01 - അദ്ധ്യായം - 17 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
01 - അദ്ധ്യായം - 17 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

1.17 കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 17

കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു
പരീക്ഷിത്ത് രാജാവ് തന്റെ യാത്രയ്ക്കിടയില്‍ ദയനീയമായ ആ കാഴ്ച കണ്ടു. ശൂദ്രനിലും താഴ്ന്ന ഒരുവന്‍ ഒരു രാജാവിന്റെ വേഷഭൂഷാദികളണിഞ് ഗോമിഥുനങളെ തന്റെ കൈയ്യിലിരിക്കുന്ന ദണ്ഡത്താൽ തലങും വിലങും തല്ലുന്നു. ആ കാഴ്ച കണ്ടാല്‍ ആ ജീവികള്‍ക്ക് ഉടമസ്ഥരായി ആരും തന്നെയില്ലെന്ന് തോന്നും. വെണ്‍താമരയുടെ നിറമുള്ള ആ ഋഷഭം തന്നെ ക്രൂരമായി ഉപദ്രവിക്കുന്ന ശൂദ്രനായ ആ ഭീകരെനെ കണ്ട് പേടിച്ച് വിറച്ച് ഒറ്റക്കാലില്‍ നിന്നുകൊണ്ട് മൂത്രവിസര്‍ജ്ജനം ചെയ്തു. ധര്‍മ്മം പ്രദാനം ചെയ്യുന്നവളാണെങ്കിലും, അവിടെയുണ്ടായിരുന്ന പശുവും വളരെ ദീനയായിരുന്നു. തന്റെ കിടാവും അവളോടൊപ്പമില്ല. ആ ശൂദ്രനില്‍ നിന്നും തെരുതെരെ പ്രഹരമേല്‍ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞൊഴുകി. ശാരീരികമായി പൂര്‍ണ്ണമായും തളര്‍ന്ന അവള്‍ ഒരുതരി പുല്ലിനുവേണ്ടി പരതി.

അമ്പും വില്ലുമേന്തി സ്വര്‍ണ്ണരഥത്തിലിരിക്കുന്ന പരീക്ഷിത്ത് രാജാവ് ഇടിമിന്നലിന്റെ മുഴക്കത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് കലിയോട് ചോദിച്ചു. "ഹേ ദുഷ്ടബുദ്ധേ!, നീ ആരാണ്?... എന്റെ സം‌രക്ഷണത്തില്‍ കഴിയുന്ന ഈ സാധുക്കളെ ഉപദ്രവിക്കാന്‍ നിനക്കെങനെ ധൈര്യം വന്നു?... രൂപം കണ്ടിട്ട് നീ ഒരു രാജാവിനെപ്പോലെയുണ്ട്... പക്ഷേ നിന്റെ കര്‍മ്മം കണ്ടിട്ട് നീ ഒരു ശൂദ്രനെക്കാളും നീചനാണെന്ന് തോന്നുന്നു. ഭഗവാന്‍ ശ്രീകൃഷ്ണനും ധനുര്‍ദ്ധരനായ അര്‍ജ്ജുനനും കണ്‍‌വെട്ടത്തില്ലെന്നുകരുതി നിരപരാധികളായ ഈ പാവങളെ രഹസ്യമായി നിഷ്കരുണം കൊല്ലാം തുനിഞ നീ ഒരു മഹാപാപിയാണ്. ആയതിനാല്‍ വധിക്കപ്പെടേണ്ടവനും."

തുടര്‍ന്ന് രാജാവ് ഋഷഭത്തോട് ചോദിച്ചു: "ഹേ ഋഷഭമേ!, മൂന്ന് കാലുകളും നഷ്ടപ്പെട്ട് ഒറ്റക്കാലിലിഴയുന്ന അങാരാണ്?... വെളുത്ത താമരയുടെ ചേലില്‍ ഒരു ഋഷഭമായി എന്റെ മുന്നില്‍ നില്‍ക്കുന്ന അങ് ഞങള്‍ക്ക് ദുഃഖം പ്രദാനം ചെയ്യാനായി ദേവലോകത്തുനിന്നും വന്ന ദേവനോ മറ്റോ ആണോ?... കുരുവംശജനായ ഒരു രാജാവ് ഭരണം ചെയ്യുന്ന ഈ രാജ്യത്ത് ഇന്നുവരെ ആര്‍ക്കും കണ്ണീരൊഴുക്കേണ്ടതായിവന്നിട്ടില്ല. അങേയ്ക്കാണ് ഇന്നാദ്യമായി ഇങനെയൊരു ഗതി വന്നുപെട്ടിരിക്കുന്നത്. ഹേ സൗരഭേയാ!, ഈ ശൂദ്രനെ പ്പേടിച്ച് നീ ദുഃഖിക്കാതിരിക്കുക. ഹേ ഗോമാതേ!, ഞാന്‍ ഇവിടെയുള്ളിടത്തോളം അവിടുന്ന് കരയരുത്. എല്ലാം മംഗളകരമായി ഭവിക്കും.

അല്ലയോ സാധ്വീ!, ഒരു ഭരണാദികാരിയുടെ ശ്രേഷ്ഠത എന്നത് അദ്ദേഹത്തിന്റെ പ്രജാപരിപാനശേഷിയാണ്. തന്റെ പ്രജകള്‍ അക്രമികളാല്‍ ദുരിതമനുഭവിക്കുന്ന അവസ്ഥയില്‍ ആ രാജാവിന്റെ കീര്‍ത്തിയും, യശ്ശസ്സും, ആയുസ്സും, നല്ലപുനര്‍ജന്‍‌മവുമെല്ലാം അദ്ദേഹത്തിനു നഷ്ടമായി ഭവിക്കുന്നു. കഷ്ടതകള്‍ അനുഭവിക്കുന്ന പ്രജകളുടെ ക്ഷേമമാണ് ഒരു നൃപന്റെ ആദ്യത്തെ കടമയെന്നത്. അതുകൊണ്ട് ഈ ദ്രോഹിയെ ഞാന്‍ വധിക്കാന്‍ പോകുന്നു. ഹേ സൗരഭേയാ!, നാലുകാലുകളുണ്ടായിരുന്ന നിന്റെ മൂന്ന് കാലുകള്‍ ആരാണ് വെട്ടിമാറ്റിയത്?... ശ്രീകൃഷ്ണന്റെ പാതയെ പിന്‍‌തുടരുന്ന ഒരു രാജാവ് ഭരിക്കുന്ന രാജ്യത്ത് നിന്നെപ്പോലെ ദുഃഖമനുഭവിക്കുന്നവരുണ്ടാകുന്നത് അചിന്തനീയമാണ്.

ഹേ ഋഷഭശ്രേഷ്ഠാ!, സത്യസന്ധനും നിരപരാധിയുമായ നിന്റെ രക്ഷ ഞാന്‍ ഏറ്റെടുക്കുന്നു. പറഞാലും... ആരാണ് നിന്നെ ഈവിധം വിരൂപനാക്കിയത്?... ആരാണിവിടെ പാര്‍ത്ഥന്‍‌മാരുടെ ദൂഷണത്തിനായി ഇറങിത്തിരിച്ചിരിക്കുന്നത്?... സാധുക്കളെ ഹിംസിക്കുന്നവര്‍ക്ക് എന്നില്‍ നിന്നും രക്ഷപെടാന്‍ കഴിയുകയില്ല. അക്രമികള്‍ നശിക്കുമ്പോള്‍ മാത്രമാണ് നിരപരാധികളുടെ ജീവിതം ഭദ്രമാകുന്നത്. നിരപരാധികളെ ദ്വംസിക്കുന്ന അക്രമിമളെ ഞാന്‍ വേരോടെ വകവരുത്തുന്നു. അവര്‍ ഇനി സര്‍‌വ്വാലങ്കാരവിഭൂഷിതരായ ദേവന്‍‌മാരാണെങ്കില്‍ പോലും ആക്കാര്യത്തില്‍ ഉപേക്ഷയില്ല. സത്ജനങളെ സകലവിധത്തിലും രക്ഷിക്കുകയും, ദുര്‍ജ്ജനങളെ അങേയറ്റം ശിക്ഷിക്കുകയും ചെയ്യുകയാണ് ശാസ്ത്രവിധിപ്രകാരം ഉത്തമനായ ഭരണാധികാരിയുടെ പരമമായ ധര്‍മ്മം."

ധര്‍മ്മം പറഞു: "ഹേ രാജന്‍!, അങയുടെ സംസാരം തികച്ചും പാണ്ഡവന്‍‌മാര്‍ക്ക് ചേര്‍ന്നവിധം തന്നെയാണ്. ഭവാന്‍‌മാരുടെ ഭഗവത്പ്രേമത്തില്‍ സന്തുഷ്ടനായി ശ്രീകൃഷ്ണഭഗവാന്‍ പോലും അവിടുത്തെ ദൂതനായി വര്‍ത്തിച്ചിട്ടുണ്ട്. അല്ലയോ പുരുഷര്‍ഷഭാ!, ഞങള്‍ക്ക് വന്നുഭവിച്ചിരിക്കുന്ന ഈ ദുരിതങളുടെ മൂലകാരണമെന്തെന്ന് കൃത്യമായി പറയാല്‍ ഞങള്‍ അശക്തരാണ്. കാരണം, പലരും ഇക്കാര്യത്തില്‍ വ്യത്യസ്ത്ഥാഭിപ്രായങളാണ് ഉന്നയിക്കുന്നത്. ചില പണ്ഡിതന്‍‌മാര്‍ പറയുന്നു, നാം തന്നെയാണ് നമ്മുടെ സകല സുഖദുഃഖങള്‍ക്കും കാരണമെന്ന്... ദൈവകോപമോ ദൈവാനുഗ്രഹമോ ആണ് ഇതിനെല്ലാം കാരണമെന്ന് മറ്റുചിലര്‍... ചിലരാകട്ടെ, കര്‍മ്മത്തെകൂട്ടുപിടിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നു, പ്രകൃതിയുടെ സ്വഭാവമാണ് ഇതിനൊക്കെ ആധാരമെന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മറ്റുചില വിദുഷികള്‍ പറയുന്നു, ഈവക കാര്യങള്‍ നമ്മുടെ ചിന്തകള്‍ക്കും അനുമാനങള്‍ക്കുമൊക്കെ അപ്പുറത്താണെന്നാണ്. അതുകൊണ്ട്, ഹേ രാജന്‍!, ഞങള്‍ക്ക് വന്നുചേര്‍ന്ന ഈ വിപത്തിന്റെ മൂലകാരണത്തെ അങുതന്നെ യുക്തമായി ആലോചിച്ചറിഞുകൊള്ളുക."

സൂതന്‍ പറഞു: ഹേ ബ്രാഹ്മണോത്തമന്‍‌മാരേ!, അങനെ, ധര്‍മ്മമായ ഋഷഭത്തില്‍ നിന്ന് ഇത്തരം കേട്ട് പരീക്ഷിത്തിന്റെ സംശയം തികച്ചും അന്യമായി. പരീക്ഷിത്ത് ദൃഢനിശ്ചയത്തോടെ പറഞു.

"ഓ!, അങ് ഒരു ഋഷഭരൂപനാണല്ലോ!, പക്ഷേ അങ് ശാസ്ത്രോക്തമായ സത്യമാണ് സംസാരിക്കുന്നത്. അധര്‍മ്മം ചെയ്യുന്നവന്റേയും, അവന്റെ പേരെടുത്തു പറയുന്നവന്റേയും സ്ഥാനം ഒന്നുതന്നെയാണെന്ന് അങ് മനസ്സിലാക്കുന്നു. അങ് ധര്‍മ്മം തന്നെയാണ്. ഒരു കാര്യം നിശ്ചയമാണ്. ഭഗവാന്റെ ലീലകള്‍ അവര്‍ണ്ണനീയം തന്നെ. ഒരു ഭൂതങള്‍ക്കും അതിനെ മനസ്സുകൊണ്ടോ, വചസ്സുകൊണ്ടൊ നിരൂപണം ചെയ്യാന്‍ സാധ്യമല്ല. ഹേ ധര്‍മ്മമേ!, കൃതയുഗത്തില്‍ അങേയ്ക്ക് തപസ്സ്, സത്യം, ശൗചം, ദയ എന്നിങനെ നാല്‍ പാദങളുണ്ടായിരുന്നു. പക്ഷേ അധര്‍മ്മത്തിലൂടെ മനുഷ്യരുടെ അഹങ്കാരവും, മദവും, കാമവും മൂലം ഇന്ന് നിന്റെ മൂന്നുകാലുകള്‍ നിനക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ സത്യം എന്ന അവശേഷിച്ച ഒറ്റക്കാലിലാണ് നീ നിലകൊള്ളുന്നത്. ഈ ഒറ്റക്കാലില്‍ വല്ലവിധേനയും മുന്നോട്ട് നീങുന്ന നിന്റെ നാലാം കാലും കൂടി ഇല്ലാതാക്കാന്‍ കലി മനുഷ്യരിലൂടെ ഇന്നും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഒരുകാലത്ത് ഭഗവതവതാരങളും മറ്റ് ഉപദേവതകളും ചേര്‍ന്ന് ഭൂഭാരം തീര്‍ത്ത് ഭൂമിയെ രക്ഷിച്ചിരുന്നു. ആ പദന്യാസത്താല്‍ ഭൂമീദേവി സകലവിധ നന്‍‌മകളാലും സൗഭാഗ്യവതിയുമായിരുന്നു. പക്ഷേ സാധ്വിയായ അവള്‍ ഇന്ന് തന്റെ ഭാവിയെയോര്‍ത്ത് വിലപിക്കുകയാണ്. കാരണം, ഇന്നവളെ ഭരിക്കുന്നതും അനുഭവിക്കുന്നതും അബ്രാഹ്മണ്യം കലര്‍ന്ന കുറെ ദുഷ്ടരാജാക്കന്‍‌മാരാണ്."

സൂതന്‍ പറഞു: തുടര്‍ന്ന് മഹാരഥനായ പരീക്ഷിത്ത് രാജാവ് ധര്‍മ്മത്തേയും ഭൂമിയേയും സമാധാനിപ്പിച്ചുകൊണ്ട് തന്റെ മൂര്‍ച്ഛയേറിയ ഖഢ്ഗവുമെടുത്ത് സര്‍‌വ്വാധര്‍മ്മങളുടേയും കാരണക്കാരനായ കലിയെ കൊല്ലുവാനൊരുങി. രാജാവ് തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ കലി തന്റെ വ്യാജമായ രാജകീയപ്രൗഢികളെല്ലാം ഉപേക്ഷിച്ച് ഭഗവിഹ്വലനായി പരീക്ഷിത്തിന്റെ പാദമൂലത്തില്‍ ശരണം പ്രാപിച്ചു. തന്റെ ചരണത്തില്‍ അഭയം തേടിയ കലിയെ വധിക്കാന്‍ ദീനവത്സലനും ശരണ്യനുമായ പരീക്ഷിത്തിനു കഴിഞില്ല. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞു:

"മഹാനായ അര്‍ജ്ജുനന്‍ വഴി ഞങള്‍ക്കൊരു പാരമ്പര്യമുണ്ട്. ബദ്ധാജ്ഞലിയോടെ അഭയം പ്രാപിക്കുന്നവരെ ഞങള്‍ വധിക്കാറില്ല. പക്ഷേ, അധര്‍മ്മബന്ധുവായ നിനക്ക് ഇനി എന്റെ രാജ്യത്തില്‍ സ്ഥാനമില്ല. ഇന്നെ ഇനി ഈ രാജ്യത്ത് വര്‍ത്തിക്കാന്‍ അനുവദിച്ചാല്‍, നീ ഓരോരോ മനസ്സുകളില്‍ കുടിയേറിക്കൊണ്ട് അതില്‍ ലോഭം, ചതി, പിടിച്ചുപറിക്കല്‍, കലഹം തുടങിയ ഒട്ടേറെ അധര്‍മ്മങളുടെ വിത്തുകള്‍ വിതയ്ക്കും.

ഹേ അധര്‍മ്മബന്ധോ!, യോഗേശ്വരനായ ഭഗവാന്റെ പ്രസാദത്തിനായി പണ്ഡിതന്‍‌മാരാല്‍ യഥാവിധി സത്യാധിഷ്ഠിതമായി യജ്ഞകര്‍മ്മങള്‍ അനുഷ്ഠിക്കപ്പെടുന്ന ഈ ഭാരതവര്‍ഷത്തില്‍ ജീവിക്കാന്‍ നിനക്ക് യാതൊരര്‍ഹതയുമില്ല. ഇങനെയുള്ള മഹായജ്ഞങളില്‍ സം‌പ്രീതനായി, സകല സ്ഥിരജംഗമങളുടേയും അകവും പുറവും നിറഞു വായുവിനെപ്പോലെ കുടികൊള്ളുന്ന ആ ഈശ്വരന്‍ ഞങള്‍ക്ക് സര്‍‌വ്വാഭീഷ്ടങളേയും പ്രദാനം ചെയ്യുന്നു." 

സൂതന്‍ പറഞു: അല്ലയോ ഭൃഗുവര്യാ!, ദണ്ഡവുമുയര്‍ത്തിപ്പിടിച്ച് തന്നെ വധിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന പരീക്ഷിത്തിനെ കണ്ട് ഭയത്താല്‍ വിറച്ചുകൊണ്ട് കലി രാജാവിനോട് പറഞു. 

"ഹേ സാര്‍‌വ്വഭൗമാ!, അങയുടെ ആജ്ഞയാല്‍ ഞാന്‍ എവിടെവിടെ വര്‍ത്തിച്ചാലും, അവിടെയൊക്കെ അമ്പും വില്ലും ധരിച്ച അങയെമാത്രമാണ് ഞാന്‍ കാണുന്നത്. അതുകൊണ്ട് അല്ലയോ ധര്‍മ്മരാജന്‍! അങയുടെ അനുശാസനപ്രകാരം എനിക്ക് എന്നെന്നും വര്‍ത്തിക്കാനുള്ള ഇടങള്‍ അവിടുന്നുതന്നെ നിര്‍ദ്ദേശിച്ചരുളിയാലും."

സൂതന്‍ തുടര്‍ന്നു: ഇത്ഥം അഭ്യര്‍ത്ഥിച്ച് നില്‍ക്കുന്ന കലിക്ക് വര്‍ത്തിക്കാന്‍ പരീക്ഷിത്ത് രാജന്‍, ചൂതുകളിസ്ഥലം, മദ്യപാനം ചെയ്യുന്നിടം, വേശ്യാവൃത്തി നടക്കുന്നിടം, അറുവുശാല എന്നിങനെ നാല് അധര്‍മ്മസ്ഥലങള്‍ അനുവദിച്ചുകൊടുത്തു. ഈ നാലിടവും പോരാഞ് കലി വീണ്ടും പരീക്ഷിത്തിനോട് യാചിച്ചതിനെ തുടര്‍ന്ന് രാജാവ് അഞ്ചാമതായി കലിക്ക് വസിക്കാന്‍ സ്വര്‍ണ്ണം കൂടി അനുവദിച്ചുകൊടുത്തു. എന്തെന്നാല്‍ സ്വര്‍ണ്ണമെന്ന വസ്തുവും, അസത്യം, മദം, കാമം, വൈരം, തുടങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അങനെ ഉത്തരാപുത്രനായ പരീക്ഷിത്തിന്റെ നിര്‍ദ്ദേശപ്രകാരം കലി തന്റെ പ്രഭാവം ഈ പറഞ അഞ്ചു അധര്‍മ്മഘടകങളില്‍ ഒതുക്കി. ആയതിനാല്‍ ക്ഷേമേച്ഛുക്കളായ മനുഷ്യര്‍, പ്രത്യേകിച്ച് ധര്‍മ്മശീലന്‍‌മാര്‍, രാജാക്കന്‍‌മാര്‍, ലോകത്തെ നയിക്കുന്ന മറ്റുള്ള മഹാത്മാക്കള്‍, ഗുരുക്കന്‍‌മാര്‍ എന്നിങനെയുള്ളവര്‍, ഈ അഞ്ചു ഘടകങളുടേയും സ്വാധീനവലയത്തില്‍ നിന്ന് അകന്ന് കഴിയണം.  അതിനുശേഷം, രാജാവ് ധര്‍മ്മത്തിന് നഷ്ടമായ, തപസ്സ്, ശൗചം, ദയ എന്നീ മൂന്ന് പാദങള്‍ പ്രതിസന്ധിപ്പിക്കുകയും, ഭൂമിദേവിയെ സമാശ്വസിപ്പിച്ച് പുനഃരുദ്ധരിപ്പിക്കുകയും ചെയ്തു. 

അങനെ അതിനുശേഷം, കൗരവേന്ദ്രനും മഹാഭാഗ്യശാലിയുമായ പരീക്ഷിത്ത്, വാനപ്രസ്ഥസമയത്ത് തന്റെ പിതാമഹന്‍ യുധിഷ്ഠിരനാല്‍ ഉപന്യസ്തമായ ഹസ്തിനപുരത്തെ, സിംഹാസനത്തിലിരുന്ന് സകലവിധ ഐശ്വര്യത്തോടും വിജയത്തോടും കൂടി പരിപാലനം ചെയ്ത് കീര്‍ത്തിയാര്‍ജ്ജിച്ചു. ഹേ മുനിമാരേ!, മഹാനുഭാവനായ അഭിമന്യുപുത്രന്‍, പരീക്ഷിത്ത് കാരണം നിങള്‍ക്കും ഇവിടെ ഇങനെയൊരു സത്രം നടത്താന്‍ അവസരം ലഭിച്ചു.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനേഴാം അധ്യായം സമാപിച്ചു.

ഓം തത് സത്