ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

3.6 വിരാട്പുരുഷന്റെ ഉത്ഭവം.

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 6 ശ്രദ്ധാഭക്തിസമന്വിതം തന്നെ കേട്ടുകൊണ്ടിരിക്കുന്ന വിദുരരോട് മൈത്രേയമുനി ഭഗവാന്റെ മായാമഹിമകളെക്കുറിച്ച് തുടര്‍ന്നു പറഞുതുടങി. "വിദുരരേ!, അങനെ മഹത് മുതലായ തത്വങള്‍ പരസ്പരം സംസക്തമല്ലായ്കയാല്‍, പ്രസുപ്തമായിക്കിടന്ന അപൂര്‍ണ്ണസൃഷ്ടിയെക്കുറിച്ച് ഭഗവാന്‍ ഹരി ഒരുനിമിഷം ചിന്തിച്ചു. വ്യത്യസ്ഥതത്വങളെ കൂട്ടിയിണക്കാന്‍തക്ക പ്രാപ്തയും, മായാസ്വരൂപിണിയുമായ കാലീദേവിയെ കൈപിടിച്ച് ഭഗവാന്‍ തന്റെ   ഇരുപത്തിമൂന്ന് തത്വങളിലേക്കുമിറങിച്ചെന്നു. അവന്‍ ആ തത്വങളിലേക്ക് പ്രവേശിച്ചതും, മനുഷ്യന്‍ ഉറക്കമുണര്‍ന്ന് അവരവരുടെ കര്‍മ്മങളില്‍ വ്യാപൃതരാകുന്നതുപോലെ, അതിനുള്ളിലുറങിക്കിടന്ന ജീവജാലങളെല്ലാം പൊടുന്നനെ ചൈതന്യവത്താകുകയും, കര്‍മ്മോത്സുകരാകുകയും ചെയ്തു. അങനെ അവന്റെ സ്വന്തം ഇച്ഛയാല്‍ ഇരുപത്തിമൂന്ന് തത്വങളും പ്രവര്‍ത്തനോന്മുഖമായപ്പോള്‍ അതിബൃഹത്തായ തന്റെ വിരാട്പുരുഷരൂപം പ്രത്യക്ഷമായി. ഭഗവാന്‍ ആത്മമായയാല്‍ തന്റെ അംശം ഈ തത്വങളിലേക്ക് പ്രവേശിപ്പിച്ചമാത്രയില്‍തന്നെ അവയെല്ലം അന്യോന്യം പരിണമിച്ച് സകലചരാചരങളും ഗ്രഹയൂഥങളുമടങുന്ന മഹാപ്രപഞ്ചം നിലവില്‍ വന്നു. 

3.5 വിദുരമൈത്രേയ സംവാദം.

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം   അദ്ധ്യായം  - 5 ശ്രീശുകന്‍ പറഞു:. "രാജന്‍!, ഉദ്ധവരുടെ ഉപദേശപ്രകാരം കുരുശ്രേഷ്ഠനായ വിദുരര്‍ ഗംഗയുടെ തീരത്തെത്തി. അവിടെയാണല്ലോ മാഹാപണ്ഡിതനായ മൈത്രേയമുനി തപം ചെയ്യുന്നത്. സൗമ്യശീലനായ വിദുരര്‍ മൈത്രേയനെ കണ്ടുവണങി തന്റെ ഇംഗിതം അറിയിച്ചു.  വിദുരര്‍ പറഞു: "മഹാമുനേ!, ഈ ലോകത്തില്‍ സര്‍‌വ്വരും കാമ്യകര്‍മ്മങളുടെ അനുഷ്ഠാനം മാത്രമാണിച്ഛിക്കുന്നത്. മനഃശാന്തിക്കായോ, ദുഃഖോപശാന്തിക്കായോ ഒരുത്തരുംതന്നെ പ്രയത്നിക്കുന്നില്ല. മാത്രമല്ല, ഇത്തരം കര്‍മ്മാനുഷ്ഠാനങളില്‍ അവര്‍ എന്നെന്നും മുന്നേറുകയുമാണ്. അതിനാല്‍ ആത്മശാന്തിനേടുന്നതിനായി മനുഷ്യര്‍ ഇവിടെ അനുഷ്ഠിക്കേണ്ട ജീവിതം എങനെയുള്ളതാണെന്നരുളിചെയ്താലും. പ്രഭോ!, ഭഗവത്പാദസ്മരണയില്‍ നിന്നകന്ന്, അനാത്മീയമായ ജീവിതം നയിക്കുന്ന ജീവാത്മാക്കളോടുള്ള കരുണയില്‍, ഇവിടെയുള്ള മഹാത്മാക്കള്‍ ഭഗവത് നാമത്തില്‍ ലോകമംഗളം കാംക്ഷിച്ചുകൊണ്ട് നിത്യേന ഉലകം മുഴുവന്‍ ചരിച്ചുകൊണ്ടേയിരിക്കുക്ന്നു. അതുകൊണ്ട് ഹേ മഹാത്മന്‍!, ഭഗവാനില്‍ ഭക്തിയുണ്ടാകുവാന്‍ ഞങളെ അനുഗ്രഹിച്ചാലും. അങനെയെങ്കില്‍, ആ ഭക്തികൊണ്ട്, സര്‍വ്വാന്തര്യാമിയായ