2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

3.25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം)

ഓം

ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 25 (ഭക്തിയുടെ മാഹാത്മ്യം)


​ശൗനകൻ സൂതമുനിയോട് പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഭഗവാൻ ഹരി, സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വത്തെ മനുഷ്യസമൂഹത്തിന് പ്രദാനം ചെയ്യുവാനായി, കപിലനാമധേയത്തിൽ ദേവഹൂതി-കർദ്ദമദമ്പതിമാർക്ക് പുത്രനായി സ്വയം ആത്മമായയാൽ അവതാരം ചെയ്തു. അഖിലഗുരുക്കൾക്കും ഗുരുവായ, സകലവേദങളുടേയും പരമാർത്ഥമായ, സർവ്വതിനും മേൽ ആരാധ്യനായ അവനെ അവനല്ലാതെ ആർക്കറിയാൻ?... ഞങളെ സംബന്ധിച്ചിടത്തോളം ആ ഉത്തമശ്‌ളോകന്റെ
ഗുണാനുവർണ്ണനത്തെക്കാൾ പരമമായി യാതൊന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് സ്വച്ഛന്ദാത്മനായ ആ പരമപുരുഷൻ ഇവിടെ ആടിയിട്ടുള്ള അവന്റെ സകല അദ്ധ്യാത്മലീലകളും ഒന്നൊഴിയാതെ ഞങളോടനുവർണ്ണനം ചെയ്യുവാൻ അങേയ്ക്ക് കൃപയുണ്ടാകണം."

സൂതമുനി പറഞു: "ഋഷികളേ!, വാസുദേവഭക്തോത്തമനായ വിദുരരോട് മൈത്രേയമഹാമുനി വീണ്ടും ഭഗവത് ചരിതങൾ പറഞുതുടങി."

മൈത്രേയൻ പറഞു: "വിദുരരേ!, കർദ്ദമൻ വനത്തിലേക്ക് പൊയ്ക്കഴിഞതിനുശേഷം, കപിലഭഗവാൻ തന്റെ അമ്മയോടൊപ്പം കുറെക്കാലം ബിന്ദുസരോവരതീരത്തുള്ള പിതാവിന്റെ ആശ്രമത്തിൽ താമസിച്ചു. ഒരുദിവസം കപിലഭഗവാൻ ദേവഹൂതിയോടൊപ്പം ആശ്രമത്തിലിക്കുകയായിരുന്ന സമയം, മകനെ അടുത്തുകണ്ട ദേവഹൂതി, വിധാതാവ് പണ്ട് തനിക്കരുളിച്ചെയ്ത വാക്കുകളെ അനുസ്മരിച്ചുകൊണ്ട് തന്റെ പുത്രനോട് ചോദിച്ചു. "ഭഗവാനേ!, ഇക്കണ്ടകാലമെല്ലാം ഭൗതികവിഷങളെ അനുവേലം ചിന്തിച്ചുചിന്തിച്ച്  ഞാൻ അജ്ഞാനത്തിന്റെ അഗാധഗർത്തത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. മകനേ!, നീമാത്രമാണ് ഘോരമായ ഈ അന്തകാരത്തിൽനിന്നും ഈയമ്മയെ കരകയറ്റുവാൻ പ്രാപ്തനായുള്ളത്. കാരണം, നിന്റെ കാരുണ്യമൊന്നുകൊണ്ടുമാത്രം ജന്മജന്മാന്തരങളിലൂടെ ഞാൻ ആർജ്ജിച്ചെടുത്ത എന്റെ അദ്ധ്യാത്മനേത്രമാണ് നീ. ഹേ ഭഗവൻ!, പ്രപഞ്ചത്തിലെ സകലഭൂതങളുടേയും ഉറവിടമായ നീ സൂര്യകിരണങൾ വന്ന് ഇരുട്ടിനെയകറ്റുന്നതുപോലെ, നാനാലോകങളിലുമുള്ള അജ്ഞാനാന്തകാരത്തെ അകറ്റുവാണ് അദ്ധ്യാത്മതേജസ്സുറ്റ് ഇവിടെ അവതീർണ്ണനായിരിക്കുന്നത്. ഹേ ഭഗവൻ!, എന്റെ സ്വരൂപത്തെ മറച്ചിരിക്കുന്ന നിന്റെയീമായയെ നീക്കിയാലും. ശരീരാത്മബോധത്തിൽനിന്ന് ഇനിയുമുണർന്നിട്ടില്ലാത്ത എന്നെ നിന്റെ മഹാമായ വല്ലാതെ മോഹിപ്പിക്കുകയാണ്. ഞാൻ ആ പദമലരിൽ അനന്യശരണം പ്രാപിച്ചിരിക്കുന്നു. ഈ മഹാമോഹത്തിൽനിന്ന് എന്റെ ഉണർത്തുവാനായി നീയൊഴിഞൊരു ശക്തിയെ ഞാൻ കാണുന്നില്ല പ്രഭോ!. സംസാരമാകുന്ന ഈ പാഴ്‌വൃക്ഷത്തെ വെട്ടിവീഴ്ത്തുവാനുതകുന്ന മഹാകുഠാരമാണ് നീ. പ്രകൃതിപുരുഷന്മാരുടെ തത്വത്തെ അറിയുവാൻ ഉത്സാഹിതയായി, പരമപുരുഷനായ നിന്നോട് പ്രാർത്ഥിച്ചുകൊണ്ട് ഈയുള്ളവളിതാ നിന്നെ നമിക്കുന്നു."

മൈത്രേയൻ പറഞു: "ഇങനെ ഉത്തമയായ ഒരു മുമുക്ഷുവിന്റെ ഭാവത്തിൽ, ദുരിതപൂർണ്ണമായ ഘോരസംസാരത്തിൽനിന്നും രക്ഷനേടുവാൻ വെമ്പുന്ന ഹൃദയവുമായി, ആത്മതത്വാർത്ഥം തന്നെ സമീപിച്ച മാതാവിന്റെ ആവശ്യം കപിലഭഗവാൻ സന്തോഷപൂർവ്വം സ്വീകരിച്ചു. നിറഞ പുഞ്ചിരിയോടെ കപിലൻ ദേവഹൂതിക്ക് യോഗികൾ അവലംബിക്കുന്ന ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ആ വഴി കാണിച്ചുകൊടുത്തു."

കപിലഭഗവാൻ പറഞു: "അമ്മേ!, ജീവാത്മ-പരമാത്മബന്ധത്തെക്കുറിക്കുന്നതും, ജീവഭൂതങളുടെ ആത്യന്തികലക്ഷ്യമായ മോക്ഷത്തെ പ്രദാനം ചെയ്യുന്നതും, സുഖ-ദുഃഖാദിദ്വന്ദങളിൽനിന്നും നിസ്സംഗത്വം സാധിക്കുന്നതുമായ യോഗമാർഗ്ഗമാണ് സകലയോഗമാർഗ്ഗങളിൽവച്ചും ശ്രേഷ്ഠമായുള്ളത്. നിരന്തരാഭ്യാസേന നേടുവാൻ കഴിയുന്നതും, മനുഷ്യജന്മം നേടിയവന് അത്യന്തം ഉപയോഗപ്രദവുമായ ഈ യോഗം പണ്ട് ജ്ഞാനപ്രാപ്തിക്കായി നമ്മെ പ്രാപിച്ച ഋഷികൾക്കായി നാം പ്രദാനം ചെയ്തിരുന്നു. ഇന്നിതാ അമ്മയ്ക്കും ഞാൻ ആ ആത്മതത്വത്തെ പറഞുതരുവാൻ പോകുന്നു.

അമ്മേ!, ചിത്തം ത്രിഗുണങളിൽ മുഴുകികിടപ്പോളം കാലം ഈ ജീവൻ ബന്ധനസ്ഥമായിരിക്കും. എന്നാലത് ആ പരമപുരുഷന്റെ പാദാരവിന്ദങളിൽ സമർപ്പിക്കുന്ന നിമിഷംമുതൽ ഈ ജീവനാകട്ടെ വിഷയങളിൽനിന്ന് മുക്തമായി, പകരം അമൃതാനന്ദത്തെ ആസ്വദിച്ചുതുടങുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ദേഹാത്മബോധത്തിൽനിന്നുത്ഭവിക്കുന്ന മാലിന്യം നീങുമ്പോൾ, ഹൃദയം ശുദ്ധമായി, കേവലം വിഷയജമായ സുഖദുഃഖാദി ദ്വന്ദവികാരങളെ തരണം ചെയ്യുകയും ചെയ്യുന്നു. അങനെ സ്വയംജ്യോതിസ്വരൂപമായ ജീവൻ, അതിസൂക്ഷ്മമെങ്കിലും, താൻ പ്രകൃതിക്ക് പരനാണെന്നും, അഖണ്ഡിതവും സ്വയംപ്രകാശിതവുമായ നിത്യസത്യമാണെന്നും തിരിച്ചറിയുന്നു. ഇങനെ മുക്തിമാർഗ്ഗത്തിലൂടെ പുരോഗമിക്കുന്ന ഒരു ജീവന് ഭക്തിജ്ഞാനവൈരാഗ്യാദികളിലൂടെ ത്രിഗുണങളിൽ ഉദാസീനഭാവമുണ്ടാകുകയും, അതുവഴി പ്രകൃതിയുടെ പ്രഭാവം ആ ജീവനെ പതുക്കെപതുക്കെ വിട്ടൊഴിയുകയും ചെയ്യുന്നു. അധോക്ഷജനായ ഭഗവാനിൽ അചഞ്ചലമായ ഭക്തിയുണ്ടാകാതിടത്തോളം കാലം, യാതൊരു യോഗിക്കും ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുവാൻ വഴിയില്ല. കാരണം, ഭക്തിക്ക് തുല്യമായ മുക്തിമാർഗ്ഗം മറ്റൊന്നില്ലതന്നെ. വിഷങളോടുള്ള സംഗം തന്നെയാണ് ജീവാത്മാവിനെ ദുസ്തരമായ സംസാരത്തോട് കൂട്ടിയിണക്കുന്ന ഒരേയൊരുപാശം. ആ സംഗം ആത്മനിഷ്ഠരായ സാധുക്കളോടാകുന്നപക്ഷം ഈ ജീവന് ആ പരംപൊരുളിലേക്കുള്ള മോക്ഷദ്വാരം തുറന്നുകിട്ടുന്നു. തിതിക്ഷ, സർവ്വഭൂതങളോടും തോന്നുന്ന കരുണ, സൗഹൃദം, അജാതശത്രുത്വം, ശാന്തഭാവം, ഗ്രന്ഥാധ്യയനം തുടങിയ ശീലങളും ഗുണങളുമാണ് സാധുക്കൾക്ക് ഭൂഷണമായുള്ളത്. അങനെയുള്ളവൻ എനിക്കുവേണ്ടി സ്വജനങളേയും, ബന്ധുമിത്രാദികളെപ്പോലും ത്യജിച്ച്, എന്നിൽ ദൃഢമായ ഭക്തിയുള്ളവരായിത്തീരുന്നു. സാധുക്കളായ അവർ സദാസമയവും, എന്റെ മഹിമകളെമാത്രം ചിന്തിച്ച്, എന്നെക്കുറിച്ചുള്ള തപജപധ്യാനാദികളിൽ മുഴുകി ജീവിക്കുന്നു. അതുകൊണ്ട് അവർക്ക് വിഷയങളിൽനിന്നുമുണ്ടാകുന്ന മഹാദുരിതങളെ സഹിക്കേണ്ടിവരുന്നില്ല.

അമ്മേ ഇതാണ് നിസ്സംഗരായ ഭക്തോത്തമന്മാരുടെ ഗുണഗണങൾ. അങനെയുള്ള സാധുക്കളോട് അമ്മയ്ക്കും സംഗമുണ്ടാകണം. അത് വിഷയങളോടുള്ള അമ്മയുടെ ആസക്തിക്ക് അറുതിയുണ്ടാക്കിത്തരുന്നു. അവർ സദാകാലവും ഹരിയുടെ മഹിമകൾ വാഴ്ത്തുന്നവരാകുന്നതുകൊണ്ട്, അവരോട് സംഗം ചേരുന്നതുവഴി കാതിനും ഹൃദയത്തിനും ഒരുപോലെ സംതൃപതിയേകുന്ന ആ ദിവ്യാമൃതം വേണ്ടുവോളം നുകരുവാനുള്ള മഹാഭാഗ്യവും കൈവരുന്നു. അങനെ സത്സംഗത്തിലെത്തി, ഹൃദയത്തിൽ അദ്ധ്യാത്മതത്വത്തിന്റെ വിത്തുപാകിക്കഴിഞാൽ ക്രമേണ അത് അവിടെ വളർന്ന് അദ്ധ്യാത്മസാധനക്ക് പുരോഗതിയുണ്ടാകുകയും, അതുവഴി ജീവന്മാർക്ക് വിഷയങളിൽ നിന്നകന്ന് ബ്രഹ്മത്തിൽ ദൃഢമായ രതിയുണ്ടായാൽ അവിടെനിന്നും ഭക്തിയുടെ തുടക്കവുമാണ്.

അങനെ ഭക്തിയോടുകൂടി ഒരുവൻ ഭഗവാൻ ഹരിയുടെ ലീലകളെ നിരന്തരം അനുസ്മരണം ചെയ്യുന്നതുകൊണ്ട് അവനിൽ ഇന്ദ്രിയസുഖഭോഗങളോടുള്ള താല്പര്യം കുറയുകയും, ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. ലളിതവും മധുരവുമായ ഭക്തിസാധനയിലൂടെ അവന് തന്റെ മനസ്സിനേയും ഇന്ദ്രിയങളേയും സംയമനം ചെയ്യുവാൻ സാധിക്കുന്നു. ത്രിഗുണങളിൽനിന്നകന്ന്, ഹൃദയത്തിൽ അനന്യമായ ഹരിഭക്തി വർദ്ധിപ്പിച്ച്, വിഷങളിൽ വിരാഗം ജനിപ്പിച്ച്, ചിത്തം എന്നിൽതന്നെ സമർപ്പിച്ചുകഴിഞാൻ ആ ജീവൻ ഈ ജന്മത്തിൽതന്നെ പരമാത്മസ്വരൂപനായ എന്നോട് കൂടിച്ചേരുന്നു."

കപിലഭഗവാന്റെ വാക്കുകൾ കേട്ടയുടൻ ദേവഹൂതി ഇങനെ ചോദിച്ചു: "ഭഗവാനേ!, ഏറ്റവും ഉചിതമായ യാതൊരു ഭക്തിമാർഗ്ഗമാണോ വളരെപ്പെട്ടന്നുതന്നെ പരമനിർവ്വാണപദത്തെ സംഭവ്യമാകുന്നത്, ആ യോഗത്തെ എനിക്ക് പറഞുതന്നാലും. ഹേ നിർവ്വാണാത്മൻ!, അങിപ്പോൾ എനിക്കുപദേശിച്ച ഈ യോഗമാർഗ്ഗം തികച്ചും ഭൗതികവിഷയങളെ അപ്പാടെ പരിത്യജിച്ച് സർവ്വയോഗങളുടേയും ഈശ്വരനായ ഭഗവാൻ ഹരിയുടെ തൃപ്പാദകമലത്തിൽ എന്നെന്നേയ്ക്കുമായി കൂടിച്ചേരുവാനുള്ള ഉപാധിപകളിലൊന്നാണ്. സത്യദാർശനികമായ ആ യോഗമാർഗ്ഗത്തെക്കുറിച്ച് ഇനിയുമറിയുവാൻ ഞാനാഗ്രഹിക്കുകയാണ്. ഞങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അദ്ധ്യാത്മതത്വം ഉൾക്കൊള്ളുകയെന്നത് തികച്ചും ദുഷ്ക്കരമായ  കാര്യമാണെന്നറിയുമ്പോഴും, മകനേ! ഞാൻ നിന്നോടു പ്രാത്ഥിക്കുകയാണ്, നിന്റെ കാരുണ്യമുണ്ടെങ്കിൽ ഒരു സ്ത്രീയായ എനിക്കും ആ മഹാഭാഗ്യം സിദ്ധിക്കുമെന്ന് ഞാൻ അടിയുറച്ചുവിശ്വസിക്കുന്നു."

മൈത്രേയൻ പറഞു: "വിദുരരേ!, മാതാദേവഹൂതിയുടെ വാത്സല്യവും, ജിജ്ഞാസ്സയും നിറഞ നിവേദനം കേട്ടയുടൻ കപിലഭഗവാനിൽ അതിരറ്റ മാതൃസ്നേഹമുണർന്നു. അദ്ദേഹം കാരുണാവഹമായ ഒരു നറുപുഞ്ചിരിയോടുകൂടി, ഭക്തിയും, യോഗവും പരസ്പരപൂരകങളായ സാംഖ്യയോഗതത്വത്തെ, തന്റെ മാതാവിനായി ഉപദേശിക്കുവാൻ തുടങി."

കപിലഭഗവാൻ പറഞു: "അമ്മേ!, ഇന്ദ്രിയളോരോന്നും ഓരോ ദേവതകളെ പ്രതിനിധാനംചെയ്യുന്നു. ഈ ഇന്ദ്രിയങളുടെ സ്വാഭാവികമായ പ്രവണതയെന്നത്, വേദങളാൽ അനുശാസിതങളായ കർമ്മങളിൽ നിത്യനിരന്തരമായി നിരതമാകുകയെൻനുള്ളതാണ്. അതുപോലെ ഇന്ദ്രിയങളുടെ കേന്ദ്രബിന്ദുവാകുന്ന മനസ്സും ഒരീശ്വരന്റെ പ്രാധിനിത്യം സ്വീകരിച്ചുച്ചുകൊണ്ട് വർത്തിക്കുന്നു. ആ സർവ്വേശ്വരൻ സകലതിനും ഈശ്വരനായ ഭഗവാൻ ഹരിതന്നെയാണ്. മനസ്സെന്ന ഈവസ്തു സ്വയമേവ സേവനതല്പരമാണ്. ആ സേവനം ഭഗവാൻ ഹരിയുടെ തൃപ്പാദഭക്തിയിലാകുമ്പോൾ അത് ആത്മസാക്ഷാത്ക്കാരത്തിനും മേലെയുള്ള ഒരു അദ്ധ്യാത്മികാനുഭൂതിയായി പരിണമിക്കുന്നു. അമ്മേ!, ജഠരാഗ്നി, ജീവഭൂതങൾ കഴിക്കുന്ന അന്നത്തെമുഴുവൻ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതുപോലെ, ഭഗവത്ഭക്തിയാകട്ടെ, ഒന്നും ചെയ്യാതെതന്നെ അവരുടെ ഓരോ കോശവും ആ പരമാത്മാവിൽ അലിയിച്ചുചേർക്കുന്നു. നമ്മുടെ പാദഭക്തിയിൽ രമിച്ചുകഴിയുന്ന ഏതൊരു ഭക്തനും ആ പരമാനന്ദത്തെവിട്ട് നമ്മെ പ്രാപിക്കുവാൻപോലും ആഗ്രഹിക്കാറില്ല. അവർ സദാകാലവും നമ്മുടെ മഹിമകളെ കീത്തിച്ചുകൊണ്ട് ആ ഭക്തിരസവുംനുകർന്നു അതിൽനിന്നുതിരുന്ന ആത്മരതിയിൽ കഴിയുന്നു. അമ്മേ!, പുഞ്ചിരിയൊഴുകുന്ന നമ്മുടെ മുഖപത്മത്തെ കാണുവാനായി നമ്മുടെ ഭക്തന്മാർ എന്നും കൊതിപൂണ്ടുകഴിയുന്നവരാണ്. ആ സമയം അവരുടെ നേത്രങൾക്ക് ഉദയസൂര്യന്റെ ദീപ്തിയും പ്രഭയുമാണുള്ളത്. അവർ എപ്പോഴും സർവ്വാഭീഷ്ടപ്രദായകമായ നമ്മുടെ പലേ അവതാരരൂപങളെ കാണുവാനും, അങനെയുള്ള നമ്മുടെ മഹിമകളെ വാനോളം പുകഴ്ത്തുവാനുമുള്ള ത്വരയിൽ നൃത്തം കുതിച്ചുകൊണ്ടേയിരിക്കുന്നു. പുഞ്ചിരിവഴിയുന്ന, അത്യാകർഷകമായ നമ്മുടെ രൂപം കാണുന്നമാത്രയിൽ, നമ്മുടെ ഒരിറ്റുശബ്ദം കേൾക്കുന്നമാത്രയിൽ, അവർ സർവ്വവും വിസ്മരിച്ചുപോകുന്നു. അവരുടെ മനസ്സ് മറ്റുള്ള സകലവിഷങളിൽനിന്നുമകന്ന് നമ്മുടെ പാദാരവിന്ദത്തിൽ ഉറയ്ക്കുന്നു. ആ സമയം, അവരിച്ഛിക്കാതെതന്നെ നമ്മുടെ പരമകാരുണ്യമായ ആത്മസാക്ഷാത്ക്കാരം അവർക്കനുഭവയോഗ്യമാകുന്നു. ആസമയം, നമ്മിൽ പൂർണ്ണമായും നിമഗ്നരായ നമ്മുടെ ഭക്തോത്തമന്മാരാകട്ടെ, സത്യലോകികൾക്കുമാത്രം ലഭ്യമായ വിഭൂതികളിൽപ്പോലും ഭ്രമിക്കുന്നില്ല. യോഗികൾക്കുമാത്രം സാധ്യമായ അഷ്ടാംഗയോഗസിദ്ധിയിലും അവർ കാംക്ഷിക്കുന്നില്ല. എന്തിനുപറയാൻ, നമ്മുടെ സ്വധാമമായ വൈകുണ്ഠപ്രാപ്തിപോലും അവർ ആഗ്രഹിക്കുന്നില്ല. അങനെയെന്നാലും, പരമമായ ആ അദ്ധ്യാത്മികാനുഭൂതിയെ ആഗ്രഹിക്കാതെതന്നെ അവർ അനുവേലം നുകർന്നുകൊണ്ടേയിരിക്കുന്നു. അമ്മേ!, ഇങനെ അനുഭവവേദ്യമാകന്ന ആ ആത്മാനന്ദം അവർക്കൊരിക്കലും നഷ്ടമാകുന്നില്ല. കാലം കൊണ്ടും, ആയുധം കൊണ്ടും അതിന് ഹാനിസംഭവിക്കുന്നില്ല. കാരണം, അവർ നമ്മെ സുഹൃത്തായും, ബന്ധുവായും, പുത്രനായും, ഗുരുവായും, ഈശ്വരനായും കണ്ട് തങളുടെ ഹൃദയകുഹരങളിൽ വച്ചാരാധിക്കുന്നു. സ്വന്തമായതൊന്നിനേയും മനുഷ്യൻ മറ്റാർക്കും വിട്ടുകൊടുക്കാത്തതുപോലെ അവർ നമ്മെ സ്വന്തമായി കണ്ട് ഹൃദയംകൊണ്ട് സ്നേഹിക്കുന്നു. വിശ്വവ്യാപിയായ നമ്മെ അവർ അചഞ്ചലമായ ഭക്തിയോടെ പൂജിക്കുന്നു. അതിലൂടെ അവരാർജ്ജിക്കുന്ന ആത്മാനന്ദത്തിൽ, സ്വർഗ്ഗലോകപ്രാപ്തിക്കുവേണ്ടിയോ, ധനം, കുട്ടികൾ, പശുക്കൾ, പാർപ്പിടം എന്നീ ഭൗതികവസ്തുക്കളിൽ അനുരക്തരായി ഇഹലോകത്തിൽതന്നെ സന്തോഷത്തോടെ ജീവിക്കുവാനോ അവർ അഭിലഷിക്കുന്നില്ല. കേവലം ശാരീരികമായ ഈവക ചിന്തകൾ അവരറിയാതെതന്നെ അവർക്ക് നഷ്ടമാകുന്നു. കാരണം, നമ്മുടെ ഭക്തോത്തമന്മാരെ നാം ജനനമരണസംസാരാബ്ധിയിൽ നിന്നും കൈപിടിച്ചുയർത്തി മറുകരയെത്തിക്കുന്നു. അമ്മേ!, നമ്മുടെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കാതുള്ളകാലത്തോളം ഒരു ജീവന് ജനിമൃതികളാകുന്ന തീവ്രഭയത്തിൽ നിന്നും മുക്തനാകുവാൻ സാധ്യമല്ല. കാരണം, സർവ്വാന്തര്യാമിയുമായ നാം മാത്രമാണ് ഇവിടെ സകലഭൂതങൾക്കും പരമകാരണായുള്ളത്. നമ്മെ ഭയന്നിട്ടാണ് കാറ്റ് ചലിക്കുന്നതും, സൂര്യൻ തിളങുന്നതും, അഗ്നി ജ്വലിക്കുന്നതും, മൃത്യു നിരന്തരം തന്റെ ധർമ്മമാചരിച്ചുകൊണ്ട് വിഹരിക്കുന്നതുമെല്ലാം. ജ്ഞാനവൈരാഗ്യയുക്തരായ യോഗികൾ ലോകസംഗ്രഹാർത്ഥം നമ്മുടെ പാദമൂലം ഭജിക്കുന്നു. അവർ നിരന്തരം നമ്മുടെ ധാമത്തിലേക്ക് ഭയലേശം കൂടാതെ കടന്നുവരികയും പോകുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇങനെ മനസ്സിനെ ഭഗവത്പാദാരവിന്ദങളിലർപ്പിച്ച് അവർ അഖണ്ഡിതമായി ഭക്തിരസം നുകർന്നുകൊണ്ടേയിരിക്കുന്നു. അതുമാത്രമാണ് ആ ഭഗവത്ധാമത്തിലേക്കെത്തിച്ചേരുവാനുള്ള ഏകമാർഗ്ഗവും.
ഓം തത് സത്

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.








importance of bhakthi, devotion lord kapila explains sankhyayoga to His mother dEvahUTi. vidura-maitrEya samvAdam.

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

3.24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 24 (കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം)

ഗൃഹസ്ഥാശ്രമജീവിതം പൂർത്തിയാക്കിയതിനുശേഷം, കർദ്ദമമുനി തന്റെ ധർമ്മപത്നിയായ ദേവഹൂതിയേയും, ബിന്ദുസരോവരതീരത്തിൽ താൻ കെട്ടിയുണ്ടാക്കിയ ആശ്രമവുമുപേക്ഷിച്ച് ബ്രഹ്മസാക്ഷാത്ക്കാരത്തെത്തേടി പുറപ്പെടുവാനൊരുങിയപ്പോൾ, ദേവഹൂതിയുടെ ഹൃദയത്തിൽനിന്നുതിർന്നുവീണ കണ്ണുനീർതുള്ളികൾ അദ്ദേഹത്തെ ഒരുനിമിഷനേരത്തേക്ക് വിലക്കി. ഇത്രനാളും ഭൗതികവിഷയങളിൽ വ്യാപരിച്ച്, നേടേണ്ടത് നേടാതെ, തനിക്ക് സ്വായത്തമായ അമൂല്യസമയത്തെ പാഴാക്കിയെന്നും, സർവ്വജ്ഞനായ കർദ്ദമരോടൊപ്പം ഏറെനാൾ കഴിഞുവെങ്കിലും ആത്മതത്വം തനിക്കിന്നും അലബ്ദമാണെന്നുമുള്ള പരമാർത്ഥം അവളെ ദുഃഖത്തിലാഴ്ത്തി. കർദ്ദമൻ കുറെക്കാലംകൂടി ഭാര്യാസമേതം ആശ്രമത്തിൽതന്നെ താമസിച്ചു. തുടർന്നുണ്ടായ സംഭവങൾ മൈത്രേയമഹാമുനി വിദുരരോട് പറയുന്നു.

മൈത്രേയൻ പറഞു: "ഹേ അനഘനായ ഭാരതാ!, ഭഗവാന്റെ തിരുവായ്മൊഴിയെ സ്മരിച്ചുകൊണ്ട്, വേദവാദിനിയായി തന്റെ മുന്നിൽ നിൽക്കുന്ന സ്വായംഭുവപുത്രിയോട് കാരുണ്യം വഴിയുന്ന വാക്കുകളിൽ കർദ്ദമമുനി പറഞു: "ഹേ കീർത്തിതയായ രാജപുത്രി!, ഭവതി ഖേദിക്കാതിരിക്കുക. അക്ഷരനായ ഭഗവാൻ ഹരി നിന്റെ ഗർഭത്തിൽ വന്നുപിറക്കുവാൻ സമയമായിരിക്കുന്നു. ദേവീ!, നീ കഠിനമായ വ്രതങളനുഷ്ഠിച്ചവളാണ്. ആത്മനിയന്ത്രണം ചെയ്തവളാണ്. ധാർമ്മികപരിജ്ഞാനമുള്ളവളാണ്. തപജപധ്യാനദാനാദികളാൽ ഭഗവാൻ ഹരിയിൽ മനസ്സുറപ്പിച്ചവളാണ്. അതുകൊണ്ടുതന്നെ ആ കരുണാമയൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. നിന്നാൽ ആരാധ്യനായ ഹരി നിന്റെ മാത്രമല്ലാ, എന്റെ യശസ്സിനേയും ലോകമെമ്പാടും പരത്തും. അവൻ എന്നിലൂടെ നിന്റെ പുത്രനായി അവതരിച്ച്, നിന്നെ ആത്മതത്വം പഠിപ്പിച്ച്, ഹൃദയഗ്രന്ഥി ഭേദിച്ച് അവന്റെ ധാമഗമനത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ഉപദേശവചസ്സുകൾ ദേവഹൂതിക്കെന്നും അവസാനവാക്കുകളായിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്കന്നും അമൃതംപോലെ തോന്നി. അവൾ അന്നുമുതൽ സർവ്വഭൂതാശയസ്ഥിതനും ജഗദീശ്വരുനുമായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങളിൽ അഭയം തേടി. അങനെ വർഷങൾക്കുശേഷം, വിറകിൽ നിന്നും അഗ്നി പ്രത്യക്ഷമാകുന്നതുപോലെ, കർദ്ദമന്റെ വീര്യത്തിലൂടെ ഭഗവാൻ മധുസൂദനൻ ദേവഹൂതിയുടെ ജഠരത്തിൽ വന്നവതാരം കൊണ്ടു. ആ സമയം, ദേവകൾ വർഷരൂപത്തിൽ ആകാശത്തിൽ സംഗീതമഴപൊഴിച്ചു. ഗന്ധർവ്വന്മർ ഭഗവന്മഹിമകളെ ആലാപനം ചെയ്തു. അപ്സരസുന്ദരിമാർ അംബരവീഥിയിൽ ആനന്ദനൃതത്തിർത്തു. ഭഗവാന്റെ അവതാരത്തിൽ പരിതുഷ്ടരായി ആകാശവീഥിയിലോടിക്കളിച്ചുകൊണ്ട് ദേവതകൾ പുഷ്പവൃഷ്ടി ചൊരിഞു. ജലരാശികൾ കുലംകുത്തിയൊഴുകി. പ്രകൃതിയിൽ സർവ്വഭൂതങളുടേയും ഹൃദയം ആനന്ദത്താൽ നിറഞൊഴുകി. അക്കാലം ബ്രഹ്മദേവൻ മരീചിമുനിയോടൊപ്പം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിലെത്തി.

അല്ലയോ ശത്രുനാശകാ!, ദേവഹൂതിക്ക് സാംഖ്യയോഗമാകുന്ന ബ്രഹ്മതത്വത്തെ പ്രദാനം ചെയ്തനുഗ്രഹിക്കുവാൻ ഭഗവാൻ ഹരി സത്വഗുണപ്രധാനനായി തന്റെ അംശാവതാരമായി ദേവഹൂതിയുടെ ഗർഭത്തിൽ അവളുടെ പുത്രനായി വന്നവതീർണ്ണനാകുവാൻപോകുന്ന വിവരം, സർവ്വജ്ഞനും സ്വയംഭുവുമായ വിരിഞ്ചനറിയാമായിരുന്നു. ഭഗവതവതാരോദ്ദേശ്യം മനസ്സിലാക്കി അവനെ നന്ദിതഹൃദയനായി ബ്രഹ്മാവ് സ്തുതിച്ചു. അനന്തരം അദ്ദേഹം കർദ്ദമനോടും ദേവഹൂതിയോടുമായി ഇപ്രകാരം പറഞു."

ബ്രഹ്മദേവൻ പറഞു: "മകനേ!, എന്റെ ഉപദേശങൾ നീ നിർവ്യളീകതയോടെ സ്വീകരിച്ചുകൊണ്ട് ഞാനാഗ്രഹിച്ചതെല്ലാം നീ അവ്വണ്ണംതന്നെയനുഷ്ഠിച്ച് എന്നെ ആദരിച്ചിരിക്കുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു പുത്രൻ തന്റെ പിതാവിന്റെ ആജ്ഞയെ ഇപ്രകാരംതന്നെയാണ് ആചരിക്കേണ്ടതും. പിതാവിന്റേയും ഗുരുവിന്റേയും ആജ്ഞയെ ആദരവോടെ നിറവേറ്റുന്നത് ഉത്തമരായ മക്കളുടേയും ശിശ്യരുടേയും സാമൂഹികവും സാംസ്കാരികവുമായ കടമയാണ്. സുന്ദരിമാരായ നിന്റെ ഈ പുത്രികളും തങളുടെ പിതാവിന്റെ ഗുണഗണങൾ അപ്പാടെ നേടിയവരാണ്. ഇവരിലൂടെ നിന്റെ പരമ്പര അനേകകോടികളായി വർദ്ധിക്കുമാറാകട്ടെ!. കുഞേ!, ഇനി നീ ഇവരെ മാംഗല്യവിധിപ്രകാരം ഇവരുടെ ഇഷ്ടാനിഷ്ടങളെ മാനിച്ചുകൊണ്ട് അനുയോജ്യരായ ഋഷിവര്യന്മാർക്ക് വിവാഹം ചെയ്തുകൊടുക്കുക. അങനെ നിന്റെ യശസ്സും കീർത്തിയും ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ!. കർദ്ദമാ!, സകലഭൂതങൾക്കും സർവ്വാഭീഷ്ടങളും പ്രധാനം ചെയ്യുന്ന പരമപുരുഷൻ തന്റെ യോഗമായയാൽ കപിലദേവനായി ദേവഹൂതിയിലൂടെ അവതീർണ്ണനാകുവാൻ പോകുന്നവിവരം നാം അറിഞുകഴിഞു. ഹിരണ്യകേശനും, പത്മാക്ഷനും, അരവിന്ദപാദനുമായ കപിലഭഗവാൻ ജ്ഞാനവിജ്ഞാനയോഗമാർഗ്ഗത്തിലൂടെ, കർമ്മത്തിൽ മാത്രം അത്യാസക്തരായവർക്ക് അതിൽനിന്നുമുള്ള മുക്തിമാർഗ്ഗം ഉപദേശിച്ച് അവരെ അനുഗ്രഹിക്കുന്നതാണ്".

മൈത്രേയൻ പറഞു: "വിദുരരേ!, വിധാതാവ് പിന്നീട് ദേവഹൂതിയോടായി അരുളിച്ചെയ്തു: "മകളേ!, കൈടഭാർദനനായ  ഭഗവാൻ ഹരി നിന്റെ ജഠരത്തിൽ വന്നുദിച്ചിരിക്കുന്നു. അവൻ നിന്നെ നിന്റെ സകല സംശയങളും അവിദ്യയും തീർത്ത് രക്ഷിക്കുന്നതാണ്. മാത്രമല്ലാ, ആ കരുണാമയൻ ലോകത്തിലുടനീളം സഞ്ചരിച്ച് മനുഷ്യരുടെ അജ്ഞതയെ അകറ്റി അവരുടെ ഹൃദയത്തിൽ അദ്ധ്യാത്മജ്ഞാനദീപം കൊളുത്തി അവരെ അനുഗ്രഹിക്കുകയും ചെയ്യും. അവൻ സിദ്ധപുരുഷന്മാരുടെ ഈശ്വരനായിരിക്കും. കൂടാതെ അവൻ സാംഖ്യശാസ്ത്രത്തിന്റെ ആചര്യനായി ലോകമെമ്പാടും പുകഴ്കൊള്ളുകയും, അതിലൂടെ അല്ലയോ മാനവീ!, നിന്റെ യശ്ശസ്സും, കീർത്തിയും പ്രപഞ്ചത്തിലാകമാനം വ്യാപിക്കുകയും ചെയ്യും".

മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, അങനെ കർദ്ദമരേയും, ദേവഹൂതിയേയും അനുഗ്രഹിച്ചതിനുശേഷം ജഗത്പിതാവായ ബ്രഹ്മദേവൻ സനകാദികളോടും, ബ്രഹ്മഋഷി നാരദരോടുമൊപ്പം, തന്റെ ഹംസവാഹനത്തിൽ ത്രിധാമപരമമായ സ്വസ്ഥാനത്തേക്ക് യാത്രയായി. തുടർന്ന് ബ്രഹ്മദേവന്റെ ആജ്ഞയനുസരിച്ച് കർദ്ദമൻ തന്റെ പുത്രിമാരെ ശ്രേഷ്ഠന്മാരായ ഒമ്പത് പ്രജാപതിഋഷിവര്യന്മാർക്ക് മാംഗല്യം കഴിച്ചുനൽകി. കലയെ മരീചിക്കും, അനസൂയയെ അത്രിമുനിക്കും, ശ്രദ്ധയെ അംഗിരസ്സിനും, ഹവിർഭുവിനെ പുലസ്ത്യനും, ഗതിയെ പുലഹനും, ക്രിയയെ ക്രതുവിനും, ഖ്യാതിയെ ഭൃഗുവിനും, അരുന്ധതിയെ വസിഷ്ഠനും, പിന്നെ യജ്ഞസാധകയായ ശാന്തിയെ അത്ഥർവ്വനും കർദ്ദമമുനി കൈപിടിച്ചേൽപ്പിച്ചു. അങനെ ശ്രേഷ്ഠബ്രാഹ്മണർക്ക് തന്റെ പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുത്തതിനുശേഷം അവർക്ക് തുണയായി കർദ്ദമമുനി അവരോടൊപ്പം കഴിയുകയും ചെയ്തു. വിദുരരേ!, വിവാഹാനന്തരം ആ ബ്രാഹ്മണർ കർദ്ദമരോട് യാത്രപറഞ്, തങളുടെ പത്നിമാരോടൊപ്പം സന്തോഷപൂർവ്വം അവരവരുടെ ആശ്രമങളിലേക്ക് യാത്രയായി.

അനന്തരം, തന്റെ പുത്രനായി ദേവാദിദേവൻ മഹാവിഷ്ണു അവതരിക്കുവാൻ പോകുന്നുവെന്നറിഞ കർദ്ദമമുനി ശാന്തമായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പരമപുരുഷനെ ധ്യാനിക്കുവാൻ തുടങി. ധ്യാനത്തിൽനിന്നുണർന്ന് അദ്ദേഹം ആരോടെന്നില്ലാതെ ജല്പനം ചെയ്തു. "അഹോ!, എത്രകാലങളായി ഇവിടെ മനുഷ്യർ തങളുടെ പ്രാരബ്ദഭാരങൾ ചുമന്നുകൊണ്ട് അലഞുതിരിയുന്നു. സമാധാനം!, അവനവതരിക്കുവാൻ പോകുന്നുവല്ലോ!. ജന്മജന്മാന്തരങളായി യോഗീശ്വരന്മാർപോലും ശൂന്യസ്ഥലങളിൽ യോഗസമധിസ്ഥാരായിരുന്നുകൊണ്ട് ആ പദമലരിണയെ ഒരുനോക്കുകാണുവാൻ കൊതിക്കുന്നു. അങനെയുള്ള ആ ഭക്തവത്സലനാണോ അലംഭാവിതരായ ഞങളുടെ വീട്ടിൽ എന്റെ മകനായി പിറക്കുവാൻ പോകുന്നത്?. അത്ഭുതം തന്നെ!". ഭഗവാനേ!, നീ എന്നും ഭക്തപരിപാലകൻ തന്നെയാണ്. നീ എന്നും സത്യപാലകനാണ്. അതുകൊണ്ടാണല്ലോ  അവിടുത്തെ വാക്കിനെ സത്യമാക്കിക്കൊണ്ട് ഈയുള്ളവന്റെ ഗൃഹത്തിൽ വന്ന് പിറക്കുവാൻ പോകുന്നതും, ഞങൾക്ക് അവിടുത്തെ തത്വമേകി അതിഘോരമായ സംസൃതിയിൽനിന്നും ഞങളെ മുക്തമാക്കുവാൻ ശ്രമിക്കുന്നതും. അരൂപനായ നിന്നെ ആരാദിക്കുന്നവർക്ക്, അവർ അഹോരാത്രം കാണുന്നതെല്ലാം അവിടുത്തെ കോമളരൂപമാക്കിക്കൊണ്ട് നീ അവർക്ക് ആനന്ദം പകരുന്നു. ഭഗവാനേ!, അവിടുത്തെ പാദാരവിന്ദങൾ മാത്രമാണിവിടെ ജിജ്ഞാസ്സുക്കളായുള്ള ഋഷീശ്വരന്മാരാൽ ആരാധനായോഗ്യമായുള്ളത്. ഐശ്വര്യയുക്തനും, പരമവിരക്തനും, യശസ്സുറ്റവനും, അവബോധസ്വരൂപനും, വീര്യവാനും, ശ്രീമാനുമായ അങയുടെ ആ പാദാരവിന്ദങളിൽ ഞാനിതാ അഭയം പ്രാപിക്കുന്നു. പരമപ്രധാനനും, അദ്ധ്യാത്മസ്വരൂപനും, ജഗത്ക്കരണനും, കാലസ്വരൂപനും, ഗുണസ്വരൂപനും, സർവ്വലോകപരിപാലകനും, സാർവ്വഭൗമശക്തിമാനും, തന്റെ യോഗമായയാൽ ജഗത്സർവ്വത്തെ തന്നിൽ തന്നെയടക്കുന്നവനുമായ നിന്റെ പദതളിരിണയിൽ എന്റെ പ്രണാമം. പരമപ്രധാനനും, സകലചരാചരകാരണനും, കാലവും, കവിയും, സർവ്വലോകപാലകനും, സൃഷ്ടിസ്ഥിതിസംഹാരാദിളെ തന്റെ യോഗമായയാൽ ധരിക്കുന്ന സർവ്വശക്തനുമായ അങ് ഇതാ കപിലനാമധേയത്തിൽ എന്റെ പുത്രനായി പിറക്കുവാൻപോകുന്നു. അവന്റെ പാദമലരിൽ ഞാൻ അഭയം തേടുന്നു.

ഹേ ജഗത്ക്കാരണനായ നാരായണാ!, ഇന്ന് ഞാൻ അങയോടൊരുവരം ചോദിക്കുകയാണ്. അവിടുത്തെ കൃപയാൽ എന്റെ കടമകളെ ഞാൻ നിറവേറ്റിയിരിക്കുന്നു. മാത്രമല്ലാ, എന്റെ സകല ആഗ്രഹങളും ഞാൻ അനുഭവിച്ചറിഞ് സാധൂകരിക്കുകയും, അവയെ അവയുടെ ഉത്ഭവസ്ഥാനത്തുതന്നെ അടക്കുകയും ചെയ്തിരിക്കുന്നു. ഇനി അടിയന് വേണ്ടത്, ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽ നിന്നും വിരമിച്ച്, അവിടുത്തെ അദ്ധ്യാത്മാനുഭൂതിയെ അനുവേലം ഹൃദയത്തിലേറ്റി, സകലദുഃഖങളും മറന്ന്, ഉലകം മുഴുവൻ അവിടുത്തെ ഗുണഗാനങളും പാടിക്കൊണ്ട് ചുറ്റിസഞ്ചരിക്കണം".

ശ്രീഭഗവാൻ പറഞു: "ഹേ മഹാമുനേ!, സ്മൃതികളിലൂടെയായാലും, പ്രത്യക്ഷഭാവത്തിലായാലും, നാം ചൊന്നതെല്ലാം പരമസത്യവും, അവയെല്ലാം ആധികാരികമായിത്തന്നെ മനുഷ്യൻ ഉൾക്കൊള്ളേണ്ടവയുമാണ്. അതേവിധം അങേയ്ക്ക് തന്ന വാക്കിനെ സാക്ഷാത്കരിക്കുവാനായി നാമിതാ അങയുടെ പുത്രനായി അവതരിക്കുവാൻ പോകുന്നു. നമ്മുടെ ഈ അവതാരലക്ഷ്യം പ്രത്യേകിച്ചും ആത്മദർശനതത്വമായ സാംഖ്യശാസ്ത്രത്തെ മുമുക്ഷുക്കൾക്ക് പ്രദാനം ചെയ്യുകയെന്നുള്ളതാണ്. മനസ്സിനും ബുദ്ധിക്കും ഗ്രഹിക്കുവാൻ അത്യന്തം ദുസ്തരമായ ഈ ദർശനം കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയ അമൂല്യമായ ഒരു അദ്ധ്യാത്മനിധിയാണ്. ഈ ശാസ്ത്രത്തെ സമൂഹത്തിനുമുന്നിൽ പുനഃരവതരിപ്പിക്കുവാൻവേണ്ടിമാത്രമാണ് നാം അങയുടെ പുത്രരൂപേണ ഇവിടെ അവതീർണ്ണനാകുവാൻ പോകുന്നത്. ഹേ മുനേ!, സർവ്വതും എന്നിൽ സമർപ്പിച്ചുകൊണ്ട്, അങാഗ്രഹിക്കുംവണ്ണംതന്നെ ഇറങി പുറപ്പെട്ടുകൊള്ളുക. ദുസ്തരമായ മരണഭയത്തെ ജയിച്ച് അമൃതത്വത്തിനുവേണ്ടി നമ്മെ ഭജിച്ചുകൊള്ളുക. മുനേ!, സകലഹൃദയകുഹരങളിലും സ്വയംജ്യോതിസ്വരൂപമായി കുടികൊള്ളുന്ന നമ്മെ അങേയ്ക്ക് അങയുടെ ഹൃദയപത്മത്തിൽതന്നെ ദർശിക്കുവാനാകും. ആ സമയം അങ് ശോകവും ഭയവുമറ്റ അദ്ധ്യാത്മികാനുഭൂതിയുടെ നിറവിലായിരിക്കുകയും ചെയ്യും. മാതാവിനും നാം ഈ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് അവളുടെ സകലകർമ്മബന്ധങളും നിശ്ശേഷം തീർത്ത്, അവളെ ആത്മസാക്ഷാത്കാരത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും."

മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ഭഗവാന്റെ സ്വാന്തനവചസ്സുകൾ കേട്ട് സംപ്രീതനായി, സംതൃപ്തമാനസനായി കർദ്ദമപ്രജാപതി വനത്തിലേക്ക് പുറപ്പെട്ടു. മൗനവ്രതം സ്വീകരിച്ചുകൊണ്ട്, സർവ്വസംഗപരിത്യാഗിയായി, അഗ്നിയും ഗൃഹവുമുപേക്ഷിച്ച്, അനുസ്യൂതം ഭഗവത്സ്മൃതിയിലാണ്ടുകൊണ്ട്, കർദ്ദമമുനി ഭൂലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. കാര്യകാരണങൾക്ക് പരനായ, ത്രിഗുണങൾക്കധീതനായ, ത്രിഗുണങളുടെ സർവ്വകാരണനായ, ഭക്തിഗമ്യനായ, ആ പരമപൂരുഷനിൽ മനസ്സുറപ്പിച്ച്, കർദ്ദമമുനി കാലങൾ കഴിച്ചു. ക്രമേണ അദ്ദേഹം ദേഹാത്മബോധത്തിൽ നിന്ന് മുക്തനായി, നിരഹങ്കാരനായി, ഭൗതികവിഷയങൾക്ക് ദൂരത്തുനിന്നുപോലും തീണ്ടുവാൻ സധ്യമല്ലാത്ത ബ്രഹ്മവസ്തുവായി പരിണമിച്ചു. തന്നിൽനിന്നന്യമായി യാതൊന്നും തന്നെ ഇവിടെയില്ല എന്ന പരമബോധത്തോടുകൂടി സകലചരാചരങളേയും തന്റെയുള്ളിൽതന്നെ ദർശിച്ചറിഞ്, ധീരനായി, ദ്വന്ദ്വാധീതനായി, അലയടിക്കുന്ന തിരകൾക്ക് നടുവിലും സമുദ്രം അകമേ ശാന്തമായിരിക്കുന്നതുപോലെ, സകലവിഷയങൾക്കുനടുവിലും പ്രശാന്തമാനസനായി സദാ കേവലം ആത്മാനന്ദത്തിൽ അദ്ദേഹം രമിച്ചു. സകലജീവഭൂതങളിലും കുടികൊള്ളുന്ന സർവ്വജ്ഞനായ വാസുദേവനിൽ പരമമായ ഭക്തിവച്ചുകൊണ്ട്, സർവ്വബന്ധനങളിൽനിന്നും മുക്തനായി നിത്യവും പരമവുമായ ആത്മവസ്തുവിൽ കർദ്ദമൻ ലയിച്ചുചേർന്നു. അവിടെ, സർവ്വചരാചരങളിൽ കുടികൊള്ളുന്ന പരമാത്മാവിനേയും, അവനിൽ നിലകൊള്ളുന്ന സകലചരാചങളേയും അദ്ദേഹം ഒരുപോലെകണ്ടറിഞു. രാഗദ്വേഷങളകന്ന് സർവ്വത്തിൽനിന്നും വിമുക്തനായി, ഭഗവാന്റെ ഭക്തോത്തമനായിക്കൊണ്ട്, കർദ്ദമപ്രജാപതി പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയർന്നു."

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്








srimad bhagavatham, realization of kardama, kardama muniyude moksham, vidura-maitreya samvaadam, talk between vidura and maitreya,