vidura meets uddhava എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vidura meets uddhava എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജനുവരി 30, വ്യാഴാഴ്‌ച

3.4 വിദുരര്‍ മൈത്രേയമുനിയെ കാണാനെത്തുന്നു.

ഓം 
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 4

ഉദ്ധവര്‍ തുടര്‍ന്നു: "പ്രഭാസതീര്‍ത്ഥത്തിലെത്തി ബ്രാഹ്മണരെ പൂജിച്ചതിനുശേഷം, വൃഷ്ണികളും ഭോജന്‍‌മാരും തുടര്‍ന്ന് ഈ ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് പ്രാസാദം കഴിക്കുകയും, വാരുണിമദ്യം സേവിക്കുകയും ചെയ്തു. തത്ക്കാരണാല്‍ സ്വബോധം നഷ്ടപ്പെട്ട ഇവര്‍ പരുഷമായ വാക്കുകള്‍ പറഞ് അന്യോന്യം കലഹിക്കാന്‍ തുടങി. സായംകാലമായപ്പോഴേക്കും, അവരുടെ ബുദ്ധി മദ്യലഹരിയില്‍ അസന്തുലിതമായ അവസ്ഥയിലായി. അത് അവരുടെ സര്‍‌വ്വനാശത്തിന്റെ ആരംഭമായിരുന്നു.

താന്‍ ഇച്ഛിച്ചതുപോലെ തന്റെ വംശത്തിന്റെ സര്‍‌വ്വനാശം മുന്നില്‍ കണ്ട ഭഗവാന്‍ ശ്രീകൃഷ്ണന്‍ താമസിയാതെ സരസ്വതീതീരത്തെത്തി. നദിയിലിറങി അല്പ്പം ജലം മൊത്തിക്കുടിച്ചു. അനന്തരം ഒരു വൃക്ഷച്ചുവട്ടില്‍ ഉപവിഷ്ടനായി. ശരണാഗതരുടെ സര്‍‌വ്വദുഃഖങളും തീര്‍ക്കുന്ന ഭഗവാന്‍ യഥുക്കളുടെ വിനാശം മനസ്സില്‍ വിചാരം ചെയ്യുന്ന സമയംതന്നെ എന്നോട് ബദരികാശ്രമത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്ലയോ വിദുരരേ!, എനിക്കവന്റെ ആഗ്രഹം നന്നേയറിയാമായിരുന്നു. ആയതിനാല്‍ ആ പാദപങ്കജത്തെപ്പിരിഞിരിക്കുവാന്‍ അസാധ്യമെങ്കിലും, അവന്റെ ആജ്ഞയെ ഞാന്‍ ശിരസ്സാവഹിച്ചു. അങനെ സഞ്ചരിക്കുന്ന വേളയില്‍ ശ്രീനികേതനനായ എന്റെ ഗുരു ഭഗവാന്‍ ശ്രീകൃഷ്ണന്‍ സരസ്വതീനദിയുടെ തീരത്തുള്ള ഒരു വൃക്ഷച്ചുവട്ടില്‍ ചിന്താധീനനായി ഇരിക്കുന്നത് ഞാന്‍ കണ്ടു. കറുപ്പുനിറത്തില്‍ മനോഹരമായിരുന്നു ആ കോമളഗാത്രം. പ്രശാന്തമായ അവന്റെ കണ്ണുകള്‍ ഉദയസൂര്യനെപ്പോലെ ചുവന്നിരുന്നു. മഞപ്പട്ടുടുത്ത് നാല് തൃക്കൈകളോടെ മരുവുന്ന ആ പരമപുരുഷനെ തിരിച്ചറിയാന്‍ എനിക്ക് വളരെ പെട്ടെന്ന് കഴിഞു. വലത് താമരപ്പാദം ഇടത് തുടയിന്‍‌മേല്‍ കയറ്റിവച്ച്, ശാന്തനായി, ഒരു ചെറിയ ആല്‍മരച്ചുവട്ടിലിരിക്കുന്ന ഭഗവാന്റെ തിരുമുഖം കൂടുതല്‍ പ്രസന്നമായിരുന്നു.

ഈ സമയം അവന്‍ തന്റെ സകല ലൗകികസമ്പത്തുകളും ഉപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭഗവാന്റെ ഉത്തമഭക്തനും, വ്യാസഭഗവാന്റെ സുഹൃത്തും അഭുദയകാംക്ഷിയുമായ മൈത്രേയമുനി യദൃച്ഛയാ അവിടേക്ക് വന്നത്. ഭക്തോത്തമനായി മൈത്രേയമുനി നമ്രശിരസ്ക്കനായി അവിടെയിരുന്നുകൊണ്ട് ആ പരം‌പൊരുളിന്റെ വാക്കുകളെ ശ്രവിക്കുകയായിരുന്നു. ആ ആദിനാരായണന്റെ പരമകാരുണ്യമാകുന്ന മന്ദഹാസം എന്നിലും വീണു. അതോടെ ഞാന്‍ അവിടെയിരുന്നു അവനെ സശ്രദ്ധം കേട്ടു."

ശ്രീഭഗവാന്‍ പറഞു: "ഹേ വസു!, പണ്ട് നിങള്‍ വസുക്കളും മറ്റ് ദേവതകളും ചേര്‍ന്ന് വിശ്വസൃഷ്ടിയുടെ പരിവ്യാപ്തിക്കുവേണ്ടി യജ്ഞം നടത്തിയപ്പോള്‍ നിങളുടെ ഹൃദയത്തില്‍ അലതല്ലിക്കൊണ്ടിരുന്ന ആ ആഗ്രഹം സര്‍‌വ്വാന്തര്യാമിയായ നാം അറിഞിരുന്നു. ആയതിനാല്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നമ്മുടെ സാന്നിധ്യം കാംക്ഷിച്ച നിങള്‍ക്ക് നാം അത് നല്‍കുകയും ചെയ്തിരുന്നു. അല്ലയോ സാധോ!, ഇത് അങയുടെ അവസാനജന്‍‌മമാണ്. അതുപോലെ അങയുടേ ഈ ജന്‍‌മം അത്യന്തം മഹത്തരവുമാണ്. കാരണം, അങേയ്ക്ക് നമ്മുടെ സായൂജ്യം ലഭിച്ചുകഴിഞിരിക്കുന്നു. ഇനി അങേയ്ക്ക് ഈ നരലോകത്തെ ത്യജിച്ച് നമ്മുടെ ആസ്ഥാനമായ വൈകുണ്ഡത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. നമ്മെ കാണാനായി ഇപ്പോള്‍ ഈ ഏകാന്തമായ സ്ഥലത്ത് അങെത്തിച്ചേര്‍ന്നിരിക്കുന്നത് അങേയ്ക്ക് നമ്മിലുള്ള അകമഴിഞ ഭക്തിപാരവശ്യം ഒന്നുകൊണ്ട് മാത്രമാണ്. അത് മാത്രമാണ് അങയുടെ സകല ഐശ്വര്യങളുടേയും പരമഹേതുവും. അല്ലയോ ഉദ്ധവരേ!, പണ്ട് സൃഷ്ടിക്കുമുമ്പ് നമ്മുടെ നാഭിയില്‍ നിന്നുമുയര്‍ന്നുവിടര്‍ന്ന കമലത്തില്‍ സ്ഥിതനായ ബ്രഹ്മദേവന് നാം നമ്മുടെ തത്വത്തെ ഉപദേശം ചെയ്തിരുന്നു. അതിനെ ജ്ഞാനികള്‍ ശ്രീമദ് ഭാഗവതം എന്നു വിളിക്കുന്നു."

ഉദ്ധവര്‍ പറഞു: "ഹേ വിദുരരേ!, അവന്റെ സ്നേഹവാത്സല്യങള്‍ എന്നില്‍ പതിഞതോടെ എന്റെ വാക്കുകള്‍ കണ്ണീരില്‍ പൊലിഞുപോയി. അംഗങള്‍ തോറും രോമങള്‍ എഴുന്നുനിന്നു. കണ്ണുനീരൊഴുക്കി, കൂപ്പുകൈകളോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. [ഭഗവാനേ!, അങയുടെ പാദാംബുജസേവ ചെയ്യുന്ന ഒരു ഭക്തന് ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍ വളരെ എളുപ്പത്തില്‍ പ്രാപ്യമാകുന്നു. പക്ഷേ അടിയന് വേണ്ടത് അവിടുത്തെ പാദാരവിന്ദങളെ പൂജിക്കുവാനുള്ള സൗഭാഗ്യം മാത്രമാണ്. ഭഗവാനേ!, ഇതെന്തൊരത്ഭുതം!, കാമരഹിതനായ അങ് കാമ്യകര്‍മ്മങള്‍ ചെയ്യുന്നു. അജനായ അങ് നിരവധി അവതാരങള്‍ കൈക്കൊള്ളുന്നു. കാലത്തിന്റെ നിയന്താവായ അങ് ശത്രുക്കളെഭയന്ന് കോട്ടപുക്കൊളിക്കുന്നു. ബ്രഹ്മാനന്ദനിമഗ്നനായിയിരിക്കുമ്പോഴും അവിടുന്ന് ഒരു ഗൃഹസ്ഥാശ്രമിയെപ്പോലെ സ്ത്രീകളാല്‍ ചുറ്റപ്പെട്ട് തൃണസമമായ ജീവിതമാസ്വദിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും മഹത്തുക്കള്‍ പോലും പരിഭ്രാന്തരായി അമ്പരന്നുനില്‍ക്കുന്നു. പ്രഭോ!, അങ് കാലാധിതനാണ്. അവിടുത്തെ നിസ്സീമമായ ജ്ഞാനത്തിനുമുന്നില്‍ അടിയന്‍ ആരുമല്ല. എങ്കിലും അവിടുന്ന് ഒരു വിമോഹിതനെന്നവണ്ണം എന്നോട് ഉപദേശം ആരായുന്നു. അങയുടെ ഇങനെയുള്ള ചെയ്തികളാണ് ഈയുള്ളവനെ മോഹിപ്പിക്കുന്നത്.

ഭഗവാനേ!, അങയുടെ മഹിമകളാകുന്ന ആ ആത്മജ്ഞാനം സകലദുരിതങളേയും അകറ്റുന്നതാണ്. അങ് സൃഷ്ടിക്കുമുമ്പ് ബ്രഹ്മദേവനില്‍ കൊളുത്തിയ ആ ജ്ഞാനദീപം ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരാണ് ഞങളെന്ന് അങേയ്ക്ക് തോന്നുന്നുണ്ടുവെങ്കില്‍ ആ ദീപം ഞങളില്‍കൂടി പ്രകാശിപ്പിച്ചാലും.]

വിദുരരേ!, ഇങനെ ഞാന്‍ ഹൃദയം കൊണ്ടവനോട് പ്രാര്‍ത്ഥിച്ചു. എന്നില്‍ പ്രീതനായ ആ താമരക്കണ്ണന്‍ തന്റെ പരമമായ തത്വത്തെ എനിക്ക് പ്രദാനം ചെയ്തു. അവന്റെ പ്രീതിയില്‍ ആ തത്വം ഞാന്‍ പഠിച്ചു. പിന്നീട് ആ തൃപ്പാദങളില്‍ നമസ്ക്കരിച്ച്, അവനുചുറ്റും പ്രദക്ഷിണം ചെയ്ത്, ഹൃദയത്തിലുരുകുന്ന വിരഹദുഃഖവുമായി ഞാന്‍ ഇവിടെയെത്തി. ഈ സമയം അവനെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുകയാണ്. മനസ്സിന്റെ തളര്‍ച്ചയൊ അല്പ്പമൊന്ന് കുറയ്ക്കുവാനായി ഞാനിതാ അവന്റെ അനുജ്ഞയാല്‍ ബദരികാശ്രമത്തിലേക്ക് പോകുന്നു. ആവിടെയാണ് ആ പരമാത്മാവിന്റെ അവതാരങളായ നരനാരായണന്‍‌മാര്‍ കാലാകാലങളായി അഖിലലോകമംഗളത്തിനായ്ക്കൊണ്ട് തപമനുഷ്ഠിക്കുന്നത്."

ശ്രീശുകന്‍ പരീക്ഷിത്തിനോട് പറഞു: "ഹേ രാജന്‍!, അങനെ ഉദ്ധവരിൽനിന്നും തന്റെ ബന്ധുമിത്രാദികളുടെ സര്‍‌വ്വനാശത്തെക്കുറിച്ച് കേട്ട പണ്ഡിതനായ വിദുരര്‍, തത്ജന്യമായ ദുഃഖത്തെ ജ്ഞാനാഗ്നിയില്‍ എരിച്ച് ഭസ്മമാക്കി. ഒടുവില്‍ ഭക്തോത്തമനായ ഉദ്ധവര്‍ വിദുരരോട് യാത്രപറഞ് പോകാനൊരുങുമ്പോള്‍ വിദുരര്‍ അദ്ദേഹത്തോട് ചോദിച്ചു.

"ഉദ്ധവരേ!, ഭക്തന്‍‌മാര്‍ എപ്പോഴും ഭഗവാനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും സംസാരിക്കുന്നവരുമാണ്. അങനെയിരിക്കെ, അവന്‍ നേരിട്ട് തന്റെ ആത്മതത്വത്തെ ബോധിപ്പിച്ച് അനുഗ്രഹിച്ച അങയില്‍നിന്നും ആ ജ്ഞാനത്തെ മറ്റുള്ളവര്‍ സ്വീകരിക്കുന്നത് തികച്ചും അഭിലഷണീയം തന്നെ."

ഉദ്ധവര്‍ പറഞു: "പ്രിയവിദുരരേ!, അതിനൊരു വഴി ഞാന്‍ കാണുന്നുണ്ട്. അവിടുന്ന് പണ്ഡിതനായ മൈത്രേയമുനിയെ ശരണം പ്രാപിക്കുക. ആദരണീയനായ അദ്ദേഹമാണ് ആ അത്മതത്വത്തെക്കുറിച്ച് പറയാന്‍ തികച്ചും ഇവിടെ യോഗ്യനായിയുള്ളത്. കാരണം ഭഗവാന്‍ തന്റെ ധാമത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് മൈത്രേയമുനിക്കാണ് ഈ തത്വത്തെ ഉപദേശം ചെയ്തിരുന്നത്."

ശുകദേവന്‍ പറഞു: "രാജന്‍!, ഇങനെ യമുനാനദിയുടെ തീരത്തുവച്ച് വിദുരരും ഉദ്ധവരും ഭഗവാന്റെ മഹികള്‍ വാതോരാതെ ചര്‍ച്ചചെയ്തു. അവര്‍ കൃഷ്ണനെയോര്‍ത്ത് അവന്റെ വിരഹത്തില്‍ അതീവദുഃഖിതരായി. ആ രാതി ഉദ്ധവര്‍ക്ക് ഒരു നിമിഷം പോലെ കടന്നുപോയി. പിറ്റേദിവസം ഉഷസ്സില്‍ ഉണര്‍ന്ന് അദ്ദേഹം അവിടെനിന്നും യാത്രതിരിച്ചു."

സൂതന്‍ തുടര്‍ന്നു: ഇത്രയും കേട്ടതിനുശേഷം പരീക്ഷിത്ത് രാജാവ് ശ്രീശുകനോട് ചോദിച്ചു. "പ്രഭോ!, തന്റെ അദ്ധ്യാത്മലീലകള്‍ക്ക് വിരാമമിട്ട്, യഥുക്കളേയും ഭോജന്‍‌മാരേയും നാമാവശേഷമാക്കി, മൂന്നുലോകങളുടേയും നാഥനായ ശ്രീകൃഷ്ണപരമാത്മാവ് സ്വധാമത്തിലേക്ക് പ്രയാണം ചെയ്തതിനുശേഷം, ആരായിരുന്നു ഇവിടെ രാജ്യഭാരം ഏറ്റെടുത്തിരുന്നത്?. എന്തുകൊണ്ടാണ് ഉദ്ധവരെ മാത്രം ഭഗവാന്‍ ബാക്കിവച്ചത്?"

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, യഥുക്കള്‍ക്കും, ഭോജന്‍‌മാര്‍ക്കുമുണ്ടായ ബ്രാഹ്മണശാപം തികച്ചും ഒരു പ്രഹസനമായിരുന്നു. ഭൂമുഖത്തുനിന്നും തന്റെ കുലം ആപ്പാടെ ഇല്ലാതാക്കി, തിരിച്ച് വൈകുണ്ഡത്തിലേക്ക് മടങുവാനുള്ള ഭഗവാന്റെ ഇച്ഛയായിരുന്നു സത്യത്തില്‍ ഇവിടെ സംഭവിച്ചിരുന്നത്. ഈ അവസരത്തില്‍ ഭഗവാന്‍ ചിന്തിച്ചു: [എനിക്ക് സ്വധാമത്തിലേക്ക് മടങുവാന്‍ സമയമായിരിക്കുന്നു. എന്റെ ഭക്തന്‍‌മാരില്‍ അത്യുത്തമനായ ഉദ്ധവര്‍ മാത്രമാണ് എന്റെ തത്വത്തെ സ്വീകരിക്കാന്‍ ഇവിടെ പ്രാപ്ത്നായുള്ളത്. ഉദ്ധവര്‍ എന്നെക്കാള്‍ ഒട്ടും തന്നെ ചെറിയവനല്ല. കാരണം അദ്ദേഹം ത്രിഗുണാതിതനായ പുണ്യാത്മാവാണ്. അത്കൊണ്ട് എന്റെ അദ്ധ്യാതിമികതത്വത്തെ ഉള്‍ക്കൊണ്ട് ഇവിടെ പ്രചരിപ്പിക്കുവാന്‍ ഉദ്ധവര്‍  ഇവിടെ അവശേഷിക്കേണ്ടിയിരില്‍ക്കുന്നു.]

ശ്രീശുകന്‍ തുടര്‍ന്നു: "അങനെ മൂലോകഗുരുവായ ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്നും ഉദ്ധവര്‍ പ്രത്യക്ഷേണ ശ്രീമദ് ഭാഗവതത്വം പഠിച്ച് ഹൃദയത്തിലുറപ്പിച്ചു. അനന്തരം ബദരികാശ്രമത്തിലെത്തി ഭഗവത് പ്രീതിക്കായി ഭഗവതാരാധന തുടങുകയും ചെയ്തു. ഈ നരലോകത്തില്‍ അവന്‍ അവതരിച്ചതും തിരിച്ചുപോയതുമായ സകലവൃത്താന്തങളും വിദുരര്‍ ഉദ്ധവരില്‍ നിന്നും പഠിച്ചു. ഈ പരമസത്യത്തെ അറിയുവാനാണ് ഋഷീശ്വരന്‍‌മാര്‍ പോലും നിത്യവും അശ്രാന്തപരിശ്രമം കൊണ്ട് പണിപ്പെടുന്നത്. ഭഗവാന്റെ ഭൂലോകത്തിലുണ്ടായ അവതാരങളും, അവന്റെ അത്ഭുതമഹിമകളും അവന്റെ ഭക്തന്‍‌മാര്‍ക്കല്ലാതെ മറ്റൊരുത്തര്‍ക്കറിയുവാന്‍ സാധ്യമല്ല. അന്യജനാവലികള്‍ക്ക് അവയൊക്കെ കേവലം മനഃക്ലേശമുണ്ടാക്കുന്ന വസ്തുതകളത്രേ!.

വൈകുണ്ഡത്തിലേക്ക് മടങുന്നതിനുമുമ്പ് തന്നെക്കുറിച്ച് ഭഗവാൻ ഉള്ളുകൊണ്ട് ഓർത്തുവെന്നുള്ള കാര്യവും മറ്റും ഉദ്ധവരിൽനിന്നും അറിഞ്ഞ് അതിന്റെ മനസ്സിൽ ചിന്തിച്ചുകൊണ്ട് ഭഗവാനില്‍ പ്രേമവിഹ്വലനായി വിദുരര്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട് ദീനദീനം വിലപിച്ചു.  അങനെ കുറച്ചു ദിവസങള്‍ യമുനാതീരത്ത് വസിച്ച് വിദുരര്‍ മൈത്രേയമുനി താമസിക്കുന്ന ഗംഗാതീരത്തെത്തി."

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  നാലാമധ്യായം സമാപിച്ചു.

ഓം തത് സത്