ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

5.25 സങ്കർഷണമൂർത്തിയുടെ മഹിമകൾ.

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  25 ( സങ്കർഷണമൂർത്തിയുടെ മഹിമകൾ ) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ ഹേ രാജൻ !, പാതാളത്തിന്റെ ചുവട്ടിൽ മുപ്പതിനായിരം യോജന ദൂരത്തായി തമോഗുണപ്രധാ നിയും ഭഗവദവതാര വു മായ അനന്തൻ കുടികൊള്ളുന്നു . അഹം എന്ന ബോധത്തിനു ആ ‍ ധാരമായി ദൃഷ്ടാവിന്റേയും ദൃശ്യത്തിന്റേയും സ ‌ മ്യക് കർഷണം സാധിപ്പിക്കുന്ന യാതൊരു ശക്തിയായ ഇവനെ ‘ സംകർഷണൻ ’ എന്നും സംബോധന ചെയ്യുന്നു . ആയിരം ശിരസ്സുകളുള്ള ഈ അനന്തന്റെ ഒരു ശിരസ്സിൽ മാത്രം ധരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമണ്ഡലത്തെ വെറുമൊരു കടുകുമണിയോളം തുച്ഛമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ . പ്രളയസമയത്തിൽ ഈ പ്രപഞ്ചത്തെ സംഹരിക്കണമെന്ന് തോന്നുമ്പോൾ അനന്തൻ കോപാകുലനാകുന്നു . ആ സമയം , അദ്ദേഹത്തിന്റെ   പുരികങ്ങൾക്കിടയിൽനിന്നും മുക്കണ്ണനായ രുദ്രൻ ത്രിശൂലവുമായി പ്രത്യക്ഷനാ കുന്നു. അങ്ങനെ ഈ പ്രപഞ്ചം സംഹരിക്കപ്പെടുന്നു. ഭഗവാൻ സങ്കർഷണമൂർത്തിയുടെ കാൽനഖങ്ങൾ അമൂല്യങ്ങളായ രത്നങ്ങളെപ്പോലെ പ്രശോഭിക്കുന്നു. നാഗരാജാക്കൻ ഭാഗവതോത്തമന്മാരോടൊപ്പം ആ ദിവ്യരൂപത്തെ നമിക്കുമ്പോൾ അവർ തങ്ങളുടെ മുഖങ്ങൾ ആ നഖരത്നങ്ങളിൽ കണ്ടാനന്ദിക്കുന്നു. കാതുകളിൽ കുണ്ഡലങ

5.24 രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും.

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  24 ( രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും ) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ ഹേ രാജൻ !, പണ്ഡിത മതമനുസരിച്ച്, സൂര്യനിൽനിന്നും കീഴ്പ്പോട്ട് പതിനായിരം യോജന താഴെ രാഹുഗ്രഹം സ്ഥിതിചെയ്യുന്നു . സിംഹികയുടെ പുത്രനും അസുരാധമനുമായ രാഹു ദേവതാസ്ഥാനമലങ്കരിക്കുവാൻ അർഹനല്ലെങ്കിലും ഭഗവാൻ ഹരിയുടെ കാരുണ്യത്താൽ അവൻ ദേവത്വം പ്രാപിച്ചവനാകുന്നു . അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പിന്നീട് സംസാരിക്കുന്നതാണു . കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ തേജോമണ്ഡലം പതിനായിരം യോജന വിസ്തീർണ്ണമുള്ളതാകുന്നു . അതുപോലെ , ച ന്ദ്രമണ്ഡലം പന്ത്രണ്ടായി രം യോജനയും , രാഹു മണ്ഡലം പതിമൂവായിരം യോജന യും വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നുവെന്നറിയുക. പണ്ട് , അമൃതം വിളമ്പുന്ന സമയം സൂര്യചന്ദ്രന്മാർക്കിടയിൽ കയറി ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ച രാഹുവിന്റെ അസുരത്വം വെളിപ്പെട്ടതിനാൽ അന്നുമുതൽ സൂര്യചന്ദ്രന്മാരുടെ ശത്രുവായ രാഹു അമാവാസി , പൌർണ്ണമി എന്നീ പക്ഷസന്ധികളിൽ അവരുടെ പ്രഭയെ മറയ്ക്കുന്നു . തുടർന്ന്, സൂര്യചന്ദ്രന്മാരുടെ സഹായത്തിനായി ഭഗവാൻ തന്റെ സുദർശനചക്രത്തെ അ യയ്ക്കുകയും, അ

5.23 ശിശുമാരചക്രവർണ്ണനം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  23 ( ശിശുമാരചക്രവർണ്ണനം ) ശ്രീശുകബ്രഹ്മർഷി ചൊന്നു : “ ഹേ രാജൻ !, സപ്തർഷികളുടെ ലോകങ്ങളിൽനിന്നും പതിമൂന്ന് ലക്ഷം യോജന മുകളിലാണു ഭഗവാൻ വിഷ്ണുവിന്റെ ആസ്ഥാനമുള്ളതു . ഉത്താനപാദമഹാരാജാവിന്റെ പുത്രനായ ധ്രുവൻ അവിടെ അഗ്നി , ഇന്ദ്രൻ , പ്രജാപതി , കശ്യപൻ , ധർമ്മദേവൻ എന്നിവരാൽ സുസേവ്യനായി ഭഗവാൻ ഹരിയെ സേവിച്ചുകൊണ്ട് കലപാന്തത്തോളം വസിക്കുന്നു . അവർ ഭഗവാനെ സർവ്വദാ വലം വച്ചുകൊണ്ടിരിക്കുന്നു . ധ്രുവമഹാരാജാവിന്റെ മഹിമയെക്കുറിച്ചു ഞാൻ അങ്ങയോട് മുമ്പ് പറഞ്ഞിട്ടുള്ളതാണല്ലോ !. ഭഗവദിച്ഛയാൽ നിയോഗിതമായി ധ്രുവഗ്രഹം സകല ജ്യോതിർഗ്ഗോളങ്ങളുടേയും കേന്ദ്രസ്ഥാനമായിക്കൊണ്ട് , സർവ്വദാ പ്രകാശിക്കുന്നു . കണ്ണിമവെട്ടാതെയും അവ്യക്തവേഗത്തോടുകൂടിയതുമായ കാലം കാരണമായി , ഈ സകല ജ്യോതിർഗ്ഗോളങ്ങളും ധ്രുവഗ്രഹത്തെ ഇടതടവില്ലാതെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു . മെതികുറ്റിയിൽ ബന്ധിക്കപ്പെട്ട മെതിക്കാളകൾ അവയുടെ നിശ്ചിതസ്ഥാനത്തിൽ നിന്നും വ്യതിചലിക്കാതെ ചുറ്റിത്തിരിയുന്നു . അവയിൽ ഒരെണ്ണം മെതിക്കുറ്റിക്കടുത്തായും , മറ്റൊന്നു ഒത്തനടുവിലും , പിന്നൊന്ന് ഏറ്റവും വെളിയിലുമായി ബന്ധക്കപ്പ

5.22 ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  22 ( ചന്ദ്രാദി  ഗ്രഹങ്ങളുടെ ഭ്രമണഗതികൾ ) പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകനോടു ചോദിച്ചു : “ ഹേ പ്രഭോ !, സൂര്യഭഗവാൻ ധ്രുവലോകത്തിനും സുമേരുവിനും ചുറ്റുമായി പ്രദക്ഷിണ ഭാവത്തിൽ സഞ്ചരിക്കുന്നുവെന്നും, അതുപോലെ അവൻ മറ്റു നക്ഷത്രസമൂഹങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അപ്രദക്ഷിണ ഭാവത്തിൽ ചലിക്കുന്നുവെ ന്നും അങ്ങു പറയുകയുണ്ടായി . ഹേ ഗുരോ !, ഈ സത്യത്തെ എങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കേണ്ടതു?. ” ശ്രീശുകബ്രഹ്മമഹർഷി മറുപടിയായി പറഞ്ഞു : “ ഹേ രാജൻ ! ഒരു കുലാലചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിലകപ്പെട്ടുപോകുന്ന ഉറുമ്പു മുതലായ ചെറുപ്രാണികളും അതിനോടൊപ്പം ചലിക്കുന്നു . എന്നാൽ അവ ആ ചക്രത്തിലെ പലയിടങ്ങളിലായിക്കാണപ്പെടുന്നു . കാരണം , അവയുടെ ചലനം ചക്രത്തിന്റെ ചലനത്തിനു വ്യത്യസ്ഥ മായിട്ടാണ് സംഭവിക്കുന്നതു . അതുപോലെ കാലചക്രത്തിലകപ്പെട്ടുപോയിരിക്കുന്ന സൂര്യാദിഗ്രഹങ്ങളും അതിനോടൊപ്പം ചലിക്കുന്നു . എന്നാൽ, സൂര്യനും മറ്റു ഗ്രഹങ്ങളും വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ സ്ഥാനങ്ങളിൽ കാണപ്പെടുന്നു . അതുകൊണ്ട് സൂര്യാദി ഗ്രഹങ്ങളു ടെ ചലനം കാലചക്രത്തിനു വ്യത്യസ്ഥമാണെന്നുള്ളതിൽ ആശ്

5.21 സൂര്യചലനം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  21 ( സൂര്യചലനം ) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് രാജൻ !, ഇപ്പോൾ ഞാനങ്ങയോട് പ്രതിപാദിച്ചത് പണ്ഡിതമതമനുസരിച്ചുള്ള ഈ ലോകത്തിന്റെ അളവുകളും ലക്ഷണങ്ങളും അതിന്റെ പ്രത്യേകതകളുമാണു . രണ്ടായി വിഭജിച്ച ഒരു ധാന്യമണിയുടെ ഒരു ഭാഗത്തെ പരിശോധിച്ചുകൊ ണ്ട് മറുഭാഗത്തെക്കുറിച്ച് അനുമാനിക്കാമെന്നതുപോലെ , പണ്ഡിതന്മാർ ദിവമണ്ഡലത്തെ മനസ്സിലാക്കിക്കൊണ്ട് അതിന്റെ മറുപകുതിയേയും ഉള്ളവണ്ണം അളന്നുതിരിച്ചിരിക്കുന്നു . ഭൂമിയിൽനിന്നും മുകളിലേക്കുള്ള ഭാഗത്തെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കുന്നു . അവിടെയാണ് പരംതേജോമയനായ സൂര്യഭഗവാൻ ഇരുന്നരുളുന്ന തു . തന്റെ താപം കൊണ്ടും പ്രകാശം കൊണ്ടും അവൻ ഈ പ്രപഞ്ചത്തെ ഓജസ്സുറ്റതാക്കിമാറ്റുന്നു . ഭഗവദാദേശത്താൽ സൂര്യൻ പതുക്കെയും വേഗത്തിലും മിതമായും യഥോചിതം ചലിച്ചുകൊണ്ടിരിക്കുന്നു . സൂര്യൻ തന്റെ ചലനത്തിനിടയിൽ മകരാദി രാശികളെ കണ്ടുമുട്ടുന്നു . അവന്റെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിൽ ദിനരാത്രങ്ങളുടെ ദൈർഘ്യം കൂടുകയോ കുറയുകയോ അഥവാ തുല്യമായിരിക്കുകയോ ചെയ്യുന്നു . സൂര്യൻ മേടം , തുലാം രാശിയിലൂടെ കടന്നുപോകുമ്പോൾ ദിനരാത്രങ്ങൾ തുല്യദൈ

5.20 വിശ്വഘടനാവർണ്ണനം

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അദ്ധ്യായം  20 ( വിശ്വഘടനാവർണ്ണനം ) ബാൻ‌കേ ബിഹാരി ലാൽ ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ രാജൻ !, ഇനി ഞാൻ പറയാൻ പോകുന്നത് പ്ലക്ഷം ആദിയായുള്ള ദ്വീപുകളുടെ പ്രമാണങ്ങളും ലക്ഷണങ്ങളും അതുപോലെ അവയുടെ രൂപങ്ങളുമാണു . സുമേരുപർവ്വതം ജംബുദ്വീപിനാൽ ചുറ്റപ്പെട്ടിരിക്കുന്നതുപോലെ , ജംബുദ്വീപും ഒരു ക്ഷാരസമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു . ജംബുദ്വീപിന്റേയും ഈ സമുദ്രത്തിന്റേയും വിസ്തൃതി ഒരു ലക്ഷം യോജനവീതമാണു . ഒരു കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിനെപ്പോലെ ഈ ലവണസമുദ്രം പ്ലക്ഷം എന്ന ഒരു ദ്വീപിനാൽ സമാ വൃതമായിരിക്കുന്നു . ഈ ദ്വീപിന് മേൽ പറഞ്ഞ സമുദ്രത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ടെന്നറിയുക . ജംബുദ്വീപിലെ ജംബുമരത്തെപ്പോലെ ഇവിടെയും സ്വർണ്ണനിറമുള്ള ഒരു മരം ഉയർന്നുനിൽക്കുന്നു . ഈ വൃക്ഷത്തിന്റെ മൂലത്തിൽ ഏഴ് നാളങ്ങളുള്ള ഒരഗ്നിജ്വാല എരിഞ്ഞുകൊണ്ടിരിക്കുന്നു . പ്ലക്ഷം എന്ന ഈ മഹാ വൃക്ഷത്തിന്റെ സാന്നിധ്യത്താൽ ഈ ദ്വീപിനെ പ്ലക്ഷദ്വീപെന്ന് വിശേഷിപ്പിക്കുന്നു . പ്രിയവ്രതമഹാരാജാവിന്റെ പുത്രനായ ഇധ്മജിഹ്വനാണ് ഈ ദ്വീപിനെ ഭരിക്കുന്നതു . പ്രിയവ്രതൻ സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ഈ