prayer by brahma എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
prayer by brahma എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, മാർച്ച് 19, ബുധനാഴ്‌ച

3.9 ബ്രഹ്മസ്തുതി.


ഓം



ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 9

പങ്കജാസനനായി ബ്രഹ്മദേവന്‍ ഭഗവാന്‍ ഹരിയെ സ്തുതിച്ചുതുടങി.
"ഭഗവാനേ!, എത്രയോ കാലങളായി ഞാന്‍ തപം ചെയ്തുവെങ്കിലും ഇന്നാണ് അങയുടെ അദ്ധ്യാത്മികരൂപത്തെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചതും, അങയെ അറിയാന്‍ കഴിഞതും. അനേകവിധം ശരീരങള്‍ ധരിച്ച്, അനന്തകോടിജീവന്‍‌മാര്‍ ഇവിടെ നിന്നെയറിയാതെ കാലം പോക്കുന്നു. എത്ര നിര്‍ഭാഗ്യവാന്‍‌മാരാണവര്‍!.... നാഥാ!, ഏകമായിയറിയേണ്ടത് നിന്നെ മാത്രമാണ്. കാരണം നിന്നെക്കവിഞൊരു ശക്തി ഇവിടെ ഇല്ലതന്നെ. അവിടുത്തേക്കാള്‍ പരമമായ ഒരു ശക്തി എങനെയുണ്ടാകാനാണ്? ത്രിഗുണങളുടേയും മായയുടേയും വികാരഭാവത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നീ മാത്രമാണ് ഇവിടെ പരമസത്യമായി നിലകൊള്ളുന്നത്.

ഭഗവാനേ!, അങയുടെ അലൗകികമായ രൂപത്തെയാണ് ഞാനീക്കാണുന്നത്. ഈ ദിവ്യരൂപം തന്റെ ഭക്തര്‍ക്ക് ആവബോധരസമാകുന്ന നിന്റെ പരമകാരുണ്യത്തെ പ്രദാനം ചെയ്യുന്നു. ഈ ബൃഹത് രൂപത്തില്‍നിന്നാണ് അവിടുത്തെ മറ്റെല്ലാ അവതാരങളും പിറവിയെടുത്തിരിക്കുന്നത്. ഞാനും ഇതാ അവിടുത്തെ നാഭീപങ്കജത്തില്‍ അധിവസിച്ചുകൊണ്ട് അങയില്‍ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു.

ഭഗവാനേ!, ഇതില്പരം അദ്ധ്യാത്മികമായും ആത്മജ്ഞാനപ്രദായകവുമായ ഒരു രൂപം ഞാന്‍ വേറെ കാണുന്നില്ല. അവിടുത്തെ ഈ കളേബരം പരമാനന്ദമാത്രവും, അവ്യയവും, നിര്‍‌വ്വികാരവുമാണ്. ഞാനാകട്ടെ എന്റെ ശരീരേന്ദ്രിയാദികളില്‍ അഭിമാനം കൊള്ളുമ്പോള്‍, അവിടുന്ന് ഈ സമസ്തപ്രപഞ്ചവും അവിടുത്തെ യോഗമായകൊണ്ട് നിര്‍മ്മിച്ച്, സര്‍‌വ്വത്തിനും കാരണമായി നിലകൊള്ളുന്നു. അതേസമയം തന്നെ അങ് ഇവയില്‍നിന്നൊക്കെയകന്ന് സര്‍‌വ്വസ്വതന്ത്രനായി നിലകൊള്ളുകയും ചെയ്യുന്നു.
അങനെയുള്ള അവിടുത്തേക്കെന്റെ പ്രണാമം.

ഭഗവാനേ!, ഞാനീക്കാണുന്ന രൂപമായിക്കോട്ടെ, അഥവാ യുഗങള്‍തോറുമുണ്ടാകുന്ന അങയുടെ ഏതവതാരഭാവവുമായിക്കോട്ടെ, അവ ഓരോന്നും ഈ പ്രപഞ്ചത്തിന് എക്കാലവും ശുഭമേകുന്നു. ഭക്തന്മാര്‍ നിത്യനിരന്തരമായി ഉപാസിക്കുന്ന അങയുടെ ഈ രൂപത്തിനുമുന്നില്‍ എന്റെ നമസ്കാരം. അവിടുത്തെ മായയില്‍ മുങി, ഘോരമായ നരകങളില്‍ പതിക്കുവാന്‍ വിധിച്ചിട്ടുള്ളവര്‍ അവിടുത്തെ ഈ അദ്ധ്യാത്മികരൂപത്തിനുനേരേ മുഖം തിരിക്കുന്നു. കാരണം, അവര്‍ ലൗകികവിഷങളില്‍ അത്യന്തം ആസക്തരാണ്. എന്നാല്‍ ഭക്തന്മാരാകട്ടെ, വേദമന്ത്രങളിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്ന അവിടുത്തെ തൃപ്പാദമാഹാത്മ്യങളെ ശ്രോത്രേന്ദ്രിയങളിലൂടെ ഹൃദയത്തിലേറ്റി അങയില്‍ ഭക്തി ചെയ്യുന്നു. അവര്‍ അങയെ തങളുടെ ഹൃദ്ക്കമലങളില്‍ ഇളകാതെ വച്ചാരധിക്കുന്നു.

ഹേ ദേവദേവാ!, ലൗകികാസക്തിയില്‍ ഈ ലോകത്തിലെ മനുഷ്യരെല്ലാം സദാ ആശങ്കപ്പെട്ടിരിക്കുകയാണ്. അവര്‍ സദാസമയവും ധനത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചും, സ്വന്തം ശരീരാദികളെക്കുറിച്ചുമൊക്കെ ആവലാതിപൂണ്ട് അവയെ സംരക്ഷിക്കുന്നതിലേക്കുള്ള തത്രപ്പാടിലാണ് കഴിയുന്നത്. അവരുടെ ഹൃദയത്തിലാകട്ടെ, എപ്പോഴും അനാവശ്യമായ ആഗ്രഹങളാലുണ്ടാകുന്ന സങ്കടം നിറഞുതുളുമ്പിക്കൊണ്ടേയിരിക്കുന്നു. ഞാനെന്നും, എന്റേതെന്നുമുള്ള മിഥ്യാബോധത്താല്‍ അവരുടെ ബുദ്ധി ഭ്രമിച്ച് നശിച്ചിരിക്കുന്നു. എന്തായിരുന്നാലും ഈവക ദുഃഖങളില്‍ നിന്ന് മോചനമുണ്ടാകണമെങ്കില്‍ അവര്‍ക്കും അവിടുത്തെ തൃപ്പാദപത്മങളില്‍ ഭക്തിയുണ്ടാകേണ്ടത് അനിവാര്യമാണ്.

ഭഗവാനേ!, ഈശ്വരഭജനം കൂടാതെ അനാത്മീയമായി, അശുഭചിന്തകളെ കൂടെക്കൊണ്ടുനടക്കുന്ന ഈ മനുഷ്യരുടെ ബുദ്ധിയും അശുഭമായിഭവിക്കുന്നു. ഇങനെയുള്ളവര്‍ കുറച്ചുകാലത്തെ കാമവാഞ്ചക്കായി അശുഭവൃത്തികളില്‍പെട്ട് കാലം പോക്കുന്നു.
ഹേ ഉരുക്രമനായ ഭഗവാനേ!, ഈ മനുഷ്യരെല്ലാം ക്ഷുത്തൃഡാദികള്‍ക്കും, ശീതോഷ്ണങള്‍ മുതലായ ദ്വന്ദങളള്‍ക്കും അടിപ്പെട്ട് ജീവിതം കഴിക്കുന്നു. ഇവരുടെ ശരീരാന്തര്‍ഭാഗത്തുനിന്നുമുള്ള പിത്തരസം വമിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവിച്ച് ദുഃഖിക്കുന്നു. ചുമച്ചും, കുരച്ചും, ഇവര്‍ രോഗാതുരരായിക്കഴിയുന്നു. മഴയോ, വെയിലോ, ഒന്നുംതന്നെ ഇവര്‍ക്ക് സഹനീയമല്ല. എന്നിട്ടും, കാമാഗ്നികൊണ്ടും, അടക്കാനാകാത്ത കോപം കൊണ്ടും, ഇവരുടെ വിവേകം മുച്ചൂടും നശിച്ചിരിക്കുന്നു. ഇവരുടെ ഈ ദുഃസ്സഹമായ അവസ്ഥയില്‍ ഞാനും അതീവദുഃഖിതനാണ്. ഭഗവാനേ!, ലൗകികദുരിതങള്‍ ഈ ജീവാത്മാക്കളുടെ യഥാര്‍ത്ഥസ്വരൂപത്തെ ഒരിക്കലും ബാധിക്കുകയില്ലെങ്കിലും, എന്നുവരെ അവര്‍ ഈ ശരീരത്തെ, അങയുടെ മായാവലയത്തില്‍പെട്ടു, ലൗകികഭോഗങള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നുവോ, അന്നുവരെ ഇത്തരം ദുരിതങള്‍ അവരെ വിട്ടൊഴിയാതെ നിഷ്ക്കരുണം പിന്തുടരുന്നു.

ഇങനെയുള്ള മനുഷ്യര്‍ പകല്‍ മുഴുവന്‍ അത്യാര്‍ത്തിയോടെ ബഹുവിധവിഷയങളില്‍ തങളുടെ മനസ്സും ഇന്ദ്രിയങളും വ്യാപൃതമാക്കുന്നു. തത്ഫലമായി രാത്രികാലങളില്‍ ഉറക്കമില്ലതെ കിടക്കയില്‍ കിടന്നുരുളുന്നു. കാരണം, അവരുടെ മനസ്സ് പകല്‍ മുഴുവന്‍ രചിച്ചുണ്ടാക്കിയ ഭാവനകളില്‍പെട്ടുഴലുമ്പോള്‍, ബുദ്ധി ഇടക്കിടെ അവരുടെ നിദ്രയ്ക്ക് ഭംഗം വരുത്തുന്നു. പ്രകൃതിശക്തികള്‍ക്കധീതമായ മാനസീകസങ്കല്പ്പങള്‍ ഓരോന്നായി കടപുഴകിവീഴുമ്പോള്‍, അവരുടെ ബുദ്ധിയുടെ സമനിലയും തെറ്റിപ്പോകുന്നു. ഋഷികളായാല്‍പോലും, അങയില്‍ പ്രസംഗവിമുഖരായാല്‍ തത്ഫലമായി അവര്‍ അലഞുതിരിയേണ്ട അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചേരുന്നു.

ഭഗവാനേ!, അവിടുത്തെ മാഹാത്മ്യങള്‍ക്ക് ചെവി നല്കുന്ന മാത്രയില്‍ ഭക്തന്മാരുടെ ഹൃദയം പവിത്രമാകുന്നു. അങയുടെ കഥാശ്രവണത്താല്‍ തീര്‍ത്ഥീകൃതമാകുന്ന അവരുടെ മനസ്സുകളില്‍ അവിടുന്ന് പെട്ടെന്നുതന്നെ കുടിയേറിപാര്‍ക്കുകയും ചെയ്യുന്നു. യാതൊരു രൂപത്തില്‍ അവര്‍ നിന്നെ ഹൃദയത്തിലേറ്റുന്നുവോ, അതേ രൂപത്തില്‍ തന്നെ നീ അവര്‍ക്ക് ദര്‍ശനം നല്കി നിന്റെ കാരുണ്യവര്‍ഷം പൊഴിക്കുന്നു. നാരായണാ!, ബദ്ധകാമന്മാരായി പലേവിധം ഉപചാരങളോടുകൂടി നിന്നെ ആരാധിക്കുന്ന ദേവഗണങളില്‍പോലും നീ ഇത്രകണ്ട് സമ്പ്രീതനാകുന്നില്ല. പക്ഷേ, നിന്നില്‍ അകമഴിഞ് ഭക്തിയെ നിറയ്ക്കുന്ന സാധുക്കളില്‍ ദയാകടാക്ഷം ചൊരിഞുകൊണ്ട് അവരുടെ ഹൃദയപങ്കജത്തില്‍ നീ ആത്മസ്വരൂപനായി നിറഞുപ്രകാശിക്കുന്നു. അതേസമയം, ഈശ്വരനില്‍ ദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ക്ക് നീ അപ്രാപ്യമായി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ അവരവരുടെ സ്വധര്‍മ്മകര്‍മ്മങളെ ഭഗവാങ്കലര്‍പ്പിക്കുകയും, വേദാചരണങളിലൂടെയും, ദാനം തപസ്സ് തുടങിയവയുടെ അനുഷ്ഠാനത്തിലൂടെയും നിന്നെ ആരാധിക്കുകയും ചെയ്യുന്നതുവഴി അവര്‍ നന്മയുടെ പാതയിലേക്ക് നയിക്കപ്പെടുന്നു.

ശാശ്വതസ്വരൂപനായ അവിടുത്തേക്ക് എന്റെ നമോവാകം!. അവിടുത്തെ ഈ നിര്‍മ്മലരൂപം ധ്യാനിച്ച് ജീവന്മാര്‍ ആത്മസാക്ഷാത്ക്കാരം നേടുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിക്കുന്ന പരമാനന്ദമൂര്‍ത്തിയായ അങയുടെ താമരപ്പാദങളില്‍ അടിയന്റെ പ്രണാമം!. യുഗങള്‍ തോറും പലവിധ രൂപഭാവങളിലവതരിച്ച്, നിസ്തുലഗുണങളോടുകൂടി, തന്റെ അദ്ധ്യാത്മലീലകളാടുന്ന അവിടുത്തെ പാദങളില്‍ ഞാനിതാ അഭയം തേടുന്നു. യാതൊരുവന്‍ തന്റെ മരണാഗമസമയത്ത് ബോധപൂര്‍‌വ്വമായാലും അല്ലെങ്കിലും, അവിടുത്തെ തിരുനാമം ഉച്ഛരിക്കുന്നുവോ, അവന്റെ ജന്മജന്മാന്തരപാപങള്‍ സകലതുമകന്ന് അവന്‍ നിന്നിലേക്കെത്തിച്ചേരുന്നു. അങനെയുള്ള അവിടുത്തെ തൃപ്പാദങളില്‍ അടിയന്റെ നിത്യപ്രണാമം!.

ഈ പ്രാപഞ്ചികസര്‍ഗ്ഗതത്വത്തിന്റെ മൂലകാരണതത്വമായി അങ് നിലകൊള്ളുന്നു. ആ തത്വത്തിന്റെ ചില്ലകളായി ഞങളും. ഭഗവാനേ!, അങ് സ്വയം പരിപാലിക്കുന്ന ഈ പ്രപഞ്ചത്തെ ഞാന്‍ രചിക്കുകയും, ഗിരീശന്‍ അതിനെ സംഹരിച്ചു നിന്നിലടക്കുകയും ചെയ്യുന്നു. അങനെയുള്ള നിന്നെ ഞാനിതാ നമസ്ക്കരിക്കുന്നു. ലോകം നിന്നിലേക്കുള്ള വഴിമറന്ന്, തങളുടെ ശരീരത്തെ സുഖിപ്പിക്കുന്നതിനും, നിലനിറുത്തുന്നതിനും വേണ്ടി, പലതരം കര്‍മ്മങളില്‍ ഏര്‍പ്പെട്ട് പ്രവര്ത്തിക്കുന്നു. ഈ പ്രവര്‍ത്തികളില്‍ എത്രകാലം അവര്‍ വ്യാപൃതരായിരിക്കുമോ, അത്രകാലം അവരുടെ ഈ അശ്രാന്തപരിശ്രമം തികച്ചും ഛിന്നഭിന്നമായി പോകുന്നു. സത്യത്തില്‍ അവരറിയാത്ത അവരുടെ അഭയസ്ഥാനമായ അവിടുത്തെ തൃപ്പാദങളില്‍ എന്റെ നമസ്ക്കാരം.

അവിടുന്ന് സകലയജ്ഞങളുടേയും ഭോക്താവാണ്. അനന്തമായ കാലമാകുന്ന അവിടുത്തെ തൃപ്പാദങളില്‍ അടിയന്റെ നമോവാകം. അവിടുത്തെ കരുണയാല്‍ ദ്വിപരാന്തത്തോളം ഇവിടെ ഞാന്‍ നിലനില്‍ക്കുമെന്നെനിക്കറിയാം. പ്രപഞ്ചത്തിലെ മറ്റുപല ലോകങളുടേയും നായകനാണ് ഞാനെന്നെനിക്കറിയാം. അങയെ പ്രാപിക്കുവാന്‍ വേണ്ടി അനേകവര്‍ഷം ഘോരതപമനുഷ്ഠിച്ചവാനാണ് ഞാനെന്നെനിക്കറിയാം. എന്നാലും അവിടുന്നല്ലാതെ മറ്റൊരുഗതി ഞാന്‍ കാണുന്നില്ല. അതുകൊണ്ട് അവിടുത്തെ പാദാരവിന്ദങളില്‍ ഞാന്‍ ശരണം പ്രാപിക്കുകയാണ്.

ഭഗവാനേ!, അങ് യാതൊരു ഭേദവും കൂടാതെ ദേവന്മാര്‍ക്കിടയിലും, അന്യ ജീവജന്തുക്കള്‍ക്കിടയിലും ഒരുപോലെ അവതരിച്ച് അവിടുത്തെ ലീലകള്‍ കൊണ്ടാടുന്നു. ത്രിഗുണാധീതനായി, നിസ്പൃഹനായി, ധര്‍മ്മപരിപാലനാര്‍ത്ഥം യുഗാന്തരങളില്‍ ഈവിധം വിവിധവേഷധാരിയായി പ്രത്യക്ഷനാകുന്ന അങയെ ഞാനിതാ നമസ്ക്കരിക്കുന്നു.

ഭഗവാനേ!, ഭീമാകാരമായ പ്രളയജലധിയില്‍ അനന്തനുമേല്‍ പള്ളികൊണ്ട്, തത്വവിദുക്കള്‍ക്ക് അങ് അവിടുത്തെ യോഗനിദ്രയെ കാട്ടിക്കൊടുക്കുന്നു. ആ സമയം, പ്രപഞ്ചത്തിലെ സകലലോകങളും അവിടുത്തെ മഹാജഠരത്തില്‍ അഭയം കൊണ്ടുകഴിയുന്നു. ഹേ നാരായണാ!, അങയുടെ നാഭീപങ്കജത്തെ ഞാനിതാ എന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. അവിടുത്തെ അപാരകരുണയില്‍ ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മ്മം ഏറ്റെടുത്തിരിക്കുന്നു. അങ് യോഗനിദ്രകൊള്ളുമ്പോള്‍ സകലലോകങളും ആ മഹോദരത്തില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ഇപ്പോഴിതാ ഉഷസ്സില്‍ വിരിഞ താമരപോലെ അങയുടെ നയനങളും തുറന്നുപ്രകാശിക്കുന്നു."

ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. "ഇങനെയുള്ള അവന്‍ എന്നില്‍ കനിയുമാറാകണം. അവന്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങള്‍ക്കും ഏകബന്ധുവും, ഏകാത്മാവുമാണ്. ആ ആദിനാരായണന്‍ സര്‍‌വ്വതിനേയും തന്റെ സര്‍‌വ്വൈശ്വര്യങളാല്‍ പരിപാലനം ചെയ്ത് ജഗത്ത്സര്‍‌വ്വത്തിന്റെ ക്ഷേമം കാത്തുസൂക്ഷിക്കുന്നു. മുന്നേപോലെയുള്ള അവന്റെ കാരുണ്യവര്‍ഷാനുഭൂതിയുടെ പ്രേമച്ഛായയില്‍ നിന്നുകൊണ്ട് എന്റെ നിയതമായ കര്‍മ്മാനുചരണത്തിനായി ഞാന്‍ അവന്റെ അനുഗ്രഹം തേടുകയാണ്. കാരണം ഞാനും അവന് പ്രിയപെട്ടവനും, അവിടുത്തെ തൃപ്പാദങളില്‍ അഭയം പ്രാപിച്ചവനുമാണ്. അവന്‍ പ്രപന്നാത്മാക്കളുടെ പരിപാലകനാണ്. അവന്‍ തന്റെ ആന്തരികശക്തിസ്രോതസ്സായ ശ്രീമഹാലക്ഷ്മിയിലൂടെ തന്റെ ധര്‍മ്മം ആചരിക്കുന്നു. എനിക്കുവേണ്ടത് ഈ ഭൗതികസൃഷ്ടിയുടെ സര്‍‌വ്വമംഗളത്തിനായി അവന്റെ അനുഗ്രഹം മാത്രം. കര്‍മ്മബന്ധത്താല്‍ തളയ്ക്കപ്പെടാതിരിക്കുവാനായി അവന്റെ കാരുണ്യം മാത്രം. അതുവഴി എന്നില്‍ കര്‍ത്തൃത്വബോധവുമോ, അഹങ്കാരമോ ഉണ്ടാകാതിരിക്കട്ടെ!.

അവന്റെ മഹിമകള്‍ അവര്‍ണ്ണനീയമാണ്. ആ പരമപുരുഷന്റെ നാഭീസരസ്സില്‍ നിന്നും മൊട്ടിട്ട സരോജത്തില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണശക്തിയുമായി ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍, അവന്‍ പ്രലയജലധിയില്‍ യോഗനിദ്രകൊള്ളുന്നു. ഞാന്‍ അവന്റെ വിഭിന്നമായ മായാശക്തിയെ ഈ പ്രപഞ്ചമാക്കി പരിണമിപ്പിക്കുന്നുവെന്നുമാത്രം. ആയതിനാല്‍ എന്റെ കര്‍മ്മവസനത്തോളം വേദവിധികളുടെ ധര്‍മ്മപാതയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കാക്കുവാന്‍ ഞാന്‍ അവനോട് പ്രാര്‍ത്ഥിക്കുകയാണ്. ഏകനും, പരമകാരുണ്യവാനുമായ അവന്‍ മിഴിതുറന്ന് പുഞ്ചിരിതൂകി അടിയനെ ആശീര്‍‌വദിക്കുന്നതിനായി ഞാന്‍ ആ പരമപുരുഷനോട് യാചിക്കുകയാണ്. അവന്റെ ഹൃദയസ്പര്‍ശിയായ തെല്ല് വാക്കുകള്‍കൊണ്ടുമാത്രം ഈ പ്രപഞ്ചം സകലകുണ്ഠിതങളുമകന്ന്, ഉദ്ധരിക്കപ്പെടുന്നു."

മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, ഇങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വകാരണമായ ഭഗവാനെ ദര്‍ശിച്ചറിഞതിനുശേഷം, മനസ്സാവാചാ തന്നാലാകും‌വിധം ഭഗവാനെ പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ തപജപധ്യാനംകൊണ്ട് തളര്‍ന്നമട്ടില്‍ ബ്രഹ്മാവ് പെട്ടെന്ന് നിശബ്ദനായി. വിധാതാവ് തന്റെ സ്വധര്‍മ്മമായ സൃഷ്ടികര്‍ത്തവ്യത്തെക്കുറിച്ച് അത്യന്തം ഉത്കണ്ഠിതനാണെന്നും, കൂടാതെ പ്രലയജലത്തെക്കണ്ട് നന്നേ വിഷണ്ണഭാവത്തിലിക്കുകയാണെന്നും ഭഗവാന്‍ മനസ്സിലാക്കി. അവിടുന്ന് ബ്രഹ്മാവിന്റെ മനഃശ്ചാഞ്ചല്യത്തെക്കുറിച്ചറിഞുകഴിഞിരിന്നു. ഭഗവാന്‍ അങേയറ്റം ഗുഹ്യമായ തന്റെ ഉപദേശത്തെ നല്‍കിക്കൊണ്ട് ബ്രഹ്മദേവന്റെ സകല മായാഭ്രമങളും മറച്ചരുളി.

ഭഗവാന്‍ ഹരി അരുളിചെയ്തു: "അല്ലയോ വേദഗര്‍ഭാ!, ഭവാന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഒന്നുകൊണ്ടും ഇന്ന് വ്യാകുലപ്പെടേണ്ടതില്ല. അവിടുത്തെ പ്രാത്ഥനയില്‍ നാം അതീവസന്തുഷ്ടനാണ്. ഹേ ബ്രഹ്മദേവാ!, നമ്മുടെ അനുഗ്രഹത്തിനായി ഇനിയും അങേയ്ക്ക് തപം ചെയ്യേണ്ടതുണ്ട്. അതിലൂടെ നാം അങേയ്ക്ക് സകലതും കാട്ടിത്തരുന്നതുണ്ട്. വിധാതാവേ!, ഭക്തിയുക്തസമാശ്രിതനായി അങ് തപസ്സിലൂടെ നമ്മെ സ്മരിക്കുമ്പോള്‍, അങയുടെ ഹൃദയത്തിലും അതുപോലെ സകലചരാചരങളിലും നമ്മുടെ സാന്നിധ്യം അങേയ്ക്ക് ദര്‍ശിച്ചറിയുവാന്‍ സാധിക്കും. അതുപോലെതന്നെ ഭവാനോടൊപ്പം ഈ പ്രപഞ്ചത്തേയും അതിലെ സകലചരാചരങളേയും അങ് നമ്മിലും കണ്ടറിയും. വിറകില്‍ അഗ്നിയെന്നതുപോലെ, സമസ്തപ്രപഞ്ചവും നമ്മില്‍ അധിവസിക്കുന്നത് ഭവാന്‍ നേരില്‍ കണ്ടനുഭവിക്കും. ആ അദ്ധ്യാത്മികാനുഭൂതിയില്‍ സകലകല്‍മഷങളുമകന്ന് ഭവാന്‍ മുക്തനാകും. ത്രിഗുണങളുടെ പിടിയില്‍നിന്നുമകന്ന് സ്ഥൂലസൂക്ഷ്മസങ്കല്പ്പങള്‍ക്കധീതനായി സംശുദ്ധനാകുന്നസമയം, നമ്മുടെ കാരുണ്യത്താല്‍ അങേയ്ക്ക് അവിടുത്തെ സ്വരൂപം തെളിഞുകിട്ടും. ആ അവസ്ഥയില്‍ ഭവാന്‍ തികച്ചും പരമാത്മബോധത്തില്‍ അന്തര്‍ലീനമായിരിക്കുകയും ചെയ്യും.
നമ്മുടെ കൃപാവര്‍ഷം അങയില്‍ സദാ നിറഞുകൊണ്ടേയിരിക്കും. ആയതിനാല്‍ നാനാകര്‍മ്മങളില്‍ തല്പ്പരനും പ്രജാവര്‍ദ്ധനപരിതുഷ്ടനുമായ അങേയ്ക്ക് ഒരിക്കലും ആ ഉദ്യോഗത്തില്‍നിന്നും ഭ്രഷ്ടനാകേണ്ടിവരുകയില്ല.

ഹേ പ്രഥമഋഷേ!, ഭവാന്‍ എപ്പോഴും നമ്മില്‍ മനസ്സൂന്നിയവനാകയാല്‍, നാനാസന്തതിപരമ്പരകളുടെ സൃഷ്ടിയില്‍ മുഴുകിയിരുന്നാലും, വിട്ടുവീഴ്ച്ചാഭാവമില്ലാത്ത രജോഗുണത്താല്‍ അങ് ബദ്ധനാകുകയില്ല. ജീവികള്‍ക്ക് എളുപ്പത്തില്‍ ജ്ഞേയമല്ലാത്ത നമ്മെ അങ് അറിഞുകഴിഞിരിക്കുന്നു. നാം ഭൂതേന്ദ്രിയഗുണാഹങ്കാരാദികളാല്‍ ഉത്പിതമല്ലെന്ന പരമാര്‍ത്ഥത്തെ അങ് ഇതിനകം തപജപധ്യാനങളിലൂടെയറിഞിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, അങയുടെ ജന്മസ്ഥാനപങ്കജത്തിന്റെ മൂലതത്വത്തെ തേടി ധ്യാനനിരതനായിട്ടും, നമ്മുടെ നാഭീസരസ്സിലേക്കുതിര്‍ന്നിറങിയിട്ടും, അങേയ്ക്ക് നമ്മെ കാണാന്‍ കഴിഞിരുന്നില്ലെങ്കിലും അങ് ദര്‍ശിക്കുന്ന നമ്മുടെ ഈ അദ്ധ്യാത്മസ്വരൂപത്തില്‍ നാം സ്വയമേവ അവതരിച്ചുകഴിഞിരുന്നു. തീവ്രനിഷ്ഠയോടെ അങേയ്ക്ക് തപസ്സനുഷ്ഠിക്കുവാന്‍ കഴിഞതും, ഹൃദയത്തിന്റെ ഭാഷയില്‍ ഭവാന് നമ്മെ നമ്മുടെ അത്ഭുതമഹിമകളാല്‍ കീര്‍ത്തിക്കുവാന്‍ കഴിഞതും, അങയുടെ ഹൃദയത്തില്‍ നമ്മോടുള്ള അകമഴിഞ ഭക്തിയങ്കുരിച്ചതുമെല്ലാം ഒരുതരത്തില്‍ അങയിലുണ്ടായ നമ്മുടെ കാരുണ്യം മാത്രമാണ്.

ഭവാന്‍ നമ്മെക്കുറിച്ച് വര്‍ണ്ണിച്ചുപുകഴ്ത്തിയ മാഹാത്മ്യങളെല്ലാം ലൗകികന്മാര്‍ക്ക് ലൗകികമായി തോന്നുമെങ്കിലും, അവയെല്ലാം തികച്ചും നമ്മുടെ അദ്ധ്യാത്മികഗുണഗണങള്‍ തന്നെയാണ്. അതില്‍ അതീവസന്തുഷ്ടനായ നാം അങിച്ഛിക്കുന്ന സകലകര്‍മ്മങളും ഭദ്രമായിഭവിക്കുവാന്‍ സര്‍‌വ്വമംഗളങളും നേരുന്നു.

യാതൊരു പുമാന്‍ വിധാതാവിനെപ്പോലെ നമ്മെ ഭജിക്കുമ്പോള്‍, സകല അഭീഷ്ടങളും സിദ്ധിച്ച് സര്‍‌വ്വേശ്വരനായ നമ്മുടെ അനുഗ്രഹാശ്ശിസ്സുകള്‍ക്ക് അവന്‍ പാത്രീഭൂതനാകുന്നു. സകല ധര്‍മ്മാനുവൃത്തികളും, തപസ്സും, യജ്ഞവും, ദാനവും, യോഗവും, സമാധിയുമെല്ലാം കൊണ്ടുള്ള ആത്യന്തികപ്രയോജനം നമ്മുടെ അലൗകികവും അദ്ധ്യാത്മികവുമായ പ്രസാദത്തെ നേടിയെടുക്കുക എന്നുള്ളതാണെന്ന് തത്വവിദുക്കള്‍ ഉദ്ഘോഷിച്ചുകൊണ്ടേയിരിക്കുന്നു. നാം സകലജീവികള്‍ക്കും അന്തരാത്മാവാണ്. നാം നമ്മുടെ ശിഷ്ടജനങള്‍ക്ക് സര്‍‌വ്വൈശ്വര്യങളും പ്രദാനം ചെയ്യുന്ന സര്‍‌വ്വധാതാവാണ്. ആയതിനാല്‍ ജീവികള്‍ ദേഹാത്മബോധം വിട്ട് അന്തര്‍മുഖരായി നമ്മിലേക്ക് തിരികെയെത്തേണ്ടതാണ്. അതുകൊണ്ട്, വിധാതാവേ!, നമ്മില്‍ നിന്നുത്ഭവിച്ച്, സകലസൃഷ്ടികളുടേയും ഹേതുവായി അങേയ്ക്ക് സിദ്ധമായ ഈ ദിവ്യശരീരത്താലും, വേദതത്വങളുടെ പ്രഭാവത്താലും, അങയുടെ സുനിശ്ചിതധര്‍മ്മം മുന്നേപ്പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുക."

മത്രേയമുനി പറഞു: "ഹേ വിദുരരേ!, അങനെ, സൃഷ്ടിയുടേ വികാസത്തിനുവേണ്ടി ബ്രഹ്മാവിന് ആത്മോപദേശം നല്‍കിയനുഗ്രഹിച്ച്, ഭഗവാന്‍ നാരായണന്‍ മറഞരുളി.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<<<  >>>>>>>