ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

10.4 ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 4 (ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.)   ശ്രീശുകൻ പറഞ്ഞു : “ മഹാരാ ജൻ !, വസുദേവൻ ഭഗവാനെ ഗോകുലത്തിലാക്കി യശോദ പെറ്റുണ്ടായ ബാലികയുമായി കംസഗൃഹത്തിലെത്തിയതും എല്ലാം പഴയതുപോലെയായി. സകല കോട്ടവാതിലുകളും മുന്നേപോലെ അടഞ്ഞു. ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് കാവൽക്കാർ ഞെട്ടിയുണർന്നു. ആ സമയം ദേവകീദേവിയുടെ എട്ടാമത്തെ കുഞ്ഞിനെ വകവരുത്തുവാനായി ഭയത്തോടെ ഉറക്കമില്ലാതെ തന്റെ മരണവും മുന്നിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കംസൻ. കാവൽക്കാർ ആ വാർത്ത എത്രയും വേഗം കംസനെ അറിയിച്ചു. കേട്ടപാടെ അവൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു. തന്റെ അന്തകൻ പിറന്നിരിക്കുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഇടറുന്ന പാദങ്ങളോടെ അഴിഞ്ഞുലഞ്ഞ് മുടിക്കെട്ടുകളോടെ അവൻ പ്രസവഗൃഹത്തിലേക്ക് പോയി. അന്തകന്റെ രൂപത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കംസനെ കണ്ട് ദീനയായ ദേവകി ഇങ്ങനെ പറഞ്ഞു: “ അല്ലയോ സത്ഗുണശീലാ!, ഈ കുഞ്ഞ് അങ്ങയുടെ പുത്രന്റെ ഭാര്യയാകേണ്ടവളാണു. സ്ത്രീകളെ വധിക്കുന്നത് അങ്ങേയ്ക്ക് കരണീയമല്ല. സഹോദരാ!, ഞങ്ങളുടെ കർമ്മഫലമായി അഗ്നിക്കുസമമായ ഞങ്ങളുടെ എത്രയോ കുഞ്ഞുങ്ങളാണു അങ്ങയാൽ കൊല്ലപ്പെട്ടിരിക്കുന

10.3 ശ്രീകൃഷ്ണാവതാരം.

  ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 3 (ശ്രീകൃഷ്ണാവതാരം.)   ശ്രീശുകൻ പറഞ്ഞു : “ രാജൻ !, ഒടുവിൽ ആ മംഗളകരമായ ദിവസം വന്നടുത്തു. അന്ന് രോഹിണീനക്ഷത്രമായിരുന്നു. മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും സൂര്യാദിജ്യോതിർഗ്ഗോളങ്ങളുമൊക്കെ ശാന്തരായി നോക്കിനിന്നു. ദിക്കുകൾ തെളിഞ്ഞു. തെളിവാർന്ന ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. ഭൂമി മംഗളവസ്തുക്കൾ കൊണ്ടുനിറഞ്ഞു. നദികൾ തെളിഞ്ഞൊഴുകാൻ തുടങ്ങി. തടാകങ്ങൾ താമരപ്പൂക്കളെക്കൊണ്ട് നിറഞ്ഞു. വനങ്ങൾ പക്ഷികളുടേയും വണ്ടുകളുടേയും കൂജനങ്ങളാൽ മുഖരിതമായി. സുഗന്ധം കലർന്ന് കാറ്റുവീശി. ബ്രാഹ്മണരുടെ അണഞ്ഞുകിടന്നിരുന്ന ഹോമകുണ്ഡങ്ങൾ ചുഴന്നെരിഞ്ഞു. ജനങ്ങൾ സന്തുഷ്ടരായി. അജനായ ഭഗവാൻ ജനിക്കാൻ തുടങ്ങുമ്പോൾ ആകാ‍ശത്തിൽ പെരുമ്പറ മുഴങ്ങി. കിന്നരന്മാരും ഗന്ധർവ്വന്മാരും ഗീതങ്ങളാലപിച്ചുതുടങ്ങി. സിദ്ധചാരണാദികൾ ഭഗവദ്സ്തുതികളുരുവിട്ടു. അപ്സരസ്ത്രീകളും വിദ്യാധരസ്ത്രീകളും നൃത്തം ചെയ്തു. മുനികളും ദേവകളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. മേഘങ്ങൾ ഗർജ്ജിച്ചു. എങ്ങും ഘോരാന്ധകാരം പടർന്നുപിടിച്ചു. ആ അർദ്ധരാത്രിയിൽ ഭക്തന്മാർ ഭഗവാന്റെ അവതാരത്തിനായി പ്രാർത്ഥിച്ചു. ആ സമയം, എപ്രകാരമാണോ കിഴക്ക് ദിക്ക

10.2 ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു.

  ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 2 ( ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു .)   ശ്രീശുകൻ പറഞ്ഞു : “ പരീക്ഷിത്ത് രാജൻ !, പ്രലംബൻ , ബകൻ , ചാണൂരൻ , തൃണാവർത്തൻ , മഹാശനൻ , മുഷ്ടികൻ , അരിഷ്ടൻ , ദ്വിവിദൻ , പൂതന , കേശി , ധേനുകൻ , ബാണൻ , നരകൻ തുടങ്ങിയ അസുരന്മാരും മറ്റ് അസുരരാജാക്കന്മാരും ചേർന്ന് ജരാസന്ധന്റെ സഹായത്താൽ കംസൻ യാദവന്മാരെ ഉപദ്രവിച്ചുതുടങ്ങി . അവന്റെ ആക്രണമത്തെ ഭയന്ന് യാദവന്മാർ കുരുദേശം , പാഞ്ചാലദേശം , കേകയം , ശ്വാലം , വിദർഭം , വിദേഹം , നിഷധം , കോസലം മുതലായ രാജ്യങ്ങളിലേക്ക് പലായാനം ആരംഭിച്ചു . എന്നാൽ ചിലർ കംസനെ അനുസരിച്ചുകൊണ്ട് അവനെ സേവിക്കുവാനും തുടങ്ങി . ദേവകീദേവിയുടെ ആറ് കുഞ്ഞുങ്ങൾ ഇതിനകം അവിടെ കൊല്ലപ്പെട്ടിരുന്നു . പിന്നീട് ഏഴാമയായി ആദിശേഷൻ അവളുടെ ഉദരത്തിൽ വന്നുഭവിച്ചു . കംസനിൽനിന്ന് യാദവന്മാർക്ക് നേരിടേണ്ടിവന്ന ദുരിതത്തെ കണ്ടറിഞ്ഞ ഭഗവാൻ യോഗമായാദേവിയോട് പറഞ്ഞു : “ അല്ലയോ ദേവീ !, ഭവതി ഗോപാലന്മാരുടെ ഗോകുലത്തിലേക്ക് പോകുക . അവിടെ നന്ദകുലത്തിൽ വസുദേവരുടെ പത്നി രോഹിണി വസിക്കുന്നുണ്ടു . കൂടാതെ , വേറെ ചില സ്ത്രീകളും കംസനാൽ പൊറുതിമുട്ടി അവിടെ ഒളിച്ചുകഴിയുക

10.1 ശ്രീകൃഷ്ണാവതാരഹേതു.

  ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 1 (ശ്രീകൃഷ്ണാവതാരഹേതു)   പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: “ അല്ലയോ മുനിസത്തമാ!, അങ്ങിതുവരെ ഞങ്ങൾക്ക് ചന്ദ്രവംശത്തിന്റേയും സൂര്യവംശത്തിന്റേയും പരമ്പരകളെക്കുറിച്ചും, അതിൽ വന്നുപിറന്ന രാജാക്കന്മാരുടെ അതിശയകരമായ ചരിത്രത്തെക്കുറിച്ചും, അതുപോലെ ധർമ്മശീലനായ യദുരാജാവിന്റെ ചരിത്രവും വിശദീകരിച്ചുപറഞ്ഞുതന്നു. ഇനി ആ യദുവംശത്തിൽ അവതരിച്ച ശ്രീമഹാവിഷ്ണുവിന്റെ ലീലകളെ ഞങ്ങൾക്ക് പറഞ്ഞുതന്നാലും. ഭൂതഭാവനനും വിശ്വാത്മാവുമായ ഭഗവാൻ യദുവംശത്തിൽ പിറന്നതിനുശേഷം എന്തെല്ലം  പരാക്രമങ്ങൾ ചെയ്തുവോ,  അവയെല്ലാം ഞങ്ങൾക്ക് വിസ്തരിച്ച് പറഞ്ഞുതരിക. ആ മഹിമകളെ ലൌകികനിവൃത്തി വന്നവരായ സത്തുക്കൾ സദാ പാടിപ്പുകഴ്ത്തുന്നു. സംസാരമാകുന്ന രോഗത്തിന് അത് സിദ്ധൌഷധമാണു. കാതും കരളും കവരുന്ന ആ മഹിമകളെ കീർത്തനം ചെയ്യുവാൻ ഗോഹത്യ ചെയ്യുന്ന ചണ്ഡാളനൊഴികെ മറ്റാരും മടി കാണിക്കുന്നില്ല. അല്ലയോ ആത്മജ്ഞാനിയായ മുനിശ്രേഷ്ഠാ!, എന്റെ മുത്തച്ഛന്മാരായ പാണ്ഡവന്മാർ ആ ഭഗവാനാകുന്ന കപ്പലിലായിരുന്നു ദേവന്മാരെപോലും ജയിക്കാൻ കരുത്തുള്ള ഭീഷ്മരെപ്പോലുള്ള മഹാരഥന്മാരടങ്ങുന്ന കൌരവസേനയാകുന്ന മഹാസമ

9.24 വിദർഭവംശം – ശ്രീകൃഷ്ണാവതാരപ്രസ്താവന.

  ഓം   ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 24 ( വിദർഭവംശം – ശ്രീകൃഷ്ണാവതാരപ്രസ്താവന )   ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ മഹാരാജാവേ!, ജ്യാമഘന് യുദ്ധം ജയിച്ചുവരുന്നതിനിടയിൽ ഒരു കന്യകയെ കിട്ടിയെന്നും അവളെ അദ്ദേഹത്തിന്റെ പുത്രൻ വിദർഭൻ വിവാഹം കഴിച്ചുവെന്നും പറഞ്ഞുവല്ലോ . അവൻ അവളിൽ കുശൻ , ക്രഥൻ , രോമപാദൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരെ ജനിപ്പിച്ചു . രോമപാദന്റെ പുത്രനായി ബഭ്രു ജനിച്ചു . അവനിൽനിന്ന് കൃതിയും ജനിച്ചു . അവന്റെ പുത്ര നായ ഉശകൻ ചേദി എന്നവനു ജന്മം നല്കി . അവന്റെ പുത്രന്മാരായി ദമഘോഷൻ മുതലായ രാജാക്കന്മാരുണ്ടായി . വിദർഭന്റെ രണ്ടാമത്തെ പുത്രൻ ക്രഥന് കുന്തി എന്നവൻ പുത്രനായി പിറന്നു . അവന്റെ പുത്രനായി ധൃഷ്ടിയും , അവന്റെ പുത്രനായി നിർവൃതിയും , അവനിൽനിന്ന് ദശാർഹനും , അവന്റെ പുത്രനായി വ്യോമനും , അവന്റെ പുത്രനായി ജീമൂതനും , അവന്റെ പുത്രനായി വികൃതിയും , അവന്റെ പുത്രനായി ഭീമരഥനും , അവനിൽനിന്ന് നവരഥനും , അവന്റെ പുത്രനായി ദശരഥനും ജനിച്ചു . രാജൻ !, ദശരഥപുത്രനായി ശകുനി പിറന്നു . അവന്റെ പുത്രനായി കരംഭിയും , അവന്റെ പുത്രനായി ദേവരാതനും , അവന്റെ പുത്രനായി ദേവക്ഷത്രനും , അവന്റെ പുത്രനായി മധുവും

9.23 യദുവംശചരിതം.

  ഓം   ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 23 (യദുവംശചരിതം)   ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ പരീക്ഷിത്ത് രാജൻ!, യയാതിരാജാവിന്റെ നാലാമത്തെ പുത്രനായിരുന്ന അനുവിന് സമാനരൻ, ചക്ഷുസ്സ്, പരോക്ഷൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. അതിൽ സമാനരന് കാലനരൻ പുത്രനായി. അവന്റെ പുത്രനായി സൃഞ്ജയനും, അവനിൽനിന്ന് ജനമേജയനും പിറന്നു. ജനമേജയന്റെ പുത്രനായിരുന്നു മഹാശീലൻ. അവന്റെ പുത്രൻ മഹാമനസ്സ്. ഉശീനരനും തിതിക്ഷുവും മഹാമനസ്സിന് രണ്ടുമക്കളായി. ഉശീനരന്റെ പുത്രന്മാർ ശിബി, വനൻ, ശമി, ദക്ഷൻ എന്നിവരായിരുന്നു. അതിൽ ശിബിക്ക് മാത്രമായി പൃഷദർഭൻ, സുവീരൻ, മദ്രൻ, കൈകേയൻ, എന്നിവർ മക്കളായി ജനിച്ചു. തിതിക്ഷുവിന് പുത്രനായി രുശദ്രഥനും, അവനു പുത്രനായി ഹേമനും, അവനിൽനിന്ന് സുതപസ്സും, അവനിൽനിന്ന് ബലിയും പിറന്നു. ബലി എന്ന രാജാവിന്റെ ഭാര്യയിൽ ദീർഘതമസ്സിന് അംഗൻ, വംഗൻ,കലിംഗൻ, സുഹ്മൻ, പുണ്ഡ്രൻ, ആണ്ഡ്രൻ എന്നീ നാമങ്ങളോടെ ആറ് പുത്രന്മാർ ജനിച്ചു. ഈ ആറുപേരും അവരവരുടെ നാമങ്ങൾ ചേർത്ത ആറ് ദേശങ്ങൾക്കധിപന്മാരായി വാണു. അതിൽ അംഗദേശം വാണ അംഗനിൽനിന്നും ഖനപാനൻ എന്നവൻ പുത്രനായി പിറന്നു. അവനിൽനിന്ന് ദിവിരഥൻ ഉണ്ടായി. അവനിൽനിന്ന് ധർമ്മരഥൻ പിറന്