2014 മാർച്ച് 13, വ്യാഴാഴ്‌ച

3.8 ഗര്‍ഭോദകശായി വിഷ്ണുവില്‍ നിന്നും ബ്രഹ്മദേവന്റെ ഉല്പ്പത്തി.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 8

പണ്ഡിതനായ മൈത്രേയമുനി വീണ്ടും വിദുരരോട് ഭഗവാന്റെ അത്ഭുതലീലകളെക്കുറിച്ച് പറഞുതുടങി:

"വിദുരരേ!, പുരുവംശജരായ സകലരാജാക്കന്‍‌മാരും ഭാഗവതോത്തമന്‍‌മാരെ പ്രീതിപ്പെടുത്തുവാന്‍ യോഗ്യരാണ്. കാരണം, അവരെല്ലാം ഭഗവാനില്‍ അടിയുറച്ച ഭക്തിയുള്ളവരാണ്. അങും ആ പരമ്പരയുടെ ഭാഗമാണല്ലോ!. അങയുടെ അഭിരുചിയും ഉദ്യമവും കൊണ്ടുതന്നെ അവന്റെ അദ്ധ്യാത്മലീലകള്‍ നിമിഷം തോറും പുതുമയാര്‍ന്നുവരികയാണ്. അതിനാല്‍ ഇനി ഞാന്‍ പുരാണങളില്‍ അത്യുത്തമമായ ഭാഗവതകഥ പറയുവാന്‍ പോകുകയാണ്. പരമപവിത്രമായ ഈ കഥ ഭഗവാന്‍ സ്വയമേവ പലേ ഋഷികള്‍ക്കും ഉപദേശം ചെയ്തിട്ടുള്ളതാണ്. അല്പ്പസുഖത്തിനുവേണ്ടി ലൗകികവിഷങളിലുപരമിച്ച് തീരാദുഃഖം പേറി സംസാരസാഗരത്തിലലയുന്ന മാനുഷര്‍ക്ക്, തങളുടെ മഹാദുരിതങളില്‍ നിന്നു കരകയറുവാനുള്ള ഒരേയൊരു ഉപാധിയാണ് ഈ ജ്ഞാനം.

പണ്ട്, കുറേ ഋഷികളോടൊപ്പം, യുവാവായ സനത്കുമാരമുനിമുഖ്യന്‍, അങിന്നു എന്നോട് ചോദിക്കുന്നതുപോലെ ഭൂലോകവാസിയായ സങ്കര്‍ഷണമൂത്തിയോട് ആ പരമപുരുഷനെക്കുറിച്ചറിയാന്‍ വെമ്പല്‍കൊണ്ടുചോദിച്ചു. ആ സമയം സങ്കര്‍ഷണന്‍ ഭഗവാന്‍ വാസുദേവനില്‍ ലീനനായി ഇരിക്കുകയായിരുന്നു. പക്ഷേ, ആ ഋഷികളുടെ സര്‍‌വ്വമംഗളം കാംക്ഷിച്ചുകൊണ്ട് ഭഗവാന്‍ സങ്കര്‍ഷണന്‍ പാതിതുറന്ന മിഴികളാല്‍ അവരോട് സംസാരിച്ചുതുടങി. ഈ ഋഷികള്‍ അങ് ഊര്‍ദ്ധലോകത്തില്‍നിന്നുമായിരുന്നു ഇങ് ഭൂമിയിലേക്കിറങിവന്നിരുന്നത്. യാത്ര ഗംഗാനദിയിലൂടെയായിരുന്നതിനാല്‍ അവരുടെ ജഡമുടി നന്നേ നനഞിരുന്നു. അവര്‍ സങ്കര്‍ഷണമൂര്‍ത്തിയുടെ തൃപ്പാദങളില്‍ നമസക്കരിച്ചു. പണ്ട് അഹിരാജനാഗകന്യകമാര്‍ മംഗല്യഭാഗ്യത്തിനായി ഈ താമരപ്പാദങളെയായിരുന്നു കുമ്പിട്ട് പ്രാര്‍ത്ഥിച്ചിരുന്നത്.

ഭഗവന്‍‌മഹിമകളെ അങേയറ്റം ഹൃദയത്തിലേറ്റിനടക്കുന്നവരായിരുന്നു സനത്കുമാരന്‍‌മാര്‍. അവര്‍ മനോഹരമായ വചനങളാല്‍ ഭഗവാന്റെ ഗുണഗണങളെക്കുറിച്ച് വര്‍‌ണ്ണിച്ചുപാടി. ആ സമയം സങ്കര്‍ഷണമൂര്‍ത്തിയുടെ ഉയര്‍ന്നുവിടര്‍ന്നുനിന്നാടുന്ന സഹസ്രഫണങളില്‍ ചൂടിയിരിന്ന കിരീടമണികള്‍ അത്യുജ്ജ്വലദ്യുതിയിയോടെ മിന്നിത്തിളങി. സര്‍‌വ്വസംഗപരിത്യാഗിയായി സന്ന്യാസജീവിതം നയിച്ചിരുന്ന സനത്കുമാരമുനിക്ക് ഭഗവാന്‍ സങ്കര്‍ഷണന്‍ ശ്രീമദ്ഭാഗവതം ഉപദേശിച്ചുകൊടുത്തു. പിന്നീട് സങ്കര്‍ഷണനില്‍നിന്നും താന്‍ പഠിച്ച ശ്രീമദ്ഭാഗവതപുരാണം സനത്കുമാരന്‍ സാംഖ്യായനമുനിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനും പറഞുകൊടുത്തു.

വിദുരരേ!, തുടര്‍ന്ന് സന്ന്യാസിമുനിമുഖ്യനായ സാംഖ്യായനന്‍ ഈ അദ്ധ്യാത്മജ്ഞാനത്തിലൂടെ ഭഗവത്മഹിമകള്‍ പാടിക്കൊണ്ടേയിരുന്നു. അങനെ ഒരിക്കല്‍ പൂജനീയനായ എന്റെ ഗുരുനാഥന്‍ പരാശരനും ഗുരു ബൃഹസ്പതിയും ഈ ചരിതം അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനിടയുണ്ടായി. പരാശരമുനി തന്റെ ഗുരു പുലസ്ത്യനില്‍ നിന്നും കേട്ടുപഠിച്ച ശ്രീമദ് ഭാഗവതമഹാപുരാണം എനിക്കും ഒരുനാള്‍ പറഞുതന്നു. കുഞേ!, നീ എന്റെ ഉത്തമനായ അനുവര്‍ത്തിയായതിനാല്‍ നിനക്കും ഞാനിതാ ആ മഹാപുരാണത്തെ എന്റെ ഗുരുക്കന്‍‌മാരില്‍നിന്നും കേട്ടുപഠിച്ചവണ്ണംതന്നെ ഉപദേശം ചെയ്യാന്‍ പോകുന്നു."

"മകനേ!, ആ സമയം, മൂലോകങളും മഹാപ്രലയത്തില്‍ മുങിപ്പോയിരുന്നു. പക്ഷേ ഭഗവാന്‍ ഗര്‍ഭോദകശായിവിഷ്ണു മാത്രം അനന്തശയ്യമേല്‍ യോഗനിദ്രകൊള്ളുകയായിരുന്നു. ത്രിഗുണാധീതനായ ഭഗവാന്‍ അപ്പോഴും ഗുണാത്മകനെപ്പോലെ പാതിതുറന്ന മിഴികളാല്‍ ഉറങിക്കിടക്കുന്നവനെപ്പോലെ കാണപ്പെട്ടു. അവന്‍ വിറകിലെ അഗ്നിയെന്നപോലെ സകലചരാചരങളേയും അതാതിന്റെ സൂക്ഷ്മശരീരങളോടൊപ്പംതന്നെ തന്നില്‍ അടക്കിവച്ചുകൊണ്ട് ആ പ്രലയജലധിയില്‍ സ്വയം യോഗനിദ്രയിലാണ്ടു. ആ പരമപുരുഷന്‍ കാലമാകുന്ന തന്റെ യോഗമായയില്‍ നിദ്രാവശനായി. നാലുയുഗസഹസ്രാന്തത്തോളം ഭഗവാന്‍ ജലത്തില്‍ സ്വയമേവ തന്റെ നിദ്രാവസ്ഥതുടര്‍ന്നു. പിന്നീട് കാലശക്തിയാല്‍ ജീവൗഘങള്‍ തങളുടെ സുനിശ്ചിതങളായ കര്‍മ്മാചരണത്തിനായി പുറത്തേക്കുവന്നസമയം, അവന്‍ തന്റെ അദ്ധ്യാത്മികശരീരം നീലനിറത്തില്‍ ദര്‍ശിച്ചറിഞു. തുടര്‍ന്ന് സൃഷ്ടിക്കുവേണ്ടിയുള്ള സൂക്ഷമാര്‍ത്ഥങള്‍ക്കുമേല്‍ ഭഗവാന്റെ ദൃഷ്ടി പരന്നു. പൊടുന്നനെ അവ പ്രകൃതിയുടെ രജോഗുണത്താലിളകിമറിഞ് ഭഗവാന്റെ നാഭീസ്ഥലത്തിലൂടെ ഉതിര്‍ന്നുവന്നു. അങനെ അവന്റെ പൊക്കിള്‍ചുഴിയിലൂടെ ഉയര്‍ന്നുപൊങിയ ഈ കാമ്യകര്‍മ്മസര്‍‌വ്വം ഒരു താമരമൊട്ടുപോലെ കാണപ്പെട്ടു. പിന്നീട് ഭഗവതിച്ഛയാല്‍ സൂര്യാദിസമസ്തചരാചരങളെ ആ സരോജമുകുളം പ്രകാശിപ്പിക്കുകയും, അനന്തരം പ്രളയജലധി വറ്റിവരണ്ടുപോകുകയും ചെയ്തു. ആ പ്രപഞ്ചപങ്കജത്തിലേക്ക് ഭഗവാന്‍ സ്വയം പരമാത്മാവായി പ്രവേശിച്ചു. അതില്‍ സര്‍‌വ്വഗുണാത്മകമായി, വേദരൂപമായി, ഭഗവതംശം, സ്വയംഭൂ എന്ന നാമത്തില്‍ അവതീര്‍ണ്ണനായി. അതത്രേ വിധാതാവായ ബ്രഹ്മദേവന്‍.

സാരസസംഭവനായ ബ്രഹ്മാവിന് ആ താമരകര്‍ണ്ണികയിലിരുന്ന് പ്രപഞ്ചത്തെ കാണുവാനോ, അറിയുവാനോ സാധിച്ചില്ല. ആയതിനാല്‍ അദ്ദേഹം ആകാശത്തിന്റെ അനന്തശൂന്യതയില്‍ നാലുദിക്കിലും ചുറ്റിത്തിരിഞു. അതോടെ ബ്രഹ്മാവിന് നാലുശിരസ്സുകള്‍ നാലുദിക്കുകള്‍ക്കുമഭിമുഖമായിയുണ്ടായി. ആ സമയത്ത് ബ്രഹ്മാവിന് തന്നെക്കുറിച്ചോ, താനിരിക്കുന്ന താമരയെക്കുറിച്ചോ, ബൃഹത്തായ ഈ സൃഷ്ടിയെക്കുറിച്ചോ ഒന്നുംതന്നെയറിയുവാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. പിന്നീട് അന്നൊരിക്കല്‍ യുഗാന്തത്തിലുണ്ടായ പ്രളയത്തിന്റെ കൊടുംകാറ്റില്‍ ബ്രഹ്മാവിരിക്കുന്ന പങ്കജം അതിവേഗം ആടിയുലഞു. തികച്ചും അജ്ഞാനാന്തകാരത്തിലാണ്ടുപോയ വിധാതാവ് പങ്കജസ്ഥിതനായി ചിന്തിച്ചുതുടങി. ആരാണ് ഞാന്‍?... എന്തിനുവേണ്ടിയാണ് ഞാനീ സരസിജാസനത്തിലിരിക്കുന്നത്?... ഈ പുഷ്പം എവിടെനിന്നായിരിക്കണം ഉത്ഭവിച്ചിട്ടുള്ളത്?... ഇവിടെ ഇതിനടിയില്‍ മഹത്തരമായി എന്തോ ഉണ്ടായിരിക്കണം... അതില്‍നിന്നുമായിരിക്കണം ഈ പങ്കജം ഉണ്ടായിവിരിഞതും, ഞാന്‍ ഇത് എന്റെ ഇരിപ്പിടമാക്കിയതും... ഒരുപക്ഷേ അവിടമാകെ ജലമായിരിക്കണം... ഇങനെ മനനം ചെയ്തുകൊണ്ട് ബ്രഹ്മാവ് താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ താഴെ അത് നിമഗ്നമായിരിക്കുന്ന മഹാജലത്തിലേക്കുതിര്‍ന്നിറങാന്‍ ശ്രമിച്ചു. ഭഗവാന്റെ നാഭീദേശത്തിലേക്ക് എത്രകണ്ടടുത്തിട്ടും വിധാതാവിന് തന്റെ ആസനപത്മത്തിന്റെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാന്‍ കഴിഞില്ല.

അല്ലയോ വിദുരരേ!, ഇങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വമന്വേഷിച്ച് ഭഗവത് കാലചക്രമാകുന്ന തന്റെ ആയുസ്സിന്റെ നൂറുവര്‍ഷക്കാലം അലഞുതിരിഞു. ഈ കാലചക്രത്തെയാണ് ജീവികള്‍ മൃത്യുവിനെയെന്നവണ്ണം ഭയക്കുന്നത്. അനന്തരം, അശ്രാന്തപരിശ്രമം ചെയ്തിട്ടും ഉദ്ദിഷ്ടഫലം ലഭ്യമാകാത്തതില്‍ പരിതപ്തമാനസനായി ബ്രഹ്മാവ് തന്റെ സകല സം‌രംഭങളുമുപേക്ഷിച്ച് ഭഗവത്സ്മരണയിലാണ്ടു. അങനെ നൂറ് ബ്രഹ്മവത്സരങള്‍ കടന്നുപോയി. ബ്രഹ്മാവ് തന്റെ തപസ്സ് പൂര്‍ത്തിയാക്കി. തത്ഫലമായി ചതുര്‍മുഖനായ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ അദ്ധ്യാത്മികബോധമുദിച്ചു. ഈ ബോധത്തെ നേടുവാന്‍ താന്‍ മുന്‍പ് ചെയ്ത സകലപരിശ്രമങളും അപര്യാപ്തമണെന്ന സത്യത്തെയും അദ്ദേഹം മനസ്സിലാക്കി.  

തനിക്കുതാഴെ, അങ് ക്ഷീരസാഗരത്തില്‍ താമരതണ്ടുപോലെ കോമളമായ ശേഷനാഗം ചുരുണ്ടുകൂടിനിര്‍മ്മിച്ചിട്ടുള്ള മഹാതല്പത്തില്‍ ഭഗവാന്‍ ഹരി ഏകനായി ശയിക്കുന്ന കാഴ്ചയെ ബ്രഹ്മദേവന്‍ തനിക്കുലഭിച്ച അദ്ധ്യാത്മികബോധത്താല്‍ കണ്ടറിഞു. ആദിശേഷന്റെ ശിരോമകുടത്തിലെ രത്നനിരകളില്‍നിന്നുമുത്ഭൂതമായി നാലുപാടും പരക്കുന്ന ആ അത്യുജ്ജ്വലപ്രകാശവലയത്താല്‍ തത്സ്ഥാനാന്തകാരം മാറ്റി അവിടമാകെ ആ ഉജ്ജ്വലപ്രഭയില്‍ മിന്നിത്തിളങുന്നത് വിധാതാവ് കണ്ടു.

പവിഴമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയെ വിഡംബനം ചെയ്തുകൊണ്ട് ഭഗവാന്റെ കളേബരം ഉജ്ജ്വലമായി തിളങി. പവിഴക്കുന്നുകള്‍ സന്ധ്യാകാശം സമ്മാനിച്ച കുങ്കുമപട്ടുടുത്ത് മനോഹരിയായിനിന്നു. പക്ഷേ ഭഗവാന്റെ പീതവസനം ആ കുങ്കുമവസ്ത്രത്തെ പരിഹസിച്ചുകൊണ്ട് കാറ്റില്‍ അലകളുണ്ടാക്കി. അവിടെ ആ പവിഴമലകളില്‍ സ്വര്‍ണ്ണശേഖരങളുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ഭഗവാന്റെ കീരിടത്തില്‍ അണിനിരന്നുശോഭിച്ച രത്നനിരകളുടെ പ്രകാശത്തില്‍ മങിപ്പോയി. ആ മലകളിലെ വെള്ളച്ചാട്ടവും, ഔഷധിചെടികളും, വൃക്ഷങളും, പൂക്കളും, നിരനിരയായിനിന്നുള്ള വിശാലമായ കാഴ്ചകളെല്ലാംകൂടിച്ചേര്‍ന്ന് ഒരു ബൃഹത്തായ പൂമാലപോലെ ശോഭിച്ചു. പക്ഷേ, മുത്തുകളും, രത്നങളും, തുളസിയിലകളും, പൂക്കളും, വനമാലയുമൊക്കെച്ചേര്‍ന്നലങ്കരിക്കപെട്ട അതിബൃഹത്തായ തിരുവുടലും, പാദങളും, ബാഹുക്കളും ഒക്കെച്ചേര്‍ന്ന ഭഗവത്ശരീരം പവിഴമലകളുടെ ആ അത്ഭുതശോഭയേയും ഇല്ലാതെയാക്കി. നീളത്തിലും വീതിയിലും അനന്തമായ ആ പരമ്പുരുഷന്റെ ദിവ്യശരീരം മൂന്നുലോകങളും വ്യാപിച്ചുകിടന്നു. മഞപ്പട്ടും, നാനാ ആഭരണങളുമണിഞ് അത്യന്തം വിചിത്രമായും, അനുപമമായും ആ കളേബരം സ്വയം ഉജ്ജ്വലിച്ചുപരിശോഭിക്കുന്നത് ബ്രഹ്മാവ് കണ്ടു.

ഭഗവാന്‍ തന്റെ താമരതൃപ്പാദങളുയര്‍ത്തി ബ്രഹ്മദേവന് കാട്ടിക്കൊടുത്തു. അലൗകികമായി കറയറ്റ ഭഗവത്പ്രേമത്തില്‍ അവനെ ആരാധിക്കുന്ന ഭക്ത്ന്മാര്‍ക്ക് സകല അഭീഷ്ടങളും പ്രദാനംചെയ്യുന്നത് പരമമായ ആ താമരപ്പാദമത്രേ!. അവനില്‍ അചഞ്ചലഭക്തിയുള്ളവര്‍ക്കുമാത്രം ലഭ്യമാകുന്ന അസുലഭസമ്പത്താണത്. അവന്റെ കരചരണങളിലെ ചന്ദ്രസമാനമായ തിരുനഖരങളില്‍നിന്നുമുതിര്‍ക്കുന്ന അദ്ധ്യാത്മകിരണങളുടെ ഉജ്ജ്വലപ്രഭ പൂവിതളുകള്‍പോലെ പ്രശോഭിച്ചു. ഭഗവാന്‍ തന്റെ പുഞ്ചിരിമാത്രം കൊണ്ട് ഭക്തന്‍‌മാരുടെ സകലദുഃഖങളും ഹരിച്ചുകൊണ്ട് എന്നെന്നും അവര്‍ക്ക് തുണയായി നില്‍ക്കുന്നു. കനകകുണ്ഡലങള്‍ പരിശോഭിക്കുന്ന അവന്റെ തിരുമുഖകമലപ്രസാദം അത്യന്തം മനോഹരമായിരുന്നു. കാരണം, ആ അധരത്തില്‍നിന്നും ചിന്നിത്തെറിക്കുന്ന മന്ദസ്മിതകിരണങളുടെ പ്രഭയും, നാസാശോഭയും, പുരികകാന്തിയുമെല്ലാം ആ തിരുമുഖത്തിന്റെ അപാരസൗന്ദര്യത്തിന്റെ മാറ്റുകൂട്ടി.

പ്രീയവിദുരരേ!, കദംബപുഷ്പത്തിലെ പൂമ്പൊടിപോലെയ തോന്നിക്കുന്ന മഞപ്പട്ട് ധരിച്ച ഭഗവാന്റെ അരക്കെട്ട് അത്യന്തം അഴകാര്‍ന്നുകണ്ടു. മുത്തുകളും രത്നങളും അഴകില്‍ പതിപ്പിച്ചിട്ടുള്ള പൊന്നരഞാണം ആ പീതവസനത്തിന് അലങ്കാരമായി. അമൂല്യരത്നങള്‍ അഴകില്‍ പതിപ്പിച്ച കഴുത്താരമാലയും ശ്രീവത്സവും ഒത്തുചേര്‍ന്ന് അവന്റെ ഗളത്തില്‍ മിന്നിത്തിളങി. പരിമളം പരത്തുന്ന പുഷ്പങളോടും ചില്ലകളോടും കൂടി ഒരു ചന്ദനമരം എങനെ പ്രശോഭിക്കുമോ, അങനെ ഭഗവത്കളേബരം അമൂല്യമായ മണിമുത്തുരത്നങള്‍ പതിപ്പിച്ച കേയൂരങളാല്‍ അലങ്കരിക്കപെട്ടിരുന്നു. അവന്‍ സ്വയമേവ സകലലോകങളുടേയും നാഥനാണ്. ചന്ദനമരം സര്‍‌പ്പങളാല്‍ ചുറ്റപ്പെട്ട് ശോഭിക്കുന്നതുപോലെ ഭഗവാന്‍ ഹരി അനന്തന്റെ ഫണങളാല്‍ ചുറ്റപെട്ട് മനോഹരമായി കാണപ്പെട്ടു. ഒരു മഹീന്ദ്രനെപ്പോലെ ആ പരമപുരുഷന്‍ സകലചരാചരങള്‍ക്കും വാസസ്ഥാനമായി നിലകൊള്ളുന്നു. അഹീന്ദ്രനായ അനന്തന്‍ തനിക്ക് സുഹൃത്തായതിനാല്‍ ഭഗവാന്‍ സ്വയം സകലനാഗങള്‍ക്കും സദാ ഉറ്റതോഴനായി വര്‍ത്തിക്കുന്നു. കൊടുമുടികള്‍ക്ക് ആയിരക്കണക്കിന് സുവര്‍ണ്ണശൃംഗങളുള്ളതുപോലെ ഭഗവാന്‍ സഹസ്രഫണങളുള്ള അനന്തനോടൊപ്പം അത്യന്തം ശോഭിച്ചുകണ്ടു. പര്‍‌വ്വതങള്‍ രത്നങളാല്‍ അഴകാര്‍ന്നുകണ്ടപ്പോള്‍, ഭഗവാനാകട്ടെ, അമൂല്യമായ അനേകം മണിമുത്തുരത്നങളുടെ മറ്റിയന്നുവിളങി. കൂടാതെ, ഈ അചലങള്‍ ചിലസന്ദര്‍ഭങളില്‍ സമുദ്രത്തില്‍ നിമഗ്നമായിരിക്കുന്നതുപോലെ, ഭഗവാന്റെ അദ്ധ്യാത്മികശരീരം പ്രളയജലധിയില്‍ ചിലനേരം ഉപഗൂഢമായിക്കാണപ്പെട്ടു.

വിദുരരേ!, ഇങനെ അതിമനോഹരമായി, പര്‍‌വ്വതസമാനമായി അനന്തതല്പത്തില്‍ ശയിക്കുന്ന ഭഗവത്‌വിഗ്രഹം കണ്ടതും, അത് ഭഗവാന്‍ ഹരിതന്നെയെന്ന് ബ്രഹ്മദേവന്‍ തന്റെ ഹൃദയത്തിലുറപ്പിച്ചു. ആ കരുണാമയന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടക്കുന്ന വനമാല അത്യപൂര്‍‌വ്വഗാനങളിലൂടെ വേദതത്വങളെ ആലാപനം ചെയ്ത് അവനെ വാഴ്ത്തുന്നത് ബ്രഹ്മാവ് കണ്ടു, അതില്‍ അദ്ദേഹം അനുഭൂതികൊണ്ടു. അവന്റെ വിരല്‍തുമ്പില്‍ പ്രശോഭിക്കുന്ന കാലമാകുന്ന സുദര്‍ശനചക്രം അവന് തുണയായിരിക്കുന്ന സത്യത്തെ വിധാതാവ് കണ്ടറിഞു. എന്തിനുപറയാന്‍, സൂര്യചന്ദ്രാനിലാഗ്നികള്‍പോലും അവനെ ഒന്നുസ്പര്‍ശിക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബ്രഹ്മാവ് ശ്രദ്ധിച്ചു. സകലസൃഷ്ടിക്കുമേലും ആ ആദിനാരായണന്റെ കടക്കണ്‍നോട്ടം വിധാതാവ് നോക്കികണ്ടു. ഭഗവാന്‍ ഹരിയുടെ നാഭീസ്ഥലത്തിലെ സരസ്സും, അതില്‍നിന്നുയര്‍ന്നുപൊങിയ പങ്കജവും, പ്രളയജലവും, വരളുന്ന വായുവും, ആകാശവും, എല്ലാം ബ്രഹ്മദേവന്‍ വളരെ വ്യക്തമായി കണ്ടറിഞു.

ഇങനെ അദ്ധ്യാത്മികജ്ഞാനത്താല്‍ അനുഗ്രഹീതനായ ബ്രഹ്മാവില്‍ സര്‍‌ഗ്ഗസൃഷ്ടിയുടെ പ്രവണതയുണ്ടായി. തുടര്‍ന്ന് ഭഗവാനാല്‍ വ്യക്തമാക്കപ്പെട്ട പഞ്ചഭൂതാതിസൃഷ്ട്യര്‍ത്ഥങള്‍ കണ്ടതോടെ ഭക്തിപരവശനായി, തന്റെ ജന്‍‌മസാഫല്യവിജയത്തിനായി ബ്രഹ്മദേവന്‍ ആ പരമ്പുരുഷനെ സ്തുതിച്ചുതുടങി.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്




3.7 തുടര്‍ന്നുള്ള വിദുരമൈത്രേയസം‌വാദങള്‍.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 7

ശ്രീശുകന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഭഗവന്മഹിമകളെപറ്റി അവിരാമം സംസാരിച്ചുകൊണ്ടിരിക്കുന്ന മൈത്രേയമുനിയോട് ശ്രദ്ധയും ഭക്തിയുമുള്‍ക്കൊണ്ടുകൊണ്ട് പണ്ഡിതനും വ്യാസപുത്രനുമായ വിദുരര്‍ ചോദിച്ചു.

"ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ചിന്‍‌മയനും നിര്‍‌വികാരനുമായ നാരായണന്‍ എങനെയാണ് പ്രകൃതിയും അവയുടെ ത്രിഗുണങളുമായി ബന്‍ന്ധപ്പെട്ടിരിക്കുന്നത്?. അഥവാ, ഇതെല്ലാം അവന്റെ ലീലകളാനെങ്കില്‍കൂടി പ്രകൃതിഗുണങളെ കൂടാതെ നിര്‍‌വികാരനും നിസ്പൃഹനുമായി എങനെയായിരിക്കും അവന്‍ ഇവിടെ കര്‍മ്മങള്‍ ചെയ്യുക?. കുട്ടികള്‍ അത്യുത്സാഹത്തോടെ തങളുടെ കൂട്ടുകാരുമായിച്ചേര്‍ന്ന് വിവിധതരം ക്രീഡകളില്‍ ഏര്‍പ്പെടുന്നു. പക്ഷേ അതിനൊരുകാരണമുണ്ടു. അവര്‍ അതില്‍ നിരന്തരം ആഗ്രഹങള്‍ വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍, സ്വതതൃപ്തനായ ഭഗവാനില്‍ ആഗ്രഹമുണ്ടാകുക എന്നത് തികച്ചും അസാധ്യമാണ്. പിന്നെയെങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്?. ഗുണമയമായ തന്റെ മായാശക്തിയാല്‍ ഈ പ്രപഞ്ചത്തെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അതേ മായയാല്‍തന്നെ അവന്‍ ഇതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു. കാലദേശാവസ്ഥാത്രയ തത്വങളാല്‍ ഖണ്ഡിക്കപ്പെടാതെ നിത്യനിരന്തമായി നില്‍ക്കുന്ന പരമമായ വസ്തുവാണ് പരമാത്മാവ്. അങനെയിരിക്കെ അത് എങനെയാണ് അജ്ഞാനമാകുന്ന അവിദ്യയില്‍ പെട്ടുപോകുന്നത്?. ഭഗവാന്‍ സ്വയമേവ നിത്യനിരന്തരമായി സകലജീവികളുടേയും ഹൃദയകമലത്തില്‍ കുടികൊള്ളുന്നു. എങ്കില്‍പിന്നെ എന്തുകൊണ്ടാണ് അവരുടെ കര്‍മ്മങള്‍ അവര്‍ക്ക് ദുരിതങള്‍ മാത്രം സമ്മാനിക്കുന്നത്?. ഹേ മഹാപണ്ഡിതാ!, എന്റെ മനസ്സ് ഇങനെയുള്ള അജ്ഞാനാന്തകാരത്തില്‍ പെട്ടുഴലുകയാണ്. അവിടുന്ന് കനിവരുളി ഈയുള്ളവനെ ഈ ദുഃഖാവസ്ഥയില്‍നിന്നും കരകയറ്റണം."

ശ്രീശുകന്‍ പറഞു: "അല്ലയോ രാജന്‍!, വിദുരരുടെ ഈവക ചോദ്യങള്‍ക്കുമുന്നില്‍ മൈത്രേയമുനി ഒരുനിമിഷം അത്ഭുതപരവശനായി. ആ പാരവശ്യം ദൂരെയാക്കി അദ്ദേഹം വിദുരരുടെ ചോദ്യങള്‍ക്ക് മറുപടി പറഞുതുടങി."

"പ്രിയവിദുരരേ!, ചില പണ്ഡിതന്‍മാര്‍ പറയുന്നു ഭഗവാന്‍ മായാധീതനാണെന്ന്. എന്നാല്‍ മറ്റുചിലരാകട്ടെ, അവനെ ഗുണമയനായി ചിത്രീകരിക്കുന്നു. പക്ഷേ ഇതു തികച്ചും സത്യവിരുദ്ധമാണ്. മനുഷ്യന്‍ തന്റെ അസ്ഥിത്വത്തെക്കുറിച്ച് സദാ വ്യാകുലനാണ്. സ്വപ്നത്തില്‍ തന്റെ ശിരസ്സ് മുറിഞുമാറുന്നത് സ്വയം കാണുന്നതുപോലെ അവര്‍ സത്യത്തില്‍നിന്നുമകന്ന് നിലകൊള്ളുന്നു. ഒരു പാത്രത്തില്‍ ജലം നിറച്ച് അതില്‍ കാണുന്ന ചന്ദ്രബിംബം ജലത്തിന്റെ ചലനങള്‍ക്കൊപ്പം ഇളകുന്നതുപോലെ ദ്രഷ്ടാവിനനുഭവപ്പെടുന്നു. അതുപോലെ വ്യക്തിഗുണങളുമായി സമ്മേളിക്കപ്പെടുന്ന ജീവന്മാര്‍, അതാത് ഗുണങളുമായി സംഗമിച്ച് നില്‍ക്കുന്നതുപോലെ കാണപ്പെടുന്നു. പക്ഷേ, ഇത് തീര്‍ത്തും മിഥ്യാബോധമാണ്. അതില്‍നിന്നു പുറത്തുകടക്കുവാന്‍ ഒരേയൊരു ഉപാധിമാത്രമേയുള്ളൂ. തികച്ചും നിസ്സംഗനായി വാസുദേവനില്‍ ശരണം പ്രാപിക്കുക. സകല ഇന്ദ്രിയങളും പരമാത്മാവിലര്‍പ്പിച്ച്, അവയെ ആ പരമാനന്ദത്താല്‍ സംതൃപതമാക്കിക്കഴിഞാല്‍, ക്ഷണത്തില്‍തന്നെ, ഒരുവന്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് സകലക്ഷീണവും തീര്‍ന്ന്, പൂര്‍ണ്ണോന്മേഷം വീണ്ടെടുക്കുന്നതുപോലെ, ആ ജീവന്‍ സകലദുഃഖങളും വിട്ടൊഴിഞ് എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ശ്രീകൃഷ്ണപരമാത്മാവിന്റെ തിരുനാമങളുടേയും തിരുരൂപത്തിന്റേയും ജപധ്യാനങളിലൂടെ ഒരുവന്റെ സകലദുരിതങള്‍ക്കും അറുതിവരുന്നു. അങനെനെയെങ്കില്‍ അവന്റെ തൃപ്പാദരേണുക്കളില്‍ ആകൃഷ്ടരായ ജീവന്‍‌മാരെക്കുറിച്ചു പറയുവാനുണ്ടോ?"

വിദുരര്‍ തുടര്‍ന്നു: "ഹേ ഭഗവന്‍!, സന്ദേഹമൊഴിഞ അങയുടെ വാക്കുകളാല്‍ ഭഗവാനെക്കുറിച്ചും, ജീവഭൂതങളെക്കുറിച്ചുമുള്ള എന്റെ സകലസംശയങളും ഇപ്പോള്‍ നീങിയിരിക്കുന്നു. എന്റെ ഹൃദയമിതാ അവനിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഹേ പണ്ഡിതശ്രേഷ്ഠാ!, അവിടുന്ന് അവനെക്കുറിച്ചു പ്രക്രീത്തിച്ച സകലതും സത്യം തന്നെ. അത് തീര്‍ത്തും അങനെതന്നെയായിരിക്കണമല്ലോ!. ജീവന്‍‌മാര്‍ മായാധീതനായ അവന്റെ മായയില്‍പെട്ട് ഉഴറേണ്ടവയല്ല. മറിച്ച് അവ അവനില്‍ ശരണാഗതിചെയ്തു ത്രിഗുണങളുടെ പിടിയില്‍ന്നുന്ന് വിമുക്തമാകേണ്ടവയാണ്. ലോകത്തില്‍ ഒന്നുമറിയാത്ത മന്ദമതികളും എല്ലാമറിയുന്ന ജ്ഞാനികളും സന്തോഷവാന്‍‌മാരായിരിക്കും. എന്നാല്‍ രണ്ടിനും മധ്യേയുള്ള അല്പ്പജ്ഞാനികളാകട്ടെ മായാവലയത്തില്‍ പെട്ട് സദാ അരിഷ്ടതകള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. പ്രഭോ!, ഇക്കാണുന്ന പ്രപഞ്ചം ഭൗതികദൃഷ്ടിയാല്‍ കാണപ്പെടുന്നതുപോലെ യഥാര്‍ത്ഥമല്ലെന്നും, അത് മായയുടെ മഹാവൈഭവമാണെന്നും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. അതില്‍ ഞാന്‍ അങയോട് ഏറെ കടപ്പെട്ടവനാണ്. എങ്കിലും എന്നില്‍ ഇനിയും അടിഞുകിടക്കുന്ന സന്ദേഹങള്‍ അകലണമെങ്കില്‍ അത് അവിടുത്തെ കൃപ ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

ഗുരുചരണം പൂജിക്കുന്ന ശിഷ്യര്‍ക്ക് മധുദ്വേഷിയും, സര്‍‌വ്വദുഃഖനിവാരകനുമായ ഭഗവാന്‍ ഹരിയില്‍ തീവ്രമായ ഭക്തിയുണ്ടാകുന്നു. കാരണം അങനെയുള്ള മാഹാത്മാക്കള്‍ വൈകുണ്ഠപ്രാപ്തിക്കുവേണ്ടി നിത്യോപാസനചെയ്ത് യത്നിക്കുന്നവരാണ്. ബ്രഹ്മചര്യത്തില്‍ തീവ്രമായ നിഷ്ഠയില്ലാത്തവര്‍ക്ക് അവരില്‍ ഭക്തിയുണ്ടാകുക സാധ്യമല്ല. അവരുടെ കടാക്ഷം അത്രകണ്ട് പവിത്രമാണ്. അവര്‍ സദാസമയവും ദേവാദിദേവന്‍, സകലഹൃദിസ്ഥിതന്‍, ഭഗവാന്‍ ഹരിയില്‍ മനസ്സര്‍പ്പിച്ചുകഴിയുന്നു.

മഹത് ആദിയായിട്ടുള്ള തത്വങളാല്‍, ഇന്ദ്രിയങളും, ഇന്ദ്രിയാര്‍ത്ഥങളും സഹിതം, അതിബൃഹത്തായ വിരാട്പുരുഷനെ സൃഷ്ടിച്ചതിനുശേഷം, ഭഗവാന്‍ അതിലേക്കാഴ്ന്നിറങി. ആയിരക്കണക്കിന് തുടകളും, പാദങളും, ബാഹുക്കളുമുള്ള ആ ബൃഹത് രൂപിയെ ആദ്യപുരുഷന്‍ എന്നറിയപ്പെടുന്നു. അവനിലാണ് പ്രപഞ്ചത്തിലെ സമസ്തലോകങളും തങളിലുള്ള സകലചരാചരങള്‍ക്കുമൊപ്പം നിവസിക്കുന്നത്. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അത്യുഗ്രമായ ഈ വിരാട്രൂപം ഇന്ദ്രിയങളും, ഇന്ദ്രിയാത്ഥങളും, കൂടാതെ ദശപ്രാണശക്തികളും ചേര്‍ന്ന് പ്രകൃതിയുടെ ത്രിഗുണങള്‍ക്കനുസരിച്ച് ത്രിവിധങളായി നിലകൊള്ളുന്നുവെന്ന് അങ് മുമ്പേതന്നെ പറഞുകഴിഞു. ഇനി ഇവയുടെ വ്യത്യസ്ഥങളായ ശക്തിവിശേഷങളെക്കുറിച്ചുകൂടി അറിയുവാന്‍ ഈയുള്ളവന് താല്പ്പര്യമുണ്ട്. വിവിധങളായ അവന്റെ വീര്യം പുത്രന്‍‌മാരും, പൗത്രന്‍‌മാരും, കുടുംബാംഗങളും, അനേകം തലമുറകളുമൊക്കെയായും ഈ ഉലകം മുഴുവന്‍ സ്വയമേവ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഇതിനകം അടിയന് മനസ്സിലാക്കാന്‍ കഴിഞത്.

ഗുരോ!, പ്രജാപതികളും ബ്രഹ്മദേവനും ചേര്‍ന്ന് എങനെയാണ് ഓരോരോ മന്വന്തരങളില്‍ ഓരോരോ മനുക്കളെ തിരഞെടുക്കുന്നത്?. യുഗങള്‍തോറും സ്ഥാനമേല്‍ക്കുന്ന ഈ മനുക്കളെക്കുറിച്ചും അവരുടെ പരമ്പരകളെക്കുറിച്ചും ഞങളോടരുളിചെയ്യുവാന്‍ അവിടുത്തേക്ക് ദയവുണ്ടാകണം. ഹേ മിത്രതനായാ!, ഭൂമിയുള്‍പ്പെടെയുള്ള ഈരേഴുപതിനാലുലോകങള്‍ അവള്‍ക്ക് മേലും കീഴുമായി നിലകൊള്ളുന്നതെങനെയെന്നും, അവയോരോന്നിന്റേയും അളവും വ്യാപ്തിയുമൊക്കെ ഉള്ളവണ്ണം അറിയുവാന്‍ ഞാനാഗ്രഹിക്കുകയാണ്.  ഹേ ഗുരോ!, പ്രപഞ്ചത്തില്‍ അനേകകോടിജീവജാലങളുണ്ടല്ലോ!, അവയില്‍ ദേവന്‍‌മാര്‍, മനുഷ്യര്‍, തിര്യക്കുകള്‍, ഉരഗങള്‍, പക്ഷികള്‍, ഗര്‍ഭപിണ്ഡജങള്‍, സ്വേദോദകങള്‍, ഉദ്ഭിജങള്‍, തുടങിയ ജീവരാശികളെക്കുറിച്ച് പ്രത്യേകം പ്രത്യേകം അറിയുവാന്‍ അടിയനില്‍ ആഗ്രഹം ജനിക്കുന്നു.

ത്രിഗുണങളുടെ ആധിപത്യം ഏറ്റെടുത്തുകൊണ്ട് ഇവിടെ അവതരിച്ചിട്ടുള്ള ബ്രഹ്മാദിമൂര്‍ത്തിത്രയങളെക്കുറിച്ചും, അവര്‍ക്ക് സര്‍‌വ്വനുഗ്രഹം ചൊരിഞുകൊണ്ട് ഓരോയുഗങളിലുമുണ്ടാകുന്ന ഭഗവതവതാരങളെക്കുറിച്ചും, ഓരോ അവതാരങളിലും അവന്‍ കാട്ടിയ അത്യന്തം മാഹാത്മ്യമേറുന്ന അത്ഭുതലീലകളെപറ്റിയും കേള്‍ക്കുവാന്‍ ഞങള്‍ വെമ്പല്‍ കൊള്ളുകയാണ്. മഹാമുനേ!, ഗുണകര്‍മ്മവിഭാഗങള്‍ക്കനുസരിച്ചുള്ള സാമൂഹികവര്‍ണ്ണാശ്രമങളും, ഋഷീശ്വരന്‍‌മാരുടെ ഉത്ഭവവും, വേദങളുടെ വിഭജനങളുമൊക്കെ ഞങള്‍ക്ക് വിവരിച്ചു തന്നാലും. പ്രഭോ!, യജ്ഞാചരണങളെക്കുറിച്ചും, യോഗചര്യകളെക്കുറിച്ചും, സാംഖ്യാദിശാസ്ത്രവിധികളെക്കുറിച്ചും, ഭഗവത് ഭക്തിവിശേഷണങളെക്കുറിച്ചും, വിധിയാം‌വണ്ണം ഞങള്‍ക്ക് പറഞുതരിക. ഇവിടെ പാഷണ്ഡികള്‍ ചേര്‍ന്നുണ്ടാക്കിയിട്ടുള്ള വികലമായ ജീവിതവ്യവസ്ഥിതികളെന്തൊക്കെയാണ്?. പ്രകൃതിഗുണഗണങളില്‍ ബന്ധനസ്ഥരായികിടക്കുന്ന ഇത്തരം ജീവികളുടെ ഒടുവിലത്തെ ഗതി എന്തായിരിക്കുമെന്നും ദയവായി ഞങള്‍ക്ക് പറഞുതന്നാലും. എങനെയാണിവിടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങളും, ദണ്ഡനീതിവ്യവസ്ഥകളും, വേദശാസ്ത്രാദികളുടെ അനുസശാസനങളുമൊക്കെ സമീകൃതമായ രൂപത്തിലും ഭാവത്തിലും സമൂഹത്തില്‍ നിലകൊള്ളുന്നത്?.

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഏതുവിധമാണിവിടെ പിതൃക്കള്‍ക്കുള്ള ശ്രാദ്ധങളും മറ്റനുസ്മരണങളും മനുഷ്യന്‍ കൊണ്ടാടുന്നത്?. എങനെയാണ് ഗ്രഹങളുടേയും, നക്ഷത്രങളുടേയും, അന്യജ്യോതിര്‍ഗോളങളുടേയുമൊക്കെ കാലാധിഷ്ഠിതമായ ഭ്രമണപദ്ധതികളുമൊക്കെ ആവിഷ്ക്കരിച്ചിരിക്കുന്നത്?. ബ്രാഹ്മണോത്തമാ!, ദാനം കൊണ്ടും, തപസ്സുകൊണ്ടും അഥവാ, ദാഹജലസംഭരണിക്കുവേണ്ടിയുള്ള തീവ്രയത്നം മുതലായ സാമൂഹികവൃത്തികള്‍കൊണ്ടും എന്താണൊരുവന്‍ ഇച്ചിക്കുന്നത്?. സ്വഗൃഹത്തില്‍നിന്നകന്നുനില്‍ക്കുന്നവന്റേയും, ആപത്ക്കരമായ ഘട്ടങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവന്റേയും സ്ഥിതിവിശേഷങളെന്തൊക്കെയായിരിക്കും?. ഹേ അനഘാ!, ധര്‍മ്മയോനിയായ ഭഗവാനാണ് സകലചരാചരങളുടേയും അധിപതി. അതിനാലത്രേ അവനെ ജനാര്‍ദ്ധനന്‍ എന്നുവിളിക്കുന്നത്!. അങനെയുള്ള ആ പരമപുരുഷനെ എങനെയാണ് ഒരുവന്‍ സമ്പ്രീതനാക്കേണ്ടത്?. ഗുരുക്കന്‍‌മാര്‍ ദീനവത്സലരാണ്. തങളുടെ അനുവര്‍ത്തികളെ, അത് ശിഷ്യഗണങളാകട്ടെ, പുത്രന്‍‌മാരാകട്ടെ, മറ്റാരുമാകട്ടെ, ഗുരുക്കന്‍‌മാര്‍ അവരുടെ ഇംഗിതത്തെ സ്വയമേവ കണ്ടറിഞ് അവരെ ജ്ഞാനോപദേശം നല്‍കിയനുഗ്രഹിക്കുന്നു.

ഹേ ബ്രാഹ്മണോത്തമാ!, മഹത് മുതാലായ തത്വങള്‍ക്ക് എത്രവിധം പ്രതിസംക്രമണങളുണ്ട്? ഇവയുടെ ഓരോ മഹാപ്രളയത്തിലും ആരാണിവിടെ യോഗനിദ്രയിലായിരിക്കുന്ന ഭഗവാനെ ആരാധിച്ച് ശിഷ്ടഭാവത്തിലുണ്ടായിരിക്കുന്നത്?. ജീവാത്മപരമാത്മാക്കളുടെ ഉണ്മയെന്താണ്? അവയുടെ സ്വരൂപമെന്താണ്?. വേദോപനിഷത്തുക്കളുടെ മാഹാത്മ്യമെന്താണ്?. ഗുരുശിഷ്യബന്ധംകൊണ്ട് ഇവിടെ എന്താണ് അര്‍ത്ഥമാക്കുക്ന്നത്?. ഇവിടെ ഭക്തോത്തമന്മാര്‍ കളങ്കമറ്റ് അദ്ധ്യാത്മജ്ഞാനം പ്രഘോഷിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്നു. എങ്കിലും ഒരുവന്‍ പരപ്രേരണകൂടാതെ എങനെയാണ് ഭക്തിജ്ഞാനവൈരാഗ്യാദികള്‍ നേടിയെടുക്കുന്നത്?.

പ്രിയഗുരോ!, ഭഗവാന്‍ ഹരിയുടെ ലീലകളെക്കുറിച്ച് ഞാന്‍ അങയോട് ചോദിച്ച സകലചോദ്യങള്‍ക്കും മറുപടി നല്‍കി, സര്‍‌വ്വമിത്രമായ അവിടുന്ന് അജ്ഞനായ എന്നെയും, ലോകത്തില്‍ നഷ്ടചക്ഷുസ്സുകളായി അലഞുതിരിയുന്ന ജീവകോടികള്‍ക്കും അനുഗ്രഹം ചൊരിയുമാറാകണം. ഹേ അനഘാ!, എന്റെ ചോദ്യങള്‍ക്ക് അങ് നല്‍കാന്‍ പോകുന്ന ഉത്തരങള്‍ ഇഹത്തിലെ സകലദുഃഖങളുമകറ്റുന്ന അമൃതമായിരിക്കും. ഇങനെ അങ് ചെയ്യുന്ന ഈ ജ്ഞാനദാനം വേദയജ്ഞതപദാനങള്‍ക്കും മേലെ പവിത്രമായ മഹാദാനമായിരിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല."

ശുകദേവന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഇങനെ വിദുരര്‍ ഭഗവത് മഹിമകളെക്കുറിച്ച് മൈത്രേയരോട് വാതോരാതെ ചോദിച്ചുകൊണ്ടേയിരുന്നു. അവയോരോന്നും കേട്ട് മൈത്രേയന്‍ വിദുരരില്‍ സമ്പ്രീതനയി. അദ്ദേഹത്തിന്റെ മുഖം പുഞ്ചിരിയാല്‍ പ്രസന്നമായി.  മൈത്രേയന്‍ പരമഭാഗവതനാണ്. ഭഗവദ് മഹിമകളില്‍ അതീവരുചിയുള്ള അദ്ദേഹം വീണ്ടും ആ പരമ്പുരുഷന്റെ അത്ഭുതചരിത്രങള്‍ വര്‍ണ്ണിക്കുവാന്‍ തുടങി."

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.

ഓം തത് സത്




10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...