ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

10.6 പൂതനാമോക്ഷം

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 6 ( പൂതനാമോക്ഷം )   ശ്രീശുകൻ പറഞ്ഞു : “ അല്ലയോ പരീക്ഷിത്ത് രാജാവേ !, വസുദേവരുടെ വാക്ക് അസത്യമാകുകയില്ലെന്നും ഗോകുലത്തിൽ തന്റെ മകന് ആപത്തുകൾ സംഭവിക്കുവാനുള്ള സാധ്യത ചെറുതല്ലെന്നും മുന്നിൽകണ്ട നന്ദഗോപൻ ഭഗവാൻ ഹരിയിൽ മനസ്സാ ശരണം പ്രാപിച്ചു . ഈ സമയം കംസൻ പൂതന എന്ന മഹാരാക്ഷസിയെ ആവിടേയ്ക്കയച്ചുകഴിഞ്ഞിരുന്നു . അവൾ കണ്ണിൽ കണ്ട ചെറുപൈതങ്ങളെയൊക്കെ കൊന്നുകൊണ്ട് നഗരം , ഗ്രാമം , ഗോകുലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു . രാജൻ !, എവിടെയാണോ ഭക്തരക്ഷകനായ ശ്രീഹരിയുടെ പുണ്യനാമശ്രവണാദികളെ ചെയ്യാതെ മനുഷ്യൻ സ്വാർത്ഥരായി ജീവിക്കുന്നത് , അവിടെ മാത്രമേ ഇത്തരം രാക്ഷസവർഗ്ഗങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ . ആഗ്രഹിക്കുന്നതുപോലെ വേഷം മാറാൻ കഴിവുള്ള ആ പൂതന ഒരുനാൾ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ആകാശമാർഗ്ഗേണ ഗോകുലത്തിൽ പ്രവേശിച്ചു . മുല്ലപൂവ് ചൂടി , സുന്ദരഗാത്രിയായ അവൾ വിശിഷ്ടവസ്ത്രങ്ങളണിഞ്ഞ് കാ ‍ തിൽ ഇളകിയാടുന്ന കമ്മലണിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നുപോകുമ്പോൾ ഗോപികമാർക്കുതോന്നിയത് കൈയ്യിൽ താമരപ്പൂവേന്തി തന്റെ പ്രിയതമനായ ശ്രീഹരിയെ

10.5 ഭഗവാന്റെ ജാതകർമ്മോത്സവം

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 5 (ഭഗവാന്റെ ജാതകർമ്മോത്സവം)   ശ്രീശുകൻ പറഞ്ഞു : “ രാ‍ജാവേ!, തനിക്ക് ഉണ്ണി പറന്ന സന്തോഷത്തിൽ നന്ദഗോപർ ജ്യോതിഷികളായ ബ്രാഹ്മണശ്രേഷ്ഠന്മാരെ വരുത്തി പുത്രന്റെ ജാതകർമ്മം എന്ന സംസ്കാരത്തെ വിധിയാംവണ്ണം നടത്തിച്ചു. ഒപ്പം പിതൃക്കൾക്ക് ശ്രാദ്ധവും ചെയ്യിപ്പിച്ചു. അദ്ദേഹം രണ്ടുലക്ഷം പശുക്കളേയും പൊൻപട്ടിൽ പൊതിഞ്ഞ് ഏഴ് തിലപർവ്വതങ്ങളേയും ബ്രാഹ്മണർക്കായി ദാനം ചെയ്തു. കാലത്താൽ മണ്ണും മറ്റു ദ്രവ്യങ്ങളും ശുദ്ധമാകുന്നു. ശൌചത്താൽ ശരീരം ശുദ്ധമാകുന്നു. ജാതകർമ്മത്താൽ ജനനം ശുദ്ധമാകുന്നു. തപസ്സുകൊണ്ട് ഇന്ദ്രിയങ്ങൾ ശുദ്ധമാകുന്നു. ദാനം കൊണ്ടും യാഗം കൊണ്ടും ദ്രവ്യങ്ങൾ ശുദ്ധമാകുന്നു. സംതൃപ്തിയാൽ മനസ്സ് ശുദ്ധമാകുന്നു. പരമാത്മജ്ഞാനത്താൽ ആത്മാവും ശുദ്ധമാകുന്നു. ബ്രാഹ്മണർ മംഗളവചനങ്ങളുരുവിട്ടു. ഗായകർ പാട്ടുപാടി. ദുന്ദുഭികളും ഭേരികളും തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു. ഗോകുലത്തിൽ മുറ്റങ്ങൾ ഭംഗിയായി അടിച്ചുതളിച്ച് വൃത്തിയാക്കി. പല നിറങ്ങളിലുള്ള കൊടിക്കൂറകളാലും തോരണങ്ങളാലും അവിടമാകെ അലങ്കരിക്കപ്പെട്ടു. പശുക്കളും പശുക്കുട്ടികളും കാളകളുമൊക്കെ ഭംഗിയായി മഞ്ഞൾപ്പൊടിതേച്ച്

10.4 ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.

ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 4 (ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.)   ശ്രീശുകൻ പറഞ്ഞു : “ മഹാരാ ജൻ !, വസുദേവൻ ഭഗവാനെ ഗോകുലത്തിലാക്കി യശോദ പെറ്റുണ്ടായ ബാലികയുമായി കംസഗൃഹത്തിലെത്തിയതും എല്ലാം പഴയതുപോലെയായി. സകല കോട്ടവാതിലുകളും മുന്നേപോലെ അടഞ്ഞു. ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് കാവൽക്കാർ ഞെട്ടിയുണർന്നു. ആ സമയം ദേവകീദേവിയുടെ എട്ടാമത്തെ കുഞ്ഞിനെ വകവരുത്തുവാനായി ഭയത്തോടെ ഉറക്കമില്ലാതെ തന്റെ മരണവും മുന്നിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കംസൻ. കാവൽക്കാർ ആ വാർത്ത എത്രയും വേഗം കംസനെ അറിയിച്ചു. കേട്ടപാടെ അവൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു. തന്റെ അന്തകൻ പിറന്നിരിക്കുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഇടറുന്ന പാദങ്ങളോടെ അഴിഞ്ഞുലഞ്ഞ് മുടിക്കെട്ടുകളോടെ അവൻ പ്രസവഗൃഹത്തിലേക്ക് പോയി. അന്തകന്റെ രൂപത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കംസനെ കണ്ട് ദീനയായ ദേവകി ഇങ്ങനെ പറഞ്ഞു: “ അല്ലയോ സത്ഗുണശീലാ!, ഈ കുഞ്ഞ് അങ്ങയുടെ പുത്രന്റെ ഭാര്യയാകേണ്ടവളാണു. സ്ത്രീകളെ വധിക്കുന്നത് അങ്ങേയ്ക്ക് കരണീയമല്ല. സഹോദരാ!, ഞങ്ങളുടെ കർമ്മഫലമായി അഗ്നിക്കുസമമായ ഞങ്ങളുടെ എത്രയോ കുഞ്ഞുങ്ങളാണു അങ്ങയാൽ കൊല്ലപ്പെട്ടിരിക്കുന

10.3 ശ്രീകൃഷ്ണാവതാരം.

  ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 3 (ശ്രീകൃഷ്ണാവതാരം.)   ശ്രീശുകൻ പറഞ്ഞു : “ രാജൻ !, ഒടുവിൽ ആ മംഗളകരമായ ദിവസം വന്നടുത്തു. അന്ന് രോഹിണീനക്ഷത്രമായിരുന്നു. മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും സൂര്യാദിജ്യോതിർഗ്ഗോളങ്ങളുമൊക്കെ ശാന്തരായി നോക്കിനിന്നു. ദിക്കുകൾ തെളിഞ്ഞു. തെളിവാർന്ന ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. ഭൂമി മംഗളവസ്തുക്കൾ കൊണ്ടുനിറഞ്ഞു. നദികൾ തെളിഞ്ഞൊഴുകാൻ തുടങ്ങി. തടാകങ്ങൾ താമരപ്പൂക്കളെക്കൊണ്ട് നിറഞ്ഞു. വനങ്ങൾ പക്ഷികളുടേയും വണ്ടുകളുടേയും കൂജനങ്ങളാൽ മുഖരിതമായി. സുഗന്ധം കലർന്ന് കാറ്റുവീശി. ബ്രാഹ്മണരുടെ അണഞ്ഞുകിടന്നിരുന്ന ഹോമകുണ്ഡങ്ങൾ ചുഴന്നെരിഞ്ഞു. ജനങ്ങൾ സന്തുഷ്ടരായി. അജനായ ഭഗവാൻ ജനിക്കാൻ തുടങ്ങുമ്പോൾ ആകാ‍ശത്തിൽ പെരുമ്പറ മുഴങ്ങി. കിന്നരന്മാരും ഗന്ധർവ്വന്മാരും ഗീതങ്ങളാലപിച്ചുതുടങ്ങി. സിദ്ധചാരണാദികൾ ഭഗവദ്സ്തുതികളുരുവിട്ടു. അപ്സരസ്ത്രീകളും വിദ്യാധരസ്ത്രീകളും നൃത്തം ചെയ്തു. മുനികളും ദേവകളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. മേഘങ്ങൾ ഗർജ്ജിച്ചു. എങ്ങും ഘോരാന്ധകാരം പടർന്നുപിടിച്ചു. ആ അർദ്ധരാത്രിയിൽ ഭക്തന്മാർ ഭഗവാന്റെ അവതാരത്തിനായി പ്രാർത്ഥിച്ചു. ആ സമയം, എപ്രകാരമാണോ കിഴക്ക് ദിക്ക

10.2 ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു.

  ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 2 ( ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു .)   ശ്രീശുകൻ പറഞ്ഞു : “ പരീക്ഷിത്ത് രാജൻ !, പ്രലംബൻ , ബകൻ , ചാണൂരൻ , തൃണാവർത്തൻ , മഹാശനൻ , മുഷ്ടികൻ , അരിഷ്ടൻ , ദ്വിവിദൻ , പൂതന , കേശി , ധേനുകൻ , ബാണൻ , നരകൻ തുടങ്ങിയ അസുരന്മാരും മറ്റ് അസുരരാജാക്കന്മാരും ചേർന്ന് ജരാസന്ധന്റെ സഹായത്താൽ കംസൻ യാദവന്മാരെ ഉപദ്രവിച്ചുതുടങ്ങി . അവന്റെ ആക്രണമത്തെ ഭയന്ന് യാദവന്മാർ കുരുദേശം , പാഞ്ചാലദേശം , കേകയം , ശ്വാലം , വിദർഭം , വിദേഹം , നിഷധം , കോസലം മുതലായ രാജ്യങ്ങളിലേക്ക് പലായാനം ആരംഭിച്ചു . എന്നാൽ ചിലർ കംസനെ അനുസരിച്ചുകൊണ്ട് അവനെ സേവിക്കുവാനും തുടങ്ങി . ദേവകീദേവിയുടെ ആറ് കുഞ്ഞുങ്ങൾ ഇതിനകം അവിടെ കൊല്ലപ്പെട്ടിരുന്നു . പിന്നീട് ഏഴാമയായി ആദിശേഷൻ അവളുടെ ഉദരത്തിൽ വന്നുഭവിച്ചു . കംസനിൽനിന്ന് യാദവന്മാർക്ക് നേരിടേണ്ടിവന്ന ദുരിതത്തെ കണ്ടറിഞ്ഞ ഭഗവാൻ യോഗമായാദേവിയോട് പറഞ്ഞു : “ അല്ലയോ ദേവീ !, ഭവതി ഗോപാലന്മാരുടെ ഗോകുലത്തിലേക്ക് പോകുക . അവിടെ നന്ദകുലത്തിൽ വസുദേവരുടെ പത്നി രോഹിണി വസിക്കുന്നുണ്ടു . കൂടാതെ , വേറെ ചില സ്ത്രീകളും കംസനാൽ പൊറുതിമുട്ടി അവിടെ ഒളിച്ചുകഴിയുക

10.1 ശ്രീകൃഷ്ണാവതാരഹേതു.

  ഓം   ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം ‌ 1 (ശ്രീകൃഷ്ണാവതാരഹേതു)   പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: “ അല്ലയോ മുനിസത്തമാ!, അങ്ങിതുവരെ ഞങ്ങൾക്ക് ചന്ദ്രവംശത്തിന്റേയും സൂര്യവംശത്തിന്റേയും പരമ്പരകളെക്കുറിച്ചും, അതിൽ വന്നുപിറന്ന രാജാക്കന്മാരുടെ അതിശയകരമായ ചരിത്രത്തെക്കുറിച്ചും, അതുപോലെ ധർമ്മശീലനായ യദുരാജാവിന്റെ ചരിത്രവും വിശദീകരിച്ചുപറഞ്ഞുതന്നു. ഇനി ആ യദുവംശത്തിൽ അവതരിച്ച ശ്രീമഹാവിഷ്ണുവിന്റെ ലീലകളെ ഞങ്ങൾക്ക് പറഞ്ഞുതന്നാലും. ഭൂതഭാവനനും വിശ്വാത്മാവുമായ ഭഗവാൻ യദുവംശത്തിൽ പിറന്നതിനുശേഷം എന്തെല്ലം  പരാക്രമങ്ങൾ ചെയ്തുവോ,  അവയെല്ലാം ഞങ്ങൾക്ക് വിസ്തരിച്ച് പറഞ്ഞുതരിക. ആ മഹിമകളെ ലൌകികനിവൃത്തി വന്നവരായ സത്തുക്കൾ സദാ പാടിപ്പുകഴ്ത്തുന്നു. സംസാരമാകുന്ന രോഗത്തിന് അത് സിദ്ധൌഷധമാണു. കാതും കരളും കവരുന്ന ആ മഹിമകളെ കീർത്തനം ചെയ്യുവാൻ ഗോഹത്യ ചെയ്യുന്ന ചണ്ഡാളനൊഴികെ മറ്റാരും മടി കാണിക്കുന്നില്ല. അല്ലയോ ആത്മജ്ഞാനിയായ മുനിശ്രേഷ്ഠാ!, എന്റെ മുത്തച്ഛന്മാരായ പാണ്ഡവന്മാർ ആ ഭഗവാനാകുന്ന കപ്പലിലായിരുന്നു ദേവന്മാരെപോലും ജയിക്കാൻ കരുത്തുള്ള ഭീഷ്മരെപ്പോലുള്ള മഹാരഥന്മാരടങ്ങുന്ന കൌരവസേനയാകുന്ന മഹാസമ