ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

9.6 ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 6 ( ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ രാജാവേ !, അംബരീഷമഹാരാജാവിനു് വിരൂപൻ , കേതുമാൻ , ശംഭു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു . അതിൽ വിരൂപന്റെ പുത്രനായിരുന്നു പൃഷദശ്വൻ . അവന്റെ പുത്രനായി രഥീതരനും ജനിച്ചു . സന്തതിയില്ലാതിരുന്ന രഥീതരന്റെ ഭാര്യയിൽ അംഗിരസ്സുമുനി പുത്രോത്പാദനം നടത്തി . അമ്മ രഥീതരപത്നിയായതിനാൽ രഥീതരവംശമായും , എന്നാൽ , അംഗിരസ്സുമുനിയുടെ രേതസ്സാലുണ്ടായതിനാൽ അംഗിരസ്ഥന്മാരായും അവ ർ ഗണിക്ക പ്പെടുന്നു . കൂടാതെ , ഒരേസമയം ക്ഷത്രിയരും ബ്രാഹ്മണരുമായ ഇക്കൂട്ടർ രഥീതരവംശത്തിലെ ശ്രേഷ്ഠന്മാരായാണറിയപ്പെടുന്നതു . രാജൻ !, വൈവസ്വതമനുവിന്റെ ഘ്രാണേന്ദ്രിയത്തിൽനിന്നും ജനിച്ച പുത്രനായിരുന്നു ഇക്ഷ്വാകു . ആ ഇക്ഷ്വാകുവിനു് നൂറു് പുത്രന്മാരുണ്ടായിരുന്നു . അവരിൽ പ്രധാനികൾ വികുക്ഷി , നിമി , ദണ്ഡകൻ മുതലായവരായിരിന്നു . ഈ നൂറുപേർ വിവിധ പ്രദേശങ്ങളിലെ അധിപതികളായി ഭവിച്ചു . രാജാവേ !, ഒരിക്കൽ വികുക്ഷി യെ വിളിച്ചുവരുത്തി , വൈകാതെ എവിടെനിന്നെങ്കിലും കുറച്ചു് ശുദ്ധമായ മാംസം കൊണ്ടുവരുവാൻ ഇക്ഷ്വാകു ആജ്ഞാപിച്ചു .  

9.5 ദുർവ്വാസ്സാവുമഹർഷിയുടെ ദുഃഖനിവൃത്തി.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 5 (ദുർവ്വാസ്സാവുമഹർഷിയുടെ ദുഃഖനിവൃത്തി.) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ അല്ലയോ പരീക്ഷിത്തേ!, ഭഗവദ്ചക്രത്തിന്റെ തേജസ്സിൽ തപ്തനായ ദുർവ്വാസ്സാവുമഹർഷി ഹരിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടു് അംബരീഷമഹാരാജാവിന്റെ കാൽക്കൽ വീണു മാപ്പിരന്നു. ദുർവ്വാസ്സാവു് തന്റെ കാൽ പിടിച്ചതിൽ അംബരീഷമഹാരാജാവിനു് സ്വയം ലജ്ജ തോന്നി. അദ്ദേഹം കാരുണ്യത്താൽ മുനിയുടെ ദുഃഖനിവൃത്തിയ്ക്കായി ഭഗവദ്ചക്രത്തെ സ്വയം ഭഗവാനായിക്കണ്ടു് സ്തുതിക്കുവാൻ തുടങ്ങി. ” അംബരീഷസ്തുതി: “ ഹേ ഭഗവദ്ചക്രമേ!, അങ്ങു് അഗ്നിയും സൂര്യനും, ചന്ദ്രനും, ഭൂമ്യാദി പഞ്ചഭൂതങ്ങളും, പഞ്ചേന്ദ്രിയങ്ങളും, ശബ്ദാദി തന്മാത്രകളുമാണു. ശ്രീഹരിയ്ക്കു് പ്രിയനും, സർവ്വായുധങ്ങളുടെ സംഹർത്താവും, ആയിരം ആരങ്ങളുള്ളവനുമായ അല്ലയോ സുദർശനചക്രമൂർത്തേ!, അവിടുന്നീ ദുർവ്വാസ്സാവിനു് ശരണമായി ഭവിക്കേണമേ!. ധർമ്മസ്വരൂപനും, ഋതസത്യമൂർത്തിയും, സർവ്വയജ്ഞങ്ങളുടേയും ഭോക്താവും, ലോകപാലകനും, സകലചരാചരാത്മാവും പ്രഭുവുമായിരിക്കുന്ന നിന്തിരുവടി ഇദ്ദേഹത്തിനു് ശാന്തിയരുളിയാലും. സർവ്വധർമ്മങ്ങൾക്കും ഉറവിടവും, അധർമ്മികളായ അസുരന്മാർക്കുനേരേ ധൂമകേതുവിനെപ്പോ

9.4 നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 4 ( നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ പരീക്ഷിത്തുരാജാവേ !, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു നഭഗൻ . നഭഗന്റെ പുത്രൻ നാഭാഗൻ ഏറെ കാലത്തെ ഗുരുകുലവാസവും ബ്രഹ്മചര്യാനുഷ്ഠാനവും കഴിഞ്ഞു് ഒരുനാൾ സ്വഗൃഹത്തിലേക്കു് മടങ്ങിവന്നു . നഭഗന്റെ ഏറ്റവും ഒടുവിലത്തെ ഈ പുത്രൻ ഒരിക്കലും തിരികെ വരില്ലെന്ന ധാരണയിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുഴുവനും മറ്റുള്ള പുത്രന്മാർ ഇതിനകം ഭാഗം ചെയ്തെടുത്തുകഴിഞ്ഞിരുന്നു . ആയതുകാരണം നാഭാഗനു് സഹോദരങ്ങൾ പിതാവിനെത്തന്നെ സ്വത്തായി പ്രദാനം ചെയ്തു . ഈ കാര്യം നാഭാഗൻ അച്ഛനോടു് പറഞ്ഞപ്പോൾ , പിതാവായ നഭഗൻ പുത്രനോടു് പറഞ്ഞു : “ കുഞ്ഞേ !, നിന്റെ സഹോദരങ്ങൾ നിന്നെ കബളിപ്പിക്കുകയാണു . ഞാൻ ഒരു ഉപഭോഗവസ്തുവല്ല . അതുകൊണ്ടുതന്നെ എനിക്കു് നിന്റെ സ്വത്തായി കൂടെ നിൽക്കുവാൻ കഴിയുകയുമില്ല . ആയതിനാൽ നീ അവരുടെ ഈ വ്യവസ്ഥ അതംഗീകരിക്കരുതു . മകനേ !, ഒരു കാര്യം കൂടി എനിക്കു് നിന്നോടു് പറയാനുണ്ടു . ഈ സമയം അംഗിരസ്സിന്റെ ഗോത്രത്തിലുള്ള ചില ഋഷികൾ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയാണു . എന്നാൽ , ആറാം ദിവസമായപ്പോഴേക്കും അവർക്കത

9.3 സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 3 ( സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ പരീക്ഷിത്തുരാജൻ !, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു ശര്യാതി . വേദാർത്ഥത്തെ വളരെ ഗഹനമായി ഗ്രഹിച്ച ഒരു മഹാത്മാവായിരുന്നു അദ്ദേഹം . ഒരിക്കൽ , അംഗിരസ്സുകളുടെ മഹായജ്ഞത്തിൽ അദ്ദേഹ മായിരുന്നു മേൽനോട്ടം വഹിച്ചിരുന്നതു. ശര്യാതിയ്ക്കു് സുകന്യ എന്ന പേരിൽ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു . ഒരിക്കൽ, അവളുമായി വനത്തിലേക്കു് പുറപ്പെട്ട അദ്ദേഹം യാദൃശ്ചികമായി ച്യവനമഹർഷിയുടെ ആശ്രമത്തിലെ ത്തുകയുണ്ടായി. അന്നു് തോഴിമാരോടൊപ്പം വനത്തിൽ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടു് ചുറ്റിത്തിരിയുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു ചിതൽ ‌ പ്പു റ്റു് സുകന്യയുടെ കണ്ണിൽ‌പ്പെട്ടു. കൌതുകത്തോടെ സുകന്യ ആ ചിതൽ‌പ്പുറ്റിനടുത്തേക്കു് ചെന്നു. അതിനുള്ളിൽ മിന്നാം ‌ മിനുങ്ങുകളെപ്പോലെ തി ളങ്ങുന്ന രണ്ടു് ജ്യോതിർഗ്ഗോള ങ്ങൾ അവ ളുടെ ശ്രദ്ധയി പെട്ടു. രാജൻ !,   ദൈവവിധിയെന്നു് പറയട്ടെ !, അവൾ ഉത്കണ്ഠയോടെ ആ ജ്യോതിസ്സുകളിൽ മുള്ളുകൊണ്ടു് കുത്തിനോക്കി . പെട്ടെന്നുതന്നെ അവയിൽനിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി . അത്ഭുതമെന്നോണ

9.2 മനുപുത്രന്മാരുടെ ചരിതം.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 2 ( മനുപുത്രന്മാരുടെ ചരിതം .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ രാജൻ !, സുദ്യു ‌ മ്നൻ വാനപ്രസ്ഥാശ്രമം സ്വീകരിച്ചുകൊണ്ടു് വനത്തിലേക്കു് പോയതിനുശേഷം , വൈവസ്വതമനുവായ ശ്രാദ്ധദേവൻ വീണ്ടും സന്താനാർത്ഥിയായി ഗംഗയുടെ തീരത്തു് നൂറുവർഷക്കാലം തപസ്സനുഷ്ഠിച്ചു . ഭഗവാൻ ഹരിയെ ധ്യാനിച്ചു് പ്രീതനാക്കി അദ്ദേഹം തന്നോളം ശ്രേഷ്ഠന്മാരായ ഇക്ഷ്വാകു മുതലായ പത്തു് പുത്രന്മാരെ നേടുകയും ചെയ്തു . അതിൽ പൃഷധ്രൻ എന്ന പുത്രനെ വസിഷ്ഠമഹർഷി ഗോപാലകനായി നിയമിച്ചു . അദ്ദേഹം രാത്രികാലങ്ങൾ     വീരാസനനിഷ്ഠയോടുകൂടി ഗോക്കളെ പാലിച്ചുവന്നു . മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ   അടുത്തുള്ള കാട്ടിൽനിന്നും ഒരു പുലി അസാധാരണമായി ആ ഗോശാലയിലേക്കു് കടന്നുവന്നു . അതിനെകണ്ട മാത്രയിൽ പശുക്കളെല്ലാം ഭീതിയോടെ എഴുന്നേറ്റു് തൊഴിത്തിനുള്ളിൽ വട്ടം കറങ്ങുവാൻ തുടങ്ങി . ഞൊടിയിടയിൽത്തന്നെ അവയിൽ ഒന്നിനെ അതു് കടന്നുപിടിച്ചു . അവൾ ഭീതയായി അലമുറയിട്ടു . കരച്ചിൽ കേട്ടു് പെട്ടന്നുതന്നെ പൃഷധ്രൻ അവിടേയ്ക്കോടിയെത്തി . രാത്രി യുടെ കൂരിരിട്ടിൽ അദ്ദേഹത്തിനു് ഒന്നുംതന്നെ കാ ണാൻ കഴിയു ന്നുണ്ടായിരുന്നില്ല . എങ്കിലും,