2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 22

​മൈത്രേയമുനി വീണ്ടും സംസാരിച്ചുതുടങി: "പണ്ഡിതനായ വിദുരരേ!, സ്വായംഭുവമനു സകുടുംബം കർദ്ദമമുനി തപസ്സനുഷ്ഠിക്കുന്ന ബിന്ദുസരോവരത്തിൽ എത്തിയതിനുശേഷം, ആഗതനായ ചക്രവത്തിയെ കണ്ട് വന്ദിച്ചാനയിച്ച കർദ്ദമമുനി മനുവിന്റെ മഹിമകളെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ച്. അനന്തരം അല്പസമയം നിശബ്ദനായി ഇരുന്നു.

എല്ലാം കേട്ട് തൃപ്തനായെങ്കിലും എന്തൊക്കെയോ അസംതൃപ്തി തന്റെ മനസ്സിൽ ബാക്കി നിൽക്കുമാറ് വളരെ താഴ്മയായ ശബ്ദത്തിൽ സ്വായംഭുവമനു കർദ്ദമനോട് പറഞു: "ഹേ മഹാമുനേ!, നിങൾ ബ്രാഹ്മണന്മാർ വേദരൂപനായ ഭഗവാന്റെ തിരുമുഖത്തിൽനിന്നുണ്ടായവരാണ്. ബ്രഹ്മചര്യവും, യോഗമാർഗ്ഗങളും നിങൾ മുതൽക്കൂട്ടായി മുറുകെപിടിച്ചിരിക്കുന്നു. മാത്രമല്ലാ, തുച്ഛമായ ഇന്ദ്രിയസുഖഭോഗങളിൽനിന്നും നിങൾ അകന്നുനിൽക്കുകയും ചെയ്യുന്നു. സഹസ്രപാദനായ ആ കാരുണ്യമൂർത്തിതന്നെ നിങളുടെ രക്ഷയ്ക്കായി ഞങൾ ക്ഷത്രിയരെ അവന്റെ എണ്ണമറ്റ കരങളിൽനിന്നും സൃഷ്ടിച്ചു. ആയതുകൊണ്ട് നിങൾ ആ ഭഗവാന്റെ ഹൃദയത്തിലും, ഞങൾ അവന്റെ കൈകളിലും വസിക്കുന്നുവെന്നു പറയാം. സകലസൃഷ്ടികളുടേയും കാര്യവും, കാരണവും, അവ്യയനായ ആ പരമാനന്ദമൂർത്തിതന്നെയാണെന്നറിഞുകൊണ്ട് സ്വധർമ്മമായിത്തന്നെ ബ്രാഹ്മണർ ക്ഷത്രിയരേയും, ക്ഷത്രിയർ ബ്രാഹ്മണരേയും പരസ്പരം സംരക്ഷിക്കുന്നു.  

ഹേ ഭഗവൻ!, ധർമ്മത്തിൽ കാലൂന്നി ഒരു ഭരണാധികാരി എങനെ തന്റെ രാജ്യത്തെ പരിപാലിക്കണമെന്ന് അങയിൽനിന്നും ഇപ്പോഴിതാ ഞാൻ കേട്ടറിഞു. അങയുടെ വാക്കുകൾ എന്റെ സകലസംശയങളേയും ദൂരീകരിച്ചിരിക്കുന്നു. മനസ്സും ബുദ്ധിയും കെട്ടടങിയിട്ടില്ലാത്തവർക്ക് അസുലഭമായ അവിടുത്തെ ഈ ദർശനം ഇന്നെനിക്ക് ലഭ്യമായതും, അവിടുത്തെ പാദരേണുക്കൾ ശിരസ്സിൽ വഹിക്കുവാൻ അവസരം ലഭിച്ചതും എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങയെ ശ്രവിക്കുവാൻ ഭാഗ്യം തന്ന ആ സർവ്വേശ്വരനോടും ഞാൻ നന്ദി പറയുകയാണ്. പൂർവ്വപുണ്യത്താലായിരിക്കണം അവിടുത്തെ വചസ്സുകൾക്ക് ചെവിയോർക്കാൻ അടിയനുതോന്നിയതും.

ഇന്ന്, അങയുടെ മുന്നിൽ നിൽക്കുന്ന ഈ അച്ഛൻ തന്റെ മകളുടെ ഭാവിയെ ചൊല്ലി പരിതപ്പിക്കുയാണ്. ആയതിനാൽ ഈയുള്ളവന്റെ അപേക്ഷയെ സ്വീകരിക്കുവാൻ അങേയ്ക്ക് ദയവുണ്ടാകണം. എന്റെ മകളായ ഇവൾ ഉത്താനപാദന്റേയും, പ്രിയവ്രതന്റേയും കുഞനുജത്തിയാണ്. ഞങൾ ഇവൾക്കുവേണ്ടി അനുയോജ്യനായ ഒരു വരനെത്തേടിയുള്ള പുറപ്പാടിലായിരുന്നു. പക്ഷേ, ഒരുനാൾ നാരദമുനി ഞങളുടെ കൊട്ടാരത്തിൽവന്ന് അങയുടെ ഗുണഗണങളേക്കുറിച്ചും, അറിവിനേക്കുറിച്ചും, രൂപസൗന്ദര്യത്തെക്കുറിച്ചും, മറ്റൊട്ടനവധി മഹിമകളേക്കുറിച്ചും പ്രശംസിക്കുവാനിടയുണ്ടായി. അവയൊക്കെ കേട്ടനിമിഷം മുതൽ ഇവൾ അങയെ മനസ്സാ വരിച്ചുകഴിഞിരിക്കുന്നു. അതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്, ഇവളെ അങ് അവിടുത്തെ ധർമ്മപത്നിയായി സ്വീകരിക്കണം. എല്ലാവിധത്തിലും ഇവൾ അങേയ്ക്കനുരൂപയാണ്. നമ്മുടെ പുത്രിയായ ഇവളുടെ കൈപിടിച്ച് അങ് നിസ്സന്ദേഹനായി ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് പ്രവേശിച്ചാലും.

മഹാമുനേ!, ഉള്ളിൽനിന്ന് സ്വയമേവ ഉണ്ടാകുന്ന ആഗ്രഹങൾക്ക് തടയിടുന്നത് സ്തുത്യർഹമായ വിഷയമല്ല. ഇനി ഒരുവൻ വിഷയാസക്തനാണെങ്കിലും അഥവാ അല്ലെങ്കിലും അത് അനുവദിക്കുവാൻ പാടുള്ളതല്ലതന്നെ. ആദരവോടെ ലഭ്യമാകുന്നതിനെ പരിത്യജിച്ച്, പിശുക്കന്റെ മുന്നിൽ കൈനീട്ടുന്നവൻ സമൂഹത്തിലുള്ള അവന്റെ സ്ഥാനമാനങളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഹേ ഭഗവൻ!, നിത്യബ്രഹ്മചാരിയായി വർത്തിക്കുവാൻ അങേയ്ക്കു ഭാവമില്ലെന്നും, അനുയോജ്യയായ ഒരു വധുവിനെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ അങാഗ്രഹിക്കുന്നുണ്ടുവെന്നും അറിഞുകൊണ്ടാണ് നാമിവിടെ വന്നിരിക്കുന്നത്. ആയതിനാൽ എന്റെ മകളായ ഇവളെ പരിഗ്രഹിക്കുവാൻ ഞാൻ അങയോടപേക്ഷിക്കുകയാണ്".

ഇത്രയും പറഞുകൊണ്ട് കർദ്ദമമുനിയുടെ മറുപടിക്കായി സ്വായംഭുവമനു കാതോർത്തു. അതു മനസ്സിലാക്കിക്കൊണ്ടുതന്നെ കർദ്ദമൻ ചക്രവർത്തിയായ മനുവിനോട് പറഞു: "ഹേ രാജൻ!, അങ് പറഞ വസ്തുതകളൊക്കെ തീർത്തും ശരിയാണ്. അനുയോജ്യയായ ഒരു യുവതിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാൻ, സത്യത്തിൽ, നാം ഇച്ഛിക്കുന്നുണ്ട്. അങയുടെ മകൾ ഇന്ന് അവിവാഹിതയും, അവൾ മറ്റാർക്കും വാക്ക് കൊടുത്തിട്ടില്ലാത്തവളും, മാത്രമല്ല, നമ്മെ ഹൃദയംകൊണ്ട് സ്വയമേവ സ്വീകരിച്ചവളുമായതിനാൽ, ഇവളാഗ്രഹിച്ച ഈ മാംഗല്യം വൈദികവിധിപ്രകാരം നടക്കുന്നതു ശുഭമായ കാര്യം തന്നെയാണ്.  അല്ലെങ്കിൽതന്നെ ആരാണീ സുന്ദരിയുടെ കൈപിടിക്കുവാൻ ആഗ്രഹിക്കാത്തത്?. പൊതുവേ ആഭരണങൾ ശരീരങൾക്ക് മാറ്റുകൂട്ടുമ്പോൾ, ഇവിടെ ഇവളുടെ സൗന്ദര്യമാണ് ഇവളണിഞിരിക്കുന്ന ആഭരണങൾക്ക് ശോഭകൂട്ടുന്നത്. ഒരിക്കൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് പന്തുതട്ടിക്കളിക്കുകയായിരുന്ന ഇവളുടെ പാദസ്വരത്തിന്റെ കിലുക്കവും, കണ്ണിലെ തിളക്കവും കണ്ട് മനസ്സ് ഭ്രമിച്ച് വിശ്വവാസുവെന്ന ഒരു ഗർന്ധർവ്വൻ തന്റെ വിമാനത്തിൽനിന്നും നിലപതിച്ചതായി നാം കേട്ടിരിക്കുന്നു. എന്നിരിക്കെ, സ്ത്രീരത്നമായ ഇവളെ ആരാണ് സ്വീകരിക്കുവാൻ മടിക്കുന്നത്?. മാത്രമോ!, ഇവൾ ഉത്താനപാദന്റേയും പ്രിയവ്രതന്റേയും സഹോദരിയാണ്. ലക്ഷ്മീദേവിയുടെ പ്രസാദം കൂടാതെ ഒരുവർക്ക് ഇവളെ ദർശിക്കുവാൻപോലും സാധ്യമല്ല. എന്നാലും ഇവൾ നമ്മെ മനസ്സാ വരിച്ച്, നമ്മുടെ പാണിപിടിക്കുവാനായി വന്നിരിക്കുന്നു. അഹോ!, ആശ്ചര്യം തന്നെ. 

ഹേ രാജൻ!, ഒരേയൊരു വ്യവസ്ഥയോടുകൂടി സാധ്വിയായ ഇവളെ നമ്മുടെ ധർമ്മപത്നിയായി സ്വീകരിക്കുവാൻ നാം തയ്യാറാണ്. എന്തെന്നാൽ, നമ്മുടെ തേജസ്സ് ഇവളുടെ ഗർഭത്തിൽ വീണുകഴിഞാൽപിന്നെ, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരമഹംസന്മാരുടെ ജീവിതപാതയെ പിന്തുടരുവാനാണ് നാം ആഗ്രഹിക്കുന്നതും യത്നിക്കുന്നതും. അതുതന്നെയാണ് ഭഗവാൻ ഹരിക്കും സ്വീകാര്യമായ കാര്യം. ആയതിലേക്ക് അവനാൽ അനുശാസിതമായ വിധിയും നാം സാധനചെയ്തുപോരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ആര് ഹേതുവായിക്കൊണ്ടാണോ അത്യത്ഭുതാവഹമായ ഈ പ്രപഞ്ചം സൃഷ്ടമായിരിക്കുന്നത്, ആരാലാണോ ഇത് പരിപാലിതമായിരിക്കുന്നത്, ആരിലേയ്ക്കാണോ ഇവയ്ക്കൊടുവിൽ വിലയനം സംഭവിക്കുന്നത്, അവനാണെനിക്ക് പരമഗുരുവും ഈശ്വരനും. അവനാണിവിടെ സകലപ്രജാപതികൾക്കും പ്രജാപതിയായി നിലകൊള്ളുന്നത്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഇത്രമാത്രം പറഞുകൊണ്ട് കർദ്ദമൻ മൗനിയായിരുന്ന് അരവിന്ദനാഭമായ ഭഗവതാരാധ്യഭഗവദ്രൂപത്തെ ധ്യാനിക്കുവാൻ തുടങി. സുസ്മിതശോഭിതമായ കർദ്ദമമുനിയുടെ മുഖശോഭ ദേവഹൂതിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങി. ആ മുനിശ്രേഷ്ഠനെ അവൾ തന്റെ ഹൃദയത്തിൽ സ്മരിക്കുവാൻ തുടങി. ഒടുവിൽ ശതരൂപയുടെ അനുവാദത്തോടുകൂടിയും, മകളുടെ മനോകാമനയെ നന്നായറിഞുകൊണ്ടും ആഹ്‌ളാദചിത്തനായ സ്വായംഭുവമനു ഗുണഗണാധ്യായയായ തന്റെ മകൾ ദേവഹൂതിയെ അവൾക്കനുരൂപനും അനുയോജ്യനുമായ കർദ്ദമമുനിക്ക് വിവാഹം കഴിച്ചുകൊടുത്തു. സന്ദർഭോചിതമായി ശതരൂപ തന്റെ മകൾക്കും മരുമകനുമായി നിരവധി വസ്ത്രാഭരണങളും പണവും മറ്റും കന്യാധനമായി നൽകി അവരെയനുഗ്രഹിച്ചു. അനുയോജ്യനായ ഒരു പുരുഷന് തന്റെ മകളെ കൈപിടിച്ചുകൊടുത്തതിലുണ്ടായ ആനന്ദാതിരേകത്തിൽ സ്വായംഭുവമനു തന്റെ മകളെ ഇരുകൈകളും കൊണ്ട് ഹൃദയം കവിഞൊഴുകുന്ന വാത്സല്യഭാവത്തിൽ ഗാഢമായി ആലിംഗനം ചെയ്തു. മകളുടെ വേർപാട് ആ അച്ചന് താങാനാകുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും ഇടതവില്ലാതെ ഒഴുകിയ അശ്രുധാരയിൽ ദേവഹൂതിയുടെ ശിരസ്സ് നനഞു. അദ്ദേഹം മകളെ തന്റെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിച്ച് ദീനദീനം വിലപിച്ചു. ആശ്വാസവചനങളുടേയും അനുഗ്രഹാശ്ശിസ്സുകളുടേയും ബലത്താൽ വിരഹതാപം തെല്ലൊന്നാറിത്തണുത്ത സമയം സ്വായംഭുവമനു തന്റെ രാജധാനിയിലേക്ക് മടങുവാനൊരുങി. കർദ്ദമമുനിയോട് യാത്രാമൊഴി ചൊല്ലി അദ്ദേഹം ഭാര്യാസമേതം തന്റെ സുവർണ്ണരഥത്തിൽ ആരൂഢനായി പരിവാരങളുടേ അകമ്പടിയോടുകൂടി അവിടെനിന്നും വിടകൊണ്ടു. മടങുന്നവഴിയിൽ ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിന്റെ ഭൗതികസമൃദ്ധിയും, സരസ്വതീനദിയുടെ മനോഹാരിതയും കണ്ട് സ്വായംഭുവമനു അത്ഭുതം കൂറി.

എന്നാൽ ബ്രഹ്മാവർത്തത്തിൽ സ്വായംഭുവമനുവിന്റെ പ്രജകൾ അക്ഷമരായി തങളുടെ സ്വാമിയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജാവിന്റെ മടക്കയാത്രയുടെ വിവരമറിഞ അവർ തലസ്ഥാനനഗരമായ ബർഹിസ്മതിയിൽ നിന്നും ആഹ്‌ളാദത്തിമർപ്പോടെ ബ്രഹ്മവർത്തത്തിലെത്തി സ്തുതിവാദ്യഗീതമേളങളോടെ രാജാവിനെ അനുമോദിച്ചെതിരേറ്റു.

ബർഹിസ്മതി എന്ന ദേശം എല്ലാംകൊണ്ടും ഐശ്വര്യയുക്തമായിരുന്നു. ഭഗവാൻ ഹരി വരാഹമൂർത്തിയായി അവതരിച്ച് ഭൂമിയെ ഉദ്ധരിക്കുന്നസമയം, അവന്റെ തനുരുഹങൾ അവിടെ പൊഴിഞുവീണിരുന്നു. അവൻ കുടഞിട്ട രോമരാജികൾ വളർന്ന് കുശപ്പുല്ലുകളും കാശപ്പുല്ലുകളുമായി വർദ്ധിച്ചു. പിന്നീട് അസുരന്മാർ അവിടെ വസിച്ചിരുന്ന ഋഷീശ്വരന്മാരുടെ യജ്ഞാചരണങൾക്കും ആത്മനിഷ്ഠയ്ക്കും ഭംഗം വരുത്തിയപ്പോൾ അവർ അവരെ തുരത്തിയോടിച്ചതിനുശേഷം ഈ പുല്ലുകൾകൊണ്ടായിരുന്നുവത്രേ അവർ വിഷ്ണുഭഗവാനെ പൂജിച്ചിരുന്നത്. രാജാവ് ഈ പുല്ലുകൾകൊണ്ടൊരു ഇരിപ്പിടം തീർത്ത് അതിലിരുന്നുകൊണ്ട് തന്റെ സകല ഐശ്വര്യങൾക്കും കാരണഭൂതനായ ഭഗവാൻ ഹരിയെ പൂജിക്കുക പതിവായിരുന്നു.

തന്റെ ആവാസകേന്ദ്രമായ ബർഹിസ്മതിയിൽ തിരിച്ചെത്തിയ സ്വായംഭുവമനു അതിമനോഹരമായ സ്വന്തം കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ത്രിവിധങളായ ഭൗതികദുഃഖങൾ ലവലേശം പോലുമേൽക്കാത്ത സാത്വികമായ ഒരന്തരീക്ഷമായിരുന്നു ആ കൊട്ടാരത്തിലേത്. അവിടെ ധർമ്മച്യുതിവരാതെ ഭാര്യാസമേതനായി തന്റെ പ്രജകളോടൊപ്പം അദ്ദേഹം സകല ആഹ്രഗങളും നിവൃത്തീകരിച്ചുകൊണ്ട് സസന്തോഷം ജീവിച്ചു. സുരഗായകന്മാർ പത്നീസമേതം വന്ന് ആ മഹാത്മാവിന്റെ ഗുണഗാനങൾ പാടുമായിരുന്നു. ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് ഭഗവന്മഹിമകളെക്കേട്ട് നിർവൃതിയടയുന്നതിൽ അദ്ദേഹം അങേയറ്റം നിഷ്ഠപുലർത്തിയിരുന്നു. അങനെ രാജർഷിയായിരുന്ന സ്വായംഭുവമനു സകലഭൗതികവിഷങളുടേയും നടുവിലിരുന്ന് സർവ്വൈശ്വര്യങളും അനുഭുവിച്ചുകൊണ്ട്, ജീവന് അല്പം പോലും കർമ്മബന്ധം വന്നുഭവിക്കാത്തവണ്ണം ഭഗവതനുഭൂതിയുടെ തണലിൽ ജീവിച്ചു. ഭഗവത്കഥാമൃതശ്രവണമനനാദികളിൽ മുഴുകി അരനിമിഷം പോലും പാഴാക്കാതെ എഴുപത്തിയൊന്നു മഹായുഗങളടങുന്ന തന്റെ ജീവിതകാലം അദ്ദേഹം ജീവിച്ചുതീർത്തു. അങനെ വാസുദേവസ്മൃതിയിൽ അദ്ദേഹം അവസ്ഥാത്രയങളെ അതിശയകരമായി കീഴടക്കി. ഇതൊന്നോർത്തുനോക്കിയാൽ, പ്രിയവിദുരരേ!, ആ പരമാത്മാവിൽ തീർത്തും ശരണം പ്രാപിച്ച ഒരാളുടെ മനസ്സിനേയും, ശരീരത്തേയും എങനെയാണ് പ്രകൃതിക്കോ, മനുഷ്യർക്കോ, ഇവിടെയുള്ള മറ്റേതെങ്കിലും ജീവികൾക്കോ, ശക്തികൾക്കോ ഉപദ്രവിക്കുവാൻ കഴിയുന്നത്?

ഇത് മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ശ്രേഷ്ഠത. ഒരിക്കൽ കുറെ സന്ന്യാസിശ്രേഷ്ഠന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് മനുഷ്യൻ എങനെ തന്റെ അസുലഭജന്മത്തെ സർവ്വൈശ്വര്യങളോടുകൂടി ജീവിച്ചുതീർക്കണമെന്നുള്ളതും, ആയതിലേക്കുള്ള നാനാ വർണ്ണാശ്രമധർമ്മങളെക്കുറിച്ചുമൊക്കെ സ്വായംഭുവമനു കരുണയോടെ അവരെ പഠിപ്പിക്കുകയും ചെയ്തു. വിദുരരേ!, കീർത്തിതവ്യനായ സ്വായംഭുവമനു എങനെയുള്ളവനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രത്യേകതകളും മഹത്വങളുമൊക്കെ എന്തൊക്കെയായിരുന്നുവെന്നും ഞാൻ ഭവാാനോട് പറഞുകഴിഞു. ഇനി അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ചുകേട്ടുകൊള്ളുക.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>





srimad bhagavatham, marriage of devahuti and karddama, talk between vidura and maitreya.