മാധവാ! സർവ്വശക്താ! ഭഗവാനേ!
നിസ്സീമമായ ശക്തിയുള്ള ദേവാ!
നീയല്ലാതില്ലിഹ മറ്റൊരാശ്രയം
ഭക്തരുടെ ഭയമകറ്റീടുവാൻ...
ഈ പ്രപഞ്ചത്തിനാധാരഹേതുവായ്
വർത്തിച്ചീടുന്നൊരാദ്യാ! ജനാർദ്ദനാ!
ഈ ഭവാബ്ധിയിൽനിന്നങ്ങ് ഞങ്ങളെ
രക്ഷിച്ചീടുവാൻ നീയൊഴിഞ്ഞാരുള്ളൂ?
മായാധീതാനാം നീ തന്നെയല്ലയോ
മായായാൽ ജഗത് നിർമ്മിച്ച ശില്പിയും
നിന്റെ ചിത്ശക്തി കൊണ്ട് നീയെപ്പോഴും
മായയെ ദൂരെ മാറ്റി നിർത്തീടുന്നു...
എപ്പോഴും നിത്യകൈവല്യമൂർത്തിയായ്
നില്പവനായ ബ്രഹ്മനും നീ തന്നെ
ആശ്രയിപ്പവർക്കുള്ള ഭയം നീക്കി
കാത്തുരക്ഷിച്ചുകൊൾവതും നീതന്നെ...
മായാശക്തിക്കുമേലെ വിളങ്ങുന്ന
മാധവാ! നീയൊഴിഞ്ഞിവിടാർക്കിഹ
മായാമോഹിതർക്കെങ്കിലും ധർമ്മാർത്ഥ-
കാമമോക്ഷങ്ങൾ നല്കുവാനാകുന്നു?...
അങ്ങനെ നീയവതരിച്ചിട്ടിഹ
വന്ന് ഭൂഭാരം തീർത്തുരക്ഷിക്കുന്നു
നിന്റെ ഭക്തരായുള്ളോരെ നിത്യവും
നിർമ്മലാ! നീ കനിഞ്ഞു കാത്തീടുന്നു.
പദ്യവിവർത്തനം : By Suresh C. Kurup
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ