ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

4.14 വേനന്റെ ചരിത്രം

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  14 വേന ന്റെ ചരിത്രം   മൈത്രേയൻ തുടർന്നു: “ വിദുരരേ !, ഭൃഗു ആദിയായിട്ടുള്ള മഹർഷിമാർ ജനങ്ങളുടെ നന്മയ്ക്കായി വർത്തിക്കുന്നവരാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ !. അംഗന്റെ തിരോധാനത്തിനുശേഷം രാജ്യത്ത് അരാജകത്വമുണ്ടായപ്പോൾ ജനങ്ങൾ സർവ്വസ്വതന്ത്രരാകുന്നതായും അതിലൂടെ ധർമ്മച്യുതിയുണ്ടാകുന്നതായും ഋഷിമാർ മനസ്സിലാക്കി . അവർ രാജ്ഞിയെ ക്ഷണിച്ചു വരുത്തി അവരുടെ അനുവാദത്തോടുകൂടി വേനനെ രാജാവായി അഭിഷേകം ചെയ്തു . എന്നാൽ, മന്ത്രിമാർക്കാർക്കും അത് സ്വീകാര്യമായിരുന്നില്ല . കാരണം, വേനന്റെ സ്വഭാവം എല്ലാവർക്കുമറിയാമായിരുന്നു . വേ നൻ രാജാവായതറിഞ്ഞ് , പാമ്പിനെ ഭയന്ന് എലികൾ പുറത്തുവരാതെ മാളത്തിൽത്ത ന്നെ ഒ ളി ച്ചിരിക്കുന്നതു പോലെ , കള്ളന്മാരും തെമ്മാടിക്കൂട്ടങ്ങളും , തങ്ങളുടെ താവളങ്ങളിൽതന്നെ ഒളിച്ചിരുന്നു . രാജ്യാധികാരം കിട്ടി യതോടെ വേനൻ സകല ഐശ്വ ര്യങ്ങൾക്കും പാത്രമാ കുകയും, അതോടുകൂടി അവൻ അഹങ്കാരിയാ യി മാ റുകയും ചെയ്തു. ഇവിടെ തന്നെക്കാ ‍ ൾ വലിയവ രാ രുമില്ലെന്ന ചിന്തയിൽ അവൻ മഹത്തുക്കളെ പോലും അപമാനിക്കാൻ തുടങ്ങി . ഭൌതിക സമ്പത്താൽ മദാന്ധനായ വേനൻ ഒരിക്കൽ

4.13 ധ്രുവപരമ്പരയുടെ വിവരണം.

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  13 (ധ്രുവപരമ്പരയുടെ വിവരണം .) സൂതമുനി ശൌനകാദികളോടു പറഞ്ഞു : “ മൈത്രേയമഹാഋഷിയിൽനിന്നും ധ്രുവന്റെ വൈകുണ്ഠപ്രാപ്തിയെക്കുറിച്ചുകേട്ട് മനസ്സുണർന്ന വിദുരർ വീണ്ടും ആദേഹത്തോടു ചോദിച്ചു : “ ഹേ മഹർഷേ !, ആരായിരുന്നു ഈ പ്രചേതസ്സുകൾ ? അവർ ഏത് പരമ്പരയിൽ പെട്ടവരാണ് ? ആരുടെ മക്കളായിരുന്നു അവർ ? മാത്രമല്ല , എവിടെവച്ചായിരുന്നു അവർ ഈ മഹായജ്ഞങ്ങളൊക്കെ അനുഷ്ഠിച്ചിരുന്നതു ? മഹാത്മാവേ !, ഭഗവദ്ഭക്തന്മാരിൽ മുമ്പ ൻ നാരദമഹർഷിയാ ണെന്നാണ് ഞാൻ കേട്ടിട്ടുള്ളതു . അദ്ദേഹം ഭക്തിയുടെ പാഞ്ചരാത്രികാവിധി ചെയ്തിട്ടുള്ളവനും ഭഗവാൻ ഹരിയെ നേരിട്ട് കണ്ടിട്ടുള്ള മഹാഭാഗനുമാണല്ലോ ! പ്രചേതസ്സുകൾ യജ്ഞ ങ്ങൾ ചെയ്തുകൊണ്ട് ഹരിയെ പ്രസാദിപ്പിക്കുമ്പോൾ നാരദർ ധ്രുവന്റെ മഹിമകളെ വർണ്ണിക്കുകയായിരുന്നു . ഹേ ബ്രാഹ്മണശ്രേഷ്ഠാ ! എങ്ങനെയാണ് നാരദമഹർഷി ഭഗവാനെ വാഴ്ത്തിയതു ? ആ പരമപുരുഷന്റെ എന്തെല്ലാം മഹിമകളായിരുന്നു അദ്ദേഹം അവിടെ വർണ്ണി ച്ചതു ? ” മഹാനായ മൈത്രേയമഹർഷി വിദുരരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു : “ പ്രിയ വിദുരരേ !, ധ്രുവമഹ