2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

3.23 ദേവഹൂതിയുടെ വിലാപം.

ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 23 (ദേവഹൂതിയുടെ വിലാപം)


​സ്വായംഭുവമനു തന്റെ മകളായ ദേവഹൂതിയെ കർദ്ദമമഹാമുനിക്ക് വിവാഹം ചെയ്തുകൊടുത്തതിനുശേഷം അദ്ദേഹം പത്നിയോടും പരിവാരങളോടുമൊപ്പം ദുഖിതനായി തന്റെ പട്ടണമായ ബർഹിസ്മതിയിലേക്ക് തിരിച്ചു. തികഞ ജിജ്ഞാസ്സുവായി ശ്രദ്ധയോടെ ശ്രവണം ചെയ്തുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദുരരോട് സ്വായംഭുവമനുവിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ച് മൈത്രേയമുനി പറഞുതുടങി: "വിദുരരേ!, വിവാഹാനന്തരം, ഭവാനി പരമേശ്വരനെ സേവിക്കുന്നതുപോലെ, സാധ്വീമണീയായ ദേവഹൂതി തന്റെ പ്രിയതമനായ കർദ്ദമമുനിയെ സ്നേഹപൂർവ്വം പരിചരിച്ചു. ആധരവോടെ, ആത്മസംയമനത്തോടെ, മാധുര്യവചസ്സുകളോടെ അവൾ അദ്ദേഹത്തെ അഗാധമായി സ്നേഹിച്ചു. കാമം, ഗർവ്വം, അസൂയ, അത്യാഗ്രഹം, അഹങ്കാരം ഇത്യാദി ദുർഗ്ഗുണങൾ ദൂരത്തെറിഞ് തികഞ വിവേകത്തോടും ശുഷ്കാന്തിയോടുംകൂടി അവൾ വളരെ പെട്ടെന്നുതന്നെ തന്റെ സ്വാമിയുടെ ഹൃദയത്തിൽ ഇടം നേടി.

കാലങൾ ഒരുപാട് കടന്നുപോയി. മനുപുത്രിയായ ദേവഹൂതി ഋഷികളിൽ അത്യുത്തമനായ കർദ്ദമരിൽ അതീവതരം ഭർത്തൃഭക്തിയുള്ളവളായി ജീവിച്ചു. ദൈവാധീനത്തേക്കാളധികം തന്റെ ഭർത്താവിന്റെ അനുഗ്രഹമായിരുന്നു അവളിച്ഛിച്ചിരുന്നത്. കാലാകാലങളായി ആചരിച്ചുവരുന്ന വൃതാനുഷ്ഠാനങളുടെ പാരമ്യതയിൽ ദേവഹൂതി ശാരീരികമായി തളർന്നുമെലിഞു. അത് കണ്ടറിഞ കർദ്ദമമുനിയുടെ ഹൃദത്തിൽ പതിവൃതയായ തന്റെ ജീവിതസഖിയോടുള്ള കാരുണ്യം വഴിഞൊഴുകി.  ഇടറിയ നാദത്തിൽ അദ്ദേഹം അവളോട് പറഞു: "പ്രിയേ!, നിന്റെ ഭർത്തൃസ്നേഹത്തിലും, പാതിവൃത്യത്തിലും നാം എന്തെന്നില്ലാത്ത സന്തോഷമാണനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതൊരു പ്രാണിക്കും തന്റെ ശരീരം വളരെ പ്രീയമുള്ളതായിരിക്കും. പക്ഷേ നീയാകട്ടെ, അതിനെ അവഗണിച്ചുകൊണ്ട് സദാ നമ്മുടെ സന്തോഷത്തിനുവേണ്ടിമാത്രം ജീവിക്കുന്നു. ഈ സത്യം എന്നെ വല്ലാതെ അമ്പരപ്പിക്കുകയാണ്. തപോധിഷ്ഠിതമായ ജീവിതംകൊണ്ട് നേടേണ്ടതായ ഭഗവത് സാക്ഷാത്കാരത്തെ നാം ഇതിനകം നേടിക്കഴിഞിരിക്കുന്നു. നിനക്കവയൊക്കെ അന്യമാണെങ്കിലും, സദാകാലവും നമ്മെ പരിചരിച്ച് നമ്മോടൊപ്പം കഴിഞതിനാൽ ഭയദുഃഖവിനാശനകരമായ ആ അനുഗ്രഹങളെ അവരുദ്ധാനദൃഷ്ടിയിലൂടെ നാം നിന്നിൽ ചൊരിയുവാൻ പോകുകയാണ്. അതിമനോഹരമായ അവയോരോന്നും ഒന്നൊഴിയാതെ നീ കണ്ടുക്കൊള്ളുക. പ്രിയേ!, ഭഗവതനുഗ്രഹമാകുന്ന ഇതിനോട് യാതൊരുവിധമായ വിഷയസുഖങളേയും തുലനം ചെയ്യുവാൻ സാധ്യമല്ല. സകല ഭൗതികസുഖഭോഗങളും കാരണപുരുഷനായ അവന്റെ നയനചലനങൾക്കുവിധേയമായി ഇല്ലാതെയാകുവാൻ ക്ഷണനേരംപോലും അധികമാകുന്നു. എന്നാൽ ആഭിജാതനൃപോത്തമന്മാർക്കുപോലും അതിവേഗം ലഭ്യമല്ലാത്തത്ര സൗഭാഗ്യങളാണ് പാതിവൃത്യധർമ്മാചരണത്തിലൂടെ നീ അനുഭവിക്കുവാൻ പോകുന്നത്".

മൈത്രേയൻ പറഞു: "വിദുരരേ!, തപോധനനായ തന്റെ പ്രിയതമനിൽനിന്നും കാരുണ്യരസമൊഴുകുന്ന ഈ വാക്കുകൾ കേട്ടയുടൻ ദേവഹൂതിയുടെ ഹൃദയത്തിൽ എന്തെന്നില്ലാത്ത സംതൃപ്തിയുളവായി. നാണത്തിൽ മുങിയ നയനങളോടെ, വിറയാർന്ന ചുണ്ടുകളോടെ അവൾ അദ്ദേഹത്തോട് പറഞു: "പ്രാണനാഥാ!, അങ് യോഗമായാദേവിയുടെ കാരുണ്യത്താൽ അനുഗ്രഹീതനാണ്. അവിടുത്തെ തപോബലം കൊണ്ട് അങ് ഭഗവാൻ ഹരിയെ സാക്ഷാത്കരിച്ചതായും ഈയുള്ളവളറിയുന്നു. പക്ഷേ, അങയുടെ ജീവിതത്തിന് ഒരു ലക്ഷ്യം കൂടി ബാക്കിയുണ്ട്. അവിടുന്ന് ഒരിക്കൽ ഈയുള്ളവൾക്കൊരു പ്രത്യാശ തന്നിരുന്നു. അങയുടെ അംഗസംഗം ഇവൾക്ക് പ്രാപ്തമാകുമെന്നും, അതിലൂടെ ഇവളിൽ പുത്രഭാഗ്യമുണ്ടാകുമെന്നും. പതിവൃതയായ ഒരു നാരിക്ക് പുത്രഭാഗ്യമാണ് ലോകത്തിൽ സർവ്വപ്രധാനമായിയുള്ളത്. ഹേ ദേവാ!, അങയെ എല്ലാവിധത്തിലും പ്രാപിക്കുവാനുള്ള വികാരപാരമ്യതയിൽ ജീവിച്ച് എന്റെ ശരീരം നന്നേ ക്ഷയിച്ചുപോയിരിക്കുന്നു. ഇതിനെ അങേയ്ക്കുവേണ്ടി ഉദ്ദ്വീപിപ്പിക്കുന്നതിലേക്ക് വേദോക്തങളായി യാതൊന്നുണ്ടോ, അതെല്ലാം അനുഷ്ഠിക്കുവാൻ ഞാൻ അങയോട് പ്രാർത്ഥിക്കുകയാണ്. മാത്രമല്ലാ, അതിനനുയോജ്യമായ ഒരു ഭവനത്തെക്കുറിച്ചും നമുക്ക് അലോചിക്കേണ്ടിയിരിക്കുന്നു."

മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, പ്രിയതമയുടെ മനോഗതം കേട്ടമാത്രയിൽതന്നെ, അവൾക്ക് പ്രിയം ചെയ്യുവാനായി കർദ്ദമൻ തന്റെ യോഗമായയിലൂടെ തങളുടെ ഇംഗിതത്തിനനുസരണം പ്രയാണം ചെയ്യുന്ന ഒരു ദിവ്യവിമാനം സൃഷ്ടിച്ചു. സർവ്വാഭീഷ്ടപ്രദായകമായ ആ ദിവ്യയാനങൾക്കുചുറ്റും പല നിറത്തിലും തരത്തിലുമുള്ള വിശേഷരത്നങൾ പതിപ്പിച്ചിരുന്നു. ദിവ്യശിലകളിൽ കൊത്തിയുണ്ടാക്കിയ അതിന്റെ തൂണുകൾ അത്യന്തം മനോഹരമായിരുന്നു. കാലമേറുന്തോറും അതിലെ ഐശ്വര്യങൾ വർദ്ധിച്ചുവരുന്നതും ആ ദിവ്യവിമാനത്തിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. കൊടിത്തോരണങൾ ചാർത്തി, മധുപന്മാർ വട്ടമിട്ടുപറന്ന്, മധുവൂറുന്ന പുഷ്പമാല്യങളാൽ സുശോഭിതമായി, പട്ടുവസ്ത്രങളും ചിത്രകംബളങളും കൊണ്ട് അലംകൃതമായി ആ ദിവ്യയാനം സർവ്വഋതുക്കളിലും ആഡംബരപൂർവ്വം ആകാശത്തിൽ വിളങി. ആ വിമാനമന്ദിരത്തിലെ മൂന്നു നിലകളിലുമുള്ള മുറികൾ പ്രത്യേകം പ്രത്യേകം ശയ്യകളാലും, വിശറികൾ സ്ഥാപിച്ച ആസനങളാലും മറ്റും സജ്ജീകൃതമായിരുന്നു. ഭിത്തികളിൽ അങിങായി കൊത്തുവേലകൾ ചെയ്തും, നിലമാകട്ടെ വിവിധയിനം മുത്തുകളാലും പവിങ്ങളാലും പാകി മനോഹരമാക്കിയിരിന്നു. പ്രവേശനദ്വാരത്തിലും ഉമ്മറപ്പടിയിലുമെല്ലാം പവിഴം നിരത്തിയലങ്കരിച്ചിരുന്നു. കവാടത്തിൽ വ്യത്യസ്ഥവർണ്ണങളിൽ രത്നങൾ പതിപ്പിച്ചിരുന്നു. ഗോപുരാഗ്രത്തിൽ ഇന്ദ്രനീലം കൊണ്ട് താഴികക്കുടം നിർമ്മിച്ച് നാട്ടിയിരുന്നു. ചുമരിൽ ചാർത്തിയിരുന്ന മാണിക്യകല്ലുകൾ വിടർന്നുതെളിഞ ചക്ഷുക്കളെപ്പോലെ തോന്നിക്കുമായിരുന്നു. സ്വർണ്ണനിർമ്മിതമായ പടിവാതിലുകളും വെൺകൊറ്റക്കുടവിതാനങളും ആ ദിവ്യയാനത്തെ മനോഹാരിതയുടെ പരമകാഷ്ഠയിലേക്കെടുത്തുയർത്തി.

വിദുരരേ!, അവിടം ഇണപ്രാവുകളുടേയും ഇണയരയന്നങളുടേയും ഒരു സമുച്ചയമായിരുന്നു. അങിങായി കൊത്തിവച്ചിട്ടുള്ള ജീവൻ തുടിക്കുന്ന അരയന്നങളുടെയും പ്രാവുകളുടേയും മുകളിലുതിർന്നുകയറി ജീവനുള്ളവയെന്ന് തെറ്റിദ്ധരിച്ച് അവ ഈ പ്രതിമകളോടൊപ്പം കളിക്കുവാൻ ശ്രമിക്കുമായിരുന്നു. ഇവയുടെ കൂജനങളാൽ മുഖരിതമായിരുന്നു അവിടം. അരമന, ക്രീഡാസ്ഥലങൾ, വിശ്രമമുറികൾ, ശയനമുറികൾ, പ്രാങ്കണം, അങ്കണം, ഇവയോരോന്നും കണ്ട് കർദ്ദമൻപോലും അത്ഭുതപാരവശ്യം കൊണ്ടു.

വിദുരരേ!, പക്ഷേ, ഇത്ര മനോഹരമായൊരു സൗധത്തിനുമുന്നിൽ ദുഃഖിതയായിനിൽക്കുന്ന ദേവഹൂതിയെ കണ്ടപ്പോൾ എല്ലാമറിയുന്ന കർദ്ദമമുനിക്ക് അവളുടെ മനോഗതവും അറിയുവാൻ കഴിഞു. അദ്ദേഹം അവളോട് മൊഴിഞു: "ദേവീ!, നീയെന്തിന് ദുഃഖിതയായിരിക്കുന്നു?. ഭഗവാൻ ഹരിയാൽ നിർമ്മിതവും, സർവ്വാഭീഷ്ടപ്രധായകവുമായ ബിന്ദുസരോവരത്തിൽ കുളിച്ചുവന്ന് ഈ ദിവ്യവിമാനത്തിലേറിയാലും."

മത്രേയൻ തുടർന്നു: "വിദുരരേ!, തന്റെ മുഷിഞ വസ്ത്രങളും, കെട്ടുപിണഞ മുടിയിഴകളും കണ്ടപ്പോൾ ദേവഹൂതിക്ക് മനസ്സിലായി കർദ്ദമൻ പറഞത് സത്യമാണെന്ന്. ശരീരമാസകലം വൈവർണ്ണ്യമായതവൾ കണ്ടറിഞു. ഒട്ടും വൈകാതെ പുണ്യവതിയായ സരസ്വതീനദീജലത്താലുണ്ടായ ബിന്ദുസരോവരത്തിൽ ദേവഹൂതി മുങിത്താണു. വിദുരരേ!, ജലത്തിൽനിന്നും മുങിനിവർന്ന ദേവഹൂതി അവിടെ അത്ഭുതകരമായ ഒരു കാഴ്ചകണ്ടു. അതാ സരോവരത്തിനുള്ളിലെ ഒരു ഗൃഹത്തിൽ യൗവ്വനയുക്തകളും, താമരയുടെ മണം വഴിയുന്നവരുമായ ആയിരം സുന്ദരയുവതികൾ തന്നെ നോക്കിനിൽക്കുന്നു. ദേവഹൂതിയെ കണ്ടതും ആ കന്യകമാൻ തൊഴുകൈകളോടെ അവളുടെ മുന്നിൽ വന്നുനിന്നുകൊണ്ട് പറഞു: "ഹേ ദേവീ!, ഞങൾ അവിടുത്തെ ദാസിമാരാണ്. അവിടുത്തേക്കായി ഞങളെന്തുചെയ്യണമെന്ന് അരുളിചെയ്താലും."

മൈത്രേയൻ പറഞു: "വിദുരരേ!, ദേവഹൂതിയുടെ മനോഗതം മനസ്സിലാക്കി, സുഗന്ധപൂരിതമായ എണ്ണയും, കുഴമ്പും തേച്ച് കുളിപ്പിച്ച്, പുതുപുത്തൻ പട്ടുവസ്ത്രങളുടുപ്പിച്ച് അവളെ ആ സുന്ദരിമാർ അന്തഃപുരത്തിലേക്കാനയിച്ചു. പിന്നീടവർ അവളെ തിളക്കമാർന്ന വർണ്ണാഭരങളണിയിച്ചു. സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങളും ആസവപാനീയങളും നൽകി അവർ അവളുടെ ക്ഷ്ത്തൃഡാദികൾ തീർത്തു. തുടർന്ന് ദേവഹൂതി തന്നെ ഒരു നിർമ്മലദർപ്പണത്തിൽ ദർശിച്ചു. തന്റെ മംഗളവേഷഭൂഷാദികൾ കണ്ട് അവൾ ആശ്ചര്യഭരിതയായി. തന്റെ സർവ്വാഭരണവിഭൂഷിതവിഗ്രഹം കണ്ട് അവൾ ആ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു. വശ്യതയാർന്ന ഓരോ അംഗങളിലും അവൾ അനുചിതമായ ആഭരണങളെടുത്തണിഞു.

ആ നിൽപ്പിൽ ദേവഹൂതി തന്റെ പ്രാണനാഥനെ കാണുവാനാഗ്രഹിച്ചു. അത്ഭുതമെന്നുപറയട്ടെ, വിദുരരേ!, ഝടുതിയിൽ അവളറിയാതെതന്നെ തന്റെ ആയിരം അന്തഃപുരദാസിമാരോടൊപ്പം ഋഷിപുംഗവനായ കർദ്ദമപ്രജാപതിയുടെ മുന്നിലെത്തപ്പെട്ടു. അദ്ദേഹത്തിന്റെ യോഗവൈഭവം പാർത്ത് അവൾ അത്ഭുതപാരവശ്യത്തോടെ ഇളക്കമറ്റുനിന്നു. കുളിച്ച്, ദിവ്യാംബരങളിഞ്, സർവ്വാഭരണവിഭൂഷിതയായി തന്റെ മുന്നിൽ ആയിരം സുന്ദരദാസിമാർക്കുനടുവിൽ സ്തബ്ദയായിനിൽക്കുന്ന ദേവഹൂതിയിൽ കർദ്ദമൻ മുമ്പെങും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീസൗന്ദര്യം കണ്ടറിഞു. ഹൃദയത്തിൽ അദ്ദേഹത്തിനവളോടുള്ള പ്രിയം ഊറിനിറഞു. അല്ലയോ അനഘനായ വിദുരരേ!, കർദ്ദമമുനി ദേവഹൂതിയുടെ കൈപിടിച്ച് അവളെ തന്റെ ദിവ്യസൗധത്തിലിരുത്തി. ആയിരം ഗന്ധർവ്വസുന്ദരിമാർക്കുനടുവിൽ തന്റെ പ്രാണപ്രിയയോടൊപ്പം ആ അത്ഭുതസൗധത്തിൽ വിഹരിക്കുമ്പോഴും തന്റെ മഹികൾക്ക് അല്പംപോലും ച്യുതിവരാതെ കർദ്ദമമുനി യതചിത്തനായിതന്നെയിരുന്നു. രാത്രിയിൽ, വിരിയുവാൻ വെമ്പുന്ന ആമ്പൽകതിർനിരകളെപ്പോലെ തോന്നിക്കുന്ന നക്ഷത്രങൾക്കുനടുവിൽ ആകാശത്തിൽ വിരാജമാനനായ പൂർണ്ണചന്ദ്രനെപ്പോലെ അദ്ദേഹം അഴകാർന്ന് പരിലസിച്ചു.

ഹേ ഭാരതാ!, ആ ദിവ്യവിമാനത്തിൽ കയറി അദ്ദേഹം അവരേയും വഹിച്ചുകൊണ്ട് മേരുപർവ്വതത്തിന്റെ താഴ്‌വരകളിലൂടെ സഞ്ചരിച്ചു. കുളിരും മണവും വഹിച്ചുകൊണ്ട് ഇളംമാരുതൻ വികാരപരവശനായി അവർക്കുചുറ്റും വീശി. അവിടെയായിരുന്നു ധനപതിയായ കുബേരൻ അപ്സരസ്സുകളോടും, ഗന്ധർവ്വന്മാരോടുമൊപ്പം ഇടവേളകളിൽ പ്രകൃതിസൗന്ദര്യമാസ്വദിക്കുന്നത്. കർദ്ദമനും തന്റെ ധർമ്മപത്നിയോടും അവളുടെ സഖികളായ ആയിരം ഗന്ധർവ്വകന്യകമാരോടുമൊപ്പം അനേകം സംവത്സരം അവിടെ താമസിച്ചു. കൂടാതെ അവർ വൈശ്രംഭകം, സുരസനം, നന്ദനം, പുഷ്പഭദ്രകം, ചൈത്രരത്ത്യം എന്നീ ഉദ്യാനങളും, പോരാതെ, മാനസസരോവരപൊയ്കയും ചുറ്റിനടന്നാസ്വദിച്ചു. അദ്ദേഹം അവരേയും കൊണ്ട് ആകാശവീഥിയിലൂടെ അത്യന്തവേഗത്തിൽ ദേവഗണങളുടെ വിമാനനിരകളെപ്പോലും പിന്നിലാക്കിക്കൊണ്ട് പറന്നുയർന്നു. വിദുരരേ!, ഒന്നോർത്താൽ വ്യസനാന്തകനും തീർത്ഥപാദനുമായ ഭഗവവാൻ ഹരിയുടെ ചരണാരവിന്ദങളിൽ അഭയം തേടിയിട്ടുള്ളവന് എന്താണിവിടെ അസാധ്യമായുള്ളത്?.

ഹേ ഭാരതാ!, ദേവഹൂതിയോടൊപ്പം ഭൂഗോളം ചുറ്റിസഞ്ചരിച്ച് അത്യത്ഭുതങളായ ദൃശ്യപരമ്പരകളെ അവൾക്കു സമ്മാനിച്ചാനന്ദിപ്പിച്ചതിനുശേഷം കർദ്ദമൻ തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. ദേവഹൂതിയുടെ ആഗ്രഹം പുത്രലാഭമായിരുന്നു. അവളുടെ ആഗ്രഹസാധ്യത്തിനുവേണ്ടി കർദ്ദമമുനി സ്വയം ഒമ്പത് രൂപങൾ സ്വീകരിച്ചുകൊണ്ട് അവളെ രഞ്ജിപ്പിച്ചു. അങനെ നീണ്ട അനേകവർഷങൾ തപോധനനായ കർദ്ദമന് നിമിഷസമാനമായിരുന്നു. കാലം പോയതറിയാതെ ആ ദമ്പതിമാർ മൈഥുനലീലകളിലാണ്ട് ജീവിതത്തെ അതിന്റെ പരമകാഷ്ഠയിൽ ആസ്വദിച്ചു. കർദ്ദമന്റെ യോഗബലത്താൽ രതിലീലകളിൽ മുഴുകിയ അവരുടെ നൂറ് ശരത്കാലങൾ അല്പസമയമെന്നതുപോലെ കടന്നുപോയി. തന്റെ അർത്ഥശരീരം അവൾക്കായി സമ്മാനിച്ചുകൊണ്ട് ഒമ്പതായിപ്പിരിഞ ഓരോ രൂപങളിലൂടെയും സർവ്വസങ്കല്പവിത്തായ കർദ്ദമൻ ദേവഹൂതിയിൽ ഒമ്പത് കുട്ടികളുടെ രേതസ്സിനെ നിറച്ചു. അന്നുതന്നെ ദേവഹൂതി രക്തവർണ്ണാരവിന്ദപരിമളം പരത്തുന്ന സർവ്വാംഗ സുന്ദരികളായ ഒൻപതു പുത്രിമാർക്ക് ജന്മം നൽകി.

പറഞുറപ്പിച്ചതുപോലെ ഗൃഹസ്ഥാശ്രമജീവിതം അവസാനിപ്പിച്ച്, ദേവഹൂതിയെ വിട്ടുപിരിഞ്, ആശ്രമത്തിൽനിന്നും പുറപ്പെടുവാനാരംഭിച്ചപ്പോൾ, തന്റെ പ്രിയതമനെനോക്കി അവൾ ഉള്ളിലുരുകുന്ന ദുഃഖം കടിച്ചമർത്തി പുറമേക്ക് സൗമ്യമായി ഒന്നു പുഞ്ചിരിച്ചു. കാൽനഖംകൊണ്ട് മണ്ണിൽ കളം വരച്ച്, നമ്രശിരസ്ക്കയായിനിന്ന് കവിൾത്തടങളിലൂടെയൊഴുകിയ കണ്ണുനീർ മറച്ച് അവൾ കണ്ഠമിടറി ലളിതമായി തന്റെ പതിയോട് പറഞു. :"പ്രാണനാഥാ!, അങെന്റെ പിതാവിനോട് സത്യം ചെയ്തതുപോലെതന്നെ ഞാനാഗ്രഹിച്ചത് മുഴുവനും തന്ന് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. പക്ഷേ, ദേവാ!, ഒരു ഭയം ഇപ്പോഴും അടിയനിൽ ബാക്കിനിൽക്കുകയാണ്. അങെനിക്ക് സമ്മാനിച്ച ഈ ഒമ്പത് പുത്രിമാരും അവരുടെ വിവാഹം കഴിയുന്നതോടെ തങളുടെ ഭർത്തൃഗൃഹത്തിലേക്ക് പോകും. അങിന്ന് പൂർണ്ണവിരക്തനായി, സന്ന്യാസിയായി ഈ ആശ്രമമുപേക്ഷിച്ചിറങി പുറപ്പെട്ടാൽ പിന്നീടെന്നെ സമാശ്വസിപ്പിക്കുവാൻ ഇവിടെ ആരാണുള്ളത്?. ഒന്നോർത്താൽ ഇക്കാലമത്രയും നമ്മൾ കേവലം ഇന്ദ്രിയസുഖങളിൽ അനുരക്തരായി, വേണ്ടതായ ഭഗവത്തത്വജ്ഞാനാർജ്ജനം  ചെയ്യാതെ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുകയായിരുന്നു. വിഷയാനുഭവങളിലുള്ള എന്റെ ത്വരയെ പൂർത്തീകരിക്കുവാനുള്ള തത്രപ്പാടിൽ മോക്ഷസാധകമായി അങയുടെ അദ്ധ്യാത്മികസത്തയ്ക്കുനേരേ ഞാൻ വിമുഖയായിനിന്നു. പകരം, അങയെ ഒരു സാധാരണ ഭർത്താവിനെയെന്നപോലെ ഞാൻ സ്നേഹിച്ചു. എന്നിരുന്നാലും, ആ സ്നേഹം എനിക്കനുഗ്രഹമായി ഭവിച്ച്, എന്നിലെ ഭയം തീർക്കുമാറകട്ടെ എന്ന് ഞാൻ ആഗ്രഹിച്ചുപോകുകയാണ്. ഇന്ദ്രിയസുഖാനുഭത്തോട് സംഗം വച്ചുകൊണ്ടുള്ള ഈ നെട്ടോട്ടമാണ് എന്റെ ജീവനെ ഈ സംസാരത്തിൽ ബന്ധനസ്ഥമാക്കിയത്. പക്ഷേ ആ സംഗം, ഒരുപക്ഷേ അത് അജ്ഞാനത്തോടെ അനുഷ്ഠിക്കപ്പെട്ടതായാൽപ്പോലും, അങയെപ്പോലുള്ളൊരു ഒരു വിശുദ്ധാത്മാവിനോട് ചേർന്നതാകുമ്പോൾ, അത് മുക്തിക്ക് കാരണമായിത്തീരുന്നു. ഹേ പ്രാണനാഥാ!, യാതൊരുവന്റെ ജീവിതമാണോ തീർത്തും ധർമ്മത്തിലധിഷ്ഠിതമല്ലാതെയുള്ളത്, യാതൊവന്റെ ധർമ്മാനുഷ്ഠാനമാണോ മോക്ഷസാധനയായിട്ടുള്ളതല്ലാത്തത്, യാതൊരുവന്റെ അദ്ധ്യാത്മസാധനയാണോ ആ തീർത്ഥപാദന്റെ പാദാരവിന്ദഭക്തിരസത്തിൽ നിമഗ്നമല്ലാത്തത്, അവൻ ജീവിച്ചിരിക്കുന്നതും ജഡതുല്യനായിട്ടാണ്. ഭഗവാനേ!, ഞാൻ ആ ലീലാകരന്റെ മറികടക്കുവാൻ കഴിയാത്ത മഹാമായയാൽ വഞ്ചിക്കപെട്ടിരിക്കുന്നുവെന്ന സത്യം എന്നിൽ ദൃഡമായിരിക്കുന്നു, കാരണം, അങയോടൊപ്പം ഇത്രനാൾ കഴിഞിട്ടും, മോക്ഷസാധകമായ ആ പരമസത്യത്തെ ഗ്രഹിക്കാതെ ഞാൻ അജ്ഞാനിയായിത്തന്നെ നിലകൊള്ളുകയാണ്".

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.








srimad bhagavatham, lamentation of devahuti, vidura-maitreya samvaadam, the talk between vidura and maitreya

2014 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 22

​മൈത്രേയമുനി വീണ്ടും സംസാരിച്ചുതുടങി: "പണ്ഡിതനായ വിദുരരേ!, സ്വായംഭുവമനു സകുടുംബം കർദ്ദമമുനി തപസ്സനുഷ്ഠിക്കുന്ന ബിന്ദുസരോവരത്തിൽ എത്തിയതിനുശേഷം, ആഗതനായ ചക്രവത്തിയെ കണ്ട് വന്ദിച്ചാനയിച്ച കർദ്ദമമുനി മനുവിന്റെ മഹിമകളെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ച്. അനന്തരം അല്പസമയം നിശബ്ദനായി ഇരുന്നു.

എല്ലാം കേട്ട് തൃപ്തനായെങ്കിലും എന്തൊക്കെയോ അസംതൃപ്തി തന്റെ മനസ്സിൽ ബാക്കി നിൽക്കുമാറ് വളരെ താഴ്മയായ ശബ്ദത്തിൽ സ്വായംഭുവമനു കർദ്ദമനോട് പറഞു: "ഹേ മഹാമുനേ!, നിങൾ ബ്രാഹ്മണന്മാർ വേദരൂപനായ ഭഗവാന്റെ തിരുമുഖത്തിൽനിന്നുണ്ടായവരാണ്. ബ്രഹ്മചര്യവും, യോഗമാർഗ്ഗങളും നിങൾ മുതൽക്കൂട്ടായി മുറുകെപിടിച്ചിരിക്കുന്നു. മാത്രമല്ലാ, തുച്ഛമായ ഇന്ദ്രിയസുഖഭോഗങളിൽനിന്നും നിങൾ അകന്നുനിൽക്കുകയും ചെയ്യുന്നു. സഹസ്രപാദനായ ആ കാരുണ്യമൂർത്തിതന്നെ നിങളുടെ രക്ഷയ്ക്കായി ഞങൾ ക്ഷത്രിയരെ അവന്റെ എണ്ണമറ്റ കരങളിൽനിന്നും സൃഷ്ടിച്ചു. ആയതുകൊണ്ട് നിങൾ ആ ഭഗവാന്റെ ഹൃദയത്തിലും, ഞങൾ അവന്റെ കൈകളിലും വസിക്കുന്നുവെന്നു പറയാം. സകലസൃഷ്ടികളുടേയും കാര്യവും, കാരണവും, അവ്യയനായ ആ പരമാനന്ദമൂർത്തിതന്നെയാണെന്നറിഞുകൊണ്ട് സ്വധർമ്മമായിത്തന്നെ ബ്രാഹ്മണർ ക്ഷത്രിയരേയും, ക്ഷത്രിയർ ബ്രാഹ്മണരേയും പരസ്പരം സംരക്ഷിക്കുന്നു.  

ഹേ ഭഗവൻ!, ധർമ്മത്തിൽ കാലൂന്നി ഒരു ഭരണാധികാരി എങനെ തന്റെ രാജ്യത്തെ പരിപാലിക്കണമെന്ന് അങയിൽനിന്നും ഇപ്പോഴിതാ ഞാൻ കേട്ടറിഞു. അങയുടെ വാക്കുകൾ എന്റെ സകലസംശയങളേയും ദൂരീകരിച്ചിരിക്കുന്നു. മനസ്സും ബുദ്ധിയും കെട്ടടങിയിട്ടില്ലാത്തവർക്ക് അസുലഭമായ അവിടുത്തെ ഈ ദർശനം ഇന്നെനിക്ക് ലഭ്യമായതും, അവിടുത്തെ പാദരേണുക്കൾ ശിരസ്സിൽ വഹിക്കുവാൻ അവസരം ലഭിച്ചതും എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങയെ ശ്രവിക്കുവാൻ ഭാഗ്യം തന്ന ആ സർവ്വേശ്വരനോടും ഞാൻ നന്ദി പറയുകയാണ്. പൂർവ്വപുണ്യത്താലായിരിക്കണം അവിടുത്തെ വചസ്സുകൾക്ക് ചെവിയോർക്കാൻ അടിയനുതോന്നിയതും.

ഇന്ന്, അങയുടെ മുന്നിൽ നിൽക്കുന്ന ഈ അച്ഛൻ തന്റെ മകളുടെ ഭാവിയെ ചൊല്ലി പരിതപ്പിക്കുയാണ്. ആയതിനാൽ ഈയുള്ളവന്റെ അപേക്ഷയെ സ്വീകരിക്കുവാൻ അങേയ്ക്ക് ദയവുണ്ടാകണം. എന്റെ മകളായ ഇവൾ ഉത്താനപാദന്റേയും, പ്രിയവ്രതന്റേയും കുഞനുജത്തിയാണ്. ഞങൾ ഇവൾക്കുവേണ്ടി അനുയോജ്യനായ ഒരു വരനെത്തേടിയുള്ള പുറപ്പാടിലായിരുന്നു. പക്ഷേ, ഒരുനാൾ നാരദമുനി ഞങളുടെ കൊട്ടാരത്തിൽവന്ന് അങയുടെ ഗുണഗണങളേക്കുറിച്ചും, അറിവിനേക്കുറിച്ചും, രൂപസൗന്ദര്യത്തെക്കുറിച്ചും, മറ്റൊട്ടനവധി മഹിമകളേക്കുറിച്ചും പ്രശംസിക്കുവാനിടയുണ്ടായി. അവയൊക്കെ കേട്ടനിമിഷം മുതൽ ഇവൾ അങയെ മനസ്സാ വരിച്ചുകഴിഞിരിക്കുന്നു. അതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്, ഇവളെ അങ് അവിടുത്തെ ധർമ്മപത്നിയായി സ്വീകരിക്കണം. എല്ലാവിധത്തിലും ഇവൾ അങേയ്ക്കനുരൂപയാണ്. നമ്മുടെ പുത്രിയായ ഇവളുടെ കൈപിടിച്ച് അങ് നിസ്സന്ദേഹനായി ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് പ്രവേശിച്ചാലും.

മഹാമുനേ!, ഉള്ളിൽനിന്ന് സ്വയമേവ ഉണ്ടാകുന്ന ആഗ്രഹങൾക്ക് തടയിടുന്നത് സ്തുത്യർഹമായ വിഷയമല്ല. ഇനി ഒരുവൻ വിഷയാസക്തനാണെങ്കിലും അഥവാ അല്ലെങ്കിലും അത് അനുവദിക്കുവാൻ പാടുള്ളതല്ലതന്നെ. ആദരവോടെ ലഭ്യമാകുന്നതിനെ പരിത്യജിച്ച്, പിശുക്കന്റെ മുന്നിൽ കൈനീട്ടുന്നവൻ സമൂഹത്തിലുള്ള അവന്റെ സ്ഥാനമാനങളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഹേ ഭഗവൻ!, നിത്യബ്രഹ്മചാരിയായി വർത്തിക്കുവാൻ അങേയ്ക്കു ഭാവമില്ലെന്നും, അനുയോജ്യയായ ഒരു വധുവിനെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ അങാഗ്രഹിക്കുന്നുണ്ടുവെന്നും അറിഞുകൊണ്ടാണ് നാമിവിടെ വന്നിരിക്കുന്നത്. ആയതിനാൽ എന്റെ മകളായ ഇവളെ പരിഗ്രഹിക്കുവാൻ ഞാൻ അങയോടപേക്ഷിക്കുകയാണ്".

ഇത്രയും പറഞുകൊണ്ട് കർദ്ദമമുനിയുടെ മറുപടിക്കായി സ്വായംഭുവമനു കാതോർത്തു. അതു മനസ്സിലാക്കിക്കൊണ്ടുതന്നെ കർദ്ദമൻ ചക്രവർത്തിയായ മനുവിനോട് പറഞു: "ഹേ രാജൻ!, അങ് പറഞ വസ്തുതകളൊക്കെ തീർത്തും ശരിയാണ്. അനുയോജ്യയായ ഒരു യുവതിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാൻ, സത്യത്തിൽ, നാം ഇച്ഛിക്കുന്നുണ്ട്. അങയുടെ മകൾ ഇന്ന് അവിവാഹിതയും, അവൾ മറ്റാർക്കും വാക്ക് കൊടുത്തിട്ടില്ലാത്തവളും, മാത്രമല്ല, നമ്മെ ഹൃദയംകൊണ്ട് സ്വയമേവ സ്വീകരിച്ചവളുമായതിനാൽ, ഇവളാഗ്രഹിച്ച ഈ മാംഗല്യം വൈദികവിധിപ്രകാരം നടക്കുന്നതു ശുഭമായ കാര്യം തന്നെയാണ്.  അല്ലെങ്കിൽതന്നെ ആരാണീ സുന്ദരിയുടെ കൈപിടിക്കുവാൻ ആഗ്രഹിക്കാത്തത്?. പൊതുവേ ആഭരണങൾ ശരീരങൾക്ക് മാറ്റുകൂട്ടുമ്പോൾ, ഇവിടെ ഇവളുടെ സൗന്ദര്യമാണ് ഇവളണിഞിരിക്കുന്ന ആഭരണങൾക്ക് ശോഭകൂട്ടുന്നത്. ഒരിക്കൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് പന്തുതട്ടിക്കളിക്കുകയായിരുന്ന ഇവളുടെ പാദസ്വരത്തിന്റെ കിലുക്കവും, കണ്ണിലെ തിളക്കവും കണ്ട് മനസ്സ് ഭ്രമിച്ച് വിശ്വവാസുവെന്ന ഒരു ഗർന്ധർവ്വൻ തന്റെ വിമാനത്തിൽനിന്നും നിലപതിച്ചതായി നാം കേട്ടിരിക്കുന്നു. എന്നിരിക്കെ, സ്ത്രീരത്നമായ ഇവളെ ആരാണ് സ്വീകരിക്കുവാൻ മടിക്കുന്നത്?. മാത്രമോ!, ഇവൾ ഉത്താനപാദന്റേയും പ്രിയവ്രതന്റേയും സഹോദരിയാണ്. ലക്ഷ്മീദേവിയുടെ പ്രസാദം കൂടാതെ ഒരുവർക്ക് ഇവളെ ദർശിക്കുവാൻപോലും സാധ്യമല്ല. എന്നാലും ഇവൾ നമ്മെ മനസ്സാ വരിച്ച്, നമ്മുടെ പാണിപിടിക്കുവാനായി വന്നിരിക്കുന്നു. അഹോ!, ആശ്ചര്യം തന്നെ. 

ഹേ രാജൻ!, ഒരേയൊരു വ്യവസ്ഥയോടുകൂടി സാധ്വിയായ ഇവളെ നമ്മുടെ ധർമ്മപത്നിയായി സ്വീകരിക്കുവാൻ നാം തയ്യാറാണ്. എന്തെന്നാൽ, നമ്മുടെ തേജസ്സ് ഇവളുടെ ഗർഭത്തിൽ വീണുകഴിഞാൽപിന്നെ, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരമഹംസന്മാരുടെ ജീവിതപാതയെ പിന്തുടരുവാനാണ് നാം ആഗ്രഹിക്കുന്നതും യത്നിക്കുന്നതും. അതുതന്നെയാണ് ഭഗവാൻ ഹരിക്കും സ്വീകാര്യമായ കാര്യം. ആയതിലേക്ക് അവനാൽ അനുശാസിതമായ വിധിയും നാം സാധനചെയ്തുപോരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ആര് ഹേതുവായിക്കൊണ്ടാണോ അത്യത്ഭുതാവഹമായ ഈ പ്രപഞ്ചം സൃഷ്ടമായിരിക്കുന്നത്, ആരാലാണോ ഇത് പരിപാലിതമായിരിക്കുന്നത്, ആരിലേയ്ക്കാണോ ഇവയ്ക്കൊടുവിൽ വിലയനം സംഭവിക്കുന്നത്, അവനാണെനിക്ക് പരമഗുരുവും ഈശ്വരനും. അവനാണിവിടെ സകലപ്രജാപതികൾക്കും പ്രജാപതിയായി നിലകൊള്ളുന്നത്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഇത്രമാത്രം പറഞുകൊണ്ട് കർദ്ദമൻ മൗനിയായിരുന്ന് അരവിന്ദനാഭമായ ഭഗവതാരാധ്യഭഗവദ്രൂപത്തെ ധ്യാനിക്കുവാൻ തുടങി. സുസ്മിതശോഭിതമായ കർദ്ദമമുനിയുടെ മുഖശോഭ ദേവഹൂതിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങി. ആ മുനിശ്രേഷ്ഠനെ അവൾ തന്റെ ഹൃദയത്തിൽ സ്മരിക്കുവാൻ തുടങി. ഒടുവിൽ ശതരൂപയുടെ അനുവാദത്തോടുകൂടിയും, മകളുടെ മനോകാമനയെ നന്നായറിഞുകൊണ്ടും ആഹ്‌ളാദചിത്തനായ സ്വായംഭുവമനു ഗുണഗണാധ്യായയായ തന്റെ മകൾ ദേവഹൂതിയെ അവൾക്കനുരൂപനും അനുയോജ്യനുമായ കർദ്ദമമുനിക്ക് വിവാഹം കഴിച്ചുകൊടുത്തു. സന്ദർഭോചിതമായി ശതരൂപ തന്റെ മകൾക്കും മരുമകനുമായി നിരവധി വസ്ത്രാഭരണങളും പണവും മറ്റും കന്യാധനമായി നൽകി അവരെയനുഗ്രഹിച്ചു. അനുയോജ്യനായ ഒരു പുരുഷന് തന്റെ മകളെ കൈപിടിച്ചുകൊടുത്തതിലുണ്ടായ ആനന്ദാതിരേകത്തിൽ സ്വായംഭുവമനു തന്റെ മകളെ ഇരുകൈകളും കൊണ്ട് ഹൃദയം കവിഞൊഴുകുന്ന വാത്സല്യഭാവത്തിൽ ഗാഢമായി ആലിംഗനം ചെയ്തു. മകളുടെ വേർപാട് ആ അച്ചന് താങാനാകുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും ഇടതവില്ലാതെ ഒഴുകിയ അശ്രുധാരയിൽ ദേവഹൂതിയുടെ ശിരസ്സ് നനഞു. അദ്ദേഹം മകളെ തന്റെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിച്ച് ദീനദീനം വിലപിച്ചു. ആശ്വാസവചനങളുടേയും അനുഗ്രഹാശ്ശിസ്സുകളുടേയും ബലത്താൽ വിരഹതാപം തെല്ലൊന്നാറിത്തണുത്ത സമയം സ്വായംഭുവമനു തന്റെ രാജധാനിയിലേക്ക് മടങുവാനൊരുങി. കർദ്ദമമുനിയോട് യാത്രാമൊഴി ചൊല്ലി അദ്ദേഹം ഭാര്യാസമേതം തന്റെ സുവർണ്ണരഥത്തിൽ ആരൂഢനായി പരിവാരങളുടേ അകമ്പടിയോടുകൂടി അവിടെനിന്നും വിടകൊണ്ടു. മടങുന്നവഴിയിൽ ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിന്റെ ഭൗതികസമൃദ്ധിയും, സരസ്വതീനദിയുടെ മനോഹാരിതയും കണ്ട് സ്വായംഭുവമനു അത്ഭുതം കൂറി.

എന്നാൽ ബ്രഹ്മാവർത്തത്തിൽ സ്വായംഭുവമനുവിന്റെ പ്രജകൾ അക്ഷമരായി തങളുടെ സ്വാമിയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജാവിന്റെ മടക്കയാത്രയുടെ വിവരമറിഞ അവർ തലസ്ഥാനനഗരമായ ബർഹിസ്മതിയിൽ നിന്നും ആഹ്‌ളാദത്തിമർപ്പോടെ ബ്രഹ്മവർത്തത്തിലെത്തി സ്തുതിവാദ്യഗീതമേളങളോടെ രാജാവിനെ അനുമോദിച്ചെതിരേറ്റു.

ബർഹിസ്മതി എന്ന ദേശം എല്ലാംകൊണ്ടും ഐശ്വര്യയുക്തമായിരുന്നു. ഭഗവാൻ ഹരി വരാഹമൂർത്തിയായി അവതരിച്ച് ഭൂമിയെ ഉദ്ധരിക്കുന്നസമയം, അവന്റെ തനുരുഹങൾ അവിടെ പൊഴിഞുവീണിരുന്നു. അവൻ കുടഞിട്ട രോമരാജികൾ വളർന്ന് കുശപ്പുല്ലുകളും കാശപ്പുല്ലുകളുമായി വർദ്ധിച്ചു. പിന്നീട് അസുരന്മാർ അവിടെ വസിച്ചിരുന്ന ഋഷീശ്വരന്മാരുടെ യജ്ഞാചരണങൾക്കും ആത്മനിഷ്ഠയ്ക്കും ഭംഗം വരുത്തിയപ്പോൾ അവർ അവരെ തുരത്തിയോടിച്ചതിനുശേഷം ഈ പുല്ലുകൾകൊണ്ടായിരുന്നുവത്രേ അവർ വിഷ്ണുഭഗവാനെ പൂജിച്ചിരുന്നത്. രാജാവ് ഈ പുല്ലുകൾകൊണ്ടൊരു ഇരിപ്പിടം തീർത്ത് അതിലിരുന്നുകൊണ്ട് തന്റെ സകല ഐശ്വര്യങൾക്കും കാരണഭൂതനായ ഭഗവാൻ ഹരിയെ പൂജിക്കുക പതിവായിരുന്നു.

തന്റെ ആവാസകേന്ദ്രമായ ബർഹിസ്മതിയിൽ തിരിച്ചെത്തിയ സ്വായംഭുവമനു അതിമനോഹരമായ സ്വന്തം കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ത്രിവിധങളായ ഭൗതികദുഃഖങൾ ലവലേശം പോലുമേൽക്കാത്ത സാത്വികമായ ഒരന്തരീക്ഷമായിരുന്നു ആ കൊട്ടാരത്തിലേത്. അവിടെ ധർമ്മച്യുതിവരാതെ ഭാര്യാസമേതനായി തന്റെ പ്രജകളോടൊപ്പം അദ്ദേഹം സകല ആഹ്രഗങളും നിവൃത്തീകരിച്ചുകൊണ്ട് സസന്തോഷം ജീവിച്ചു. സുരഗായകന്മാർ പത്നീസമേതം വന്ന് ആ മഹാത്മാവിന്റെ ഗുണഗാനങൾ പാടുമായിരുന്നു. ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് ഭഗവന്മഹിമകളെക്കേട്ട് നിർവൃതിയടയുന്നതിൽ അദ്ദേഹം അങേയറ്റം നിഷ്ഠപുലർത്തിയിരുന്നു. അങനെ രാജർഷിയായിരുന്ന സ്വായംഭുവമനു സകലഭൗതികവിഷങളുടേയും നടുവിലിരുന്ന് സർവ്വൈശ്വര്യങളും അനുഭുവിച്ചുകൊണ്ട്, ജീവന് അല്പം പോലും കർമ്മബന്ധം വന്നുഭവിക്കാത്തവണ്ണം ഭഗവതനുഭൂതിയുടെ തണലിൽ ജീവിച്ചു. ഭഗവത്കഥാമൃതശ്രവണമനനാദികളിൽ മുഴുകി അരനിമിഷം പോലും പാഴാക്കാതെ എഴുപത്തിയൊന്നു മഹായുഗങളടങുന്ന തന്റെ ജീവിതകാലം അദ്ദേഹം ജീവിച്ചുതീർത്തു. അങനെ വാസുദേവസ്മൃതിയിൽ അദ്ദേഹം അവസ്ഥാത്രയങളെ അതിശയകരമായി കീഴടക്കി. ഇതൊന്നോർത്തുനോക്കിയാൽ, പ്രിയവിദുരരേ!, ആ പരമാത്മാവിൽ തീർത്തും ശരണം പ്രാപിച്ച ഒരാളുടെ മനസ്സിനേയും, ശരീരത്തേയും എങനെയാണ് പ്രകൃതിക്കോ, മനുഷ്യർക്കോ, ഇവിടെയുള്ള മറ്റേതെങ്കിലും ജീവികൾക്കോ, ശക്തികൾക്കോ ഉപദ്രവിക്കുവാൻ കഴിയുന്നത്?

ഇത് മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ശ്രേഷ്ഠത. ഒരിക്കൽ കുറെ സന്ന്യാസിശ്രേഷ്ഠന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് മനുഷ്യൻ എങനെ തന്റെ അസുലഭജന്മത്തെ സർവ്വൈശ്വര്യങളോടുകൂടി ജീവിച്ചുതീർക്കണമെന്നുള്ളതും, ആയതിലേക്കുള്ള നാനാ വർണ്ണാശ്രമധർമ്മങളെക്കുറിച്ചുമൊക്കെ സ്വായംഭുവമനു കരുണയോടെ അവരെ പഠിപ്പിക്കുകയും ചെയ്തു. വിദുരരേ!, കീർത്തിതവ്യനായ സ്വായംഭുവമനു എങനെയുള്ളവനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രത്യേകതകളും മഹത്വങളുമൊക്കെ എന്തൊക്കെയായിരുന്നുവെന്നും ഞാൻ ഭവാാനോട് പറഞുകഴിഞു. ഇനി അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ചുകേട്ടുകൊള്ളുക.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>





srimad bhagavatham, marriage of devahuti and karddama, talk between vidura and maitreya.

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...