ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

4.6 ദക്ഷയാഗപരിപൂർത്യർത്ഥം വിധാതാവിന്റെ ഇടപെടൽ

ഓം ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം   അ ദ്ധ്യായം  6 (ദക്ഷയാഗപരിപൂർ‌ത്യർത്ഥം‌ വിധാതാവിന്റെ ഇടപെടൽ‌)    മൈത്രേയൻ പറഞ്ഞു:  “ വിദുരരേ!, ശൈവാനുചാരികൾ‌ യാഗം മുടക്കി ദക്ഷനെ വധിച്ച് കൈലാസത്തിലേക്ക് മടങ്ങിയതിനുശേഷം, യാഗകർ‌ത്താക്കളായ ബ്രാഹ്മണന്മാർ‌ ബ്രഹ്മദേവനെ കണ്ട് സങ്കടമുണർത്തിക്കുവാനായി ബ്രഹ്മലോകത്തേക്കും‌ യാത്രയായി. യാഗശാലയിൽ‌ നടക്കാനിരുന്ന സംഭവങ്ങളെ മുൻ‌കൂട്ടികണ്ട വിരിഞ്ചനും വിഷ്ണുവും യാഗത്തിൽ‌ പങ്കെടുത്തിരുന്നില്ല. കാര്യങ്ങൾ‌ കേട്ടറിഞ്ഞ ബ്രഹ്മദേവൻ അവരോട് പറഞ്ഞു: ‘ ഹേ! ദേവന്മാരേ!, നിങ്ങൾ‌ക്ക് അബദ്ധം‌ സം‌ഭവിച്ചിരിക്കുന്നു. വന്ദിക്കേണ്ടവരെ വന്ദിക്കാതെയും‌, ആദരിക്കേണ്ടവരെ ആദരിക്കാതെയും‌, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാതെയും‌ യാഗം‌ നടത്തിയാൽ‌ നിങ്ങൾ‌ക്ക് ക്ഷേമമുണ്ടാകുന്നത് അസം‌ഭവ്യമാണ്. ശിവനില്ലാതെ യാഗം‌ നടത്താമെന്ന് ധരിച്ച നിങ്ങളൊക്കെ അദ്ദേഹത്തോട് പാപം‌ ചെയ്തിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും‌ എല്ലാം‌ മറന്ന് ആ തൃപ്പാദങ്ങളിൽ‌ ശരണം‌ പ്രാപിച്ചാൽ‌, അവിടുന്ന് നിങ്ങളെ കൈവിടില്ല. വീണ്ടും‌ ഞാൻ‌ നിങ്ങളെ ഓർ‌മ്മിപ്പിക്കുകയാണ്, സകലലോകങ്ങളേയും‌ തത്പാലകന്മാരേയും നിമിഷത്തിൽ‌ ഇല്ലാതാക്കുവാൻ‌ കഴിവുള്ളവനാണ്

4.5 ദക്ഷയാഗഭംഗം

ഓം ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം   അ ദ്ധ്യായം  5 (ദക്ഷയാഗഭംഗം) ദക്ഷയാഗഭംഗം മൈത്രേയൻ പറഞ്ഞു:  “ മഹാഭാഗ്യവാനായ വിദുരരേ!, പ്രജാപതി ദക്ഷൻ കാരണം സതീദേവി യോഗാഗ്നിയിൽ തന്റെ ശരീരം ചുട്ടെരിച്ചതും, അതിൽ പ്രകോപിതരായ ഭൂതഗണങ്ങൾ ദക്ഷനെ വധിക്കാനൊരുങ്ങിയനേരം ഋഭുക്കളുടെ ആക്രമണത്തെ ഭയന്നു അവർ നാനാദിക്കുകളിലേക്ക് പാഞ്ഞോടിയതുമായ വൃത്താന്തങ്ങൾ നാരദർ മഹാദേവനെ അറിയിച്ചു. വാർത്തയറിഞ്ഞതും ഭഗവാൻ അത്യന്തം കോപിഷ്ടനായി. ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചുകൊണ്ട് ഭഗവാൻ കോധാകുലനായി തന്റെ ജടക്കെട്ടിൽ‌നിന്നും മുടിയിഴകൾ പറിച്ചെടുത്ത് നിലത്തേക്കെറിഞ്ഞു. അവ വൈദ്യുതിയുടെ മിന്നിപ്പിണരുകൾ‌പോലെ ഭൂമിയിൽ പടർന്നൊഴുകി. മൂന്നു സൂര്യന്മാർ ഒന്നിച്ചുദിച്ച പ്രകാശത്തോടുകൂടി ആകാശം മുട്ടെ വളർന്ന ഭയാനകമായ ഒരു കറുത്ത സത്വം ആ അഗ്നിയിൽനിന്നും അവിടെ സംജാതമായി. ഭയജനകമായ ദംഷ്ട്രകളാലും, കത്തിജ്വലിക്കുന്ന തീനാളം പോലെയുള്ള കേശങ്ങളാലും, വിവിധ ആയുധങ്ങളേന്തിയ ആയിരം കൈകളോടെയും, കഴുത്തിൽ മുണ്ഢമാല്യങ്ങൾ ധരിച്ചും അവൻ അവിടെ ഭഗവാന്റെ മുന്നിൽ ജ്വലിച്ചുനിന്നു. തൊഴുകൈകളോടെ ആ ഭൂതം താനെന്തു ചെയ്യണമെന്ന് മഹാദേവനോടാരഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞു: ‘ നമ്മ

4.4 സതീദേവിയുടെ ദേഹത്യാഗം

ഓം ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം   അ ദ്ധ്യായം  4 (സതീദേവിയുടെ ദേഹത്യാ‍ഗം) മൈത്രേയൻ പറഞ്ഞു:  “ വിദുരരേ!, സതീദേവിയോടു സംസാരിച്ചതിനുശേഷം ഭഗവാൻ മഹാദേവൻ മൌനിയായി ഇരുന്നു. ദേവിയാകട്ടെ എന്തുചെയ്യേണമെന്നറിയാതെ സന്ദേഹപ്പെട്ടുകൊണ്ട് അവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഭർത്താവിന്റെ സമ്മതമില്ലാതെ പിതാവിന്റെ ഗൃഹത്തിലേക്ക് പോകുവാനും പോകാതിരിക്കുവാനും കഴിയുന്നില്ല. പിതൃഗൃഹത്തിലെത്തി തന്റെ ബന്ധുമിത്രാദികളെ കാണുവാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതിൽ സതീദേവിക്ക് അതിയായ ദുഃഖം തോന്നി. ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിവിഹ്വലമായ ഭാവത്തോടുകൂടി, തീവ്രതരമായ കോപത്തോടുകൂടി സതി തന്റെ പതിയെ ദഹിച്ചുപോകും‌വണ്ണം ഒന്ന് നോക്കി. അതിനുശേഷം, സ്നേഹാതിരേകത്താൽ പാതിമെയ് പകുത്തുനൽകിയ തന്റെ ഭർത്താവിനെ വിട്ട്, ദുഃഖത്താൽ തപിക്കുന്ന ഹൃദയത്തോടെ, ദേഷ്യത്താൽ ജലിക്കുന്ന കണ്ണുകളോടെ ദേവി പിതാവിന്റെ ഗൃഹത്തിലേക്ക് യാത്രയായി. വിദുരരേ!, ദുർബലയായ ഒരു സ്ത്രീയുടെ ഭാവമായിരുന്നു ദേവിയുടെ അനുചിതമായ ഈ പ്രവൃത്തിക്ക് പ്രേരണയായതു. ഏകയായി വളരെ പെട്ടെന്നുതന്നെ സതി അവിടം വിട്ടിറങ്ങുന്നതുകണ്ട് മണിമാൻ, മദൻ മുന്നിട്ടുള്ള ആയിരക്കണക്കിനു ശി