2014, ജൂലൈ 30, ബുധനാഴ്‌ച

3.15 വൈകുണ്ഠലോകവർണ്ണനം

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം - 15


മൈത്രേയമുനി പറഞു: "പ്രീയവിദുരരേ!, തനിക്ക് പിറക്കാൻ പോകുന്ന  പുത്രന്മാർ സാധുജനങൾക്ക് തീരാവ്യധയായി മാറു‌മെന്ന് ക‌ശ്യപരിൽനിന്നും മനസ്സിലാക്കിയ ദിതി തന്റെ ഗർഭത്തെ ഒരു നൂറ് വർഷക്കാലം തന്നിൽതന്നെ ത‌ന്റെ ജഠരത്ഥിൽ അടക്കിവച്ചു. അവളുടെ ഗർഭത്തിൽ നിന്നും വമിക്കുന്ന ഘോരാന്ത‌കാരത്തിന്റെ ദുഃഷ്‌പ്രഭാവം സൂര്യചന്ദ്രന്മാരുടെ അ‌തുജ്ജ്വലപ്രകാശത്തെപ്പോലും മറയ്ക്കുവാൻ തുടങി. ആ സമയം സർവ്വലോകങളിലുമുള്ള ദേ‌വതകൾ വിധാതാവിനെ സമീപിച്ച് സ‌ങ്കടമുണർ‌ത്തിച്ചു".

ദേവതകൾ പറഞു: "ഹേ ബ്രഹ്മദേവാ!, എന്താണീ സംഭവിക്കു‌ന്നത്? ഈരേഴുപതിനാലുലോകങളേയും ഘോരമായ അന്തകാരത്തിലാ‌ഴ്‌ത്തുന്ന ഈ ഇരുട്ട് എവിടെനിന്നുവരുന്നു?. ഹേ ഭഗവൻ!, ത്രികാലജ്ഞനായ അങറിയാതെ ഇവിടെന്തു സംഭവിക്കാൻ?. പ്രപഞ്ചസർവ്വത്തെ ഇങനെ അതിഘോരമായ ഇരുട്ടിലാഴ്ത്തിവിടുന്ന ഈ മറയുടെ കാരണത്തെക്കുറിച്ചറിയുവാൻ ഞങൾ അങയോട് പ്രാർത്ഥിക്കുകയാണ്. ഹേ ദേവാദിദേവാ!, ലോകനാഥാ!, ശിഖാമണേ!, അങ് സകലജീവഭൂതങളുടേയും മനോവ്യാപാരത്തെ അറിയുന്നവ‌നാണ്. വിജ്ഞാനവീര്യനായ അവിടു‌ത്തേക്ക് നമോവാകം. ഭഗവാൻ വിഷ്ണുവിന്റെ മായാശക്തിയാൽ അവ്യക്തയോനി‌യിൽ ജ‌ന്മമെടുത്ത രജോഗുണപ്രദാനനായ അങേയ്ക്ക് ഞങളുടെ നമസ്ക്കാരം".

"ഹേ ദേവാ!, സകലലോകങളും അങയിൽ സ്ഥിതിചെ‌യ്യുന്നു. അങിൽനിന്ന് സകലഭൂതങൾക്കും ജന്മമെടുത്തിരിക്കുന്നു. അതുകൊണ്ട് അങത്രേ ഈ പ്രപഞ്ചത്തിനുമുഴുവൻ കാരണശരീരനായി നിലകൊള്ളുന്നതും. അങയെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കുന്ന യാതൊരു പുരുഷ‌ന്റേയും ഹൃദയം ഹരിഭക്തിയാൽ നിറഞൊഴുകുന്നു. അവിടുത്തെ കാരുണ്യം നിമിത്തമായി യാതൊരുവനാണോ പ്രാണായാമാദി മോക്ഷമാർഗ്ഗങളിലൂ‌ടെ മനസ്സിനേയും ഇന്ദ്രിയങളേയും നിയന്ത്രിച്ച്, പക്വമായ യോഗാഭ്യാസം അനുഷ്ഠിക്കുന്നത്, അവന് ഭൗതികലോകത്തിലായാൽപ്പോലും‌ ഒരു കാര്യത്തിലും തോൽവി സംഭവിക്കുന്നില്ല. ഋഷഭം മൂക്കുകയറാൽ നിയന്ത്രിതമെന്നപോലെ‌ ജീവഭൂതങൾ അങയുടെ വേദശാസനങളാ‌ൽ നിയന്ത്രിതമാണ്. ആർക്കും അങയുടെ വൈദികനിയമങൾക്ക് നേരേ മുഖം തിരിക്കുവാൻ സാധ്യമല്ല. സകലഭൂതങൾക്കും ജീവിതാധാരമായ മഹത്ഗ്രന്ഥങൾ നിർമ്മിച്ച അങേയ്ക്ക് ഞങളുടേ നമോവാകം".

"ഹേ ബ്രഹ്മദേവാ!, ഞങളിപ്പോൾ ദുഃഖകടലിലാഴ്ന്നിരിക്കുകയാണ്. നാലുപാടുനിന്നും പ്രപഞ്ചസർവ്വത്തെ മറയ്ക്കുന്ന അതിഘോരമായ ഈ അന്തകാരത്തിൽ കാഴ്ചമറഞ ഞങൾ തീർത്തും നിഷ്ക്രിയരായിരിക്കുകയാണ്. അവിടുത്തെ കാരുണ്യം മാത്രമാണിനി ഞങൾക്ക് ശരണം. ഇന്ധനം അഗിക്കുമുകളിലൂടെ നിറഞൊഴുകുമ്പോലെ കശ്യപപ്രജാപതിയുടെ വീര്യത്താൽ ദിതിയിലുണ്ടായിരിക്കുന്ന ഈ ഗർഭപിണ്ഡം‌ ലോകം മുഴുവൻ ഇരുട്ട് കോരിനിറയ്‌ക്കുകയാണ്. അവിടുന്ന് ഞങളേയും ഈ ലോകത്തേയും രക്ഷിച്ചാലും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ബ്രഹ്മദേവൻ ദേവന്മാരുടെ പ്രാർത്ഥനയിലൂടെ അവരുടെ മനോവ്യഥ മനസ്സിലാക്കി".

ബ്രഹ്മാവ് പറഞു: "ഹേ ദേവതകളെ!, നിങളുടെ ദുഃസ്ഥിതി നാം മനസ്സിലാക്കുന്നു. പ്രപഞ്ചത്തെ മറച്ചുകൊണ്ടിരിക്കുന്ന ഈ ഘോരാന്തകാരത്തിന്റെ രഹസ്യം നാം പറയാം. നിങൾക്ക് മുൻ‌ഗാമിയായി നമുക്ക് സനകൻ, സനാതനൻ, സനന്ദനൻ, സനത്കുമാരൻ എന്നിങനെ നാലുപുത്രന്മാർ കൂടിയുണ്ടായിരുന്നു. അവർ സകലലോകങളിലും സദാ നിസ്പൃഹരായി സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രപഞ്ചപര്യടനത്തിനിടയി‌ൽ ഒരിക്കൽ അവർ വിഷ്ണുലോകത്തിലുമെത്തി. അവിടമായിരുന്നു ഭഗവാൻ ഹരിയുടേയും അവന്റെ ഭക്തോത്തമന്മാരുടേയും സ്വധാമമായ വൈകുണ്ഠലോ‌കം. ആ ദിവ്യലോകത്തെയത്രേ ഭൂലോകമടക്കം ഈരേഴുപതിനാലുലോകങളിലുമുള്ള നിവാസികൾ ആരാധിക്കുന്നതും എത്തപ്പെടാൻ ആഗ്രഹിക്കുന്നതും.

വൈകുണ്ഠവാസികളെല്ലാം പ്രകൃത്യാ ഭഗവത്സ്വരൂപികളാണ്. അവർ സദാസമയ‌വും നിഷ്കാമികളായി ഭഗവാൻ ഹരിയുടെ പാദ‌സേവചെയ്തുകഴിയുന്നു. ആദ്യനും വേദവേദ്യനുമായ വിഷ്ണുഭഗവാൻ സ്വധാമത്തിലിരുന്നുകൊണ്ട്, സമ്പൂർണ്ണസത്വഗുണപ്രധാനനായി, രജസ്തമസ്സുകളിൽ നിന്ന് പൂർണ്ണമായി അകന്ന്, തന്റെ ഭക്തന്മാർക്ക് ധർമ്മം പ്രദാനം ചെയ്യുന്നു. അവിടെ ധാരാളം വനങളുണ്ടു. ആ വനങളിലുള്ള വൃക്ഷങളെല്ലാം കല്പതരുക്കളാണ്. എല്ലാ ഋതുക്കളിലും അവ പൂത്തുതളിർത്ത് ഫലങളോടും പൂക്കളോടും കൂടി സമൃദ്ധമായിരിക്കുന്നു. കാരണം, അവിടെയുള്ള സകലതും കൈവല്ല്യത്തിന്റെ മൂർത്തിമദ് ഭാവങളാണ്. അവിടെയുള്ളവൻ മംഗളസ്വരൂപനായ ഭഗവാന്റെ മഹിമകളെ വാഴ്ത്തി, തങളുടെ പരിവാരങളോടൊപ്പം പ്രത്യേകം പ്രത്യേകം സ്വർണ്ണവിമാനങളിൽ സഞ്ചരിക്കുന്നു. ബ്രഹ്മാനന്ദം അലതല്ലുന്ന ഇത്തരം വേളകളിൽ മണവും തേനുമൂറുന്ന മാധവീപുഷ്പങളെപ്പോലും ആ ഭഗവത്സ്വരൂപികൾ പുച്ഛിച്ചുതള്ളുന്നു. ഉച്ഛസ്വരത്തിൽ മധുരമായി പാടിക്കൊണ്ടിരിക്കുന്ന ഭ്രമരങളും, സദാ ചിലച്ചുകൊണ്ടിരിക്കുന്ന പ്രാവുകളും, കുയിലുകളും, കൊക്കുകളും, ചക്രവാഗങളും, അരയന്നങളും, തത്തകളും, തിത്തിരിപക്ഷികളും, മയിലുക‌ളും, മറ്റെല്ലാ ദിവ്യപറവകളും തങളുടെ പാട്ടും കൂത്തും നിറുത്തി, ഭഗവാൻ ഹരിയുടെ ഭക്തന്മാരുടെ തിരുമുഖകമലങളിൽകൂടിയൊഴുകുന്ന അവന്റെ മഹിമാഗാനങളെ കേട്ട് നിർവൃതിയടയുന്നു.

സുഗന്ധപുഷ്പങളായ മന്ദാരവും, കുന്ദവും, കുരബകവും, ഉത്പലവും, ചമ്പകവും, അർണ്ണവും, പുന്നാഗവും, നാഗകേശരവും, ബകുലവും, ആമ്പലും, പാരിജാതവുമെല്ലാം തുളസിക്കതിരുകളെനോക്കി അസൂയകൊള്ളുന്നു. എന്തെന്നാൽ, ഭഗവാൻ അവളെ വനമാലയിൽ കോർത്ത് തന്റെ നിർമ്മലവിരിമാറിലണിയുന്നുവത്രേ!.

വൈകുണ്ഠവാസികളുടെ വിമാനങൾ, ഇന്ദ്രനീലം, മരതകം മുതലായ രത്നങളാലും, സ്വർണ്ണത്താലും നിർമ്മിതമാണ്. അവർ തങളുടെ ഭാര്യമാരോടൊപ്പമാണ് യാത്രചെയ്യുന്നതെ‌ങ്കിലും, അവരുടെ മാംസളശരീരഭാഗങളെ നോക്കി അതിൽ ആസക്തരാകുകയോ, അഥവാ സൗന്ദര്യം കവിഞൊഴുകുന്ന മുഖകമലങളെക്കണ്ട് രജോഗുണയുക്തരാകുകയോ ചെയ്യുന്നില്ല. വൈകുണ്ഠവാസികളായ നാരി‌മാർ ല‌ക്ഷ്മീദേവിക്കു തത്തുല്ല്യം സുന്ദരിമാരാണ്. സർവ്വാഭരണവിഭൂഷിതകളായ ആ നാരിമാർ ഭഗവത് ഭക്തിയിൽ മതിമറന്ന് വൈകുണ്ഠത്തിലെ രത്നം പതിപ്പിച്ച തൂണുകളും ചുമരുകളും തുടച്ചുവൃത്തിയാക്കുന്നതിൽ സ്വയമേവ വ്യാപൃത‌രായിരുന്നു.

മുത്തുകളും പവിഴങളും പാകിയ കുളക്കരയിലിരുന്നുകൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീദേവി ചിലപ്പോൾ ഭഗവത് പാദാരവിന്ദങളിൽ തുളസിക്കതിർ കൊണ്ട് അർച്ചന ചെയ്യുന്നതുകാണാം. ചിലസമയങളിൽ അവൾ ജലത്തിലേക്കുനോക്കി, ഭഗവാന്റെ ചുംബനമേറ്റ് മനോഹരമായ തന്റെ തിരുമുഖത്തിന്റെ പ്രതിച്ഛായകണ്ട് അലൗകികമായ അദ്ധ്യാത്മനിർവൃതിയടയുന്നതും കാണാൻ സാധിക്കും.

നിർഭാഗ്യകരമെന്നു പറയട്ടെ!, അവിവേകികളായ മനുഷ്യർ തുച്ഛമായതും, ഒരുവന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതുമായ ഭൗതികവിഷ‌യങളുടെ അല്പസുഖത്തിൽ മുങി, അതിൽ അത്യന്തം ആസക്തി‌പൂണ്ട്, അദ്ധ്യാത്മികവും, അനന്താനന്ദവും നിറഞൊഴുകുന്ന വൈകുണ്ഠലോകത്തെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. നിത്യവും ശുദ്ധവുമായ ബ്രഹ്മസത്യത്തെ നിരാകരിച്ച്, അനിത്യവും അശുദ്ധവുമായ ഭൗതികവസ്തുക്കളിൽ രമിക്കുന്ന ജീവന്മാർ അജ്ഞാനതിമിരാന്തകൂപത്തിലേക്കെടുത്തെറിയപ്പെ‌ടുന്നു. ദേവതകളേ!, നമ്മുടെ കോടാനുകോടി സൃഷ്ടികളുള്ളതിൽ അത്യന്തം മഹത്തരമാണ് മനുഷ്യജന്മം. നമ്മൾ ദേവന്മാർപോലും കാമിക്കുന്ന ജീവിതാവസ്ഥയാണ് അവരുടേത്. കാരണം, ദേവന്മാരടക്കം മറ്റേത് ജന്മങളേയുമപേക്ഷിച്ച് മനുഷ്യജന്മത്തിലൂടെ ഒരു ജീവന് ധർമ്മത്തേയും, ജ്ഞാനത്തേയും, അതുവഴി ആദ്യന്തരഹിതമായ ബ്രഹ്മസത്യത്തേയും ആർജ്ജിക്കുവാൻ സാധിക്കുന്നു. അങനെയുള്ള മനുഷ്യജന്മം നേടിയിട്ടും ഒരുവൻ ഭഗവാനെക്കുറിച്ചോ, അവന്റെ ധാമത്തെക്കുറിച്ചോ ചിന്തിക്കാത്തപക്ഷം, അവൻ വളരെ ക്രൂരമായി ഭൗതികവിഷങളുടെ പിടിയിലകപ്പെട്ടു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഭഗവത് മഹിമകളെ ശ്രവിക്കുന്ന മാത്രയിൽ യാതൊരുവന്റെ ശരീരഭാവങളാണോ താനറിയാതെ മാറിമറയുന്നത്, യാതൊരുവന്റെ ശ്വാസനിശ്വാസഗതികളാണോ ഉച്ഛത്തിലാകുന്നത്, യാതൊരുവന്റെ ശരീരമാണോ വിയർപ്പിൽ കുളിക്കുന്നത്, അവൻ വൈകുണ്ഠപ്രാപ്തിക്കു പാത്രമാകുന്നു. ധ്യാനം, യോഗം തുടങിയ മാർഗ്ഗങളൊന്നും കൂടാതെതന്നെ നാം ദേവതകൾ പോലും നോക്കിനിൽക്കെ അങനെയുള്ള പരമഭക്തന്മാർ ഊർദ്ദ്വലോകത്തിലേക്ക് പറന്നുയരുന്നു.

അല്ലയോ ദേവന്മാരേ!, അപാരസിദ്ധന്മാരായ സനകാദികൾ വൈകുണ്ഠലോകം പൂകിയതോടെ മുമ്പെങും അനുഭവവേദ്യമാകാതിരുന്ന ഒരുതരം ആനന്ദം അവരിലുളവായി. അവിടം നിറയെ ഭക്തന്മാരാൻ നിയന്ത്രിക്കപ്പെട്ടിരുന്ന അതിമനോഹരമായ വിമാനങൾ അവർ കണ്ടു. അവയിലൊന്നും മനസ്സു പറ്റാതെ അവർ വൈകുണ്ഠ‌പുരിയുടെ ആറ് വാതിലുകളും കടന്ന് ഉള്ളിൽ പ്രവേശിച്ചു. അവിടെ ദിവ്യായുധധാരികളായ രണ്ട് സമപ്രായക്കാർ ശിരസ്സിൽ രത്നകിരീടവും ധരിച്ച്, കൈയ്യിൽ ചെങ്കോലും പിടിച്ച്, സർവ്വാഭരണവിഭൂഷിതരായി, കവാടത്തിന്റെ ഇരുവശങളിലായി നിൽക്കുന്നതവർ കണ്ടു. അവർ അണിഞിരുന്ന പൂമാലയെച്ചുറ്റി വണ്ടുകൾ വട്ടമിട്ടു പറന്നു. വർണ്ണശബളമായ പുതുപുഷ്പങൾ കോർത്തിണക്കിയ ആ ദിവ്യമാലയണിഞിരുന്ന അവരുടെ ശരീരം അത്യന്തം അഴകാർന്നുശോഭിച്ചു. ഉയർന്നുവളഞ പുരികങളോടും, വിറയ്ക്കുന്ന നാസയോടും, ചുവന്നുകലങിയ കണ്ണുകളോടും അവർ ഋഷികുമാരന്മാരെ നോക്കി. ഈ ദ്വാരപാലകന്മാരുടെ ഓരോ അംഗങളിൽനിന്നും ഉപാംഗങളിൽനിന്നും അവരുടെ മനസ്സിലുണ്ടായ അതൃപ്തിയെ കുമാരന്മാർ വ്യക്തമായി കണ്ടു.

സനകാദികൾ മഹായോഗികളായിരുന്നു. ഞാനെന്നോ, എന്റേതെന്നോ, അവന്റേതെന്നോ ഭേദബുദ്ധികളില്ലാത്ത അവർ എപ്രകാരമായിരുന്നുവോ സ്വർണ്ണവും, രത്നങളും കൊണ്ടു നിർമ്മിച്ച മറ്റ് ആറ് വാതിലുകളും തുറന്നു അകത്തുകടന്നത്, അപ്രകാരം തന്നെ ഏഴാമത്തെ രത്നക‌വാടവും തള്ളിതുറന്നു. എന്റെ  ആദ്യസൃഷ്ടിക‌ളിൽ പെട്ടവരാണെങ്കിലും സനകാദി മുനികുമാരന്മാർ അഞ്ചുവയസ്സുള്ള ബാലകന്മാരെപ്പോലെ കൗമാരശരീരികളാണ്. ദിഗംബരന്മാരായ ആ അത്ഭുതബാലന്മാർ ശരീരബോധത്തെ മറന്ന ആത്മജ്ഞാനികളായിരുന്നു.

ഹേ ദേവന്മാരേ!, ഏഴാം വാതിൽ തുറന്ന് ഭഗവത് ധാമത്തിലേക്ക് പ്രവേശിക്കുവാൻ തുടങിയ സനാകാദികളെ സുന്ദരരൂപികളായ ആ രണ്ടു ദ്വാരപാലകർ തടഞുനിറുത്തി. നിർഭാഗ്യകരമെന്നല്ലാതെന്തു പറയാൻ!. എല്ലാവരും കാൺകെ, ഭഗവത് ദർശനത്തിനു ഉത്തമാധികാരികളായ തങളെ തടഞുനിറുത്തിയ ദ്വാരപാലകന്മാരെ നോക്കി കുമാരന്മാരുടെ കണ്ണുകൾ കനൽക്കട്ടപോലെ ചുവന്നുവിടർന്നു. തങളുടെ പരമഗുരുവാ‌യ ഭഗവാൻ ഹരിയുടെ പുണ്യദർശനം മുടക്കിയ ദ്വാരപാലകന്മാരിൽ അവർ പ്രകോപിതരായി".

കുമാരന്മാർ പറഞു: "ഹേ ഹരിദാസന്മാരേ!, ആരാണിവർ?. ഇത്രയും അയോഗ്യരായ ഇവർ വൈകുണ്ഠലോകത്തെങനെയെത്തപ്പെട്ടു?. ഒരുപക്ഷേ ഇവർ ദ്വാരപാലകന്മാരാണെങ്കിൽ, ഭഗവാനുസമം സത്ഗുണയുക്തരും ഭഗവത് സ്വരൂപികളുമായിരിക്കേണ്ടവരാണ്. അഹോ! ആശ്ചാര്യമായിരിക്കുന്നു!. ഭഗവാൻ ഹരിക്ക് ശത്രുക്കളോ?. ആ പരമപുരുഷനിൽ ആർക്കാണിവിടെ ശത്രുതവയ്ക്കാൻ കഴിയുക?. ഒരുപക്ഷേ ഇവർ ഉള്ളിൽ കാപട്യം നിറഞവരായിരിക്കണം. അതുകൊണ്ടായിരിക്കണം ഇവർ ഭഗവത് ദർശനം കാംക്ഷിച്ചുവരുന്ന സാധുക്ക‌ളേയും സംശയദൃഷ്ട്യാ കാണുന്നതു. വൈകുണ്ഠലോകത്ത് ഭഗവാനും ഭക്തനുമൊന്നാണ്. അനന്തമായ ആകാശത്തിൽ അല്പാല്പങളായ എത്രയോ വായൂപടലങൾ അന്തരം കൂടാതെ നിലകൊള്ളുന്നു!. അതേവിധമാണിവിടെ ഭഗവാനും ഭക്തനുമായുള്ള ബന്ധം. ആ ഐക്യത്തിന് ഭംഗം വരുത്തുന്നതിനായി ഇവിടെ ഒരു വിത്തും വിളയുവാൻ സാധ്യമല്ല. വൈകുണ്ഠവാസികളുടെ വേഷം പൂണ്ട് ഇവിടുത്തെ ഭക്തന്മാർ അനുഭവിക്കുന്ന ബ്രഹ്മാനന്ദത്തെ ഇല്ലാതാക്കുവാൻ വന്ന് ചാരന്മാരായിരിക്കണം ഇവർ.

ദേവതകളേ!, ഭഗവാന്റെ ധാമമായ വൈകുണ്ഠലോകത്തുവന്ന് ദ്വൈതഭാവം ഉള്ളിൽ വച്ചുകൊണ്ട് ഇവർ ചെയ്ത അപരാധത്തിന് ഉചിതമായ ശിക്ഷ കിട്ടുകതന്നെവേണം. ഇവരെ ഇവിടെന്നും ഭൂലോകത്തിലേക്കയക്കുക. അവിടെ ഇവർ കാമക്രോധമോഹാദികളായ ത്രിവിധശത്രുക്കളാൽ വേട്ടയാടപ്പെട്ടു ജീവിക്കട്ടെ!".

ബ്രഹ്മദേവൻ തുടർന്നു: "അങനെ ഭക്തന്മാരായിരുന്നിട്ടുപോലും അവർക്ക് സനകാദികളുടെ ശാപത്തിനിരയാകേണ്ടിവന്നു. ശാപവചസ്സുകൾ കേട്ട് പേടിച്ചു ഞെട്ടിത്തരിച്ച ദ്വാരപാലകന്മാർ ആ ബ്രാഹ്മണകുമാരന്മാരുടെ പാദങളിൽ വീണ് നമസ്ക്കരിച്ചു. പക്ഷേ ബ്രാഹ്മണശാപത്തെ ഏതായുധം കൊണ്ടു നേരിടാൻ!".

ദ്വാരപാലകന്മാർ പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠരേ!, അവിടുത്തേപ്പോലെയുള്ള ബ്രഹ്മർഷികളെ ബഹുമാനി‌ക്കാതിരുന്നത് ഹതഭാഗ്യരായ ഞങൾ ചെയ്ത മഹാപരാധമാണ്. അതിനു ഞങൾക്കു ലഭിച്ച ശിക്ഷയും ഉചിതം തന്നെ. പശ്ചാത്താപത്താൽ വെന്തുനീറുന്ന ഞങൾക്കൊന്നുമാത്രമേ നിങളോട് അപേക്ഷിക്കുവാനുള്ളൂ. നിങളുടെ ശാപത്തിനിരയായി ഭൗതികലോകത്തുചെന്ന് കാമക്രോധമോഹാദികൾക്ക് വശപ്പെട്ടു ഞങൾ ജീവിക്കുവാൻ പോകുകയാണെന്നറിയാം. പക്ഷേ ഒരുവരം മാത്രം നൽകി ഞങളെ അനുഗ്ര‌ഹിക്കുക. മായയിൽ മുങി ഭഗവാൻ ഹരിയുടെ നിർമ്മലപാദത്തെമാത്രം ഞങൾ മറക്കാതിരിക്കുമാറനുഗ്രഹിക്കണം."

ബ്രഹ്മദേവൻ തുടർന്നു: "ദ്വാരപാലകന്മാർ ഇങനെ സനകാദികൾക്കുമുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്തുകിടക്കുന്ന സമയം, തന്റെ സേവകന്മാരാൽ, പാമഹംസരായ മാമുനിമാർക്കുണ്ടായ അപമാനത്തെക്കുറിച്ചന്വേഷിക്കുവാനായി അരവിന്ദനാഭനായ ഭഗവാൻ വിഷ്ണു ലക്ഷ്മീഭഗവതിയോടൊപ്പം തന്റെ നിർമ്മലപാദങളാൽ നടകൊണ്ടവിടെയെത്തി. അങനെ, അന്നുവരെ സനകാദികൾ തങളുടെ ഹൃദയകമലത്തിൽ മാത്രം കൊണ്ടുനടന്ന ഹർഷോന്മാദപുളകം കൊള്ളിക്കുന്ന ഭഗവദ്രൂപം അന്നാദ്യമായി അവർ കൺകുളിർക്കെ കണ്ടു. ഭഗവാൻ ഹരി സകലചമയങളോടൊപ്പം സപരിവാരം അവിടെയെഴുന്നള്ളി നിൽക്കുന്ന അദ്ധ്യാത്മികരൂപം അവരുടെ കണ്ണുകൾക്ക് പരമാനന്ദമേകി.

വെൺകൊറ്റക്കുട ചൂടി ഭഗവാൻ സനകാദികളുടെ അടുക്കലേക്ക് നടന്നടുത്തു. അരയന്നങൾക്കുസമമായ രണ്ട് വെഞ്ചാമരങളതാ ഭഗവാനിരുവശങളിലായി നിന്നു വീശുന്നു. അതിലൂടെ വീശുന്ന ഇളംകാറ്റിൽ ഇളകിയാടുന്ന മുത്തുക്കുടയുടെ വെളുത്ത മണിമുത്തുകൾ, കുളിർമ്മയുള്ള ചന്ദ്രനിൽ നിന്നും കൊടുങ്കാറ്റിന്റെ പ്രവാഹത്താൽ അടർന്നുവീഴാൻ വെമ്പുന്ന ഹിമകണങളെപ്പൊലെ മുഖരിതമായി.

ദേവതകളേ!, ഭഗവാൻ സകലൈശ്വര്യങളുടേയും സ്രോതസ്സാണ്. അവന്റെ സാന്നിധ്യം അഖിലർക്കും ഒരു വരദാനവുമാണ്. അവനൊന്നു പുഞ്ചിരിച്ചാലോ, അത് സകലജീവന്റേയും ഹൃദയത്തെ തൊട്ടുണർത്തുന്നു. കാർമേഘവർണ്ണത്തിലുള്ള ആ വിരിമാറിൽ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. ആ സുന്ദരൂപത്തെ കണ്ടപ്പോൾ, പ്രപഞ്ചം മുഴുവനും വ്യാപിച്ചുകിടക്കുന്ന പരമമായ അദ്ധ്യത്മചൈതന്യമാണ് തങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് സനകാദികുമാരന്മാർ മനസ്സിലോർത്തു.  മഞപ്പട്ടുടുത്ത ഭഗവാന്റെ അരയ്ക്കുചുറ്റും മണിമയമായ കടിസൂത്രം നിറഞുതെളിഞു. വർണ്ണശബളമായ വനമാലയ്ക്കുചുറ്റും വണ്ടുകൾ മൂടിപ്പറന്നു. കണങ്കൈയ്യിലെ രത്നവളകൾ അവന്റെ ചലനങൾക്കൊത്ത് ആടിക്കളിച്ചു. ഭഗവാൻ തന്റെ ഒരു കരം ഗരുഡന്റെ ചുമലിൽ വച്ചും, മറുകരത്തിൽ ഒരു ഇളംതാമര ചുഴറ്റിയും അവരുടെ മുന്നിൽ വിളങിനിന്നു. ഇളകിയാടുന്ന മകരകുണ്ഡലങൾ ആ തിരുമുഖപങ്കജത്തിന് അഴക് കൂട്ടി. കവിൾത്തടം ആ കുണ്ഡലങളുടെ അത്ഭുതകാന്തിയിൽ ചിന്നിമിന്നി. ഉത്തമമായ തിരുനാസ ആ മുഖകമലത്തിന് മറ്റുകൂട്ടി. നിരനിരായായി രത്നം പതിപ്പിച്ച കിരീടവും, കണ്ഡാഭരണങളും, കൗസ്തുഭവും, ആ കാർമേഘതിരുമേനി അഴകുകൂട്ടി. ഭക്തോത്തമന്മാരുടെ ഭക്തിവൈഭവത്താൽ ഉത്കൃഷ്ടമായ ഭഗവാൻ നാരായണന്റെ സൗന്ദര്യം, ലക്ഷ്മീഭഗവതിയുടെ സൗന്ദര്യധാമമെന്ന സവിശേഷമായ അഹങ്കാരത്തെ ഇല്ലാതെയാക്കി. ഞാനും, മഹാദേവനും, നിങൾ ദേവതകളെല്ലാം തന്നെ പൂജിക്കേണ്ടതായ ആ ദിവ്യരൂപത്തെ, ആ പ്രകാശാതിരേകത്താൽ മുനികുമാരന്മാർക്ക് അപ്പാടെ കാണാൻ കഴിഞില്ല. എങ്കിലും ഭഗവാനെ കാണാൻ സാധിച്ചതിലുള്ള സന്തോഷാധിക്യത്തിൽ അവർ ശിരസ്സുനമിച്ചുകൊണ്ടു ഭഗവാനെ വണങി.

ഭഗവാന്റെ തൃപ്പാദവിരലുകളിൽനിന്നും ഇളം കാറ്റിലൂടെയൊഴുകിയെത്തിയ തുളസീദളപരിമണം സനകാദികളുടെ നാസാരന്ധ്രങളിലൂടെ ഉള്ളിൽ പ്രവേശിച്ചതും മുമ്പെങും അനുഭവിച്ചിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു ദിവ്യാനുഭൂതി അവരുടെ മനസ്സിലൂടെയും ശരീരത്തിലൂടെയും കടന്നുപോയി. നിത്യനിരന്തരമായ ഭഗവതാനന്ദം ഹൃദയത്തിൽ അനുഭവിക്കുന്നവരാണെങ്കിൽ പോലും ഇങനെ അത്യന്തം ദുർല്ലഭമായി നേടിയെടുത്ത ഈ ഭഗവതനുഭൂതിയിൽ മുനികൾ തങളെത്തന്നെ വിസ്മരിച്ചു.

ഒരു വിടർന്ന താമരപ്പൂവിൽ മുല്ലപ്പൂംനിരകൾ വിരിഞുനിൽക്കുന്നതുപോലെയുള്ള ഭഗവാന്റെ തിരുമുഖകമലത്തിലെ നറും പുഞ്ചിരി അവർ ആസ്വദിച്ചു. പരമപുരുഷന്റെ ആ ദർശനസൗഭാഗ്യത്തിൽ കൊതിപൂണ്ട് വീണ്ടും അടിതൊട്ടുമുടിവരെ കാണുവാനായി അവർ ആ തിരുപദനഖരനിരകളിലേക്ക് നോക്കി. അരുണമണികൾ പോലുള്ള ആ നഖനിരകളിലൂടെ സനകാദിമുനികളുടെ കണ്ണുകൾ മുകളിലേക്ക് കുതിച്ചു. ഭഗവാന്റെ അംഗോപാംഗങളിലൂടെ ചുറ്റിസഞ്ചരിച്ച് ഒടുവിൽ അവർ ആ ദിവ്യരൂപത്തിൽ നിമഗ്നമായി. ഈ സത്യസ്വരൂപത്തെയാണ് യോഗികൾ ധ്യാനമാർഗ്ഗത്തിലൂടെ അനുഭവിക്കുന്നത്. സാധാരണജനങളിൽ നിന്നും വ്യത്യസ്ഥരായി അവർ അണിമാദി എട്ട് യോഗസിദ്ധികളിലൂടെ ഭഗവാന്റെ പൂർണ്ണസ്വരൂപത്തെ ധ്യാനിച്ച് ഹൃദ്കമലത്തിൽ വച്ചാരാധിക്കുന്നു".

സനകാദികൾ പറഞു: "പ്രഭോ!, അങ് സർവ്വഹൃദയങളിലും അന്തര്യാമിയായി കുടികൊള്ളു‌ന്നുവെങ്കിലും അവിവേകികൾക്ക് അവിടുന്ന് അവ്യക്തമായി നിലകൊള്ളുന്നു. എന്നാൽ അവിടുത്തെ ദാസരായ ഞങളാകട്ടെ ഈ തിരുരൂപത്തെ മുഖാമുഖം കാണുകയും ചെയ്യുന്നു. ഭഗവാനേ!, പിതാവിൽ നിന്നും കേട്ടറിഞ അവിടുത്തെ അപാരമഹിമയെ ഞങളിതാ ഈ കാരുണ്യദർശനത്തിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഭഗവാനേ!, സത്വഗുണമൂർത്തിമദ് ഭാവത്തോടെ ഞങളുടെ മുന്നിൽ അവതരിച്ച് നിൽക്കുന്ന അങ് സത്യസ്വരൂപനായ പരമാത്മാവാണെന്നും, അവിടുത്തെ കാരുണ്യം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ സൗഭാഗ്യം സാധ്യമല്ലെന്നും ഞങളറിയുന്നു.

ഹൃദയത്തിൽ അചഞ്ചലമായ ഭക്തിയും ശ്രദ്ധയുമുള്ള യോഗീശ്വരന്മാർക്ക് അവിടുത്തെ അദ്ധ്യാത്മദർശനം സുലഭം. കാരണം അവിടുത്തെ തൃപ്പാദഭക്തിയൊഴിഞ്, മോക്ഷത്തിനുപോലും അവർ കാംക്ഷിക്കുന്നില്ല. പിന്നെയാണോ ഭൗതികവിഷയത്തിൽ അവർക്കാസക്തിയുണ്ടാകുന്നു?. അവർ സദാകാലവും ഉത്തമശ്‌ളോകനായ അങയുടെ മഹിമാകഥനം ചെയ്തുകൊണ്ട് അങയിൽ രമിക്കുന്നു.

ഹരേ നാരായണാ!, ഏതു നരകതുല്യമായ ജീവതം തന്നാലും, അവിടിയെല്ലാം മനസ്സുനിറയെ അവിടുത്തെ തൃപ്പാദഭക്തിയുണ്ടായിരിക്കണം, അവിടെയെല്ലാം നാവുകൾ‌കൊണ്ട് അവിടുത്തെ തിരുനാമം മാത്രം കീർത്തിക്കുമാറാകണം, അവിടെയെല്ലാം കാതുക‌ൾകൊണ്ട് അവിടുത്തെ മഹിമകളെ മാത്രം കേൾക്കുമാറാകണം. തുളസീദളങൾ ഓരോന്നും ആ തൃപ്പാദമലരിൽ വീണ് പവിത്രമാകുന്നതുപോലെ, അടിയങളുടെ ജീവനും ആ പദാരവിന്ദത്തിൽ ലയിക്കുമാറകണം. പ്രഭോ!, നിർഭാഗ്യശാലികളായ അബുധന്മാർക്ക് അപ്രാപ്യവും, അവിടുത്തെ കാരുണ്യംകൊണ്ട് ഞങൾക്കു സിദ്ധിച്ചതുമായ ഈ തിരുരൂപത്തിനുമുന്നിൽ ഞങളിതാ സാഷ്ടാംഗം പ്രണമിക്കുന്നു.


ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.

 ഓം തത് സത്


<<<<<<<  >>>>>>>


2014, ജൂലൈ 24, വ്യാഴാഴ്‌ച

3.14 സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം

ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 14



ശ്രീശുകൻ പറഞു: "ഹേ രാജൻ!, അങനെ മൈത്രേയമുനിയിൽ നിന്നും ഭഗവാൻ ഹരിയുടെ വരാഹാവതാരമഹിമയെ പാനം ചെയ്ത് ഭക്തിയുടെ പാവനരതിയിൽ മുങിയിട്ടും വിദുരർ സംതൃപ്തനാ‌കാതെ മൈത്രേയമുനിയോട് വീണ്ടും യാചിച്ചു." 

വിദുരർ പറഞു: "പ്രഭോ!, ആദിദൈത്യനായ ഹിരണ്യാക്ഷനെ ഭഗവാൻ യജ്ഞവരാഹമൂർത്തിയുടെ രൂപത്തിൽ വന്ന് ഹനിച്ച വൃത്താന്തം ഞാൻ അവിടുത്തെ കൃപയാൽ കേട്ടറിഞു. ഹേ മഹാമുനേ!, ഭഗവാൻ ഭൂമീദേവിയെ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും വീണ്ടെടുത്ത് തന്റെ അദ്ധ്യാത്മലീലകളാടുന്നസമയം എന്തിനുവേണ്ടിയായിരുന്നു ഹിരണ്യാക്ഷൻ ഭഗവാനോട് യുദ്ധത്തിനായി പുറപ്പെട്ടുവന്നതെന്ന സന്ദേഹം എന്റെ ബുദ്ധിയെ കാർന്നുതിന്നുകയണ്. അടിയന്റെ ഈ സംശയത്തെ നിവാരണം ചെയ്തനുഗ്രഹിക്കുവാൻ അങയോട് പ്രാർത്ഥിക്കുകയാണ്."


വിദുരരുടെ ശ്രവണവൈഭവത്തിൽ സന്തുഷ്ടനായ മൈത്രേയമുനി തുടർന്ന് ഭഗവത്കഥകളെ പറഞുതുടങി: "ഹേ വീരാ!, ഭവാൻ ചോദിച്ചത് മനുഷ്യൻ എന്നെന്നും അറിയേണ്ട ശാശ്വതമായ ഭഗവത്തത്വം തന്നെയാണ്. അതൊന്നുമാത്രമാണ് ഇവിടെ മർത്യനെ ജനനമരണചക്രത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോചിപിക്കുന്ന ഏക ഉപാധി. ദേവർഷി നാരദനിൽ നിന്ന് ഈ ബ്രഹ്മതത്വത്തെ ഗ്രഹിച്ചുകൊണ്ടായിരുന്നു ഉത്താനപാദന്റെ പുത്രനായ ധ്രുവൻ മൃത്യുവിന്റെ ശിരസ്സിൽ തന്റെ പാദം വച്ചു‌കൊണ്ട് അവനിൽ വിജയം വരിച്ചതും, ധ്രുവപദം ചേർന്നതും. വിദുരരേ!, ഭഗവാൻ ഹരിയും ഹിരണ്യാക്ഷനുമായുള്ള ഈ യുദ്ധത്തിന്റെ കഥ ഞാൻ കേട്ടത് ഏകദേശം ഒരു വർഷം മുമ്പ് ആദികവിയായ ബ്രഹ്മദേവനിൽ നിന്നുമായിരുന്നു. ദേവതകൾക്ക് അദ്ദേഹം ഇതുപദേശം ചെയ്യുന്നസമയം ഞാനും അവിടെ ഉപസ്ഥിതനായിരുന്നു. 


പണ്ട് ദക്ഷപ്രജാപതിയുടെ പുത്രി ദിതി പുത്രലാഭം കാംക്ഷിച്ചുകൊണ്ട് കാമം കത്തുന്ന കണ്ണുകളുമായി തന്റെ ഭ‌ർത്താവും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതിയെ സമീപിച്ച് തന്റെ ആഗ്രഹമുണർത്തിച്ചു. പക്ഷേ അതൊരു സന്ധ്യാവേളയായിരുന്നതിനാൽ കശ്യപ‌ന് അതിൽ വൈമനസ്യമു‌ണ്ടായി. സൂര്യൻ അസ്തമിച്ച ആ യാമത്തിൽ കശ്യപപ്രജാപതി സന്ധ്യാവന്ദനം കഴിഞ് ഭഗവാൻ വിഷ്ണുവിൽ അർത്ഥലീനനായിരിക്കുകയായിരുന്നു. ദിതി കാമപരവശയായി അവിടെയെത്തി കശ്യപരോട് പറഞു: "ഹേ പണ്ഡിതശ്രേഷ്ഠാ!, കാമദേവൻ തന്റെ കൂരമ്പുകൾ കൊണ്ട് എന്റെ മനസ്സിനെയിതാ ഭ്രമിപ്പിച്ചിരിക്കുന്നു. മദമിളകിയ ആന വാഴകൾ കുത്തിമറിക്കുന്നതുപോലെ എന്റെ മനസ്സ് കാമത്തിന് വശഗതമായി പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കു‌ന്നു. അവിടുത്താലല്ലാതെ ഇതിനൊരു നിവൃത്തി ഞാൻ കാണുന്നില്ല. അങയുടെ മറ്റ് ഭാര്യമാരുടെ ഐശ്വര്യം എന്റെ മനസ്സിനെ വല്ലാതെ അസൂയപ്പെടുത്തുകയാണ്. പുത്രലാഭത്തിനുവേ‌ണ്ടി ഞാൻ മറ്റൊരു വഴി കാണുന്നുമില്ല. എന്റെ ഈ ആഗ്രഹം സഫലമാക്കുന്നതോടെ അങേയ്ക്കും നല്ലതുമാത്രമേ സംഭവി‌ക്കുകയുള്ളൂ. ഒരു സ്ത്രീ ഈ ലോകത്ത് ആദരിക്കപ്പെടുന്നത് അവൾ തന്റെ ഭർത്താവിന്റെ സ്നേഹത്തിന് പാത്രമാകുമ്പോഴാണ്. അതുപോലെ അങും ലോകത്തിൽ വാഴ്ത്തപ്പെടുന്നത് അവിടുത്തെ പുത്രപൗത്രാദികളാലാണ്. അവിടുത്തെ ജന്മത്തിന്റെ ഉദ്ദേശ്യം തന്നെ പ്രജാവർദ്ധനം തന്നെ. പണ്ട്, സംപൂജ്യനായ ഞങളുടെ പിതാവ് ഞങളെ ഓരോരുത്തരേയും അരികിൽ വിളിച്ച് ഭാവിവരനെക്കുറിച്ച് ഞങൾക്കുള്ള സങ്കൽപ്പങളെക്കുറിച്ച് ചോദിക്കുമായിരുന്നു. ഞങളുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്തുവളർത്തിയ ഞങൾ പ‌തിമൂന്ന് പെണ്മക്കളെ അങേയ്ക്ക് വിവാഹം ക‌ഴിച്ചുതന്നു. അന്നുമുതൽ ഞങളെല്ലം അങയിൽ ഭക്തിയോടെയും പാതിവൃത്യത്തോ‌ടെയും കൂടിയാണ് ജീവിക്കുന്നതും. അതുകൊണ്ട് ഈയുള്ളവളുടെ ആഗ്രഹപൂർത്തി അങ് നിറവേറ്റണം. ആശ്രിതരെ കൈയൊഴിയുന്നതും അങയെപ്പോലുള്ള മഹാത്മാക്കൾക്ക് ചേർന്നതല്ലെന്നും ഞാൻ മനസ്സിലാക്കുന്നു". 


മൈത്രേയൻ തുടർന്നു: "മഹാനായ വിദുരരേ, ഒരു കാമഭ്രാന്തിയെപ്പോലെ കലപിലാ ചിലച്ച് പണ്ഡിതഭാവത്തിൽ സംസാരിച്ചുകൊണ്ട് ദിതി കശ്യപരുടെ ഹൃദയത്തെ ഇളക്കിമറിച്ചു."


കശ്യപൻ ദിതിയോട് പറഞു: "അല്ലയോ ഭവതി!, നിനക്ക് പ്രിയമായ‌തെന്തും സാധിച്ചുതരാൻ നാം ബാധ്യസ്ഥനാണ്. കാരണം, മോക്ഷപ്രാപ്തി കർമ്മാവസാനലക്ഷ്യമായി പ്രയത്നിക്കുന്ന നമ്മെ ത്രൈമാർഗ്ഗികങളായ ധർമ്മാർത്ഥകാമാദികൾക്ക് അനുസൃതമായി ജീവിതം നയിക്കാൻ നീ മാത്രമാണ് നമുക്ക് ഏകാശ്രയമായുള്ളത്. ജലായനങളുടെ സഹായത്താൽ ഒരുവൻ ദുസ്തരമായ സമു‌ദ്രം താണ്ടുന്നതുപോലെ സംസാരിയായ ഒരുവന് വ്യസനാർണ്ണവം കടക്കുന്നതിൽ തന്റെ സഹധർമ്മിണിയുടെ സഹായം അത്യന്താപേക്ഷിതമാണ്. ഹേ മാനിനി!, ഭർത്താവിന്റെ സുഖദുഃഖങളെ തുല്യമായി പകുത്തനുഭവിക്കുന്ന ഒരു ഭാര്യ മാത്രമാണ് അർദ്ധാംഗിനി എന്ന വിശേഷണത്തിനു അനുയോജ്യയാകുന്നത്. ഗൃഹസ്ഥാശ്രമാന്തത്തിൽ തന്റെ സകലതും ഇവളെ വിശ്വസിച്ചേൽപ്പിച്ച് ഒരുവന് മോക്ഷത്തിന്റെ വഴിയിലേക്ക് ഇറ‌ങിപുറപ്പെടാൻ കഴിയും. തുറമുഖം കാക്കുന്ന ഒരു സൈന്യാധിപൻ എത്രകണ്ട് നിസ്സാരമായാണോ നുഴഞുകയറ്റക്കാരായ കടൽകൊള്ളക്കാരെ വകവരുത്തുന്നത്, അത്രകണ്ട് നിസ്സാരമായി ഒരുവൻ ഉത്തമയായ തന്റെ ഭാര്യ‌യുടെ സഹായപരിചരണങളാൽ തന്റെ ഇ‌ന്ദ്രിയങളെ സംയമനം ചെയാൻ സാധിക്കുന്നു. ഇത് മറ്റൊരു ആശ്രമധർമ്മത്തിലും കാണാത്ത ഒന്നാണ്. ഹേ ഗൃഹേശ്വരി!, നിങൾ ഭാര്യമാർ ചെയ്യുന്ന ഈ നിസ്സ്വാർത്ഥസേവ‌നം ഞങൾ പുരുഷ‌ന്മാരാൽ സാധിക്കു‌ന്നതല്ല. അതിനുപകരം വയ്ക്കാനും ഞങളുടെ പക്കൽ യാതൊന്നും തന്നെയില്ല. നിങളോടുള്ള ഈ കടപ്പാട് ഈ ജന്മം കൊണ്ടോ, വരും ജന്മങളിലോ പോലും തീർത്താൽ തീരാത്തതാണ്. ഇനി വ്യക്തിഗതമായ ഗുണഗണങളാൽ സമ്പന്ന‌രായവരാൽ പോലും അ‌ത് അസാധ്യമാണ്. പുത്രന്മാർക്കുവേ‌ണ്ടി പരിതപ്തമായ നിന്റെ മനസ്സിനെ കാമം കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും നിന്റെ ആഗ്രഹം നാം പൂർത്തിചെയ്യുന്നുണ്ടു. പക്ഷേ ഇത് സ‌ന്ധ്യായാമമാണ്. നിനക്കൽപ്പം കൂടി കാത്തിരിക്കേ‌ണ്ടതുണ്ടു. ഭൂതഗണനാഥനായ ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ഭൂതഗണങൾക്കൊപ്പം യാത്രചെയ്യുന്ന സമയമാണി‌ത്. ആയതിനാൽ ഈ യാമം നിന്റെ ആഗ്രഹനിവൃത്തിക്ക് തികച്ചും അനുചിതമാണ്. ഋഷഭാരൂഡനായ ഭഗവാ‌നെ നോക്കൂ!. കളങ്കമറ്റ ആ ചുവന്ന ശരീരം കണ്ടില്ലേ?. അതിൽ ചിതാഭസ്മമാണ് പൂശിയിരിക്കുന്നത്. കാറ്റും പൊടിയുമേറ്റ് ആ കേശഭാരം നന്നേ ജടമൂ‌ടിയിരിക്കുന്നത് നോക്കൂ!. ഒരർത്ഥത്തിൽ ഭഗവാൻ മഹാദേവൻ നമ്മുടെ ഇളയ സഹോദരനാണ്. അവന് ബന്ധുവായും ശത്രു‌വായും ഇവിടെ ആ‌രും തന്നെയില്ല. എന്നാൽ സകലതും അവന് സ്വന്തമാണ് താനും. എല്ലാം അവനൊരുപോലെയാണ്. അവൻ പ്രപഞ്ചത്തിൽ പ്രിയത്തോടെയും അ‌പ്രിയത്തോടെയും യാതൊരുവസ്തുവിനേയും കാണുന്നില്ല. ആയതിനാൽ ഞങളെല്ലാം ആ മഹാദേവന്റെ പദധൂളികൾ ശിരസ്സിലേറ്റി അവനെ നമസ്ക്കരിക്കുന്നു. ഞങൾ അവന്റെ ഉച്ചിഷ്ടത്തെ പൂജിക്കുകയും, ആദരവോടെ അവയെ സ്വീകരിക്കുകയും ചെയ്യുന്നു.‌ ഇങനെ അദ്ധ്യാത്മസ്വരൂപനായ ആ ശ്രീപര‌മേ‌ശ്വരനെയാണ് ഇവിടെ സർവ്വഭൂതങളും ഹൃദയത്തിലേറ്റി നടക്കുന്നത്. പക്ഷേ അവനാകട്ടെ, ഒരു പിശാചെന്ന‌പോലെ വർത്തിച്ചുകൊണ്ട് തന്റെ ഭക്തന്മാരെ സംസാരചക്രത്തിൽ നിന്നും മോചിതരാക്കുന്നു. സദാ പരമാത്മാവിൽ ലീനനായി കഴിയുന്ന ആ പരമഗുരുവിനെ നോക്കി വിഢികൾ പരിഹസിക്കുന്നു. അഹോ! കഷ്ടം!, ഈ മടയന്മാർ നായ്ക്കളുടെ ആഹാരമായ ഈ ഭൗതികശരീരത്തിനെ പട്ടുവസ്ത്രവും, പൂമാലയും, ആഭരണങളും‌ കൊണ്ടല‌ങ്കരിച്ച് അതിനെ താനെന്നഭിമാനിക്കുന്നു. സാക്ഷാൽ വി‌രിഞ്ചൻ പോലും തന്റെ സ്വധർമ്മത്തെ ആചരിക്കുന്നത് അവനെ പ്രമാണമാക്കിയാണ്. ഇവിടെ സകലഭൂതങൾക്കും മൂലകാരണമായിരിക്കുന്ന മായാശക്തിയെ നിയന്ത്രിക്കുന്നതും അവൻ തന്നെ. അതുകൊണ്ട് പുറമേ കാണുന്ന അവന്റെ ഉന്മത്തരൂപം കണ്ട് നാം തെറ്റിദ്ധരിക്കേ‌ണ്ടതില്ല. അതിനെ വിഢംബനമണെന്നറിഞുകൊള്ളുക."


മൈത്രേയമുനി പറഞു: "വിദുരരേ!, ഭർത്താവിന്റെ ഉപദേശവചനങളൊന്നും ദിതി ചെവിക്കൊണ്ടില്ല. കാരണം പുത്രലാഭത്തിനായി തീവ്രമായി കൊതിക്കുന്ന അവളുടെ മനസ്സിനെ കാമദേവൻ ഇതി‌നകം കരസ്ഥ‌മാക്കിക്കഴിഞിരുന്നു. അവ‌ൾ ഒരു തെരുവ് വേശ്യയെപ്പോലെ ആ ബ്രാഹ്മണശ്രേ‌ഷ്ഠന്റെ കാഷായവസ്ത്രങൾ വലിച്ചുരിഞു. തന്റെ കാമദാഹം തീർക്കുവാനായി അദ്ദേഹത്തോട് യാചിച്ചു. ഒടുവിൽ അസാധാരണമായ അവളുടെ നിർബന്ധത്തിന് കശ്യപപ്രജാപതിക്ക് വഴങേണ്ടതായിവന്നു. അനന്തരം, കുളിക‌ഴി‌ഞ് ആ ബ്രാഹ്മണോത്തമൻ തന്റെ പ്രാണനേയും, വാക്കിനേയും സംയമനം ചെയ്ത്, ഗായത്രിമന്ത്രോച്ഛാരണത്തോടുകൂടി ബ്രഹ്മത്തെ ധ്യാനിക്കുവാൻ തുടങി. 

ഹേ ഭാര‌താ!, കുറെ ദിവസങൾ കഴിഞു. പശ്ചാത്താപത്താൽ ദിതിയു‌ടെ മനസ്സ് പ്രക്ഷുപ്തമായി. ആ സമയം ഭർത്താവിന്റെ സാന്നിധ്യം അവൾക്കാവശ്യമായി തോന്നി. കുറ്റബോധത്താൽ താഴ്ന്ന ശിരസ്സുമായി ദിതി കശ്യപരെ സമീപിച്ചു".


ദിതി പറഞു: "പ്രീയബ്രാഹ്മണാ!, ഞാൻ അന്ന് അങയോട് കാട്ടിയത് ഘോരമായ അപരാധമായിരുന്നു. മഹാദേവനെ ധിക്കരിച്ച് അന്ന് ഞാൻ അങയോട് അത്തരം കാട്ടിയിട്ടും, സർവ്വഭൂതങൾക്കും നായകാനായ ശ്രീപരമേശ്വരൻ നമ്മുടെ ഗർഭസ്ഥശിശുക്കളെ നശിപ്പിച്ചില്ല. അതുകൊണ്ട്, ക്ഷിപ്രകോപിയാണെ‌ങ്കിലും സേവിക്കുന്നവർക്ക് സകല ഐ‌ശ്വര്യങളും പ്രദാനം ചെയ്യുന്ന ആ ഭഗവാനെ ഞാൻ നമിക്കുക്കയാണ്. എന്റെ സഹോദരീഭർത്താവായ ശ്രീമഹാദേവൻ നിരാലംബരായ സകല സ്ത്രീകൾക്കും ഈശ്വരനാണ്. അതുകൊണ്ട് എന്നിലും ആ ഭഗവാൻ തന്റെ കാരുണ്യവർഷം പൊഴിച്ചിരിക്കുന്നു."


മൈത്രേയൻ പറഞു: "വിദുരരേ!, അവൾ കണ്ണീരൊഴിക്കിക്കൊണ്ട്, വേപധുഗാത്രയായി കശ്യപരെ നോക്കിനിന്നു. സന്ധ്യാവന്ദനം പോലും പൂർണ്ണമായി നിർവ്വഹിക്കുവാൻ കാത്തുനിൽക്കാതെ കേവലം പുത്രലാഭത്തിനും, കാമാപൂർത്തിക്കും വേണ്ടി ത‌ന്റെ ഭർത്താവിനെ ധർമ്മാചരണത്തിൽനിന്നും പിന്തിരിപ്പിച്ച ദിതിയിൽ കുറ്റബോധവും പശ്ചാത്താപവും കൊടുമ്പിരിക്കൊണ്ടു".


കശ്യപൻ പറഞു: "ദേവീ!, നിനക്ക് അമംഗളം വന്നുഭവി‌ച്ചിരിക്കുന്നു. നിന്റെ മനസ്സ് ആ സമയം തീർത്തും കളങ്കപ്പെട്ടുപോയിരുന്നു. എന്റെ നിർദ്ദേശങളെ നീ തൃണതുല്യം നിരാകരിച്ചു. സർവ്വോപരി നീ ദേവതകളിൽ തികച്ചും ഉദാസീനയായിരുന്നു. ഇനി നാം പറയാൻ പോകുന്നത് നിന്നിൽ തി‌കച്ചും അതൃപ്തിയുളവാക്കുന്ന വസ്തുതയാണ്. എങ്കിലും നീ ആ സത്യ‌ത്തെ കേട്ടുകൊള്ളുക. അമംഗളമായ ആ പാപകർമ്മ‌ത്തിന്റെ ഫലമായി ധിക്കാരിയായ നിന്റെ പാപപങ്കിലമായ ഈ ഗർ‌ഭത്തിൽ വളരുന്ന ശിശുക്കൾ അധമന്മാരായ രണ്ട് പുത്രന്മാരായി പിറക്കും. നിർഭാഗ്യവതിയായ നിന്റെ ഈ കുപുത്രന്മാർ സർവ്വലോക‌ത്തിനും തീരാദുഃഖമായി മാറും. അവർ നിരപരാധികളും, പാവങളുമായ ജീവികളെ കൊല്ലുകയും, പുണ്യാ‌ത്മാക്കളെ പ്രകോപിപ്പിക്കുകയും ചെയ്യും. ആ സമയം സർ‌വ്വലോകാധാരനായ ഭഗവാൻ ഹരി അവിടെ അവതരിക്കുകയും, ഇന്ദ്രൻ തന്റെ ഇടിമിന്നലുകൾകൊണ്ട് പർവ്വതനിരകളെ ഇടിച്ചുതകർ‌ക്കുമ്പോലെ നിന്റെ ഈ ദുഷ്ടപുത്രന്മാരെ ഇല്ലാതാക്കുകയും ചെയ്യും".


ദിതി പറഞു: "ഹേ പ്രാണനാഥാ!, അങയുടെ ഈ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ ശീതള‌മാക്കിയിരിക്കുന്നു. എന്റെ മക്കൾ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ വധിക്കപ്പെടുമെന്നുള്ളതിൽ ഞാൻ സാന്ത്വനിക്കുകയാണ്. അതിൽപരമൊരു ഭാഗ്യം അവർക്കിനി കിട്ടാനില്ല. അവർ ജ്ഞാനികളായ ബ്രാഹ്മണരുടെ ശാപത്തിനിര‌യാകാതെ മരിക്കേണമേ എന്നായിരുന്നു ഞാൻ ആ കരുണാമയനോട് പ്രാർത്ഥിച്ചിരുന്നത്. കാരണം, ബ്രാഹ്മണശാപത്തിനിരയായവനോ, സഹജീവികളിൽ കാരുണ്യമില്ലാത്തവനോ, അവരെ സദാ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവനോ ആയ ഒരു ജീവനെ, തന്നെപ്പോലെ നരകവാസികളായതോ, ഇനി തന്റെ വംശജരായവരോ പോലും സ്നേഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുകയില്ല".


കശ്യപൻ പറഞു: "ദേവീ!, നിന്റെ ഈ കണ്ണീരിന്റേയും, പശ്ചാതാപത്തിന്റേയും, സത്ബുദ്ധിയുടേയും ഫലമായി, ഭഗവാൻ ഹരിയിൽ നിനക്കുള്ള അചഞ്ചലമായ ഭക്തിയുടേയും വിശ്വാസത്തിന്റേയും ഫലമായി, നിനക്ക് ഭഗവാൻ രുദ്രനിലും നമ്മിലുമുള്ള ഭയഭക്തിയുടേയും ഫലമായി, നിന്റെ പുത്രന്മാരൊരുവനിൽ (ഹിരണ്യകശിപുവിൽ) ഭഗവാൻ ഹരിയുടെ ഉത്തമഭക്തനായ ഒരു മഹാത്മാവ് ജനി‌ക്കും. ലോകത്തിൽ അവന്റെ (പ്രഹ്‌ളാദന്റെ) കീർത്തി ഭഗവാൻ ഹരിയോളം തന്നെ വാഴ്ത്തപ്പെടുകയും ചെയ്യും. മാറ്റ് കുറഞ സ്വർണ്ണം തരം തിരിക്കപ്പെടുന്നതുപോലെ, പവിത്രമായ ജീവന്മാർ ചിത്തശുദ്ധിക്കും ഈശ്വരപ്രാപ്തിക്കും വേണ്ടി ആ ഭക്തോത്തമന്റെ പാദത്തെ സദാ പിന്തുടരുകയും ചെയ്യും. അങനെയുള്ള ഭക്തന്മാർ ഭഗവത്സായൂജ്യമല്ലാതെ മറ്റൊന്നും ഈശ്വരനോട് ആവശ്യപ്പെടുകയില്ല. അവർ എപ്പോഴും സന്തുഷ്ടരായി പരമാനന്ദം നുകർന്നുകഴി‌യുന്നു. അങനെ നി‌ന‌ക്കുണ്ടാകാൻ പോകുന്ന ആ പൗത്രൻ തികഞ വിവേകിയും ബുദ്ധിശാലിയുമായിരിക്കും. അവൻ സർവ്വാത്മാ‌ക്കളിൽ വച്ച് പരിശുദ്ധനും മുക്തനുമായിരിക്കും. പക്വമായ അവന്റെ ഭക്തിവൈഭവം കൊണ്ട് അവൻ സദാ ആത്മാനന്ദത്തിൽ ലീനനായിരിക്കുകയും ചെയ്യും. ദേഹാവസാനത്തിൽ വൈകുണ്ഠപ്രാപ്തിയും ആ ജീവന് കൈവരുന്നതായിരിക്കും. സർവ്വഗുണസമ്പന്നനായ ആ ഭക്തോത്തമന് അന്യരുടെ സുഖദുഃഖങളിൽ തന്മയീഭാവ‌മുണ്ടാകുകയും, അവൻ ലോക‌ത്തിന്റെ മുഴുവൻ സങ്കടങളെ ഇല്ലാതാക്കുകയും ചെയ്യും. ഉച്ഛസ്ഥസൂര്യൻ മറയുമ്പോഴുണ്ടാകുന്ന ഹൃദ്യമായ പൂർണ്ണചന്ദ്രനെപ്പോലെ ആ പുണ്യാത്മാവ് സകല ജീവനിലും കുളിർമ്മയേകും. മാത്രമല്ലാ, സകലഭൂതങളുടേയും ഇച്ഛാനുസരണം‌തന്നെ തന്റെ അദ്ധ്യാത്മദർശനമരുളുന്ന ലക്ഷ്മീപതിയായ ഭഗവാൻ വിഷ്ണു, സ്ഫുരിക്കുന്ന കനകകുണ്ഡലങളിഞ ഭഗവാൻ ഹരി നിന്റെ പൗത്രന്റെ അകവും പുറവും നിറ‌ഞുവാഴുകയും ചെയ്യും".


മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ തനിക്കു പിറക്കാൻ പോകുന്ന പുത്രന്മാരുടെ ഭാവിയും, അവർ ഭഗവാനാൽ വധിക്കപ്പെടുമെന്ന സത്യത്തേയും, തന്റെ പൗത്രൻ ഭഗവാൻ വിഷ്ണുവിന്റെ ഉത്തമഭക്തനായി ജന്മമെടുക്കുമെന്ന വൃത്താന്തവും, തന്റെ ഭർത്താവായ കശ്യപപ്രജാപതിയിൽ നിന്നു കേട്ടറിഞ ദിതി മനഃശ്ചാഞ്ചല്യം നീങി മുക്തയായി. 


ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.


ഓം തത് സത്. 

 <<<<<<<  >>>>>>>


2014, ജൂലൈ 22, ചൊവ്വാഴ്ച

3.13 വരാഹാവതാരം


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 13

​ശുകാചാര്യര്‍ പരീക്ഷിത്തു മഹാരാജാവിനോട് പറഞു: "ഹേ രാജന്‍!, മൈത്രേയമുനിയില്‍ നിന്നും ഭഗവാന്റെ സത്ചരിത്രങള്‍ ആവോളം കേട്ടിട്ടും വിദുരര്‍ക്ക് തൃപ്തി വന്നില്ല. ആ പരമാത്മാവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനായി അദ്ദേഹം മൈത്രേയമുനിയോട് വീണ്ടും പ്രാര്‍ത്ഥിച്ചു.

വിദുരര്‍ പറഞു: "അല്ലയോ മഹാമുനേ!, ബ്രഹ്മപുത്രനായ സ്വായംഭുവമനു സ്നേഹമയിയായ തന്റെ പ്രിയപത്നി ശതരൂപയെ സ്വീകരിച്ചതിനുശേഷം എന്തൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മപദ്ധതികള്‍?. ആദിനൃപനായ മനുഭഗവാന്‍ ഹരിയുടെ ഉത്തമദാസനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രേയസ്സിനെക്കുറിച്ച് കൂടുതുതല്‍ അറിയുവാന്‍ അടിയനിച്ഛിക്കുക്കയാണ്. ഭഗവാന്റെ സത്ചരിത്രങളെ ശ്രദ്ധയോടും ഭക്തിയോടും യഥേഷ്ടം ശ്രവിക്കുവാന്‍ തല്പരരായ ഉത്തമഭക്തന്‍മാര്‍ എപ്പോഴും ആ പരമപുരുഷന്റെ ഭക്തോത്തമന്മാരെ മാത്രമാണ് ആശ്രയിക്കുന്നത്. കാരണം, അത്തരം ഗുരുശ്രേഷ്ഠന്മാര്‍ സദാകാലം മോക്ഷപ്രദായകനായ ആ പരമാത്മാവിന്റെ പദകമലത്തെ ഹൃദയത്തില്‍ വച്ചാരധിക്കുന്നു."

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീകൃഷ്ണപരമാത്മാവിന്റെ നിര്‍മ്മലപാദങള്‍ തന്റെ മടിയില്‍‌വച്ച് പൂജിച്ച് സ്നേഹിച്ച പരമഭക്തനായിരുന്നു വിദുരര്‍. അതറിയാമായിരുന്ന മൈത്രേയരില്‍ വിദുരരുടെ വാക്കുകള്‍ അത്യന്തം ആനന്ദമുളവാക്കി. തുടര്‍ന്ന് അദ്ദേഹം വിദുരരോട് വീണ്ടും സംസാരിച്ചുതുടങി."

മൈത്രേയമുനി പറഞു: വിദുരരേ!, മനുഷ്യകുലത്തിനുമുഴുവന്‍ പിതാവായി പിറന്ന സ്വായംഭുവമനു സ്വപത്നിയോടൊപ്പം വേദഗര്‍‌ഭനായ ബ്രഹ്മദേവനെ പ്രാജ്ഞലികൂപ്പി വണങിക്കൊണ്ടു പറഞു. "ഹേ ബ്രഹ്മദേവാ!, അവിടുന്ന് ഈ കാണായ ജഗത്തിന്റെയൊക്കെയും പിതാവാണ്. അവയുടെ നിലനില്പ്പിനും പരമഹേതു അങുതന്നെ. ഞങള്‍ അങയെ ഏതുവിധം സേവിക്കണമെന്ന് അരുളിചെയ്താലും. ഹേ ആരാധ്യദേവാ!, അടിയങളുടെ ശക്തിക്കൊത്തവണ്ണം അങയെ സേവിക്കുന്നതിനും, അതുവഴി ഇവിടെ, ഈ ജന്മത്തില്‍ ആവേളം യശ്ശസ്സു നേടുന്നതിനും, അനന്തരം, പരമഗതിയെ പ്രാപിക്കുന്നതിനും വേണ്ടി അവിടുത്തെ അനുഗ്രഹത്തിനായ്ക്കൊണ്ട് അടിയങളിതാ അവിടുത്തോട് പ്രര്‍ത്ഥിക്കുകയാണ്". 

മനുവിന്റെ പ്രാർത്ഥനയിൽ പ്രസാദിച്ച വിധാതാവ് അദ്ദേഹത്തോട് പറഞു: "അല്ലയോ പുത്രാ!, നീ ഈ ലോകത്തിന്റെ നാഥനണ്. നിന്റെ പിതൃഭക്തിയില്‍ നാം സന്തുഷ്ടനായിരിക്കുന്നു. മാത്രമല്ലാ, നിനക്കും, നിന്റെ പ്രിയപത്നിക്കും നാം സര്‍‌വ്വനുഗ്രഹവും തന്ന് നാമിതാ അനുഗ്രിഹിക്കുന്നു. കാരണം നീ നിര്‍‌വ്യളീകമായി നമ്മുടെ അനുജ്ഞയ്ക്കായ്ക്കൊണ്ട് നമ്മില്‍ ശരണം പ്രാപിച്ചിരിക്കുന്നു. അല്ലയോ വീരാ!, പിതൃഭക്തിവൈഭവത്തില്‍ നീ എന്നും ഉത്തമോദാഹരണമായിരിക്കും. ഇതത്രേ ഏതൊരു പിതാവും തന്റെ സത്പുത്രനില്‍ നിന്നും കാംക്ഷിക്കുന്നത്. മത്സരബുദ്ധി വെടിഞവനും, വിവേകശീലനുമായ ഒരു പുത്രന്‍ തന്റെ പിതാവിന്റെ ഇംഗിതത്തെ തന്റെ കഴിവിനും ശക്തിക്കുമതീതമായി സാദരം നിറവേറ്റുന്നു. നമ്മുടെ അനുജ്ഞയെ കൈക്കൊള്ളുന്നതില്‍ അതീവതത്പരനായ നീ നിന്റെ പ്രിയപത്നിയോടൊപ്പം ചേര്‍ന്ന് നിന്നോളം ശ്രേഷ്ഠരായ പ്രജകളെ സൃഷ്ടിച്ചുകൊള്ളുക. പരമപുരുഷനായ ഭഗവാന്‍ ഹരിയില്‍ ഹൃദയമര്‍പ്പിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുക. അങനെ യജ്ഞചര്യകളിലൂടെ അവനെ ആരാധിക്കുക. ഹേ നൃപാ!, ഇവിടെ ഈ ഭൗതികലോകത്ത്, നിന്റെ പ്രജകളെ വേണ്ടവണ്ണം സം‌രക്ഷിക്കുവാന്‍ നീ പ്രാപ്തനാകുകയാണെങ്കില്‍ അതുതന്നെയായിരിക്കും നീ നമുക്ക് നല്‍കാവുന്ന  ഏറ്റവും ശ്രേഷ്ഠമായ സേവനം. മാത്രമല്ലാ, അതുവഴി ഭഗവാന്‍ നിന്നില്‍ അത്യന്തം പ്രസാദിക്കുകയും ചെയ്യും. ജനാര്‍ദ്ധനനായ ഭഗവാന്‍ മാത്രമാണ് സര്‍‌വ്വയജ്ഞങളുടേയും സ്വീകര്‍ത്താവ്. അവന്‍ ഒരുവനില്‍ അസന്തുഷ്ടനായാല്‍ ഒരുവന്റെ അദ്ധ്യാത്മികപുരോഗതി തികച്ചും വിഫലമായിപ്പോകുന്നു. ആയതിനാല്‍ പരമാത്മാവായ ഭഗവാനെ പ്രസാദിപ്പിക്കാത്തവന്‍ യഥാര്‍ത്ഥത്തില്‍ തന്നില്‍ തന്നെ പ്രതിപത്തിയില്ലാത്തവനെന്ന് സാരം."

ഇങനെ ഭഗവന്മഹിമകളെ വാഴ്ത്തി തന്റെ മുന്നില്‍ നില്‍ക്കുന്ന ബ്രഹ്മാവിനോട് സ്വായംഭുവമനു പറഞു: "ഹേ സര്‍‌വ്വശക്തനും സര്‍‌വ്വപാപഹാരകനുമായ വിധാതാവേ!, അവിടുത്തെ സകല ആജ്ഞകളേയും ഞാനിതാ ശിരസ്സാവഹിക്കുന്നു. ഇപ്പോള്‍ അങ് ദയവായി ഞങള്‍ക്കും, ഞങളുടെ പിറക്കാനിരിക്കുന്ന സന്താനങള്‍ക്കും അധിവസിക്കുവാനുള്ള സ്ഥാനം ഏതെന്നരുളിചെയ്താലും. അല്ലയോ ദേവാദിദേവാ!, ഭൂമീദേവിയിതാ മഹാജലത്തില്‍ മുങിത്താണിരിക്കുന്നു. സകലഭൂതങളുടേയും നിവാസസ്ഥാനമായ അവളെ അങയുടേ പ്രയത്നത്താലും, ഭഗവാന്‍ ഹരിയുടേ പ്രസാദത്താലും മാത്രമേ വീണ്ടെടുക്കുവാന്‍ സാധിക്കൂ. അവിടുന്ന് ദയവായി അവളെ പുനഃരുദ്ധരിപ്പിച്ചാലും."

മൈത്രേയമുനി തുടര്‍ന്നു: "അല്ലയോ വിദുരരേ!, ഇങനെ ഭൂമിയെ ഗര്‍ഭോദകത്തില്‍നിന്നും വീണ്ടെടുക്കുവാനായി ബ്രഹ്മദേവന്‍ ദീര്‍ഘകാലം ചിന്താധീനനായി. താന്‍ സൃഷ്ടികര്‍മ്മം നിര്‍‌വ്വഹിക്കുന്നവേളയില്‍ ഭൂമി പ്രളായാധിക്യത്തില്‍ സമുദ്രത്തിന്റെ അഗാധതയിലേക്ക് ആണ്ടുപോയതും, സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ട തനിക്ക് ഭഗവാനല്ലാതെ ഇതിനായി മറ്റൊരു ശക്തി തന്നെ തുണയ്ക്കുവാനില്ലെന്നും ബ്രഹ്മദേവന്‍ ഓര്‍ത്തു. ബ്രഹ്മദേവന്‍ ഇങനെ ചിന്തിച്ചിരിക്കവേ പെട്ടെന്ന് അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിലൂടെ തള്ളവിരലിന്റെ മേല്‍ഭാഗത്തോളം വരുന്ന ഒരു ചെറിയ വരാഹരൂപം പുറത്തേക്ക് വന്നു. പിറന്നയുടന്‍ തന്നെ ആകാശത്തില്‍ അത്ഭുതകരമാംവണ്ണം ഭീമാകാരമായ ഒരു ഗജം കണക്ക് ആ രൂപം വളര്‍ന്നുയര്‍ന്നു. അതികായനായ ആ സൂകരരൂപത്തെക്കണ്ട് വിസ്മയം പൂണ്ട് ബ്രഹ്മദേവനും, മനുവും, മരീചി, സനകാദികൾ തുടങിയ മുനിമാരും ചേർന്ന് ആ അത്ഭുതരൂപത്തെ ചൊല്ലി വാദപ്രതിവാദങളിലേർപ്പെട്ടു. 

ബ്രഹ്മാവ്‌ പറഞ്ഞു : "വരാഹരൂപത്തിൽ വന്ന ഈ രൂപം വളരെ ആശ്ചര്യമായിരിക്കുന്നു. അതും എന്റെ നാസാരന്ധ്രങളിലൂടെ. അഹോ! അത്യാശ്ചര്യം തന്നെ. ഒരു തള്ളവിരലിന്റെ പാതിയോളം വലിപ്പത്തിൽ പിറന്ന ഈ രൂപം അടുത്ത ക്ഷണത്തിൽ വളർന്ന് ഒരു കൂറ്റൻ പാറപോലെ ബൃഹത്തായിരിക്കുന്നു. നാം ഈ രൂപത്തെക്കണ്ട് ഭ്രമിച്ചുപോകുകയണ്. ഇനി ഭഗവാൻ ഹരി തന്ന വരാഹമൂർത്തിയായി അവതരിച്ചതായിരിക്കുമോ എന്ന് നാം സംശയിക്കുകയാണ്". 

മൈത്രേയൻ പറഞ്ഞു : "ബ്രഹമദേവൻ ഇങനെ ഈ അത്ഭുതരൂപത്തെപറ്റി തന്റെ പുത്രന്മാാരുമായി സസൂക്ഷ്മം ചർച്ചചെയ്യുന്നതിനിടയിൽ വരാഹമൂർത്തിയായ ഭഗവാൻ നാരായണൻ ഒരു മഹാപർവ്വതമെന്നപോലെ അത്യുച്ഛത്തിൽ അലറി. അസാധാരണമയ ആ അദ്ധ്യാത്മധ്വനിയിൽ ബ്രഹ്മദേവനും, അവിടെയുണ്ടായിരുന്ന മറ്റ് ബ്രാഹ്മണന്മാരും നന്നേ ആഹ്ളാദിച്ചു. ആ ശബ്ദം നാനാദിക്കുകളിലും മാറ്റൊലികൊള്ളകയും, ശുഭോദർക്കമായ ആ മംഗളനാദം കേട്ട് ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലുമുള്ള പണ്ഡിതന്മാരും ഋഷികളും വേദോക്തങളായ ഭഗവന്മഹാചരിതങളെ പാടിക്കൊണ്ട് വരാഹമൂത്തിയെ സ്തുതിച്ചതുടങി.

ഭക്തോത്തമന്മാരായ അവരുടെ പ്രാർത്ഥനയെ ഹൃദയത്തിലേറ്റി അതിലുണ്ടായ ആനന്ദാതിരേകസൂചകമായ ഗർജ്ജനത്തോടെ ഒരു ജഗവീരൻ ജലത്തിൽ ക്രീഡ ചെയ്യുമ്പോലെ ഭഗവാൻ ആ മഹാജലധിയിലേക്ക് മുങിത്താണു. ഭൂമിയെ ആ മഹാസമുദ്രത്തിൽനിന്ന് വീണ്ടെടുക്കുന്നതിനുമുൻപായി സൂകരമൂർത്തി ജലത്തിൽനിന്നും ആകാശത്തിലേക്ക് കുതിച്ചുയരുകയും, തന്റെ വാൽ  ശൂന്യാകാശത്തിൽ ചുഴറ്റിയടിക്കുകയും ചെയ്തു. ഇടതൂർന്ന രോമരാജികൾ വായുവിൽ ആടിയുലഞു. പരമചൈതന്യവത്തായ ആ മഹാരൂപം അനന്താകാശത്തിലെ കാർമേഘങൾ അവന്റെ കുളമ്പുകളേറ്റും കൊമ്പുകളേറ്റും നാലുപാടും ചിന്നിചിതറി. അധമമെന്ന് അജ്ഞാനികൾ കരുതുന്ന സൂകരവേഷം പൂണ്ടുവന്ന അദ്ധ്യാത്മസ്വരൂപനായ ഭഗവാന്റെ മായാലീലകൾ അപാരം തന്നെ. ജലത്തിന്റെ അടിത്തട്ടിലെത്തി ഭഗവാൻ ഭൂമീദേവിയെ അവിടെമാകെ മണത്തന്വേഷിച്ചു. ഭയാനകമായ തന്റെ അദ്ധ്യാത്മരൂപത്തെ നോക്കി സ്തുതിഗീതങളിലൂടെ തന്റെ ലീലകളെ വാഴ്ത്തിനിൽക്കുന്ന ആ ബ്രാഹ്മണരേയും ഋഷികളേയും ഭഗവാൻ തന്റെ അപാരമായ കരുണയോടെ ഒന്നു നോക്കിക്കൊണ്ട് സമുദ്രത്തിലേക്കെടുത്തുചാടി. അവൻ ഒരു മഹാപർവ്വതമെന്നതുപോലെ ജലത്തിൽ നീർക്കുഴിയിട്ട് സഞ്ചരിച്ചു. തനിക്കുനേരേ വന്നടുത്ത രണ്ട് കൂറ്റൻ തിരമാലകളെ ഭഗവാൻ അത്യുഗ്രവേഗത്തിൽ തച്ചുടച്ചു. ആ തിരമാലകൾ സമുദ്രദേവതയുടെ കൈകൾ പോലെ തോന്നിച്ചു. 

ആ തിരമാലകൾ ഭഗവാനോട് പ്രാർത്ഥിച്ചു. "ഹേ കാരുണ്യമൂർത്തേ!, ഞങളെ രണ്ടായി ഛേദിക്കാതിരിക്കുക. ഞങളിതാ അവിടുത്തെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കുന്നു".

മൈത്രേയൻ തുടർന്നു: "ഭഗവാൻ തന്റെ കൊമ്പുകൾകൊണ്ട് ജലത്തെ കീറിമുറിച്ചുകൊണ്ട് കൂരമ്പുപോലെ സമുദ്രത്തിന്റെ അഗാധതയിലേക്ക് താഴ്ന്നിറങി. അനന്തമായ ആ അർണ്ണവത്തിന്റെ അതിർവരമ്പുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ സർവ്വ ഭൂതങൾക്കും നിവാസസ്ഥലമായ ഭൂമീദേവിയെ ഭഗവാൻ കണ്ടെടുത്തു. അവൾ സൃഷ്ടിയുടെ ആദിയിലെന്നവണ്ണം സമുദ്രത്തിന്റെ അടിത്തട്ടിൽ നിമഗ്നയായി കിടക്കുകയായിരുന്നു. ഭഗവാൻ വരാഹമൂർത്തി അവളെ നി‌ഷ്‌പ്രയാസം തന്റെ തേറ്റമേലേറ്റി അവിടെനിന്നും മുകളിലേക്കുയർത്തി. അദ്ധ്യാത്മചൈതന്യം നിറഞ ഭീകരമായ ആ മുഖത്ത് കോപം സുദർശനമെന്നപോലെ ജ്വലിച്ചുനിന്നു. കാലങളോളം നീണ്ട അതിഘോരമായ യുദ്ധത്തിനുശേഷം ഭഗവാന്റെ വരാഹരൂപം ആദിദൈത്യനായ ഹിരണ്യാക്ഷനെന്ന ആ മഹാസുരനെ വധിച്ചു ഭൂമീദേവിയെ വീണ്ടെടുത്തു. മൃഗേന്ദ്രൻ ആനയെയെന്നതുപോലെ ഭഗവാൻ ഹിരണ്യാക്ഷനെ പിച്ചിചീന്തിയെറിഞു. ആന ചെമ്മണ്ണിൽ തന്റെ കൂറ്റൻ കൊമ്പുകൾ കുത്തിയിറക്കിയാലെന്നപോലെ, വരാഹമൂർത്തിയുടെ ചുണ്ടും, നാക്കും, കുളമ്പുകളുമെല്ലാം ചോരപുരണ്ട് ചുവന്നിരുന്നു. വെളുത്തുവളഞ തന്റെ തേറ്റമേലേറ്റി ഭൂമിയെ മുകളിലെത്തിച്ച വരാഹം നീലനിറത്തിൽ തിളങിനിന്നു. ബ്രഹ്മാദിദേവതകൾ ആ ഭഗവാന്റെ ശിരസ്സാ നമിച്ചുകൊണ്ട് സ്തുതിഗീതങൾ പാടി.

ദേവതകൾ വാഴ്ത്തി: "ആരാലും പരാജിതനാകാത്ത, സർവ്വയജ്ഞഭുക്കായ, ഹരേ നാരായണാ!, അവിടുന്നു ധന്യനാണ്. അവിടുന്ന് എന്നെന്നും വിജയിക്കുമാറാകട്ടെ!. ഹേ വേദരൂപനായ ഭഗവാനേ!, അങയുടെ രോമകൂപങളിലൂടെ ഈ സമുദ്രജലം ഒഴുകിലയിക്കുന്നു. ഇന്ന് ഭൂമീദേവിയെ ഈ മഹോദധിയിൽനിന്നും കരകയറ്റുവാനായി മാത്രം നീയിതാ ഞങളുടെമുന്നിൽ വരാഹമൂർത്തിയായി അവതാരമെടുത്തുനിൽക്കുന്നു. ഹേ ദേവാ!, യജ്ഞപൂജ്യനായ അങയെ നാസ്തികരായ ജീവന്മാർക്ക് വ്യക്തമാകുന്നില്ല. സകല വേദമന്ത്രങളും, ഗായത്രിമന്ത്രങളുമെല്ലാം അങയുടെ സ്പർശനകാരുണ്യത്തെക്കുറിച്ചുമാത്രം കീർത്തിക്കുന്നു. ദർഭപ്പുല്ലുകൾ അവിടുത്തെ തനുരുഹങളും, കണ്ണുകൾ പരിശുദ്ധമായ നറുംവെണ്ണപോലെയും, ചതുർഹോത്രങൾ അങയുടെ നാലുപാദങളായും നിലകൊള്ളുന്നു. ഹേ നാരായണാ!, അങയുടെ നാവും, നാസയും, ഉദരവും, കർണ്ണരന്ധ്രങളും, വായും, തൊണ്ടയും, എല്ലാം യജ്ഞോപാധികളായ താലങളാണ്. അങ് ചവച്ചിറക്കുന്ന നാനാദ്രവ്യങൾ അഗ്നിഹോത്രവുമാകുന്നു. അവിടുത്തെ ഓരോ അംഗങളും ലോകത്തിൽ നാനാവിധ ഐശ്വര്യങൾക്കും കാരണമായി നിലകൊള്ളുന്നു. കർമ്മത്തിനും, ബന്ധത്തിനും, മോക്ഷത്തിനുമെല്ലാം നീ തന്നെ കാരണമാകുന്നു. കാലാകാലങളിൽ കൈക്കൊള്ളുന്ന അവിടുത്തെ ഓരോ അവതാരങളും ലോകത്തിന്റെ സർവ്വമംഗളത്തിനായ്ക്കൊണ്ട് ഭവിക്കുന്നു. ഹേ ഭഗവാനേ!, ജ്ഞാനികൾ അവിടുത്തെ വീര്യത്തെ സോമയജ്ഞമെന്ന് ഉദ്ഘോഷിക്കുന്നു. അവിടുത്തെ ത്വക്കും, സ്പർശരസങളുമെല്ലാം അഗ്നിസ്തോമത്തിന്റെ സാമഗ്രികളായി അവർ കണക്കാക്കുന്നു. അവിടുത്തെ അംഗസന്ധികളെല്ലാം ദിനംതോറും ആചരിക്കപ്പെടുന്ന നാനായാഗങളുടേയും യജ്ഞങളുടേയും പ്രതീകങളായി ഇവിടെ അറിയപ്പെടുന്നു. ചുരുക്കത്തിൽ അവിടുത്തെ ഈ അദ്ധ്യാത്മികശരീരം സോമാസോമാദി മഹായജ്ഞങളുടെ സാധനസാമഗ്രികളായി നിലകൊള്ളുന്നു. ഹേ ദേവാ!, ഈ പ്രപഞ്ചം മുഴുവൻ വേദമന്ത്രങളാ‌ലും, യാഗയജ്ഞാദികളാലും, കീർത്തനങളാലും, വാഴ്ത്തിസ്തുതി‌ക്കപ്പെടുന്ന സാക്ഷാൽ പരബ്രഹ്മമായി ഞങളറിയുന്നു. വ്യക്താവ്യക്തങളായ സകല പ്രാപഞ്ചിക വസ്തുവിഷങളിൽ നിസ്പൃഹരായ ജീവന്മാർക്കുമാത്രവേ അങ് വേദ്യമാകുന്നുള്ളൂ. അതുകൊണ്ട് അഖിലത്തിനും ഗുരുവായും, അദ്ധ്യാത്മസ്വരൂപനായും വർത്തിക്കുന്ന നിന്നെ ഞങളിതാ പ്രണമി‌ക്കുന്നു. ഭൂമീദേവിയുടെ സങ്കടം തീർത്ത ഹേ നാരായണാ!, ജലത്തി‌ൽനിന്ന് നീ ഉയർത്തിയെടുത്ത പർവ്വതനിബിഢമായ ഈ ധരിത്രി, മദോന്മത്തനായ ഒരു ആനയുടെ മസ്തകത്തിലിരിക്കുന്ന ഇലകളോടുകൂടിയ താമരപ്പൂപോലെ, നിന്റെ തേറ്റമേൽ ശോഭിക്കുന്നു. അവളിൽ നിരനിരയായിനിൽക്കുന്ന കൊടുമുടികളുടെ അഗ്രഭാഗം മേഘപടലങളോടൊപ്പം ചേർന്ന് അതിമനോഹരമായിർക്കുന്നു. ഭൂമീദേവിയെ ദംഷ്ട്രമേലേറ്റി നിൽക്കുന്ന അവിടുത്തെ ഈ ദിവ്യകളേബരഭംഗി ഞങളാലവർണ്ണനീയമാണ്. ഹരേ നാരായണാ!, സകലഭൂതങൾക്കും ജനനിയായ ഭീമീദേവിയുടെ സങ്കടതീർത്തുരക്ഷിച്ച നീ അവളുടെ നാഥനാണ്. എപ്രകാരമാണോ പണ്ഡിതനായ ഒരു യജ്ഞാചാര്യൻ അരണിയിൽ അഗ്നിയു‌ണ്ടാക്കുന്നത്, അപ്രകാരം നീ അവളിൽ നിന്റെ ശക്തിയെ വിക്ഷേപിക്കുന്നു. സർവ്വശക്തനായ അവിടുന്നല്ലാതെ മറ്റൊരു ശക്തിക്ക് ഇവളെ ഈ മഹാസങ്കടത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയുകയില്ലായിരുന്നു. ഇത്ര മനോഹരവും ബൃഹത്തുമായ ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച അങേയ്ക്ക് ഇച്ചൊന്നതെല്ലാം അല്പകാര്യമാണെന്നറിയാം. അങനെയുള്ള നിന്നിലിതാ ഞങൾ ശരണം പ്രാപിക്കുകയാണ്. ഭഗവാനേ!, ഞങൾ പുണ്യമായ ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലും ജീവിക്കുന്നവരാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. എന്നിരുന്നാലും, അവിടുന്ന് ഈ ദിവ്യശരീരം കുടഞപ്പോൾ അവിടുത്തെ രോമങളിൽനിന്നും ചിതറിത്തെറിച്ചുവീണ പുണ്യാഹജലകണങളാൽ ഞങളിതാ പരിശുദ്ധരായിരിക്കുന്നു. ഭഗവാനേ അവിടുത്തെ ലീല‌കളെ അവർണ്ണനീയമായും നിസ്സീമമായും അറിയാത്തവർ വിഢികളാണ്. പ്രപഞ്ചത്തിൽ സർവ്വഭൂതങളും അനന്തമായ അവിടുത്തെ വീര്യത്താൽ സമ്പൂർണ്ണമാണ്. ഞങളിൽ അങനെയുള്ള അവിടുത്തെ കാരുണ്യം പൊഴിയുമാറാകണം."

മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ബ്രഹ്മാദിദേവതകളാലും, ഋഷീശ്വരന്മാരാലും സ്തുതിക്കപ്പെട്ട സർവ്വഭൂതപാലകനായ ഭഗവാൻ മഹാവിഷ്ണു,  വരാഹമൂർത്തിയായി അവതരിച്ച്, ഭൂമിയെ തന്റെ തേറ്റമേലേറ്റി ജലോപരിതലത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം, ദേവതകളേയും, ഋഷിവര്യന്മാരേയും അനുഗ്രഹിച്ച്, തന്റെ ധാമത്തിലേക്ക് മടങി.

യാതൊരു‌വനാകട്ടെ, ഉത്തമശ്‌ളോകനായ ഭഗവാൻ ഹരിയുടെ, വരാഹാവതാരചരിതം കീർ‌ത്തിക്കുന്നുവോ, അവന്റെ ഹൃദയനിവാസനായ ഭഗവാൻ സദാ അവനിൽ സന്തുഷ്ടനായി പ്രസാദിക്കുന്നു. ആ സന്തുഷ്ടിക്കുമുകളിൽ, ആ പ്രസാദത്തിനുമുകളിൽ, അവന് ഇവിടെ യാതൊന്നും തന്നെ നേടേണ്ടതായി വരുന്നില്ല. കാരണം ഭഗവത്സായൂജ്യമൊഴിഞ് മറ്റെല്ലാം അർത്ഥശൂന്യമാണെന്ന പാരമാർത്ഥികസത്യം അവന് ബോധ്യമാകുന്നു. യാതൊരുവനാണോ കരുണാമൂർത്തിയായ ആ ഭഗവാനിൽ ഭക്തിവയ്ക്കുന്നത്, അന്റെ ഹൃദയാന്തർഭാഗത്തു കുടികൊണ്ടുകൊണ്ട് ആ പരമപുരുഷൻ അവനെ അദ്ധ്യാത്മികതയുടെ ഊർദ്ദ്വലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. മനുഷ്യനായിപ്പിറന്നവരാരാണിവിടെ മോക്ഷപ്രാപ്തിക്ക് ഇച്ഛി‌ക്കാത്തത്?. അവന്റെ ലീലാമൃതപാനം ആർക്കാണ് രുചിക്കാത്തത്?. കാരണം, ആ പരമാനന്ദാമൃതം പാനം ചെയ്യൂന്നതോടെ ഒരുവൻ സകല പ്രാപഞ്ചികവിഷയബാധകളിൽനിന്നും രക്ഷനേടി മുക്തനായി വൈകുണ്ഠപ്രാപ്തിക്ക് പാത്രമാകുന്നു.

ഇങനെ ശ്രീമദ്ഭാഗവതം, തൃതീയസ്കന്ധം, പതിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<< >>>>>>>



2014, ജൂൺ 5, വ്യാഴാഴ്‌ച

3.12 സനകാദികള്‍ തുടങിയ മുനിമുഖ്യന്മാരുടെ ഉല്പത്തി.


ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 12

മൈത്രേയന്‍ തുടര്‍ന്നു: "മഹാനായ വിദുരരേ!, ഞാന്‍ ഇതുവരെ അങയോട് പറഞതു സകലതും ആ കാലസ്വരൂപനായ ഭഗവാന്‍ ഹരിയുടെ മഹിമകളാണ്. എന്നാല്‍ ഇനി വേദഗര്‍ഭനായ ബ്രഹ്മദേവന്റെ സൃഷ്ടിചാതുര്യത്തെപ്പറ്റി കേട്ടുകൊള്ളുക. ആദ്യം വിധാതാവ് ചമച്ചത് അഞ്ചുതരം അജ്ഞാനവൃത്തികളായിരുന്നു. അവയാണ് ആത്മവഞ്ചന, മരണഭയം, ഭയാനന്തരകോപം, വ്യാജമായ ഉടമസ്ഥതാബോധം, മായികമായ ദേഹാത്മബോധത്തിലൂടെയുണ്ടാകുന്ന സ്വരൂപവിസ്മൃതി എന്നിവകള്‍. പാപാത്മകമായ തന്റെ പ്രസ്തുതസൃഷ്ടിയില്‍ അസന്തുഷ്ടനായ വിരിഞ്ചന്‍ വീണ്ടും ആത്മസ്വരൂപനായ ഭഗവാനില്‍ മനസ്സും, ബുദ്ധിയും, ശരീരവുമുപയോഗിച്ച് തപസ്സനുഷ്ടിച്ചു. ഭഗവദനുഗ്രഹം വേണ്ടുവോളം നേടി വീണ്ടും ബ്രഹ്മദേവന്‍ തന്റെ പുതുസൃഷ്ടിയിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സൃഷ്ടിയില്‍ ആദ്യത്തേത് സനകാദിമുനീശ്വരന്മാരായിരുന്നു. അവര്‍ സനകന്‍, സനന്ദന്‍, സനാതനന്‍, സനത്കുമാരന്‍ എന്നീ നാമധേയങളില്‍ അവര്‍ പ്രത്യക്ഷരായി. ആത്മീയതയുടേ ഊര്‍ദ്ദ്വനിര്‍‌വൃതിയില്‍ മുഴുകുന്ന അവര്‍ക്ക് ഭൗതികസൃഷ്ടികളില്‍ അശേഷം താല്പര്യമുണ്ടായിരുന്നില്ല. ആയതിനാല്‍ പ്രജാവര്‍ദ്ധനത്തിനുവേണ്ടിയുള്ള വിധാതാവിന്റെ ആജ്ഞയെ കുമാരന്മാര്‍ നിരാകരിച്ചു. കാരണം വാസുദേവനില്‍ അകമഴിഞ ഭക്തിയുള്ള അവരുടെ ജന്മലക്ഷ്യം വൈകുണ്ഠപ്രാപ്തിയായിരുന്നു. ആജ്ഞാനുവര്‍ത്തികളായിരിക്കേണ്ട സ്വപുത്രന്മാരില്‍നിന്നും വിസമ്മതം ഏറ്റുവാങേണ്ടിവന്ന വിരിഞ്ചനില്‍ അതീവ കോപമുടലെടുത്തു. പക്ഷേ ബ്രഹ്മാവ് അതിനെ പുറത്തുകാട്ടാതെ തന്റെ ഉള്ളിലൊതുക്കി. അനന്തരം ഉള്ളിലൊതുക്കപ്പെട്ട ആ കോപം അദ്ദേഹത്തിന്റെ പുരികങളിലൂടെ നീലലോഹിതനായ ഒരു പുത്രന്റെ രൂപത്തില്‍ ബഹിര്‍ഗ്ഗമിച്ചു.

ജനിച്ചുവീണയുടന്‍തന്നെ ആ പുത്രന്‍ തന്റെ പിതാവിനെനോക്കിക്കരഞുകൊണ്ടു അത്യന്തം വ്യാകുലനായി തന്റെ പേരെന്തെന്നും, എവിടെയാണ് താന്‍ വര്‍ത്തിക്കേണ്ടതെന്നും ചോദിച്ചു. പങ്കജോത്ഭവനായ ബ്രഹ്മദേവന്‍ തന്റെ പുത്രന്റെ അതിരറ്റ ആഗ്രഹത്തെ കണ്ട് ആനന്ദിച്ചുകൊണ്ട് പറഞു: "ഹേ കുമാരാ!, നീ കരയാതിരിക്കൂ. നിന്റെ ആഗ്രഹം നാം നിവര്‍ത്തിച്ചുതരുന്നുണ്ടു. ഹേ ദേവാദിദേവാ!, സോത്കണ്ഠം പരിതപിച്ച നീ സര്‍‌വ്വരാലും രുദ്രന്‍ എന്ന നാമത്തിലറിയപ്പെടും. അല്ലയോ കുമാരാ!, നിനക്ക് നിവസ്സിക്കുവാനായി നാമിതാ മുന്നമേ നിനച്ചുറപ്പിച്ചുട്ടുള്ള, ഹൃദയം, ഇന്ദ്രിയം, പ്രാണന്‍, ആകാശം, വായൂ, അനിലന്‍, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, തപസ്സ്, എന്നിങനെ പന്ത്രണ്ട് സ്ഥാനങള്‍ തരുകയാണ്. മകനേ!, നീ മന്യുവെന്നും, മനുവെന്നും, മഹിനസ്സനെന്നും, മഹാനെന്നും, ശിവനെന്നും, ഋതദ്വജനെന്നും, ഉഗ്രരേതസ്സ് എന്നും, ഭവനെന്നും, കാലനെന്നും, വാമദേവനെന്നും, ധൃതവര്‍ത്തനെന്നും, മറ്റ് പതിനൊന്നു നാമങളില്‍ക്കൂടിയും അറിയപ്പെടുന്നതാണ്. അല്ലയോ രുദ്രാ!, നിനക്ക്, യഥാക്രമം, ധീ, ധൃതി, രസല, ഉമ, നിയുത, സ്വാപി, ഇള, അംബിക, ഇരാവതീ, സവിധ, ദീക്ഷ, എന്നീ നാമത്തില്‍ പതിനൊന്നും പത്നിമാരും ശക്തിയായി കൂട്ടിനുണ്ടാകും. പ്രീയപുത്രാ!, നാം നല്‍കിയ ഈ നാമധേയങളും, സ്ഥാനങളും, നീ സുമനസാ സ്വീകരിക്കുക. തുടര്‍ന്ന് നിന്റെ പത്നിമാരോടുകൂടിച്ചേര്‍ന്ന് ഇവിടെ യഥേഷ്ടം പ്രജകളെ സൃഷ്ടിക്കുക."

മൈത്രേയന്‍ തുടര്‍ന്നു: "വിദുരരേ!, അങനെ ശക്തിമാനും നീലലോഹിതനുമായ രുദ്രന്‍ തന്നോളം ശക്തിയും, രൂപസാദൃശ്യവും, രൗദ്രസ്വഭാവവുമുള്ള അനേഹം പ്രജകള്‍ക്കു ജന്മം നല്‍കി. പക്ഷേ അവിടെ അപ്രതീക്ഷിതമായ ഒന്നുണ്ടായി. അതിശക്തരായ രുദ്രസുതന്മാരും അവരുടെ പുത്രന്മാരും ചേര്‍ന്ന് പ്രപഞ്ചത്തെ നശിപ്പിക്കുവാന്‍ തുടങി. അവരുടെ ഈ പ്രവൃത്തിയില്‍ ജഗത്സൃഷ്ടാവായ വിരിഞ്ചന്‍ ഭീതനും ആശങ്കാകുലനുമായി. സഹികെട്ട ബ്രഹ്മദേവന്‍ രുദ്രനെ അരികില്‍ വിളിച്ചുപറഞു : "ഹേ സുരോത്തമാ!, നിര്‍ത്തൂ നിന്റെ പ്രജാവര്‍ദ്ധനം. നിന്റെ സൃഷ്ടിയിലുണ്ടായ ഈ രൗദ്രരൂപികളുടെ നേത്രങളില്‍നിന്നും വമിക്കുന്ന തീജ്വാലകളില്‍പെട്ട് ഈ പ്രപഞ്ചമിതാ മുച്ചൂടും നശിച്ചുതുടങിയിരിക്കുന്നു. എന്തിനുചൊല്ലാന്‍, അവരിതാ എന്നേയും ആക്രമിച്ചുതുടങിയിരിക്കുന്നു. മകനേ!, നീയിനി തപമനുഷ്ഠിച്ചാലും. അതത്രേ ഇപ്പോള്‍ സര്‍‌വ്വലോകല്‍ങള്‍ക്കും ഇവിടെ മംഗളകരമായിയുള്ളത്. തപം നിനക്ക് സകലാഭീഷ്ടങളും പ്രദാനം ചെയ്യും. തപം കൊണ്ട് നിനക്കീ പ്രപഞ്ചത്തെ മുന്നേപോലെയാക്കുവാന്‍ സാധിക്കും. തപം ഒന്നുകൊണ്ടുമാത്രാമാണ് ഒരുവന് തന്നില്‍ അന്തര്‍സ്ഥിതനും ഇന്ദ്രിയാധീതനുമായ ആ കാരുണ്യമൂര്‍ത്തിയെ പ്രാപിക്കുവാന്‍ കഴിയുന്നത്."

മൈത്രേയന്‍ തുടര്‍ന്നു: "വിദുരരേ!, അങനെ വേദപതിയായ വിധാതാവിന്റെ വാക്കുകള്‍ കേട്ട രുദ്രന്‍ തന്റെ പിതാവിനുചുറ്റും പരിക്രമണം ചെയ്ത്, അദ്ദേഹത്തെ തൊഴുതുവന്ദിച്ചുകൊണ്ട് തപസ്സിനായി ഘോരവനാന്തര്‍ഭാഗത്തേക്ക് യാത്രയായി.

ഭഗവാന്റെ അപാരകരുണാശക്തിവിശേഷത്താല്‍ അനുഗ്രഹീതനായ ബ്രഹ്മദേവന്‍ സൃഷ്ടിയുടെ പുനര്‍‌വ്യാസത്തെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹം വീണ്ടും പത്തു പുത്രന്മാരെ സൃഷ്ടിച്ചു. അവരത്രേ മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ഭൃഗു, വസിഷ്ഠന്‍, ദക്ഷന്‍, നാരദര്‍, എന്നിവര്‍. അവരില്‍, ശ്രീനാരദര്‍ ബ്രഹ്മദേവന്റെ മടിത്തട്ടില്‍ നിന്നും, വസിഷ്ഠന്‍ ശ്വാസവായുവില്‍ നിന്നും, ദക്ഷന്‍ അംഗുഷ്ടത്തില്‍ നിന്നും, ഭൃഗു സ്പര്‍ശത്തില്‍ നിന്നും, ക്രതു കരത്തില്‍ നിന്നും, പുലസ്ത്യന്‍ കര്‍ണ്ണത്തില്‍ നിന്നും, അംഗിരസ്സ് മുഖത്തുനിന്നും, അത്രി നയനങളില്‍ നിന്നും, മരീചി മനസ്സില്‍ നിന്നും, അതുപോലെ പുലഹന്‍ വിരിഞ്ചന്റെ നാഭിയില്‍ നിന്നുമാണ് ആവിര്‍ഭവിച്ചതു. ധര്‍മ്മം ബ്രഹ്മാവിന്റെ സ്തനദേശത്തു വിരാജിക്കുന്നു. അവിടെയാണ് ബ്രഹ്മാവില്‍ ഭഗവാന്‍ നാരായണന്‍ കുടിയമരുന്നതു. ലോകം ഭയം കൊണ്ടുവിറയ്ക്കുന്ന മൃത്യു വിധാതാവിന്റെ പൃഷ്ഠഭാഗത്തു വസിക്കുന്നു. അവിടെ അധര്‍മ്മവും കുടികൊള്ളുന്നു. ബ്രഹ്മദേവന്റെ ഹൃദയത്തില്‍നിന്നും ഭേഗേച്ഛയും, കാമവും ഉടലെടുത്തു. ഭ്രൂമധ്യത്തില്‍നിന്ന് കോപവും, അധരത്തില്‍നിന്ന് അത്യാഗ്രഹവും, മുഖത്തുനിന്നു വാക്കും, മേധ്രത്തില്‍നിന്ന് സമുദ്രവും, വായുവില്‍ നിന്ന് ദുഃര്‍‌വൃത്തികളും അതുപോലെ പാപാചരണങളുമുണ്ടായി. ദേവഹൂതിയുടെ പതിപായ കര്‍ദ്ദമപ്രജാപതി വിരിഞ്ചന്റെ ഛായയില്‍ നിന്നുമുണ്ടായി. വിദുരരേ!, സംഗ്രഹിച്ചു ചൊന്നാല്‍, സകലസൃഷ്ടികളും വിധാതാവിന്റെ മനസ്സില്‍ നിന്നോ, ശരീരത്തില്‍നിന്നോ ഉണ്ടായിട്ടുള്ളവയാണ്.

ഹേ ഭാരത!, ഞാന്‍ ഒന്നുകൂടി കേട്ടിരിക്കുന്നു, എന്തെന്നാല്‍, ബ്രഹ്മദേവന് തന്റെ സ്വശരീരത്തില്‍നിന്നു സംജാതമായ "വാക്ക്" എന്ന നാമത്തില്‍ ഒരു പുത്രികൂടിയുണ്ടായിരുന്നുവത്രേ!. തന്നില്‍ അകാമിയായിരുന്നിട്ടും, അവളുടെ സൗന്ദര്യത്തില്‍ വിരിഞ്ചന്റെ മനസ്സ് ആകൃഷ്ടമായി. അധര്‍മ്മത്തില്‍ നിമഗ്നമായ പിതാവിനെ കണ്ട്, മരീചി തന്റെ സകല സഹോദരന്മാരോടൊപ്പം ചേര്‍ന്ന് ബ്രഹ്മദേവനോട് ഭക്തിപുരസ്സരം ഇപ്രകാരം പറഞു. "പിതാവേ!, അങയെ അത്യന്തം അധഃപ്പതിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് ഇന്ന് അങ് ചെയ്തത്. ഇത്തരം അധാര്‍മ്മികമായ ഒരു കാര്യം മുന്നേപോയ കല്പത്തിലെങും, മറ്റൊരു ബ്രഹ്മാവോ, ഇനി അങുതന്നെയോ ചെയ്യുവാന്‍ മുതിര്‍ന്നിട്ടില്ല. ഇനി വരും യുഗങളില്‍ പോലും ആരും തന്നെ ഇങനെ ചെയ്യുമെന്നും കരുതാന്‍ നിര്‍‌വ്വഹമില്ല. അങ് ഈ പ്രപഞ്ചത്തിന്റെ പിതാവാണ്. സ്വന്തം പുത്രിയോട് ഈവിധം അടക്കാനാകാത്ത ഒരു കാമവാഞ്ച അങേയ്ക്കെങനെയുണ്ടായി?. അവിടുന്ന് അതീവശക്തിശാലിയാണ്. ഇത്തരമൊരു പ്രവൃത്തി അങേയ്ക്ക് ഒരുകാലത്തും ചേര്‍ന്നതല്ലതന്നെ. അവിടുത്തെ കാല്പ്പാടുകളാണ് ലോകത്തില്‍ പൊതുവേ സകലരും അദ്ധ്യാത്മികപുരോഗതിക്കായി പിന്തുടരുന്നത്. അതുകൊണ്ട് ഇവിടെ ധര്‍മ്മവും നന്മയും പരിപാലിക്കപ്പെടുന്നതിനായി, ഈ പ്രപഞ്ചസര്‍‌വ്വത്തെ സ്വമായയാല്‍ ചമച്ച്, സ്വധാമത്തിലിരിക്കുന്ന ആ പരംപൊരുളിനെ നമുക്ക് നമിക്കാം."

"വിദുരരേ!, തന്റെ പുത്രന്മാരില്‍ നിന്നും ഇത്തരം കേട്ട് അത്യന്തം പ്രീഢിതനായ ബ്രഹ്മദേവന്‍, പാപപങ്കിലമായ  തന്റെ ശരീരം ആ ക്ഷണത്തില്‍തന്നെ ഉപേക്ഷിച്ചു. ആ ദേഹം ഇരുട്ടിലെ മൂടല്‍മഞെന്നപോലെ നാനാദിക്കുകളിലും പരന്നുകാണപ്പെട്ടു."

"ഒരിക്കല്‍ ബ്രഹ്മദേവന്‍ കഴിഞയുഗങളിലേതുപോലെ ഒരു സമ്പൂര്‍ണ്ണസൃഷ്ടിയെക്കുറിച്ചു മനനം ചെയ്യുകയായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ നാല് തിരുമുഖങളില്‍നിന്നും വ്യത്യസ്ഥവിജ്ഞാനനിധികളായ നാല് വേദങളുത്ഭവിച്ചു. അതോടൊപ്പംതന്നെ യജ്ഞസാമഗ്രികളായ നാല് ഹോത്രങള്‍ - യജ്ഞകര്‍ത്താവ്, യജ്ഞസമര്‍പ്പകന്‍, യജ്ഞാഗ്നി, യജ്ഞദ്രവ്യം - എന്നിവയും, കൂടാതെ, ധര്‍മ്മത്തിന്റെ നാല് പാദങളായ സത്യം, തപസ്സ്, കരുണ, ശുചി എന്നിവയും ഉല്പന്നമായി."

വിദുരന്‍ പറഞു: "ഹേ തപോധനനായ മൈത്രേയമുനേ!, ബ്രഹ്മദേവന്റെ നാല് മുഖങളില്‍നിന്നായി നാല് വേദങള്‍ ഉത്ഭവിച്ചുവെന്നങ് പറഞുവല്ലോ, എന്നാല്‍ എങനെയാണ്?, ആരുടെ സഹായത്താലാണ് അദ്ദേഹം ഈ നാല് നിഗമതത്വങളെ ഇവിടെ പ്രചരിപ്പിച്ചത്?"

മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, കേട്ടുകൊള്ളുക. ഇവിടെ ആദ്യമായി ഋക്, യജുര്‍, സാമം, അത്ഥര്‍‌വ്വം എന്നീ നാല് വേദങളായിരുന്നു ഉണ്ടായത്. തുടര്‍ന്ന് വിവിധ ശാസ്ത്രങളും, അനേകവിധ ആചാരങളും, എണ്ണമറ്റ സ്തുതിസ്തോമങളും, പ്രായഃശ്ചിത്തങളുമൊക്കെ ഒന്നിനുപിറകേ മറ്റൊന്നായി നിലവില്‍ വന്നുകൊണ്ടേയിരുന്നു. ഇതിനുപുറമേ ആയുര്‍‌വേദം, ധനുര്‍‌വേദം, ഗാന്ധര്‍‌വ്വം, തച്ചുശാസ്‌ത്രം മുതലായവയും ബ്രഹ്മദേവനില്‍ നിന്ന് വേദശാഖകളായി ഉടലെടുത്തു. സര്‍‌വ്വദര്‍ശനനായ വിധാതാവിന്റെ തിരുമുഖത്തുനിന്നും പിന്നീട് അഞ്ചാം‌വേധമായ പുരാണേതിഹാസങളും ആവിര്‍ഭവിച്ചു. അനന്തരം, ഷോഡഷീ, ഉക്തം, പുരീഷി, അഗ്നിസ്തോമം, ആപ്തോര്യമ, അതിരാത്രം, വാജപേയം, ഗോസവം എന്നീ വിവിധ യജ്ഞരൂപങളും വിരിഞ്ചന്റെ പൂര്‍‌വ്വവക്ത്രത്തില്‍നിന്നും രൂപം കൊണ്ടു. വിദ്യ, ദാനം, തപസ്സ്, സത്യം, എന്നിവയെ ധര്‍മ്മത്തിന്റെ നാല് പാദങളായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയുടെ അധ്യയനത്തിനും, ആചരണത്തിനുമായി ബ്രഹ്മദേവന്‍ വളരെയധികം അടുക്കും ചിട്ടയോടും കൂടി നാല് വര്‍ണ്ണാശ്രമവിധികളും രൂപകല്പനചെയ്തു.

തുടര്‍ന്ന് ബ്രഹ്മചാരിബ്രാഹ്മണര്‍ക്കുവേണ്ടിയുള്ള സാവിത്രകര്‍മ്മങളുണ്ടായി. അതിന്റെ അനുശാസനത്തിലൂടെ ഒരു ബ്രഹ്മചാരി വേദാധ്യായനം തുടങുന്നതുമുതല്‍ ഏറ്റവും കുറഞത് ഒരുവര്‍ഷക്കാലമെങ്കിലും മൈഥുനവിഷയകങളായ കാര്യങളില്‍നിന്നും വിട്ടുനില്‍ക്കണം, ജീവിതവ്യവഹാരങളില്‍ വേദാനുശാസനങള്‍ പൂര്‍ണ്ണമായും സര്‍‌വ്വപ്രധാനമായിരിക്കണം, ഗൃഹസ്ഥാശ്രമസംബന്ധിയായ സകലവിഷയങളിലും പ്രത്യേകനിയന്ത്രണം പാലിക്കണം, ചോദിക്കാതെ, ആരാലും ഉപേക്ഷിക്കപ്പെട്ട അന്നത്താല്‍ ജീവിതം നയിക്കണം, എന്നിങനെയുള്ള വിവിധ അനുഷ്ഠാനനിയമങള്‍ നിലവില്‍ വന്നു. വ്യാവഹാരികജീവിതത്തില്‍നിന്നും വിരമിച്ച് ഏകാന്തജീവിതം നയിക്കുന്നവരെ വൈഖാനസര്‍, വാലഖില്യര്‍, ഔദുംബരര്‍, ഫേനവാസര്‍ ഇന്നിങനെ വിവിധനാമങളില്‍ അറിയപ്പെടുന്നു. അതുപോലെ, സന്യാസദീക്ഷ സ്വീകരിച്ചവരാകട്ടെ, കുടീചകര്‍, ബഹവോദര്‍, ഹംസര്‍, നിഷ്ക്രിയര്‍ എന്നീ നാലുവിധത്തിലും അറിയപ്പെടുന്നു. ഇവരെല്ലാം ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ചവരാണ്.

അന്വീഷികി, ത്രയീ (അഥവാ ധര്‍മ്മം, സമ്പത്ത്, മോക്ഷം എന്നീ വേദോക്തപുരുഷാര്‍ത്ഥങള്‍), ആഗ്രഹപൂര്‍ത്തി, നീതിന്യായവ്യവസ്ഥിതികള്‍, ഭൂഃ, ഭുവഃ, സ്വഃ എന്നീ വേദമന്ത്രങള്‍ തുടങിയവയും ബ്രഹ്മമുഖത്തുനിന്നും ജന്യമായി. എന്നാല്‍ ഓം എന്ന പ്രണവമന്ത്രമാകട്ടെ, വിരിഞ്ചന്റെ ഹൃദയത്തില്‍നിന്നുമാണുണര്‍ന്നുയര്‍ന്നത്. അനന്തരം, അദ്ദേഹത്തിന്റെ രോമത്തില്‍നിന്നും, ഉഷ്ണിക്, ത്വചയില്‍നിന്ന് ഗായത്രി, മാംസത്തില്‍നിന്ന് ത്രിഷ്ടുപ്പ്, നാഡിയിനിന്ന് അനുഷ്ഠുപ്പ്, അസ്ഥിയില്‍ നിന്ന് ജഗതി, മജ്ജയില്‍നിന്ന് പംക്തി, പ്രാണനില്‍നിന്ന് ബ്രഹതി തുടങിയ വിവിധരസപ്രധാനങളായ പദ്യസാങ്കേതികത്വങളുമുണ്ടായി. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനില്‍നിന്ന് സ്പര്‍ശാക്ഷരങളും, ഉടലില്‍നിന്ന് സ്വരാക്ഷരങളും, ഇന്ദ്രിയജന്യമായി ഊഷ്മാക്കളും, വീര്യോത്പന്നമായി യ, ര, ല, വ, തുടങിയ അന്തസ്താക്ഷരങളും, വിഹാരജമായി സപ്തസ്വരങളും ആവിര്‍ഭവിച്ചു. ശബ്ദബ്രഹ്മമായി ബ്രഹ്മദേവന്‍, ഭഗവാന്‍ ഹരിയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആയതിനാല്‍ ബ്രഹ്മദേവന്‍ വ്യക്താവ്യക്തസ്വരൂപനായി നിലകൊള്ളുന്നു. ഇങനെ പരമാത്മസ്വരൂപത്തില്‍ നിത്യാനന്ദത്തോടെ വര്‍ത്തിക്കുന്ന ബ്രഹ്മദേവനില്‍ ഭഗവാന്‍ നാരായണന്റെ നാനാവിധശക്തിവിശേഷങളും നിക്ഷിപ്തമായിരിക്കുന്നു.

അങനെ തന്റെ അദ്ധ്യാത്മശരീരം ഉപേക്ഷിച്ച കമലാസനന്‍ ലൗകികമായ ഒരു പുതുശരീരം സ്വീകരിച്ചുകൊണ്ട് വീണ്ടും സൃഷ്ടികര്‍മ്മങളിലേര്‍പ്പെട്ടു. ഹേ കുരുനന്ദനാ!, പ്രബലരായ അനേകം ഋഷിവര്യന്മാരുണ്ടായിരുന്നിട്ടും പ്രജാവര്‍ദ്ധനം വേണ്ടതോതിലുണ്ടാകുന്നില്ല എന്ന കാര്യം ബ്രഹ്മാവ് കണ്ടറിഞു. അദ്ദേഹം ചിന്തിച്ചു: "അഹോ മഹാത്ഭുതം!, ഞാന്‍ എന്റെ സര്‍‌വ്വശക്തികളാലും സദാസമയവും, എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിട്ടും, ലോകത്തില്‍ പ്രജകള്‍ വേണ്ടതോതിലുണ്ടാകുന്നില്ല. ഇതിന് വിധിയല്ലാതെ മറ്റൊരുകാരണം നാം കാണുന്നുമില്ല." തുടര്‍ന്ന്, ധ്യാനനിമഗ്നനനായി തന്റെ ദിവ്യത്വം അനുഭവിച്ചറിയുന്നതിനിടയില്‍ വിധാതാവില്‍നിന്നും മറ്റു രണ്ട് രൂപങള്‍ ഉടലെടുത്തു. ഒന്ന് സ്ത്രീരൂപത്തിലും, മറ്റൊന്നു പുരുഷരൂപത്തിലും. ഇന്നും ആ രൂപങള്‍ വിരിഞ്ചജന്യം അഥവ "കായം" എന്ന നാമത്തില്‍ കീര്‍ത്തിക്കപ്പെടുന്നു. പുതുതായുണ്ടായ ഈ ശരീരങള്‍ മൈഥുനത്തില്‍ ഒന്നായിച്ചേര്‍ന്നു. അതില്‍ പുരുഷഭാവം പൂണ്ട രൂപത്തെ സ്വായംഭുവമനുവെന്നും, സ്ത്രീഭാവത്തിലുണ്ടായ കായത്തെ ശതരൂപയെന്നും അറിയപ്പെട്ടു. തുടര്‍ന്ന് മൈഥുനത്തിലേര്‍പ്പെട്ട അവര്‍ ഒന്നിനുപിറകേ മറ്റൊന്നായി അനേകം തലമുറകള്‍ക്ക് ജന്മം നല്‍കി.

ഹേ ഭാരതാ!, കാലാന്തരത്തില്‍ സ്വായംഭുവമനുവിനും ശതരൂപയ്ക്കുമായി അഞ്ചുകുട്ടികളുണ്ടായി. പ്രിയവ്രതന്‍, ഉത്താനപാദന്‍, എന്നിങനെ രണ്ടു പുത്രന്മാരും, ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ നാമങളില്‍ മൂന്ന് പുത്രമാരും. അതില്‍ ആകൂതിയെ മഹാഋഷി രുചിക്കും, ദേവഹൂതിയെ കര്‍ദ്ദമപ്രജാപതിയ്ക്കും, പ്രസൂതിയെ ദക്ഷപ്രജാപതിയ്ക്കും വിവാഹം ചെയ്തുകൊടുത്തു.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത് 

 <<<<<<< >>>>>>>

2014, മേയ് 7, ബുധനാഴ്‌ച

3.11 കാലവിസ്താരപ്രമാണം.

ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - 
അദ്ധ്യായം 11

മൈത്രേയന്‍ തുടര്‍ന്നു: "വിദുരരേ!, ഇക്കാണുന്ന ദൃശ്യപ്രപഞ്ചത്തിന്റെ അതിസൂക്ഷ്മമായ അംശത്തെ പരമാണു എന്നുപറയുന്നു. അത് അഭേദ്യവും അമൂര്‍ത്തവുമാണ്. സകല നാമരൂപങളും വിലയിക്കുമ്പോഴും അത് അണുരൂപത്തില്‍ നിലനില്‍ക്കുന്നു. യാതൊരു ഭൗതികശരീരവും അനേകകോടി പരമാണുക്കളുടെ കൂടിച്ചേര്‍ന്ന രൂപം മാത്രമാണ്. പക്ഷേ, മനുഷ്യന്‍ ഇതിനെ താനെന്ന് തെറ്റിദ്ധരിച്ച് അതിഘോരമായ അന്തകാരത്തില്‍ കഴിയുന്നു. പ്രപഞ്ചത്തിലെ അതിസൂക്ഷ്മങളായ ഈ പരമാണുക്കള്‍ ദൃശ്യരൂപം കൈക്കൊള്ളുന്നതിനുമുമ്പുള്ള സ്വരൂപത്തെ കൈവല്യം എന്നറിയപ്പെടുന്നു. പക്ഷേ, ഈ അതിസൂക്ഷ്മകണങള്‍ സ്വയമേവ കൂടിച്ചേരുമ്പോള്‍ മാത്രമാണ് പ്രപഞ്ചത്തില്‍ നാമീക്കാണുന്ന സകലസ്ഥൂലരൂപങളും സംജാതമാകുന്നതു. ഭൗതികശരീരങളിലെ അദൃശ്യവും അതിസൂക്ഷ്മവുമായ ഈ പരമാണുക്കളുടെ ഗതിയെ നിരീക്ഷിച്ചുകൊണ്ട് കാലവിസ്താരം നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. കാലം ആ പരമപുരുഷന്റെ അന്തമായ ശക്തിവിശേഷമാണ്. അവ്യക്തസ്വരൂപനായ ഭഗവാന്‍ ഹരി ലോകത്തിലെ സകല ഗതിവിഗതികളും നിയന്ത്രിക്കുന്നത് കാലമാകുന്ന തന്റെ ഈ അനന്തവീര്യത്താലത്രേ!. ഒരു നിശ്ചിതപരമാണുവിനെ വലം വയ്ക്കുന്നതിലൂടെ കാലത്തിന്റെ അതിസൂക്ഷ്മമായ ഭാവത്തെ നാം അനുമാനിക്കുന്നു. അവ്യക്തമായി കൂടിച്ചേര്‍ന്നിരിക്കുന്ന അണുസര്‍‌വ്വത്തെ വലം ചെയ്യുവാനുള്ളത്ര സമയദൈര്‍ഘ്യത്തെ പരമകാലം എന്നറിയപ്പെടുന്നു.

രണ്ടുപരമാണുക്കള്‍ ചേര്‍ന്ന് അണുദ്വയമുണ്ടാകുന്നു. അതുപോലെ മൂന്ന് അണുദ്വയങള്‍ കൂടിച്ചേര്‍ന്ന് ഒരു ത്രസരേണുവുമുണ്ടാകുന്നു. ജാലാര്‍ക്കരശ്മിയില്‍ ഈ ത്രസരേണുക്കള്‍ കണ്ണുകള്‍ക്ക് ഗോചരമാകുകയും ചെയ്യുന്നു. ഇവ ആകാശമാഗ്ഗത്തിലൂടെ ഉയര്‍ന്നുണരുന്നത് മനുഷ്യനേത്രങള്‍ക്ക് സുവ്യക്തമായി കാണുവാന്‍ സാധ്യമാകുന്നു. ഇങനെയുള്ള മൂന്ന് ത്രസരേണുക്കള്‍ കൂടിച്ചേര്‍ന്നുള്ളത്ര സമയദൈര്‍ഘ്യത്തെ ഒരു ത്രുടി എന്നു വിശേഷിപ്പിക്കുന്നു. ഇത്തരം നൂറ് ത്രിടികള്‍ ചേരുന്ന കാലയളവിനെ ഒരു വേധയെന്നും, മൂന്ന് വേധകള്‍ ചേരുന്ന സമയത്തിന് ഒരു ലവയെന്നും പേര്‍ വിളിക്കുന്നു. ഈവിധം മൂന്ന് ലവം ചേര്‍ന്ന് ഒരു നിമേഷമായും, മൂന്ന് നിമേഷങള്‍ കൂടിച്ചേര്‍ന്ന് ഒരു ക്ഷണമായും, അഞ്ച് ക്ഷണങള്‍ ഇടകലര്‍ന്ന് ഒരു കാഷ്ഠയായും, അതുപോലെ പതിനഞ്ച് കാഷ്ഠകളൊത്ത് ഒരു ലഘുവായും കാലത്തിന്റെ ദൈര്‍ഘ്യത്തെ ഗണിക്കപ്പെട്ടിരിക്കുന്നു. ഈവിധം തുടര്‍ന്ന് പതിനഞ്ച് ലഘുക്കള്‍ കൂടിച്ചേര്‍ന്ന് ഒരു നാഴികനേരമാകുന്നു. ഇതിനെ ഒരു ദണ്ഡകാലം എന്നും വിശേഷിപ്പിക്കാറുണ്ടു. ഇങനെയുള്ള രണ്ട് ദണ്ഡകാലങളൊന്നാകുമ്പോള്‍ ഒരു മുഹൂര്‍ത്തമായി ഭവിക്കുന്നു. ഇങനെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആറോ, ഏഴോ ദണ്ഡകാലയളവുകള്‍ ചേര്‍ന്ന് ഒരു പകലിന്റേയോ, ഒരു രാത്രിയുടേയോ നാലിലൊരംശം സമയദൈര്‍ഘ്യത്തെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.

ഇനി നാഴിക അഥവാ ദണ്ഡം അനുമാനിക്കുന്നതെങനെയെന്നുപറയാം. ആറ് പലഭാരം കൊള്ളുന്ന ഒരു ചെമ്പുപാത്രത്തില്‍ നാല് മാഷം ഭാരമുള്ളതും, നാല് അംഗുലം നീളമുള്ളതുമായ ഒരു സ്വര്‍ണ്ണക്കോല്‍കൊണ്ട് ഒരു സുഷിരമുണ്ടാക്കുന്നു. അനന്തരം ഈ പാത്രം ജലത്തിനുമുകളില്‍ സ്ഥാപിക്കുമ്പോള്‍ പ്രസ്തുതപാത്രം നിറഞുകവിയുന്നതിനുമുമ്പുള്ള കാലവിസ്താരത്തെ ഒരു ദണ്ഡം എന്ന് കണക്കാക്കുന്നു.

നാല് യാമങള്‍ ചേര്‍ന്ന് ഒരു മനുഷ്യദിവസവും ഒരു രാത്രിയുമുണ്ടാകുന്നു. അങനെ പതിനഞ്ച് ദിനരാത്രങള്‍ ചേരുമ്പോള്‍ ഒരു പക്ഷവുമുണ്ടാകുന്നു. ചന്ദ്രന്റെ ആകൃതിയെകണക്കാക്കി നാം ഈ പക്ഷത്തെ കൃഷ്ണപക്ഷമെന്നോ, ശുക്ലപക്ഷമെന്നോ വിശേഷിപ്പിക്കുന്നു. രണ്ട് പക്ഷങള്‍ ചേര്‍ന്ന് പൈതൃകമായ ഒരു മാസമുണ്ടാകുന്നു. ഇങനെയുള്ള ഈരണ്ടുമാസങള്‍ കൂടി യഥാക്രമം ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത് എന്നിങനെ ആറ് കാലങളായി കാലവിസ്താരമുണ്ടായിരിക്കുന്നു. ഈ കാലയളവില്‍ സൂര്യന്‍ പൂര്‍ണ്ണമായും തെക്കുനിന്ന് വടക്ക് ദിശയിലേക്ക് സഞ്ചരിച്ചെത്തുന്നു. ഇങനെ സൂര്യന്‍ രണ്ടുപ്രാവശ്യം സഞ്ചരിച്ചുകഴിയുമ്പോള്‍ ദേവതകളുടെ ഒരു ദിനരാത്രം സമ്പൂര്‍ണ്ണമാകുന്നു. ഈ ഒരു ദേവദിനം നാം മനുഷ്യര്‍ക്ക് ഒരു വര്‍ഷക്കാലമാകുന്നു. ഇങനെയുള്ള നൂറ് വര്‍ഷമാണ് ഒരു മനുഷ്യായുസ്സ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ ഗ്രഹങളും, നക്ഷത്രങളും, മറ്റുള്ള തേജഃപുജ്ഞങളും, പരമാണുക്കളും തങളുടേതായ അച്ചുതണ്ടില്‍ നിരന്തരം സ്വയമേവ ഭ്രമണം ചെയ്തുകൊണ്ടേയിരിക്കുന്നു. നഭോമണ്ഡലത്തില്‍ സൂര്യനും, ചന്ദ്രനും, നക്ഷത്രങള്‍ക്കും, അന്യതേജോഗോളങള്‍ക്കും, പ്രത്യേകം പ്രത്യേകം നാല് ഭ്രമണപഥങളുണ്ട്. അവയ്ക്കെല്ലാം തനതായ സ്വന്തം സംവത്സരങളും.

അല്ലയോ പ്രിയവിദുരരേ!, സൂര്യഭഗവാന്‍ പ്രപഞ്ചത്തിലെ സകലമാനജീവികളേയും തന്റെ അനഘവും, അനന്തവുമായ ചൂടും പ്രകാശവും കൊണ്ട് ചൈതന്യവത്താക്കുന്നു. അതുപോലെതന്നെ അവന്‍ സകലജീവികളുടേയും ആയുസ്സിനെ നിമിഷം‌പ്രതി നിരന്തരം കുറച്ചുകൊകൊണ്ടുമിരിക്കുന്നു. ക്രമേണ അവയെ വിഷയാസക്തിയില്‍ നിന്നും മോചിതരാക്കുകയും, അതുവഴി അവരെ വൈകുണ്ഠപ്രാപ്തിക്ക് യോഗ്യരാക്കുകയും ചെയ്യുന്നു. ഇങനെ അവര്‍ വായൂമണ്ഡലത്തിലൂടെ അതിവേഗം സഞ്ചരിക്കുന്നു. ആയതിനാല്‍ സര്‍‌വ്വരും ആ ആദിത്യനെ അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും യജ്ഞവിഹിതം നല്‍കി പൂജിക്കേണ്ടതുണ്ടു."

ഇത്രയും കേട്ടപ്പോള്‍ വിദുരന്‍ പറഞു: "ഹേ മഹാമുനേ!, പിതൃലോകത്തിലേയും, നരലോകത്തിലേയും, സ്വര്‍ഗ്ഗലോകത്തിലേയും, നിവാസികളുടെ ജീവിതകാലദൈര്‍ഘ്യത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിക്കഴിഞു. ഇനി അടിയനറിയാനിച്ഛിക്കുന്നത് കല്പത്തിനുമധീതരായ മഹത്തുക്കളുടെ ജീവിതകാലയളവിനെക്കുറിച്ചാണ്. ഹേ ഭഗവന്‍!, ആ സര്‍‌വ്വശക്തന്റെ കൈകളിലെ ആയുധമായ കാലത്തിന്റെ ഗതി യഥാവിധി മനസ്സിലാക്കുന്നവനാണ് അങ്. എന്തുകൊണ്ടെന്നാല്‍ അങ് യോഗശക്തികൊണ്ട് എന്തും കണ്ടറിയാന്‍ കഴിയുന്ന ആത്മജ്ഞാനിയാണ്."

മൈത്രേയമുനി പറഞു: "ഹേ വിദുരരേ!, യുഗങളെക്കുറിച്ച് പറയുമ്പോള്‍ അവ സതിയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങനെ നാലായി അറിയപ്പെടുന്നു. ഈ നാല് യുഗങളും കൂടിച്ചേര്‍ന്ന കാലവിസ്താരം പന്ത്രണ്ടായിരം ദേവവര്‍ഷങളാണ്. ഇതില്‍ സത്യയുഗത്തില്‍ നാലായിരത്തി എണ്ണൂറ് ദേവവര്‍ഷങളും, ത്രേതയില്‍ മൂവായിരത്തിയറുനൂറ് ദേവവര്‍ഷങളും, ദ്വാപരത്തില്‍ രണ്ടായിരത്തിനാനൂറ് ദേവവര്‍ഷങളും, യഥാക്രമം കലിയുഗത്തില്‍ ആയിരത്തിയിരുനൂറ് ദേവവര്‍ഷങളുമുണ്ട്. വ്യത്യസഥ യുഗങള്‍ വരുമ്പോഴും പോകുമ്പോഴും അതിനിടയിലുള്ള ഇടവേളകള്‍ക്ക് ജ്യോതിശാസ്ത്രവിദഗ്ധര്‍ യുഗസന്ധ്യകള്‍ എന്ന് പേര്‍ പറയുന്നു. ഈ കാലാന്തരങളില്‍ എല്ലാവിധത്തിലുള്ള ധാര്‍മ്മികകര്‍മ്മാചരണങളും ആചരിക്കപ്പെടുന്നു. അല്ലയോ വിദുരരേ!, ഇവിടെ സത്യയുഗത്തില്‍ ധര്‍മ്മം പൂര്‍ണ്ണമായി ആചരിച്ചിരുന്നു. എന്നാല്‍ മറ്റുള്ള യുഗങള്‍ ഓരോന്നായി ആവിര്‍ഭവിച്ചപ്പോള്‍ ഇവിടെ അധര്‍മ്മം കുറേശ്ശയായി സ്ഥാനം പിടിക്കുകയും, ധര്‍മ്മത്തിന് ച്യുതി സംഭവിക്കുകയും ചെയ്തു.

മൂലോകങളുക്കുമപ്പുറം ബ്രഹ്മലോകത്തിന്റെ കാലവിസ്താരം കേട്ടുകൊള്ളുക. സതി, ത്രേത, ദ്വാപരം, കലി എന്നീ നാല് യുഗങള്‍ ചേര്‍ന്ന കാലദൈര്‍ഘ്യത്തിന്റെ ആയിരം മടങ് സമയം ബ്രഹ്മലോകത്തിലെ ഒരു ദിനവും, അത്രയുംതന്നെ അവിടുത്തെ രാത്രിയുമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ രത്രിസമയം പ്രപഞ്ചകര്‍ത്താവായ ബ്രഹ്മദേവന്‍ ഗാഡനിദ്രയിലാണ്ടുപോകുന്നു. പിന്നീട് രാവവസാനിച്ച് വിരിഞ്ചന്‍ ഉറക്കമുണരുമ്പോള്‍ ഭഗവത് നിര്‍ദ്ദേശങളനുസരിച്ച് തുടര്‍ന്നുണ്ടാകുന്ന പകല്‍സമയത്ത് അദ്ദേഹം പ്രപഞ്ചത്തിന്റെ പുനര്‍രചന ചെയ്യുന്നു. ഈ പുതുസൃഷ്ടി പിന്നീട് തുടര്‍ച്ചയായി വരുന്ന പതിനാല് മനുക്കളുടെ മന്വന്തരങളിലുടനീളം നിലനില്‍ക്കുകയും ചെയ്യുന്നു. ഇവയില്‍ ഓരോ മനുക്കളും തങളുടെ ജീവിതകാലമാകുന്ന, നന്നാല് യുഗങള്‍ ചേര്‍ന്ന എഴുപത്തിയൊന്ന് മഹായുഗങളെ അനുഭവിക്കുന്നു. ഓരോ മന്വന്തരങളുടേയും വിലയനം സംഭവിക്കുന്നതോടുകൂടി അടുത്ത മന്വന്തരം തുടങുകയും, അതിന്റെ മനു, തന്റെ കുലപരമ്പരയോടും, സപ്തഋഷികളോടും, ഇന്ദ്രനോടും, അതുപോലെ തങളുടെ അനുഭാവികളായ ഗന്ധര്‍‌വ്വദികളോടുമൊപ്പം പ്രത്യക്ഷനാകുകയും ചെയ്യുന്നു. ഇത് ബ്രഹ്മദേവന്റെ ദിനം തോറുമുള്ള ജഗത്ത്സൃഷ്ടിയാണ്. ഇതില്‍ മൃഗങളും, മനുഷ്യരും, പിതൃക്കളും, നിര്‍ജ്ജരന്മാരുമൊക്കെ തങളുടെ കര്‍മ്മഫലദായകമായ ഭാണ്ഡക്കെട്ടുകളുമായി വന്നുഭവിച്ച് അലഞുതിരിയിന്നു. ഈപറഞ ഓരോ മന്വന്തരങളിലും, ഭഗവാന്‍ മനുക്കളായും മറ്റുള്ള ശക്തിമത്തായ അവതാരങളായും പ്രത്യേകം പ്രത്യേകം രൂപങള്‍ കൈക്കൊണ്ട് പ്രത്യക്ഷനായി, തന്റെ ആത്മമായയാല്‍ ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നു.

തുടര്‍ന്ന് കല്പാന്തത്തില്‍ അല്പമാത്രമാകുന്ന തമസ്സില്‍ അതീവശക്തിമത്തായ ഈ പ്രപഞ്ചസര്‍ഗ്ഗം വിധാതാവിന്റെ രാത്രിയില്‍ ആ പരമപുരുഷനില്‍ ലയിച്ചുചേരുന്നു. കാലത്തിന്റെ പ്രഭാവത്തില്‍ എണ്ണമറ്റ അനന്തകോടിജീവരാശികള്‍ പ്രളയജലത്തില്‍ നിമഗ്നമാകുന്നു. അതോടെ സര്‍‌വ്വവും പൂര്‍ണ്ണമായ നിശബ്ദതകൈവരിക്കുന്നു. ബ്രഹ്മാവിന്റെ ദിനത്തില്‍ ത്രൈലോക്യവര്‍ത്തനത്താല്‍ അതാത് ലോകങളിലെ നിവാസികളായ ദേവന്മാര്‍, പിതൃക്കള്‍, മനുഷ്യര്‍, മൃഗങള്‍, തുടങിയ സകലതും, തങള്‍ തങള്‍ ആര്‍ജ്ജിച്ചെടുത്ത കര്‍മ്മഫലഹേതുവൊന്നുകൊണ്ടുമാത്രം നിശ്ചിത ലോകങളില്‍ വന്നും പോയുമിരിക്കുന്നു.  അനന്തരം, ബ്രഹ്മദേവന്റെ രാത്രിയുടെ ആരംഭത്തില്‍ മൂലോകങളും അദൃശ്യമാകുന്നു. മാത്രമല്ല, മറ്റേത് രാത്രികളിലെന്നപോലെ സൂര്യദേവന്‍ പോലും ചേതനയറ്റുപോകുന്നു. പൊടുന്നനെ സങ്കര്‍ഷണമൂര്‍ത്തിയുടെ തിരുവക്ത്രത്തില്‍നിന്നുമുതിര്‍ക്കുന്ന അത്യുജ്ജ്വലമായ ജീജ്വാലയില്‍ പെട്ട് ഉലകങള്‍ വെന്തുവെണ്ണീറാകുന്നു. തുടര്‍ന്ന് കത്തിജ്ജ്വലിക്കുന്ന അത്യുഗ്രതീജ്വാലകളുടെ അഴല്‍ മൂലോകങളും വ്യാപൃതമാകുമ്പോള്‍ തത്ജന്യമായ ഉഷ്ണം സഹിക്കവയ്യാതെ ഭൃഗു മുതലായ ഋഷീശ്വരന്മാര്‍ തങളുടെ താവളമായ മഹര്‍ലോകം വിട്ട് ജനലോകം ലക്ഷ്യമാക്കി പായുന്നു. പ്രളയാരംഭത്തില്‍തന്നെ സമുദ്രങള്‍ നിറഞുകവിയുന്നു. ചുഴലിയുടെ കൊടും‌വിക്ഷേപമുണ്ടാകുന്നു. നിമിഷങള്‍ക്കകം മൂന്നുലോകങളും സമുദ്രത്തിന്റെ നിര്‍ദ്ദയമായ കൊടുംതിരകളില്‍ ഇളകിമറിഞ് പ്രളയവാരിയില്‍ ലയിക്കുന്നു. ആ സമയം ഭഗവാന്‍ ഹരി അനന്തനാഗതല്പത്തിന്മേല്‍ ഇരുനയനങളും പൂട്ടി ശയിക്കുന്നു. ജനലോകനിവാസികള്‍ ഹസ്താഞ്ജലിയോടെ ആ പരമപുരുഷന്റെ മഹിമകളെ വാഴ്ത്തുവാന്‍ തുടങുന്നു.

ഇങനെ നൂറ് മനുഷ്യവര്‍ഷങള്‍കൊണ്ട് മനുഷ്യന്റെ ജീവിതം അവസാനിക്കുന്നതുപോലെ നൂറ് ബ്രഹ്മവര്‍ഷങള്‍കൊണ്ട് വിധാതാവിന്റെ ജീവിതത്തിനും വിരാമമുണ്ടാകുന്നു. ബ്രഹ്മദേവന്റെ ആയുസ്സാകുന്ന ഈ നൂറ് ബ്രഹ്മവര്‍ഷങള്‍ നേര്‍പകുതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രിയവിദുരരേ!, ആദ്യപകുതി ഇതിനകം പൊയ്പ്പോയിരിക്കുന്നു. വര്‍ത്തമാനകാലം അതിന്റെ രണ്ടാം‌പകുതിയത്രേ!. ബ്രഹ്മായുസ്സിന്റെ പൂര്‍‌വ്വപകുതിയില്‍ ബ്രഹ്മകല്പമെന്ന ഒരു യുഗമുണ്ടായിരുന്നു. അതിലായിരുന്നു ബ്രഹ്മദേവന്റെ ജനനവും വേദങളുടെ ഉല്പത്തിയുമുണ്ടായത്. ബ്രഹ്മകല്പത്തിനെതുടര്‍ന്നുണ്ടായ കല്പത്തിന് പാത്മകല്പം എന്നു പറയുന്നു. ഈ കല്പത്തിലായിരുന്നു ഭഗവാന്‍ ഹരിയുടെ നാഭീസരസ്സില്‍നിന്നും ബ്രഹ്മകമലം വിടര്‍ന്നുയര്‍ന്നത്. അല്ലയോ ഭാരതാ!, ബ്രഹ്മായുസ്സിന്റെ രണ്ടാം‌പകുതിയിലെ ആദ്യകല്പത്തില്‍ ഭഗവാന്‍ വരാഹമൂര്‍ത്തിയായി തിരുവവതാരം കൈക്കൊണ്ടതിനാല്‍ ഈ കല്പത്തിനെ വാരാഹകല്പമെന്നുവിളിക്കുന്നു. വിരിഞ്ചായുസ്സാകുന്ന ഈ പറഞ രണ്ടു പരാര്‍ത്ഥങള്‍ ചേര്‍ന്ന കാലദൈര്‍ഘ്യം അവ്യാകൃതനും, അനന്തനും, അനാദിയും, ജഗദാത്മനുമായ ഭഗവാന്‍ ഹരിക്ക് കേവലം ഒരു നിമിഷം മാത്രമാണ്. പരമാണു മുതല്‍ ബ്രഹ്മായുസ്സുവരെയുള്ള പരിമാണങളുടെ നാഥന്‍ കാലമാണെന്നിരിക്കിലും, കാലത്തിന്റേയും ഈശ്വരന്‍ ഭഗവാന്‍ ഹരിതന്നെയാണ്. പക്ഷേ വിദുരരേ!, ഒന്നങറിയേണ്ടതുണ്ടു. സത്യലോകത്തിലായാലും, ഇനി മറ്റേത് ലോകങളിലായാലും, കാലശക്തിക്കുവിധേയമാകുന്നത് ദേഹത്തില്‍ അഭിമാനം വച്ചുപുലര്‍ത്തുന്നവര്‍ മാത്രമാണ്.

അഷ്ടഭൂതങള്‍ പിരിഞ് പതിനാറ് ഉപഭൂതങള്‍ ചേര്‍ന്നുണ്ടായ അത്യന്തം വിചിത്രമായ ഈ പ്രപഞ്ചം അനേകകോടി യോജനകള്‍ അകവും പുറവും നിറഞ് അതീവതരം വിസ്തൃതമായിരിക്കുന്നു. വിശ്വത്തെ പൊതിഞുനില്‍ക്കുന്ന പാളികള്‍ തമ്മിലോരോന്നും മുന്നേതിനേക്കാള്‍ പതിന്മടങ് സാന്ദ്രമാണ്. പ്രപഞ്ചസര്‍‌വ്വമൊരുമിച്ചുചേര്‍ന്ന് അണ്ഡരാശിയില്‍ അവ പരമാണുക്കള്‍ പോലെ കാണപ്പെടുന്നു. അല്ലയോ വിദുരരേ!, ഭഗവാന്‍ ഹരി സര്‍‌വ്വകാരണനാണ്. അക്ഷരനായ അവന്റെ ആത്മീയധാമമായ സാക്ഷാല്‍ വൈകുണ്ഡം തന്നെയാണ് തന്റെ അംശാവതാരമായ ശ്രീമഹാവിഷ്ണുവിനും സ്വധാമമായത്.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  പതിനൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<<  >>>>>>>

2014, മാർച്ച് 26, ബുധനാഴ്‌ച

3.10 വിദുരമൈത്രേയ സം‌വാദം - സൃഷ്ടിയുടെ വിഭജനം.

ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 10

വിദുരന്‍ മൈത്രേയരോട് പറഞു: "ഹേ മഹാമുനേ!, ഭഗവാന്‍ ഹരി മറഞരുളിയതിനുശേഷം, എങനെയായിരുന്നു ബ്രഹ്മദേവന്‍ തന്റെ മനസ്സും ശരീരവുമുപയോഗിച്ച് ഈക്കണ്ട അനന്തകോടി നാമരൂപങളുടെ രചന നിര്‍‌വ്വഹിച്ചത്?. ഹേ പണ്ഡിതശ്രേഷ്ഠാ!, ഞാന്‍ അങയോട് ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കി എന്റെ സകലസന്ദേഹങളും തീര്‍ത്തുതരുവാന്‍ ഞാനിതാ അങയോട് പ്രാര്‍ത്ഥിക്കുകയാണ്."

സൂതന്‍ പറഞു: "ഹേ ഭൃഗുനന്ദനാ!, മഹാപണ്ഡിതനായ മൈത്രേയമുനി എല്ലാം അറിയുന്നവനായിരുന്നു. വിദുരന്റെ അപേക്ഷയെ മാനിച്ച് അഹ്ലാദചിത്തനായി അദ്ദേഹം വിരുരരുടെ ചോദ്യങള്‍ക്കെല്ലാം ഓരോന്നോരോന്നായി മറുപടിപറഞുതുടങി."

"വിദുരരേ!, ഭഗവാന്റെ അനുജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ വീണ്ടും നൂറ് ദിവ്യസം‌വത്സരങളോളം ഭഗവത് പ്രീതിക്കായി തീവ്രമായ തപസ്സനുഷ്ഠിച്ചു. പിന്നീടൊരിക്കല്‍ താനിരിക്കുന്ന താമരപ്പൂവും അതിന്റെ മൂലസ്ഥാനമായ ഭഗവാന്റെ നാഭീസരസ്സും അതിതീഷ്ണമായ ഒരു ചുഴലിയില്‍ അധിധ്രുതം ഉലഞാടുന്നത് ബ്രഹ്മദേവന്‍ മനസ്സിലാക്കി. പക്ഷേ ഒട്ടുംതന്നെ പരിഭ്രമിക്കാതെ തന്റെ ഏറെക്കാലത്തെ തപഃശക്തിയും ആത്മജ്ഞാനവും തന്നിലുണ്ടാക്കിത്തീര്‍ത്ത ആന്തരികമായ കരുത്തുകൊണ്ട് ബ്രഹ്മദേവന്‍ ആ ചുഴലിയെ ജലത്തോടൊപ്പം പാനം ചെയ്തുതീര്‍ത്തു. അനന്തരം, താന്‍ ഉപവിഷ്ടനായിരിക്കുന്ന കമലം പ്രപഞ്ചത്തോളം പരിവ്യാപ്തിയിലെത്തുന്നത് ബ്രഹ്മദേവന്‍ കാണുകയും, തുടര്‍ന്ന് പൂര്‍‌വ്വപ്രളയത്തില്‍ അതേ താമരയില്‍ നിമഗ്നമായിരുന്ന സര്‍‌വ്വലോകങളുടേയും പുനഃരചനയ്ക്കായി അദ്ദേഹം സങ്കല്പ്പം ചെയ്യുകയും ചെയ്തു. വിധാതാവ് ഭഗവദുപാസനയില്‍കൂടി തന്റെ താമരയുടെ കേന്ദ്രമണ്ഡലത്തിലേക്കിറങിച്ചെന്നു. പെട്ടെന്ന് അത് പ്രപഞ്ചം മുഴുവന്‍ പരക്കുന്നതുകണ്ട് ബ്രഹ്മദേവന്‍ അതിനെ ആദ്യം മൂന്നായും, പിന്നീട് പതിനാലായും ഭാഗിച്ചു.

അദ്ധ്യാത്മജ്ഞാനത്താലും ഭഗവത് ഭക്തിയാലും പ്രപഞ്ചത്തില്‍ അതീവതരം ശ്രേഷ്ഠനായ ചതുര്‍മുഖന്‍ ഇവിടെ അനന്തകോടി ജീവജാലങള്‍ക്ക് നിവസിക്കുവാനായി ഈരേഴ് പതിനാല് ലോകങള്‍ തീര്‍ത്തു."

ഇത്രയും കേട്ടപ്പോള്‍ വിദുരന്‍ മൈത്രേയമുനിയോട് ചോദിച്ചു. "അല്ലയോ മഹാപണ്ഡിതനായ മഹാമുനേ!, അത്ഭുതകര്‍മ്മണനായ ഭഗവാന്റെ മറ്റൊരു രൂപമാണല്ലോ അനാദ്യന്തമായ കാലം എന്നത്. എന്താണിതെന്നും, അതിന്റെ ലക്ഷണങളെന്തൊക്കെയെന്നതുംകൂടി ഞങള്‍ക്കവിടുന്ന് പറഞുതരണം."

തുടര്‍ന്ന് മൈത്രേയന്‍ വിദുരരുടെ ഈ ചോദ്യത്തിന് മറുപറിപറഞു: :"വിദുരരേ!, പ്രകൃതിഗുണങളായ സത്വരജസ്തമസ്സദികളുടെ പാരസ്പര്യവൃത്തികളുടെ ഉത്ഭവസ്ഥാനമാണ് അനന്തമായ കാലം. അത് അഭേദ്യമാണ്. പ്രപഞ്ചത്തില്‍ അദ്ധ്യാത്മമഹാലീലകള്‍ കൊണ്ടാടുന്നതിനായി സര്‍‌വ്വശക്തനായ ഭഗവാന്റെ കൈകളില്‍ ഒരുപകരണമായി ഈ കാലം തന്റെ സ്വധര്‍മ്മമാചരിക്കുന്നു.

വിശ്വം ഭഗവാനില്‍ നിന്നും പരിച്ഛിന്നമായി, ഭഗവാന്റെ അവ്യക്തവിശേഷലക്ഷണമായ കാലത്തിന്റെ മായാസ്വരൂപമായി, അവന്റെ മായാശക്തിവിശേഷത്തിന്നധീനമായ പ്രാപഞ്ചികവികാരങളായി നിലകൊള്ളുന്നു. മാത്രമല്ല, ഇന്ന് നാം കാണുന്ന ഈ ജഗത്ത് ഇന്നലെയുണ്ടായിരുന്നതുപോലെതന്നെ ഇനി ഭാവികാലങളില്‍ നിലനില്‍ക്കുകയും ചെയ്യും. ത്രിഗുണാത്മകമായിയുണ്ടാകുന്ന സൃഷ്ടിക്കുപുറമേ, നവവിധസൃഷ്ടികള്‍ വേറെയുമുണ്ട്. അതുപോലെ ഈ ജഗത്ത് കാലദ്രവ്യഗുണാദികളാല്‍ മൂന്ന് തരത്തില്‍ വിലയിക്കുകയും ചെയ്യുന്നു.

മേല്‍‌പറഞ ഒന്‍പത് സൃഷ്ടികളില്‍ പ്രഥമം ഭൗതികസമഗ്രമായ മഹത്തത്വത്തിന്റെ സൃഷ്ടിയാണ്. ഇതിലത്രേ ഭഗവാന്റെ സാന്നിധ്യം കൊണ്ട് ഗുണത്രയങളുടെ പരിവര്‍ത്തനങള്‍ സംഭവിക്കുന്നത്. രണ്ടാമതുണ്ടായത് അഹങ്കാരതത്വം. ഇതില്‍ നിന്നും ഭൗതികദ്രവ്യം, ഭൗതികജ്ഞാനം, ഭൗതികകര്‍മ്മം മുതലായ ഉണര്‍ന്നു. മൂന്നാമതായി തന്മാത്രകളുടെ സൃഷ്ടിയിലൂടെ ഭൂതങളുത്പന്നമായി. നാലാമത് ക്രിയാത്മകമായ ജ്ഞാനമുടലെടുത്തു. അഞ്ചാമതായി ഇവിടെ സത്വഗണാതിരേകപരിണാമത്തിന്റെ ഫലമായി മനോമയമായ ഉപദേവതകളുടെ സര്‍ഗ്ഗമുണ്ടായി. തുടര്‍ന്ന് ആറാമത് ജീവികളിലെ അജ്ഞാനാന്തകാരമായ തമസ്സുത്ഭവിച്ചു. തത്ഫലമായി ശ്രേഷ്ഠന്മാര്‍ പോലും മന്ദമതികളായി.

വിദുരരേ!, ഇതുവരെ ഞാന്‍ പറഞതെല്ലം ആ പരമപുരുഷന്റെ മായാശക്തിയാലുണ്ടായ സൃഷ്ടികളെക്കുറിച്ചാണ്. ഇനി ബ്രഹ്മദേവനാലുണ്ടായിട്ടുള്ള സര്‍ഗ്ഗാവലികളെക്കുറിച്ച് കേട്ടുകൊള്ളുക. വിധാതാവ് രജോഗുണസമുത്ഭവനും പ്രാപഞ്ചികസര്‍ഗ്ഗസിദ്ധികളില്‍ ഭഗവാനോളം വൈഭവമുള്ളവനുമാണ്. ഏഴാമതായിയുണ്ടായത് അചരജീവഭൂതങളുടെ സൃഷ്ടിയായിരുന്നു. അവ പൂക്കളില്ലാതെ പഴം തരുന്ന വനസ്പതിമരം, ഔഷധികള്‍, ലതകള്‍, കുഴല്‍ചെടികള്‍, പരാന്നഭുക്കുകളായ ഇത്തിള്‍ലതകള്‍, ധ്രുമം, എന്നിങനെ ആറുവിധമായി ഉടലെടുത്തു. ഊര്‍ദ്ധരൂപികളായി വളര്‍ന്നുനില്‍ക്കുന്ന ഇത്തരം അചരസൃഷ്ടികള്‍ ബോധശൂന്യരാണെങ്കിലും, അവയ്ക്ക് നോവിന്റെ അനുഭൂതിയെ അറിയുവാന്‍ കഴിയുന്നു. അവ വ്യത്യസ്ഥവര്‍ണ്ണാഭമായി നിലകൊള്ളുന്നു.

ഇനി എട്ടാം സര്‍ഗ്ഗം പ്രപഞ്ചത്തിലെ താഴെത്തട്ടിലുള്ള ജീവികളാണ്. അവയാകട്ടെ, ഇരുപത്തിയെട്ട് വിഭാഗങളില്‍ വ്യത്യസ്ഥഗുണഗണങളോടെ ഭൂമുഖത്ത് വര്‍ത്തിക്കുന്നു. തികച്ചും ബോധശൂന്യരായ ഈവിധം താമസ്സസൃഷ്ടികള്‍ തങള്‍ക്കുവേണ്ട വിഭവങളെ മണത്തറിഞ് അനുഭവിക്കുന്നു. ഇവയ്ക്ക് ഒന്നുംതന്നെ ഓര്‍ത്തുവയ്ക്കുവാനോ വിചിന്തനം ചെയ്യുവാനോ സാധ്യമല്ല.

അല്ലയോ വിദുരരേ!, ഇത്തരം മൃഗങളില്‍ പശു, ആട്, പോത്ത്, കൃഷ്ണമാന്‍, സൂകരം, ഗവയം, മാന്‍, ചെമ്മരിയാട്, ഒട്ടകം, മുതലായവകള്‍ക്ക് ഇരുകുളമ്പുകള്‍ പ്രത്യേകതയാണ്. എന്നാല്‍ കുതിര, കോവര്‍കഴുത, കഴുത, കാട്ടുപോത്ത്, മലമ്പോത്ത്, കാട്ടുപശു, എന്നിവ ഒറ്റക്കുളമ്പുള്ള ജീവികളാണ്.

ഇനി അഞ്ച് വിരലുകളുള്ള മറ്റുജീവികളെക്കുറിച്ചു പറയാം. നായ, കുറുനരി, കടുവ, കുറുക്കന്‍, പൂച്ച, മുയല്‍, മുള്ളന്‍പന്നി, സിംഹം, കുരങന്‍, ആന, ആമ, ചീങ്കണ്ണി, ഗോസാപ എന്ന ഒരു പ്രത്യേകതരം പാമ്പ്, ഇവയൊക്കെ കാലില്‍ അഞ്ച് വിരലുകളും, നഖങളുമുണ്ട്. ഇവയെക്കൂടാതെ കൊക്ക്, പരുന്ത്, കൊറ്റി, കഴുകന്‍, ഭാസന്‍, ഭല്ലൂക്കന്‍, മയില്‍, അരയന്നം, സാരസം, ചക്രവാഗം, കാക്ക, മൂങ, മുതലായവകളൊക്കെ ബ്രഹ്മദേവന്റേതായ എട്ടാം സര്‍ഗ്ഗത്തില്‍ പെടുന്നു.

അല്ലയോ പുണ്യവാനായ വിദുരരേ!, അനന്തകോടിജീവജാലസഞ്ചയത്തിലെ ഒരേയൊരു പ്രാണി മാത്രമായ മനുഷ്യന്റെ സൃഷ്ടിയാണ് ഇവിടെ ഒമ്പതാം‌വട്ടമുണ്ടായത്. രജോഗുണം ഇക്കൂട്ടരില്‍ അതികരിച്ചുനില്‍ക്കുന്നു. ദുഃഖത്തിന്റെ ആഴക്കടലില്‍ മുങിത്താണിട്ടും ഇവര്‍ പ്രപഞ്ചസൃഷ്ടിയിലെ അത്യുന്നതശ്രേണിയിലുള്ളവരായും, ഏറ്റവും സന്തോഷവാന്മാരായും തങളെ സ്വയം വിലയിരുത്തുന്നു. ഹേ അനഘാ!, ദേവതകളുടെ സൃഷ്ടിയേയും, മേല്പ്പറഞ അന്ത്യത്തിലെ മൂന്ന് സൃഷ്ടികളേയും വൈകൃതസൃഷ്ടികളെന്നും, മറ്റുള്ളവയെ പ്രാകൃതസൃഷ്ടികളെന്നും പറയപ്പെടുന്നു. പക്ഷേ, ബ്രഹ്മസുതന്മാരായ സനകാദികുമാരന്മാരകട്ടെ, ഈ രണ്ട് ഭാവങളും ചേര്‍ന്നവരാണ്.

ഉപദേവതകള്‍, പിതൃക്കള്‍, അസുരന്മാര്‍, ഗന്ധര്‍‌വ്വാപ്സരസ്സുകള്‍, യക്ഷരക്ഷസ്സുകള്‍, സിദ്ധചാരണവിദ്ധ്യാധരാദികള്‍, ഭൂതപ്രേതപിശാചുക്കള്‍, കിന്നരര്‍, എന്നിങനെ എട്ടായി അന്തരപേറുന്ന ഗുണഗണങളോടെ ഈ സുരസഞ്ചയം വെളിവാകപ്പെട്ടു. ഇതെല്ലാം ജഗത്സൃഷ്ടാവായ ബ്രഹ്മദേവന്റെ രചനകളത്രേ!.

വിദുരരേ!, ഭഗവാന്റെ രജോഗുണസമ്പന്നമായ അവതാരമാണ് സൃഷ്ടികാരണനായ ബ്രഹ്മദേവന്‍. അദ്ദേഹം ഭഗവാന്റെ അനുപമമായ വീര്യത്താല്‍ യുഗങള്‍തോറും, തന്റെ കര്‍ത്തവ്യബോധത്തിലുറച്ചുകൊണ്ട് നിയതധര്‍മ്മം നിര്‍‌വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. ഇനി ഞാന്‍ ഭവാനോട് പറയാന്‍ പോകുന്നത് യുഗാന്തരങളിലുണ്ടായ മനുക്കളുടെ ശ്രേണിയെക്കുറിച്ചാണ്.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  പത്താമധ്യായം സമാപിച്ചു.

ഓം തത് സത്
 
<<<<<<<   >>>>>>>

2014, മാർച്ച് 19, ബുധനാഴ്‌ച

3.9 ബ്രഹ്മസ്തുതി.


ഓം



ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 9

പങ്കജാസനനായി ബ്രഹ്മദേവന്‍ ഭഗവാന്‍ ഹരിയെ സ്തുതിച്ചുതുടങി.
"ഭഗവാനേ!, എത്രയോ കാലങളായി ഞാന്‍ തപം ചെയ്തുവെങ്കിലും ഇന്നാണ് അങയുടെ അദ്ധ്യാത്മികരൂപത്തെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചതും, അങയെ അറിയാന്‍ കഴിഞതും. അനേകവിധം ശരീരങള്‍ ധരിച്ച്, അനന്തകോടിജീവന്‍‌മാര്‍ ഇവിടെ നിന്നെയറിയാതെ കാലം പോക്കുന്നു. എത്ര നിര്‍ഭാഗ്യവാന്‍‌മാരാണവര്‍!.... നാഥാ!, ഏകമായിയറിയേണ്ടത് നിന്നെ മാത്രമാണ്. കാരണം നിന്നെക്കവിഞൊരു ശക്തി ഇവിടെ ഇല്ലതന്നെ. അവിടുത്തേക്കാള്‍ പരമമായ ഒരു ശക്തി എങനെയുണ്ടാകാനാണ്? ത്രിഗുണങളുടേയും മായയുടേയും വികാരഭാവത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നീ മാത്രമാണ് ഇവിടെ പരമസത്യമായി നിലകൊള്ളുന്നത്.

ഭഗവാനേ!, അങയുടെ അലൗകികമായ രൂപത്തെയാണ് ഞാനീക്കാണുന്നത്. ഈ ദിവ്യരൂപം തന്റെ ഭക്തര്‍ക്ക് ആവബോധരസമാകുന്ന നിന്റെ പരമകാരുണ്യത്തെ പ്രദാനം ചെയ്യുന്നു. ഈ ബൃഹത് രൂപത്തില്‍നിന്നാണ് അവിടുത്തെ മറ്റെല്ലാ അവതാരങളും പിറവിയെടുത്തിരിക്കുന്നത്. ഞാനും ഇതാ അവിടുത്തെ നാഭീപങ്കജത്തില്‍ അധിവസിച്ചുകൊണ്ട് അങയില്‍ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു.

ഭഗവാനേ!, ഇതില്പരം അദ്ധ്യാത്മികമായും ആത്മജ്ഞാനപ്രദായകവുമായ ഒരു രൂപം ഞാന്‍ വേറെ കാണുന്നില്ല. അവിടുത്തെ ഈ കളേബരം പരമാനന്ദമാത്രവും, അവ്യയവും, നിര്‍‌വ്വികാരവുമാണ്. ഞാനാകട്ടെ എന്റെ ശരീരേന്ദ്രിയാദികളില്‍ അഭിമാനം കൊള്ളുമ്പോള്‍, അവിടുന്ന് ഈ സമസ്തപ്രപഞ്ചവും അവിടുത്തെ യോഗമായകൊണ്ട് നിര്‍മ്മിച്ച്, സര്‍‌വ്വത്തിനും കാരണമായി നിലകൊള്ളുന്നു. അതേസമയം തന്നെ അങ് ഇവയില്‍നിന്നൊക്കെയകന്ന് സര്‍‌വ്വസ്വതന്ത്രനായി നിലകൊള്ളുകയും ചെയ്യുന്നു.
അങനെയുള്ള അവിടുത്തേക്കെന്റെ പ്രണാമം.

ഭഗവാനേ!, ഞാനീക്കാണുന്ന രൂപമായിക്കോട്ടെ, അഥവാ യുഗങള്‍തോറുമുണ്ടാകുന്ന അങയുടെ ഏതവതാരഭാവവുമായിക്കോട്ടെ, അവ ഓരോന്നും ഈ പ്രപഞ്ചത്തിന് എക്കാലവും ശുഭമേകുന്നു. ഭക്തന്മാര്‍ നിത്യനിരന്തരമായി ഉപാസിക്കുന്ന അങയുടെ ഈ രൂപത്തിനുമുന്നില്‍ എന്റെ നമസ്കാരം. അവിടുത്തെ മായയില്‍ മുങി, ഘോരമായ നരകങളില്‍ പതിക്കുവാന്‍ വിധിച്ചിട്ടുള്ളവര്‍ അവിടുത്തെ ഈ അദ്ധ്യാത്മികരൂപത്തിനുനേരേ മുഖം തിരിക്കുന്നു. കാരണം, അവര്‍ ലൗകികവിഷങളില്‍ അത്യന്തം ആസക്തരാണ്. എന്നാല്‍ ഭക്തന്മാരാകട്ടെ, വേദമന്ത്രങളിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്ന അവിടുത്തെ തൃപ്പാദമാഹാത്മ്യങളെ ശ്രോത്രേന്ദ്രിയങളിലൂടെ ഹൃദയത്തിലേറ്റി അങയില്‍ ഭക്തി ചെയ്യുന്നു. അവര്‍ അങയെ തങളുടെ ഹൃദ്ക്കമലങളില്‍ ഇളകാതെ വച്ചാരധിക്കുന്നു.

ഹേ ദേവദേവാ!, ലൗകികാസക്തിയില്‍ ഈ ലോകത്തിലെ മനുഷ്യരെല്ലാം സദാ ആശങ്കപ്പെട്ടിരിക്കുകയാണ്. അവര്‍ സദാസമയവും ധനത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചും, സ്വന്തം ശരീരാദികളെക്കുറിച്ചുമൊക്കെ ആവലാതിപൂണ്ട് അവയെ സംരക്ഷിക്കുന്നതിലേക്കുള്ള തത്രപ്പാടിലാണ് കഴിയുന്നത്. അവരുടെ ഹൃദയത്തിലാകട്ടെ, എപ്പോഴും അനാവശ്യമായ ആഗ്രഹങളാലുണ്ടാകുന്ന സങ്കടം നിറഞുതുളുമ്പിക്കൊണ്ടേയിരിക്കുന്നു. ഞാനെന്നും, എന്റേതെന്നുമുള്ള മിഥ്യാബോധത്താല്‍ അവരുടെ ബുദ്ധി ഭ്രമിച്ച് നശിച്ചിരിക്കുന്നു. എന്തായിരുന്നാലും ഈവക ദുഃഖങളില്‍ നിന്ന് മോചനമുണ്ടാകണമെങ്കില്‍ അവര്‍ക്കും അവിടുത്തെ തൃപ്പാദപത്മങളില്‍ ഭക്തിയുണ്ടാകേണ്ടത് അനിവാര്യമാണ്.

ഭഗവാനേ!, ഈശ്വരഭജനം കൂടാതെ അനാത്മീയമായി, അശുഭചിന്തകളെ കൂടെക്കൊണ്ടുനടക്കുന്ന ഈ മനുഷ്യരുടെ ബുദ്ധിയും അശുഭമായിഭവിക്കുന്നു. ഇങനെയുള്ളവര്‍ കുറച്ചുകാലത്തെ കാമവാഞ്ചക്കായി അശുഭവൃത്തികളില്‍പെട്ട് കാലം പോക്കുന്നു.
ഹേ ഉരുക്രമനായ ഭഗവാനേ!, ഈ മനുഷ്യരെല്ലാം ക്ഷുത്തൃഡാദികള്‍ക്കും, ശീതോഷ്ണങള്‍ മുതലായ ദ്വന്ദങളള്‍ക്കും അടിപ്പെട്ട് ജീവിതം കഴിക്കുന്നു. ഇവരുടെ ശരീരാന്തര്‍ഭാഗത്തുനിന്നുമുള്ള പിത്തരസം വമിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവിച്ച് ദുഃഖിക്കുന്നു. ചുമച്ചും, കുരച്ചും, ഇവര്‍ രോഗാതുരരായിക്കഴിയുന്നു. മഴയോ, വെയിലോ, ഒന്നുംതന്നെ ഇവര്‍ക്ക് സഹനീയമല്ല. എന്നിട്ടും, കാമാഗ്നികൊണ്ടും, അടക്കാനാകാത്ത കോപം കൊണ്ടും, ഇവരുടെ വിവേകം മുച്ചൂടും നശിച്ചിരിക്കുന്നു. ഇവരുടെ ഈ ദുഃസ്സഹമായ അവസ്ഥയില്‍ ഞാനും അതീവദുഃഖിതനാണ്. ഭഗവാനേ!, ലൗകികദുരിതങള്‍ ഈ ജീവാത്മാക്കളുടെ യഥാര്‍ത്ഥസ്വരൂപത്തെ ഒരിക്കലും ബാധിക്കുകയില്ലെങ്കിലും, എന്നുവരെ അവര്‍ ഈ ശരീരത്തെ, അങയുടെ മായാവലയത്തില്‍പെട്ടു, ലൗകികഭോഗങള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നുവോ, അന്നുവരെ ഇത്തരം ദുരിതങള്‍ അവരെ വിട്ടൊഴിയാതെ നിഷ്ക്കരുണം പിന്തുടരുന്നു.

ഇങനെയുള്ള മനുഷ്യര്‍ പകല്‍ മുഴുവന്‍ അത്യാര്‍ത്തിയോടെ ബഹുവിധവിഷയങളില്‍ തങളുടെ മനസ്സും ഇന്ദ്രിയങളും വ്യാപൃതമാക്കുന്നു. തത്ഫലമായി രാത്രികാലങളില്‍ ഉറക്കമില്ലതെ കിടക്കയില്‍ കിടന്നുരുളുന്നു. കാരണം, അവരുടെ മനസ്സ് പകല്‍ മുഴുവന്‍ രചിച്ചുണ്ടാക്കിയ ഭാവനകളില്‍പെട്ടുഴലുമ്പോള്‍, ബുദ്ധി ഇടക്കിടെ അവരുടെ നിദ്രയ്ക്ക് ഭംഗം വരുത്തുന്നു. പ്രകൃതിശക്തികള്‍ക്കധീതമായ മാനസീകസങ്കല്പ്പങള്‍ ഓരോന്നായി കടപുഴകിവീഴുമ്പോള്‍, അവരുടെ ബുദ്ധിയുടെ സമനിലയും തെറ്റിപ്പോകുന്നു. ഋഷികളായാല്‍പോലും, അങയില്‍ പ്രസംഗവിമുഖരായാല്‍ തത്ഫലമായി അവര്‍ അലഞുതിരിയേണ്ട അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചേരുന്നു.

ഭഗവാനേ!, അവിടുത്തെ മാഹാത്മ്യങള്‍ക്ക് ചെവി നല്കുന്ന മാത്രയില്‍ ഭക്തന്മാരുടെ ഹൃദയം പവിത്രമാകുന്നു. അങയുടെ കഥാശ്രവണത്താല്‍ തീര്‍ത്ഥീകൃതമാകുന്ന അവരുടെ മനസ്സുകളില്‍ അവിടുന്ന് പെട്ടെന്നുതന്നെ കുടിയേറിപാര്‍ക്കുകയും ചെയ്യുന്നു. യാതൊരു രൂപത്തില്‍ അവര്‍ നിന്നെ ഹൃദയത്തിലേറ്റുന്നുവോ, അതേ രൂപത്തില്‍ തന്നെ നീ അവര്‍ക്ക് ദര്‍ശനം നല്കി നിന്റെ കാരുണ്യവര്‍ഷം പൊഴിക്കുന്നു. നാരായണാ!, ബദ്ധകാമന്മാരായി പലേവിധം ഉപചാരങളോടുകൂടി നിന്നെ ആരാധിക്കുന്ന ദേവഗണങളില്‍പോലും നീ ഇത്രകണ്ട് സമ്പ്രീതനാകുന്നില്ല. പക്ഷേ, നിന്നില്‍ അകമഴിഞ് ഭക്തിയെ നിറയ്ക്കുന്ന സാധുക്കളില്‍ ദയാകടാക്ഷം ചൊരിഞുകൊണ്ട് അവരുടെ ഹൃദയപങ്കജത്തില്‍ നീ ആത്മസ്വരൂപനായി നിറഞുപ്രകാശിക്കുന്നു. അതേസമയം, ഈശ്വരനില്‍ ദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ക്ക് നീ അപ്രാപ്യമായി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ അവരവരുടെ സ്വധര്‍മ്മകര്‍മ്മങളെ ഭഗവാങ്കലര്‍പ്പിക്കുകയും, വേദാചരണങളിലൂടെയും, ദാനം തപസ്സ് തുടങിയവയുടെ അനുഷ്ഠാനത്തിലൂടെയും നിന്നെ ആരാധിക്കുകയും ചെയ്യുന്നതുവഴി അവര്‍ നന്മയുടെ പാതയിലേക്ക് നയിക്കപ്പെടുന്നു.

ശാശ്വതസ്വരൂപനായ അവിടുത്തേക്ക് എന്റെ നമോവാകം!. അവിടുത്തെ ഈ നിര്‍മ്മലരൂപം ധ്യാനിച്ച് ജീവന്മാര്‍ ആത്മസാക്ഷാത്ക്കാരം നേടുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിക്കുന്ന പരമാനന്ദമൂര്‍ത്തിയായ അങയുടെ താമരപ്പാദങളില്‍ അടിയന്റെ പ്രണാമം!. യുഗങള്‍ തോറും പലവിധ രൂപഭാവങളിലവതരിച്ച്, നിസ്തുലഗുണങളോടുകൂടി, തന്റെ അദ്ധ്യാത്മലീലകളാടുന്ന അവിടുത്തെ പാദങളില്‍ ഞാനിതാ അഭയം തേടുന്നു. യാതൊരുവന്‍ തന്റെ മരണാഗമസമയത്ത് ബോധപൂര്‍‌വ്വമായാലും അല്ലെങ്കിലും, അവിടുത്തെ തിരുനാമം ഉച്ഛരിക്കുന്നുവോ, അവന്റെ ജന്മജന്മാന്തരപാപങള്‍ സകലതുമകന്ന് അവന്‍ നിന്നിലേക്കെത്തിച്ചേരുന്നു. അങനെയുള്ള അവിടുത്തെ തൃപ്പാദങളില്‍ അടിയന്റെ നിത്യപ്രണാമം!.

ഈ പ്രാപഞ്ചികസര്‍ഗ്ഗതത്വത്തിന്റെ മൂലകാരണതത്വമായി അങ് നിലകൊള്ളുന്നു. ആ തത്വത്തിന്റെ ചില്ലകളായി ഞങളും. ഭഗവാനേ!, അങ് സ്വയം പരിപാലിക്കുന്ന ഈ പ്രപഞ്ചത്തെ ഞാന്‍ രചിക്കുകയും, ഗിരീശന്‍ അതിനെ സംഹരിച്ചു നിന്നിലടക്കുകയും ചെയ്യുന്നു. അങനെയുള്ള നിന്നെ ഞാനിതാ നമസ്ക്കരിക്കുന്നു. ലോകം നിന്നിലേക്കുള്ള വഴിമറന്ന്, തങളുടെ ശരീരത്തെ സുഖിപ്പിക്കുന്നതിനും, നിലനിറുത്തുന്നതിനും വേണ്ടി, പലതരം കര്‍മ്മങളില്‍ ഏര്‍പ്പെട്ട് പ്രവര്ത്തിക്കുന്നു. ഈ പ്രവര്‍ത്തികളില്‍ എത്രകാലം അവര്‍ വ്യാപൃതരായിരിക്കുമോ, അത്രകാലം അവരുടെ ഈ അശ്രാന്തപരിശ്രമം തികച്ചും ഛിന്നഭിന്നമായി പോകുന്നു. സത്യത്തില്‍ അവരറിയാത്ത അവരുടെ അഭയസ്ഥാനമായ അവിടുത്തെ തൃപ്പാദങളില്‍ എന്റെ നമസ്ക്കാരം.

അവിടുന്ന് സകലയജ്ഞങളുടേയും ഭോക്താവാണ്. അനന്തമായ കാലമാകുന്ന അവിടുത്തെ തൃപ്പാദങളില്‍ അടിയന്റെ നമോവാകം. അവിടുത്തെ കരുണയാല്‍ ദ്വിപരാന്തത്തോളം ഇവിടെ ഞാന്‍ നിലനില്‍ക്കുമെന്നെനിക്കറിയാം. പ്രപഞ്ചത്തിലെ മറ്റുപല ലോകങളുടേയും നായകനാണ് ഞാനെന്നെനിക്കറിയാം. അങയെ പ്രാപിക്കുവാന്‍ വേണ്ടി അനേകവര്‍ഷം ഘോരതപമനുഷ്ഠിച്ചവാനാണ് ഞാനെന്നെനിക്കറിയാം. എന്നാലും അവിടുന്നല്ലാതെ മറ്റൊരുഗതി ഞാന്‍ കാണുന്നില്ല. അതുകൊണ്ട് അവിടുത്തെ പാദാരവിന്ദങളില്‍ ഞാന്‍ ശരണം പ്രാപിക്കുകയാണ്.

ഭഗവാനേ!, അങ് യാതൊരു ഭേദവും കൂടാതെ ദേവന്മാര്‍ക്കിടയിലും, അന്യ ജീവജന്തുക്കള്‍ക്കിടയിലും ഒരുപോലെ അവതരിച്ച് അവിടുത്തെ ലീലകള്‍ കൊണ്ടാടുന്നു. ത്രിഗുണാധീതനായി, നിസ്പൃഹനായി, ധര്‍മ്മപരിപാലനാര്‍ത്ഥം യുഗാന്തരങളില്‍ ഈവിധം വിവിധവേഷധാരിയായി പ്രത്യക്ഷനാകുന്ന അങയെ ഞാനിതാ നമസ്ക്കരിക്കുന്നു.

ഭഗവാനേ!, ഭീമാകാരമായ പ്രളയജലധിയില്‍ അനന്തനുമേല്‍ പള്ളികൊണ്ട്, തത്വവിദുക്കള്‍ക്ക് അങ് അവിടുത്തെ യോഗനിദ്രയെ കാട്ടിക്കൊടുക്കുന്നു. ആ സമയം, പ്രപഞ്ചത്തിലെ സകലലോകങളും അവിടുത്തെ മഹാജഠരത്തില്‍ അഭയം കൊണ്ടുകഴിയുന്നു. ഹേ നാരായണാ!, അങയുടെ നാഭീപങ്കജത്തെ ഞാനിതാ എന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. അവിടുത്തെ അപാരകരുണയില്‍ ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മ്മം ഏറ്റെടുത്തിരിക്കുന്നു. അങ് യോഗനിദ്രകൊള്ളുമ്പോള്‍ സകലലോകങളും ആ മഹോദരത്തില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ഇപ്പോഴിതാ ഉഷസ്സില്‍ വിരിഞ താമരപോലെ അങയുടെ നയനങളും തുറന്നുപ്രകാശിക്കുന്നു."

ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. "ഇങനെയുള്ള അവന്‍ എന്നില്‍ കനിയുമാറാകണം. അവന്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങള്‍ക്കും ഏകബന്ധുവും, ഏകാത്മാവുമാണ്. ആ ആദിനാരായണന്‍ സര്‍‌വ്വതിനേയും തന്റെ സര്‍‌വ്വൈശ്വര്യങളാല്‍ പരിപാലനം ചെയ്ത് ജഗത്ത്സര്‍‌വ്വത്തിന്റെ ക്ഷേമം കാത്തുസൂക്ഷിക്കുന്നു. മുന്നേപോലെയുള്ള അവന്റെ കാരുണ്യവര്‍ഷാനുഭൂതിയുടെ പ്രേമച്ഛായയില്‍ നിന്നുകൊണ്ട് എന്റെ നിയതമായ കര്‍മ്മാനുചരണത്തിനായി ഞാന്‍ അവന്റെ അനുഗ്രഹം തേടുകയാണ്. കാരണം ഞാനും അവന് പ്രിയപെട്ടവനും, അവിടുത്തെ തൃപ്പാദങളില്‍ അഭയം പ്രാപിച്ചവനുമാണ്. അവന്‍ പ്രപന്നാത്മാക്കളുടെ പരിപാലകനാണ്. അവന്‍ തന്റെ ആന്തരികശക്തിസ്രോതസ്സായ ശ്രീമഹാലക്ഷ്മിയിലൂടെ തന്റെ ധര്‍മ്മം ആചരിക്കുന്നു. എനിക്കുവേണ്ടത് ഈ ഭൗതികസൃഷ്ടിയുടെ സര്‍‌വ്വമംഗളത്തിനായി അവന്റെ അനുഗ്രഹം മാത്രം. കര്‍മ്മബന്ധത്താല്‍ തളയ്ക്കപ്പെടാതിരിക്കുവാനായി അവന്റെ കാരുണ്യം മാത്രം. അതുവഴി എന്നില്‍ കര്‍ത്തൃത്വബോധവുമോ, അഹങ്കാരമോ ഉണ്ടാകാതിരിക്കട്ടെ!.

അവന്റെ മഹിമകള്‍ അവര്‍ണ്ണനീയമാണ്. ആ പരമപുരുഷന്റെ നാഭീസരസ്സില്‍ നിന്നും മൊട്ടിട്ട സരോജത്തില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണശക്തിയുമായി ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍, അവന്‍ പ്രലയജലധിയില്‍ യോഗനിദ്രകൊള്ളുന്നു. ഞാന്‍ അവന്റെ വിഭിന്നമായ മായാശക്തിയെ ഈ പ്രപഞ്ചമാക്കി പരിണമിപ്പിക്കുന്നുവെന്നുമാത്രം. ആയതിനാല്‍ എന്റെ കര്‍മ്മവസനത്തോളം വേദവിധികളുടെ ധര്‍മ്മപാതയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കാക്കുവാന്‍ ഞാന്‍ അവനോട് പ്രാര്‍ത്ഥിക്കുകയാണ്. ഏകനും, പരമകാരുണ്യവാനുമായ അവന്‍ മിഴിതുറന്ന് പുഞ്ചിരിതൂകി അടിയനെ ആശീര്‍‌വദിക്കുന്നതിനായി ഞാന്‍ ആ പരമപുരുഷനോട് യാചിക്കുകയാണ്. അവന്റെ ഹൃദയസ്പര്‍ശിയായ തെല്ല് വാക്കുകള്‍കൊണ്ടുമാത്രം ഈ പ്രപഞ്ചം സകലകുണ്ഠിതങളുമകന്ന്, ഉദ്ധരിക്കപ്പെടുന്നു."

മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, ഇങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വകാരണമായ ഭഗവാനെ ദര്‍ശിച്ചറിഞതിനുശേഷം, മനസ്സാവാചാ തന്നാലാകും‌വിധം ഭഗവാനെ പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ തപജപധ്യാനംകൊണ്ട് തളര്‍ന്നമട്ടില്‍ ബ്രഹ്മാവ് പെട്ടെന്ന് നിശബ്ദനായി. വിധാതാവ് തന്റെ സ്വധര്‍മ്മമായ സൃഷ്ടികര്‍ത്തവ്യത്തെക്കുറിച്ച് അത്യന്തം ഉത്കണ്ഠിതനാണെന്നും, കൂടാതെ പ്രലയജലത്തെക്കണ്ട് നന്നേ വിഷണ്ണഭാവത്തിലിക്കുകയാണെന്നും ഭഗവാന്‍ മനസ്സിലാക്കി. അവിടുന്ന് ബ്രഹ്മാവിന്റെ മനഃശ്ചാഞ്ചല്യത്തെക്കുറിച്ചറിഞുകഴിഞിരിന്നു. ഭഗവാന്‍ അങേയറ്റം ഗുഹ്യമായ തന്റെ ഉപദേശത്തെ നല്‍കിക്കൊണ്ട് ബ്രഹ്മദേവന്റെ സകല മായാഭ്രമങളും മറച്ചരുളി.

ഭഗവാന്‍ ഹരി അരുളിചെയ്തു: "അല്ലയോ വേദഗര്‍ഭാ!, ഭവാന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഒന്നുകൊണ്ടും ഇന്ന് വ്യാകുലപ്പെടേണ്ടതില്ല. അവിടുത്തെ പ്രാത്ഥനയില്‍ നാം അതീവസന്തുഷ്ടനാണ്. ഹേ ബ്രഹ്മദേവാ!, നമ്മുടെ അനുഗ്രഹത്തിനായി ഇനിയും അങേയ്ക്ക് തപം ചെയ്യേണ്ടതുണ്ട്. അതിലൂടെ നാം അങേയ്ക്ക് സകലതും കാട്ടിത്തരുന്നതുണ്ട്. വിധാതാവേ!, ഭക്തിയുക്തസമാശ്രിതനായി അങ് തപസ്സിലൂടെ നമ്മെ സ്മരിക്കുമ്പോള്‍, അങയുടെ ഹൃദയത്തിലും അതുപോലെ സകലചരാചരങളിലും നമ്മുടെ സാന്നിധ്യം അങേയ്ക്ക് ദര്‍ശിച്ചറിയുവാന്‍ സാധിക്കും. അതുപോലെതന്നെ ഭവാനോടൊപ്പം ഈ പ്രപഞ്ചത്തേയും അതിലെ സകലചരാചരങളേയും അങ് നമ്മിലും കണ്ടറിയും. വിറകില്‍ അഗ്നിയെന്നതുപോലെ, സമസ്തപ്രപഞ്ചവും നമ്മില്‍ അധിവസിക്കുന്നത് ഭവാന്‍ നേരില്‍ കണ്ടനുഭവിക്കും. ആ അദ്ധ്യാത്മികാനുഭൂതിയില്‍ സകലകല്‍മഷങളുമകന്ന് ഭവാന്‍ മുക്തനാകും. ത്രിഗുണങളുടെ പിടിയില്‍നിന്നുമകന്ന് സ്ഥൂലസൂക്ഷ്മസങ്കല്പ്പങള്‍ക്കധീതനായി സംശുദ്ധനാകുന്നസമയം, നമ്മുടെ കാരുണ്യത്താല്‍ അങേയ്ക്ക് അവിടുത്തെ സ്വരൂപം തെളിഞുകിട്ടും. ആ അവസ്ഥയില്‍ ഭവാന്‍ തികച്ചും പരമാത്മബോധത്തില്‍ അന്തര്‍ലീനമായിരിക്കുകയും ചെയ്യും.
നമ്മുടെ കൃപാവര്‍ഷം അങയില്‍ സദാ നിറഞുകൊണ്ടേയിരിക്കും. ആയതിനാല്‍ നാനാകര്‍മ്മങളില്‍ തല്പ്പരനും പ്രജാവര്‍ദ്ധനപരിതുഷ്ടനുമായ അങേയ്ക്ക് ഒരിക്കലും ആ ഉദ്യോഗത്തില്‍നിന്നും ഭ്രഷ്ടനാകേണ്ടിവരുകയില്ല.

ഹേ പ്രഥമഋഷേ!, ഭവാന്‍ എപ്പോഴും നമ്മില്‍ മനസ്സൂന്നിയവനാകയാല്‍, നാനാസന്തതിപരമ്പരകളുടെ സൃഷ്ടിയില്‍ മുഴുകിയിരുന്നാലും, വിട്ടുവീഴ്ച്ചാഭാവമില്ലാത്ത രജോഗുണത്താല്‍ അങ് ബദ്ധനാകുകയില്ല. ജീവികള്‍ക്ക് എളുപ്പത്തില്‍ ജ്ഞേയമല്ലാത്ത നമ്മെ അങ് അറിഞുകഴിഞിരിക്കുന്നു. നാം ഭൂതേന്ദ്രിയഗുണാഹങ്കാരാദികളാല്‍ ഉത്പിതമല്ലെന്ന പരമാര്‍ത്ഥത്തെ അങ് ഇതിനകം തപജപധ്യാനങളിലൂടെയറിഞിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, അങയുടെ ജന്മസ്ഥാനപങ്കജത്തിന്റെ മൂലതത്വത്തെ തേടി ധ്യാനനിരതനായിട്ടും, നമ്മുടെ നാഭീസരസ്സിലേക്കുതിര്‍ന്നിറങിയിട്ടും, അങേയ്ക്ക് നമ്മെ കാണാന്‍ കഴിഞിരുന്നില്ലെങ്കിലും അങ് ദര്‍ശിക്കുന്ന നമ്മുടെ ഈ അദ്ധ്യാത്മസ്വരൂപത്തില്‍ നാം സ്വയമേവ അവതരിച്ചുകഴിഞിരുന്നു. തീവ്രനിഷ്ഠയോടെ അങേയ്ക്ക് തപസ്സനുഷ്ഠിക്കുവാന്‍ കഴിഞതും, ഹൃദയത്തിന്റെ ഭാഷയില്‍ ഭവാന് നമ്മെ നമ്മുടെ അത്ഭുതമഹിമകളാല്‍ കീര്‍ത്തിക്കുവാന്‍ കഴിഞതും, അങയുടെ ഹൃദയത്തില്‍ നമ്മോടുള്ള അകമഴിഞ ഭക്തിയങ്കുരിച്ചതുമെല്ലാം ഒരുതരത്തില്‍ അങയിലുണ്ടായ നമ്മുടെ കാരുണ്യം മാത്രമാണ്.

ഭവാന്‍ നമ്മെക്കുറിച്ച് വര്‍ണ്ണിച്ചുപുകഴ്ത്തിയ മാഹാത്മ്യങളെല്ലാം ലൗകികന്മാര്‍ക്ക് ലൗകികമായി തോന്നുമെങ്കിലും, അവയെല്ലാം തികച്ചും നമ്മുടെ അദ്ധ്യാത്മികഗുണഗണങള്‍ തന്നെയാണ്. അതില്‍ അതീവസന്തുഷ്ടനായ നാം അങിച്ഛിക്കുന്ന സകലകര്‍മ്മങളും ഭദ്രമായിഭവിക്കുവാന്‍ സര്‍‌വ്വമംഗളങളും നേരുന്നു.

യാതൊരു പുമാന്‍ വിധാതാവിനെപ്പോലെ നമ്മെ ഭജിക്കുമ്പോള്‍, സകല അഭീഷ്ടങളും സിദ്ധിച്ച് സര്‍‌വ്വേശ്വരനായ നമ്മുടെ അനുഗ്രഹാശ്ശിസ്സുകള്‍ക്ക് അവന്‍ പാത്രീഭൂതനാകുന്നു. സകല ധര്‍മ്മാനുവൃത്തികളും, തപസ്സും, യജ്ഞവും, ദാനവും, യോഗവും, സമാധിയുമെല്ലാം കൊണ്ടുള്ള ആത്യന്തികപ്രയോജനം നമ്മുടെ അലൗകികവും അദ്ധ്യാത്മികവുമായ പ്രസാദത്തെ നേടിയെടുക്കുക എന്നുള്ളതാണെന്ന് തത്വവിദുക്കള്‍ ഉദ്ഘോഷിച്ചുകൊണ്ടേയിരിക്കുന്നു. നാം സകലജീവികള്‍ക്കും അന്തരാത്മാവാണ്. നാം നമ്മുടെ ശിഷ്ടജനങള്‍ക്ക് സര്‍‌വ്വൈശ്വര്യങളും പ്രദാനം ചെയ്യുന്ന സര്‍‌വ്വധാതാവാണ്. ആയതിനാല്‍ ജീവികള്‍ ദേഹാത്മബോധം വിട്ട് അന്തര്‍മുഖരായി നമ്മിലേക്ക് തിരികെയെത്തേണ്ടതാണ്. അതുകൊണ്ട്, വിധാതാവേ!, നമ്മില്‍ നിന്നുത്ഭവിച്ച്, സകലസൃഷ്ടികളുടേയും ഹേതുവായി അങേയ്ക്ക് സിദ്ധമായ ഈ ദിവ്യശരീരത്താലും, വേദതത്വങളുടെ പ്രഭാവത്താലും, അങയുടെ സുനിശ്ചിതധര്‍മ്മം മുന്നേപ്പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുക."

മത്രേയമുനി പറഞു: "ഹേ വിദുരരേ!, അങനെ, സൃഷ്ടിയുടേ വികാസത്തിനുവേണ്ടി ബ്രഹ്മാവിന് ആത്മോപദേശം നല്‍കിയനുഗ്രഹിച്ച്, ഭഗവാന്‍ നാരായണന്‍ മറഞരുളി.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<<<  >>>>>>>