്ഞൊരുങ്ങി . സുഗന്ധദ്രവ്യങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും പുഷ്പമാലകൾകൊണ്ടും എല്ലായിടവും ഭംഗിയായി അലങ്കരിക്കപ്പെട്ടു . നാനാവഴികളും ചന്ദനത്തൈലം തളിച്ചുശുദ്ധമാക്കി . സകലയിടങ്ങളും ദീപമാലകളാൽ പ്രകാശിതമായി . കദളീസ്തംബങ്ങൾ നട്ടുറപ്പിച്ചും ഇളം മാവിലകളുടെ മാലകൾ തൂക്കിയും അലങ്കരിക്കപ്പെട്ട ഗോപുരകവാടത്തിലെത്തിയ രാജാവിനെ പ്രജകൾ ഭക്ത്യാദരവുകളോടെ പലവിധ സമ്മാനങ്ങൾ നൽകി എതിരേറ്റു . കന്യകമാർ താലത്തിൽ തെളിയച്ച നിറദീപങ്ങൾ കൈകളിലേന്തി ഇരുവശങ്ങളിലായി അണിനിരന്നു . രാജാവ് അകത്തേയ്ക്ക് പ്രവേശിച്ചതോടെ ശംഖഭേരികൾ മുഴങ്ങി . ബ്രാഹ്മണർ വേദമന്ത്രങ്ങളുരുവിട്ടു . എന്നാൽ ആദരസൂചകങ്ങളായ ഈ ഒരുക്കങ്ങളൊന്നുംതന്നെ ജ്ഞാനിയായ പൃഥുവിൽ അല്പം ‌ പോലും അഹങ്കാരഭാവം ജനിപ്പിച്ചില്ല . പണ്ഢിതന്മാരും സാധാരണ ജനങ്ങളും അദ്ദേഹത്തെ ഒരുപോലെ സ്വാഗതം ചെയ്തു . രാജാവും തന്റെ പ്രജകളെ വേണ്ടവിധം മാനിക്കുകയും , സ്നേഹവാത്സല്യങ്ങളോടെ അവരോട് ഇട പഴകു കയും ചെയ്തു . വിദുര