ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

1.9 ഭീഷ്മരുടെ ദേഹത്യാഗം

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 9 സൂതന്‍ പറഞു: പ്രജാദ്രോഹം ചെയ്തവന്നെന്ന് സ്വയം വിശേഷിപ്പിച്ച് ദുഃഖിക്കുന്ന യുധിഷ്ഠിരന്‍ ഭാരതയുദ്ധം നടന്ന കുരുക്ഷേത്രഭൂമിയിലേക്ക് പോയി. അവിടെ ഭീഷ്മര്‍ വിദേഹമുക്തിയ്ക്കുവേണ്ടി ശരശയ്യയില്‍ കിടക്കുകയായിരുന്നു. അല്ലയോ ബ്രാഹ്മണരേ!, സ്വര്‍ണ്ണാഭരവിഭൂഷിതങളായ സുന്ദര അശ്വങളെ പൂട്ടിയ മനോഹരമായ തേരില്‍ യുധിഷ്ഠിരന്റെ സഹോദരങളും, വ്യാസമഹര്‍ഷിയും, ധൗമ്യമുനിയും അദ്ദേഹത്തെ അനുഗമിച്ചു. ബ്രഹ്മഋഷികളെ, ഭഗവാനും അര്‍ജ്ജുനനോടൊപ്പം ഒരു രഥത്തില്‍ അവിടേക്ക് യാത്രയായി. ധര്‍മ്മപുത്രന്‍ കുബേരനെപ്പോലെ ഒരു പ്രതാപിയായി കാണപ്പെട്ടു. ദേവലോകത്തുനിന്നും ഭൂമിയിലേക്ക് നിപതിച്ച ഒരു ദേവനെപ്പോലെ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ യുധിഷ്ഠിരനും, സഹോദരങളും, അതുപോലെ ഭഗവാനും വന്ദിച്ചു. ബ്രഹ്മഋഷികളും, ദേവഋഷികളും, രാജഋഷികളും, എന്നുവേണ്ട ശ്രേഷ്ഠരായ സകലരും ആ ഭരതപുംഗവനെ കാണാന്‍ അവിടെ സമാഗതരായിക്കഴിഞിരുന്നു. പര്‍‌വ്വതന്‍, നാരദന്‍, ധൗമ്യന്‍, വ്യാസന്‍, ബൃഹദ്വശന്‍, ഭരധ്വാജന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍, പരശുരാമന്‍, വസിഷ്ഠന്‍, ഇന്ദ്രപ്രമദന്‍, ത്രിതന്‍, ഗൃത്സമദന്‍, അസിതന്‍, കക്ഷീവാന്‍, ഗൗതമന്‍,

1.8 കുന്തിദേവിയുടെ പ്രര്‍ത്ഥനയും, പരീക്ഷിത്തിനെ സം‌രക്ഷണവും

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 8 സൂതന്‍ പറഞു: അശ്വത്ഥാമാവിനെ ശിക്ഷിച്ചതിനുശേഷം, പാണ്ഡവര്‍ തങളുടെ മരിച്ച സ്വജനങള്‍ക്ക് ഉദകക്രിയ ചെയ്യാനായി ഗംഗയിലേക്ക് യാത്രയായി. ദ്രൗപതി സഹിതം സ്ത്രീകള്‍ മുന്നില്‍ നടകൊണ്ടു. അവരെല്ലാം വിലപിച്ചുകൊണ്ട് ഭഗവാന്‍ ഹരിയുടെ പാദാബ്ജധൂളി കലര്‍ന്ന ഗംഗാജലത്തില്‍ മുങിക്കുളിച്ചു. കുരുവംശത്തിന്റെ രാജാവയ യുധിഷ്ഠിരനും, അദ്ദേഹത്തിന്റെ അനുജന്മാരും, ധൃതരാഷ്ട്രരും, ഗാന്ധാരിയും, കുന്തിയും, ദ്രൗപതിയും, പുത്രദുഃഖത്താല്‍ ആര്‍ത്തരായി, ഭഗവാന്‍ ശ്രീകൃഷ്ണനോടൊപ്പം അവിടെ ഉപസ്ഥിതരായി. ജീവഭൂതങള്‍ക്ക് നേരേയുള്ള കാലത്തിന്റെ ഗതിയെ കുറിച്ച് പറഞുകൊണ്ട് ഭഗവാന്‍ മുനികളോടൊപ്പം ചേര്‍ന്ന് ബന്ധുക്കള്‍ നഷ്ടപ്പെട്ട അവരെ ആശ്വസിപ്പിച്ചു. ശത്രുക്കളില്ലാത്ത യുധിഷ്ഠിരനെ കബളിപ്പിച്ച് എന്തിനും പോന്ന ദുര്യോധനാദികള്‍ രാജ്യം തട്ടിയെടുത്തു. ആയതിനാല്‍ കൗരവര്‍ കൊല്ലപ്പെട്ടു. ദ്രൗപതിയുടെ കേശത്തെ ചൊല്ലിയുള്ള ആക്ഷേപത്താല്‍ അവരുടെ ആയുസ്സും കുറയാനിടയായി.  യഥാവിധിയനുഷ്ഠിച്ച മൂന്ന് അശ്വമേധയാഗത്താല്‍ യുധിഷ്ഠിരന്‍ നാനാദിക്കിലും, ഇന്ദ്രനെപ്പോലെ കീര്‍ത്തിമാനായി. അമന്ത്രിതരായ പാണ്ഡുപുത്രന്

1.7 ദ്രോണപുത്രനായ അശ്വത്ഥാമാവിന് ശിക്ഷ നല്‍ക്കുന്നത്.

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  -  അദ്ധ്യായം  7 ശൗനകഋഷി സൂതരോട് ചോദിച്ചു: അല്ലയോ സൂതാ! , നാരദമുനിയില്‍ നിന്നും ഇതെല്ലാം കേട്ടുകഴിഞ് , മഹര്‍ഷി പോയതിനുശേഷം , ഭഗവാന്‍ വ്യാസന്‍ എന്തൊക്കെയാണ് ചെയ്തത് ? സൂതന്‍ പറഞു: അവിടെ , ബ്രഹ്മനദിയായ സരസ്വതിയുടെ പടിഞാറേ തീരത്ത് , ഒരുപാട് സത്രങള്‍ നടക്കുന്ന , ശമ്യാപ്രാസം എന്ന ഒരു ആശ്രമമുണ്ട്. കുളികഴിഞ് , വ്യാസദേവന്‍ , ബദരിമരങളാല്‍ ചുറ്റപ്പെട്ട തന്റെ ആശ്രമത്തിലിരുന്ന് ധ്യാനിക്കാന്‍ തുടങി. മനസ്സ് മുഴുവന്‍ ഭഗവത് ഭക്തിയിലുറപ്പിച്ച് , വിഷയങളില്‍ നിന്നൊക്കെ അകന്ന വ്യാസരുടെ ധ്യാനത്തില്‍ , പൂര്‍ണ്ണനായ ആ പരമപുരുഷന്‍ തന്റെ സ്വാധീനവലയത്തിലുള്ള മായാശക്തിയോടൊപ്പം ഉണര്‍ന്നു. ആത്മവസ്തുവായ ഈ ജീവന്‍ , ആ ഭഗവാന്റെ മായാശക്തിയാല്‍ , താനൊരു വിഷയവസ്തുവാണെന്ന് സ്വയം സങ്കല്പ്പിച്ച് , ത്രിഗുണങള്‍ക്ക് വശപ്പെട്ട് വര്‍ത്തിക്കുന്നു. ഒരുവന്റെ അനര്‍ത്ഥങളായ സകല ദുഃഖങളും അധോക്ഷജനില്‍ ഭക്തി ചെയ്യവേ ഇല്ലാതാകുന്നു. പക്ഷേ , ലോകം ഇതറിയുന്നില്ല. ആയതിനാല്‍ , വ്യാസദേവന്‍ സാത്വതമായ വേദസംഹിതയാകുന്ന ഈ ശ്രീമദ് ഭാഗവതം രചിച്ചു. ശ്രീമദ് ഭാഗവതം ജപം ചെയ്യുന്നതോടെ , ഈ ജീവനില്‍ ശോകവും , മോഹവ

1.6 നാരദ-വ്യാസ സം‌വാദം

ശ്രീമദ് ഭാഗവതം പ്രഥമസ്ക ന്ധം - അദ്ധ്യായം 6 നാരദ-വ്യാസ സം‌വാദം സൂതന്‍ ശൗനകാദി മുനികളോട് പറഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ! , അങനെ നാരദമഹര്‍ഷിയുടെ പൂര്‍‌വ്വജന്മവൃത്താന്തം കേട്ടതിനുശേഷം സത്യവതിയുടെ പുത്രനും ഭഗവതവതാരവുമായ ശ്രീ വേദവ്യാസന്‍ വീണ്ടും നാരദരോട് ചോദിച്ചു.   വ്യാസന്‍ പറഞു: അല്ലയോ ബ്രഹ്മപുത്രാ! , അദ്ധ്യാത്മജ്ഞാനം തന്ന് അങയെ അനുഗ്രഹിച്ച് ആ മഹാഋഷികള്‍ പുറപ്പെട്ടുപോയതിനുശേഷം , അങയുടെ ഈ ജന്മം ആരംഭിക്കുന്നതിനുമുമ്പ് അങയുടെ ജീവിതം എങനെയായിരുന്നു ?. ദീക്ഷ നേടിയതില്‍ പിന്നെ ശേഷകാലം അങ് എങനെ വര്‍‌ത്തിച്ചിരുന്നു ?. ആ പഴയ ശരീരത്തെ ഉപേക്ഷിച്ച് ഈ പുതിയ ദേഹം കാലാന്തരത്തില്‍ അങ് എങനെ സ്വീകരിച്ചു ?. മഹാമുനേ! , കാലം സകലതിനേയും ഇല്ലാതാക്കുമെന്നിരിക്കെ , കഴിഞ കല്പത്തില്‍ നടന്ന ഈ വസ്തുതകളെല്ലാം ഒരു മാറ്റവും കൂടാതെ അങ് എങനെ ഓര്‍ത്തുവയ്ക്കുന്നു ?.   നാരദന്‍ പറഞു: അദ്ധ്യാത്മജ്ഞാനം നല്‍കി ആ മഹാഋഷികള്‍ മറ്റെങോട്ടേയ്ക്കോ പുറപ്പെട്ടുപോയതിനുശേഷം , കഴിഞ ജന്മത്തില്‍ എന്റെ ബാക്കി ജീവിതം ഇപ്രകാരമായിരുന്നു. ഞാന്‍ ഒരു വീട്ട്‌വേലക്കാരിയുടെ ഏകമകനായിരിക്കെ , എന്റെ അമ്മയ്ക്ക് മറ്റൊരാശ്രയം ഉണ്ടായിര

1.5 നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.

ശ്രീമദ് ഭാഗവതം പ്രഥമസ്ക ന്ധം -  അദ്ധ്യായം 5 നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു. സൂതന്‍ പറഞു: അപ്പോള്‍ ദേവര്‍ഷിയായ നാരദര്‍ യഥോചിതം ഉപവിഷ്ടനായതിനുശേഷം ബ്രാഹ്മണ ഋഷിയായ വ്യാസരെ അധിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.: അല്ലയോ പരാശരപുത്രാ , ശരീരത്തേയോ മനസ്സിനേയോ ആത്മസാക്ഷാത്കാരത്തിന്റെ ഉപാധിയായി അറിയുന്നതില്‍ അങ് സംതൃപ്തനാണോ ? തെല്ലുപോലും സന്ദേഹം അങേയ്ക്കുണ്ടാകേണ്ടതില്ല. കാരണം വേദങളുടെ വിപുലീകരിച്ച വസ്തുതകള്‍ക്കൊപ്പമാണ്‌ അങ് മഹാഭാരതമാകുന്ന മഹാപുരാണം നിര്‍മ്മിച്ചത്. അങയുടെ അന്വേഷണം തികച്ചും പൂര്‍ണ്ണമാണ്. പരമാത്മതത്ത്വത്തെ കുറിച്ചും , അതിന്റെ അറിവിനെ കുറിച്ചും അങ് ഉള്ളവണ്ണം തന്നെ പ്രതിപാദനം ചെയ്തിരിക്കുന്നു. എന്നിട്ടും , നിര്‍വ്വഹിക്കപ്പെടാത്ത എന്തിനുവേന്ടിയാണ്‌ അങ് ഇങനെ പരിവേദനം ചെയ്യുന്നത് ?. വ്യാസര്‍ പറഞു: അവിടുന്ന് പറഞതെല്ലാം പരമാര്‍ത്ഥം തന്നെയാണ്‌ എന്നിരുന്നാലും ഞാന്‍ സന്തുഷ്ടനല്ല. എന്റെ ഈ ദുഃഖത്തിന്റെ അവ്യക്തമായ മൂല കാരണം അങ് എനിക്ക് പറഞുതന്നാലും. എല്ലാ രഹസ്യങളും അവിടുന്നറിയുന്നവനാണ്‌. കാരണം , അങ് സൃഷ്ടിസ്ഥിതിസംഹാരങളുടെ പരമകാരണനും , ത്രിഗുണാധ

1.4 നാരദമുനിയുടെ വരവ്

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്ക ന്ധം -  അദ്ധ്യായം   4 ഇത്രയും പറഞതോടെ ദീര്‍ഘസത്രത്തിനായി അവിടെ കൂടിയിരുന്ന മുനികളില്‍ മുഖ്യനായ ശൌനകന്‍ സൂതനെ വന്ദിച്ചുകൊന്ട് ഇപ്രകാരം പറഞു.   " ജപിക്കാനും പറയാനും കഴിവുള്ളവരില്‍ വച്ച് അത്യന്തം ഭാഗ്യശാലിയും ബഹുമാനിക്കപെട്ടവനുമായ അല്ലയോ സൂതമഹര്‍ഷേ! ,   എത്രയും പുണ്യമായ ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍   ശുകദേവൻ    പറഞതുപോലെ ദയവായി ഞങള്ക്കും അങ് പറഞുതരിക. ആദ്യമായി ഈ ശ്രീമദ് ഭാഗവതം    ഏത് കാലത്തുന്ടായി ?   ഏത് സ്ഥലത്തുണ്ടായി ?   എന്തിനുന്ടായി ?   എന്തില്‍ നിന്നാണ്‌ മഹാഋഷിയായ ശ്രീ വേദവ്യാസന്‌ ശ്രീമദ്ഭാഗവതം ചമച്ചുന്ടാക്കുവാന്‍ പ്രചോദനം കിട്ടിയത് ?   അദ്ദേഹത്തിന്റെ മകന്‍ സമദര്‍ശിയും നിര്‍വ്വികല്പ നു മായ ഒരു ഒരു മഹായോഗിയായിരുന്നു. ഏകാന്തമതിയായ ശുകന്‍ യഥാസ്തിതിക വിശ്വാസങളെയൊക്കെ തച്ചുടച്ച് ഒരു മൂഢനെപ്പോലെ ഗൂഢമായി കാണപ്പെട്ടു. തന്റെ മകനെ അന്വേഷിച്ച് പോകുന്ന വേദവ്യാസനെ കന്ടപ്പോള്‍ വിവസ്ത്രരായി നദിയില്‍ കുളിച്ചുകൊന്ട് നിന്ന സുന്ദരിയായ കന്യകമാര്‍ വസ്ത്രം കൊന്ട് തങളുടെ ശരീരം മറച്ചു. എന്നാല്‍ തന്റെ മകനായ ശ്രീശുകബ്രഹ്മമഹര്‍ഷി അതുവഴി പോയപ്പോള്‍ അവര്‍

1.3 സകലതിനും വീര്യവാനായ ഭഗവാന്റെ മഹിമകള്‍

ശ്രീമദ്ഭാഗവതം പ്രഥമസ്കന്ധം – അദ്ധ്യായം 3 സൂതന്‍ പറഞ്ഞു: “ ആദ്യം ഭഗവാന്‍ തന്റെ പരം പുരുഷാവതാരം കൈകൊണ്ടുണര്‍ന്ന് , ലോകസൃഷ്ടിക്കുവേണ്ടി മഹത് മുതലായവയാല്‍ , മൂലപ്രകൃതിയുടെ   പതിനാറ് തത്വങ്ങളെ സംഭൂതമാക്കി. യോഗനിദ്രയില്‍ മുഴുകി ക്ഷീരസാഗരത്തില്‍ ശയിക്കുന്ന ആ നാരായണന്റെ നാഭിയില്‍ നിന്നും നദിപോലെയുതിര്‍ന്ന താമരയില്‍ വിശ്വസൃഷ്ടാക്കളുടെയെല്ലാം അധിപനായ ബ്രഹ്മാവ് ജനിച്ചു. ആരുടെ ശരീരത്തിലാണോ വ്യത്യസ്തങ്ങളായ ഈ പ്രപഞ്ചം മുഴുവനും കുടികൊള്ളുന്നുവെന്ന് കല്‍പ്പിച്ചിട്ടുള്ളത് , ഊര്‍ജ്ജിതവും , സത്വവും , വിശുദ്ധവുമായ അത് ആ ഭഗവാന്റെ വിരാട് രൂപമാണ്. ആയിരക്കണക്കിന് പാദങ്ങളും , തുടകളും , കൈകളും , മുഖങ്ങളുമുള്ള ; അനേകായിരം ശിരസ്സുകളോടും , ചെവികളോടും , കണ്ണുകളോടും , മൂക്കുകളോടും കൂടിയ ; ആയിരകണക്കിന് വനമാലകളും , ഉടുചേലകളും , കുണ്ഡലങ്ങളും തിളങ്ങുന്ന അത്ഭുതവും അനന്തവുമായ ഭഗവാന്റെ ആ ദിവ്യരൂപത്തെ ഭക്തന്മാര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ട് കാണുന്നു. യാതൊരു ഈശ്വരന്റെ അംശങ്ങളുടെ അംശങ്ങള്‍ കൊണ്ടാണോ ദേവന്മാരും , മനുഷ്യരും , മൃഗജാതികള്‍ തുടങ്ങിയ മറ്റ് ജീവജാലങ്ങളും ജനിക്കുന്നത് , ആ ഭഗവാനാണ് ഇക്കണ്ട സകല അവതാരങ്ങള്‍