ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

5.09 ഭരതചരിതം-3

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  9 ( ഭരതചരി തം-3) ശുകദേവൻ പറഞ്ഞു: “ ഹേ രാജൻ !, മാനിന്റെ ശരീരമുപേക്ഷിച്ചതിനുശേഷം ഭരതമഹാരാജൻ അതി ശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുലത്തിൽ ജന്മമെടുത്തു . ആ കുടുംബത്തിൽ അംഗിരസ്സിന്റെ കുലത്തിൽ ‌ പ്പെട്ട മഹാപണ്ഡിതനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു . വേദാധ്യായനംകൊണ്ടും പ്രാണായാമാദി വിവിധ യോഗ മാർഗ്ഗങ്ങളെക്കൊണ്ടും മാനസേന്ദ്രിയങ്ങളെ അടക്കിയവ നും, അതുപോലെ, ദാനം , തിതിക്ഷ , മുതലായ സകല സത്ഗുണങ്ങ ളെക്കൊണ്ട് നിറഞ്ഞവനും, ജീവന്മുക്ത നുമായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം . ആദ്യഭാര്യയിൽ അദ്ദേഹത്തിന് മഹത്തുക്കളായ ഒമ്പത് പുത്രന്മാർ ജനിച്ചു . രണ്ടാം ഭാര്യയിൽ അദ്ദേഹത്തിന് ഒരാണും ഒരു പെണ്ണുമടങ്ങുന്ന ഇരട്ടക്കുട്ടികൾ പിറന്നു . അതിൽ ആ ൺകുട്ടിയായി പിറന്നവൻ കഴിഞ്ഞ ജന്മത്തിൽ മാനിന്റെ ശരീരമുപേക്ഷിച്ച പരമഭക്തനും ജീവന്മുക്തനുമായ ഭരതമഹാരജാവായിരുന്നു . ഈ ജന്മത്തിൽ ജനങ്ങൾ അദ്ദേഹത്തെ ജഡഭരതൻ എന്നു വിളിച്ചു. ഭഗവദനുഗ്രഹം കൊണ്ട് ഈ ജന്മത്തിലും അദ്ദേഹത്തിന് തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ചുള്ള അറിവുണ്ടായി . താൻ പിറന്നിരിക്കുന്നത് ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നുവെങ്കിലും ബന്ധുക്കൾ സ

5.08 ഭരതചരിതം-2

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  8  ( ഭരതചരിതം - 2) ശുകദേവൻ പറഞ്ഞു : “ ഹേ രാജൻ !, ഒരുദിവസം , പ്രഭാതത്തിൽ നിത്യകർമ്മങ്ങൾ കഴിച്ച് , പുലഹാശ്രമത്തിനടുത്തുള്ള ഒരു മഹാനദിയുടെ തീരത്ത് ഭരതമഹാരാജാവ് വിശ്രമിക്കുവാനിരുന്നു . കുറച്ചുനേര ത്തെ വിശ്രമ ത്തിനുശേഷം അദ്ദേഹം ഓംകാരോച്ഛാരണത്തോടുകൂടി ഭഗവദ്ധ്യാനമാരംഭിച്ചു . അദ്ദേഹം ഭഗവാനെ ഹൃദയത്തിൽ കണ്ട് ധ്യാനിച്ചിരിക്കുന്ന ആ സമയം , അതിയായ ദാഹത്തോ ടുകൂടി ജലപാനം ചെയ്യുവാനായി ഗർഭിണിയായ ഒരു പേടമാൻ ആ നദിയുടെ തീരത്തേക്ക് വന്നടുത്തു . അവൾ ആർത്തിയോടെ വെള്ളം കുടി ച്ചുകൊണ്ടിരിക്കെ, ഒരു സിംഹം പിന്നിലൂടെ പാഞ്ഞടുത്ത് അതിഘോരമായി ഗർജ്ജിച്ചു . സകലഭൂതങ്ങളേയും ഭയപ്പെടുത്തുന്ന ആ ഗർജ്ജനം കേട്ട് പാവം പേടമാൻ ഞെട്ടിത്തരിച്ചു . മരണത്തെ മുന്നിൽ കണ്ടുകൊണ്ട് പൂർണ്ണഗർഭിണിയായ അവൾ പേടിച്ചരണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള ആഗ്രഹത്തോടുകൂടി കാട്ടിനുള്ളിലേക്ക് കുതിച്ചുപാഞ്ഞു . ശരീരമിളകിയുള്ള ആ ഓട്ടത്തിനിടയിൽ അവളുടെ ജഠരത്തിൽനിന്നും ആ ചോരക്കുഞ്ഞുമാൻ കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു . കുഞ്ഞിനെ ജീവനോടെ പ്രസവിക്കുവാൻ കഴിഞ്ഞുവെങ്കിലും ശരീരത്തിനേറ്റ ആഘാതത്തിൽ

5.07 ഭരതചരിതം-1

ഓം ശ്രീമദ്ഭാഗവതം   പഞ്ചമസ്കന്ധം    അ ദ്ധ്യായം  7            .. ( ഭരതചരിതം - 1 ) ശുകദേവൻ പറഞ്ഞു : “ പരീക്ഷിത്തേ !, ഇനി ഞാൻ പറയാൻപോകുന്നതു ഋഷഭദേവന്റെ ആദ്യത്തെ പുത്രനായ ഭരതമഹാരാജവിന്റെ കഥയാണു . ഭരതമഹാരാജൻ ഭഗവാൻ വാസുദേവനിൽ അകമഴിഞ്ഞ ഭക്തിയുള്ളവനായിരുന്നു . അദ്ദേഹം തന്റെ പിതാവിനെപ്പോലെതന്നെ ഈ ഭൂമിയെ അസാധ്യമായി പരിപാലിച്ച അതിശ്രേഷ്ഠനായ ഒരു ഭരണാധികാരിയായിരുന്നു . വിശ്വരൂപന്റെ മകളായ പഞ്ചജനിയെ ഭരതൻ വിവാഹം കഴി ച്ചു. മൂലപ്രകൃതിയുടെ തത്വ ങ്ങളിലൊന്നാ യ അഹങ്കാരത്താൽ വിഷയങ്ങൾ പൊന്തിവരുന്നതുപോലെ , പഞ്ചജനിയിൽ ഭരതമഹാരാജാവിന് അഞ്ചു പുത്രന്മാർ ജനിച്ചു . അവർ സുമതി , രാഷ്ട്രഭൃതൻ , സുദർശനൻ , ആവരണൻ , ധൂമ്രകേതു എന്നിങ്ങനെ അറിയപ്പെട്ടു . അജനാഭവർഷമെ ന്നു വിളിക്ക പ്പെട്ടിരുന്ന ഈ ഭൂഖണ്ഡം ഭരതമഹാരാജാവിന്റെ വാഴ്ചയെത്തുടർന്ന് ഭാരതവർഷമെന്നറിയപ്പെട്ടു . ഉത്തമനായ അദ്ദേഹം തന്റെ സ്വധർമ്മത്തെ അങ്ങേയറ്റം ശ്രേഷ്ഠമായിത്തന്നെ ആചരിച്ചു . പ്രജകളെ അദ്ദേഹം സ്വജനങ്ങളെപ്പോലെ കണ്ടുകൊണ്ട് ഈ ഭൂമിയെ അതിപ്രഗത്ഭമായി ഏറെക്കാലം പരിപാലി ച്ചു. ശ്രദ്ധയോടും ഭക്തിയോടുംകൂടി ഭരതമഹാരാജൻ അനേകം യജ്ഞങ്ങൾ യജിച്ചു . അഗ്നിഹോത