2015, ജനുവരി 10, ശനിയാഴ്‌ച

3.27 കപിലോപദേശം (ദൃശ്യപ്രപഞ്ചമനനം)

ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം - 27
(ദൃശ്യപ്രപഞ്ചമനനം)
ഭഗവാൻ ഹരി സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിക്ക് മകനായിപ്പിറന്ന്, തന്റെ മാതാവിന് ആത്മതത്വമാകുന്ന സാംഖ്യയോഗമഹാശാസ്ത്രം ഉപദേശിച്ചു. ഭഗവാൻ കപിലൻ പറഞു:' അമ്മേ!,യഥാർത്ഥത്തിൽ ഈ ജീവൻ പ്രകൃതിയുടെ ത്രിഗുണങൾക്കധീതനാണ്. കാരണം, അവൻ നിർവ്വികാരനും, കർത്തൃത്വഭോക്തൃത്വഭാവങളിൽനിന്നും നിസ്പൃഹനുമാണ്. പഞ്ചഭൂതാത്മകമായ സ്ഥൂലശരീരത്തിനുള്ളിൽ അനശ്വരതിരിനാളമായി നിലകൊള്ളുമ്പോഴും, ജലത്തിലെ ആരോപിതസൂര്യൻ ജലത്തിൽനിന്നും നിസ്പൃഹനായിനിൽക്കുന്നതുപോലെ, ജീവൻ തിഗുണങളിൽനിന്നും വിട്ടുനിൽക്കുന്നു. പക്ഷേ, അവൻ പ്രകൃതിഗുണങൾക്കും, അഹങ്കാരത്തിനും വശപ്പെട്ടുനിൽക്കുകകാരണം, സ്വയംജ്യോതിർസ്വരൂപനായ താൻ പഞ്ചഭൂതാത്മകമായ ഈ ശരീരമാണെന്ന് ചിന്തിച്ചുറച്ച് അതിൽ അഭിമാനം കൊണ്ട്, ഇവിടെ ഭൗതികകർമ്മങളിൽ അതിരക്തനാകുകയും, തത്ക്കാരണം താൻ അവയുടെ കർത്താവാണെന്ന മൗഢ്യബോധത്തിൽ സ്വയം രമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അങനെ പ്രകൃതിഗുണങളുമായി നിത്യനിരന്തരബന്ധത്തിലേർപ്പെട്ടുകഴിയുന്ന ജീവന്മാർ ദേഹാവസാനത്തിൽ ഊർദ്ധ്വവും, നീചവുമായ അന്യജീവജാലസമൂഹങളിലേക്ക് ചേക്കേറുകയും ചെയ്യുന്നു. ത്രിഗുണാധീനനായ ജീവന്മാർ തങളുടെ കർമ്മദോഷം ഹേതുവായി ഈവിധം ജനനമരണസംസാരചക്രത്തിൽ കാലാകാലങളായി ഉഴറുവാൻ ഇടവരുന്നു.
അമ്മേ!, യഥാർത്ഥത്തിൽ ജീവൻ ത്രിഗുണാധീതനാണെന്നു ഞാൻ പറഞുവല്ലോ. മായയുടെ ഇന്ദ്രജാലങൾക്ക് വശപ്പെട്ട് അവൻ തനിക്കുചുറ്റുമുള്ള വിഷയളെ നിരന്തരം ധ്യാനിക്കുകയും, അവയിൽ അത്യന്തം രമിക്കുകയും ചെയ്യുന്നു. തൽക്കാരണം, അവന് വിഷയങളുമായുള്ള ബന്ധത്തിൽനിന്നും മുക്തനാകുവാൻ കഴിയാതെവരുന്നു. വിഷയങൾക്കും, ത്രിഗുണങൾക്കും പരനായ ജീവൻ സ്വപ്നത്തിലെന്നോണം സംസാരാർണ്ണവത്തിൽ അലഞുതിരിയുന്നു. ആയതിനാൽ, വിഷയങളുമായി സമ്പർക്കം പുലർത്തിക്കഴിയുന്ന ജീവൻ കാലാന്തരത്തിൽ തന്റെ ചിത്തത്തിൽ വിഷയങളോടുള്ള തീവ്രമായ വൈരാഗ്യം ജനിപ്പിക്കുകയും, അങനെചെയ്യുന്നതോടെ ചിത്തം അവന്റെ നിയന്ത്രണത്തിന് വിധേയമായിവരുകയും, തുടർന്ന്, ഭക്തിയോഗത്താൽ അവന് ഈ സംസാരത്തെ മറികടക്കുവാൻ സാധ്യമാകുകയും ചെയ്യുന്നു.
യമനിയമാദികളിൽതുടങുന്ന യോഗസാധനകളിൽ അത്യന്തം ശ്രദ്ധപുലർത്തിക്കൊണ്ടും, അചഞ്ചലഭക്തിയോടെ ഭഗവന്നാമങളെ ശ്രവിക്കുകയും, കീർത്തിക്കുകയും ചെയ്തുകൊണ്ടും, ഒരുവൻ സ്വയം ഉയർന്ന യോഗസ്ഥിതിയിലെത്തിച്ചേരണം. സാധന ആരംഭിക്കുന്നതിന്റെ ആദ്യപടിയായി സർവ്വഭൂതങളിലും, സമചിത്തതയുണ്ടാകുകയും, യാതൊന്നിനോടും വൈരവും, രാഗവും, ഉണ്ടാകാരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. മൗനിയും, ബ്രഹ്മചാരിയുമായിക്കൊണ്ട് അവൻ സ്വധർമ്മത്തെ ഭഗവതർപ്പണം ചെയ്തനുഷ്ഠിച്ച് കഴിയുകയും വേണം. യോഗി എപ്പോഴും യദൃച്ഛയാ കിട്ടുന്നവയിൽ സംതൃപ്തനായിരിക്കണം. അമിതാഹാരം വർജ്ജിക്കുകയും, ആളൊഴിഞ ഇടത്തിൽ താമസിക്കുകയും വേണം. അവിടെയിരുന്നുകൊണ്ട് ശാന്തനും, മൈത്രിയും, കരുണയുള്ളവനുമായി തത്വവിചാരം ചെയ്യണം. തീവ്രമായ യോഗസാധനയിലൂടെ ഒരുവൻ പ്രകൃതിയേയും, പുരുഷനേയും പ്രത്യേകം പ്രത്യേകം കണ്ടറിയുകയും, ദേഹം താനാണേന്ന മിഥ്യാബോധം അവസാനിപ്പിക്കുകയും, ദേഹവുമായി ചേർന്നുള്ള സകലവിഷങളിൽനിന്നും, ചിത്തത്തെ നിരോധിക്കുകയും വേണം. വിഷയവാസനകളിൽനിന്നും വളരെ ദൂരെയകന്ന്, ഭൗതികവിഷങൾക്കപ്പുറമുള്ള അദ്ധ്യാത്മസ്ഥിതിയിലെത്തുകയും വേണം. അങനെ ദേഹാ‌ഭിമാനത്തിൽനിന്നും പൂർണ്ണമായിയകന്ന്, അനന്തമായ വിഹായസ്സിൽ ഉജ്ജ്വലസൂര്യനെ കാണുന്നതുപോലെ, തന്റെയുള്ളിൽതന്നെ സ്വസ്വരൂപം ദർശിക്കുവാൻ കഴിയണം. ഇതിലൂടെ യോഗി അദ്ധ്യാത്മസ്വരൂപനും, മായാവിരചിതമായ അസത്‌വസ്തുക്കളിൽപോലും അദ്വൈതഭാവത്തിൽ ആരോപിതമായി കാണപ്പെടുന്നവനുമായ ആ കാരുണ്യരൂപനെ സാക്ഷാത്ക്കരിക്കുന്നു. അവൻ സകലചരാചങൾക്കും ആദികാരണനും, അവയ്ക്കകമ്പുറം നിറഞ് കുടികൊള്ളുന്നവനുമാണ്. ആകാശസ്ഥിതനായ സൂര്യന്റെ പ്രതിബിംബം ജലത്തിലും, മതിലുകളിലുമൊക്കെ നിഴലിച്ചുകാണുന്നതുപോലെ ആ പരമാത്മാവിന്റെ പ്രതിബിംബത്തെ യോഗി സകലതിലും കണ്ടറിയുന്നു.

ഇങനെയുണ്ടാകുന്ന ആത്മസാക്ഷാത്ക്കാരത്തിനുമുൻപ്, ജീവൻ സാത്വികരാജസീകതാമസീകങളായ ത്രിഗുണാഹങ്കാരങളിലൂടെ തന്നെ ഭൂതേന്ദ്രിയമനോമയങളായി ദർശിക്കുന്നു. ഒരു ഭക്തൻ പഞ്ച‌ഭൂതങളിൽ മുഴുകിയവനായി തോന്നുന്നുവെങ്കിലും, അവൻ ഇന്ദ്രിയവിഷയങൾക്കടിപ്പെട്ടവനാണെന്നു തോന്നുന്നുവെങ്കിലും, അവന്റെ മനസ്സും, ബുദ്ധിയും ഭൗതികവിഷയങളിൽ നിത്യനിരന്തരമായി മുഴുകപ്പെട്ടതാണെന്നു തോന്നുന്നുവെങ്കിലും, യഥാർത്ഥത്തിൽ ആ ഭക്തൻ അദ്ധ്യാത്മികമായി ഉണർന്നവനും, മിഥ്യാഹങ്കാരത്തിൽനിന്നും മുക്തനുമാണ്. ഒരുവന്, താൻ ഒരു ദ്രഷ്ടാവാകുന്ന അസ്ഥിത്ത്വത്തെ സ്പഷ്ടമായി കണ്ടറിയുവാൻ സാധ്യമാണ്. പക്ഷേ, ഗാഢനിദ്രയിൽ അവൻ തന്റെ അസ്ഥിത്വത്തെ അറിയാതെപോകയാൽ, അവന് താൻ അത്രനേരത്തേക്കും മിഥ്യാരൂപേണ നഷ്ടമായിപ്പോകുന്നു. ഹതഭാഗ്യനായ ഒരു മനുഷ്യൻ അഗാധദുഃഖത്തിലാഴ്ന്നുകൊണ്ട് താൻ എന്നെന്നേക്കുമായി എല്ലാത്തരത്തിലും ഇല്ലാതായിപ്പോയെന്ന അനുഭൂതി ഉണ്ടാകുന്നതുപോലെ അവൻ തന്റെ സ്വരൂപത്തെ മറന്നുപോകുന്നു. ഇതുമനസ്സിലാക്കുന്നതോടുകൂടി അവൻ സത്ചിതാനന്ദമയമായ ഭഗവത്സ്വരൂപമാണെന്നും, താൻ തന്നെ ഇതുവരേക്കും തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നുവെന്നുമുള്ള തിരി‌ച്ചറിവുണ്ടാകുന്നു."
ദേവഹൂതി പറഞുൾ "പ്രഭോ!, ഹേ ബ്രാഹ്മണോത്തമാ!, പ്രകൃതിയും പുരുഷനും ഇങനെ അന്യോന്യം നിത്യനിരന്തരമായി ആകർഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ എന്നാണ് ഈ ജീവന് അവളിൽനിന്നും മുക്തമാകാൻ കഴിയുന്നത്? ഭഗവാനേ!, ഭൂമിയിൽനിന്നും, പുഷ്പങളിൽനിന്നും അവയുടെ ഗന്ധം പരിച്ഛേദിക്കപ്പെടുവാൻ കഴിയാത്തതുപോലെ ബുദ്ധിയിൽനിന്നും ബോധത്തെ അകറ്റിനിറുത്തുവാൻ സാധ്യമല്ലേ?. യാതൊരു കർമ്മവും അവനനുഷ്ഠിക്കുന്നില്ലെങ്കിലും, പ്രകൃതി അവനിൽ ആധ്യിപത്യം സ്ഥാപിക്കുകയും, അവനെ അവളിൽ ബദ്ധമാക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് എങനെയാണ് ഈ ജീവൻ മുക്തമാകുന്നതു?. തത്വവിചാരം ചെയ്ത് അതിലൂടെ ആർജ്ജിതമായ ജ്ഞാനത്താൽ ഒരുവൻ ബന്ധഭയത്തിൽനിന്നും താൽകാലികമായി നിവൃത്തിനേടിയെന്നെരിക്കിലും, ബന്ധത്തിന്റെ പരമകാരണം നിർവചിക്കപ്പെടാത്തതിനാൽ അവ വീണ്ടും അവനെ വേട്ടയാടുവാനുള്ള സാധ്യത കുറവല്ല. അങനെയിരിക്കെ ഏതു സാധനയിലൂടെയാണ് ജീവൻ പ്രകൃതിയുടെ പിടിയിൽനിന്നും പൂർണ്ണമായി വിമുക്തമാകുന്നത്?."
ദേവഹൂതിയുടെ സംശയനിവാരണാർത്ഥം കപിലഭഗവാൻ അവളോടുപറഞു: "അമ്മേ!, ഭൗതികവിഷങളിൽ തീവ്രമായ വിരക്തിവച്ചുകൊണ്ടും, നിയതമായ സ്വധർമ്മത്തെ ഫലേച്ഛകൂടാതെ എന്നിലർപ്പണം ചെയ്തനുഷ്ഠിച്ചുകൊണ്ടും, യാതൊരുവൻ എന്നിൽ അചഞ്ചലമായ ഭക്തി വയ്ക്കുന്നുവോ, അവൻ മനോമാലിന്യമകന്ന്, പ്രകൃതിയുടെ മായാവലയത്തിൽനിന്നും അശ്രമം മുക്തമാകുന്നു. കലർപ്പില്ലാത്ത ആ ഭക്തി ജ്ഞാനം കൊണ്ടും, ബ്രഹ്മത്തിൽ അദ്ധ്യാത്മദൃഷ്ടിപതിപ്പിച്ചുകൊണ്ടുമുള്ള സാധനയിൽനിന്നും വന്നുചേരുന്നതാണ്. മോക്ഷപ്രാപ്തിക്കായി ഒരുവൻ തീവ്രമായ ബ്രഹ്മചര്യവും, യോഗവും അഭ്യസിക്കേണ്ടതുണ്ടു. തീയിലകപ്പെട്ട വിറകുകഷണം നിമിഷങൾക്കകം പൂർണ്ണമായും ദഹിച്ചുപോകുന്നതുപോലെ, പ്രകൃതിയുടെ മായാവലയമാകുന്ന അഗ്നിയാൽ സമാവൃതമായ ജീവൻ ദിനരാത്രങൾ കടന്നുപോകുന്നതോടെ, കാലാന്തരത്തിൽ പൂർണ്ണമായും അവയാൽ ഗൃഹീതമാകുന്നു. ഭൗതികവസ്തുക്കളിൽ നിമഗ്നമായി, അവയിൽനിന്നു കിട്ടുന്ന സുഖദുഃഖങളുടെ അവലോകനങളിലൂടെ ഈ സത്യത്തെ കണ്ടറിഞ്, ജീവൻ എന്നേന്നേയ്ക്കുമായി തന്റെ സർവ്വബന്ധനങളിൽനിന്നും മുക്തമായി തന്റെ യഥാർത്ഥസ്വരൂപത്തിൽ സ്ഥിതമാകുന്നു. സ്വപ്നത്തിൽ അനേകവിധം ദുഃഖങളെ ഒരുവന് അനുഭവവേദ്യമാകുന്നു. എന്നാൽ, അവൻ സ്വപ്നത്തിൽനിന്നുമുണർന്ന് ജാഗ്രതവസ്ഥയിലെത്തുമ്പോൾ ആ ദുഖഃങൾ അവനെ വേട്ടയാടുന്നില്ല. അമ്മേ!, വിബുധന്മാർ ഭൗതികകർമ്മങളിൽ വിഹരിക്കുമ്പോഴും അവരെ പ്രകൃതിഗുണങൾ തീണ്ടുന്നില്ല. കാരണം, അവർ സത്യദ്രഷ്ടാക്കളും. ബ്രഹ്മത്തിൽ മനസ്സൂന്നിയവരുമാണ്. ഇങനെ ജന്മജന്മാന്തരങളിലൂടെയുള്ള ഈ ജീവന്റെ അദ്ധ്യാത്മസാധനയാൽ അവൻ ഇഹത്തിലും പരത്തിലും വിരക്തിയുള്ളവനായിത്തീരുന്നു. പരമബോധത്തിൽ അധിഷ്ഠിതമായ അവന്റെ ചിത്തം ബ്രഹ്മാദിലോകങളുടെപോലും നിസ്സാരതയെ വ്യക്തമായി കണ്ടറിയുന്നു. നമ്മുടെ ഭക്തന്മാർ നമ്മുടെ അപാരകരുണയിൽ തികച്ചും ബ്രഹ്മാധിഷ്ഠിതരാകുന്നു. സകല സംശയങളുമകന്ന് അവർ പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയരുന്നു. ആ ധാമം നമ്മുടെ അനുഗ്രഹത്തിൽനിന്നും വഴിയുന്ന അദ്ധ്യാത്മികശക്തിയാൽ സമാവൃതവുമാണ്. അമ്മേ! അതാണൊരുജീവന്റെ അവസാനവും, സമഗ്രവുമായ പ്രാപ്യസ്ഥാനം. യോഗി തന്റെ വർത്തമാനശരീരമുപേക്ഷിച്ച് അപുനരാവർത്തമായി എന്റെ ധാമത്തിലെത്തിച്ചേരുന്നു. യോഗാഭ്യാസങളിലൂടെ പ്രാപ്തമായ സിദ്ധികൾപോലും മായയുടെ ഇന്ദ്രജാലമാണെന്നു കണ്ടറിയുന്ന ഉത്തമനായ യോഗി, സ്വചിത്തത്തെ അവയിൽ വ്യാപൃതമാക്കാതെ അത് എന്നിലേക്ക് തിരിച്ചുവിടുന്നു. അങനെ അവൻ മൃത്യുവിനെ ജയിച്ചവനും, വീരനുമായി, ജനിമൃതിസംസാരത്തിൽ പെട്ടുഴലാതെ എന്നിലെത്തിച്ചേരുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയേഴാമധ്യാം സമാപിച്ചു.
ഓം തത് സത്

<<<<<<  >>>>>>>


lord kapila advises sankhyayoga to his mother devahuti, kapilopadesham, srimad bhagavatham