ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

9.12 കുശവംശവർണ്ണനം.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 12 (കുശവംശവർണ്ണനം) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ കുശന്റെ വംശത്തെ വർണ്ണിച്ചുപറയാം. ശ്രീരാമദേവന്റെ പുത്രന്മാരിലൊരുവനായ കുശന്റെ പുത്രനായിരുന്നു അതിഥി. അവനിൽനിന്ന് നിഷധനും, നിഷധനിൽനിന്ന് നഭനും, നഭനിൽനിന്ന് പുണ്ഡരീകനും, പുണ്ഡരീകനിൽനിന്ന് ക്ഷേമധന്വാവും, ക്ഷേമധന്വാവിൽനിന്ന് ദേവാനീകനും, ദേവാനീകനിൽനിന്ന് അനിഹനും, അനിഹനിൽനിന്ന് പാരിയാത്രനും, പാരിയാത്രനിൽനിന്ന് ബലസ്ഥനും, ബലസ്ഥനിൽനിന്ന് സൂര്യാംശജാതനായ വജ്രനാഭനും, വജ്രനാഭനിൽനിന്ന് ഖഗണനും, ഖഗണനിൽനിന്ന് വിധൃതിയും, വിധൃതിയിൽനിന്ന് ജൈമിനിയുടെ ശിഷ്യനും യോഗാചാര്യനുമായ ഹിരണ്യനാഭനും പിറന്നുണ്ടായി. ഈ ഹിരണ്യനാഭനിൽനിന്നായിരുന്നു   കോസലദേശീയനായ യാജ്ഞവൽക്യമഹർഷി അജ്ഞാനാന്തകമായ യോഗശാസ്ത്രത്തെ അഭ്യസിച്ചിരുന്നതു.   രാജൻ!, മേൽ പറഞ്ഞ ഹിരണ്യനാഭനിൽനിന്ന് പുഷ്യനും, അവനിൽനിന്ന് ധ്രുവസന്ധിയും, അവനിൽനിന്ന് സുദർശനനും, അവനിൽനിന്ന് അഗ്നിവർണ്ണനും, അവനിൽനിന്ന് ശീഘ്രനും, അവനിൽനിന്ന് മരു എന്ന് പേരുള്ളവനും ജാതനായി. യോഗസിദ്ധനായ ഈ മരു കലാപം എന്ന ഒരു ഗ്രാമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലിയ

9.11 ശ്രീരാമചരിതം - 2

ഓം ശ്രീമദ്ഭാഗവതം   നവമസ്കന്ധം   അദ്ധ്യായം ‌ 11 (ശ്രീരാമചരിതം - 1)   ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ മഹാരാജാവേ!, ഭഗവാൻ ശ്രീരാമചന്ദ്രൻ ആചാര്യന്മാരോടുകൂടി സർവ്വദേവതാമയനായ തന്നെ പലവിധമായ ശ്രേഷ്ഠയജ്ഞങ്ങൾകൊണ്ട് സ്വയം യജിച്ചു. ഭഗവാൻ തന്റെ രാജ്യത്തിന്റെ കിഴക്കുദിക്കിനെ ഹോതാവിനും, തെക്കെൻ‌ദിക്കിനെ ബ്രാഹ്മണർക്കും, പടിഞ്ഞാറുഭാഗം അധ്വര്യുവിനും, അതുപോലെ, വടക്കൻ‌ഭാഗം ഉദ്ഗാതാവിനും ദാനം ചെയ്തു. സർവ്വം ബ്രാഹ്മണർ അർഹിക്കുന്നുവെന്ന് ചിന്തയോടുകൂടി അവയ്ക്കിടയിൽ ബാക്കിവന്ന ഭാഗം നിസ്പൃഹനായിക്കൊണ്ട് ആചാര്യനും സമർപ്പിച്ചു. ഇങ്ങനെ വസ്ത്രാഭരണങ്ങളൊഴിച്ച് മറ്റൊന്നും രാജാവായ ഭഗവാനോ രാജ്ഞിയായ സീതാദേവിയോ പരിഗ്രഹിച്ചില്ല. എന്നാൽ ആ ഋത്വിക്കുകളാകട്ടെ, തങ്ങളുടെ ഹിതത്തെ മാത്രം ചിന്തിക്കുന്ന ഭഗവാന്റെ നിർമ്മല പ്രേമത്തെ പ്രശംസിച്ചുകൊണ്ട് സർവ്വവും തിരികെ ആ തിരുവടികളിൽത്തന്നെ അർപ്പിച്ചു. അവരുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: “ ലോകനായകനായകനായ ഹേ ഭഗവാനേ!, അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളിലിരുന്നുകൊണ്ട് അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി നിത്യവും ഞങ്ങളെ രക്ഷിക്കുമ്പോൾ, അതിലുപരി മറ്റെന്താണ് ഞങ്ങൾക്ക് അങ്ങയിൽനിന്ന് നേടേണ്ടത്? ഞങ

9.10 ശ്രീരാമചരിതം 1

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 10 (ശ്രീരാമചരിതം 1) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ മഹാരാജൻ!, ഖട്വാംഗനിൽനിന്ന് ദിലീപനെന്ന ദീർഘബാഹുവും, അവനിൽനിന്ന് കീർത്തിമാനായ രഘുചക്രവർത്തിയും, അവനിൽനിന്നും അജനും, അജനിൽനിന്ന് ദശരഥനും ജാതരായി. ശേഷം, ദേവന്മാരുടെ പ്രാർത്ഥനയെ സ്വീകരിച്ച് ഭഗവാൻ ശ്രീഹരി സ്വാശാംശത്താൽ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങയുള്ള നാമങ്ങളിൽ നാലുപുത്രന്മാരായി ദശരഥന്റെ മക്കളായി അവതരിച്ചു. തത്വദർശികളായ മഹാമുനിമാർ ഭഗവാൻ ശ്രീരമചന്ദ്രന്റെ മഹിമകളെ പലവിധത്തിൽ വർണ്ണിച്ചിട്ടുണ്ടു. രാജൻ!, അങ്ങ് മുമ്പും ശ്രീരാമദേവനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ ഞാൻ ഇപ്പോൾ ചുരുക്കി മാത്രം വർണ്ണിക്കാം. പിതാവായ ദശരഥന്റെ വാക്കിനെ സത്യമാക്കാനായി ശ്രീരാ‍മൻ സർവ്വവും ഉപേക്ഷിച്ച് പത്നിയായ സീതാദേവിയോടൊപ്പം കാട്ടിലേക്ക് പോയി. ഭഗവാനോടൊപ്പം ഹനുമാനും സുഗ്രീവനും സഹോദരനായ ലക്ഷ്മണനുമുണ്ടായിരുന്നു. അവർ എപ്പോഴും ഭഗവാന് താങ്ങാ‍യി നിലകൊണ്ടു. ശൂർപ്പണഖ എന്ന ഒരസുരസ്ത്രീയുടെ മൂക്കും ചെവിയും മുറിച്ച് അവളെ വിരൂപയാക്കിയതിനെച്ചൊല്ലി ഭഗവാന് സീതാദേവിയിൽനിന്നും അകലേണ്ടിവന്നു. ഭഗവാൻ കോപത്തോടെ സമുദ്രത്തോട് വഴി വ

9.9 അംശുമാന്റെ വംശചരിതം.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 9 (അംശുമാന്റെ വംശചരിതം) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ അല്ലയോ രാജാവേ !, അംശുമാനും തന്റെ മുത്തച്ഛനെപ്പോലെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി ധാരാളം പ്രയത്നിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനും അത് സാധിക്കാതെ കാലഗതിയെ പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ ദിലീപനും ആയതിലേക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയാതെ അന്തരിക്കുകയാണുണ്ടായതു. എന്നാൽ, ദിലീപന്റെ പുത്രനായ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി തീവ്രമായ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സന്തുഷ്ടയായ ഗംഗാദേവി ദിലീപന് ദർശനം നൽകി താൻ വരം നൽകാൻ ഉത്സുകിതയാണെന്നറിയിച്ചു. ആ സമയം, ദിലീപൻ വിനയാന്വിതനായി തന്റെ ആഗ്രഹം അറിയിച്ചു. അവന്റെ മനോരഥമറിഞ്ഞ ദേവി ഇങ്ങനെ പറഞ്ഞു: “ ഹേ രാജൻ!, സ്വർഗ്ഗത്തിൽനിന്നും താഴേയ്ക്കുപതിയ്ക്കുന്ന എന്റെ തീവ്രതയെ താങ്ങാൻ ആർക്കാണവിടെ ശക്തിയുള്ളത്? അതിന് കഴിയുന്ന ആരുമില്ലാത്തപക്ഷം ഞാൻ ഭൂമിയെ പിളർന്ന് പാതാളത്തിലേക്ക് പതിക്കും. മാത്രമല്ല, ഞാൻ ഭൂമിയിലേക്ക് വരുവാൻ ഒട്ടുംതന്നെ ഇച്ഛിയ്ക്കുന്നില്ല. കാരണം, അവിടെയുള്ള മനുഷ്യർ തങ്ങളുടെ പാപം മുഴുവൻ എന്നിൽ കഴുകിക്കളയും. എന്നാൽ, ഞാൻ ആ പാപഭാരത്തെ എവിടെ

9.8 സഗരോപാഖ്യാനം.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 8 (സഗരോ പാഖ്യാനം .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ അല്ലയോ പരീക്ഷിത്ത് രാജാവേ!, ഹരിശ്ചന്ദ്രന്റെ പുത്രനായ രോഹിതന്റെ മകന്റെ നാമം ഹരീതൻ എന്നായിരുന്നു. അവനിൽനിന്നാണ് ചമ്പൻ ഉണ്ടായതു. ചമ്പൻ നിർമ്മിച്ച നഗരത്തിനെ ചമ്പാപുരി എന്നു വിളിയ്ക്കുന്നു. ചമ്പന്റെ മകനായി സുദേവൻ പിറന്നു. അവന് പുത്രനായി വിജയനും. വിജയന് പുത്രനായി ഭരുകനും, അവന് മകനായി വൃകനും, തത്സുതനായി ബാഹുകനുമുണ്ടായി. ഒരിക്കൽ, ശത്രുക്കൾ ബാഹുകന്റെ സ്വത്തുക്കൾ അപഹരിച്ചതിനെത്തുടർന്ന് അദ്ദേഹം ഭാര്യയോടൊപ്പം വാനപ്രസ്ഥം സ്വീകരിച്ച് കാട്ടിലേക്ക് പോയി. വൃദ്ധനായി മരണത്തെ പ്രാപിച്ച സ്വന്തം ഭർത്താവിനെ അനുഗമിച്ച് മരിക്കുവാൻ തീരുമാനിച്ച ബാഹുകപത്നി ഗർഭിണിയാണെന്നറിഞ്ഞ ഔർവമഹർഷി അവളെ ആ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിച്ചു. അവൾ ഗർഭിണിയാണെന്നറിഞ്ഞ ബാഹുകന്റെ മറ്റുള്ള പത്നിമാർ അവൾക്ക് അന്നത്തിൽ (ഗര) വിഷം ചേർത്തുനൽകി അപായപ്പെടുത്താൽ ശ്രമിച്ചു. എന്നാൽ, അവൾ മരിച്ചില്ലെന്നുമാത്രമല്ലാ, ആ വിഷത്തോടുകൂടി കീർത്തിമാനായ സഗരൻ എന്ന ഒരു പുത്രൻ അവൾക്ക് ജനിച്ചു. (ഗരേണ സഹ ജാതഃ ഇതി സഗരഃ). രാജൻ!, ചക്രവർത്തിയായ സഗരന്റെ പുത്രന്

9.7 ഹരിശ്ചന്ദ്രോപാഖ്യാനം.

ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 7 (ഹരിശ്ചന്ദ്രോപാഖ്യാനം.) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ മഹാ രാജാവേ !, മാന്ധാതാവിന്റെ പുത്രന്മാരിൽ ശ്രേഷ്ഠനും പ്രകീർത്തിതനുമായിരുന്നു അംബരീഷമഹാരാജാവ്. അദ്ദേഹത്തിന്റെ പുത്രൻ യൌവ്വനാശ്വനും, യൌവ്വനാശ്വന്റെ പുത്രൻ ഹാരിതനുമായിരുന്നു. ഇവർ മൂന്നുപേരും മാന്ധാതാവംശപരമ്പരയിൽ പ്രമുഖന്മാരായിരുന്നു. രാജൻ!, നർമ്മദയെ നാഗദേവതകളായ അവളുടെ സഹോദരന്മാർ പുരുകുത്സന് വിവാഹം കഴിപ്പിച്ചുനൽകി. അവൾ അവനെ പാതാളലോകത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച്, വിഷ്ണുവിന്റെ ശക്തിയാൽ അനുഗ്രഹീതനായ പുരുകുത്സൻ, ദുർമ്മതികളായ കുറെ ഗന്ധർവ്വന്മാരെ വധിയ്ക്കുകയുണ്ടായി. ഈ ചരിതത്തെ സ്മരിക്കുന്നവർക്ക് നാഗങ്ങളിൽ നിന്ന് ഭയമുണ്ടാകുകയില്ലെന്ന വരവും നാഗദേവതകളിൽനിന്നും അദ്ദേഹത്തിന് ലഭിച്ചു. പുരുകുത്സന് ത്രസദസ്യു എന്ന ഒരു മകൻ ജനിച്ചു. ത്രസദസ്യുവിന്റെ പുത്രനായി അനരണ്യനും, അവന് പുത്രനായി ഹര്യശ്വനും, അവനിൽനിന്ന് അരുണനും, അവനിൽനിന്ന് നിബന്ധനും പിറന്നു. നിബന്ധന്റെ പുത്രനായിരുന്ന് സത്യവ്രതൻ. അവനെ ത്രിശങ്കു എന്നും വിളിക്കുന്നു. ഒരിക്കൽ, വിവാഹസമയത്ത് ഒരു ബ്രാഹ്മണപുത്രിയെ അപഹരിച്ചതിനെതുടർന്ന് അവളുടെ