ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആമുഖം

                                 
                                 ഓം നമോ ഭഗവതേ വാസുദേവായഃ

Related image

  
ഓം കൃഷ്ണായ വാസുദേവായ ദേവകീനന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ

  
ഓം നമോ ഭഗവതേ വാസുദേവായഃ

അനന്തകോടി ജീവഭൂതങൾ ഈ പ്രപഞ്ചത്തിലുണ്ട്. സകലതും ആദിമധ്യാന്തരഹിതനായ ഭഗവാൻ ഹരിയുടെ ജീവാംശങ്ങളാണ്. അവയോരോന്നിന്റേയും അവസാനഗതി ആ പരമാത്മാവിനെ പ്രാപിക്കുക എന്നതും. ജന്മജന്മാന്തരങ്ങളായി നാം ഓരോരുത്തരും അവനെ സാത്ക്ഷാത്ക്കരിച്ചുവരികയുമാണ്. പൊയ്പ്പോയ ജന്മങ്ങളെ അപേക്ഷിച്ച്, അവനെ അറിയുവാനും, സായൂജ്യമടയുവാനും അത്യന്തം ഉത്തമമായ ജന്മമാണ് മനുഷ്യജന്മം. ഈ ജന്മം ഭിക്ഷക്കാരനായി ജനിച്ചാലും, കോടിപതിയായി ജനിച്ചാലും, ഇനിയൊരൂഴം ഇല്ലാതിരിക്കുകതന്നെയാണ് ഉത്തമം. ആയതിലേക്ക് നമ്മുടെ പക്കലുള്ള ഏക ഉപാദിയാണ് ശ്രീമദ്ഭാഗവതം. ഭാഗവതകീർ‌ത്തനത്തിൽ തുഞ്ചത്താചാര്യന്റെ ചിന്തയേയും പ്രാർ‌ത്ഥനയേയും നോക്കുക:

കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജ സായൂജ്യത്തെ.
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തുപിറന്നാൽ നാരായണ ജയ!

ബഹുജന്മാർ‌ജ്ജിതകർ‌മ്മമശേഷം
തിരുമുൽ‌ക്കാഴ്ച നിനക്കിഹ വച്ചേൻ.
ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം നാരായണ ജയ!

അതുകൊണ്ട്:
നിഗമകല്പതരോർഗ്ഗളിതം ഫലം
ശുകമുഖാതമൃതദ്രവസംയുതം
പിബത! ഭാഗവതം രസമാലയം
മുഹുരഹോ! രസികാ! ഭുവി ഭാവുകാഃ

കലിയുഗത്തില്‍ ഭക്തി ഒന്നുമാത്രമാണ് മുക്തിക്ക് തക്ക വഴി. ഭഗവാന്റെ ഭക്തന്മാരുടെ കൂടെയുള്ള സത്സംഗം കൊണ്ട് ഭക്തി ലഭിക്കുന്നു. കൃഷ്ണകഥ ഏവരും കേട്ടിരിക്കേണ്ട ഒന്നാണ്. അതിലേറ്റവും നന്ന് ശ്രീമദ് ഭാഗവതം തന്നെ. ഭഗവാനെകുറിച്ചും, ഭഗവാന്റെ  അനന്തശക്തിയേയും പലേ അവതാരങ്ങളെ പറ്റിയുമുള്ള ചോദ്യോത്തരങ്ങള്‍ ഭാഗവതത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും. ഇത് ശ്രീ വേദവ്യാസനാല്‍ രചിക്കപ്പെട്ടതും സകലവേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും സത്തയുമാണ്.

അനന്താനന്ദത്തിലാറാടുന്ന ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ഹൃദയത്തില്‍ ഈശ്വരനാല്‍ അന്തര്‍ലീനമായ മഹത് തത്വമാണ് ശ്രീമദ് ഭാഗവതം. അദ്ദേഹം ജനിച്ചുവീണയുടനെ വീട്ടില്‍ നിന്ന് ഇറങ്ങിപോയെങ്കിലും, ഭാഗവതകാവ്യശ്രവണമാത്രയിൽ‌തന്നെ തിരിച്ചുവന്നു. കൌപീനം തൊട്ട് സകലതും ഉപേക്ഷിച്ചെങ്കിലും ഭാഗവതം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസ്സുവന്നില്ല. ആരണ്യവാസം ഏറെ ആഗ്രഹിച്ചിരുന്ന ശുകബ്രഹ്മ മഹര്‍ഷി, അച്ഛനില്‍ നിന്നും ഭാഗവതം ശ്രവിച്ചതോടെ വിഷ്ണുഭക്തപ്രിയനായി മാറി. പദ്മപുരാണാന്തർഗ്ഗതമായ, ഭക്തീദേവിയുടേയും അവളുടെ പുത്രന്മാരുടേയും കഥയിലൂടെ നമുക്ക് ശ്രീമദ് ഭാഗവതമാഹാത്മ്യത്തെ അറിയാൻ കഴിയും.

ശ്രീമദ് ഭാഗവതമാകുന്ന ജ്ഞാനദീപം ഭഗവാന്‍ ഹരി സ്വയമേവ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ കൊളുത്തി. പിന്നീട് ബ്രഹ്മാവ് അത് തന്റെ മാനസപുത്രനായ നാരദന്റെ ഹൃദയത്തിലേക്ക് പകര്‍ന്നുകൊളുത്തി, നാരദന്‍ തുടര്‍ന്ന് വ്യാസനിലും, വ്യാസന്‍ തന്റെ പ്രീയപുത്രനായ ശുകനിലും അത് തെളിയിച്ചു. സംസാരസര്‍പ്പം ദംശിക്കാന്‍ വിധിക്കപ്പെട്ട പരീക്ഷിത്ത്‌ രാജന്റെ ഹൃദയത്തില്‍ ആ അദ്ധ്യാത്മദീപം പകര്‍ന്ന് ശുകന്‍ രാജാവിനെ ജനനമരണസം‌സാരത്തിൽ‌നിന്ന് മുക്തനാക്കി. അതുകേട്ടുതെളിഞ്ഞ സൂതന്‍ നൈമിഷാരണ്യത്തില്‍ വച്ച് ശൌനകാദികളായ മുനിമാര്‍ക്ക് പറഞ്ഞുകൊടുക്കുന്നാതായാണ് ശ്രീ വേദവ്യാസന്‍ ശ്രീമദ് ഭാഗവതം ചമച്ചു നമുക്ക് തന്നിരിക്കുന്നത്. ഈ ദീപത്തെ നമുക്കും ഹൃദയത്തില്‍ തെളിയിക്കാം. കാരണം കാലമാകുന്ന ആ സര്‍പ്പം ഒരുനാള്‍ എല്ലാവരേയും ദം‌ശിക്കും. ഒരു ദീപത്തില്‍ നിന്ന് എത്രതന്നെ ദീപങ്ങള്‍ തെളിയിച്ചാലും, "പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം" എന്നപോലെ, ഈ അദ്ധ്യാത്മദീപം പൂണ്ണമായിത്തന്നെ വരും തലമുറയുടെ ശുദ്ധഹൃദയങ്ങളിലേക്ക് തെളിയിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. 

കസ്മൈ യേന വിഭാസിതോയമതുലോ ജ്ഞാനപ്രദീപ പുരാ
തദ്രൂപേണ ച നാരദായ മുനയേ കൃഷ്ണായ തദ്രൂപിണാ
യോഗീന്ദ്രായ തദാത്മനാഥ ഭഗവദ്രാതായ കാരുണ്യതഃ
തത് ശുദ്ധം വിമലം വിശോകമമൃതം സത്യം പരം ധീമഹി.

ശ്രീമദ് ഭാഗവതമാഹാത്മ്യകഥയിൽ പറഞ്ഞിരിക്കുന്നതുപോലെ, ഉലകം മുഴുവൻ ചുറ്റിത്തിരിഞ്ഞ നാരദമഹർഷി കണ്ട ലോകത്തിന്റെ പരിതാപകരമായ കാഴ്ചകളും അനുഭവങ്ങളും ഇന്ന് നാം കാണുന്ന സാമൂഹികവ്യവസ്ഥിതിയുമായി ഒന്ന് തട്ടിച്ചുനോക്കൂ. എത്ര കൃത്യമായി അവയോരോന്നും അക്കമിട്ട് നിരത്തിയിരിക്കുന്നു.

ഇന്നത്തെ ജനങ്ങള്‍ സത്യത്തെ തിരിച്ചറിഞ്ഞിരിക്കുന്നു.  ഇന്ന്, പ്രത്യേകിച്ച് കേരളത്തില്‍ ഭാഗവതസപ്താഹയജ്ഞങ്ങൾ ഒരുപാട് നടത്തിവരുന്നു. കഴിഞ്ഞ കുറെ ദശകങ്ങളെയപേക്ഷിച്ച്, ഭാഗവതശാസ്ത്രവിശാരധന്മാരായ വളരെധികം ആചാര്യന്മാരും നമുക്കിന്നുണ്ട്. ഇതിനകം ഒരുപാട് മഹാത്മാക്കളെ നാം വേണ്ടവിധം പ്രയോജനപ്പെടുത്താതെ നഷ്ടമാക്കിയിട്ടുമുണ്ട്. എങ്കിലും ഭാഗവതത്തിന്റെ മഹത്വത്തെ തിരിച്ചറിഞ്ഞ് അതിനെ പഠിച്ച് അത് ജീവിതത്തില്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ നമുക്ക് ശ്രമിക്കാം.

കലിയുഗത്തിന്റെ കെടുതികള്‍ മനുഷ്യമനസ്സുകളെയാണ് ബാധിച്ചിരിക്കുന്നത്. ആ മനസ്സില്‍നിന്നും ബഹിര്‍ഗ്ഗമിക്കുന്ന ചിന്താസ്ഫുലിംഗങ്ങളുടെ ഉരസലില്‍ നിന്നുമുണ്ടായിട്ടുള്ള കൊടുംതീയില്‍ വെന്തു വെണ്ണീറാകുകയാണ് സത്യവും, ധര്‍മ്മവും, ദയയും, നീതിയും, സ്നേഹവുമെല്ലാം. ഈ മനോവ്യാധിയെ ഇല്ലാതാക്കുന്ന ഒരേയൊരു ദിവ്യൌഷദമാണ് ശ്രീമദ്ഭാഗവതാമൃതം. തീരാത്ത സംസൃതിവിഷം തീര്‍ക്കുന്ന ഈ മരുന്ന് സേവിച്ച്, നമുക്ക് "മൃത്യോര്‍മാ അമൃതം ഗമയ" എന്ന പ്രാര്‍ത്ഥനയുടെ ഫലം നേടാം.

ഓം തത് സത്

സുരേഷ് സി. കുറുപ്പ്

28.04.2013



അഭിപ്രായങ്ങള്‍

  1. Best wishes for the efforts.....this will help many of them like me to learn our puranas. Thank You!

    മറുപടിഇല്ലാതാക്കൂ
  2. Great effort...may Guruvayoorappan bless you to continue the great work
    Thanks

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. നമസ്കാരം... സമയക്കുറവികൊണ്ടാണ്... ശ്രമിക്കാം..

      ഇല്ലാതാക്കൂ
    2. നമസ്കാരം... സമയക്കുറവികൊണ്ടാണ്... ശ്രമിക്കാം..

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗുരൂപദേശം

ഓം ആമുഖം നമസ്കാരം !... മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാ ‍ ണു . അതിന് ആദ്യം ചെയ്യേണ്ടത് , താനാരാണെന്ന് സ്വയത്തോടുതന്നെ ചോദിച്ച് തന്റെ സ്വരൂപത്തെ തിരിച്ചറിയുകയെന്നതാണ് . ഇക്കാര്യത്തിൽ ഭാരതത്തിൽ ജന്മം ലഭിച്ച നാം ലോകത്തിൽ വച്ച് അങ്ങേയറ്റം സുകൃതികളാണു . കാരണം , ലക്ഷോപലക്ഷം ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത് . അതുകൊണ്ടാണ് ‘ ഭാ ’ യിൽ രതിയുണ്ടായിരുന്ന അവരുടെ ഈ നാടിനെ ലോകം ഭാരതമെന്ന് വിളിക്കുന്നത് . ലോകത്തിൽ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികൾക്കും , പണ്ഢിതന്മാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയിട്ടില്ല . അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല . ‘ വ്യാസോച്ഛിഷ്ടം ജഗദ്സർവ്വം ” . മറ്റു മതങ്ങളെയപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങളുള്ളതുതന്നെ , ഹിന്ദുമതമെന്ന് ലോകം വിശേഷിപ്പിക്കുന്ന മഹത്തായ നമ്മുടെ സനാതനധർമ്മത്തിന്റെ , ഒരു കുറവായാണ് ഇന്ന് ചിലരൊക്കെ നോക്കിക്കാണുന്നതു . എന്നാലും , ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മനുഷ്യരാശിക്ക് അന്നും ഇന്നും എന്ന

4.25 പുരഞ്ജനോപാഖ്യാനം - 1

ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  25 ( പുരഞ്ജനോപാഖ്യാനം - 1 )    മൈത്രേയൻ പറഞ്ഞു: “ വിദുരരേ ! പ്രചേതസ്സുകൾക്ക് മഹാദേവൻ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു . അവർ വന്ദിച്ചുനിൽക്കുന്ന സമയം രുദ്രൻ അവിടെനിന്നും മറഞ്ഞരുളി . അനന്തരം , പ്രചേതസ്സുകൾ പതിനായിരം വർഷക്കാലം ജലത്തിൽ തപം ചെയ്തുവാണു . എന്നാൽ , ആ സമയം പ്രാചീനബർഹിസ്സാകട്ടെ , പലേതരം സകാമകർമ്മാനുഷ്ഠാനങ്ങൾക്ക് പിന്നാലെയായിരുന്നു . കാരുണ്യവാനായ നാരദമഹർഷി ബർഹിശത്തിന്റെ കർമ്മാസക്തിക്ക് അറുതിവരുത്തുവാനും അദ്ദേഹത്തെ ഭഗവദഭിമുഖമാക്കിത്തീർക്കുവാനുമായി ഒരിക്കൽ അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശി ക്കുകയുണ്ടായി. മഹർഷി പ്രാചീനബർഹിസ്സിനോട് ചോദിച്ചു : “ ഹേ രാജൻ !, അങ്ങ് വളരെക്കാലമായി ഇങ്ങനെ പലതരം കാമ്യകർമ്മങ്ങളിൽ ഏർപ്പെട്ടുജീവിക്കുന്നു . എന്താണ് ഈ കർമ്മങ്ങളിലൂടെ അങ്ങ് ലക്ഷ്യമിടുന്നതു ? ജീവിതത്തിൽ സകലരും ആഗ്രഹിക്കുന്നത് ദുരിതങ്ങൾ തീർന്ന് മനസ്സിൽ സന്തോഷവും സമാധാനവുമുണ്ടാക്കുവാനാ ‍ ണു . എന്നാൽ ഇവ രണ്ടും അങ്ങയുടെ ഈ കർമ്മാനുഷ്ഠാനങ്ങളിലൂടെ അസാധ്യമാണെന്ന് മനസ്സിലാക്കുക . ” രാജാവ് പറഞ്ഞു : “ ഹേ മഹർഷേ !, അവിടുത്തെ നിഗമനം സത്യമാണു . എന്റെ മനസ

5.01 പ്രിയവ്രതന്റെ കർമ്മങ്ങൾ

ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  1 ( പ്രിയവ്രതന്റെ കർമ്മങ്ങൾ ) പരീക്ഷിത്ത് മഹാരാജാവ് ശുകദേവനോട് ചോദിച്ചു: “ ഹേ ബ്രഹ്മർഷേ !, ആത്മജ്ഞാനിയായിരുന്ന പ്രിയവ്രതമഹാരാജൻ ഏത് സാഹചര്യത്തിലായിരുന്ന് വീണ്ടും ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് മടങ്ങിയതു ? അദ്ദേഹം ജീവന്മുക്തന്മാനായ ഒരു മഹാത്മാവായിരുന്നല്ലോ !. ഭഗവാനിൽ അഭയം പ്രാപിച്ചവർ സദാ ആ പാദപത്മങ്ങളുടെ ഛായയിലായിരിക്കും ജീവിക്കുക . അവർ ഒരിക്കലും കുടുംബജീവിത ത്തിലെ നൂലാമാലകളിൽ ചെന്ന് പെടുവാനാഗ്രഹിക്കില്ല . എന്നാൽ പ്രിയവ്രതമാഹാരജനാകട്ടെ , ഗൃഹാന്ധകൂപത്തിൽ പെട്ട് പുത്രദാരങ്ങളൊടൊത്ത് എത്രയോ വർഷങ്ങളാണ് വൃഥാവിലാക്കിയതു !. ഹേ ബ്രാഹ്മണോത്തമാ !, മറ്റൊരു സന്ദേഹമുള്ളത് , ഗൃഹസ്ഥാശ്രമത്തിൽ അങ്ങേയറ്റം രമിച്ച് ജീവിച്ച പ്രിയവ്രതൻ പിന്നീടെപ്പോൾ , എങ്ങനെയായിരുന്ന് വീണ്ടും ഭഗവാന്റെ ഉത്തമഭക്തനായി മാറിയതു ? ” ശുകദേവൻ മറുപടി പറഞ്ഞു : “ ഹേ രാജൻ !, അങ്ങയുടെ ചോദ്യം സ്പഷ്ടമാണു . ഭഗവദ്ഭക്തന്മാർ എപ്പോഴും ആ ഉത്തമശ്ലോക ന്റെ മഹികളിൽ മാത്രം ആശ്രയം കൊള്ളുന്നവരാണു . കാ ‍ രണം , ആ കഥാമൃതം സദാ ഭക്തന്മാരുടെ ഹൃദയത്തെ രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു . എന്നാൽ , ചില പ്