ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

2.8 ശ്രീശുകനോട് പരീക്ഷിത്തിന്റെ തുടര്‍ന്നുള്ള ചോദ്യങള്‍

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 8 പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയോട് ചോദിച്ചു. "ഹേ ശുകദേവാ!, ബ്രഹ്മദേവന്‍ നാരദമുനിക്കുപദേശിച്ച ശ്രീമദ് ഭാഗവതതത്വം ദേവദര്‍ശനനായ മുനി എങനെയാണ് ആര്‍ക്കാണ് തുടര്‍ന്ന് പറഞുകൊടുത്തത്?. ഹേ മഹാഭാഗാ!, അങ് ശ്രീമദ് ഭാഗവതം പറഞുകൊണ്ടേയിരിക്കുക, എന്തെന്നാല്‍ അത് കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാനില്‍ ലയിക്കട്ടെ!. അങനെ ത്രിഗുണങളില്‍ നിന്ന് മുക്തനായി ഞാന്‍ ഈ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്രീമദ് ഭാഗവതം കേള്‍ക്കുന്നവരുടേയും പാടുന്നവരുടേയും ഹൃദയത്തില്‍ വളരെ പെട്ടെന്നുതന്നെ ഭഗവാന്‍ അവതരിക്കുന്നു. നാം കര്‍ണ്ണരന്ധ്രങളിലൂടെ ശ്രീമദ് ഭാഗവതം ശ്രവിക്കുമ്പോള്‍ ഭഗവാന്‍ ശബ്ദരൂപേണ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങി മനോമാലിന്യങളെ മാറ്റി, സലിലത്തില്‍ ശരത്ക്കാലമഴ പെയ്യുന്നതുപോലെ, അവിടം പവിത്രമാക്കുന്നു. ഒരിക്കല്‍ അകമഴിഞ ഭക്തിയാല്‍ പവിത്രമാകപ്പെട്ട ഒരു ഭക്തന്റെ മനസ്സില്‍ നിന്നും ഭഗവത് ചരണാംബുജം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. പാന്ഥര്‍ സ്വവസതിയില്‍ തിരിച്ചെത്തി സ്വസ്ഥമാകുന്നതുപോലെ അവര്‍ അത്യന്തം ആനന്ദമുള്ളവരായി കാണപ്പെടുന്ന

2.7 ഭഗവതവതാരമഹിമാവര്‍ണ്ണനം

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 7 ബ്രഹ്മാവ് പറഞു. നാരദരേ!, അന്ന് ഭൂതലം മാഹാര്‍ണ്ണവത്തില്‍ മുങിപ്പോയ സമയം, അനന്തനായ ഭഗവാന്‍ സൂകരമായി അവതരിച്ച് ഭൂമിയെ തന്റെ തേറ്റമേലുയര്‍ത്തി തത്സ്ഥാനത്തുറപ്പിച്ചു. തുടര്‍ന്ന് അവന്‍ ആദ്യരാക്ഷസനായ ഹിരണ്യാക്ഷനേയും തന്റെ ദംഷ്ട്രയില്‍ കേര്‍ത്തു. പ്രജാപതിക്ക് തന്റെ പത്നിയായ ആകുതിയില്‍ സുയജ്ഞനെന്ന ഒരു മകനുണ്ടായി. സുയജ്ഞന് ദക്ഷിണയില്‍ സുയമന്‍ മുതലായ മക്കളുമുണ്ടായി. സുയമന്‍ ഇന്ദ്രസ്ഥാനത്തിരുന്നുകൊണ്ട് മൂലോകങള്‍ക്കുമുള്ള ദുഃഖം തീര്‍ത്തനുഗ്രഹിച്ച്. തത്ഫലമായി സ്വയംഭുവമനു അദ്ദേഹത്തിന് ഹരി എന്ന നാമം കൊടുത്തു. പിന്നീട് ഭഗവാന്‍ കര്‍ദ്ദമപ്രജാപതിക്ക് തന്റെ പത്നി ദേവഹൂതിയില്‍ ഒമ്പത് സഹോദരങള്‍ക്കൊപ്പം കപിലദേവനായി അവതരിച്ച് തന്റെ മാതവിന് ആത്മോപദേശം നല്‍കി. ദേവഹൂതി ആ ജന്മത്തില്‍ തന്നെ ത്രിഗുണങളുടെ കളങ്കമകന്ന് മുക്തയായി. അതിനുശേഷം പുത്രനില്ലാത്ത അത്രിമുനിയുടെ പ്രാത്ഥനയില്‍ സന്തുഷ്ടനായി ആ ഭഗവാന്‍തന്നെ ദത്താത്രേയനായി അവതരിച്ചുകൊണ്ട് മുനിക്ക് പുത്രലാഭമുണ്ടാക്കി അനുഗ്രഹിച്ചു. അവന്റെ പാദരേണുക്കളാല്‍ പവിത്രമായ ഹൈഹയന്‍ തുടങിയ യഥുക്കള്‍ക്ക് ലൗകികവും, അദ്ധ്യ

2.6 വിശ്വരൂപവര്‍ണ്ണന

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 6 ബ്രഹ്മദേവന്‍ പറഞു: "കുഞേ!, ആ വിരാട്പുമാന്റെ വക്ത്രം ശബ്ദത്തിന്റെ ഉറവിടമാണ്. അതിന്നധിദേവത അഗ്നിയും. ആ സപ്തധാതുക്കളില്‍ നിന്നും വേദങളുത്ഭവിക്കുന്നു. നാവില്‍ നിന്നോ, പിതൃക്കള്‍ക്കും ദേവതകള്‍ക്കുമുള്ള ഹവ്യം ഉത്പന്നമാകുന്നു. അവന്റെ നാസാരന്ധ്രങളില്‍ നിന്നുതിരുന്നതത്രേ ശ്വാസവായു. ഘ്രാണത്തില്‍ നിന്ന് അശ്വിനികുമാരന്‍‌മാരും അതുപോലെ നാനാ തരത്തിലുള്ള ഔഷധികളും സുഗന്ധവും ഭവിക്കുന്നു. അവന്റെ നയനങളില്‍ നിന്ന് ഇക്കണ്ട തിളക്കമാര്‍ന്ന ദൃശ്യങളുണ്ടാകുന്നു. കൃഷ്ണമണികള്‍ സൂര്യനും അന്യഗ്രഹങളുമാകുന്നു. അവന്റെ ചെവികള്‍ നാനാദിശകളില്‍നിന്നും ശബ്ദങളെ സ്വീകരിക്കുമ്പോള്‍, ശ്രോത്രാവബോധമാകട്ടെ, ആകാശത്തേയും ശബ്ദത്തേയും സൃഷ്ടിക്കുന്നു. ആ നിര്‍മ്മല ശരീരം വസ്തുസാരങളുടെ സൗഭാഗ്യത്തെ ഉണ്ടാക്കുന്നു. അത് പിന്നീട് മഹായാഗങള്‍ക്കുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു. ത്വക്ക് അനിലനെപ്പോലെ വ്യത്യസ്ഥശബ്ദസ്പര്‍ശങളെ ഉത്പാദിപ്പിക്കുന്നു. അവന്റെ തനുരുഹങള്‍ യജ്ഞസാമഗ്രികളായി ഉപയോഗിക്കപ്പെടുന്ന ഉദ്ഭിജങളാണ്. കേശവും, മുഖത്തുള്ള രോമങളും മേഘങളുടെ ഉത്ഭവസ്ഥാനമായി നിലകൊള്ളുന്നു. അവന്റെ

2.5 സകലകാരണങള്‍ക്കും കാരണനായ ഭഗവാന്‍ ഹരി

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 5 സൂതന്‍ പറഞു: ഹേ മഹര്‍ഷിമാരേ!, അങനെ നാരദമുനി ബ്രഹ്മാവിനോട് ചോദിച്ചു. "ഹേ ദേവദേവാ, പൂര്‍‌വ്വജാ!, അങേയ്ക്കെന്റെ നമസ്ക്കാരം!. ജീവനെ ആ പരമാത്മത്വത്തിലേക്ക് നയിക്കുന്ന ആ അദ്ധ്യാത്മികജ്ഞാനത്തെ ഉള്ളവണ്ണം എനിക്ക് തന്നരുളിയാലും. പ്രഭോ!, ഇക്കണ്ട ജഗത്തിന്റെ അടിസ്ഥാനതത്വമെന്തെന്നും, , ഇത് എങനെ സൃഷ്ടിക്കപ്പെട്ടെന്നും, ഏതുവിധം പരിപാലിക്കപ്പെടുന്നുവെന്നും, ആരാല്‍ ഇതെല്ലാം നിയന്ത്രിക്കപ്പെടുന്നുവെന്നും അങ് അരുളിചെയ്താലും. ഹേ വിധാതാവേ!, ഈ കാണുന്ന സൃഷ്ടിയുടെ ഭൂതവും, ഭവ്യവും, ഭവത്തുമായ സകലതും കരാമലകം പോലെ അങയില്‍ നിക്ഷിപ്തമാണ്. സര്‍‌വ്വവും അങേയ്ക്കറിയാവുന്നതുമാണ്. പിതാവേ!, എന്താണങയുടെ ഈ ജഗത്തിന്റെ ഉറവിടം?. ആരാണങേയ്ക്ക് ആധാരമായിട്ടുള്ളത്?. എന്താണങേയ്ക്ക് തുണയായും കരുത്തായും വര്‍ത്തിക്കുന്നത്?. ചിലന്തി വലകെട്ടുന്നതുപോലെ പരപ്രേരണകൂടാതെ അവിടുന്ന് സ്വന്തം ശക്തികൊണ്ടാണോ ഈ സൃഷ്ടിയുടെ രചനചെയ്യുന്നത്?. ഹേ പ്രഭോ!, നാമരൂപങളാള്‍ ഈ പ്രപഞ്ചമായി കാണപ്പെടുന്നതെന്തും, അത് ചെറുതായാലും, വലുതായാലാലും, സമമായാലും, സത്തായാലും, അസത്തായാലും, സര്‍‌വ്വം അങയി

2.4 ശ്രീശുകന്റെ സ്തുതി

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 4 സൂതന്‍ പറഞു: മുനിമാരേ!, ശുകദേവന്റെ വാക്കുകള്‍ കേട്ട് ആത്മജ്ഞാനം നേടിയ ഉത്തരേയനായ പരീക്ഷിത്ത് ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറപ്പിച്ചു. അതോടെ അദ്ദേഹത്തിന് തന്റെ പുത്രരിലും, പത്നിയിലും, കൊട്ടാരത്തിലും, കുടുംബത്തിലും, കുതിരകളും ആനകളുമടക്കമുള്ള തന്റെ പ്രീയമൃഗങളിലും, എന്തിനുപറയാന്‍ സ്വന്തം ശരീരത്തില്‍ പോലുമുള്ള അത്യന്തമായ ആസക്തി ഇല്ലാതായി. അങനെ മഹാനായ പരീക്ഷിത്ത് കൃഷ്ണാനുവര്‍ത്തിയായി സകലഭൗതികധര്‍മ്മങളും ഉപേക്ഷിച്ച് ഭഗവാന്‍ വാസുദേവനില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ നിങളെന്നോട് ചോദിച്ചറിയുന്നതുപോലെ അദ്ദേഹം ശ്രീശുകനോട് വീണ്ടും വീണ്ടും ആ അദ്ധ്യാത്മവിദ്യയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.  രാജാവ് പറഞു: "ഹേ ബ്രാഹ്മണാ!, അങ് സര്‍‌വ്വജ്ഞനും അനഘനുമായ ദിവ്യപുരുഷനാണ്. അവിടുന്നരുളിചെയ്ത ഹരിയുടെ മഹിമകള്‍ കേട്ട് എന്നിലെ അന്തകാരം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു. ദേവന്‍‌‌മാര്‍ക്കുപോലും ഗ്രാഹ്യമല്ലാത്ത തരത്തില്‍ ഭഗവാന്‍ തന്റെ മായയാല്‍ ഈ അത്ഭുതജഗത്തിനെ എങനെ സൃഷ്ടിച്ചുവെന്നറിയാന്‍ ആഗ്രഹമുണ്ട്. കൂടാതെ ഭഗവാന്‍ തന്റെ ശക്തിയാല്‍ ഈ പ്രപഞ്ചത്ത

2.3 അചലമായ ഭഗവത് ഭക്തി

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 3 ശുകദേവന്‍ പറഞു: "ഹേ രാജന്‍!, അവിടുന്ന് ചോദിച്ചതനുസരിച്ച്, ബുദ്ധിമാനായ മനുഷ്യര്‍ മരണാഗമസമയത്ത് എന്തൊക്കെ കര്‍മ്മങളാണ് അനുഷ്ഠിക്കേണ്ടതെന്ന് ഞാനിതാ പറഞുകഴിഞു. ഇനി വ്യത്യസ്ഥ കാമങള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഏതൊക്കെ ദേവതകളെ യജിക്കണമെന്ന് പറയാം. ഉജ്ജ്വലമായ ബ്രഹ്മദീപതിയില്‍ ചേരാന്‍ കൊതിക്കുന്നവര്‍ വേദാധിപതിയായ ബ്രഹ്മാവിനേയോ ബൃഹസ്പതിയേയോ പൂജിക്കുന്നു. ഇന്ദ്രിയകാമികള്‍ ഇന്ദ്രനെ ആരാധിക്കുന്നു. പുത്രാര്‍ത്ഥികളാണെങ്കില്‍ പ്രജാപതിയെ ധ്യാനിക്കുന്നു. ഇനി ഐശ്വര്യത്തെ കൊതിക്കുന്നവരാണെങ്കില്‍ അവര്‍ പരാശക്തിയായ ദുര്‍ഗ്ഗാദേവിയെ പൂജിക്കുന്നു. ശക്തിയെ വേണ്ടുന്നവര്‍ അഗ്നിയേയും, ധനാര്‍ത്ഥികള്‍ വസുക്കളേയും പൂജിക്കുന്നു. വീരപുരുഷനാകാന്‍ ഇച്ഛിക്കുന്ന നൃപന്‍ രുദ്രനെ പൂജിക്കുമ്പോള്‍, അന്നത്തെ കൊതിക്കുന്നവര്‍ അദിതിയേയും, സ്വര്‍ഗ്ഗകാമികള്‍ അവളുടെ പുത്രന്‍‌മാരേയും യജിക്കുന്നു. രാജ്യലാഭത്തെ ആഗ്രഹിക്കുന്ന പുമാന്‍ വിശ്വദേവനെ ആരാധിക്കുന്നു. മറ്റുചിലര്‍ ദീര്‍ഘായുസ്സിനായി അശ്വിനിദേവകളെ പൂജിക്കുന്നു. ചിലര്‍ പുഷ്ടിയൊത്ത ശരീരത്തിനായിക്കൊണ്ട് ഭൂമീപൂജനം ചെയ്യുന്നു.

2.2 ഭഗവാന്‍ ഹൃദ്പത്മത്തില്‍

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 2 ശ്രീശുകന്‍ പറഞു: "സൃഷ്ടിക്കുമുമ്പ്, വിധാതാവ് ഭഗവാന്റെ വിരാട് രൂപത്തെ ധ്യാനിച്ച് തനിക്ക് മുമ്പെങോ നഷ്ടമായ സ്മൃതിയെ പുനരാര്‍ജ്ജിച്ചു. വേദമന്ത്രങള്‍ ഒരുവന്റെ ബുദ്ധിയെ ആത്മീയമെന്നതുപോലെ, സ്വര്‍ഗ്ഗീയസുഖങള്‍ക്ക് പിന്നാലെ പായിക്കുവാനും വളരെ സമര്‍ത്ഥമാണ്. കോവിദരായ ജീവന്‍‌മാര്‍ പോലും ആ അല്പസൗഭാഗ്യം തേടിയലഞുതിരിയുന്നു. പക്ഷേ വാസ്തവികമായ യാതൊരു സുഖവും അവര്‍ക്കതുകൊണ്ട് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സത്ഗുണസമ്പന്നരായുള്ളവര്‍ നാമരൂപങളായുള്ള ഈ പ്രപഞ്ചത്തില്‍ അവശ്യം വേണ്ട കാര്യങള്‍ക്കൊഴിച്ച് മറ്റൊന്നിനും വേണ്ടി പ്രയത്നിക്കേണ്ടതില്ല. അനാവശ്യമായുള്ളതിന്റെ പിന്നാലെയുള്ള ഓട്ടം തികച്ചും നിഷ്ഫലമായ കര്‍മ്മമാണെന്ന് ബുദ്ധികൊണ്ടറിഞ് ഈ നാമരൂപങളില്‍ നിന്ന് അവര്‍ അകന്ന് കഴിയണം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഭൂമിയുള്ളപ്പോള്‍ കിടക്കാന്‍ കട്ടിലെന്തിന്? സ്വന്തം കൈതണ്ടയുള്ളപ്പോള്‍ തലയിണയുടെ ആവശ്യമെന്ത്?. അവനവന്റെ ഉള്ളംകൈ വെറുതെയിരിക്കുമ്പോള്‍ മറ്റ് ഭോജനപാത്രം എന്ത് സുഖം തരാനാണ്!. ദിക്കുകളും മരവുരിയുമുള്ളപ്പോളിവിടെ വസ്ത്രത്തിന്റെ പ്രയോജനമെന്ത്?.

2.1 മോക്ഷത്തിലേക്കുള്ള ആദ്യപടി

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 1 ഓം നമോ ഭഗവതേ വാസുദേവായഃ ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, സകലലോകത്തിനും ഹിതമായ ചോദ്യങളാണ് അങ് ചോദിച്ചിരിക്കുന്നത്. സര്‍‌വ്വരും കേള്‍ക്കേണ്ടതായുള്ള പരമമായ ഈ വിഷയം ആത്മജ്ഞാനികളാല്‍ സമ്മതവുമാണ്. അറിയേണ്ടതൊന്നുമറിയാതെ ലൗകികസമുദ്രത്തില്‍ മുങിക്കിടക്കുന്നവര്‍ ചെയ്യേണ്ടതായ ഒരുപാട് കാര്യങള്‍ ഇവിടെയുണ്ടു. അതൊന്നും വകവയ്ക്കാതെ രാത്രികാലങളില്‍ മൈഥുനത്തിലോ ഉറക്കത്തിലോ അവര്‍ സുഖം തേടുന്നു. അതുപോലെ പകല്‍ സമയങളില്‍ ധനസമ്പാദത്തിലും കുടുംബകാര്യങളിലും വ്യാപൃതരായി ജീവിതം പോക്കുന്നു. ശരീരം, കുട്ടികള്‍, ഭാര്യ മുതലായവയെ സംബന്ധിച്ച വിഷയങളില്‍ പ്രമത്തരായി ജീവിക്കുന്നതിനിടയില്‍ യാഥാര്‍ത്ഥ്യത്തെ നേരില്‍ കണ്ടിട്ടും, ഒന്നും കണ്ടിട്ടില്ലാത്തവരെപ്പോലെ അവര്‍ വര്‍ത്തിക്കുന്നു.  ഹേ ഭരതവംശജാ!, അതിനാല്‍ മോക്ഷേച്ഛുക്കള്‍ ഹരിയുടെ മഹിമകള്‍ കേള്‍ക്കുകയും, പാടുകയും, സ്മരിക്കുകയും വേണം. ജാതരായവരുടെ പരമമായ ലക്‌ഷ്യം, ജ്ഞാനം കൊണ്ടായാലും, കര്‍മ്മം കൊണ്ടായാലും, ജീവിതാവസാനവേളയില്‍ ഭഗവാന്‍ ഹരിയെ ഓര്‍ക്കുക എന്നതാണ്. ഹേ രാജന്‍!, വിധികള്‍ക്കും അനുശാസനങള്‍ക്കും അപ്

1.19 ശ്രീശുകബ്രഹ്മ മഹര്‍ഷിയുടെ ആഗമനം.

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 19 സൂതന്‍ പറഞു: മുനിമാരേ!, ഉണ്ടായ സംഭവത്തില്‍ പരീക്ഷിത്ത് രാജാവ് മനസ്സുകൊണ്ട് അസ്വസ്ഥനായി. ഗൂഢതേജസ്സ്വിയായ ഒരു സാധുബ്രാഹ്മണനോട് താന്‍ ചെയ്ത പ്രവൃത്തി തികച്ചും അനാര്യവും നീചവുമായി രാജാവിന് തോന്നി. അദ്ദേഹം ചിന്തിച്ചു. ഭഗവാന്റെ നിയമങളെ താന്‍ അവഗണിച്ചിരിക്കുന്നു. ശിക്ഷ ഉറപ്പാണ്. അത് എത്രയും വേഗം ലഭിക്കുന്നതാണുത്തമം. അത്രവേഗം താന്‍ ആ പാപത്തില്‍ നിന്നു മുക്തനാകുമെന്ന് അദ്ദേഹം ആശിച്ചു. മത്രമല്ലാ, ഇനിയൊരിക്കലും ഇങനെയൊരു മഹാപരാധം തന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടുള്ളതുമല്ലെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. അഭദ്രമായ ഇങനെയൊരുകാര്യം തന്നില്‍ നിന്ന് സംഭവിക്കാതിരിക്കാനായി ഇന്നുതന്നെ തന്റെ രാജ്യവും, ധനവും, ബലവുമൊക്കെ ബ്രാഹ്മണരാല്‍ ജ്വലിപ്പിച്ച തീയില്‍ തന്നെ ഹോമിക്കണമെന്നും, ഇതിനെല്ലാം കാരണം ഒരുനിമിഷത്തേക്ക് താന്‍ ഗോപാലനെ മറന്ന് ഒരു അവിവേകിയായി പ്രവര്‍ത്തിച്ചാതെണെന്നും അദ്ദേഹം ചിന്തിച്ചുറപ്പിച്ചു.  സൂതന്‍ തുടര്‍ന്നു: ഇങനെ ചിന്തിച്ചിരിക്കുമ്പോള്‍, മുനികുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ഇന്നേക്കേഴാം നാള്‍ താന്‍ മൃത്യുവിനിരയാകുമെന്ന വാര്‍ത്ത

1.18 പരീക്ഷിത്ത് രാജാവിന് ശമീകപുത്രന്റെ ശാപമേല്‍ക്കുന്നു.

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 18 സൂതന്‍ പറഞു: അല്ലയോ മുനിമാരേ!, ശ്രീകൃഷ്ണഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് പരീക്ഷിത്ത് മാതൃഗര്‍ഭത്തില്‍ വച്ചുണ്ടായ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ ജ്വലിച്ചുപോകാതെ രക്ഷപ്പെട്ടു. മാത്രമല്ല, ഭഗവാനില്‍ അകമഴിഞ ഭക്തിയുണ്ടായിരുന്നതിനാല്‍ ബ്രഹ്മണശാപം കൊണ്ട് തക്ഷകനാല്‍ ദംശിക്കപ്പെട്ട് മൃതിയടയുമെന്ന് കേട്ടിട്ടും പരീക്ഷിത്തിന് തന്റെ ജീവനെക്കുറിച്ചുള്ള ഭയമോ ഭീതിയോ ഉണ്ടായില്ല. രാജകീയമായ സകല ഭൗതികവിഷയങളേയും വിട്ട്, വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ശിശ്യത്വവും സ്വീകരിച്ച് ഭഗവാന്റെ യാഥാര്‍ത്ഥ്യത്തെ ആ മഹാനുഭാവനില്‍ നിന്നും മനസ്സിലാക്കി, ഗംഗയുടെ തീരത്ത് വച്ച് പരീക്ഷിത്ത് തന്റെ ശരീരമുപേക്ഷിച്ചു. ഇതുപോലെ ഉത്തമശ്ലോകനായ ഭഗവാന്റെ കഥാമൃതത്തില്‍ മുഴുകി ആ പദമലരില്‍ അഭയം പ്രാപിച്ച യാതൊരുവനും ജീവിതത്തിന്റെ അവസാനനിമിഷങളില്‍ പോലും സംഭ്രമിക്കുന്നില്ല. അഭിമന്യുവിന്റെ പുത്രന്‍ മഹാനായ പരീക്ഷിത്ത് രാജാവായിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ രാജ്യത്ത് കലിക്ക് പ്രവേശനമില്ലെന്നവസ്ഥയായി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂലോകത്തില്‍ നിന്ന് അപ്രത്യക്ഷനായ അതേ നിമിഷം