2014, മാർച്ച് 13, വ്യാഴാഴ്‌ച

3.8 ഗര്‍ഭോദകശായി വിഷ്ണുവില്‍ നിന്നും ബ്രഹ്മദേവന്റെ ഉല്പ്പത്തി.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 8

പണ്ഡിതനായ മൈത്രേയമുനി വീണ്ടും വിദുരരോട് ഭഗവാന്റെ അത്ഭുതലീലകളെക്കുറിച്ച് പറഞുതുടങി:

"വിദുരരേ!, പുരുവംശജരായ സകലരാജാക്കന്‍‌മാരും ഭാഗവതോത്തമന്‍‌മാരെ പ്രീതിപ്പെടുത്തുവാന്‍ യോഗ്യരാണ്. കാരണം, അവരെല്ലാം ഭഗവാനില്‍ അടിയുറച്ച ഭക്തിയുള്ളവരാണ്. അങും ആ പരമ്പരയുടെ ഭാഗമാണല്ലോ!. അങയുടെ അഭിരുചിയും ഉദ്യമവും കൊണ്ടുതന്നെ അവന്റെ അദ്ധ്യാത്മലീലകള്‍ നിമിഷം തോറും പുതുമയാര്‍ന്നുവരികയാണ്. അതിനാല്‍ ഇനി ഞാന്‍ പുരാണങളില്‍ അത്യുത്തമമായ ഭാഗവതകഥ പറയുവാന്‍ പോകുകയാണ്. പരമപവിത്രമായ ഈ കഥ ഭഗവാന്‍ സ്വയമേവ പലേ ഋഷികള്‍ക്കും ഉപദേശം ചെയ്തിട്ടുള്ളതാണ്. അല്പ്പസുഖത്തിനുവേണ്ടി ലൗകികവിഷങളിലുപരമിച്ച് തീരാദുഃഖം പേറി സംസാരസാഗരത്തിലലയുന്ന മാനുഷര്‍ക്ക്, തങളുടെ മഹാദുരിതങളില്‍ നിന്നു കരകയറുവാനുള്ള ഒരേയൊരു ഉപാധിയാണ് ഈ ജ്ഞാനം.

പണ്ട്, കുറേ ഋഷികളോടൊപ്പം, യുവാവായ സനത്കുമാരമുനിമുഖ്യന്‍, അങിന്നു എന്നോട് ചോദിക്കുന്നതുപോലെ ഭൂലോകവാസിയായ സങ്കര്‍ഷണമൂത്തിയോട് ആ പരമപുരുഷനെക്കുറിച്ചറിയാന്‍ വെമ്പല്‍കൊണ്ടുചോദിച്ചു. ആ സമയം സങ്കര്‍ഷണന്‍ ഭഗവാന്‍ വാസുദേവനില്‍ ലീനനായി ഇരിക്കുകയായിരുന്നു. പക്ഷേ, ആ ഋഷികളുടെ സര്‍‌വ്വമംഗളം കാംക്ഷിച്ചുകൊണ്ട് ഭഗവാന്‍ സങ്കര്‍ഷണന്‍ പാതിതുറന്ന മിഴികളാല്‍ അവരോട് സംസാരിച്ചുതുടങി. ഈ ഋഷികള്‍ അങ് ഊര്‍ദ്ധലോകത്തില്‍നിന്നുമായിരുന്നു ഇങ് ഭൂമിയിലേക്കിറങിവന്നിരുന്നത്. യാത്ര ഗംഗാനദിയിലൂടെയായിരുന്നതിനാല്‍ അവരുടെ ജഡമുടി നന്നേ നനഞിരുന്നു. അവര്‍ സങ്കര്‍ഷണമൂര്‍ത്തിയുടെ തൃപ്പാദങളില്‍ നമസക്കരിച്ചു. പണ്ട് അഹിരാജനാഗകന്യകമാര്‍ മംഗല്യഭാഗ്യത്തിനായി ഈ താമരപ്പാദങളെയായിരുന്നു കുമ്പിട്ട് പ്രാര്‍ത്ഥിച്ചിരുന്നത്.

ഭഗവന്‍‌മഹിമകളെ അങേയറ്റം ഹൃദയത്തിലേറ്റിനടക്കുന്നവരായിരുന്നു സനത്കുമാരന്‍‌മാര്‍. അവര്‍ മനോഹരമായ വചനങളാല്‍ ഭഗവാന്റെ ഗുണഗണങളെക്കുറിച്ച് വര്‍‌ണ്ണിച്ചുപാടി. ആ സമയം സങ്കര്‍ഷണമൂര്‍ത്തിയുടെ ഉയര്‍ന്നുവിടര്‍ന്നുനിന്നാടുന്ന സഹസ്രഫണങളില്‍ ചൂടിയിരിന്ന കിരീടമണികള്‍ അത്യുജ്ജ്വലദ്യുതിയിയോടെ മിന്നിത്തിളങി. സര്‍‌വ്വസംഗപരിത്യാഗിയായി സന്ന്യാസജീവിതം നയിച്ചിരുന്ന സനത്കുമാരമുനിക്ക് ഭഗവാന്‍ സങ്കര്‍ഷണന്‍ ശ്രീമദ്ഭാഗവതം ഉപദേശിച്ചുകൊടുത്തു. പിന്നീട് സങ്കര്‍ഷണനില്‍നിന്നും താന്‍ പഠിച്ച ശ്രീമദ്ഭാഗവതപുരാണം സനത്കുമാരന്‍ സാംഖ്യായനമുനിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനും പറഞുകൊടുത്തു.

വിദുരരേ!, തുടര്‍ന്ന് സന്ന്യാസിമുനിമുഖ്യനായ സാംഖ്യായനന്‍ ഈ അദ്ധ്യാത്മജ്ഞാനത്തിലൂടെ ഭഗവത്മഹിമകള്‍ പാടിക്കൊണ്ടേയിരുന്നു. അങനെ ഒരിക്കല്‍ പൂജനീയനായ എന്റെ ഗുരുനാഥന്‍ പരാശരനും ഗുരു ബൃഹസ്പതിയും ഈ ചരിതം അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനിടയുണ്ടായി. പരാശരമുനി തന്റെ ഗുരു പുലസ്ത്യനില്‍ നിന്നും കേട്ടുപഠിച്ച ശ്രീമദ് ഭാഗവതമഹാപുരാണം എനിക്കും ഒരുനാള്‍ പറഞുതന്നു. കുഞേ!, നീ എന്റെ ഉത്തമനായ അനുവര്‍ത്തിയായതിനാല്‍ നിനക്കും ഞാനിതാ ആ മഹാപുരാണത്തെ എന്റെ ഗുരുക്കന്‍‌മാരില്‍നിന്നും കേട്ടുപഠിച്ചവണ്ണംതന്നെ ഉപദേശം ചെയ്യാന്‍ പോകുന്നു."

"മകനേ!, ആ സമയം, മൂലോകങളും മഹാപ്രലയത്തില്‍ മുങിപ്പോയിരുന്നു. പക്ഷേ ഭഗവാന്‍ ഗര്‍ഭോദകശായിവിഷ്ണു മാത്രം അനന്തശയ്യമേല്‍ യോഗനിദ്രകൊള്ളുകയായിരുന്നു. ത്രിഗുണാധീതനായ ഭഗവാന്‍ അപ്പോഴും ഗുണാത്മകനെപ്പോലെ പാതിതുറന്ന മിഴികളാല്‍ ഉറങിക്കിടക്കുന്നവനെപ്പോലെ കാണപ്പെട്ടു. അവന്‍ വിറകിലെ അഗ്നിയെന്നപോലെ സകലചരാചരങളേയും അതാതിന്റെ സൂക്ഷ്മശരീരങളോടൊപ്പംതന്നെ തന്നില്‍ അടക്കിവച്ചുകൊണ്ട് ആ പ്രലയജലധിയില്‍ സ്വയം യോഗനിദ്രയിലാണ്ടു. ആ പരമപുരുഷന്‍ കാലമാകുന്ന തന്റെ യോഗമായയില്‍ നിദ്രാവശനായി. നാലുയുഗസഹസ്രാന്തത്തോളം ഭഗവാന്‍ ജലത്തില്‍ സ്വയമേവ തന്റെ നിദ്രാവസ്ഥതുടര്‍ന്നു. പിന്നീട് കാലശക്തിയാല്‍ ജീവൗഘങള്‍ തങളുടെ സുനിശ്ചിതങളായ കര്‍മ്മാചരണത്തിനായി പുറത്തേക്കുവന്നസമയം, അവന്‍ തന്റെ അദ്ധ്യാത്മികശരീരം നീലനിറത്തില്‍ ദര്‍ശിച്ചറിഞു. തുടര്‍ന്ന് സൃഷ്ടിക്കുവേണ്ടിയുള്ള സൂക്ഷമാര്‍ത്ഥങള്‍ക്കുമേല്‍ ഭഗവാന്റെ ദൃഷ്ടി പരന്നു. പൊടുന്നനെ അവ പ്രകൃതിയുടെ രജോഗുണത്താലിളകിമറിഞ് ഭഗവാന്റെ നാഭീസ്ഥലത്തിലൂടെ ഉതിര്‍ന്നുവന്നു. അങനെ അവന്റെ പൊക്കിള്‍ചുഴിയിലൂടെ ഉയര്‍ന്നുപൊങിയ ഈ കാമ്യകര്‍മ്മസര്‍‌വ്വം ഒരു താമരമൊട്ടുപോലെ കാണപ്പെട്ടു. പിന്നീട് ഭഗവതിച്ഛയാല്‍ സൂര്യാദിസമസ്തചരാചരങളെ ആ സരോജമുകുളം പ്രകാശിപ്പിക്കുകയും, അനന്തരം പ്രളയജലധി വറ്റിവരണ്ടുപോകുകയും ചെയ്തു. ആ പ്രപഞ്ചപങ്കജത്തിലേക്ക് ഭഗവാന്‍ സ്വയം പരമാത്മാവായി പ്രവേശിച്ചു. അതില്‍ സര്‍‌വ്വഗുണാത്മകമായി, വേദരൂപമായി, ഭഗവതംശം, സ്വയംഭൂ എന്ന നാമത്തില്‍ അവതീര്‍ണ്ണനായി. അതത്രേ വിധാതാവായ ബ്രഹ്മദേവന്‍.

സാരസസംഭവനായ ബ്രഹ്മാവിന് ആ താമരകര്‍ണ്ണികയിലിരുന്ന് പ്രപഞ്ചത്തെ കാണുവാനോ, അറിയുവാനോ സാധിച്ചില്ല. ആയതിനാല്‍ അദ്ദേഹം ആകാശത്തിന്റെ അനന്തശൂന്യതയില്‍ നാലുദിക്കിലും ചുറ്റിത്തിരിഞു. അതോടെ ബ്രഹ്മാവിന് നാലുശിരസ്സുകള്‍ നാലുദിക്കുകള്‍ക്കുമഭിമുഖമായിയുണ്ടായി. ആ സമയത്ത് ബ്രഹ്മാവിന് തന്നെക്കുറിച്ചോ, താനിരിക്കുന്ന താമരയെക്കുറിച്ചോ, ബൃഹത്തായ ഈ സൃഷ്ടിയെക്കുറിച്ചോ ഒന്നുംതന്നെയറിയുവാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. പിന്നീട് അന്നൊരിക്കല്‍ യുഗാന്തത്തിലുണ്ടായ പ്രളയത്തിന്റെ കൊടുംകാറ്റില്‍ ബ്രഹ്മാവിരിക്കുന്ന പങ്കജം അതിവേഗം ആടിയുലഞു. തികച്ചും അജ്ഞാനാന്തകാരത്തിലാണ്ടുപോയ വിധാതാവ് പങ്കജസ്ഥിതനായി ചിന്തിച്ചുതുടങി. ആരാണ് ഞാന്‍?... എന്തിനുവേണ്ടിയാണ് ഞാനീ സരസിജാസനത്തിലിരിക്കുന്നത്?... ഈ പുഷ്പം എവിടെനിന്നായിരിക്കണം ഉത്ഭവിച്ചിട്ടുള്ളത്?... ഇവിടെ ഇതിനടിയില്‍ മഹത്തരമായി എന്തോ ഉണ്ടായിരിക്കണം... അതില്‍നിന്നുമായിരിക്കണം ഈ പങ്കജം ഉണ്ടായിവിരിഞതും, ഞാന്‍ ഇത് എന്റെ ഇരിപ്പിടമാക്കിയതും... ഒരുപക്ഷേ അവിടമാകെ ജലമായിരിക്കണം... ഇങനെ മനനം ചെയ്തുകൊണ്ട് ബ്രഹ്മാവ് താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ താഴെ അത് നിമഗ്നമായിരിക്കുന്ന മഹാജലത്തിലേക്കുതിര്‍ന്നിറങാന്‍ ശ്രമിച്ചു. ഭഗവാന്റെ നാഭീദേശത്തിലേക്ക് എത്രകണ്ടടുത്തിട്ടും വിധാതാവിന് തന്റെ ആസനപത്മത്തിന്റെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാന്‍ കഴിഞില്ല.

അല്ലയോ വിദുരരേ!, ഇങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വമന്വേഷിച്ച് ഭഗവത് കാലചക്രമാകുന്ന തന്റെ ആയുസ്സിന്റെ നൂറുവര്‍ഷക്കാലം അലഞുതിരിഞു. ഈ കാലചക്രത്തെയാണ് ജീവികള്‍ മൃത്യുവിനെയെന്നവണ്ണം ഭയക്കുന്നത്. അനന്തരം, അശ്രാന്തപരിശ്രമം ചെയ്തിട്ടും ഉദ്ദിഷ്ടഫലം ലഭ്യമാകാത്തതില്‍ പരിതപ്തമാനസനായി ബ്രഹ്മാവ് തന്റെ സകല സം‌രംഭങളുമുപേക്ഷിച്ച് ഭഗവത്സ്മരണയിലാണ്ടു. അങനെ നൂറ് ബ്രഹ്മവത്സരങള്‍ കടന്നുപോയി. ബ്രഹ്മാവ് തന്റെ തപസ്സ് പൂര്‍ത്തിയാക്കി. തത്ഫലമായി ചതുര്‍മുഖനായ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ അദ്ധ്യാത്മികബോധമുദിച്ചു. ഈ ബോധത്തെ നേടുവാന്‍ താന്‍ മുന്‍പ് ചെയ്ത സകലപരിശ്രമങളും അപര്യാപ്തമണെന്ന സത്യത്തെയും അദ്ദേഹം മനസ്സിലാക്കി.  

തനിക്കുതാഴെ, അങ് ക്ഷീരസാഗരത്തില്‍ താമരതണ്ടുപോലെ കോമളമായ ശേഷനാഗം ചുരുണ്ടുകൂടിനിര്‍മ്മിച്ചിട്ടുള്ള മഹാതല്പത്തില്‍ ഭഗവാന്‍ ഹരി ഏകനായി ശയിക്കുന്ന കാഴ്ചയെ ബ്രഹ്മദേവന്‍ തനിക്കുലഭിച്ച അദ്ധ്യാത്മികബോധത്താല്‍ കണ്ടറിഞു. ആദിശേഷന്റെ ശിരോമകുടത്തിലെ രത്നനിരകളില്‍നിന്നുമുത്ഭൂതമായി നാലുപാടും പരക്കുന്ന ആ അത്യുജ്ജ്വലപ്രകാശവലയത്താല്‍ തത്സ്ഥാനാന്തകാരം മാറ്റി അവിടമാകെ ആ ഉജ്ജ്വലപ്രഭയില്‍ മിന്നിത്തിളങുന്നത് വിധാതാവ് കണ്ടു.

പവിഴമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയെ വിഡംബനം ചെയ്തുകൊണ്ട് ഭഗവാന്റെ കളേബരം ഉജ്ജ്വലമായി തിളങി. പവിഴക്കുന്നുകള്‍ സന്ധ്യാകാശം സമ്മാനിച്ച കുങ്കുമപട്ടുടുത്ത് മനോഹരിയായിനിന്നു. പക്ഷേ ഭഗവാന്റെ പീതവസനം ആ കുങ്കുമവസ്ത്രത്തെ പരിഹസിച്ചുകൊണ്ട് കാറ്റില്‍ അലകളുണ്ടാക്കി. അവിടെ ആ പവിഴമലകളില്‍ സ്വര്‍ണ്ണശേഖരങളുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ഭഗവാന്റെ കീരിടത്തില്‍ അണിനിരന്നുശോഭിച്ച രത്നനിരകളുടെ പ്രകാശത്തില്‍ മങിപ്പോയി. ആ മലകളിലെ വെള്ളച്ചാട്ടവും, ഔഷധിചെടികളും, വൃക്ഷങളും, പൂക്കളും, നിരനിരയായിനിന്നുള്ള വിശാലമായ കാഴ്ചകളെല്ലാംകൂടിച്ചേര്‍ന്ന് ഒരു ബൃഹത്തായ പൂമാലപോലെ ശോഭിച്ചു. പക്ഷേ, മുത്തുകളും, രത്നങളും, തുളസിയിലകളും, പൂക്കളും, വനമാലയുമൊക്കെച്ചേര്‍ന്നലങ്കരിക്കപെട്ട അതിബൃഹത്തായ തിരുവുടലും, പാദങളും, ബാഹുക്കളും ഒക്കെച്ചേര്‍ന്ന ഭഗവത്ശരീരം പവിഴമലകളുടെ ആ അത്ഭുതശോഭയേയും ഇല്ലാതെയാക്കി. നീളത്തിലും വീതിയിലും അനന്തമായ ആ പരമ്പുരുഷന്റെ ദിവ്യശരീരം മൂന്നുലോകങളും വ്യാപിച്ചുകിടന്നു. മഞപ്പട്ടും, നാനാ ആഭരണങളുമണിഞ് അത്യന്തം വിചിത്രമായും, അനുപമമായും ആ കളേബരം സ്വയം ഉജ്ജ്വലിച്ചുപരിശോഭിക്കുന്നത് ബ്രഹ്മാവ് കണ്ടു.

ഭഗവാന്‍ തന്റെ താമരതൃപ്പാദങളുയര്‍ത്തി ബ്രഹ്മദേവന് കാട്ടിക്കൊടുത്തു. അലൗകികമായി കറയറ്റ ഭഗവത്പ്രേമത്തില്‍ അവനെ ആരാധിക്കുന്ന ഭക്ത്ന്മാര്‍ക്ക് സകല അഭീഷ്ടങളും പ്രദാനംചെയ്യുന്നത് പരമമായ ആ താമരപ്പാദമത്രേ!. അവനില്‍ അചഞ്ചലഭക്തിയുള്ളവര്‍ക്കുമാത്രം ലഭ്യമാകുന്ന അസുലഭസമ്പത്താണത്. അവന്റെ കരചരണങളിലെ ചന്ദ്രസമാനമായ തിരുനഖരങളില്‍നിന്നുമുതിര്‍ക്കുന്ന അദ്ധ്യാത്മകിരണങളുടെ ഉജ്ജ്വലപ്രഭ പൂവിതളുകള്‍പോലെ പ്രശോഭിച്ചു. ഭഗവാന്‍ തന്റെ പുഞ്ചിരിമാത്രം കൊണ്ട് ഭക്തന്‍‌മാരുടെ സകലദുഃഖങളും ഹരിച്ചുകൊണ്ട് എന്നെന്നും അവര്‍ക്ക് തുണയായി നില്‍ക്കുന്നു. കനകകുണ്ഡലങള്‍ പരിശോഭിക്കുന്ന അവന്റെ തിരുമുഖകമലപ്രസാദം അത്യന്തം മനോഹരമായിരുന്നു. കാരണം, ആ അധരത്തില്‍നിന്നും ചിന്നിത്തെറിക്കുന്ന മന്ദസ്മിതകിരണങളുടെ പ്രഭയും, നാസാശോഭയും, പുരികകാന്തിയുമെല്ലാം ആ തിരുമുഖത്തിന്റെ അപാരസൗന്ദര്യത്തിന്റെ മാറ്റുകൂട്ടി.

പ്രീയവിദുരരേ!, കദംബപുഷ്പത്തിലെ പൂമ്പൊടിപോലെയ തോന്നിക്കുന്ന മഞപ്പട്ട് ധരിച്ച ഭഗവാന്റെ അരക്കെട്ട് അത്യന്തം അഴകാര്‍ന്നുകണ്ടു. മുത്തുകളും രത്നങളും അഴകില്‍ പതിപ്പിച്ചിട്ടുള്ള പൊന്നരഞാണം ആ പീതവസനത്തിന് അലങ്കാരമായി. അമൂല്യരത്നങള്‍ അഴകില്‍ പതിപ്പിച്ച കഴുത്താരമാലയും ശ്രീവത്സവും ഒത്തുചേര്‍ന്ന് അവന്റെ ഗളത്തില്‍ മിന്നിത്തിളങി. പരിമളം പരത്തുന്ന പുഷ്പങളോടും ചില്ലകളോടും കൂടി ഒരു ചന്ദനമരം എങനെ പ്രശോഭിക്കുമോ, അങനെ ഭഗവത്കളേബരം അമൂല്യമായ മണിമുത്തുരത്നങള്‍ പതിപ്പിച്ച കേയൂരങളാല്‍ അലങ്കരിക്കപെട്ടിരുന്നു. അവന്‍ സ്വയമേവ സകലലോകങളുടേയും നാഥനാണ്. ചന്ദനമരം സര്‍‌പ്പങളാല്‍ ചുറ്റപ്പെട്ട് ശോഭിക്കുന്നതുപോലെ ഭഗവാന്‍ ഹരി അനന്തന്റെ ഫണങളാല്‍ ചുറ്റപെട്ട് മനോഹരമായി കാണപ്പെട്ടു. ഒരു മഹീന്ദ്രനെപ്പോലെ ആ പരമപുരുഷന്‍ സകലചരാചരങള്‍ക്കും വാസസ്ഥാനമായി നിലകൊള്ളുന്നു. അഹീന്ദ്രനായ അനന്തന്‍ തനിക്ക് സുഹൃത്തായതിനാല്‍ ഭഗവാന്‍ സ്വയം സകലനാഗങള്‍ക്കും സദാ ഉറ്റതോഴനായി വര്‍ത്തിക്കുന്നു. കൊടുമുടികള്‍ക്ക് ആയിരക്കണക്കിന് സുവര്‍ണ്ണശൃംഗങളുള്ളതുപോലെ ഭഗവാന്‍ സഹസ്രഫണങളുള്ള അനന്തനോടൊപ്പം അത്യന്തം ശോഭിച്ചുകണ്ടു. പര്‍‌വ്വതങള്‍ രത്നങളാല്‍ അഴകാര്‍ന്നുകണ്ടപ്പോള്‍, ഭഗവാനാകട്ടെ, അമൂല്യമായ അനേകം മണിമുത്തുരത്നങളുടെ മറ്റിയന്നുവിളങി. കൂടാതെ, ഈ അചലങള്‍ ചിലസന്ദര്‍ഭങളില്‍ സമുദ്രത്തില്‍ നിമഗ്നമായിരിക്കുന്നതുപോലെ, ഭഗവാന്റെ അദ്ധ്യാത്മികശരീരം പ്രളയജലധിയില്‍ ചിലനേരം ഉപഗൂഢമായിക്കാണപ്പെട്ടു.

വിദുരരേ!, ഇങനെ അതിമനോഹരമായി, പര്‍‌വ്വതസമാനമായി അനന്തതല്പത്തില്‍ ശയിക്കുന്ന ഭഗവത്‌വിഗ്രഹം കണ്ടതും, അത് ഭഗവാന്‍ ഹരിതന്നെയെന്ന് ബ്രഹ്മദേവന്‍ തന്റെ ഹൃദയത്തിലുറപ്പിച്ചു. ആ കരുണാമയന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടക്കുന്ന വനമാല അത്യപൂര്‍‌വ്വഗാനങളിലൂടെ വേദതത്വങളെ ആലാപനം ചെയ്ത് അവനെ വാഴ്ത്തുന്നത് ബ്രഹ്മാവ് കണ്ടു, അതില്‍ അദ്ദേഹം അനുഭൂതികൊണ്ടു. അവന്റെ വിരല്‍തുമ്പില്‍ പ്രശോഭിക്കുന്ന കാലമാകുന്ന സുദര്‍ശനചക്രം അവന് തുണയായിരിക്കുന്ന സത്യത്തെ വിധാതാവ് കണ്ടറിഞു. എന്തിനുപറയാന്‍, സൂര്യചന്ദ്രാനിലാഗ്നികള്‍പോലും അവനെ ഒന്നുസ്പര്‍ശിക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബ്രഹ്മാവ് ശ്രദ്ധിച്ചു. സകലസൃഷ്ടിക്കുമേലും ആ ആദിനാരായണന്റെ കടക്കണ്‍നോട്ടം വിധാതാവ് നോക്കികണ്ടു. ഭഗവാന്‍ ഹരിയുടെ നാഭീസ്ഥലത്തിലെ സരസ്സും, അതില്‍നിന്നുയര്‍ന്നുപൊങിയ പങ്കജവും, പ്രളയജലവും, വരളുന്ന വായുവും, ആകാശവും, എല്ലാം ബ്രഹ്മദേവന്‍ വളരെ വ്യക്തമായി കണ്ടറിഞു.

ഇങനെ അദ്ധ്യാത്മികജ്ഞാനത്താല്‍ അനുഗ്രഹീതനായ ബ്രഹ്മാവില്‍ സര്‍‌ഗ്ഗസൃഷ്ടിയുടെ പ്രവണതയുണ്ടായി. തുടര്‍ന്ന് ഭഗവാനാല്‍ വ്യക്തമാക്കപ്പെട്ട പഞ്ചഭൂതാതിസൃഷ്ട്യര്‍ത്ഥങള്‍ കണ്ടതോടെ ഭക്തിപരവശനായി, തന്റെ ജന്‍‌മസാഫല്യവിജയത്തിനായി ബ്രഹ്മദേവന്‍ ആ പരമ്പുരുഷനെ സ്തുതിച്ചുതുടങി.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്




3.7 തുടര്‍ന്നുള്ള വിദുരമൈത്രേയസം‌വാദങള്‍.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 7

ശ്രീശുകന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഭഗവന്മഹിമകളെപറ്റി അവിരാമം സംസാരിച്ചുകൊണ്ടിരിക്കുന്ന മൈത്രേയമുനിയോട് ശ്രദ്ധയും ഭക്തിയുമുള്‍ക്കൊണ്ടുകൊണ്ട് പണ്ഡിതനും വ്യാസപുത്രനുമായ വിദുരര്‍ ചോദിച്ചു.

"ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ചിന്‍‌മയനും നിര്‍‌വികാരനുമായ നാരായണന്‍ എങനെയാണ് പ്രകൃതിയും അവയുടെ ത്രിഗുണങളുമായി ബന്‍ന്ധപ്പെട്ടിരിക്കുന്നത്?. അഥവാ, ഇതെല്ലാം അവന്റെ ലീലകളാനെങ്കില്‍കൂടി പ്രകൃതിഗുണങളെ കൂടാതെ നിര്‍‌വികാരനും നിസ്പൃഹനുമായി എങനെയായിരിക്കും അവന്‍ ഇവിടെ കര്‍മ്മങള്‍ ചെയ്യുക?. കുട്ടികള്‍ അത്യുത്സാഹത്തോടെ തങളുടെ കൂട്ടുകാരുമായിച്ചേര്‍ന്ന് വിവിധതരം ക്രീഡകളില്‍ ഏര്‍പ്പെടുന്നു. പക്ഷേ അതിനൊരുകാരണമുണ്ടു. അവര്‍ അതില്‍ നിരന്തരം ആഗ്രഹങള്‍ വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍, സ്വതതൃപ്തനായ ഭഗവാനില്‍ ആഗ്രഹമുണ്ടാകുക എന്നത് തികച്ചും അസാധ്യമാണ്. പിന്നെയെങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്?. ഗുണമയമായ തന്റെ മായാശക്തിയാല്‍ ഈ പ്രപഞ്ചത്തെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അതേ മായയാല്‍തന്നെ അവന്‍ ഇതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു. കാലദേശാവസ്ഥാത്രയ തത്വങളാല്‍ ഖണ്ഡിക്കപ്പെടാതെ നിത്യനിരന്തമായി നില്‍ക്കുന്ന പരമമായ വസ്തുവാണ് പരമാത്മാവ്. അങനെയിരിക്കെ അത് എങനെയാണ് അജ്ഞാനമാകുന്ന അവിദ്യയില്‍ പെട്ടുപോകുന്നത്?. ഭഗവാന്‍ സ്വയമേവ നിത്യനിരന്തരമായി സകലജീവികളുടേയും ഹൃദയകമലത്തില്‍ കുടികൊള്ളുന്നു. എങ്കില്‍പിന്നെ എന്തുകൊണ്ടാണ് അവരുടെ കര്‍മ്മങള്‍ അവര്‍ക്ക് ദുരിതങള്‍ മാത്രം സമ്മാനിക്കുന്നത്?. ഹേ മഹാപണ്ഡിതാ!, എന്റെ മനസ്സ് ഇങനെയുള്ള അജ്ഞാനാന്തകാരത്തില്‍ പെട്ടുഴലുകയാണ്. അവിടുന്ന് കനിവരുളി ഈയുള്ളവനെ ഈ ദുഃഖാവസ്ഥയില്‍നിന്നും കരകയറ്റണം."

ശ്രീശുകന്‍ പറഞു: "അല്ലയോ രാജന്‍!, വിദുരരുടെ ഈവക ചോദ്യങള്‍ക്കുമുന്നില്‍ മൈത്രേയമുനി ഒരുനിമിഷം അത്ഭുതപരവശനായി. ആ പാരവശ്യം ദൂരെയാക്കി അദ്ദേഹം വിദുരരുടെ ചോദ്യങള്‍ക്ക് മറുപടി പറഞുതുടങി."

"പ്രിയവിദുരരേ!, ചില പണ്ഡിതന്‍മാര്‍ പറയുന്നു ഭഗവാന്‍ മായാധീതനാണെന്ന്. എന്നാല്‍ മറ്റുചിലരാകട്ടെ, അവനെ ഗുണമയനായി ചിത്രീകരിക്കുന്നു. പക്ഷേ ഇതു തികച്ചും സത്യവിരുദ്ധമാണ്. മനുഷ്യന്‍ തന്റെ അസ്ഥിത്വത്തെക്കുറിച്ച് സദാ വ്യാകുലനാണ്. സ്വപ്നത്തില്‍ തന്റെ ശിരസ്സ് മുറിഞുമാറുന്നത് സ്വയം കാണുന്നതുപോലെ അവര്‍ സത്യത്തില്‍നിന്നുമകന്ന് നിലകൊള്ളുന്നു. ഒരു പാത്രത്തില്‍ ജലം നിറച്ച് അതില്‍ കാണുന്ന ചന്ദ്രബിംബം ജലത്തിന്റെ ചലനങള്‍ക്കൊപ്പം ഇളകുന്നതുപോലെ ദ്രഷ്ടാവിനനുഭവപ്പെടുന്നു. അതുപോലെ വ്യക്തിഗുണങളുമായി സമ്മേളിക്കപ്പെടുന്ന ജീവന്മാര്‍, അതാത് ഗുണങളുമായി സംഗമിച്ച് നില്‍ക്കുന്നതുപോലെ കാണപ്പെടുന്നു. പക്ഷേ, ഇത് തീര്‍ത്തും മിഥ്യാബോധമാണ്. അതില്‍നിന്നു പുറത്തുകടക്കുവാന്‍ ഒരേയൊരു ഉപാധിമാത്രമേയുള്ളൂ. തികച്ചും നിസ്സംഗനായി വാസുദേവനില്‍ ശരണം പ്രാപിക്കുക. സകല ഇന്ദ്രിയങളും പരമാത്മാവിലര്‍പ്പിച്ച്, അവയെ ആ പരമാനന്ദത്താല്‍ സംതൃപതമാക്കിക്കഴിഞാല്‍, ക്ഷണത്തില്‍തന്നെ, ഒരുവന്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് സകലക്ഷീണവും തീര്‍ന്ന്, പൂര്‍ണ്ണോന്മേഷം വീണ്ടെടുക്കുന്നതുപോലെ, ആ ജീവന്‍ സകലദുഃഖങളും വിട്ടൊഴിഞ് എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ശ്രീകൃഷ്ണപരമാത്മാവിന്റെ തിരുനാമങളുടേയും തിരുരൂപത്തിന്റേയും ജപധ്യാനങളിലൂടെ ഒരുവന്റെ സകലദുരിതങള്‍ക്കും അറുതിവരുന്നു. അങനെനെയെങ്കില്‍ അവന്റെ തൃപ്പാദരേണുക്കളില്‍ ആകൃഷ്ടരായ ജീവന്‍‌മാരെക്കുറിച്ചു പറയുവാനുണ്ടോ?"

വിദുരര്‍ തുടര്‍ന്നു: "ഹേ ഭഗവന്‍!, സന്ദേഹമൊഴിഞ അങയുടെ വാക്കുകളാല്‍ ഭഗവാനെക്കുറിച്ചും, ജീവഭൂതങളെക്കുറിച്ചുമുള്ള എന്റെ സകലസംശയങളും ഇപ്പോള്‍ നീങിയിരിക്കുന്നു. എന്റെ ഹൃദയമിതാ അവനിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഹേ പണ്ഡിതശ്രേഷ്ഠാ!, അവിടുന്ന് അവനെക്കുറിച്ചു പ്രക്രീത്തിച്ച സകലതും സത്യം തന്നെ. അത് തീര്‍ത്തും അങനെതന്നെയായിരിക്കണമല്ലോ!. ജീവന്‍‌മാര്‍ മായാധീതനായ അവന്റെ മായയില്‍പെട്ട് ഉഴറേണ്ടവയല്ല. മറിച്ച് അവ അവനില്‍ ശരണാഗതിചെയ്തു ത്രിഗുണങളുടെ പിടിയില്‍ന്നുന്ന് വിമുക്തമാകേണ്ടവയാണ്. ലോകത്തില്‍ ഒന്നുമറിയാത്ത മന്ദമതികളും എല്ലാമറിയുന്ന ജ്ഞാനികളും സന്തോഷവാന്‍‌മാരായിരിക്കും. എന്നാല്‍ രണ്ടിനും മധ്യേയുള്ള അല്പ്പജ്ഞാനികളാകട്ടെ മായാവലയത്തില്‍ പെട്ട് സദാ അരിഷ്ടതകള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. പ്രഭോ!, ഇക്കാണുന്ന പ്രപഞ്ചം ഭൗതികദൃഷ്ടിയാല്‍ കാണപ്പെടുന്നതുപോലെ യഥാര്‍ത്ഥമല്ലെന്നും, അത് മായയുടെ മഹാവൈഭവമാണെന്നും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. അതില്‍ ഞാന്‍ അങയോട് ഏറെ കടപ്പെട്ടവനാണ്. എങ്കിലും എന്നില്‍ ഇനിയും അടിഞുകിടക്കുന്ന സന്ദേഹങള്‍ അകലണമെങ്കില്‍ അത് അവിടുത്തെ കൃപ ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

ഗുരുചരണം പൂജിക്കുന്ന ശിഷ്യര്‍ക്ക് മധുദ്വേഷിയും, സര്‍‌വ്വദുഃഖനിവാരകനുമായ ഭഗവാന്‍ ഹരിയില്‍ തീവ്രമായ ഭക്തിയുണ്ടാകുന്നു. കാരണം അങനെയുള്ള മാഹാത്മാക്കള്‍ വൈകുണ്ഠപ്രാപ്തിക്കുവേണ്ടി നിത്യോപാസനചെയ്ത് യത്നിക്കുന്നവരാണ്. ബ്രഹ്മചര്യത്തില്‍ തീവ്രമായ നിഷ്ഠയില്ലാത്തവര്‍ക്ക് അവരില്‍ ഭക്തിയുണ്ടാകുക സാധ്യമല്ല. അവരുടെ കടാക്ഷം അത്രകണ്ട് പവിത്രമാണ്. അവര്‍ സദാസമയവും ദേവാദിദേവന്‍, സകലഹൃദിസ്ഥിതന്‍, ഭഗവാന്‍ ഹരിയില്‍ മനസ്സര്‍പ്പിച്ചുകഴിയുന്നു.

മഹത് ആദിയായിട്ടുള്ള തത്വങളാല്‍, ഇന്ദ്രിയങളും, ഇന്ദ്രിയാര്‍ത്ഥങളും സഹിതം, അതിബൃഹത്തായ വിരാട്പുരുഷനെ സൃഷ്ടിച്ചതിനുശേഷം, ഭഗവാന്‍ അതിലേക്കാഴ്ന്നിറങി. ആയിരക്കണക്കിന് തുടകളും, പാദങളും, ബാഹുക്കളുമുള്ള ആ ബൃഹത് രൂപിയെ ആദ്യപുരുഷന്‍ എന്നറിയപ്പെടുന്നു. അവനിലാണ് പ്രപഞ്ചത്തിലെ സമസ്തലോകങളും തങളിലുള്ള സകലചരാചരങള്‍ക്കുമൊപ്പം നിവസിക്കുന്നത്. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അത്യുഗ്രമായ ഈ വിരാട്രൂപം ഇന്ദ്രിയങളും, ഇന്ദ്രിയാത്ഥങളും, കൂടാതെ ദശപ്രാണശക്തികളും ചേര്‍ന്ന് പ്രകൃതിയുടെ ത്രിഗുണങള്‍ക്കനുസരിച്ച് ത്രിവിധങളായി നിലകൊള്ളുന്നുവെന്ന് അങ് മുമ്പേതന്നെ പറഞുകഴിഞു. ഇനി ഇവയുടെ വ്യത്യസ്ഥങളായ ശക്തിവിശേഷങളെക്കുറിച്ചുകൂടി അറിയുവാന്‍ ഈയുള്ളവന് താല്പ്പര്യമുണ്ട്. വിവിധങളായ അവന്റെ വീര്യം പുത്രന്‍‌മാരും, പൗത്രന്‍‌മാരും, കുടുംബാംഗങളും, അനേകം തലമുറകളുമൊക്കെയായും ഈ ഉലകം മുഴുവന്‍ സ്വയമേവ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഇതിനകം അടിയന് മനസ്സിലാക്കാന്‍ കഴിഞത്.

ഗുരോ!, പ്രജാപതികളും ബ്രഹ്മദേവനും ചേര്‍ന്ന് എങനെയാണ് ഓരോരോ മന്വന്തരങളില്‍ ഓരോരോ മനുക്കളെ തിരഞെടുക്കുന്നത്?. യുഗങള്‍തോറും സ്ഥാനമേല്‍ക്കുന്ന ഈ മനുക്കളെക്കുറിച്ചും അവരുടെ പരമ്പരകളെക്കുറിച്ചും ഞങളോടരുളിചെയ്യുവാന്‍ അവിടുത്തേക്ക് ദയവുണ്ടാകണം. ഹേ മിത്രതനായാ!, ഭൂമിയുള്‍പ്പെടെയുള്ള ഈരേഴുപതിനാലുലോകങള്‍ അവള്‍ക്ക് മേലും കീഴുമായി നിലകൊള്ളുന്നതെങനെയെന്നും, അവയോരോന്നിന്റേയും അളവും വ്യാപ്തിയുമൊക്കെ ഉള്ളവണ്ണം അറിയുവാന്‍ ഞാനാഗ്രഹിക്കുകയാണ്.  ഹേ ഗുരോ!, പ്രപഞ്ചത്തില്‍ അനേകകോടിജീവജാലങളുണ്ടല്ലോ!, അവയില്‍ ദേവന്‍‌മാര്‍, മനുഷ്യര്‍, തിര്യക്കുകള്‍, ഉരഗങള്‍, പക്ഷികള്‍, ഗര്‍ഭപിണ്ഡജങള്‍, സ്വേദോദകങള്‍, ഉദ്ഭിജങള്‍, തുടങിയ ജീവരാശികളെക്കുറിച്ച് പ്രത്യേകം പ്രത്യേകം അറിയുവാന്‍ അടിയനില്‍ ആഗ്രഹം ജനിക്കുന്നു.

ത്രിഗുണങളുടെ ആധിപത്യം ഏറ്റെടുത്തുകൊണ്ട് ഇവിടെ അവതരിച്ചിട്ടുള്ള ബ്രഹ്മാദിമൂര്‍ത്തിത്രയങളെക്കുറിച്ചും, അവര്‍ക്ക് സര്‍‌വ്വനുഗ്രഹം ചൊരിഞുകൊണ്ട് ഓരോയുഗങളിലുമുണ്ടാകുന്ന ഭഗവതവതാരങളെക്കുറിച്ചും, ഓരോ അവതാരങളിലും അവന്‍ കാട്ടിയ അത്യന്തം മാഹാത്മ്യമേറുന്ന അത്ഭുതലീലകളെപറ്റിയും കേള്‍ക്കുവാന്‍ ഞങള്‍ വെമ്പല്‍ കൊള്ളുകയാണ്. മഹാമുനേ!, ഗുണകര്‍മ്മവിഭാഗങള്‍ക്കനുസരിച്ചുള്ള സാമൂഹികവര്‍ണ്ണാശ്രമങളും, ഋഷീശ്വരന്‍‌മാരുടെ ഉത്ഭവവും, വേദങളുടെ വിഭജനങളുമൊക്കെ ഞങള്‍ക്ക് വിവരിച്ചു തന്നാലും. പ്രഭോ!, യജ്ഞാചരണങളെക്കുറിച്ചും, യോഗചര്യകളെക്കുറിച്ചും, സാംഖ്യാദിശാസ്ത്രവിധികളെക്കുറിച്ചും, ഭഗവത് ഭക്തിവിശേഷണങളെക്കുറിച്ചും, വിധിയാം‌വണ്ണം ഞങള്‍ക്ക് പറഞുതരിക. ഇവിടെ പാഷണ്ഡികള്‍ ചേര്‍ന്നുണ്ടാക്കിയിട്ടുള്ള വികലമായ ജീവിതവ്യവസ്ഥിതികളെന്തൊക്കെയാണ്?. പ്രകൃതിഗുണഗണങളില്‍ ബന്ധനസ്ഥരായികിടക്കുന്ന ഇത്തരം ജീവികളുടെ ഒടുവിലത്തെ ഗതി എന്തായിരിക്കുമെന്നും ദയവായി ഞങള്‍ക്ക് പറഞുതന്നാലും. എങനെയാണിവിടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങളും, ദണ്ഡനീതിവ്യവസ്ഥകളും, വേദശാസ്ത്രാദികളുടെ അനുസശാസനങളുമൊക്കെ സമീകൃതമായ രൂപത്തിലും ഭാവത്തിലും സമൂഹത്തില്‍ നിലകൊള്ളുന്നത്?.

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഏതുവിധമാണിവിടെ പിതൃക്കള്‍ക്കുള്ള ശ്രാദ്ധങളും മറ്റനുസ്മരണങളും മനുഷ്യന്‍ കൊണ്ടാടുന്നത്?. എങനെയാണ് ഗ്രഹങളുടേയും, നക്ഷത്രങളുടേയും, അന്യജ്യോതിര്‍ഗോളങളുടേയുമൊക്കെ കാലാധിഷ്ഠിതമായ ഭ്രമണപദ്ധതികളുമൊക്കെ ആവിഷ്ക്കരിച്ചിരിക്കുന്നത്?. ബ്രാഹ്മണോത്തമാ!, ദാനം കൊണ്ടും, തപസ്സുകൊണ്ടും അഥവാ, ദാഹജലസംഭരണിക്കുവേണ്ടിയുള്ള തീവ്രയത്നം മുതലായ സാമൂഹികവൃത്തികള്‍കൊണ്ടും എന്താണൊരുവന്‍ ഇച്ചിക്കുന്നത്?. സ്വഗൃഹത്തില്‍നിന്നകന്നുനില്‍ക്കുന്നവന്റേയും, ആപത്ക്കരമായ ഘട്ടങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവന്റേയും സ്ഥിതിവിശേഷങളെന്തൊക്കെയായിരിക്കും?. ഹേ അനഘാ!, ധര്‍മ്മയോനിയായ ഭഗവാനാണ് സകലചരാചരങളുടേയും അധിപതി. അതിനാലത്രേ അവനെ ജനാര്‍ദ്ധനന്‍ എന്നുവിളിക്കുന്നത്!. അങനെയുള്ള ആ പരമപുരുഷനെ എങനെയാണ് ഒരുവന്‍ സമ്പ്രീതനാക്കേണ്ടത്?. ഗുരുക്കന്‍‌മാര്‍ ദീനവത്സലരാണ്. തങളുടെ അനുവര്‍ത്തികളെ, അത് ശിഷ്യഗണങളാകട്ടെ, പുത്രന്‍‌മാരാകട്ടെ, മറ്റാരുമാകട്ടെ, ഗുരുക്കന്‍‌മാര്‍ അവരുടെ ഇംഗിതത്തെ സ്വയമേവ കണ്ടറിഞ് അവരെ ജ്ഞാനോപദേശം നല്‍കിയനുഗ്രഹിക്കുന്നു.

ഹേ ബ്രാഹ്മണോത്തമാ!, മഹത് മുതാലായ തത്വങള്‍ക്ക് എത്രവിധം പ്രതിസംക്രമണങളുണ്ട്? ഇവയുടെ ഓരോ മഹാപ്രളയത്തിലും ആരാണിവിടെ യോഗനിദ്രയിലായിരിക്കുന്ന ഭഗവാനെ ആരാധിച്ച് ശിഷ്ടഭാവത്തിലുണ്ടായിരിക്കുന്നത്?. ജീവാത്മപരമാത്മാക്കളുടെ ഉണ്മയെന്താണ്? അവയുടെ സ്വരൂപമെന്താണ്?. വേദോപനിഷത്തുക്കളുടെ മാഹാത്മ്യമെന്താണ്?. ഗുരുശിഷ്യബന്ധംകൊണ്ട് ഇവിടെ എന്താണ് അര്‍ത്ഥമാക്കുക്ന്നത്?. ഇവിടെ ഭക്തോത്തമന്മാര്‍ കളങ്കമറ്റ് അദ്ധ്യാത്മജ്ഞാനം പ്രഘോഷിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്നു. എങ്കിലും ഒരുവന്‍ പരപ്രേരണകൂടാതെ എങനെയാണ് ഭക്തിജ്ഞാനവൈരാഗ്യാദികള്‍ നേടിയെടുക്കുന്നത്?.

പ്രിയഗുരോ!, ഭഗവാന്‍ ഹരിയുടെ ലീലകളെക്കുറിച്ച് ഞാന്‍ അങയോട് ചോദിച്ച സകലചോദ്യങള്‍ക്കും മറുപടി നല്‍കി, സര്‍‌വ്വമിത്രമായ അവിടുന്ന് അജ്ഞനായ എന്നെയും, ലോകത്തില്‍ നഷ്ടചക്ഷുസ്സുകളായി അലഞുതിരിയുന്ന ജീവകോടികള്‍ക്കും അനുഗ്രഹം ചൊരിയുമാറാകണം. ഹേ അനഘാ!, എന്റെ ചോദ്യങള്‍ക്ക് അങ് നല്‍കാന്‍ പോകുന്ന ഉത്തരങള്‍ ഇഹത്തിലെ സകലദുഃഖങളുമകറ്റുന്ന അമൃതമായിരിക്കും. ഇങനെ അങ് ചെയ്യുന്ന ഈ ജ്ഞാനദാനം വേദയജ്ഞതപദാനങള്‍ക്കും മേലെ പവിത്രമായ മഹാദാനമായിരിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല."

ശുകദേവന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഇങനെ വിദുരര്‍ ഭഗവത് മഹിമകളെക്കുറിച്ച് മൈത്രേയരോട് വാതോരാതെ ചോദിച്ചുകൊണ്ടേയിരുന്നു. അവയോരോന്നും കേട്ട് മൈത്രേയന്‍ വിദുരരില്‍ സമ്പ്രീതനയി. അദ്ദേഹത്തിന്റെ മുഖം പുഞ്ചിരിയാല്‍ പ്രസന്നമായി.  മൈത്രേയന്‍ പരമഭാഗവതനാണ്. ഭഗവദ് മഹിമകളില്‍ അതീവരുചിയുള്ള അദ്ദേഹം വീണ്ടും ആ പരമ്പുരുഷന്റെ അത്ഭുതചരിത്രങള്‍ വര്‍ണ്ണിക്കുവാന്‍ തുടങി."

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.

ഓം തത് സത്




2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

3.6 വിരാട്പുരുഷന്റെ ഉത്ഭവം.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 6

ശ്രദ്ധാഭക്തിസമന്വിതം തന്നെ കേട്ടുകൊണ്ടിരിക്കുന്ന വിദുരരോട് മൈത്രേയമുനി ഭഗവാന്റെ മായാമഹിമകളെക്കുറിച്ച് തുടര്‍ന്നു പറഞുതുടങി.

"വിദുരരേ!, അങനെ മഹത് മുതലായ തത്വങള്‍ പരസ്പരം സംസക്തമല്ലായ്കയാല്‍, പ്രസുപ്തമായിക്കിടന്ന അപൂര്‍ണ്ണസൃഷ്ടിയെക്കുറിച്ച് ഭഗവാന്‍ ഹരി ഒരുനിമിഷം ചിന്തിച്ചു. വ്യത്യസ്ഥതത്വങളെ കൂട്ടിയിണക്കാന്‍തക്ക പ്രാപ്തയും, മായാസ്വരൂപിണിയുമായ കാലീദേവിയെ കൈപിടിച്ച് ഭഗവാന്‍ തന്റെ   ഇരുപത്തിമൂന്ന് തത്വങളിലേക്കുമിറങിച്ചെന്നു. അവന്‍ ആ തത്വങളിലേക്ക് പ്രവേശിച്ചതും, മനുഷ്യന്‍ ഉറക്കമുണര്‍ന്ന് അവരവരുടെ കര്‍മ്മങളില്‍ വ്യാപൃതരാകുന്നതുപോലെ, അതിനുള്ളിലുറങിക്കിടന്ന ജീവജാലങളെല്ലാം പൊടുന്നനെ ചൈതന്യവത്താകുകയും, കര്‍മ്മോത്സുകരാകുകയും ചെയ്തു. അങനെ അവന്റെ സ്വന്തം ഇച്ഛയാല്‍ ഇരുപത്തിമൂന്ന് തത്വങളും പ്രവര്‍ത്തനോന്മുഖമായപ്പോള്‍ അതിബൃഹത്തായ തന്റെ വിരാട്പുരുഷരൂപം പ്രത്യക്ഷമായി. ഭഗവാന്‍ ആത്മമായയാല്‍ തന്റെ അംശം ഈ തത്വങളിലേക്ക് പ്രവേശിപ്പിച്ചമാത്രയില്‍തന്നെ അവയെല്ലം അന്യോന്യം പരിണമിച്ച് സകലചരാചരങളും ഗ്രഹയൂഥങളുമടങുന്ന മഹാപ്രപഞ്ചം നിലവില്‍ വന്നു. 

ഹിരണ്മയനായ വിരാട്പുരുഷന്‍, ഗര്‍ഭോദകശായിവിഷ്ണുവായി ആയിരം പരിവത്സരം അണ്ഡകോശമായ കാരണസമുദ്രത്തില്‍ സകലജീവജാലങള്‍ക്കുമൊപ്പം ശയിച്ചു. വിരാട്പുരുഷനാകുന്ന പൂര്‍ണ്ണമഹതത്വശക്തി സ്വേച്ഛയാ ഒന്നായ ബോധമായി പരിണമിച്ചു. ഈ ബോധം വീണ്ടും ഉപഖണ്ഡിച്ച് മൂന്നും പത്തുമായിമാറി. അതിബൃഹത്തായ ഈ വിരാട്പുരുഷാവതാരം ശ്രീമഹാവിഷ്ണുവാകുന്ന ആ പരമാത്മാവിന്റെ ധന്യാംശം മാത്രമാണ്. അനന്തകോടി ജീവജാലങളുടെ ആത്മാവായ ആ ഭവവാങ്കലത്രേ സമസ്തസൃഷ്ടികളും നിലകൊള്ളുന്നതു. അങനെ മൂന്നും, പത്തും, ഒന്നുമായി പരിണമിച്ചുണ്ടായ തത്വങള്‍ ചേര്‍ന്ന് വിരാട്പുരുഷനെ പ്രതിനിധീകരിക്കുന്നു. മൂന്നെന്നത് ശരീരമാനസേന്ദ്രിയാദികളും, പത്തെന്നത് ചലനാത്മകമായ പ്രാണശക്തികളും, ഒന്നെന്നെന്നത് സര്‍‌വ്വാധാരവും, അഖണ്ഡവുമായ ഹൃദയസ്ഥനവുമാണ്. പ്രപഞ്ചത്തിലെ ഓരോ സ്ഥാനവും അലങ്കരിക്കുന്ന ഉപദേവതകളുടെയെല്ലാം ആത്മാവാണ് ഭഗവാന്‍ ഹരി. അവരുടെ പ്രാര്‍ത്ഥനയില്‍ സം‌പ്രീതനായ ഭഗവാന്‍ അവരുടെ ജ്ഞാനത്തിനായ്ക്കൊണ്ട് ഈ പ്രപഞ്ചത്തെ ഉജ്ജ്വലിപ്പിച്ച് അവര്‍ക്ക് കാട്ടിക്കൊടുത്തു."

മൈത്രേയന്‍ തുടര്‍ന്നു: "ഇനി ഞാന്‍ പറയുവാന്‍ പോകുന്ന കാര്യം, ലോകനാഥനായ ഭഗവാന്‍ പ്രപഞ്ചസൃഷ്ടിക്കുശേഷം അതിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഉപദേവതകളെ ഏതുവിധം സൃഷ്ടിച്ചുവെന്നതിനെക്കുറിച്ചാണ്. ലോകപാലകന്മാരില്‍ ഒന്നായ അഗ്നിദേവന്‍ ആ പ്രപഞ്ചപുരുഷന്റെ വക്ത്രത്തില്‍ നിന്നുമുടലെടുത്തു. അഗ്നിദേവന്‍ തന്റെ ശക്തിയായ ജിഹ്വയുമായി സ്ഥാനാരോഹണം ചെയ്തു. ഈ ജിഹ്വയാലത്രേ ജീവികള്‍ ശബ്ദോച്ഛാരണം നടത്തുന്നതു. തുടര്‍ന്ന്, താലുകം രൂപാന്തരപ്പെട്ടപ്പോള്‍ വരുണന്‍ അതിന്റെ അധിപനായി ജന്‍‌മം കൊണ്ടു. താലുകത്തിലൂടെ ജീവികള്‍ രുചിയറിയുന്നു. പിന്നീട് ഭഗവാന്‍ നാസാരന്ധ്രങള്‍ സൃഷ്ടിക്കുകയും, അതിന്നധിപതിയായി അശ്വിനികുമാരന്മാരെ വാഴിക്കുകയും ചെയ്തു. അങനെ ജീവജാലങള്‍ മണക്കാന്‍ തുടങി. അതിനുശേഷം വിരാട്പുരുഷന്റെ ഇരുനയനങളും വ്യക്തമായി. അതിന്റെ പാലകന്‍‌ സൂര്യദേവനായി അവതരിച്ചു. അതിലൂടെ ജീവികള്‍ക്ക് ദൃശ്യാനുഭവമുണ്ടായിത്തുടങി. ആ പരമപുരുഷന്റെ ത്വക്ക് രൂപം കൊണ്ട മാത്രയില്‍ അതിന്റെ പാലകന്‍ അനിലനായിവന്ന് ശ്വസനശക്തിയോടുകൂടി സ്ഥാനമേറ്റു. അതുമുതലാണ് ജീവികള്‍ സ്പര്‍ശനാനുഭൂതി തിരിച്ചറിഞുതുടങിയത്. തുടര്‍ന്ന്, ശ്രോത്രത്തെ അതിന്റെ പാലകരായ ദിക്ക്‌ദേവതകളോടൊപ്പം സൃഷ്ടമാക്കി. ഇവരുടെ ശക്തിയായ കേള്‍‌വിയിലൂടെ ജീവഗണങള്‍ ശബ്ദത്തെ അനുഭവിച്ചുതുടങി. തതനന്തരം, തനുരുഹങള്‍ രൂപം കൊണ്ടപ്പോള്‍ അതിന്നധിപതിയും അവതരിച്ചു. അന്നുമുതല്‍ ജീവൗഘങള്‍ സ്പര്‍ശനാനുഭൂതിരസം നുകരാന്‍ ആരംഭിച്ചു. തുടര്‍ന്നാണ് വിരാട്രൂപത്തില്‍ ജനനേന്ദ്രിയങള്‍ പ്രത്യക്ഷമായത്. പ്രജാപതി വീര്യശക്തിയോടൊപ്പം അതിന്റെ പാലകനായി സ്ഥാനാരോഹണം ചെയ്തു. അങനെ ജീവസമൂഹങള്‍ ഇണചേര്‍ച്ചയെ ആസ്വദിച്ചുതുടങി. ഗുദം സൃഷ്ടമായ അവസ്ഥയില്‍ മിത്രന്‍ അതിന്നധിപതിയായി തന്റെ ശക്തിയോടൊപ്പം സ്ഥാനമേല്‍ക്കുകയും, ജീവികളുടെ വിസര്‍ജ്ജനശീലത്തിനുകാരണമാകുകയും ചെയ്തു. 

ആ വിശ്വപുരുഷന്റെ ബാഹുദ്വയങള്‍ ഉണ്ടായതോടെ സ്വര്‍ഗ്ഗാദിപതിയായ ഇന്ദ്രന്‍ തത്സ്ഥാനത്തിരുന്ന് തന്റെ കര്‍മ്മങളനുഷ്ഠിച്ചുതുടങി. തന്മൂലം ജീവൗഘങള്‍ തങളുടെ സ്വധര്‍മ്മത്തെ ആചരിക്കാന്‍ പഠിച്ചു. അനന്തരം, ഭഗവാന്റെ പാദങള്‍ വിന്യസിക്കപ്പെട്ടു. വിഷ്ണുവെന്ന നാമധേയത്തോടുകൂടി അതിന്റെ ഉപദേവത തത്സ്ഥാനത്തിരുന്ന് അതിനെ പാലനം ചെയ്തു. അങനെ ജീവികള്‍ ചലനശീലരായിമാറി. പ്രപഞ്ചപുരുഷന്റെ ബുദ്ധി സൃഷ്ടമായ വേളയില്‍ വേദാധിപതിയായ ബ്രഹ്മദേവന്‍ തന്റെ ഗ്രഹണശക്തിയുമായി അതില്‍ സ്ഥാനാരോഹണം നടത്തി. അങനെ ജീവികള്‍ വിവേകശീലരായി ചിന്തിച്ചുതുടങി. പിന്നീട് ഹൃദയമുണ്ടാകുകയും, ഇതിലേക്ക് ചന്ദ്രന്‍ മനസ്സുമായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. അന്നുമുതലത്രേ ജീവികള്‍ സ്വമനസ്സിനെ അറിയാന്‍ തുടങിയത്. തുടര്‍ന്ന്, വിരാട്രൂപത്തില്‍ അഹങ്കാരം ഉടലെടുത്തു. രുദ്രന്‍ അതിന്നധിപതിയായി സ്ഥാനമേറ്റു. അങനെ ജീവജാലങള്‍ തങളുടെ കര്‍ത്തവ്യങളെക്കുറിച്ച് ചിന്തിച്ചറിയാന്‍ തുടങി. അതിനുശേഷം ബോധം ഉത്ഭവിക്കുകയും, അതിലേക്ക് മഹത് തത്വം സശക്തം പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ജീവഗണങള്‍ ജ്ഞാനം സായത്തമാക്കിത്തുടങി. വിരാട്പുരുഷന്റെ ശിരസ്സില്‍നിന്നും സ്വര്‍ല്ലോകങളും, പാദങളില്‍നിന്ന് ഭൂലോകങളും, ഉദരത്തില്‍ നിന്നും ആകാശവും, വെവ്വേറെയുടലെടുത്തു. അനന്തരം, ഇതിനുടെ പാലകരായ ഉപദേവതകളും മറ്റും ത്രിഗുണങളാല്‍ ജന്യമാകുകയും ചെയ്തു. 

സത്വജമായി അതിമഹത്വമാര്‍ന്ന ദേവതകള്‍ സ്വര്‍ല്ലോകത്തിലും, രജോഗുണോത്ഭൂതങളായ മാനുഷര്‍ തങളുടെ ആജ്ഞാനുവര്‍ത്തികളായ അന്യജീവികള്‍ക്കൊപ്പം ഭൂലോകത്തിലും വാണു. തമോഗുണോത്പ്പന്നമായ രുദ്രാനുചാരികള്‍ ആകാശത്തില്‍ ഭൂലോകത്തിനും സ്വര്‍ല്ലോകത്തിനും മധ്യേയുള്ള വ്യോമഭാഗങളില്‍ സ്ഥിതരായി. ഹേ കുരൂദ്വഹാ!, പ്രപഞ്ചപുരുഷന്റെ തിരുമുഖത്തുനിന്നും വേദങളുണ്ടായി. അതില്‍ അഭിരുചികൊള്ളുന്നവരെ ബ്രാഹ്മണരെന്നു വിളിക്കാന്‍ തുടങി. അവരത്രേ സമൂഹത്തില്‍ ആത്മീയാചാര്യന്മാരായി മനുഷ്യര്‍ക്ക് ജ്ഞാനം പ്രദാനം ചെയ്തുനടക്കുന്നത്. അതിനുശേഷം വിരാട്രൂപന്റെ ബാഹുക്കളില്‍നിന്നും ക്ഷത്രം ഉടലെടുത്തു. അതിന്നാധിപത്യം സ്ഥാപിച്ചുകൊണ്ട് കഷത്രിയല്‍ ജന്മം കൊണ്ടു. അവര്‍ സമൂഹത്തിന്റെ രക്ഷിതാക്കളായി സ്വധര്‍മ്മമനുഷ്ഠിച്ചു. ദുര്‍മ്മാര്‍ഗ്ഗികളാലും കള്ളന്മാരാലും സമൂഹത്തിലുണ്ടാകുന്ന ദുരവസ്ഥകളില്‍നിന്നും ജനങളെ ഇവര്‍ കാത്തുസൂക്ഷിക്കുന്നു. തുടര്‍ന്ന്, സമൂഹത്തിലെ ഉപജീവനമാര്‍ഗ്ഗങളായ സാധനസാമഗ്രികളുടെ ഉത്ഭവവും, ജനങളിലേക്കുള്ള അവയുടെ വിതരണവും ആ ബൃഹദ്രൂപിയുടെ തുടകളില്‍ നിന്നുണ്ടായി. ധാര്‍മ്മികമായ ചുമതലയേറ്റുകൊണ്ട് അതിനെ പരിപാലിക്കുന്നതിനായി വൈശ്യജനസമൂഹം ഉടലെടുത്തു. അനന്തരം, സേവനം അവന്റെ പാദങളില്‍നിന്നും ജന്യമായി. അവയുടെ ആധിപത്യം ശൂദ്രസമൂഹങളേറ്റെടുത്തു പരിപാലനം ചെയ്തു. ധര്‍മ്മപരിപൂത്തിയുടെ അവസാനഭാഗമായി അവര്‍ അതിലൂടെ ഭഗവാന്‍ ഹരിയെ സന്തുഷ്ടനാക്കി. 

ഈ നാലുവര്‍ണ്ണങളും തങളുടെ ഗുണഗണങള്‍ക്കനുസരിച്ച് ആ വിരാട്രൂപനില്‍നിന്നുണ്ടായതാണ്. ആയതിനാല്‍ ധാര്‍മ്മികമായ ജീവിതാനുഷ്ഠാനങള്‍ ആചരിക്കുവാനും, ഒടുവില്‍ പരമമായ ഗതിയെ പ്രാപിക്കുവാനും ഇവര്‍ക്കേവര്‍ക്കും ആ പരമപുരുഷനെ അനന്യമായി ആശ്രയിക്കേണ്ടിവന്നു. 

അല്ലയോ വിദുരരേ!, ഭഗവാന്‍ ഹരി തന്റെ മായാശക്തിയാല്‍ സൃഷ്ടിക്കപ്പെട്ട ബൃഹത്തായ ഈ വിരാട്പുമാന്റെ കാല-കര്‍മ്മ-മായാശക്തികളെ ആര്‍ക്കാണ് ഇവിടെ അളക്കുവാനും നിര്‍‌വ്വചിക്കുവാനും കഴിയുന്നത്?. ഹേ അനഘനായ വിദുരരേ!, ഞാന്‍ കേട്ടിടത്തോളവും മനസ്സിലാക്കിയിടത്തോളവുമുള്ളത്ര അവന്റെ മായാമഹിമകളെ ഞാനിതാ വീണ്ടും അങയോട് പറയാന്‍ പോകുന്നു. ആ ദിവ്യലീലകളെക്കുറിച്ചറിയാത്തപക്ഷം തീര്‍ച്ചയായും നമ്മള്‍ കൂരിരിട്ടിലേക്ക് ഊര്‍ന്നുപോകുകയേയുള്ളൂ. കാരണം മനുഷ്യജന്മത്തിന്റെ യഥാര്‍ത്ഥലക്‌ഷ്യം അവന്റെ അത്ഭുതചരിതങളും മഹിമകളും പാടി അവനെ സ്തുതിക്കുക എന്നുള്ളതാണ്. ഈ ദിവ്യലീലകളെ ജ്ഞാനികള്‍ വളരെമനോഹരമായ ഗ്രന്ഥങളാക്കി മനുഷ്യനു നല്‍കിയിരിക്കുന്നു. അവയുടെ ശ്രവണമാത്രയില്‍തന്നെ മനുഷ്യന്റെ ശ്രോത്രേന്ദ്രിയങളുടെ ഉപയോഗം സാധൂകരിക്കപ്പെടുന്നു. 

മകനേ!, ആദ്യകവിയായ ബ്രഹ്മദേവന്‍പോലും ആയിരം വര്‍ഷത്തെ കഠിനതപസ്സിനുശേഷം മനസ്സിലാക്കിയത് അവന്റെ ആദ്യന്തരഹിതമായ ലീലകള്‍ ബുദ്ധിക്ക് അഗ്രാഹ്യമാണെന്ന സത്യത്തെയാണ്. ഭഗവാന്‍ ഹരിയുടെ മായാലീലകള്‍ ഇന്ദ്രജാലക്കാരെക്കൂടി ഭ്രമിപ്പിക്കുന്നു. ആത്മവര്‍ത്മനായ ഭഗവാന്‍ സ്വയമേവപോലും തന്റെ ആദ്യന്തരഹിതവും, അനന്തവുമായ ശക്തിവൈഭവത്തെ അറിയുന്നില്ല പോല്‍. പിന്നെ മറ്റുള്ളവരുടെ വിശേഷം പറയാനെന്തിരിക്കുന്നു?. വാക്കിനോ, മനസ്സിനോ, അഹങ്കാരത്തിനോ, തന്റെ ഉപദേവതകള്‍ക്കൊപ്പം കിണഞുപരിശ്രമിച്ചിട്ടും അവനെ അറിയുവാന്‍ കഴിഞില്ലത്രേ!. അതുകൊണ്ട് വിവേകത്തിനഗ്രാഹ്യമായ ഭഗവാന്‍ ഹരിയെ ഹൃദയംകൊണ്ട് നമിക്കുവാന്‍ മാത്രമേ മനുഷ്യനു സാധിക്കുകയുള്ളൂ.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ആറാമധ്യായം സമാപിച്ചു.

ഓം തത് സത്





2014, ഫെബ്രുവരി 5, ബുധനാഴ്‌ച

3.5 വിദുരമൈത്രേയ സംവാദം.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 5

ശ്രീശുകന്‍ പറഞു:. "രാജന്‍!, ഉദ്ധവരുടെ ഉപദേശപ്രകാരം കുരുശ്രേഷ്ഠനായ വിദുരര്‍ ഗംഗയുടെ തീരത്തെത്തി. അവിടെയാണല്ലോ മാഹാപണ്ഡിതനായ മൈത്രേയമുനി തപം ചെയ്യുന്നത്. സൗമ്യശീലനായ വിദുരര്‍ മൈത്രേയനെ കണ്ടുവണങി തന്റെ ഇംഗിതം അറിയിച്ചു. 

വിദുരര്‍ പറഞു: "മഹാമുനേ!, ഈ ലോകത്തില്‍ സര്‍‌വ്വരും കാമ്യകര്‍മ്മങളുടെ അനുഷ്ഠാനം മാത്രമാണിച്ഛിക്കുന്നത്. മനഃശാന്തിക്കായോ, ദുഃഖോപശാന്തിക്കായോ ഒരുത്തരുംതന്നെ പ്രയത്നിക്കുന്നില്ല. മാത്രമല്ല, ഇത്തരം കര്‍മ്മാനുഷ്ഠാനങളില്‍ അവര്‍ എന്നെന്നും മുന്നേറുകയുമാണ്. അതിനാല്‍ ആത്മശാന്തിനേടുന്നതിനായി മനുഷ്യര്‍ ഇവിടെ അനുഷ്ഠിക്കേണ്ട ജീവിതം എങനെയുള്ളതാണെന്നരുളിചെയ്താലും. പ്രഭോ!, ഭഗവത്പാദസ്മരണയില്‍ നിന്നകന്ന്, അനാത്മീയമായ ജീവിതം നയിക്കുന്ന ജീവാത്മാക്കളോടുള്ള കരുണയില്‍, ഇവിടെയുള്ള മഹാത്മാക്കള്‍ ഭഗവത് നാമത്തില്‍ ലോകമംഗളം കാംക്ഷിച്ചുകൊണ്ട് നിത്യേന ഉലകം മുഴുവന്‍ ചരിച്ചുകൊണ്ടേയിരിക്കുക്ന്നു. അതുകൊണ്ട് ഹേ മഹാത്മന്‍!, ഭഗവാനില്‍ ഭക്തിയുണ്ടാകുവാന്‍ ഞങളെ അനുഗ്രഹിച്ചാലും. അങനെയെങ്കില്‍, ആ ഭക്തികൊണ്ട്, സര്‍വ്വാന്തര്യാമിയായ അവന്റെ തത്വം ഞങളിലും തെളിയാന്‍ വഴിയുണ്ട്. മഹാമുനേ!, സര്‍‌വ്വസ്വതന്ത്രനും, കാമരഹിതനുമായ ആ നാരായണന്‍ ഇവിടെ എങനെ വിവിധ അവതാരങളെടുക്കുന്നുവെന്നും, ഏതുവിധം അവന്‍ ഇവിടെ ഇക്കണ്ട സൃഷ്ടികളെല്ലാം ചെയ്ത് അവയെ പരിപാലിച്ച് വിളങുന്നുവെന്നുമറിയാന്‍ ഞങള്‍ക്കതിയായ ആഗ്രഹമുണ്ട്.

അവന്‍ തന്റെ ഹൃദയമാകുന്ന ക്ഷീരസാഗരത്തില്‍ സദാ യോഗനിദ്രകൊള്ളുന്നു. തന്റെ സകലസൃഷ്ടിയും അതില്‍ വ്യാപരിപ്പിച്ച്, ഇന്നു നാം കാണുന്ന അനേകകോടി ജീവജാലങളായി സ്വയം മാറുകയും ചെയ്യുന്നു. അവയെ നിലനിറുത്തുന്നതിലേക്ക് അവന് യാതൊന്നുംതന്നെ ചെയ്യേണ്ടതായില്ല. അവന്‍ സകലയോഗങളുടേയും ഈശ്വരനും, സര്‍‌വ്വത്തില്‍ നിന്നും വ്യത്യസ്ഥനുമാണ്. പ്രഭോ!, അവന്‍ പശുക്കള്‍ക്കും, ബ്രാഹ്മണര്‍ക്കും, ദേവകള്‍ക്കും തങളുടെ സര്‍‌വ്വരക്ഷകനായി നിലകൊള്ളുന്നു. അങനെയുള്ള അവന്റെ അത്ഭുതചരിതങള്‍ അവോളം കേട്ടിട്ടും ഞങള്‍ക്ക് മതിവരുന്നില്ല. ഞങളുടെ ദാഹമകലുവോലം അവന്റെ മഹിമകള്‍ അങ് പ്രകീര്‍ത്തിച്ചാലും. സര്‍‌‌വ്വലോകങളുടേയും നാഥനായ ഭഗവാന്‍ നാനാജീവജാലങള്‍ക്കധിവസിക്കുന്നതിനായി വിവിധതരം ലോകങള്‍ സൃഷ്ടിച്ച്, അവയുടെ അധിപന്‍‌മാരേയും ജാതരാക്കി. അല്ലയോ വിപ്രവര്യാ!, ആത്മയോനിയായ നാരായണന്‍ എങനെയാണ് ഈ ജീവപ്രപഞ്ചത്തെ ഇത്ര വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും നിര്‍മ്മിച്ചിരിക്കുന്നത്?.

പ്രഭോ!, മനുഷ്യസമൂഹത്തിലെ ഉച്ഛനീചത്വങളെക്കുറിച്ച് ഞാന്‍ തൃപ്തിവരുമാറ് വ്യാസഭഗവാനില്‍ നിന്നും യഥേഷ്ടം കേട്ടിരിക്കുന്നു. പക്ഷേ കൃഷ്ണകഥാമൃതത്തെക്കുറിച്ച് കൂടുതലായൊന്നുംതെന്നെ അവര്‍ പറഞിട്ടില്ല. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഏതുമനുഷ്യനാണ് ഈ സമൂഹത്തില്‍ ആത്മസംതൃപ്തി കൈവന്നിട്ടുള്ളത്? അവന്റെ തൃപ്പാദങളാകട്ടെ സകലതീര്‍ത്ഥങളുടേയും ആകെത്തുകയാണ്. ആ പുണ്യപാദത്തെയാണ് മഹാത്മാക്കള്‍ നിത്യേന പൂജ ചെയ്യുന്നത്. അവന്റെ കഥാമൃതം ശ്രോത്രേന്ദിയങളിലൂടെ ഒരുവന്റെ ഉള്ളിലേക്ക് കടക്കുന്നമാത്രയില്‍ അവന് പുത്രമിത്രകളത്രാദി സമ്പത്തുകളുടെ നിജസ്ഥിതി ഗ്രാഹ്യമാകുകയും, അവയില്‍ ക്രമേണ വിരക്തിയുണ്ടാകുകയും ചെയ്യുന്നു.

പ്രഭോ!, അങയുടെ സഖന്‍ കൃഷ്ണദ്വൈപായനന്‍ ഭഗവാന്റെ ദിവ്യലീലകളെക്കുറിച്ച് മഹാഭാരതഗ്രന്ഥത്തില്‍ ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. ഐഹികമായ വിവിധവിഷയങളിലൂടെ സാധാരണജനങളുടെ ശ്രദ്ധയെ ആകര്‍ഷിച്ച് വ്യാസന്‍ ഇതെല്ലാം പറഞുവച്ചത് ഭഗവാന്റെ അദ്ധ്യാത്മഗീതയെ ജനങളിലെത്തിക്കുവാന്‍ വേണ്ടിയായിരുന്നു. കൃഷ്ണകഥ നിരന്തരം കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ മറ്റുള്ളവിഷയങളെ സംബന്ധിച്ച് വൈരഗ്യാഭാവം വന്നുഭവിക്കുന്നു. നിത്യനിരന്തരമായുള്ള ഭഗവത് സ്മൃതിയിലൂടെ ഒരുവന്റെ ജന്മജന്മാന്തര ദുഃഖങളും ദുരിതങളും അവനെ വിട്ടൊഴിയുന്നു.

അല്ലയോ മുനേ!, മനുഷ്യര്‍ ഭഗവാനില്‍ നിന്നകന്ന് പാപങള്‍ ചെയ്തുകൂട്ടി, തത്വചിന്താപരവും, കാല്പ്പനികവും, അനുഷ്ഠാനപരവുമായ വകകളില്‍ ബുദ്ധിയെ വ്യാപരിപ്പിച്ച്, തങളുടെ ആയുസ്സ് നിഷ്ഫലമാക്കുന്ന ദയനീയമായ അവസ്ഥകണ്ട് എനിക്ക് അവരോട് അനുകമ്പ തോന്നുകയാണ്. ദീനവത്സലനായ മത്രേയമുനേ!, ഭഗവാന്റെ മഹിമകള്‍ മാത്രമാണ് സകലലോകങളിലും സര്‍‌വ്വാധാരമായുള്ളത്. അതുകൊണ്ട്, മധുപന്‍ പുഷ്പങളില്‍നിന്നും മധുകണം ഊറിയെടുക്കുന്നതുപോലെ, ആ പരമപുരുഷന്റെ കഥാമൃതരസം കടഞെടുത്ത് ഞങള്‍ക്ക് പ്രദാനം ചെയ്താലും. ഇവിടെ സര്‍‌വ്വശക്തനായി, സകലൈശ്വര്യങളോടൊപ്പം, പൂര്‍ണ്ണാവതാരം കൈക്കൊണ്ട്, പ്രപഞ്ചത്തിനെ പരിപാലിച്ചുപോരുന്ന ഭഗവാന്റെ അത്യത്ഭുതവും, അതിമാനുഷികവുമായ മഹിമകള്‍ കേള്‍ക്കന്‍ ഞങള്‍ വെമ്പല്‍ പൂണ്ടിരിക്കുകയാണ്."

ശ്രീശുകന്‍ പറഞു: മുനിമാരേ!, വിദുരരുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ടനായ മൈതേയമുനി ഉപചാരപൂര്‍‌വ്വം ലോകമംഗളത്തിനായിക്കൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം പറഞു. "വിദുരരേ!, അങ് ധന്യനാണ്. ഹൃദയംഗമമായ വസ്തുതകാളാണ് അങ് ചോദിച്ചതെല്ലാം. സദാ ബ്രഹ്മാനന്ദത്തില്‍ മുഴുകി ജീവിക്കുന്ന അങ് ഈയുള്ളവനോടും ഈ ലോകത്തോടുതന്നെയും കരുണയുള്ളവനാണ്. വ്യാസപുത്രനായ അങ് അനന്യഭാവത്തില്‍ ഭഗവാനെ സേവിക്കുന്നു. ഹേ ഭഗവന്‍!, അങ് പണ്ട് യമരാജനായിരുന്നുവെന്നും, പിന്നീട് മാണ്ഡവ്യമുനിയുടെ ശാപത്താല്‍ സത്യവതീപുത്രനായ വേദവ്യാസഭഗവാന് മകനായിപിറന്ന വിദുരരാണെന്നും ഞാന്‍ അറിയുന്നു. കൂടാതെ അങ് ഭഗവാന്റെ നിത്യോപാസകനാണ്. അങേയ്ക്കുവേണ്ടിയായിരുന്നു ഭഗവാന്‍ ഈ നരലോകം ത്യജിച്ച് തിരിച്ചുപോകുമ്പോള്‍ തന്റെ തത്വത്തെ എനിക്കുപദേശം ചെയ്തിരുന്നതെന്നും ഞാന്‍ അറിയുന്നു. അതുകൊണ്ടിതാ അവന്റെ അപാരമഹിമയെ ഞാന്‍ അങേയ്ക്കുമുന്നില്‍ വര്‍ണ്ണിക്കാന്‍ തുടങുകയാണ്.

ദിവ്യമായ മഹിമകളിലൂടെ അവന്‍ ഈ മായാപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരപ്രക്രിയകള്‍ കൊണ്ടാടുന്നു. ഇവിടെ സൃഷ്ടിക്കുമുമ്പ് സകലജീവനാഥനായ ആ പരമാത്മാവ് മാത്രമായിരുന്നു ഏകനായിയുണ്ടായിരുന്നത്. അവന്‍ പരമകാരണമായി ഇവിടെ സൃഷ്ടിസ്ഥിതിലയം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവന്‍ യുഗങള്‍തോറും പല രൂപത്തിലും ഭാവത്തിലും ഇവിടെ അവതീര്‍ണ്ണനായി തന്റെ ധര്‍മ്മം പരിപാലിക്കുന്നു. അവന്‍ മാത്രമായിരുന്നു പ്രപഞ്ചസകലത്തിന്റേയും ദ്രഷ്ടാവ്. ആ സമയം ഇക്കാണുന്ന പ്രപഞ്ചം ഇവിടെയുണ്ടായിരുന്നില്ല. ഈ അപൂര്‍ണ്ണതയില്‍ അവന്‍ അസന്തുഷ്ടനായി. പ്രകൃതി ഉറങിക്കിടന്നിരുന്ന ആ സമയം പുരുഷന്‍ ഉണര്‍ന്നിരുന്നു. ഈശ്വരന്‍ ദ്രഷ്ടാവും, അവന്റെ ബാഹ്യശക്തി ദൃശ്യവുമാണ്. ഈ ദൃശ്യം പ്രപഞ്ചോത്പ്പത്തിയില്‍ കര്യകാരണങളായി പ്രവര്‍ത്തിക്കുന്നു.

അല്ലയോ ഭാഗ്യവാനായ വിദുരരേ!, ഈ ബാഹ്യശക്തിപ്രതിഭാസത്തെ നാം മായ എന്നുവിളിക്കുന്നു. അവളാകട്ടെ, തന്റെ പരിവാരങളോടൊപ്പം ചേര്‍ന്ന് ഈ പ്രപഞ്ചത്തിന്റെ രചനചെയ്യുന്നു. അധോക്ഷജനായ ഭഗവാന്‍ പുരുഷനായിയവതരിച്ച് ത്രിഗുണാത്മികയായ മൂലപ്രകൃതിയില്‍ തന്റെ വീര്യം കടത്തുന്നു. തുടര്‍ന്ന് കാലത്തിന്റെ പ്രഭാവത്താല്‍ ഇവിടെ ജീവകണങള്‍ ഉത്ഭവിക്കുന്നു. ഭഗവാന്റെ പുരുഷാവതാരത്തിനുശേഷം കാലപ്രഭാവത്താല്‍ മഹത് തത്വമുണ്ടാകുകയും, ഈ മഹത് തത്വത്തില്‍ തന്റെ ശരീരത്തിലുള്ള വിത്തുകള്‍ പാകുകയും, അങനെ പ്രപഞ്ചം ആവിര്‍ഭവിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, മഹത് തത്വം സ്വയം പലതായിപ്പിരിഞ് പിറക്കാനിരിക്കുന്ന ജീവജാലങളുടെ ഭണ്ഡാരമായി മാറുകയും ചെയ്യുന്നു. തമോഗുണമയമായ ഈ മഹത് തത്വം സ്വാഭാവികമായി അഹങ്കാരതത്വത്തിനെ ജനിപ്പിക്കുന്നു. എങ്കിലും മഹത് എന്നത് കാലബോധാദികളടങുന്ന ഭഗവതംശങള്‍ തന്നെയാണ്. ഈ മഹത് തത്വം കാര്യം, കാരണം, കര്‍ത്താവ്, എന്നിങനെ മൂന്ന് തരത്തിലുള്ള അഹങ്കാരങളായി പരിണമിക്കുന്നു. പഞ്ചഭൂതാധിഷ്ഠിതമായ ഇവയെല്ലാം മാനസേന്ദ്രിയാദി തലങളിലുള്ള പരിവര്‍ത്തനങളാണ്. മഹത്തില്‍ നിന്നും ഉടലെടുക്കുന്ന ഈ അഹങ്കാരതത്വങള്‍ പ്രകൃതിയുടെ സാത്വികരാജസികതാമസികഗുണങളില്‍ പ്രതിനിധീഭവിച്ചിരിക്കുന്നു.

അഹങ്കാരതത്വം സത്വഗുണവുമായി കൂടിച്ചേര്‍ന്ന് മനസ്സായി ഭവിക്കുന്നു. സകലലോകാധിപതിദേവതകളും ഈ തത്വത്തിന്റെ പരിണിതഫലങളാണ്. രജസ്സ് അഹങ്കാരവുമായി പാരസ്പര്യത്തിലേര്‍പ്പെടുമ്പോള്‍ ഇന്ദ്രിയങളുണ്ടാകുന്നു. തുടര്‍ന്ന് ജ്ഞാനവും, കര്‍മ്മവും രജസ്സില്‍നിന്നുത്ഭവിക്കുന്നു. എന്നാല്‍ തമോഗുണവുമായി അഹങ്കാരതത്വം കൂടിച്ചേരുമ്പോള്‍ ഭഗവത്സ്വരൂപമായ ആകാശം രൂപം കൊള്ളുന്നു. ഭഗവാന്‍ നാരായണന്‍ ഈ അനന്താകാശത്തിലേക്ക് തൃക്കണ്‍പാര്‍ക്കുമ്പോള്‍ തന്റെ കാലത്തിന്റേയും മായയുടേയും വൈഭവത്തോടുകൂടി സ്പര്‍ശം ഉണ്ടാകുന്നു. അനന്തരം സ്പര്‍ശത്തില്‍നിന്നും വായു ഉടലെടുക്കുന്നു. ഉരുബലാന്വിതമായ അനിലല്‍ ആകാശവുമായി കൂടിച്ചേര്‍ന്ന് ഇന്ദ്രിയ തന്മാത്രകളുണ്ടായി. തുടര്‍ന്ന് ഈ തന്മാത്രകള്‍ വീണ്ടും പരിണമിച്ച് പ്രപഞ്ചദൃശ്യാനുഭവം വ്യക്തമാക്കുന്ന ജ്യോതിസ്സായി മാറി. പിന്നീട് ആ ജോതിസ്സ് വായുവുമായി ഇഴുകിച്ചേര്‍ന്നതോടെ ഭഗവാന്‍ തന്റെ തൃക്കണ്ണുകള്‍കൊണ്ട് അവയെ ഒന്നു നോക്കി. അനന്തരം, കാലവും മായയും സം‌യുക്തമായി ജലവും രുചിയുമുണ്ടായി. ഈ ജലത്തിനെ ഭഗവാന്‍ തന്റെ കാലവും മായയും സമന്വയിപ്പിച്ചുകൊണ്ട് വീണ്ടും കണ്ടു. അങനെ ഗന്ധത്തോടുകൂടി ഭൂമിയും ഉടലെടുത്തു.

ഹേ ഭഗവന്‍!, അങ് അനന്താകാശത്തില്‍നിന്നുമുടലെടുത്ത് ഭൂമിയിലേക്ക് നിപതിക്കുന്ന സകലഭൂതങളും, അഥവാ മേന്മയേറിയതും കുറഞതുമായ സകലഗുണഗണങളും, ആ ആദിനാരായണന്‍ തന്റെ തൃക്കണ്‍നോട്ടമെറിയാതെ അസംഭവ്യമാണ്. ഈ പറഞ സകലഭൂതങളുടേയും അധിപതികാളായ ദേവതകളൊക്കെയും ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ ശക്തിമത്തായ സൃഷ്ടിവൈഭവങളാണ്. അവരുടെ രൂപങളത്രയും അവന്റെ കാലവും മായാശക്തിയും ചേര്‍ന്നുണ്ടായ ഭഗവത് അംശങള്‍ മാത്രമാണ്. അവരാകട്ടെ, തങള്‍ക്ക് വിധിച്ചിട്ടുള്ള കര്‍ത്തവ്യങളെ നിറവേറ്റുവാന്‍ കഴിയാതെവന്ന അവസരങളില്‍ തങളുടെ ഹൃദയം കൊണ്ട് ഭഗവാനെ വിളിച്ചുപ്രാര്‍ത്ഥിച്ചു."

അവര്‍ പറഞു: "ദേവാ!, നിന്നില്‍ ശരണാഗതരായവര്‍ക്ക് അവിടുത്തെ പാദാരവിന്ദം അവരുടെ താപമകറ്റിക്കൊണ്ട് അവര്‍ക്കുമുകളില്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു ആതപത്രമാണ്. ജ്ഞാനികളായ ഋഷികളാകട്ടെ, ആ ആതപത്രത്തെ മാത്രം ആശ്രയിച്ചുകൊണ്ട് തങളുടെ സംസാരദുഃഖങളെ ഒന്നൊഴിയാതെ അകറ്റിക്കളയുന്നു. അതിനാല്‍ ഞങളുമിതാ ആ പാദപങ്കജത്തെ നമിക്കുകയാണ്. ഭഗവാനേ!, ഇവിടെ ആദിഭൗതികവും, ആദിദൈവികവും, അദ്ധ്യാത്മികവുമായ ത്രിദോഷങളില്‍പെട്ട് ഉഴലുന്നവരായ ജീവഭൂതസംസാരികള്‍ക്ക് എങനെ സന്തോഷവും, സമാധാനവും ഉണ്ടാകാന്‍ പോകുന്നു?. അവര്‍ അതിനായി എന്നെന്നും അവിടുത്തെ ചരണാരവിന്ദച്ഛായയെ തങളുടെ ഏകാശ്രയമായി കണക്കാക്കുന്നു. അതുപോലെ, ദേവാദിദേവാ!, ജ്ഞാനസര്‍‌വ്വാര്‍ത്ഥമായ അവിടുത്തെ തൃപ്പാദപങ്കജങളെ ഞങളുമിതാ വന്ദിക്കുന്നു. ആ പൊന്‍പാദപങ്കജങള്‍ സകലതീര്‍ത്ഥങളുടേയും അഭയസ്ഥാനമാണ്. ശ്രുതികളെ ചിറകുകളാക്കിയ നിസ്സംശയരായ മുനികള്‍പോലും അവിടുത്തെ തിരുമുഖകമലം തേടി സദാ അലഞുതിരിയുന്നു. അവരില്‍ ചിലരാകട്ടെ, പാപനാശിനിയായ ഗംഗയെ ആശ്രയമാക്കി അവിടുത്തെ പാദപത്മത്തില്‍ അടിപണിയുന്നു. ആ അംഘ്രിപത്മത്തെക്കുറിച്ച് ശ്രദ്ധയോടെ കേള്‍ക്കുന്ന മാത്രയില്‍, അഥവാ, അവയെ ഭക്തിയോടെ ഹൃദയത്തില്‍ സ്മരിക്കുന്ന മാത്രയില്‍ ഒരുവന്‍ വൈരാഗ്യത്താല്‍ പാപവിമുക്തനാകുകയും, അവനില്‍ ക്രമേണ അദ്ധ്യാത്മജ്ഞാനം തെളിയുകയും ചെയ്യുന്നു. ആയതിനാല്‍ ഞങളിതാ ആ പാദാരവിന്ദത്തില്‍ അഭയം പ്രാപിക്കുകയാണ്.

ഭഗവാനേ!, അവിടുന്ന് ഈ പ്രപഞ്ചത്തില്‍ സൃഷ്ടിസ്ഥിതിലയങള്‍ക്കായി പലേ അവതാരങളെടുക്കുന്നു. അങയുടെ പാദാരവിന്ദത്തില്‍ ശരണം പ്രാപിക്കുന്നതോടെ അവിടുത്തെ ഭക്തന്‍മാര്‍ക്ക് തങളുടെ സര്‍‌വ്വഭയങളുമകന്ന് അങയെ എന്നെന്നും ഓര്‍ക്കുവാന്‍ സാധിക്കുന്നു. ദേവാ!, ദേഹഗേഹാദികളിലുള്ള ഒടുങാത്ത ദുരാഗ്രഹവുമായി അനുബന്ധപ്പെട്ട്, ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തില്‍ ജീവിതത്തെ നയിക്കുന്നവര്‍ക്ക്, നിന്റെ തൃപ്പാദദര്‍ശനം തീര്‍ത്തും അസാധ്യമത്രേ!. അങ് സദാ അവരുടെ ഹൃദയകമലത്തിലിരുന്നരുളുമ്പോഴും അവര്‍ അതറിയാതെപോകുന്നു. പക്ഷേ ഭഗവാനേ!, ഞങളിതാ അങയുടെ ചരണാംബുജത്തില്‍ അഭയം പ്രാപിക്കുന്നു. നാരായണാ!, അസതായ വൃത്തികളില്‍‌പെട്ട് ഉള്‍ക്കാഴ്ച നഷ്ടമായ മാനുഷര്‍ക്ക് അങയുടെ ചരണാരവിന്ദം ദര്‍ശിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ നിന്റെ ഭക്തന്മാരാകട്ടെ, അതിനെ എപ്പോഴും ഇമവെട്ടാതെ കണ്ടുകൊണ്ടേയിരിക്കുന്നു. കാരണം ഭഗവത് ഭക്ത്ന്മാരുടെ പരമമായ ലക്‌ഷ്യം എപ്പോഴും അവിടുത്തെ അത്ഭുതലീലകള്‍ മാത്രമാണ്.

ഭഗവാനേ!, അങയുടെ കഥാമൃതത്തെ പാനം ചെയ്യുന്നവര്‍ അങയില്‍ പ്രവൃദ്ധമായ ഭക്തിനേടി, പൂര്‍ണ്ണവൈരാഗ്യാവസ്ഥയിലെത്തി, അവിടെനിന്നും ജ്ഞാനം നേടി വൈകുണ്ഡത്തെ പ്രാപിക്കുന്നു. മറ്റുചിലര്‍, ആത്മസമാധിയോഗത്തിലൂടെ ധീരന്‍‌മാരായി, അദ്ധ്യാത്മജ്ഞാനം കൊണ്ട് പ്രകൃതിഗുണങള്‍ക്കധീതരായി, നിന്നിലേക്കെത്തിച്ചേരുന്നു. പക്ഷേ, അവര്‍ക്ക്  ഇതിലേക്ക് അത്യന്തം പ്രയത്നിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഭക്തിയോഗംകൊണ്ട് യാതൊരുവിധപരിശ്രമവും കൂടാതെ നിന്റെ ഭക്തന്മാര്‍ നിന്നിലെത്തിച്ചേരുന്നു. ഹേ ആദ്യനായ ഭഗവാനേ!, ഞങള്‍ അങയുടെ സൃഷ്ടിയാണ്. പക്ഷേ, പ്രകൃതിയുടെ ഗുണപരിണാമങള്‍ക്കടിമപ്പെട്ട് ഞങള്‍ ഒന്നിനുപുറകേ മറ്റൊന്നായി അനേകം യോനികളില്‍ ജന്മം കൊള്ളുന്നു. ഇക്കാരണംകൊണ്ടുതന്നെ ഞങള്‍ ഇപ്പോഴും ഇതരകര്‍മ്മങളിലേപ്പെട്ടിരിക്കുന്നു. അതിനാല്‍ അങയുടെ പരമകാരുണ്യത്തിനുവേണ്ടി ഞങള്‍ക്കിതിനകം ഒന്നുംതന്നെ ചെയ്യുവാന്‍ കഴിഞിട്ടില്ല.

ഹേ അജനായ ഭഗവാനേ!, ഇവിടെ മറ്റുള്ള ജീവജാലങളും നിലനില്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ ഞങള്‍ ഞങളുടെ അന്നത്തെ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്. തതര്‍ത്ഥം അങയെ ഏതുകാലത്ത്, ഏതുവിധം പ്രീതിപ്പെടുത്തണമെന്ന് ഞങളെ അറിയിച്ചാലും. കാരണം അങയുടെ സന്തോഷത്താലും അനുഗ്രഹത്താലും ഞങള്‍ക്കും ഈ പ്രപഞ്ചത്തിലെ സകലമാനജീവഗണങള്‍ക്കും തങള്‍ക്ക് വിധിച്ചിട്ടുള്ള അന്നത്തെ ദുഃഖങളൊഴിഞ് ഭുജിക്കുമാറാകട്ടെ!. ഭഗവാനേ!, കൂടസ്ഥനും പുരാണനുമായ അങാണ് ഈ പ്രപഞ്ചത്തിലെ നാനാനിരകളിലുമുള്ള ദേവതകളുടേയും പിതാവ്. അജനായ നീ നിന്റെ മായാശക്തിയെ രേതസ്സോടൊപ്പം സകല ജീവജാലങളിലും നിറച്ചിരിക്കുന്നു. ഹേ പരമാത്മാവേ!, അങയുടെ മഹത് തത്വത്തില്‍നിന്നും ആദിയിലുളവായ ഞങള്‍ക്ക് എന്തുകര്‍മ്മമാണ് അങയുടെ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുവാനുള്ളത്. അവിടുത്തെ ഇംഗിതങളെ വകയാം‌വണ്ണം നിറവേറ്റുവാനുള്ള കരുത്തും ആത്മവിശ്വാസവും ഞങള്‍ക്ക് ദയവായി അരുളുമാറാകണം.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അഞ്ചാ മധ്യായം സമാപിച്ചു.

ഓം തത് സത്



2014, ജനുവരി 30, വ്യാഴാഴ്‌ച

3.4 വിദുരര്‍ മൈത്രേയമുനിയെ കാണാനെത്തുന്നു.

ഓം 
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 4

ഉദ്ധവര്‍ തുടര്‍ന്നു: "പ്രഭാസതീര്‍ത്ഥത്തിലെത്തി ബ്രാഹ്മണരെ പൂജിച്ചതിനുശേഷം, വൃഷ്ണികളും ഭോജന്‍‌മാരും തുടര്‍ന്ന് ഈ ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് പ്രാസാദം കഴിക്കുകയും, വാരുണിമദ്യം സേവിക്കുകയും ചെയ്തു. തത്ക്കാരണാല്‍ സ്വബോധം നഷ്ടപ്പെട്ട ഇവര്‍ പരുഷമായ വാക്കുകള്‍ പറഞ് അന്യോന്യം കലഹിക്കാന്‍ തുടങി. സായംകാലമായപ്പോഴേക്കും, അവരുടെ ബുദ്ധി മദ്യലഹരിയില്‍ അസന്തുലിതമായ അവസ്ഥയിലായി. അത് അവരുടെ സര്‍‌വ്വനാശത്തിന്റെ ആരംഭമായിരുന്നു.

താന്‍ ഇച്ഛിച്ചതുപോലെ തന്റെ വംശത്തിന്റെ സര്‍‌വ്വനാശം മുന്നില്‍ കണ്ട ഭഗവാന്‍ ശ്രീകൃഷ്ണന്‍ താമസിയാതെ സരസ്വതീതീരത്തെത്തി. നദിയിലിറങി അല്പ്പം ജലം മൊത്തിക്കുടിച്ചു. അനന്തരം ഒരു വൃക്ഷച്ചുവട്ടില്‍ ഉപവിഷ്ടനായി. ശരണാഗതരുടെ സര്‍‌വ്വദുഃഖങളും തീര്‍ക്കുന്ന ഭഗവാന്‍ യഥുക്കളുടെ വിനാശം മനസ്സില്‍ വിചാരം ചെയ്യുന്ന സമയംതന്നെ എന്നോട് ബദരികാശ്രമത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്ലയോ വിദുരരേ!, എനിക്കവന്റെ ആഗ്രഹം നന്നേയറിയാമായിരുന്നു. ആയതിനാല്‍ ആ പാദപങ്കജത്തെപ്പിരിഞിരിക്കുവാന്‍ അസാധ്യമെങ്കിലും, അവന്റെ ആജ്ഞയെ ഞാന്‍ ശിരസ്സാവഹിച്ചു. അങനെ സഞ്ചരിക്കുന്ന വേളയില്‍ ശ്രീനികേതനനായ എന്റെ ഗുരു ഭഗവാന്‍ ശ്രീകൃഷ്ണന്‍ സരസ്വതീനദിയുടെ തീരത്തുള്ള ഒരു വൃക്ഷച്ചുവട്ടില്‍ ചിന്താധീനനായി ഇരിക്കുന്നത് ഞാന്‍ കണ്ടു. കറുപ്പുനിറത്തില്‍ മനോഹരമായിരുന്നു ആ കോമളഗാത്രം. പ്രശാന്തമായ അവന്റെ കണ്ണുകള്‍ ഉദയസൂര്യനെപ്പോലെ ചുവന്നിരുന്നു. മഞപ്പട്ടുടുത്ത് നാല് തൃക്കൈകളോടെ മരുവുന്ന ആ പരമപുരുഷനെ തിരിച്ചറിയാന്‍ എനിക്ക് വളരെ പെട്ടെന്ന് കഴിഞു. വലത് താമരപ്പാദം ഇടത് തുടയിന്‍‌മേല്‍ കയറ്റിവച്ച്, ശാന്തനായി, ഒരു ചെറിയ ആല്‍മരച്ചുവട്ടിലിരിക്കുന്ന ഭഗവാന്റെ തിരുമുഖം കൂടുതല്‍ പ്രസന്നമായിരുന്നു.

ഈ സമയം അവന്‍ തന്റെ സകല ലൗകികസമ്പത്തുകളും ഉപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭഗവാന്റെ ഉത്തമഭക്തനും, വ്യാസഭഗവാന്റെ സുഹൃത്തും അഭുദയകാംക്ഷിയുമായ മൈത്രേയമുനി യദൃച്ഛയാ അവിടേക്ക് വന്നത്. ഭക്തോത്തമനായി മൈത്രേയമുനി നമ്രശിരസ്ക്കനായി അവിടെയിരുന്നുകൊണ്ട് ആ പരം‌പൊരുളിന്റെ വാക്കുകളെ ശ്രവിക്കുകയായിരുന്നു. ആ ആദിനാരായണന്റെ പരമകാരുണ്യമാകുന്ന മന്ദഹാസം എന്നിലും വീണു. അതോടെ ഞാന്‍ അവിടെയിരുന്നു അവനെ സശ്രദ്ധം കേട്ടു."

ശ്രീഭഗവാന്‍ പറഞു: "ഹേ വസു!, പണ്ട് നിങള്‍ വസുക്കളും മറ്റ് ദേവതകളും ചേര്‍ന്ന് വിശ്വസൃഷ്ടിയുടെ പരിവ്യാപ്തിക്കുവേണ്ടി യജ്ഞം നടത്തിയപ്പോള്‍ നിങളുടെ ഹൃദയത്തില്‍ അലതല്ലിക്കൊണ്ടിരുന്ന ആ ആഗ്രഹം സര്‍‌വ്വാന്തര്യാമിയായ നാം അറിഞിരുന്നു. ആയതിനാല്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നമ്മുടെ സാന്നിധ്യം കാംക്ഷിച്ച നിങള്‍ക്ക് നാം അത് നല്‍കുകയും ചെയ്തിരുന്നു. അല്ലയോ സാധോ!, ഇത് അങയുടെ അവസാനജന്‍‌മമാണ്. അതുപോലെ അങയുടേ ഈ ജന്‍‌മം അത്യന്തം മഹത്തരവുമാണ്. കാരണം, അങേയ്ക്ക് നമ്മുടെ സായൂജ്യം ലഭിച്ചുകഴിഞിരിക്കുന്നു. ഇനി അങേയ്ക്ക് ഈ നരലോകത്തെ ത്യജിച്ച് നമ്മുടെ ആസ്ഥാനമായ വൈകുണ്ഡത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. നമ്മെ കാണാനായി ഇപ്പോള്‍ ഈ ഏകാന്തമായ സ്ഥലത്ത് അങെത്തിച്ചേര്‍ന്നിരിക്കുന്നത് അങേയ്ക്ക് നമ്മിലുള്ള അകമഴിഞ ഭക്തിപാരവശ്യം ഒന്നുകൊണ്ട് മാത്രമാണ്. അത് മാത്രമാണ് അങയുടെ സകല ഐശ്വര്യങളുടേയും പരമഹേതുവും. അല്ലയോ ഉദ്ധവരേ!, പണ്ട് സൃഷ്ടിക്കുമുമ്പ് നമ്മുടെ നാഭിയില്‍ നിന്നുമുയര്‍ന്നുവിടര്‍ന്ന കമലത്തില്‍ സ്ഥിതനായ ബ്രഹ്മദേവന് നാം നമ്മുടെ തത്വത്തെ ഉപദേശം ചെയ്തിരുന്നു. അതിനെ ജ്ഞാനികള്‍ ശ്രീമദ് ഭാഗവതം എന്നു വിളിക്കുന്നു."

ഉദ്ധവര്‍ പറഞു: "ഹേ വിദുരരേ!, അവന്റെ സ്നേഹവാത്സല്യങള്‍ എന്നില്‍ പതിഞതോടെ എന്റെ വാക്കുകള്‍ കണ്ണീരില്‍ പൊലിഞുപോയി. അംഗങള്‍ തോറും രോമങള്‍ എഴുന്നുനിന്നു. കണ്ണുനീരൊഴുക്കി, കൂപ്പുകൈകളോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. [ഭഗവാനേ!, അങയുടെ പാദാംബുജസേവ ചെയ്യുന്ന ഒരു ഭക്തന് ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍ വളരെ എളുപ്പത്തില്‍ പ്രാപ്യമാകുന്നു. പക്ഷേ അടിയന് വേണ്ടത് അവിടുത്തെ പാദാരവിന്ദങളെ പൂജിക്കുവാനുള്ള സൗഭാഗ്യം മാത്രമാണ്. ഭഗവാനേ!, ഇതെന്തൊരത്ഭുതം!, കാമരഹിതനായ അങ് കാമ്യകര്‍മ്മങള്‍ ചെയ്യുന്നു. അജനായ അങ് നിരവധി അവതാരങള്‍ കൈക്കൊള്ളുന്നു. കാലത്തിന്റെ നിയന്താവായ അങ് ശത്രുക്കളെഭയന്ന് കോട്ടപുക്കൊളിക്കുന്നു. ബ്രഹ്മാനന്ദനിമഗ്നനായിയിരിക്കുമ്പോഴും അവിടുന്ന് ഒരു ഗൃഹസ്ഥാശ്രമിയെപ്പോലെ സ്ത്രീകളാല്‍ ചുറ്റപ്പെട്ട് തൃണസമമായ ജീവിതമാസ്വദിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും മഹത്തുക്കള്‍ പോലും പരിഭ്രാന്തരായി അമ്പരന്നുനില്‍ക്കുന്നു. പ്രഭോ!, അങ് കാലാധിതനാണ്. അവിടുത്തെ നിസ്സീമമായ ജ്ഞാനത്തിനുമുന്നില്‍ അടിയന്‍ ആരുമല്ല. എങ്കിലും അവിടുന്ന് ഒരു വിമോഹിതനെന്നവണ്ണം എന്നോട് ഉപദേശം ആരായുന്നു. അങയുടെ ഇങനെയുള്ള ചെയ്തികളാണ് ഈയുള്ളവനെ മോഹിപ്പിക്കുന്നത്.

ഭഗവാനേ!, അങയുടെ മഹിമകളാകുന്ന ആ ആത്മജ്ഞാനം സകലദുരിതങളേയും അകറ്റുന്നതാണ്. അങ് സൃഷ്ടിക്കുമുമ്പ് ബ്രഹ്മദേവനില്‍ കൊളുത്തിയ ആ ജ്ഞാനദീപം ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരാണ് ഞങളെന്ന് അങേയ്ക്ക് തോന്നുന്നുണ്ടുവെങ്കില്‍ ആ ദീപം ഞങളില്‍കൂടി പ്രകാശിപ്പിച്ചാലും.]

വിദുരരേ!, ഇങനെ ഞാന്‍ ഹൃദയം കൊണ്ടവനോട് പ്രാര്‍ത്ഥിച്ചു. എന്നില്‍ പ്രീതനായ ആ താമരക്കണ്ണന്‍ തന്റെ പരമമായ തത്വത്തെ എനിക്ക് പ്രദാനം ചെയ്തു. അവന്റെ പ്രീതിയില്‍ ആ തത്വം ഞാന്‍ പഠിച്ചു. പിന്നീട് ആ തൃപ്പാദങളില്‍ നമസ്ക്കരിച്ച്, അവനുചുറ്റും പ്രദക്ഷിണം ചെയ്ത്, ഹൃദയത്തിലുരുകുന്ന വിരഹദുഃഖവുമായി ഞാന്‍ ഇവിടെയെത്തി. ഈ സമയം അവനെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുകയാണ്. മനസ്സിന്റെ തളര്‍ച്ചയൊ അല്പ്പമൊന്ന് കുറയ്ക്കുവാനായി ഞാനിതാ അവന്റെ അനുജ്ഞയാല്‍ ബദരികാശ്രമത്തിലേക്ക് പോകുന്നു. ആവിടെയാണ് ആ പരമാത്മാവിന്റെ അവതാരങളായ നരനാരായണന്‍‌മാര്‍ കാലാകാലങളായി അഖിലലോകമംഗളത്തിനായ്ക്കൊണ്ട് തപമനുഷ്ഠിക്കുന്നത്."

ശ്രീശുകന്‍ പരീക്ഷിത്തിനോട് പറഞു: "ഹേ രാജന്‍!, അങനെ ഉദ്ധവരിൽനിന്നും തന്റെ ബന്ധുമിത്രാദികളുടെ സര്‍‌വ്വനാശത്തെക്കുറിച്ച് കേട്ട പണ്ഡിതനായ വിദുരര്‍, തത്ജന്യമായ ദുഃഖത്തെ ജ്ഞാനാഗ്നിയില്‍ എരിച്ച് ഭസ്മമാക്കി. ഒടുവില്‍ ഭക്തോത്തമനായ ഉദ്ധവര്‍ വിദുരരോട് യാത്രപറഞ് പോകാനൊരുങുമ്പോള്‍ വിദുരര്‍ അദ്ദേഹത്തോട് ചോദിച്ചു.

"ഉദ്ധവരേ!, ഭക്തന്‍‌മാര്‍ എപ്പോഴും ഭഗവാനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും സംസാരിക്കുന്നവരുമാണ്. അങനെയിരിക്കെ, അവന്‍ നേരിട്ട് തന്റെ ആത്മതത്വത്തെ ബോധിപ്പിച്ച് അനുഗ്രഹിച്ച അങയില്‍നിന്നും ആ ജ്ഞാനത്തെ മറ്റുള്ളവര്‍ സ്വീകരിക്കുന്നത് തികച്ചും അഭിലഷണീയം തന്നെ."

ഉദ്ധവര്‍ പറഞു: "പ്രിയവിദുരരേ!, അതിനൊരു വഴി ഞാന്‍ കാണുന്നുണ്ട്. അവിടുന്ന് പണ്ഡിതനായ മൈത്രേയമുനിയെ ശരണം പ്രാപിക്കുക. ആദരണീയനായ അദ്ദേഹമാണ് ആ അത്മതത്വത്തെക്കുറിച്ച് പറയാന്‍ തികച്ചും ഇവിടെ യോഗ്യനായിയുള്ളത്. കാരണം ഭഗവാന്‍ തന്റെ ധാമത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് മൈത്രേയമുനിക്കാണ് ഈ തത്വത്തെ ഉപദേശം ചെയ്തിരുന്നത്."

ശുകദേവന്‍ പറഞു: "രാജന്‍!, ഇങനെ യമുനാനദിയുടെ തീരത്തുവച്ച് വിദുരരും ഉദ്ധവരും ഭഗവാന്റെ മഹികള്‍ വാതോരാതെ ചര്‍ച്ചചെയ്തു. അവര്‍ കൃഷ്ണനെയോര്‍ത്ത് അവന്റെ വിരഹത്തില്‍ അതീവദുഃഖിതരായി. ആ രാതി ഉദ്ധവര്‍ക്ക് ഒരു നിമിഷം പോലെ കടന്നുപോയി. പിറ്റേദിവസം ഉഷസ്സില്‍ ഉണര്‍ന്ന് അദ്ദേഹം അവിടെനിന്നും യാത്രതിരിച്ചു."

സൂതന്‍ തുടര്‍ന്നു: ഇത്രയും കേട്ടതിനുശേഷം പരീക്ഷിത്ത് രാജാവ് ശ്രീശുകനോട് ചോദിച്ചു. "പ്രഭോ!, തന്റെ അദ്ധ്യാത്മലീലകള്‍ക്ക് വിരാമമിട്ട്, യഥുക്കളേയും ഭോജന്‍‌മാരേയും നാമാവശേഷമാക്കി, മൂന്നുലോകങളുടേയും നാഥനായ ശ്രീകൃഷ്ണപരമാത്മാവ് സ്വധാമത്തിലേക്ക് പ്രയാണം ചെയ്തതിനുശേഷം, ആരായിരുന്നു ഇവിടെ രാജ്യഭാരം ഏറ്റെടുത്തിരുന്നത്?. എന്തുകൊണ്ടാണ് ഉദ്ധവരെ മാത്രം ഭഗവാന്‍ ബാക്കിവച്ചത്?"

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, യഥുക്കള്‍ക്കും, ഭോജന്‍‌മാര്‍ക്കുമുണ്ടായ ബ്രാഹ്മണശാപം തികച്ചും ഒരു പ്രഹസനമായിരുന്നു. ഭൂമുഖത്തുനിന്നും തന്റെ കുലം ആപ്പാടെ ഇല്ലാതാക്കി, തിരിച്ച് വൈകുണ്ഡത്തിലേക്ക് മടങുവാനുള്ള ഭഗവാന്റെ ഇച്ഛയായിരുന്നു സത്യത്തില്‍ ഇവിടെ സംഭവിച്ചിരുന്നത്. ഈ അവസരത്തില്‍ ഭഗവാന്‍ ചിന്തിച്ചു: [എനിക്ക് സ്വധാമത്തിലേക്ക് മടങുവാന്‍ സമയമായിരിക്കുന്നു. എന്റെ ഭക്തന്‍‌മാരില്‍ അത്യുത്തമനായ ഉദ്ധവര്‍ മാത്രമാണ് എന്റെ തത്വത്തെ സ്വീകരിക്കാന്‍ ഇവിടെ പ്രാപ്ത്നായുള്ളത്. ഉദ്ധവര്‍ എന്നെക്കാള്‍ ഒട്ടും തന്നെ ചെറിയവനല്ല. കാരണം അദ്ദേഹം ത്രിഗുണാതിതനായ പുണ്യാത്മാവാണ്. അത്കൊണ്ട് എന്റെ അദ്ധ്യാതിമികതത്വത്തെ ഉള്‍ക്കൊണ്ട് ഇവിടെ പ്രചരിപ്പിക്കുവാന്‍ ഉദ്ധവര്‍  ഇവിടെ അവശേഷിക്കേണ്ടിയിരില്‍ക്കുന്നു.]

ശ്രീശുകന്‍ തുടര്‍ന്നു: "അങനെ മൂലോകഗുരുവായ ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്നും ഉദ്ധവര്‍ പ്രത്യക്ഷേണ ശ്രീമദ് ഭാഗവതത്വം പഠിച്ച് ഹൃദയത്തിലുറപ്പിച്ചു. അനന്തരം ബദരികാശ്രമത്തിലെത്തി ഭഗവത് പ്രീതിക്കായി ഭഗവതാരാധന തുടങുകയും ചെയ്തു. ഈ നരലോകത്തില്‍ അവന്‍ അവതരിച്ചതും തിരിച്ചുപോയതുമായ സകലവൃത്താന്തങളും വിദുരര്‍ ഉദ്ധവരില്‍ നിന്നും പഠിച്ചു. ഈ പരമസത്യത്തെ അറിയുവാനാണ് ഋഷീശ്വരന്‍‌മാര്‍ പോലും നിത്യവും അശ്രാന്തപരിശ്രമം കൊണ്ട് പണിപ്പെടുന്നത്. ഭഗവാന്റെ ഭൂലോകത്തിലുണ്ടായ അവതാരങളും, അവന്റെ അത്ഭുതമഹിമകളും അവന്റെ ഭക്തന്‍‌മാര്‍ക്കല്ലാതെ മറ്റൊരുത്തര്‍ക്കറിയുവാന്‍ സാധ്യമല്ല. അന്യജനാവലികള്‍ക്ക് അവയൊക്കെ കേവലം മനഃക്ലേശമുണ്ടാക്കുന്ന വസ്തുതകളത്രേ!.

വൈകുണ്ഡത്തിലേക്ക് മടങുന്നതിനുമുമ്പ് തന്നെക്കുറിച്ച് ഭഗവാൻ ഉള്ളുകൊണ്ട് ഓർത്തുവെന്നുള്ള കാര്യവും മറ്റും ഉദ്ധവരിൽനിന്നും അറിഞ്ഞ് അതിന്റെ മനസ്സിൽ ചിന്തിച്ചുകൊണ്ട് ഭഗവാനില്‍ പ്രേമവിഹ്വലനായി വിദുരര്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട് ദീനദീനം വിലപിച്ചു.  അങനെ കുറച്ചു ദിവസങള്‍ യമുനാതീരത്ത് വസിച്ച് വിദുരര്‍ മൈത്രേയമുനി താമസിക്കുന്ന ഗംഗാതീരത്തെത്തി."

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  നാലാമധ്യായം സമാപിച്ചു.

ഓം തത് സത്




2014, ജനുവരി 24, വെള്ളിയാഴ്‌ച

3.3 മധുരയിലും ദ്വാരകയിലുമായുള്ള ഭഗവാന്റെ ലീലകൾ

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 3

ഉദ്ധവര്‍ തുടര്‍ന്നു: "വൃന്ദാവനത്തില്‍നിന്നും ശ്രീകൃഷ്ണന്‍ ബലരാമനോടൊപ്പം മധുരയിലെത്തി. പരദ്രോഹിയായ കംസനെ സിംഹാസനത്തില്‍നിന്നും വലിച്ച് താഴെയിട്ട്, അവിടെനിന്നും നിലത്തുകൂടെ ശക്തിയോടെ വലിച്ചിഴച്ച് കാലപുരിക്കയച്ചു. പിന്നീട് തന്റെ മാതാപിതാക്കളെ കാരാഗ്രഹത്തില്‍നിന്നും മോചിതരാക്കി. കൃഷ്ണന്‍ സാന്ദീപനിമഹര്‍ഷിയില്‍നിന്നും സകലവേദങളും ഉപനിഷത്തുക്കളും വളരെപ്പെട്ടെന്നുതന്നെ പഠിച്ചിരുന്നു. ഒരുമാത്ര തന്റെ ഗുരുവില്‍ നിന്നും ശ്രവിക്കുന്നതോടെ അവയൊക്കെ അവന് ജ്ഞേയമാകുന്നു. തുടര്‍ന്ന് മൃതിയടഞ ഗുരുപുത്രനെ പഞ്ചജനനില്‍നിന്നും പിടിച്ചെടുത്ത് ഗുരുദക്ഷിണയായി ഗുരുവിന് നല്‍കി. ഭീഷ്മകരുടെ പുത്രിയായ രുഗ്മിണിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ കൊട്ടാരത്തിലെത്തി അവളുടെ സ്വയം‌വരത്തിനായെത്തി ആ സൗഭാഗ്യവും കാത്തിരിക്കുന്ന നിരവധി രാജകുമാരന്‍‌മാരുടെ ഇടയിലൂടെ, ഗരുഡന്‍ പണ്ട് അമൃതം റാഞ്ചിക്കൊണ്ടുപോയതുപോലെ, ഭഗവാന്‍ കൃഷ്ണന്‍ രുഗ്മിണിയെ കടത്തിക്കൊണ്ടുപോയി.

പിന്നീടൊരു സ്വയം‌വരാവസരത്തില്‍ ഏഴ് കാളക്കൂറ്റന്‍‌മാരെ പരാജയപ്പെടുത്തി നാഗ്നാജിതി രാജകുമാരിയെ പാണിഗ്രഹണം ചെയ്തു. എതിര്‍ക്കാന്‍ വന്ന മൂഢരായ രാജാക്കന്‍‌മാരെ യഥാവിധി യുദ്ധത്തില്‍ യമപുരം ചേര്‍ക്കുകയും ചെയ്തു. ഒരു സാധാരണ മനുഷ്യനെപ്പോലെ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തുവാനെന്നോണം സ്വര്‍ഗ്ഗത്തില്‍ നിന്നും പാരിജാതത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഇന്ദ്രന്‍ തന്റെ ഭാര്യയാല്‍ പ്രലോഭിതനായി ഒരു പെണ്‍കോന്തനെന്നോണം ഇതിന്റെ പേരില്‍ ഭഗവാനോട് യുദ്ധത്തിന് പുറപ്പെട്ടു.

ധരിത്രിയുടെ മകന്‍ നരകാസുരന്‍ ആകാശം മുഴുവന്‍ പിടിച്ചടക്കുവാനുള്ള പരിശ്രമത്തിനിടയില്‍ ഭഗവാന്റെ സുദര്‍ശനചക്രത്താല്‍ വധിക്കപ്പെട്ടു. പിന്നീട് ഭൂമീദേവിയുടെ പ്രാര്‍ത്ഥനെയെ മാനിച്ച് നരകാസുരന്റെ രാജ്യത്തെ അയാളുടെ പുത്രന് തിരികെ നല്‍കി. അങനെ ഭഗവാന്‍ അസുരന്‍‌മാരുടെ കോട്ടയ്ക്കകത്ത് പ്രവേശിച്ചു. അവിടെ നരകാസുരന്‍ കാരാഗൃഹത്തിലടച്ചിരുന്ന അനേകം രാജകുമാരിമാര്‍ ദീനവത്സലനായ ഭഗവാനെ കണ്ടതും നാണത്തോടെ, സന്തോഷവതികളായി, ഭഗവാനെ പതിയായി സ്വീകരിക്കുവാനുള്ള അത്യാര്‍ത്തിയോടെ ആ കരുണാമയനെ നോക്കി. ഭഗവാന്‍ ആത്മമായയാല്‍ ഒരേവേളയില്‍ ഓരോ സ്ത്രീകള്‍ക്കും അനുയോജ്യമാം വിധം  അനേകം ദിവ്യശരീരങള്‍ കൈക്കൊണ്ട് നിരാലംബരായ ആ രാജകുമാരിമാരെ വേളികഴിച്ചു. ഓരോരുത്തരേയും വേവ്വേറെ ഭവനങളില്‍ താമസിപ്പിച്ചു. ഭഗവാന്‍ ഇവര്‍ക്കോരോരുത്തര്‍ക്കും തനിക്കുസമമായ പത്തു സന്തതികളെ വീതം നല്‍കിയനുഗ്രഹിച്ചു.

അന്ന് സാല്വനും, മഗധയുടെ രാജാവ് കാലയവനനുമൊക്കെ മധുരയെ ആക്രമിച്ചു. അവര്‍ തങളുടെ സൈന്യങളോടൊപ്പം രാജ്യത്തെ വളഞു. എങ്കിലും അവരെ വധിക്കുന്നതില്‍ നിന്നും ഭഗവാന്‍ ഒഴിഞുമാറിനിന്നുകൊണ്ട് തന്റെ സേനയുടെ യുദ്ധകുശലതയെ ശത്രുക്കള്‍ക്ക് കാട്ടിക്കൊടുത്തു. ശംബരന്‍, ദ്വിവിദന്‍, ബാണന്‍, മുരന്‍, ബല്വന്‍, തുടങിയ രാജാക്കന്‍‌മാരും, അസുരന്‍‌മാരയ ദണ്ഡവക്രാദികളും ഒക്കെ ഭഗവാനോട് പോരിനുവന്നു. പക്ഷേ അവരില്‍ ചിലരെ അവന്‍ നേരിട്ടു വധിക്കുകയും, മറ്റുചിലരെ മറ്റുള്ളവരാല്‍ കൊല്ലിക്കുകയും ചെയ്തു.

ഹേ വിദുരരേ!, കുരുക്ഷേത്രത്തില്‍ ശത്രുപക്ഷത്തുനിന്നും, അങയുടെ പക്ഷത്തുനിന്നും അനേകം പേര്‍ അതിഘോരമായി യുദ്ധം ചെയ്തു. അവര്‍ യുദ്ധഭൂമിയിലൂടെ കൂകിവിളിച്ചുകൊണ്ട് തലങും വിലങും ഒടുമ്പോള്‍ ഭൂമിദേവി വിറയ്ക്കുകയായിരുന്നു. ഇങനെ അതിശക്തന്‍‌മാരയ അനേകം യോദ്ധാക്കളുടെ മൃതുവിന് ഭഗവാന്‍ കാരണക്കാരനായി. കര്‍ണ്ണന്റേയും, ദുഃശ്ശാസനന്റേയും, സൗബലന്റേയും, തെറ്റായ ഉപദേശങള്‍ സ്വീകരിച്ചതിന്റെ ഫലമായി ദുര്യോധനന് തന്റെ ജീവിതദൈഘ്യവും, സൗഭാഗ്യങളുമെല്ലാം നഷ്ടപ്പെട്ടു. തന്റെ അനുയായികള്‍ക്കൊപ്പം യുദ്ധഭൂമിയില്‍ തുട തകര്‍ന്നുകിടന്ന ദുര്യോധനെ കാണാന്‍ ഭഗവാന് ഒട്ടും തന്നെ താല്പ്പര്യമുണ്ടായിരുന്നില്ല.

ഹേ വിദുരരേ!, കുരുക്ഷേത്രയുദ്ധം അവസാനിച്ച വേളയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞു - "ഭൂമിക്ക് ഭാരമായിരുന്ന പതിനെട്ട് അക്ഷൗഹിണികളെ ഇതാ ദ്രോണരും, ഭീഷ്മരും, അര്‍ജ്ജുനനും, ഭീമനുമൊക്കെ ചേര്‍ന്ന് ഇല്ലാതാക്കിയിരിക്കുന്നു. പക്ഷേ, എന്റെ കുലമായ യഥുക്കളുടെ ഭാരം ഇപ്പോഴും ഭൂമിദേവിക്ക് താങാനാകാത്തവിധം വളര്‍ന്നുവലുതായിര്‍ക്കുന്നു. അവരെക്കൂടി ഇവിടെനിന്നും ഉന്‍‌മൂലനലനം ചെയ്യേണ്ടിയിരിക്കുന്നു. അവര്‍ മധുമത്തരായി, കണ്ണും ചുവപ്പിച്ച്, തമ്മില്‍ കലഹിച്ചു, തനിയെ ഇല്ലാതാകുന്നതാണ്. എന്റെ അഭാവത്തില്‍ ഇത്യര്‍ത്ഥം ഇതല്ലാതെ ഒരു വഴി വേറേ ഇല്ലതന്നെ."

പിന്നീട് ഭഗവാന്‍ ചിന്തിച്ചുറപ്പിച്ചുകൊണ്ട് ധര്‍മ്മാധിഷ്ഠിതവും ശ്രേഷ്ഠവുമായ ഒരു ഭരണം കാഴ്ചവയ്ക്കുവാനായി യുധിഷ്ഠിരനെ ലോകാധിപതിയായി വാഴിച്ചു. പുരുവംശത്തിന്റെ അനന്തരാവകാശി പിന്നീട് മഹാനായ അഭിമന്യുവിന്റെ പുത്രനായി ഉത്തരയുടെ ഗര്‍ഭത്തില്‍ പിറന്നു. ആ ഭൂണം ദ്രോണപുത്രന്റെ ബ്രഹ്മാസ്ത്രത്താല്‍ ദഹിക്കാന്‍ തുടങിയപ്പോള്‍ ഭഗവാന്‍ ഉത്തരയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അവനേയും പരിരക്ഷിച്ചു. ധര്‍മ്മപുത്രര്‍ രാജ്യഭരണമേറ്റുകഴിഞപ്പോള്‍ ഭഗവാന്‍ അദ്ദേഹത്തെക്കൊണ്ട് അശ്വമേധയാഗം ചെയ്യിച്ചു. ശ്രീകൃഷ്ണഭക്തനായ യുധിഷ്ഠിരന്‍ സഹോദരന്‍‌മാര്‍ക്കൊപ്പം തന്റെ രാജ്യത്തെ സകല സൗഭാഗ്യങള്‍ക്കൊപ്പം പരിപാലിച്ചുരക്ഷിച്ചു.

അതേസമയം ഭഗവാനാകട്ടെ, വേദവിധികള്‍ക്കനുസരിച്ച്, തികച്ചും അനാസക്തനായി, സാംഖ്യശാസ്ത്രാദിവിധികള്‍ പ്രമാണമാക്കി ദ്വാരകയില്‍ വാണു. അവിടെ, ഭഗവാന്‍ തന്റെ  അന്തരാത്മാവില്‍ പരമാനന്ദാനുഭവരസം നുകര്‍ന്നുകൊണ്ട്, ഭക്തന്‍‌മാര്‍ക്ക് അമൃതവചസ്സുകളരുളിക്കൊണ്ട്, സകലൈശ്വര്യങളോടെ, അത്ഭുതചരിതനായി ആ അദ്ധ്യാത്മികശരീരത്തില്‍ കുടികൊണ്ടു. യഥുക്കളോടൊപ്പം ഇഹത്തിലും പരത്തിലും, അവന്‍ തന്റെ ലീലകളാടി. വിശ്രമവേളകളില്‍ ഭഗവാന്‍ തന്റെ ഭാര്യമാര്‍ക്കൊപ്പം ക്ഷണസൗഹൃദം പങ്കിട്ടു. ഇങനെ അനേകദിവ്യസം‌വത്സരങള്‍ കൃഷ്ണന്‍ ഒരു ലൗകികനെപ്പോലെ ജീവിച്ചു. ഒടുവില്‍ പൂര്‍ണ്ണവിരക്തനായി.

സകലജീവജാലങളും ഈശ്വരാധീനരാണ്. ആ ജഗദീശ്വരനോട് യോഗം കൂടാന്‍ ഭക്തന്‍‌മാര്‍ക്ക് മാത്രമേ സാധിക്കുന്നുള്ളൂ. ദ്വാരകയില്‍ ഒരിക്കല്‍ കുറെ യഥുരാജകുമാരന്‍‌മാരും, ഭോജകുമാരന്‍‌മാരും കൂടിചേര്‍ന്ന് ഒരുകൂട്ടം ഋഷികളെ പരിഹസിച്ച് അവരെ കോപാകുലരാക്കി. ഭഗവാന്റെ ഇച്ഛാനുസൃതം സംഭവിച്ച ഈ ക്രീഡയില്‍ ക്രോധിതരായ മുനികള്‍ അവരെ ശപിച്ചു. തതനന്തരം ശ്രീകൃഷ്ണനാല്‍ പരിഭ്രാന്തരായ കുറെ യഥുക്കളും, ഭോജന്‍‌മാരും, അന്തകവംശജരും കൂടി അത്യുത്സാഹത്തോടെ തങളുടെ രഥങളില്‍ കയറി പ്രഭാസതീര്‍ത്ഥത്തിലേക്ക് തിരിച്ചു. എന്നാല്‍ കുറെ കൃഷ്ണഭക്തന്‍‌മാര്‍ ദ്വാരകയില്‍ ഭഗവാനോടൊപ്പംതന്നെ കഴിഞു. അവിടെയെത്തി കുളികഴിഞ് ഇവര്‍ തങളുടെ പിതൃക്കള്‍ക്കളുടേയും, ദേവന്‍‌മാരുടേയും, ഋഷികളുടേയും പരിതൃപ്തിക്കുവേണ്ടി ബലിതര്‍പ്പണം ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണര്‍ക്ക് പശു, സ്വര്‍ണ്ണം, പൊന്‍ നാണയങള്‍, ശയ്യകള്‍, വസ്ത്രങള്‍, മാന്തോല്‍, കംബളം, കുതിര, ആന, കന്യകമാര്‍, ഭൂമി എന്നിവ ദാനമായി നല്‍കി അവരുടെ അനുഗ്രഹത്തിന് പാത്രമായി. പിന്നീടവര്‍ രുചിയേറിയ ഭക്ഷണങളുണ്ടാക്കി ആദ്യം ഭാവാന് സമര്‍ച്ചതിനുശേഷം ഈ ബ്രാഹ്മണര്‍ക്ക് ഊട്ടുനടത്തി. അവര്‍ തങളുടെ ശിരസ്സ് ഭൂമിയില്‍ തട്ടിച്ച് അവരെ നമസ്ക്കരിച്ചു. അങനെ ഗോക്കളേയും ബ്രാഹ്മണരേയും പരിരക്ഷിച്ചുകൊണ്ട് അവര്‍ യഥോചിതം വാണു.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2014, ജനുവരി 17, വെള്ളിയാഴ്‌ച

3.2 ഉദ്ധവരുടെ ഭഗവത്സ്മരണ

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 2

ശ്രീശുകന്‍ പറഞു: "ആകാംശാഭരിതനായി ഇങനെ അനേകം ചോദ്യങള്‍ വിദുരര്‍ ഉദ്ധവരോട് ചോദിച്ചു. പക്ഷേ ഭഗവത് സ്മൃതിയുടെ അതിരേകത്തിലുണ്ടായ ഹൃദയത്തുടിപ്പില്‍ തന്നെതന്നെ മറന്നുപോയ ഉദ്ധവര്‍ക്ക് ആ ചോദ്യങള്‍ക്കൊന്നും ഉടനെ ഉത്തരം പറയാന്‍ കഴിഞില്ല. കുട്ടിക്കാലത്ത് അഞ്ചുവയസ്സുള്ളപ്പോല്‍ പോലും ഉദ്ധവര്‍ ഭഗവത് പ്രേമത്തില്‍ അലിഞുപോകുമായിരുന്നു. മാതാവ് പ്രഭാതഭക്ഷണത്തിനുവിളിച്ചാല്‍ പോലും അദ്ദേഹം ഭഗവാനില്‍ മതിമറന്ന് അത് ഉപേക്ഷിക്കുമായിരുന്നു. ചെറുപ്പകാലം മുതല്‍ക്കേയുള്ള കൃഷ്ണപ്രേമം വയസ്സായ അവസ്ഥയിലും തീവ്രമായിരുന്നതിനാല്‍ ഭഗവാനെക്കുറിച്ച് കേട്ടനിമിഷം തന്നെ ഉദ്ധവരുടെ മനസ്സില്‍ ഭഗവാനുമായുള്ള സകല സ്മൃതികളുമുണര്‍ന്നു. ഒരുനിമിഷത്തേക്ക് ഉദ്ധവര്‍ ശരീരമിളകാതെ സ്തബ്ദനായി നിന്നു. ഭഗവദ്പാദപങ്കജങളെ സ്മരിച്ചുണ്ടായ ഹര്‍ഷോന്മാദത്തില്‍ അദ്ദേഹം അലിഞുചേര്‍ന്നു. അതില്‍ അദ്ദേഹം കൂടുതല്‍ ആഴ്ന്നിറങുന്നതുപോലെ വിദുരര്‍ക്കുതോന്നി. ഉദ്ധവരുടെ അംഗങള്‍തോറുമുണ്ടായ അത്യുത്കൃഷ്ടമായ ചലനങള്‍ കണ്ടപ്പോള്‍, കൃഷ്ണനോടുള്ള അദ്ദേഹത്തിന്റെ തീവ്രസ്നേഹം പ്രസരിച്ച് സം‌പ്ലുതമായ അനുഭൂതിയെ വിദുരര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞു. വിദുരര്‍ ഉദ്ധവരുടെ കണ്ണുനീര്‍ തുടച്ചു. ഉദ്ധവര്‍ ക്രമേണ ഭഗവദ് ധാമാനുഭൂതിയില്‍നിന്നും താഴെ നരലോകത്തിലേക്കിറങിവന്നു. കവിളില്‍കൂടിയൊഴുകിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഭഗവാനും താനുമായുള്ള തന്റെ സ്മൃതികളില്‍ ഓരോന്ന് ചികഞെടുത്ത് അത്യന്തം ആനന്ദത്തോടെ വിദുരരോട് പറയുവാന്‍ തുടങി."

ഉദ്ധവര്‍ പറഞു: "പ്രിയവിദുരരേ!, നമ്മുടെ ക്ഷേമത്തെപറ്റിയിനിയെന്തുപറയാന്‍. ലോകത്തിന്റ മുഴുവനും സൂര്യനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ മറഞു. ഗൃഹമാകട്ടെ കാലമാകുന്ന സര്‍പ്പത്താല്‍ വിഴുങപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്നിട്ടും, ജലത്തിനടിയില്‍നിന്നും മത്സ്യം ചന്ദ്രനെ അറിയുന്നതുപോലെയല്ലാതെ, അതിനപ്പുറം ഭഗവാന്‍ ഹരിയെ മനസ്സിലാക്കാന്‍ ഈ യഥുക്കള്‍ക്ക് കഴിഞിട്ടില്ല. അതിനാല്‍ ഇവര്‍ ശരിക്കും ദൗര്‍ഭാഗ്യരാണ്. എന്തിനുപറയാന്‍, ഈ പ്രപഞ്ചം തന്നെ ഭാഗ്യം നശിച്ചതായി മാറിയിരിക്കുന്നു. യഥുക്കള്‍ പ്രൗഡിയുള്ളവരും ആത്മജ്ഞാനികളുമായിരുന്നെങ്കിലും, അവര്‍ ഭഗവാനെ അറിഞിരുന്നത് തങളെക്കാല്‍ ഉയര്‍ന്ന്, എല്ലായിടവും വര്‍ത്തിക്കുന്ന ഒരുവനായി മാത്രമായിരുന്നു. പക്ഷേ ശരണാഗതരുടെ ബുദ്ധിയെ ഒരുകാലത്തും, മായാബദ്ധമായ ഒരു ശക്തിക്കും, ഭഗവത് പ്രേമത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ സാധ്യമല്ല. ഭഗവാന്‍ കൃഷ്ണന്‍ തന്റെ അദ്ധ്യാത്മികരൂപത്തെ ലോകസമക്ഷം കാഴ്ച്ചവച്ചതിനുശേഷം, തുടര്‍ന്ന് തന്നെ കാണാന്‍ അയോഗ്യരായവരുടെ കണ്മുന്നില്‍ നിന്നും അപ്രത്യക്ഷനായി. അവന്‍ തന്റെ അദ്ധ്യാത്മലീലകള്‍ കാട്ടാനായി മര്‍ത്ത്യരൂപം പൂണ്ട് ഇവിടെ അവതരിച്ചു. അതിലൂടെ തന്റെ യോഗമായയേയും, ഐശ്വര്യത്തേയും, എല്ലാറ്റിനുമുപരി സകല ആഭരണങളുടേയും ആഭരണമായ ആ നിര്‍മ്മലപാദത്തേയും ജനങള്‍ക്ക് കാട്ടികൊടുത്തു. മഹാരാജാവ് യുധിഷ്ഠിരന്‍ നടത്തിയ രാജസൂയമഹായജ്ഞത്തില്‍ മൂന്നുലോകങളിലുമുള്ള ദേവതകള്‍ പങ്കെടുത്തു. ഭഗവാനെ ദര്‍ശിച്ച മാത്രയില്‍ തന്നെ, ബ്രഹ്മദേവന്റെ സൃഷ്ടിപ്രാവീണ്യത്തില്‍ അങേയറ്റം മഹത്തായ ആ കളേബരഭംഗിയില്‍ അവര്‍ മതിമറന്നു. 

രാസലീല കഴിഞ് ഭഗവാന്‍ മടങിപ്പോയതിലുണ്ടായ വിരഹം വ്രജത്തിലെ ഗോപികമാര്‍ക്ക് അത്യന്തം മനോവേദനയുണ്ടാക്കി. അവര്‍ ഗൃഹത്തിലെ വേലകളിലൊന്നും മനസ്സുവയ്ക്കാതെ സ്തബ്ദബുദ്ധികളായിമാറി. അവരുടെ കണ്ണുകള്‍ എല്ലായിടവും ഭഗവാനുവേണ്ടി പരക്കം പാഞു. സര്‍‌വ്വപരാവരങളിലും അനുകമ്പയുള്ള ഭഗവാന്‍ അജനെന്നിരിക്കിലും, തന്റെ ഭക്തന്‍‌മാര്‍, തൃഗുണന്‍‌മാരായവരില്‍ നിന്ന് ക്ലേശം അനുഭവിക്കുമ്പോള്‍, മഹത് തത്വത്തെ പിന്തുടര്‍ന്ന് അഗ്നിയുണ്ടാകുന്നതുപോലെ, അവര്‍ അവിടെ അവതീര്‍ണ്ണനാകുന്നു. ജന്‍‌മരഹിതനായ അവന്‍ കാരാഗൃഹത്തില്‍ വസുദേവര്‍ക്ക് മകനായി എങനെ പിറന്നു?. തന്റെ പിതാവിന്റെ സം‌രക്ഷണയില്‍നിന്നും വ്രജത്തിലേക്ക് പുറപ്പെട്ട് അവിടെ ശത്രുക്കളെ ഭയന്ന് എന്തിനുവേണ്ട് വേഷം മാറി ജീവിച്ചു. സര്‍‌‌വ്വശക്തനായിട്ടും, അവന്‍ എന്തിനുവേണ്ടി മധുരയില്‍ നിന്നും പലായനം ചെയ്തു. അമ്പരപ്പിക്കുന്ന ഈ സംഭവങളെല്ലാമോര്‍ക്കുമ്പോള്‍ എനിക്ക് അസഹനീയമായ ദുഃഖമാണ് തോന്നുന്നത്. കംസനോടുള്ള ഭയത്താല്‍ തന്റെ മാതാപിതാക്കളോടൊപ്പം ജീവിച്ച് അവരെ വേണ്ടവിധം പരിചരിക്കുവാന്‍ കഴിയാത്തതിലുള്ള പശ്ചാത്താപത്താല്‍ ഭഗവാന്‍ അവരോട് മാപ്പിനിരന്നു. - "മാതാവേ!, പിതാവേ!, നിങളുടെ സം‌രക്ഷണം ഉറപ്പുവരുത്തുന്നതില്‍ നിസ്സഹായനായ എനിക്കും, ബലദേവനും അവിടുന്ന് മാപ്പാക്കണം." - ഇങനെയുള്ള അവന്റെ ചെയ്തികളൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 

ഒരിക്കല്‍ യാതൊരുവന്‍ അവന്റെ പാദസരോജരേണുവിന്റെ സൗരഭ്യം അനുഭവിച്ചിട്ടുണ്ടോ, അവന്‍ അനുഭൂതിയെ പിന്നീടൊരിക്കലും മറക്കുന്നില്ല. ആ ഭഗവാന്റെ പുരികങളുടെ ചലനമാത്രയില്‍ ഭൂദ്രോഹികള്‍ക്ക് അവന്‍ മൃത്യുദണ്ഡനമേകുന്നു.  ഹേ വിദുരരേ!, ഭഗവാന്റെ ശത്രുവായിരുന്നിട്ടുകൂടി, ചേദിയുടെ രാജാവയ ശിശുപാലന്‍ യോഗചര്യയുടെ പാരമ്യതിയിലെത്തിയിരുന്നു. ഈ സ്ഥാനമാണ് മഹാത്മക്കളായ യോഗികള്‍ പോലും കൊതിക്കുന്നത്. അങനെയിരിക്കെ ആര്‍ക്കാണ് കരുണാമയനായ അവനെ പിരിഞിരിക്കുവാന്‍ സാധിക്കുന്നത്?. കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന അനേകം യോദ്ധാക്കള്‍ അര്‍ജ്ജുനന്റെ അസ്ത്രങളുടെ കടന്നാക്രമണത്തിന് വിധേയരായി. പക്ഷേ, നയനസായൂജ്യമാകുന്ന ഭഗവാന്റെ പുഞ്ചിരി തിളങിയ മുഖകമലദര്‍ശനത്താലൊന്നുകൊണ്ടുമാത്രം അവര്‍ക്കെല്ലാം അവന്റെ ധാമപ്രാപ്തിയുണ്ടായത് അങ് നേരിട്ടു കണ്ടനുഭവിച്ചതാണല്ലോ!. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൂന്ന് ലോകങളുടേയും ഈശ്വരനാണ്. അവന്‍ സര്‍‌വ്വസ്വതന്ത്രനും, സര്‍‌വ്വൈശ്വര്യങളുടെ നാഥനുമായ പരമപുരുഷനാണ്. സകലലോകപാലകന്‍‌മാരും തന്റെ സര്‍‌വ്വവിധ സൗഭാഗ്യങളും അവന്റെ തിരുമുന്നില്‍ കാഴ്ച്ചവച്ച്, തങളുടെ കിരീടടങള്‍ അവന്റെ തൃപ്പാദത്തില്‍ മുട്ടിച്ച് അവനെ ആരാധിക്കുന്നു."

സിംഹാസനസ്ഥിതനായ ഉഗ്രസേനമഹാരാജാവിന്റെ മുന്നില്‍ നിന്നുകൊണ്ട് ആ നാരായണന്‍ പറഞു - "ഹേ പ്രഭോ!, ഒരപേക്ഷ അങയെ അറിയിക്കുവാനുണ്ട്" - ഇക്കാര്യമോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തേങുകയാണ്. സ്തനത്തില്‍ വിഷം തേയ്ച്ച് വിഷപ്പാല്‍ കുടിപ്പിച്ച് ആ പരമാത്മാവിനെ ഇല്ലാതാക്കാന്‍ വന്ന പൂതനയ്ക്ക് മാതൃസ്ഥാനം നല്‍കിയ അവനേക്കാള്‍ കരുണാമയനായ ആരെയാണ് നാം ഇന്നാശ്രയിക്കേണ്ടത്?. ഭഗവാനോട് ശത്രുതവച്ചുപുലര്‍ത്തുന്ന അസുരന്‍‌മാരെയാണ് ഞാന്‍ ഭക്തന്‍‌മാരെക്കാളും വലുതായിക്കാണുന്നത്. കാരണം, മനസ്സില്‍ ശത്രുതയുടെ മൂര്‍ത്തിമദ്ഭാവവുമായി അവര്‍ അവനോട് യുദ്ധത്തിനടുക്കുമ്പോള്‍, ഗരുഡോപരി, സുദര്‍ശനചക്രം ധരിച്ച് നില്‍ക്കുന്ന ഭഗവാനെ അവര്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നു. 

ബ്രഹ്മാവ് അര്‍ത്ഥിക്കയാല്‍, ലോകമംഗളത്തിനായ്ക്കൊണ്ട്, വസുദേവരുടെ പുത്രനായി, ദേവകിയുടെ ജഠരത്തില്‍, ഭോജന്റെ കാരാഗൃഹത്തില്‍ ആ പരമാത്മാവ് പിറവിയെടുത്തു. ഉടന്‍തന്നെ കംസനെ ഭയന്ന് വസുദേവര്‍ അവനെ നന്ദഗോപരുടെ വ്രജത്തിലേക്ക് കൊണ്ടുവന്നു. അവിടെ അവന്‍ ഒരു ഗൂഡാഗ്നിയെപ്പോലെ പതിനൊന്നുവര്‍ഷക്കാലം സോദരന്‍ ബലരാമനോടൊപ്പം ജീവിച്ചു. അവന്‍ ഗോക്കളോടും, ഗോപാലന്‍‌മാരോടുമൊപ്പം കളിച്ചുവളര്‍ന്നു. യമുനയുടെ തീരത്തുകൂടിയും, ഇടതൂര്‍ന്ന കായ്കനിത്തോട്ടങളിലൂടെയും ആനന്ദിച്ച് സഞ്ചച്ചു. പക്ഷികളുടെ കൂജനം അവിടെമാകെ മാറ്റൊലികൊണ്ടു. വൃന്ദാവനവാസികള്‍ അവന്റെ ബാലലീലകള്‍ കണ്ടാനന്ദിച്ചു. ഒരു ബാലനെപ്പോലെ ചിലപ്പോള്‍ അവന്‍ കരഞും, ചിലപ്പോള്‍ ചിരിച്ചും, അവരുടെ പ്രീയപുത്രനായി ഒരു സിംഹക്കുട്ടിയെപ്പോലെ അവന്‍ വളര്‍ന്നു. സര്‍‌വ്വൈശ്വര്യങളുടേയും നായകനായ കൃഷ്ണന്‍ ഗോക്കളെ മേയ്ച്ചുനടക്കുന്നതിനിടയില്‍ അരയില്‍ തിരുകിയിരുന്ന ഓടക്കുഴലെടുത്ത് ചുണ്ടോട് ചേര്‍ത്ത് മധുരമായി പാടുമായിരുന്നു. ആ അലൗകികസംഗീതത്തില്‍ തന്റെ ഗോപക്കൂട്ടുകാരെ അവന്‍ ആനന്ദിപ്പിക്കുമായിരുന്നു. 

അവന്റെ പ്രാണനെ ഹനിക്കുവാന്‍ ഭോജാധിപനായ കംസന്‍ നിരവധി മായാവികളെ അയച്ചു. എന്തിനും ശക്തരായ ഈ മാന്ത്രികരെ കൃഷ്ണന്‍ കളിപ്പാട്ടം പൊട്ടിച്ചെറിയുന്ന ലാഘവത്തില്‍ തകര്‍ത്തെറിഞു. യമുനാനദിയില്‍ കാളിയന്‍ എന്ന ഒരു വിഷസര്‍പ്പം വിഷം വമിച്ച് ജലത്തെ ദുഷിപ്പിച്ചതില്‍ വൃന്ദാവനവാസികള്‍ അതീവദുഃഖത്തിലായി. പക്ഷേ കൃഷ്ണന്‍ കാളിയനെ വേണ്ടവിധം ശിക്ഷിച്ച് യമുനാജലത്തെ പരിശുദ്ധമാക്കി. പിന്നീടത് ഗോക്കള്‍ യഥേഷ്ടം കുടിച്ചു. യമുന മുന്നേപോലെ ശുദ്ധമായതില്‍ വ്രജവാസികള്‍ സന്തോഷിച്ചു."

പിന്നീടൊരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനും, നന്ദന്റെ ധനത്തിന്റെ ഉചിതമായ വ്യയം ഉറപ്പുവരുത്തുന്നതിനായും, ബ്രാഹ്മണരുടെ സഹായത്താല്‍ ഭഗവാന്‍ വ്രജത്തില്‍ ഗോപൂജ നടത്തുവാന്‍ അച്ഛനോടാവശ്യപ്പെട്ടു. ഹേ അനഘനായ വിദുരരേ!, ഇന്ദ്രന്റെ വിഹിതം മുടങിയപ്പോള്‍ അദ്ദേഹം ചെയ്തതെന്താണെന്നറിയേണ്ടേ?, വൃന്ദാവനത്തില്‍ ഇന്ദ്രന്‍ അഹോരാത്രം തുടര്‍ച്ചയായി പേമാരി പെയ്യിച്ചുകൊണ്ട് ഗോപന്‍‌മാരെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ സര്‍‌വ്വശക്തനായ കൃഷ്ണനാകട്ടെ, ഗോവര്‍ദ്ധനാചലത്തെ തന്റെ വിരല്‍തുമ്പില്‍ കുടയായി ഉയര്‍ത്തിപ്പിടിച്ച് തനിക്കുചുറ്റും തന്റെ ഭക്തരെ സം‌രക്ഷിച്ച്.  അങനെ ആ കൊടും പേമാരിക്കുമേല്‍ അവന്‍ തന്റെ കാരുണ്യവര്‍ഷം പൊഴിച്ചു. പിന്നീട് നിലാവുള്ള ഒരു ശരത്ക്കാലരാത്രിയില്‍ അവന്‍ ഒരു സുന്ദരപുരുഷനായി ഗോപസ്ത്രീകളാല്‍ ചുറ്റപ്പെട്ട്, അതിമധുരതരം മുരളീഗാനം പൊഴിച്ചുകൊണ്ട്, ആ ഗോപികാഹൃയങളെ പരം‌പൊരുളായ തന്നിലേക്കാകര്‍ഷിച്ചു. 

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്