ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം - അദ്ധ്യായം 11 മൈത്രേയന് തുടര്‍ന്നു: "വിദുരരേ!, ഇക്കാണുന്ന ദൃശ്യപ്രപഞ്ചത്തിന്റെ അതിസൂക്ഷ്മമായ അംശത്തെ പരമാണു എന്നുപറയുന്നു. അത് അഭേദ്യവും അമൂര്‍ത്തവുമാണ്. സകല നാമരൂപങളും വിലയിക്കുമ്പോഴും അത് അണുരൂപത്തില്‍ നിലനില്ക്കുന്നു. യാതൊരു ഭൗതികശരീരവും അനേകകോടി പരമാണുക്കളുടെ കൂടിച്ചേര്‍ന്ന രൂപം മാത്രമാണ്. പക്ഷേ, മനുഷ്യന് ഇതിനെ താനെന്ന് തെറ്റിദ്ധരിച്ച് അതിഘോരമായ അന്തകാരത്തില്‍ കഴിയുന്നു. പ്രപഞ്ചത്തിലെ അതിസൂക്ഷ്മങളായ ഈ പരമാണുക്കള്‍ ദൃശ്യരൂപം കൈക്കൊള്ളുന്നതിനുമുമ്പുള്ള സ്വരൂപത്തെ കൈവല്യം എന്നറിയപ്പെടുന്നു. പക്ഷേ, ഈ അതിസൂക്ഷ്മകണങള് സ്വയമേവ കൂടിച്ചേരുമ്പോള്‍ മാത്രമാണ് പ്രപഞ്ചത്തില്‍ നാമീക്കാണുന്ന സകലസ്ഥൂലരൂപങളും സംജാതമാകുന്നതു. ഭൗതികശരീരങളിലെ അദൃശ്യവും അതിസൂക്ഷ്മവുമായ ഈ പരമാണുക്കളുടെ ഗതിയെ നിരീക്ഷിച്ചുകൊണ്ട് കാലവിസ്താരം നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. കാലം ആ പരമപുരുഷന്റെ അന്തമായ ശക്തിവിശേഷമാണ്. അവ്യക്തസ്വരൂപനായ ഭഗവാന് ഹരി ലോകത്തിലെ സകല ഗതിവിഗതികളും നിയന്ത്രിക്കുന്നത് കാലമാകുന്ന തന്റെ ഈ അനന്തവീര്യത്താലത്രേ!. ഒരു നിശ്ചിതപരമാണുവിനെ വലം വയ്ക്കുന്നതിലൂട
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം