ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം - 9 സൂതന്‍ പറഞു: പ്രജാദ്രോഹം ചെയ്തവന്നെന്ന് സ്വയം വിശേഷിപ്പിച്ച് ദുഃഖിക്കുന്ന യുധിഷ്ഠിരന് ഭാരതയുദ്ധം നടന്ന കുരുക്ഷേത്രഭൂമിയിലേക്ക് പോയി. അവിടെ ഭീഷ്മര്‍ വിദേഹമുക്തിയ്ക്കുവേണ്ടി ശരശയ്യയില്‍ കിടക്കുകയായിരുന്നു. അല്ലയോ ബ്രാഹ്മണരേ!, സ്വര്‍ണ്ണാഭരവിഭൂഷിതങളായ സുന്ദര അശ്വങളെ പൂട്ടിയ മനോഹരമായ തേരില്‍ യുധിഷ്ഠിരന്റെ സഹോദരങളും, വ്യാസമഹര്‍ഷിയും, ധൗമ്യമുനിയും അദ്ദേഹത്തെ അനുഗമിച്ചു. ബ്രഹ്മഋഷികളെ, ഭഗവാനും അര്‍ജ്ജുനനോടൊപ്പം ഒരു രഥത്തില്‍ അവിടേക്ക് യാത്രയായി. ധര്മ്മപുത്രന് കുബേരനെപ്പോലെ ഒരു പ്രതാപിയായി കാണപ്പെട്ടു. ദേവലോകത്തുനിന്നും ഭൂമിയിലേക്ക് നിപതിച്ച ഒരു ദേവനെപ്പോലെ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ യുധിഷ്ഠിരനും, സഹോദരങളും, അതുപോലെ ഭഗവാനും വന്ദിച്ചു. ബ്രഹ്മഋഷികളും, ദേവഋഷികളും, രാജഋഷികളും, എന്നുവേണ്ട ശ്രേഷ്ഠരായ സകലരും ആ ഭരതപുംഗവനെ കാണാന്‍ അവിടെ സമാഗതരായിക്കഴിഞിരുന്നു. പര്വ്വതന്, നാരദന്, ധൗമ്യന്‍, വ്യാസന്, ബൃഹദ്വശന്‍, ഭരധ്വാജന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍, പരശുരാമന്, വസിഷ്ഠന്, ഇന്ദ്രപ്രമദന്‍, ത്രിതന്, ഗൃത്സമദന്‍, അസിതന്, കക്ഷീവാന്, ഗൗതമന്,
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം